2009, ഏപ്രിൽ 13, തിങ്കളാഴ്‌ച

സഖാവ്‌ കല്ലൂരാന്‍ എന്ന കല്ലൂര്‍ രാമന്‍ പിള്ള (1926-1978)

സഖാവ്‌ കല്ലൂര്‍ രാമന്‍ പിള്ള (1926-1978)

വിസ്മരിക്കപ്പെട്ട ആദ്യകാല കമ്മ്യുണിസ്റ്റു നേതാവ്‌.
പ്രതാപിയായിരുന്ന കല്ലൂര്‍ രാമന്‍പിള്ള സീനിയറിന്‍റെ കൊച്ചുമകന്‍.
ചങ്ങനാശ്ശേരിയിലും തേവരയിലും കൊളേജ്‌ പഠനം.
പി.കൃഷ്ണപിള്ളയുടെ ആരാധകനായി കമ്മ്യുണിസ്റ്റ്‌ ആയി.
ബി.എ.പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പ്രേമവിവഹം.
അതിനാല്‍ വീട്ടുകാര്‍ പിണങ്ങി.

ആനിക്കാട്‌ ലോക്കല്‍ സെക്രട്ടറിയും കോട്ടയം ജില്ലാ കമ്മറ്റി അംഗവും.
ചെങ്ങളം മുണ്ടാട്ടു ചുണ്ടയില്‍ കുട്ടിയച്ചന്‍റെ റബ്ബര്‍ തോട്ടത്തിലെ
സമരത്തിനു നേതൃത്വം നല്‍ കി.
(കഥാകൃത്ത് സക്കറിയാ ഈ കുടുംബാംഗമാണ്.)
7.7.1954 ലെ പ്രകടനത്തിനു നേരെ ഗുണ്ടകള്‍ കല്ലെറിഞ്ഞപ്പോല്‍
കടയനിക്കടു നിന്നു വന്ന ബഷീര്‍,കുരുവിള തുടങ്ങിയവര്‍
അവരെ കുത്തി വീഴ്ത്തി.
രണ്ടു പേര്‍ മരിച്ചു.ഡി.സി.സി പ്രസിഡന്‍ററായിരുന്ന
പി.ടി.ചാക്കോ കൃത്രിമമായി "കല്ലൂരാന്‍" എന്നെഴുതിയ
കഠാരി സംഘടിപ്പിച്ചു രാമന്‍ പിള്ളയെ ഒന്നാം പ്രതിയാക്കി കേസ്‌ നടത്തി.
നടക്കാതെ പോയ മീറ്റിംഗില്‍ രാമന്‍ പിള്ള പ്രസംഗിച്ചതായും
സ്ഥലത്തില്ലാതിരുന്നിട്ടും താന്‍ അതു കേട്ടതായും പി.ടി.ചാക്കോ
കോടതിയില്‍ കള്ള സാക്ഷ്യം പറഞ്ഞു.

തെളിവുകള്‍ എതിരായതിനാലും
കേസ്സു നടത്താന്‍ വീട്ടുകരോ നാട്ടുകരോ സഹായിക്കഞ്ഞതിനാലും
കല്ലൂരാനു ജീവപര്യന്തം ശിക്ഷ കിട്ടി.
പാര്‍ട്ടിക്കാരും വേണ്ട
വിധം സഹായിച്ചില്ല എനൂ പറയപ്പെടുന്നു.

ജയിലില്‍ നിന്നു തിരിച്ചു വന്നപ്പോള്‍(1967)
പാര്‍ട്ടി രണ്ടായിക്കഴിഞ്ഞിരുന്നു.
രണ്ടു കൂട്ടര്‍ക്കും കല്ലൂരാനെ വേണ്ടായിരുന്നു.
നിരശനായ കല്ലൂരാന്‍ അത്മ ഹത്യ ചെയ്തു കളഞ്ഞു
(12.9.1978).
കുടുംബം അനാഥമായി.

പില്‍ക്കാലത്തു കെ.എം ഏബ്രഹാം എം .എല്‍.ഏ യും
എം. പി. യും ആയി.
"ചെങ്ങളം സമര നായകന്‍" ആയി.

ഒന്നിച്ചു പാര്‍ട്ടിയില്‍ ചെര്‍ന്ന പി.കെ.വി
എം.പിയും പിന്നീടു മുഖ്യമന്ത്രിയൂം ആയി.

ഒരു പക്ഷേ, അവരേക്കാളും,
അല്ലെങ്കില്‍, അവരെപ്പോലെ ഉയര്‍ന്നു വരേണ്ടിയിരുന്ന
നേതാവയിരുന്നു കല്ലൂരാനും.
പള്ളിക്കത്തോട്ടിലെ ജയശ്രീ സ്പോര്‍ട്സ് ക്ലബ്

കല്ലൂരാന്‍ സ്ഥാപിച്ചതാണ്.
അദ്ദേഹത്തിന്റെ ഓര്‍മ്മനിലനിര്‍ത്താന്‍ ഓണത്തിന് അത്തപ്പൂ മല്‍സരവും
അതിനു കല്ലൂരാന്‍ ട്രോഫിയും നല്‍കുന്നു.
അദ്ദേഹത്തിന്‍റെ ചിത്രം ലഭ്യമല്ല

അഭിപ്രായങ്ങളൊന്നുമില്ല: