2012, സെപ്റ്റംബർ 6, വ്യാഴാഴ്‌ച

ശിവരാജയോഗി മഹാഗുരു തൈക്കാട്ട് അയ്യാസ്വാമികൾ


ശിവരാജയോഗി മഹാഗുരു തൈക്കാട്ട് അയ്യാസ്വാമികൾ

 തിരുവിതാംകൂറിലെ സാമൂഹ്യപരിഷ്കർത്താക്കളിൽ ഒരാളായിരുന്ന തൈക്കാട് അയ്യാസ്വാമികൾ ചട്ടമ്പിയെ യോഗമുറകൾ അഭ്യസിപ്പിച്ചിരുന്നു എന്ന് സച്ചിദാനന്ദസാഗരം (സ്വയം പ്രകാശാശ്രമം ,തിരുവനന്തപുരം 2008)
എന്ന പുസ്തകത്തിന്റെ രചയിതാക്കളിൽ ഒരാളായ രാജീവ് ഇരിങ്ങാലക്കുട സെപ്തംബർ 8(ചട്ടമ്പിസ്വാമി ജയന്തി ദിനം)ലക്കം മനോരമ കാഴ്ചപ്പാട് പേജിലെ സഹസ്രകിരണനായ വിദ്യാധിരാജൻ എന്ന ലേഖനത്തിൽ എഴുതി.

 139 വർഷം മുൻപ്,കൃത്യമായിപറഞ്ഞാൽ 1873 മുതൽ തൈക്കാട്ടെ സ്വന്തം വാസസ്ഥലത്തു വച്ച് അവർണ്ണ-സവർണ്ണസമുദായത്തിൽ പെട്ട നാനാജാതി മതസ്തരെ തന്നോടൊപ്പം തൈപ്പൂയസദ്യയ്ക്കു ഒരേ പന്തിയിൽ ഇരുത്തി ലോകത്തിൽ ആദ്യമായി തന്നെ പന്തിഭോജനം തുടങ്ങിവച്ച ശിവരാജയോഗി അയ്യാസ്വാമികളെ( 1960 ല് പ്രസിദ്ധീകരിച്ച ശിവ തിരുവടികൾ എന്ന ജീവചരിത്രഗ്രന്ഥത്തിലെ അയിത്തോച്ചാടനം എന്ന അദ്ധ്യായം പേജ് 114 മുതൽ കാണുക)
ആചാര്യനെ ,ആദ്യ സാമൂഹ്യ പരിഷ്കരത്താവിനെ ശ്രീ രാജീവ് "ഒരാൾ" മാത്രമാക്കി ചിത്രീകരിച്ചതു ശരിയായില്ല.

സ്വാമി വിവേകാനന്ദൻ തിരുവിതാംകൂർ സന്ദർശിച്ചപ്പോൾ,മനോന്മണീയംസുന്ദരൻപിള്ളയുടെ അതിഥി ആയിരുന്നു എന്നത് പുതിയ കണ്ടുപിടുത്തം എന്നു രാജീവ്.പക്ഷേ,പിള്ളയുമായി അല്പസമയം (മാത്രം) സംഭാഷണം നടത്തിയെന്നു ശ്രീ ഇരിങ്ങാലക്കുട.ചിക്കാഗോ സന്ദർശനത്തിനും പ്രസംഗത്തിനും മുൻപ് 1892 ലാണ് വിവേകാനന്ദന്റെ തിരുവിതാംകൂർ സന്ദർശനം.അന്നദ്ദേഹം അറിയപ്പെട്ട സ്വാമിയല്ല.മനോന്മണീയം ആണെങ്കിൽ ബ്രിട്ടീഷ് മഹാരാജ്ഞിയിൽനിന്നും റാവു ബഹദൂർ സ്ഥാൻ വാങ്ങിയ ലണ്ടൻ റിസേർച്ച് സൊസൈറ്റിയിൽ നിന്നും എഫ്.ആർ.എച്ച്.ഏബഹുമതി വാങ്ങിയ പണ്ഡിതൻ.അദ്ദേഹത്തെ പേരൂർക്കടയിലെ ഹാർവ്വീപുരം ബംഗ്ലാവിൽ എത്തി സന്ദർശിക്ക എന്ന ഉദ്ദേശ്യത്തിലാണ് വിവേകാനന്ദൻ തിരുവനന്തപുരത്തു വന്നതുതന്നെ.മനോന്മണീയത്തിന്റെ കൊച്ചുമകൻ പ്രൊഫ.എൻ.സുന്ദരൻ പിള്ള തിരുനെൽ വേലി എം.ഡി.റ്റി.ഹിന്ദുകോളേജ് ശതാബ്ദി സോവനീറിൽ (1976 പുറം 82) ഇക്കാര്യം പറയുന്നു.

പി.സുബ്ബയ്യാപിള്ള രചിച്ച കേരള സാംസ്കാരികവകുപ്പു 1991 ല് പ്രസിദ്ധീകരിച്ച പി.എസ്സ്.നടരാജപിള്ളയുടെ ജീവചരിത്രം പേജ് 12 ലും ഈ വിവരം കാണാം. പേരൂർക്കടയിലെ പി.നടരാജപിള്ള മെമ്മോരിയൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി സോവനീർ 2008 പേജ് 65 ല് കുട്ടിയായ നടരാജനോടൊപ്പം വിവേകാനന്ദൻ ഹാർവ്വീപുരം കുന്നിലെ അടുപ്പുകൂട്ടാൻ പാറയിൽ സമയം ചിലവഴിച്ചതും 2 ദിവസം ഹാർവ്വീപുരം ബംഗ്ലാവിൽ താമസ്സിച്ചതുംവിശദമായി എഴുതിയിട്ടുണ്ട്.പക്ഷേ എന്തുകൊണ്ടാണോ ശ്രീരാജീവ് മനോന്മണീയം നൽകിയ ആതിഥ്യ പുതിയ കണ്ടു പിടുത്തം എന്നു പറയുന്നു. ദ്രാവിഡസംസാരമാണ് ഭാരതത്തിന്റെ അതിപുരാതനസംസ്കാരമെന്നു സ്വന്തം കൃതികളിലൂടെ ചട്ടമ്പി സ്വാമികൾ സ്ഥാപിച്ചു എന്നു ശ്രീ രാജീവ് ഇരിങ്ങാലക്കുട.ചട്ടമ്പി സ്വാമികൾ വേദാന്ദ നിരൂപണം.പ്രാചീനമലയാളം എന്നീ കൃതികൾ തയാറാക്കിയത് തന്റെ പിതാവിന്റെ കൈവശമുണ്ടായിരുന്നു തമിഴ് താളിയോലഗ്രന്ഥങ്ങൾ നോക്കിയാണെന്നു തൈക്കാട് അയ്യാസ്വാമികളുടെ ജീവിചരിത്രതിൽ മകൻ ലോകനാഥ പിള്ള പറയുന്നു (ശിവഗിരി മഠാധിപതിയ്ക്ക് 10.9. 120 ലെഴുതിയ കത്ത് കാണുക

.വിവേകാന്ദ സ്വാമികളും ചട്ടമ്പി സ്വാമികളും കൂടി കണ്ടപ്പോൾ ഖേചരി മുദ്രയെ കുറിച്ച് സംസാരിച്ചുവത്രേ.പക്ഷേ ചട്ടമ്പിയെ ഖേചരി മുദ്ര പഠിപ്പിച്ചത് അയ്യാ സ്വാമികളായിരുന്നു എന്നു 1997 ല് പുറത്തിറങ്ങിയ അയ്യാ ജീവചരിത്രം പേജ് 77 ല് കാണാം. യോഗമുറകൾ പഠിപ്പിച്ചിരുന്ന മറ്റൊരു വെൺകുളം പരമേശ്വരനായിരുന്നു എന്നു ധാരണ വച്ചു പുലർത്തുന്നവരാണ് ശ്രീ രാജീവ് ഇരിങ്ങാളക്കുടയും എം.ജി.യൂണിവേർസിറ്റി വൈസ് ചാൻസലർ ശ്രീ രാജൻ ഗുരുക്കളും മറ്റും.

ശിവരാജയോഗം എന്നാൽ എന്തെന്നു മൻസ്സിലാക്കാത്തതു കൊണ്ടു വരുന്ന അജ്ഞത.ചര്യ,ക്രിയ,യോഗം,ജ്ഞാനം എന്നിങ്ങനെ നാലു വിഭാഗം ഉണ്ട് ശിവരാജയോഗത്തിൽ.കാപ്സ്യൂൾ രൂപത്തിൽ യോഗാ മാത്രം പഠിപ്പിച്ചു വിട്ടിരുന്ന യോഗാപണ്ഡിറ്റ് മാത്രമായിരുന്നില്ല ശിവരാജ യോഗി,മഹാഗുരു തൈക്കാട് അയ്യാസ്വാമികൾ എന്നറിയണെമെങ്കിൽ ശിവരാജയോഗത്തെ കുറിച്ചും അയ്യാസ്വാമികളെ കുറിച്ചും കൂടുതൽ പഠിക്കണം.

അഭിപ്രായങ്ങളൊന്നുമില്ല: