2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും നിയയന്ത്രിക്കാം

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍
നാല്പത് വയസ്സിലധികം പ്രായമായ പലരിലും പ്രത്യക്ഷപ്പെടുന്ന രണ്ട് രോഗങ്ങളാണ് ബ്ലഡ്‌പ്രഷറും കൊളസ്ട്രോളിന്റെ ആധിക്യവും. അവയ്ക്ക് ആയുഷ്കാലം ഭക്ഷിക്കുവാന്‍ അലോപ്പതി മരുന്നുകള്‍ ഒന്നൊന്നായി മാറിമാറി ഭക്ഷിച്ച് നിത്യരോഗികളായി കാലം തള്ളിനീക്കുന്നവരാണ് പലരും. ആയുര്‍വ്വേദത്തിലും ഇവയ്ക്ക് ഇപ്പോള്‍ ഫലപ്രദമായ ചികിത്സകള്‍ ലഭ്യമാണ് എന്ന് പറയപ്പെടുന്നു. നമ്മുടെ വീട്ടുമുറ്റത്ത് വളര്‍ത്താന്‍ കഴിയുന്ന പുളിഞ്ചിയും കാന്താരിമുളകും ഈ രോഗങ്ങള്‍ക്ക് പരിഹാരമായി നമുക്ക് ഭക്ഷിക്കുന്നതിലൂടെ നിയന്ത്രിക്കാമെന്നും പറയപ്പെടുന്നു. അവയെപ്പറ്റി കിട്ടിയ അറിവുകള്‍ പങ്കുവെയ്ക്കുകയാണിവിടെ.

ഇത് പുളിഞ്ചി എന്ന് അറിയപ്പെടുന്ന വൃക്ഷമാണ്. പുളിഞ്ചിയുടെ കായും കാന്താരി മുളകും പുളിയ്ക്കാത്ത തൈരും മിക്സിയില്‍ അടിച്ചെടുത്ത് ഭക്ഷിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം കുറയും എന്ന് അനുഭവസ്ഥര്‍ പറയുന്നു. അതേസമയം ആയുര്‍വ്വേദ എം.ഡിക്ക് പഠിക്കുന്ന ഡോ. ജിജു പറയുന്നത് ഇത്തരത്തില്‍ ഒരു പരീക്ഷണത്തിന് മുതിരുമ്പോള്‍ മൂന്നുനാലു ദിവസത്തിലൊരിക്കല്‍ രക്തസമ്മര്‍ദ്ദം പരിശോധിക്കുകയും വേണം എന്നാണ്. ഇപ്പോള്‍ വിപണിയില്‍ കയ്യില്‍ ചുറ്റിക്കെട്ടി രക്തസമ്മര്‍ദ്ദം അളക്കുവാന്‍ കഴിയുന്ന ഉപകരണം ലഭ്യമാണ് എന്നും പറയപ്പെടുന്നു.
ഇത് കാന്താരി മുളക് എന്നറിയപ്പെടുന്ന പല വീടുകളിലും കാണപ്പെടുന്ന മുളക് ചെടിയാണ്. ഇവയ്ക്കും ധാരാളം ഔഷധഗുണങ്ങള്‍ ഉണ്ട്. ഉത്തരേന്ത്യയില്‍ പലവ്യജ്ഞനക്കടകളില്‍ കിലോ കണക്കിന് ലഭ്യമാണ്. പശുവളര്‍ത്തുന്ന വീടുകളില്‍ നിന്ന് പുളിയില്ലാത്ത തൈര് വാങ്ങിയോ പശുവളര്‍ത്തുന്നവര്‍ക്ക് സ്വയം പുളിയില്ലാത്ത തൈര് ഉപയോഗിച്ചോ ഈ ചികിത്സാരീതി പരീക്ഷിക്കാവുന്നതാണ്. ഫലപ്രദമെന്ന് കണ്ടാല്‍ ഈ പോസ്റ്റില്‍ ഒരു കമെന്റിടുമെന്ന് പ്രതീക്ഷിക്കട്ടെ.
(ഈ അറിവിന് കടപ്പാട് - ശ്രീ മധുസൂധനന്‍ നായര്‍, ശ്രീകണ്ഠേശ്വരം, തിരുവനന്തപുരം)

കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍
മൂപ്പെത്തിയ പുളിഞ്ചിക്കായ് പറിച്ചെടുത്ത് കഴുകി വൃത്തിയുള്ള ഉണങ്ങിയ തുണികൊണ്ട് തുടച്ചശേഷം ഒരു മണ്‍ഭരണിയില്‍ മുക്കാല്‍ ഭാഗം നിറയ്ക്കുക. ബാക്കിഭാഗത്ത് ശര്‍ക്കര ചെത്തിയിട്ട് അടപ്പുകൊണ്ട് അടച്ചശേഷം നല്ലവണ്ണം തുണികൊണ്ട് മൂടിക്കെട്ടി പതിനാല് ദിവസത്തോളം അനക്കാതെ വെയ്ക്കുക. പതിനാല് ദിവസത്തിന് ശേഷം അരിപ്പയില്‍ അരിച്ചെടുത്ത് ദിവസവും കുറേശ്ശെ ഭക്ഷിക്കാം. ഒരു കാരണവശാലും പിഴിഞ്ഞെടുക്കാന്‍ പാടില്ല. കൊളസ്ട്രോളിന് നല്ല ഒരു പരിഹാരമാണ് ഇതെന്ന് പറയപ്പെടുന്നു. ഇതും നിലവില്‍ ലഭ്യമായ കൊളസ്ട്രോള്‍ പരിശോധനകള്‍ക്ക് വിധേയമായി വേണം തുടരുവാന്‍.
(ഈ അറിവിന് കടപ്പാട് - ശ്രീ ബേബിച്ചന്‍, തണല്‍, തിരുവനന്തപുരം)

2010, സെപ്റ്റംബർ 2, വ്യാഴാഴ്‌ച

റബ്ബര്‍ റബ്ബര്‍ സര്‍വ്വത്ര

കിരണ്‍ തോമ്പിലിന്റെ പോസ്റ്റില്‍ ഞാനൊരു കമെന്റിട്ടത് നീക്കിയിരുന്നു. അതിനുള്ള അവകാശവും സ്വാതന്ത്ര്യവും ആ ബ്ലോഗ് ഉടമയ്ക്കുണ്ട്. അത് ഇപ്രകാരമായിരുന്നു.
chandrasekharan.nair@gmail.com
തിയതി2010, സെപ്റ്റംബര്‍ 1 8:24 വൈകുന്നേരം
വിഷയം[അനുഭവങ്ങള്‍ പാളിച്ചകള്‍] New comment on റബ്ബര്‍ റബ്ബര്‍ സര്‍വ്വത്ര!.
മെയില്‍ അയച്ചത്blogger.bounces.google.com
ഒപ്പിട്ടിരിക്കുന്നത്blogger.com
keralafarmer has left a new comment on the post "റബ്ബര്‍ റബ്ബര്‍ സര്‍വ്വത്ര!":

ഏപ്രിലില്‍ മനോരമ ആര്‍എസ്എസ് 4 നേക്കാള്‍ 3 രൂപ താഴ്ത്തി വ്യാപാരി വില പ്രസിദ്ധീകരിക്കുന്നു. അപ്പോള്‍ വേണമെങ്കില്‍ വിപണിയില്‍ നിന്ന് വിട്ടു നില്‍ക്കാം. ആഗസ്റ്റില്‍ 21 രൂപ താഴ്ത്താം വിപണിയില്‍ നിന്ന് വാങ്ങിക്കൂട്ടാം. ഉത്തരേന്‍ഡ്യന്‍ നിര്‍മ്മാതാവിന് കൂടിയ വിലയ്ക്കേ വാങ്ങാന്‍ കഴിയൂ. കോട്ടയത്തെ 4 ഡീലറും മനോരമയും ചേരുമ്പോള്‍ വിപണി വ്യാപാരിവിലകൊണ്ട് നിയന്ത്രിക്കപ്പെടുന്നു. കാലം പുരോഗമിച്ചിട്ടും ശാസ്ത്രീയമായ രീതിയില്‍ വാങ്ങുന്ന ഗ്രേഡില്‍ വില്‍ക്കുവാനും സംവിധാനമുണ്ടാക്കാന്‍ കഴിയില്ലെ?

Post a comment.

ഇത് സബ്സ്ക്രൈബ് ചെയ്തതിലൂടെ ലഭിച്ചതാണ്.
എന്നാല്‍ റബ്ബറിന്റെ ഇറക്കുമതി ചുങ്കം 20% നിന്ന് 7.5 % ആക്കിയത് മനോരമക്ക് വാര്‍ത്തയെ ആയിരുന്നില്ല.
ഇറക്കുമതി തീരുവ കുറച്ചാലും ഏഴരയായേ കുറയൂ. എന്നാല്‍ പൂജ്യം ശതമാനം തീരുവയോടെ സ്വാഭാവിക റബ്ബര്‍ ഇറക്കുമതി ചെയ്യുന്ന ഉല്പന്ന കയറ്റുമതിക്കാര്‍ ആഭ്യന്തര വിലയിടിക്കുവാന്‍ റബ്ബര്‍ കിട്ടാനില്ല എന്ന പ്രചരണം നടത്തി തീരുവ കുറപ്പിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കൂടിയ സ്റ്റോക്ക് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന സമയത്താണ്. മനോരമയുടെ കളി വ്യാപാരി വിലയിലാണ്. ആ വിലയാണ് കേരളത്തിലെ ചെറുകിട ഡീലര്‍മാരെ നിയന്ത്രിക്കുന്നത്. വാങ്ങുന്ന ഗ്രേഡില്‍ വില്‍ക്കാത്ത വിപണിയില്‍ നാലാംതരവും വ്യാപാരിവിലയും തമ്മിലുള്ള അന്തരം കുറച്ച് എം.ആര്‍എഫിന് വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കാം. അതേപോലെ അന്തരം വര്‍ദ്ധിപ്പിച്ച് വാങ്ങിക്കൂട്ടാം. മറ്റ് ഉല്പന്ന നിര്‍മ്മാതാക്കളെ താഴ്ത്തുവാന്‍ അത് ധാരാളം മതി. ഗ്രേഡിംഗില്‍ സുതാര്യത ഇല്ലായ്മയും , ഇന്നത്തെ വിലയ്ക്ക് ഓര്‍ഡര്‍ ലഭിച്ചാല്‍ ഒരാഴ്ചയ്ക്കകം പതിനാറ് ടണിന്റെ ലോഡ് അന്തര്‍ സംസ്ഥാന വിപണനം താഴ്ന്ന വിലയ്ക്ക് വാങ്ങിയത് കൂടിയാകുമ്പോള്‍ മൊത്തക്കച്ചവചക്കാര്‍ക്ക് വന്‍ ലാഭമുണ്ടാക്കുവാന്‍ അവസരമൊരുക്കുന്നു.