2010, ഫെബ്രുവരി 28, ഞായറാഴ്‌ച
ഉദാത്ത പ്രണയത്തിന്‍റെ കഥകള്‍
ഉദാത്ത പ്രണയത്തിന്‍റെ കഥകള്‍
സല്‍മാന്‍ റൂഷ്ദി,വിക്രം സേത്, അമിതാവ് ഘോഷ്
ഇംഗ്ലീഷിലെഴുതുന്ന നിരവധി ഇന്ത്യാക്കാരുണ്ടെങ്കിലും
അരുന്ധതി റോയിയെ മാറ്റി നിര്‍ത്തിയാല്‍ ഇംഗ്ലീഷില്‍
സാഹിത്യസൃഷ്ടി നടത്തുന്ന മലയാളികള്‍ ഉണ്ടോ എന്നു സംശയം.
ഉദാത്ത പ്രണയങ്ങളുടെ മൂന്നു ഇംഗ്ലീഷ് കഥകളടങ്ങിയ
ദ സബ്ലൈം ലവ് ( എച്ച് & സി ബുക്ക്സ്,തൃശ്ശൂര്‍ ഡിസംബര്‍ 2009)
എന്ന ഇംഗ്ലീഷ് ചെറുകഥാ സമാഹാരം പുറത്തിറക്കിയ
റിട്ട.എക്സിക്യൂട്റ്റീവ് എഞ്ചിനീയര്‍,പൊന്‍ കുന്നത്തു
സ്ഥിരതാമസ്സമാക്കിയ ജി.ബാലഗോപാലന്‍ നായര്‍
തീര്‍ച്ചയായും അഭിനന്ദനം അര്‍ഹ്ഹിക്കുന്നു.
പെരിയാറിന്‍റെ തീരത്തു ജനിച്ചുവളര്‍ന്ന ശ്രീ.നായര്‍
അവിടെയുള്ള പാവപ്പെട്ട ഒരു നമ്പൂതിരി യുവതിയുടെ
വിജാതീയ പ്രണയകഥ പറയൂന്നു ആദ്യകഥയാണ്
യാത്യനയുടെ ദിനങ്ങള്‍(ദോസ് അഗണൈസിങ് മോമന്റ്സ്)
ഒരു പാവം പെണ്‍കുട്ടിയുടെയും ഒരു സമ്പന്ന ആണ്‍കുട്ടിയുടെയും
ഉദാത്തപ്രണയം ആണ് ദ സബ്ലൈം ലവ്.അല്‍പം എക്സ്
കലര്‍ത്തിയ അവസാന കഥ മദ്യലഹരിയില്‍ ലൈഗീക കുസൃതി
കാട്ടുന്ന ഒരു സമ്പന്ന കുമാരിയുടെ കഥയാണ്. എല്ലാം സുഖപര്യവസായികള്‍
ജഫ്രി ആര്‍ച്ചര്‍ ഇംഗ്ലണ്ടിലെ ആര്‍.കെ നാരായണ്‍ എന്നറിയപ്പെടാന്‍
ആഗ്രഹിക്കുന്നു എന്നൊരിന്റര്‍വ്യൂവില്‍ പറഞ്ഞു.ആര്‍.കെ നാരായണ്‍
ഇംഗ്ലണ്ടില്‍ വളരെ പോപുലര്‍ ആണെന്നു അവിടെ സ്കൂള്‍ വിദ്യാര്‍ഥിയായ
എന്‍ റെ പേരക്കുട്ടി നയനിക പറയുന്നു. ആര്‍.കെ.നാരായണന്‍റെ
മാല്‍ഗുഡി കഥകളെ ഓര്‍മ്മിക്കുന്നവയാണ് ശ്രീ നായരുടെ പേരാറിന്‍
കഥകള്‍ എന്നു ചൂണ്ടിക്കാട്ടാന്‍ സാന്തോഷമുണ്ട്. ലയണ്‍സ് പ്രസിദ്ധീകരണങ്ങളില്‍
15 കൊല്ലമായി കഥകള്‍ എഴുതിരുന്ന ബാലഗോപാലിന്‍റെ ആദ്യ കഥാസമാഹാരമാണീ
പ്രണയ കഥകള്‍.മറ്റു കഥകളും പുസ്തരൂപത്തില്‍ പുറത്തിറക്കും എന്നു പ്രതീക്ഷിക്കുന്നു.
ലളിതസുന്ദര്‍മായ ശൈലി വിദ്യാര്‍ത്ഥികളെ തീര്‍ച്ചയായും ആകര്‍ഷിക്കും
ഓണ്‍ ലൈന്‍ സൗഹൃദകൂട്ടായ്മകള്‍ വരമോ അതോ ശാപമോ?
ഓണ്‍ ലൈന്‍ സൗഹൃദകൂട്ടായ്മകള്‍ വരമോ അതോ ശാപമോ?
ടെക്നോളജിയുടെ പുതുപുത്തന്‍ അവതാരങ്ങള്‍ നമ്മുടെ
ജീവിതശൈലികളെ മാറ്റിമറിയ്ക്കും.പലപ്പോഴും അതു നല്ലതിനാകാം.
ചിലപ്പോള്‍ നാശത്തിനും കാരണമായെന്നു വരാം.ഉഷ്ണത്തെ വീശുപാളയുമായി
നേരിട്ടവരായിരുന്നു നമ്മുടെ മാതാപിതാക്കള്‍.പുതുപുത്തന്‍ തലമുറ
മുഴുവന്‍ സമയവും ഏ.സിയുടെ നടുവില്‍.കവുങ്ങിന്‍ പാളകൊണ്ടുള്ള
വീശുപാള കണ്ടിട്ടു പോലുമില്ലാത്തവര്‍.
ഓണ്‍ ലൈന്‍ സൗഹൃദകൂട്ടായ്മകള്‍ അടുത്ത കാലത്ത് ഏറെ പ്രചാരം നേടി.
കൗമരക്കാരും യുവാക്കളും മാത്രമല്ല പ്രൊഫഷണല്‍സും പെന്‍ഷന്‍ പറ്റിയവരും
ഇന്നിത്തരം കൂട്ടായ്മകളുടെ അംഗങ്ങളും മിക്കപ്പോഴും അടിമകളും ആണ്.
ഓണ്‍ ലൈന്‍ സൗഹൃദകൂട്ടായ്മകള്‍ ഒരു വരമോ അതോ ശാപമോ?
പണ്ടു നമ്മുടെ ചെറുപ്പത്തില്‍ നാം സമയം കിട്ടുമ്പോഴെല്ലാം
അടിച്ചേച്ചോട്ടവും സാറ്റും അമ്മാനമാട്ടവും മറ്റും കളിച്ചിരുന്നു.അനാരും
അതിന് അഡിക്ഷന്‍ എന്ന വിശേഷണം നല്‍കിയിരുനില്ല.ഇന്നു
കുട്ടികള്‍ കമ്പ്യൂട്ടര്‍ ഗയിം കളിക്കുമ്പോള്‍ ഓണ്‍ ലൈന്‍ സൗഹൃദകൂട്ടായ്മയില്‍
സംവദിക്കുമ്പോല്‍ അത് അമിതാസക്തി ആയി ചിത്രീകരിക്കപ്പെടുന്നു
എന്നു ചിലര്‍പണ്ടു നമ്മുടെ ചെറുപ്പത്തില്‍ നാം സമയം കിട്ടുമ്പോഴെല്ലാം
അടിച്ചേച്ചോട്ടവും സാറ്റും അമ്മാനമാട്ടവും മറ്റും കളിച്ചിരുന്നു.അനാരും
അതിന് അഡിക്ഷന്‍ എന്ന വിശേഷണം നല്‍കിയിരുനില്ല.ഇന്നു
കുട്ടികള്‍ കമ്പ്യൂട്ടര്‍ ഗയിം കളിക്കുമ്പോള്‍ ഓണ്‍ ലൈന്‍ സൗഹൃദകൂട്ടായ്മയില്‍
സംവദിക്കുമ്പോല്‍ അത് അമിതാസക്തി ആയി ചിത്രീകരിക്കപ്പെടുന്നു
എന്നു ചിലര്‍.
അമേരിക്കയില്‍ 7ലക്ഷം ഫേസ്ബുക്ക് അംഗങ്ങള്‍ 23 ലക്ഷം മണിക്കൂറുകള്‍
നെറ്റില്‍ ചെലവഴിക്കുന്നു.ജോലിക്കിടയിലും അവര്‍ രണ്ടു മണിക്കൂര്‍
ഫേസ്ബുക്കില്‍ ചെലവഴിക്കുന്നു.അവരുടെ കാര്യക്ഷതയില്‍ 1.6 ശതമാനം
കുറവ് ഇതിനാല്‍ വരുന്നു.പക്ഷേ പലരും ടി.വിയുടെ മുമ്പിലിരിക്കുന്ന
സമയത്തില്‍ നിന്നായിരിക്കും ഈ 2 മണിക്കൂര്‍ കണ്ടെത്തുക.
ടെക്നോളജിയുടെ പുതുപുത്തന്‍ അവതാരങ്ങള്‍ നമ്മുടെ
ജീവിതശൈലികളെ മാറ്റിമറിയ്ക്കും.പലപ്പോഴും അതു നല്ലതിനാകാം.
ചിലപ്പോള്‍ നാശത്തിനും കാരണമായെന്നു വരാം.ഉഷ്ണത്തെ വീശുപാളയുമായി
നേരിട്ടവരായിരുന്നു നമ്മുടെ മാതാപിതാക്കള്‍.പുതുപുത്തന്‍ തലമുറ
മുഴുവന്‍ സമയവും ഏ.സിയുടെ നടുവില്‍.കവുങ്ങിന്‍ പാളകൊണ്ടുള്ള
വീശുപാള കണ്ടിട്ടു പോലുമില്ലാത്തവര്‍.
ഓണ്‍ ലൈന്‍ സൗഹൃദകൂട്ടായ്മകള്‍ അടുത്ത കാലത്ത് ഏറെ പ്രചാരം നേടി.
കൗമരക്കാരും യുവാക്കളും മാത്രമല്ല പ്രൊഫഷണല്‍സും പെന്‍ഷന്‍ പറ്റിയവരും
ഇന്നിത്തരം കൂട്ടായ്മകളുടെ അംഗങ്ങളും മിക്കപ്പോഴും അടിമകളും ആണ്.
ഓണ്‍ ലൈന്‍ സൗഹൃദകൂട്ടായ്മകള്‍ ഒരു വരമോ അതോ ശാപമോ?
പണ്ടു നമ്മുടെ ചെറുപ്പത്തില്‍ നാം സമയം കിട്ടുമ്പോഴെല്ലാം
അടിച്ചേച്ചോട്ടവും സാറ്റും അമ്മാനമാട്ടവും മറ്റും കളിച്ചിരുന്നു.അനാരും
അതിന് അഡിക്ഷന്‍ എന്ന വിശേഷണം നല്‍കിയിരുനില്ല.ഇന്നു
കുട്ടികള്‍ കമ്പ്യൂട്ടര്‍ ഗയിം കളിക്കുമ്പോള്‍ ഓണ്‍ ലൈന്‍ സൗഹൃദകൂട്ടായ്മയില്‍
സംവദിക്കുമ്പോല്‍ അത് അമിതാസക്തി ആയി ചിത്രീകരിക്കപ്പെടുന്നു
എന്നു ചിലര്‍പണ്ടു നമ്മുടെ ചെറുപ്പത്തില്‍ നാം സമയം കിട്ടുമ്പോഴെല്ലാം
അടിച്ചേച്ചോട്ടവും സാറ്റും അമ്മാനമാട്ടവും മറ്റും കളിച്ചിരുന്നു.അനാരും
അതിന് അഡിക്ഷന്‍ എന്ന വിശേഷണം നല്‍കിയിരുനില്ല.ഇന്നു
കുട്ടികള്‍ കമ്പ്യൂട്ടര്‍ ഗയിം കളിക്കുമ്പോള്‍ ഓണ്‍ ലൈന്‍ സൗഹൃദകൂട്ടായ്മയില്‍
സംവദിക്കുമ്പോല്‍ അത് അമിതാസക്തി ആയി ചിത്രീകരിക്കപ്പെടുന്നു
എന്നു ചിലര്‍.
അമേരിക്കയില്‍ 7ലക്ഷം ഫേസ്ബുക്ക് അംഗങ്ങള്‍ 23 ലക്ഷം മണിക്കൂറുകള്‍
നെറ്റില്‍ ചെലവഴിക്കുന്നു.ജോലിക്കിടയിലും അവര്‍ രണ്ടു മണിക്കൂര്‍
ഫേസ്ബുക്കില്‍ ചെലവഴിക്കുന്നു.അവരുടെ കാര്യക്ഷതയില്‍ 1.6 ശതമാനം
കുറവ് ഇതിനാല്‍ വരുന്നു.പക്ഷേ പലരും ടി.വിയുടെ മുമ്പിലിരിക്കുന്ന
സമയത്തില്‍ നിന്നായിരിക്കും ഈ 2 മണിക്കൂര്‍ കണ്ടെത്തുക.
2010, ഫെബ്രുവരി 25, വ്യാഴാഴ്‌ച
ആര്‍ക്കിടെക്ട് ജി.ശങ്കര്‍ കാണാതെ പോയത്
ആര്‍ക്കിടെക്ട് ജി.ശങ്കര്‍ കാണാതെ പോയത്
അര്‍ക്കിടെക്ട് ജി.ശങ്കര്‍ ഫെബ് 25 വ്യാഴാഴ്‌ച മനോരമയിലെ കോളത്തില്‍
അടുത്ത കാലത്തു പണിതീര്‍ത്ത കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനെ
പുകഴ്ത്തി എഴുതിയതു വായിച്ചു.രൂപകല്‍പ്പന ചെയ്ത ആര്‍ക്കിടെക്റ്റ്,
നിശ്ചിത സമയത്തിനു മുമ്പു പണിതീര്‍ക്കാന്‍ സഹായിച്ച മുഴുവന്‍ ആളുകളും
അതിന്‍റെ ജീവാത്മാവും പരമാത്മാവും ആയ സ്ഥലം എം.എല്‍.എ
അല്‍ഫോന്‍സ് കണ്ണന്താനവും മുക്തകണ്ഠം പ്രശംസ അര്‍ഹിക്കുന്നു.
സംശയം ഇല്ല.എന്നാല്‍ ജി.ശങ്കറെ പോലെ ദൂരകാഴ്ച്ചയുള്ള ലോകം
മുഴുവന്‍ ചുറ്റിക്കറങ്ങിയ ഒരു ആര്‍ക്കിടെക്ടില്‍ നിന്നും കുറേ കൂടി
മെച്ചപ്പെട്ട വിമര്‍ശനം പ്രതീക്ഷിച്ചു. കുറ്റം ചൂണ്ടിക്കാട്ടുന്നതു മറ്റുള്ള
സ്ഥലങ്ങളില്‍ ആ ന്യൂനത പരിഹരിക്കാന്‍ വേണ്ടിയാണ്.
നഗരങ്ങളിലും ടൗണുകളിലും ഭാവിയില്‍ മാത്രമല്ല ഇപ്പോള്‍ തന്നെ
വാഹനപാര്‍കിംഗ് വന്‍പ്രശനമാണല്ലോ.കാഞ്ഞിരപ്പള്ളിയിലെ ഉയര്‍ന്ന
കുന്നില്‍ മിനി സ്റ്റേഷന്‍ പണിതപ്പോള്‍ അടിയിലത്തെ ഏതാനും നിലകള്‍
മള്‍ട്ടിലവല്‍ പാര്‍ക്കിംഗ് സ്റ്റേഷന്‍ ആയി പണിതിരുന്നുവെങ്കില്‍ ടൗണിലെ
വാഹനപാര്‍ക്കിംഗിനു പരിഹാരം ആയേനെ.കൂടാതെ സര്‍ക്കാരിനു
വരുമാനവും.
ലോകം മുഴുവന്‍ ചുറ്റിക്കറങ്ങിയ ശങ്കറെപ്പോലുള്ള ഒരാര്‍ക്കിടെക്ടില്‍
നിന്നും ഇത്തരം ഒരു നിര്‍ദ്ദേശം എന്നെപ്പൊലുള്ളവര്‍ പ്രതീക്ഷിച്ചു.
സദയം ക്ഷമിക്കുക
അര്‍ക്കിടെക്ട് ജി.ശങ്കര്‍ ഫെബ് 25 വ്യാഴാഴ്‌ച മനോരമയിലെ കോളത്തില്‍
അടുത്ത കാലത്തു പണിതീര്‍ത്ത കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനെ
പുകഴ്ത്തി എഴുതിയതു വായിച്ചു.രൂപകല്‍പ്പന ചെയ്ത ആര്‍ക്കിടെക്റ്റ്,
നിശ്ചിത സമയത്തിനു മുമ്പു പണിതീര്‍ക്കാന്‍ സഹായിച്ച മുഴുവന്‍ ആളുകളും
അതിന്‍റെ ജീവാത്മാവും പരമാത്മാവും ആയ സ്ഥലം എം.എല്‍.എ
അല്‍ഫോന്‍സ് കണ്ണന്താനവും മുക്തകണ്ഠം പ്രശംസ അര്‍ഹിക്കുന്നു.
സംശയം ഇല്ല.എന്നാല്‍ ജി.ശങ്കറെ പോലെ ദൂരകാഴ്ച്ചയുള്ള ലോകം
മുഴുവന്‍ ചുറ്റിക്കറങ്ങിയ ഒരു ആര്‍ക്കിടെക്ടില്‍ നിന്നും കുറേ കൂടി
മെച്ചപ്പെട്ട വിമര്‍ശനം പ്രതീക്ഷിച്ചു. കുറ്റം ചൂണ്ടിക്കാട്ടുന്നതു മറ്റുള്ള
സ്ഥലങ്ങളില്‍ ആ ന്യൂനത പരിഹരിക്കാന്‍ വേണ്ടിയാണ്.
നഗരങ്ങളിലും ടൗണുകളിലും ഭാവിയില്‍ മാത്രമല്ല ഇപ്പോള്‍ തന്നെ
വാഹനപാര്‍കിംഗ് വന്‍പ്രശനമാണല്ലോ.കാഞ്ഞിരപ്പള്ളിയിലെ ഉയര്‍ന്ന
കുന്നില്‍ മിനി സ്റ്റേഷന്‍ പണിതപ്പോള്‍ അടിയിലത്തെ ഏതാനും നിലകള്‍
മള്‍ട്ടിലവല്‍ പാര്‍ക്കിംഗ് സ്റ്റേഷന്‍ ആയി പണിതിരുന്നുവെങ്കില്‍ ടൗണിലെ
വാഹനപാര്‍ക്കിംഗിനു പരിഹാരം ആയേനെ.കൂടാതെ സര്‍ക്കാരിനു
വരുമാനവും.
ലോകം മുഴുവന്‍ ചുറ്റിക്കറങ്ങിയ ശങ്കറെപ്പോലുള്ള ഒരാര്‍ക്കിടെക്ടില്‍
നിന്നും ഇത്തരം ഒരു നിര്‍ദ്ദേശം എന്നെപ്പൊലുള്ളവര്‍ പ്രതീക്ഷിച്ചു.
സദയം ക്ഷമിക്കുക
2010, ഫെബ്രുവരി 21, ഞായറാഴ്‌ച
Athijeevanam by Ettumanoor Somadasan
പുതിയൊരു ചരിത്രാഖ്യായിക
(ഏറ്റുമാനൂര്‍ സോമദാസന്‍റെ അതിജീവനം)
കേരളാ സ്കോട്ട് സി.വി.രാമന്‍പിള്ള
എഴുതിയ മാര്‍ത്താണ്ഡവര്‍മ്മ എന്ന ചരിത്രാഖ്യായിക
വായിക്കാത്ത മലയാളികള്‍ കാണില്ല.
നായന്മാര്‍ക്കു വേണ്ടി ഒരു നായര്‍ എഴുതിയ
നായര്‍മഹാകാവ്യം എന്നു എം.പി.പോള്‍
വിമര്‍ശിച്ചിട്ടുണ്ടെങ്കിലും മേധാവിത്വം നഷ്ടപ്പെട്ട
നായര്‍സമുദായത്തിന്‍ റെ മനോബലം വര്‍ദ്ധിപ്പിക്കാന്‍
മാര്‍ത്താണ്ഡവര്‍മ്മ എന്ന ചരിത്രാഖ്യയികയ്ക്കു കഴിഞ്ഞു.
മറ്റു സാമുഹ്യവിഭാഗങ്ങളെ പ്രബുദ്ധരാക്കാന്‍ പില്‍ക്കാലത്ത്
ആരും ആഖ്യായികള്‍ രചിച്ചില്ല.
ഇക്കാര്യം ഇവിടെ ചൂണ്ടിക്കാട്ടാന്‍ കാരണം ഏറ്റുമാനൂര്‍
സോമദാസന്‍ രചിച്ച അതിജീവനം
(ജൂലൈ 2009 മലയാളവിദ്യാപീഠം,പെരുന്ന പേജ് 712 വില 350 രൂപ)
എന്ന ആഖ്യായിക ആണ്.
നാഞ്ചിനാടന്‍ പാടശേഖരങ്ങള്‍,സഹ്യാദ്രിയുടെ ഹരിതസാനുക്കള്‍
കുട്ടനാടന്‍ പുഞ്ചയുടേയും എക്കലടിഞ്ഞ വേമ്പനാടങ്കായല്‍ത്തീരങ്ങളുടേയും
ചൂരു നിറഞ്ഞു നില്‍ക്കുന്ന നനഞ്ഞ മണ്‍തലങ്ങള്‍ എന്നിവയുള്‍പ്പെട്ട
പ്രാചീന കേരള ഭൂമിയുടെഖ് വിപുലമായ ചരിത്രപശ്ചാത്തലത്തില്‍
രൂപപ്പെടുന്ന അഞ്ഞൂറോളം വര്‍ഷങ്ങളിലെ സംഭവ പരമ്പരകള്‍
ഈ ആഖ്യായികയില്‍ വായിക്കാം.ശുചീന്ദ്രം, കുമാരകോവില്‍,
അറന്മുള, ഏറ്റുമാനൂര്‍,വൈക്കം തുടങ്ങിയ പ്രാചീന ക്ഷേത്രങ്ങളുടെയും
നിരവധി കുടുംബങ്ങളുടേയും കഥകളും മിത്തുകളും അനാവരണം
ചെയ്യപ്പെടുന്ന ആഖ്യായികയാണ് അതി ജീവനം.
കല്ലിയങ്കാട്ടു നീലി, ധര്‍മ്മരാജ,വേലൂ തമ്പി,വൈക്കം പദ്മനാഭപിള്ള
എന്നിവരോടൊപ്പം പാണ്ടിയില്‍ നിന്നും കുടിയേറിയ വെള്ളാളപിള്ളമാര്‍
എന്ന കൃഷീവലന്മാരുടേയും കഥ പറയുന്നു സോമദാസന്‍ അതിജീവനം
എന്ന ഈ ചരിത്രാഖ്യായികയിലൂടെ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)