വാര്‍ത്ത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വാര്‍ത്ത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 സെപ്റ്റംബർ 7, ചൊവ്വാഴ്ച

രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും നിയയന്ത്രിക്കാം

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍
നാല്പത് വയസ്സിലധികം പ്രായമായ പലരിലും പ്രത്യക്ഷപ്പെടുന്ന രണ്ട് രോഗങ്ങളാണ് ബ്ലഡ്‌പ്രഷറും കൊളസ്ട്രോളിന്റെ ആധിക്യവും. അവയ്ക്ക് ആയുഷ്കാലം ഭക്ഷിക്കുവാന്‍ അലോപ്പതി മരുന്നുകള്‍ ഒന്നൊന്നായി മാറിമാറി ഭക്ഷിച്ച് നിത്യരോഗികളായി കാലം തള്ളിനീക്കുന്നവരാണ് പലരും. ആയുര്‍വ്വേദത്തിലും ഇവയ്ക്ക് ഇപ്പോള്‍ ഫലപ്രദമായ ചികിത്സകള്‍ ലഭ്യമാണ് എന്ന് പറയപ്പെടുന്നു. നമ്മുടെ വീട്ടുമുറ്റത്ത് വളര്‍ത്താന്‍ കഴിയുന്ന പുളിഞ്ചിയും കാന്താരിമുളകും ഈ രോഗങ്ങള്‍ക്ക് പരിഹാരമായി നമുക്ക് ഭക്ഷിക്കുന്നതിലൂടെ നിയന്ത്രിക്കാമെന്നും പറയപ്പെടുന്നു. അവയെപ്പറ്റി കിട്ടിയ അറിവുകള്‍ പങ്കുവെയ്ക്കുകയാണിവിടെ.

ഇത് പുളിഞ്ചി എന്ന് അറിയപ്പെടുന്ന വൃക്ഷമാണ്. പുളിഞ്ചിയുടെ കായും കാന്താരി മുളകും പുളിയ്ക്കാത്ത തൈരും മിക്സിയില്‍ അടിച്ചെടുത്ത് ഭക്ഷിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം കുറയും എന്ന് അനുഭവസ്ഥര്‍ പറയുന്നു. അതേസമയം ആയുര്‍വ്വേദ എം.ഡിക്ക് പഠിക്കുന്ന ഡോ. ജിജു പറയുന്നത് ഇത്തരത്തില്‍ ഒരു പരീക്ഷണത്തിന് മുതിരുമ്പോള്‍ മൂന്നുനാലു ദിവസത്തിലൊരിക്കല്‍ രക്തസമ്മര്‍ദ്ദം പരിശോധിക്കുകയും വേണം എന്നാണ്. ഇപ്പോള്‍ വിപണിയില്‍ കയ്യില്‍ ചുറ്റിക്കെട്ടി രക്തസമ്മര്‍ദ്ദം അളക്കുവാന്‍ കഴിയുന്ന ഉപകരണം ലഭ്യമാണ് എന്നും പറയപ്പെടുന്നു.
ഇത് കാന്താരി മുളക് എന്നറിയപ്പെടുന്ന പല വീടുകളിലും കാണപ്പെടുന്ന മുളക് ചെടിയാണ്. ഇവയ്ക്കും ധാരാളം ഔഷധഗുണങ്ങള്‍ ഉണ്ട്. ഉത്തരേന്ത്യയില്‍ പലവ്യജ്ഞനക്കടകളില്‍ കിലോ കണക്കിന് ലഭ്യമാണ്. പശുവളര്‍ത്തുന്ന വീടുകളില്‍ നിന്ന് പുളിയില്ലാത്ത തൈര് വാങ്ങിയോ പശുവളര്‍ത്തുന്നവര്‍ക്ക് സ്വയം പുളിയില്ലാത്ത തൈര് ഉപയോഗിച്ചോ ഈ ചികിത്സാരീതി പരീക്ഷിക്കാവുന്നതാണ്. ഫലപ്രദമെന്ന് കണ്ടാല്‍ ഈ പോസ്റ്റില്‍ ഒരു കമെന്റിടുമെന്ന് പ്രതീക്ഷിക്കട്ടെ.
(ഈ അറിവിന് കടപ്പാട് - ശ്രീ മധുസൂധനന്‍ നായര്‍, ശ്രീകണ്ഠേശ്വരം, തിരുവനന്തപുരം)

കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍
മൂപ്പെത്തിയ പുളിഞ്ചിക്കായ് പറിച്ചെടുത്ത് കഴുകി വൃത്തിയുള്ള ഉണങ്ങിയ തുണികൊണ്ട് തുടച്ചശേഷം ഒരു മണ്‍ഭരണിയില്‍ മുക്കാല്‍ ഭാഗം നിറയ്ക്കുക. ബാക്കിഭാഗത്ത് ശര്‍ക്കര ചെത്തിയിട്ട് അടപ്പുകൊണ്ട് അടച്ചശേഷം നല്ലവണ്ണം തുണികൊണ്ട് മൂടിക്കെട്ടി പതിനാല് ദിവസത്തോളം അനക്കാതെ വെയ്ക്കുക. പതിനാല് ദിവസത്തിന് ശേഷം അരിപ്പയില്‍ അരിച്ചെടുത്ത് ദിവസവും കുറേശ്ശെ ഭക്ഷിക്കാം. ഒരു കാരണവശാലും പിഴിഞ്ഞെടുക്കാന്‍ പാടില്ല. കൊളസ്ട്രോളിന് നല്ല ഒരു പരിഹാരമാണ് ഇതെന്ന് പറയപ്പെടുന്നു. ഇതും നിലവില്‍ ലഭ്യമായ കൊളസ്ട്രോള്‍ പരിശോധനകള്‍ക്ക് വിധേയമായി വേണം തുടരുവാന്‍.
(ഈ അറിവിന് കടപ്പാട് - ശ്രീ ബേബിച്ചന്‍, തണല്‍, തിരുവനന്തപുരം)

2010 സെപ്റ്റംബർ 2, വ്യാഴാഴ്‌ച

റബ്ബര്‍ റബ്ബര്‍ സര്‍വ്വത്ര

കിരണ്‍ തോമ്പിലിന്റെ പോസ്റ്റില്‍ ഞാനൊരു കമെന്റിട്ടത് നീക്കിയിരുന്നു. അതിനുള്ള അവകാശവും സ്വാതന്ത്ര്യവും ആ ബ്ലോഗ് ഉടമയ്ക്കുണ്ട്. അത് ഇപ്രകാരമായിരുന്നു.
chandrasekharan.nair@gmail.com
തിയതി2010, സെപ്റ്റംബര്‍ 1 8:24 വൈകുന്നേരം
വിഷയം[അനുഭവങ്ങള്‍ പാളിച്ചകള്‍] New comment on റബ്ബര്‍ റബ്ബര്‍ സര്‍വ്വത്ര!.
മെയില്‍ അയച്ചത്blogger.bounces.google.com
ഒപ്പിട്ടിരിക്കുന്നത്blogger.com
keralafarmer has left a new comment on the post "റബ്ബര്‍ റബ്ബര്‍ സര്‍വ്വത്ര!":

ഏപ്രിലില്‍ മനോരമ ആര്‍എസ്എസ് 4 നേക്കാള്‍ 3 രൂപ താഴ്ത്തി വ്യാപാരി വില പ്രസിദ്ധീകരിക്കുന്നു. അപ്പോള്‍ വേണമെങ്കില്‍ വിപണിയില്‍ നിന്ന് വിട്ടു നില്‍ക്കാം. ആഗസ്റ്റില്‍ 21 രൂപ താഴ്ത്താം വിപണിയില്‍ നിന്ന് വാങ്ങിക്കൂട്ടാം. ഉത്തരേന്‍ഡ്യന്‍ നിര്‍മ്മാതാവിന് കൂടിയ വിലയ്ക്കേ വാങ്ങാന്‍ കഴിയൂ. കോട്ടയത്തെ 4 ഡീലറും മനോരമയും ചേരുമ്പോള്‍ വിപണി വ്യാപാരിവിലകൊണ്ട് നിയന്ത്രിക്കപ്പെടുന്നു. കാലം പുരോഗമിച്ചിട്ടും ശാസ്ത്രീയമായ രീതിയില്‍ വാങ്ങുന്ന ഗ്രേഡില്‍ വില്‍ക്കുവാനും സംവിധാനമുണ്ടാക്കാന്‍ കഴിയില്ലെ?

Post a comment.

ഇത് സബ്സ്ക്രൈബ് ചെയ്തതിലൂടെ ലഭിച്ചതാണ്.
എന്നാല്‍ റബ്ബറിന്റെ ഇറക്കുമതി ചുങ്കം 20% നിന്ന് 7.5 % ആക്കിയത് മനോരമക്ക് വാര്‍ത്തയെ ആയിരുന്നില്ല.
ഇറക്കുമതി തീരുവ കുറച്ചാലും ഏഴരയായേ കുറയൂ. എന്നാല്‍ പൂജ്യം ശതമാനം തീരുവയോടെ സ്വാഭാവിക റബ്ബര്‍ ഇറക്കുമതി ചെയ്യുന്ന ഉല്പന്ന കയറ്റുമതിക്കാര്‍ ആഭ്യന്തര വിലയിടിക്കുവാന്‍ റബ്ബര്‍ കിട്ടാനില്ല എന്ന പ്രചരണം നടത്തി തീരുവ കുറപ്പിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കൂടിയ സ്റ്റോക്ക് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന സമയത്താണ്. മനോരമയുടെ കളി വ്യാപാരി വിലയിലാണ്. ആ വിലയാണ് കേരളത്തിലെ ചെറുകിട ഡീലര്‍മാരെ നിയന്ത്രിക്കുന്നത്. വാങ്ങുന്ന ഗ്രേഡില്‍ വില്‍ക്കാത്ത വിപണിയില്‍ നാലാംതരവും വ്യാപാരിവിലയും തമ്മിലുള്ള അന്തരം കുറച്ച് എം.ആര്‍എഫിന് വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കാം. അതേപോലെ അന്തരം വര്‍ദ്ധിപ്പിച്ച് വാങ്ങിക്കൂട്ടാം. മറ്റ് ഉല്പന്ന നിര്‍മ്മാതാക്കളെ താഴ്ത്തുവാന്‍ അത് ധാരാളം മതി. ഗ്രേഡിംഗില്‍ സുതാര്യത ഇല്ലായ്മയും , ഇന്നത്തെ വിലയ്ക്ക് ഓര്‍ഡര്‍ ലഭിച്ചാല്‍ ഒരാഴ്ചയ്ക്കകം പതിനാറ് ടണിന്റെ ലോഡ് അന്തര്‍ സംസ്ഥാന വിപണനം താഴ്ന്ന വിലയ്ക്ക് വാങ്ങിയത് കൂടിയാകുമ്പോള്‍ മൊത്തക്കച്ചവചക്കാര്‍ക്ക് വന്‍ ലാഭമുണ്ടാക്കുവാന്‍ അവസരമൊരുക്കുന്നു.

2010 ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

സമരകേരളം - ബ്ലോഗിലൂടെ സമരം തുടങ്ങാം

മാറിമാറി അധികാരം കയ്യാളുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എടുത്ത തെറ്റായ തീരുമാനങ്ങളുടെ ഫലമായുണ്ടായ ദുരിതങ്ങളാണ് ചിലത്. യഥാകാലം തീരുമാനങ്ങള്‍ എടുക്കാത്തതിന്റെ ഫലമായി അവശേഷിക്കുന്ന ദുരിതങ്ങളാണ് മറ്റ് ചിലത്. ചില സമരങ്ങള്‍ ചിലപ്പോള്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. എന്നാല്‍ മുഖ്യധാരാ മാധ്യമങ്ങള്‍ സാധാരണയായി അവയെ അവഗണിക്കുകയൊ തമസ്കരിക്കുകയൊ ആണ് ചെയ്യുന്നത്. പ്രമുഖ പത്രപ്രവര്‍ത്തകനും ബ്ലോഗറുമായ ശ്രീ ബി.ആര്‍.പി ഭാസ്കറിന്റെ സമരകേരളത്തിന്റെ മുഖപത്രം എന്നപോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കും തോന്നി ഒരു സമരം തുടങ്ങണമെന്ന്. വര്‍ഷങ്ങളായി പ്രസിദ്ധീകരിക്കുന്ന റബ്ബര്‍ മേഖലയിലെ പ്രശ്നങ്ങള്‍ തന്നെയാണ് വീണ്ടും അവതരിപ്പിക്കുവാനുള്ളത്. റോഡിലിറങ്ങി സമരം ചെയ്യാനോ, സെക്രട്ടേറിയറ്റ് നടയില്‍ ധര്‍ണ നടത്താനോ, മുഖ്യധാരാമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനോ, ബ്ലോഗര്‍ - ബ്ലോഗിനികളുടെ പിന്തുണ ആര്‍ജിക്കുവാനോ, പൊതുമുതല്‍ നശിപ്പിക്കാനോ, പത്തുപേരെ ഒപ്പം സംഘടിപ്പിക്കാനോ കഴിയാത്തതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുവേണ്ടി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന പത്രങ്ങള്‍ക്ക് ഒരു മുന്നറിയിപ്പാകട്ടെ ഈ പോസ്റ്റ്.
റബ്ബര്‍ ബോര്‍ഡ് പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ അതേപടി പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ ഏറെയുണ്ട്. റബ്ബര്‍ സ്ഥിതിവിവര കണക്കുകളിലെ ചതിക്കുഴികള്‍ കണ്ടെത്താന്‍ ശ്രമിക്കാതെ പല റിപ്പോര്‍ട്ടര്‍മാരും അവര്‍ക്ക് തോന്നിയത് അവതരിപ്പിക്കുന്നു. മൂന്ന് മാസം മുന്‍പുള്ള പ്രതിമാസ സ്ഥിതിവിവരക്കണക്ക് വാര്‍ത്തയായി റബ്ബര്‍ ബോര്‍ഡ് ലഭ്യമാക്കുമ്പോള്‍ പലഭാഷാ മാധ്യമങ്ങളും നാളിതുവരെയുള്ള പ്രസിദ്ധീകരിക്കാത്ത സ്ഥിതിവിവരക്കണക്ക് റബ്ബര്‍ ബോര്‍ഡിന്റെ പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്നും മറ്റും പറഞ്ഞ് പ്രസിദ്ധീകരിക്കുന്നു. റബ്ബര്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ തന്നെ വരും വര്‍ഷത്തെ ഉല്പാദനവും ഉപഭോഗവും മുന്‍കൂട്ടി പ്രചരിപ്പിക്കുന്നു. അതിനനുസൃതമായി പിന്നീട് പ്രത്യക്ഷപ്പെടുന്ന സ്ഥിതിവിവര കണക്കുകളും വലിയ മാറ്റങ്ങളില്ലാതെ പ്രത്യക്ഷപ്പെടുകയാണ് ചെയ്യുന്നത്.
റബ്ബറിന്റെ വരവും, ചെലവും, മിച്ചവും ടാലിയാകാത്ത കള്ളക്കണക്കുകള്‍ പ്രചരിപ്പിച്ചും, വിപണിയില്‍ തോന്നിയ ഗ്രേഡില്‍ വാങ്ങാനും വില്‍ക്കാനും ഗ്രീന്‍ബുക്കെന്ന ഗ്രേഡിംഗ് മാനദണ്ഡം പ്രദര്‍ശിപ്പിക്കാതെയും, ഭാരതത്തിലെ ഏറ്റവും വലിയ ഉത്പന്ന നിര്‍മ്മാതാവിന്റെ ഗ്രൂപ്പ് മാധ്യമത്തില്‍ പലപ്പോഴും ആര്‍എസ്എസ് 4 ഉം വ്യാപാരിവിലയും തമ്മിലുള്ള അന്തരം കൂട്ടിയും കുറച്ചും പ്രസിദ്ധീകരിച്ച് വിപണിവില നിയന്ത്രിച്ചും, ആര്‍എസ്എസ് 1x ഉം 1ഉം (ആര്‍.എസ്‌.എസ്‌ 1x - ഈ ഗ്രേഡിലുള്ള ഷീറ്റുകള്‍ നല്ലതുപോലെ ഉണങ്ങിയതും യാതൊരുവിധ കരടോ മാലിന്യങ്ങളോ ഇല്ലാത്തതും, ബലമുള്ളതും, ഒരേ അളവില്‍ പുകച്ചതും, സുതാര്യവും ആയിരിക്കണം. തേനിന്റെ നിറമോ സ്വര്‍ണനിറമുള്ളതോ, ആയ ഷീറ്റുകളാണ് ഈ ഗ്രേഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. മങ്ങിയ നിറത്തിലുള്ള ഷീറ്റുകള്‍, അമിതമായി പുകകൊണ്ട ഭാഗങ്ങള്‍ ഇവ്യൊന്നും തന്നെ ഈ ഗ്രേഡില്‍പ്പെട്ട ഷീറ്റില്‍ ഉണ്ടായിരിക്കരുത്‌. ജാരണം മൂലമുള്ള ഉരുകല്‍, ഒട്ടല്‍, ബലക്കുറവ്‌, കുമിളകള്‍, തുരുമ്പ്‌, റീപ്പര്‍ പാടുകള്‍, കത്തിയ ഭാഗങ്ങള്‍ ഇവയൊന്നുംതന്നെ ഈ ഗ്രേഡ്‌ ഷീറ്റില്‍ കാണാന്‍ പാടില്ല.

ആര്‍.എസ്‌.എസ്‌ 1 - ഈ ഗ്രേഡില്‍പ്പെട്ട ഷീറ്റുകള്‍ സ്വര്‍ണനിറമുള്ളതോ തേനിന്റെ നിറമുള്ളതോ ആയിരിക്കണം. കരടോ മറ്റു മാലിന്യങ്ങളോ ഒന്നുംതന്നെ കാണാന്‍ പാടില്ല. ഷീറ്റുകള്‍ ബലമുള്ളതും, പുകച്ചതും സുതാര്യവും ആയിരിക്കണം. മങ്ങിയ നിറത്തിലുള്ളതും അമിതമായി പുകച്ച ഷീറ്റുകളും ഈ ഗ്രേഡില്‍ അനുവദനീയമല്ല. ജാരണം മൂലമുള്ള ഉരുകല്‍, ഒട്ടല്‍, ബലക്കുറവുള്ള ഭാഗങ്ങള്‍, കുമിളകള്‍, തുരുമ്പ്‌, റീപര്‍ പാടുകള്‍, ഉണങ്ങാത്ത ഭാഗങ്ങള്‍, കത്തിയ ഭാഗങ്ങള്‍ ഇവയൊന്നും തന്നെ ഈ ഗ്രേഡിലുള്ള ഷീറ്റില്‍ ഉണ്ടായിരിക്കുവാന്‍ പാടുള്ളതല്ല. മുകളില്‍ കൊടുത്തിരിക്കുന്ന ഗ്രേഡില്‍‌പ്പെട്ട റബ്ബര്‍ ഷെറ്റുകളുടെ കെട്ടിന് പുറത്ത്‌ പൂപ്പലോ മണല്‍‌ത്തരികളോ ഉണ്ടായിരിക്കരുത്‌. ഭംഗിയായി പായ്ക്ക്‌ ചെയ്തിരിക്കണം.)നാലാംതരത്തിന്റെ വിലപോലും ലഭ്യമാക്കാതെ വ്യാപാരിവിലയ്ക്ക് കര്‍ഷകരെക്കൊണ്ട് വില്‍പ്പിച്ചും, മണ്ണിനെ കുട്ടിച്ചോറാക്കിയുള്ള വളപ്രയോഗരീതി പ്രചരിപ്പിച്ചും, ടാപ്പിംഗ് ദിനങ്ങളുടെ എണ്ണം കുറയ്ക്കാം വിളവൊട്ടും കുറയാതെ എന്ന മുദ്രാവാക്യവുമായി ഉത്തേജക ഔഷധപ്രയോഗത്തിലൂടെ റബ്ബര്‍ മരങ്ങളെ നശിപ്പിച്ചും, ഉല്പാദന വര്‍ദ്ധനവിനായി മരത്തിലെയും മണ്ണിലേയും ന്യൂട്രിയന്റ് മൈനിംഗ് നടത്തിയും, 60% ഡിആര്‍സിയുള്ള ലാറ്റെക്സിന്റെ പ്രതിദിന വിലകളേക്കാള്‍ വളരെക്കൂടിയ പ്രതിമാസ ശരാശരി വില പ്രസിദ്ധീകരിച്ച് 40% റബ്ബറേതരവസ്തുക്കളെയും റബ്ബറായി കണക്കാക്കിയും, അന്താരാഷ്ട്ര വിലയേക്കാള്‍ 20 രൂപയില്‍ കൂടിയ വില കിട്ടുമ്പോള്‍ കര്‍ഷകര്‍ സ്റ്റോക്ക് പിടിച്ചുവെയ്ക്കുന്നു എന്ന്കാട്ടി ഇല്ലാത്ത ഉയര്‍ന്ന റബ്ബര്‍ സ്റ്റോക്ക് പ്രസിദ്ധീകരിച്ചും, കയറ്റുമതിക്കാനുപാതികമായി പൂജ്യം ശതമാനം ഇറക്കുമതി തീരുവയില്‍ 98% ത്തോളം വന്‍ ഇറക്കുമതി ചെയ്തും, റബ്ബര്‍കിട്ടാനില്ല എന്ന് പറഞ്ഞ് നിലവിലുള്ള ഇറക്കുമതി തീരുവ കുറപ്പിച്ച് വരാന്‍പോകുന്ന മുന്തിയ ഉല്പാദന സീസണ് മുന്നോടിയായി ഇറക്കുമതി ചെയ്യിച്ചും, നാട്ടറിവുകള്‍ ഗവേഷണശാലയിലേയ്ക്ക് എന്ന മുദ്രാവാക്യവുമായി ഇന്നൊവേറ്റീവായ കര്‍ഷകരെ വിളിച്ചുവരുത്തി കേരളമൊട്ടുക്കും നാനൂറ് പരമ്പരയുടെ പ്രചാരണം നടത്തിയും, മറ്റ് കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവില്‍ സഹികെട്ട കര്‍ഷകരെക്കൊണ്ട് തെങ്ങും, മരച്ചീനിയും, വാഴയും മറ്റും വെട്ടിമാറ്റി റബ്ബര്‍ നടാന്‍ അനുവദിച്ചും, നെല്‍പ്പാടങ്ങള്‍ പണകോരി റബ്ബര്‍ നടാന്‍ പ്രേരിപ്പിച്ചും, ലൈസന്‍സില്ലാത്ത ഡീലര്‍മാരെ പ്രോത്സാഹിപ്പിച്ചും ഭാരതത്തിലെ 92% സ്വാഭാവിക റബ്ബര്‍ ഉല്പാദിപ്പിക്കുന്ന കേരളത്തിലെ കര്‍ഷകരെ കബളിപ്പിക്കുകയാണ് കച്ചവടക്കാരും, കക്ഷിരാഷ്ട്രീയക്കാരും, ഉല്പന്ന നിര്‍മ്മാതാക്കളും, റബ്ബര്‍ബോര്‍ഡും മാധ്യമങ്ങളും ചേര്‍ന്ന കൂട്ടായ്മ. റബ്ബര്‍ ബോര്‍ഡറിയാതെ ഒരു കിലോപോലും കയറ്റുമതി ചെയ്യാന്‍ കഴിയില്ല എന്നിരിക്കെ താണവിലയ്ക്ക് കയറ്റുമതി ചെയ്ത് അന്താരാഷ്ട്ര വിലയിടിക്കുമ്പോള്‍ വിവരാവകാശ നിയമപ്രകാരം രേഖകള്‍ ആവശ്യപ്പെട്ടാല്‍ തരാന്‍ മടി കാണിക്കുകയും യഥാര്‍ത്ഥ രേഖകള്‍ക്ക് പകരം തന്ന രേഖകളില്‍ പേജെണ്ണം തികക്കാന്‍ വേണ്ടി കവറിംഗ് ലറ്ററും മറ്റും ഉള്‍ക്കൊള്ളിച്ച് കബളിപ്പിക്കുകയും ചെയ്യുന്നു.

ഉല്പന്ന നിര്‍മ്മാതാക്കളുടെ അസോസിയേഷനായ ആത്മയാണ് പല വാര്‍ഷിക രേഖകളും റബ്ബര്‍ ബോര്‍ഡിന് പ്രസിദ്ധീകരിക്കാനായി നല്‍കുന്നത്. റബ്ബര്‍ ബോര്‍ഡിന്റെ പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ആര്‍പിഎസ് ബൈലകള്‍ അവരുടെ സാന്നിധ്യം കര്‍ഷകരുടെ ചലനങ്ങള്‍ അറിയാനും നിയന്ത്രിക്കാനും പ്രയോജനപ്പെടുത്തുന്നു.


ഇതാ കണക്കിലെ കളികളുടെ തെളിവുകള്‍
പ്രതിദിനവിലകള്‍ | കണക്കിലെ തിരിമറികള്‍ | വിവരാവകാശത്തിലൂടെ ലഭിച്ചത് | വിവരാവകാശത്തിലൂടെ ലഭിച്ച കവറിംഗ് ലറ്റര്‍ | സ്ഥിതിവിവര കണക്ക് ഒരു വിശകലനം | നിര്‍മ്മാതാക്കളുടെ പക്കലുള്ള റബ്ബര്‍ ശേഖരം | പാലാ റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ കയറ്റുമതി | രാജ്യത്തിന് സാമ്പത്തിക നഷ്ടം വരുത്തുന്ന റബ്ബര്‍ വിപണി ഇതുപോലെ എന്തെല്ലാം കളികള്‍

2010 ഏപ്രിൽ 25, ഞായറാഴ്‌ച

See the reception report on Dr. Tharoor MP

Dr. Tharoor I am so sorry to say that you failed to keep the difference from other MPs. The flex Boards are against your wishes to receive you after the controversy on IPL. The maximum number of kerala leaders from TVM I saw there and less in number of party members. The cricket fans are crouding with others around you without any decipline. We the aged and unhealthy people were away from you due to the media coverage and little croud around you.
As a result I shame on this type of you at Trivandrum. There was so many leaders to control them to stand in a line up to the out gate, so that everybody can see you and support you.
The induviduals from various walk of life crowded there can't be identified. However I came to recive you as a rep of http://supporttharoor.org at Trivandrum and was far away from you due to your unfavourable political support. Kindly visit the site to see the induvidual support from all over the World.

I would like to present you our presence.

Keralafarmer : Chandrasekharan Nair

Ungkil : Chandrakumar

IPL Kochi Fan : Don't know the name





You are the MP from Trivandrum representing natives. The party members and leaders from Trivandrum have to obey you and to cooperate with you. In my view they want to control you within the party. Then how can we support you beyond party politics. The margin of votes you got from Trivandrum belongs to neutral voters. Don't try to lead them on disapointments. We know that you have a highest position in our mind as a corrupt free (different from other MPs) well wishing mind for the development of Trivandrum. There was no planing how to receive you in a deciplined manner.
I am sorry for this post against your Congress Party.
See the responses from Dr.tharoor like the following which is sweat to me.
Tharoor soon asked the District Congress Committee leaders to move out lest the reception should inconvenience passengers. read more>>>

2010 മാർച്ച് 5, വെള്ളിയാഴ്‌ച

വിവരാവകാശ നിയമം അധികാരപ്പെട്ടവര്‍ക്ക് മൂടിവെയ്ക്കാനുള്ളതോ?

ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച വിശദാംശങ്ങള്‍ സുപ്രീംകോടതി വെളിപ്പെടുത്തണമെന്ന കേന്ദ്ര വിവരാവകാശ കമീഷന്റെ (സിഐസി) ഉത്തരവ് സുപ്രീംകോടതിതന്നെ സ്റേ ചെയ്തു. കേന്ദ്രമന്ത്രി ഒരു കേസില്‍ ഇടപെട്ടെന്ന ആക്ഷേപത്തെത്തുടര്‍ന്ന് ചീഫ്ജസ്റിസ് ഓഫ് ഇന്ത്യയും മദ്രാസ് ഹൈക്കോടതി ജഡ്ജി ആര്‍ രഘുപതിയും തമ്മില്‍ നടന്ന ആശയവിനിമയം വെളിപ്പെടുത്തണമെന്ന ഉത്തരവും റദ്ദാക്കി. സിഐസി ഉത്തരവിനെതിരെ കഴിഞ്ഞ തിങ്കളാഴ്ചയാണ് സുപ്രീംകോടതി സുപ്രീംകോടതിയെത്തന്നെ സമീപിച്ചത്. കൂടുതല്‍ വായിക്കുവാന്‍ ഇവിടെ ഞെക്കുക
സുപ്രീം കോടതി തന്നെ കേസ് നടത്തുകയും വിധി പ്രഖ്യാപിക്കുകയും ചെയ്തു.
വിവരങ്ങള്‍ അറിയുവാനുള്ള ആര്‍.ടി.ഐ ആക്ട് 2005 പ്രകാരം ഏതൊരു പൌരനും ഉള്ള അവകാശങ്ങളെ കീഴ് കോടതി സമാനമായി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷനും, സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷനും പുറപ്പെടുവിക്കുന്ന വിധികള്‍ അപ്രസക്തമാവുകയാണോ?
എം.എല്‍.എ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ടേപ്പിന്റെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം നല്കണമെന്ന സംസ്ഥാന വിവരാവകാശകമ്മീഷന്റെ ഉത്തരവാണ് പ്രിവിലേജ് കമ്മറ്റിയുടെ പരിഗണനക്ക് വിടുകയും കമ്മീഷനെത്തന്നെ സഭയില്‍ വിളിച്ചുവരുത്തി ശാസിക്കുവാനുള്ള ശുപാര്‍ശ ചെയ്യുകയും ചെയ്തിരിക്കുന്നത്. പാര്‍ലമെന്റില്‍ നടക്കുന്ന സമ്മേളനങ്ങള്‍ ചാനലുകള്‍ ടെലക്കാസ്റ്റ് ചെയ്യുമ്പോള്‍ സംസ്ഥാന നിയമസഭാസമ്മേളനങ്ങളിലെ പ്രസംഗം രേഖകളില്‍ തിരുത്തല്‍ വരുത്തി അംഗങ്ങള്‍ക്ക് നല്‍കുകയും സൂക്ഷിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ വീഡിയോയില്‍ അപ്രകാരം ഒരു എഡിറ്റിംഗ് നടത്താത്തതിനാലാണ് വിവരാവകാശ മമ്മീഷന്റെ ഉത്തരവുണ്ടായിട്ടും നല്‍കുവാന്‍ കഴിയാത്തത് എന്നാണ് നാം വാര്‍ത്തകളിലൂടെ മനസിലാക്കിയത്.
കമ്മീഷനെത്തന്നെ സഭയില്‍ വിളിച്ചുവരുത്തി ശാസിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 2010 മാര്‍ച്ച് നാലിന് സെക്രട്ടേറിയറ്റ് നടയില്‍ ബ്ലോഗര്‍മാരുള്‍പ്പെടെ വിവിധ സംഘടനയില്‍പ്പെട്ടവരുടെ പ്രതിനിധികള്‍ പങ്കെടുത്ത ധര്‍ണ നടക്കുകയുണ്ടായി.
മനോരമ പത്രത്തില്‍ വന്ന വാര്‍ത്ത
പ്രസ്തുത ധര്‍ണയിലെ തീരുമാന പ്രകാരം വിവരാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഒരു ഗൂഗിള്‍ ഗ്രൂപ്പ് ആരംഭിക്കുവാനും ചര്‍ച്ചകളും മറ്റും എല്ലാപേര്‍ക്കും കാണത്തക്ക രീതിയില്‍ പ്രസിദ്ധീകരിക്കുവാനും തീരുമാനിക്കുകയുണ്ടായി. rti4kerala@gmail എന്നവിലാസത്തിന്റെ നിയന്ത്രണത്തില്‍ പ്രസ്തുക ഗ്രൂപ്പ് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ആദരണീയനായ പ്രമുഖ പത്രപ്രവര്‍ത്തകന്‍ ശ്രീ. ബി.ആര്‍.പി ഭാസ്കര്‍ ചര്‍ച്ചകള്‍ക്കായി ആദ്യ പോസ്റ്റ് പ്രസിദ്ധീകരിച്ചു. അംഗങ്ങള്‍ക്ക് rti4kerala@googlegroups.com എന്ന വിലാസത്തില്‍ തങ്ങളുടെ ഇ-മെയില്‍ വിലാസത്തില്‍ നിന്ന് കത്തുകള്‍ അയക്കുവാനും മറുപടികള്‍ രേഖപ്പെടുത്തുവാനും സാധിക്കും.

2009 സെപ്റ്റംബർ 1, ചൊവ്വാഴ്ച

ഓണം വിപണി മലയാളിക്ക് സ്വന്തം

ഓണവിപണിയിലെ പാലില്‍ വിഷാംശം
കൊച്ചി: അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊച്ചി നഗരത്തില്‍ വില്‍ക്കുന്ന നാല് സ്വകാര്യ കമ്പനികളുടെ പാലില്‍ ഫോര്‍മാലിന്‍ എന്ന വിഷാംശം കണ്ടെത്തി. പെന്റാ ഫ്രഷ്, പാലിക, പൂജ, ആരോഗ്യ എന്നീ കമ്പനികളുടെ പാലിലാണ് വിഷാംശം കണ്ടെത്തിയത്. കൊച്ചിയിലുളള ഇവയുടെ പ്ളാന്റുകളിലെ ഉത്പാദനം നിര്‍ത്തി വയ്ക്കാന്‍ ജില്ലാ ഫുഡ് ഇന്‍സ്പെക്ടര്‍ ഉത്തരവിട്ടു. സാമ്പിളുകള്‍ മൈസൂരിലെ നാഷനല്‍ ഫുഡ് ലബോറട്ടറിയിലേക്ക് അയയ്ക്കാനും തീരുമാനമായി. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ഈ കമ്പനികളുടെ പാലിന്റെ പരിശോധന നടത്തിയെങ്കിലും അവയില്‍ വിഷാംശം കണ്ടെത്തിയില്ല.
സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന
തിരുവനന്തപുരം: ഉത്രാടതലേന്ന് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന. ഇന്നലെ മാത്രം 34.14 കോടിയുടെ മദ്യം വിറ്റതായി ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ഒാണത്തലേന്ന് 22.10 കോടിയുടെ മദ്യമാണ് വിറ്റത്. മുന്‍ വര്‍ഷത്തേക്കാള്‍ 49 ശതമാനം വര്‍ധനയാണ് വില്‍പനയില്‍ രേഖപ്പെടുത്തിയത്.

ഉത്രാടദിനമായ ഇന്നു മദ്യഷാപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാത്തതു മുന്നില്‍ക്കണ്ട് ഒാണമാഘോഷിക്കാന്‍ ഇന്നലെത്തന്നെ പലരും തയാറെടുത്തതാണ് റെക്കോര്‍ഡ് മദ്യവില്‍പനയ്ക്ക് ഇടയാക്കിയത്. സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളുടെ ആദ്യ ദിനത്തിലെ ആദ്യ ഷോയെ അനുസ്മരിപ്പിക്കും വിധമായിരുന്നു സംസ്ഥാനത്തെ ബവ്റിജസ് ഒൌട്ട് ലെറ്റുകളിലെ ഇന്നലത്തെ തിരക്ക്.
മദ്യം വാങ്ങാന്‍ കാശ് ഒരു വിഷയമെ അല്ലെന്നു പ്രഖ്യാപിച്ചായിരുന്നു പലരും എത്തിയത്.
മദ്യത്തിനു ക്യൂ നില്‍ക്കാന്‍ രണ്ടെണ്ണം അടിച്ചിട്ട് എത്തിയവരും നിരവധി. സ്ഥിരം മദ്യപിക്കുന്ന ബാര്‍ ഇന്നു തുറക്കാത്തതിന്റെ ദുഖം താങ്ങാനാവതെ കിട്ടിയ കാശിനു മൊത്തം മദ്യം വാങ്ങിച്ചവരെയും കണ്ടു. തിരുവോണത്തിനു ബാര്‍ തുറക്കുമെന്ന ആശ്വാസമായിരുന്നു പലര്‍ക്കും.

ഇൌ വര്‍ഷം ഓഗസ്റ്റ് 26 മുതല്‍ 31 വരെ വിറ്റത് 132 കോടിയുടെ മദ്യമാണ്. കഴിഞ്ഞവര്‍ഷം ഇതേസമയം 110 രൂപയുടെ കോടിയുടെ മദ്യമാണു വിറ്റത്. ചാലക്കുടിയിലാണ് ഏറ്റവും കൂടുതല്‍ മദ്യവില്‍പന നടന്നത്്. ഇന്നലെ മാത്രം 22 ലക്ഷംരൂപയുടെ മദ്യവില്‍പന. തൊട്ടുപിന്നില്‍ കരുനാഗപ്പള്ളിയാണ്. കരുനാഗപ്പള്ളിയില്‍ ഇന്നലെ 20.37 ലക്ഷത്തിന്റെ മദ്യം വിറ്റു. കണ്‍സ്യൂമര്‍ഫെഡും ബാര്‍ഹോട്ടലുകളും വഴി വില്‍പന നടത്തിയ മദ്യത്തിന്റെ കണക്കുകള്‍ ലഭ്യമായിട്ടില്ല.
കടപ്പാട് - മനോരമ
സഹകരണ ഓണവിപണി: വിറ്റുവരവ്‌ 102 കോടി കവിഞ്ഞു
തിരുവനന്തപുരം: സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ ഫെഡ്‌ നടത്തുന്ന ഓണവിപണിയിലെ വിറ്റുവരവ്‌ 102 കോടി കവിഞ്ഞതായി മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ആകെ വിറ്റുവരവ്‌ 49 കോടി രൂപയായിരുന്നു. 44 കോടി രൂപയുടെ സബ്‌സിഡി ആനുകൂല്യമാണ്‌ ഇതുവഴി ജനങ്ങള്‍ക്ക്‌ ലഭിച്ചത്‌.

സപ്‌തംബര്‍ 20ന്‌ വില്‌പന അവസാനിക്കുമ്പോള്‍ വിറ്റുവരവ്‌ 150 കോടി കവിയുമെന്ന്‌ പ്രതീക്ഷിക്കുന്നതായും മന്ത്രി പ്രസ്‌താവനയില്‍ പറഞ്ഞു.

പൊതുജനത്തിന്റെ അഭ്യര്‍ഥന മാനിച്ച്‌ വിപണികള്‍ സപ്‌തംബര്‍ 20 വരെ നീട്ടി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില്‌പന നടന്നത്‌ തിരുവനന്തപുരത്താണ്‌ (991 ലക്ഷം), തൃശ്ശൂര്‍ (989 ലക്ഷം), കൊല്ലം (924 ലക്ഷം) എന്നിവയാണ്‌ തൊട്ടുപിന്നില്‍. ഏറ്റവുമധികം വിപണനകേന്ദ്രങ്ങളും ഈ ജില്ലകളില്‍ തന്നെ.
കടപ്പാട് - മാതൃഭൂമി

2009 ജൂലൈ 21, ചൊവ്വാഴ്ച

വയോജനങ്ങള്‍ ചെറുപ്പക്കാരെ മറികടക്കാനൊരുങ്ങുന്നു

വാഷിങ്‌ടണ്‍: ലോക ജനസംഖ്യയില്‍ വയോജനങ്ങളുടെ എണ്ണം കുട്ടികളുടെ എണ്ണത്തെ മറികടക്കാനൊരുങ്ങുന്നു.

65 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ എണ്ണം 2040-ഓടെ 130 കോടിയിലെത്തുമെന്നാണ്‌ അമേരിക്കയിലെ ഗവേഷകരുടെ കണക്ക്‌. ഇത്‌ മൊത്തം ജനസംഖ്യയുടെ 14 ശതമാനം വരും. ചരിത്രത്തിലാദ്യമായി അപ്പോഴേക്കും വയോജനങ്ങളുടെ എണ്ണം അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ എണ്ണത്തേക്കാള്‍ കൂടുതലാവുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം 50.6 കോടിയായിരുന്ന സ്ഥാനത്തുനിന്നാണ്‌ 65 വയസ്സു കഴിഞ്ഞവരുടെ എണ്ണം 2040-ഓടെ ഇരട്ടിയിലെത്തുന്നതെന്ന്‌ യു.എസ്‌. സെന്‍സസ്‌ ബ്യൂറോയിലെ കെവിന്‍ കിന്‍സെല്ലയും വാന്‍ഹീയും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനസംഖ്യയില്‍ വയോജനങ്ങളുടെ അനുപാതം വര്‍ധിക്കുന്നതിനെ ആശങ്കയോടെയാണ്‌ സാമൂഹിക ശാസ്‌ത്രജ്ഞര്‍ കാണുന്നത്‌. യുവാക്കള്‍ കുറയുന്നത്‌ സാമ്പത്തിക വളര്‍ച്ച കുറയാനും വയോജനങ്ങള്‍ കൂടുന്നത്‌ സാമൂഹിക ക്ഷേമ-ആരോഗ്യ മേഖലയിലെ ചെലവുകള്‍ വര്‍ധിക്കാനും വഴിവെക്കുമെന്നതാണ്‌ കാരണം.

ലോകത്തിന്റെ എല്ലാ കോണിലും വയോജനങ്ങളുടെ എണ്ണം വര്‍ധിച്ചുവരികതന്നെയാണെന്ന്‌ ഗവേഷണത്തിന്‌ മേല്‍നോട്ടം വഹിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ എയ്‌ജിങ്ങിലെ റിച്ചാര്‍ഡ്‌ സുസ്‌മന്‍ പറയുന്നു. 80 വയസ്സിനു മേല്‍ പ്രായമുള്ളവരുടെ എണ്ണമാണ്‌ ഏറ്റവും വേഗം വര്‍ധിക്കുന്നത്‌. വയോവൃദ്ധരുടെ എണ്ണത്തില്‍ 2008-നും 2040-നുമിടയില്‍ 233 ശതമാനം വര്‍ധനയാണുണ്ടാവുക. ഇപ്പോള്‍ ഓരോ മാസവും 8,70,000 പേര്‍ക്ക്‌ 65 വയസ്സ്‌ തികയുന്നുവെന്നാണ്‌ കണക്ക്‌. പത്തു വര്‍ഷം കഴിയുമ്പോള്‍ ഇത്‌ മാസം 19 ലക്ഷം എന്ന നിലയിലെത്തും.

ജനനനിരക്കും മരണനിരക്കും കുറയുന്നതാണ്‌ കുട്ടികളുടെ എണ്ണം കുറയാനും വയോജനങ്ങളുടെ എണ്ണം കൂടാനും കാരണം.
കടപ്പാട് - മാതൃഭൂമി