വിവാഹത്തിനു മുമ്പ് വൈദ്യ പരിശോധന-2
പാലാ താലൂക്കാശുപത്രിയില്‍ ജോലി നോക്കുന്ന സമയം.
ഭരണങ്ങാനത്തു നിന്നും ഒരു യാഥാസ്തിക കത്തോലിക്കാ
കുടുംബത്തിലെ ദമ്പതികള്‍ എത്തി.ഭാര്യയ്ക്കു മുപ്പത്തു വയസ്സ്.
കാണാന്‍ ഭംഗിയില്ല.പക്ഷേ നല്ല ആരോഗ്യമുള്ള ശരീരം.ഭര്‍ത്തവിനു
35 നല്ല ആരോഗ്യമുള്ള മനുഷ്യന്‍.നിരവ്ധി അംഗങ്ങളുള്ള കുടുംബത്തില്‍
ജനിച്ചവരായിരുന്നു രണ്ടു പേരും.അതിനാല്‍ താമസ്സിച്ചു മാത്രം
വിവാഹിതര്‍ ആയി.രണ്ടു കൊല്ലം കഴിയുന്നു.ഇതു വരെ
ലൈംഗീകബന്ധം സാധിച്ചിട്ടില്ല.
പരിശോധനയില്‍ ഭര്‍ത്താവിനു കുഴപ്പമില്ല.ഭാര്യയ്ക്കാണു തകരാര്‍.
ഗര്‍ഭപാത്രത്തില്‍ നിരവധി "ഫൈബ്രോയിഡ് മുഴകള്‍".18 മാസം
ഗര്‍ഭത്തിന്‍റെ വലുപ്പം.എന്നു മാത്രമല്ല യോനീ നാളത്തിലേക്കും
മുഴകള്‍ വളര്‍ന്നിരിക്കുന്നതിനാള്‍ യോനി എന്നൊരു ഭാഗം തന്നെയില്ല
ആ സ്ത്രീയ്ക്ക് .ലൈംഗീക ബന്ധം ഒരു തരത്തിലും നടക്കില്ല.
വിവരം വിശദമായി പറഞ്ഞു കൊടുത്തു. ആ സ്ത്രീ സ്വയം ഒഴിയാന്‍
തയ്യാറായി.ബിഷപ്പിനെ സമീപിച്ചു കാര്യം വ്യക്തമാക്കി.
തെളിവിനായി ബിഷപ് ഹൗസ്സില്‍ പോയി മൊഴി നല്‍കേണ്ടി വന്നു.
അവരുടെ ബന്ധം വേര്‍പെടുത്തി.ആ സ്ത്രീ മറ്റൊരു സ്ത്രീയെ
കണ്ടെത്തി അവരുടെ വിവാഹംനടത്തി.ഒരര്‍ദ്ധ സന്യാസിനിയായി
അവര്‍ ജീവിതം നയിച്ചു. ഏതാനും വര്‍ഷം കഴിഞ്ഞ്
ഒരു ക്രിസ്തുമസ്സിന് അവര്‍ കൈക്കുഞ്ഞുമായി
എന്നെ കാണാന്‍ വന്നു.കൂടെ ആദ്യ ഭാര്യയും ഉണ്ടായിരുന്നു.
എല്ലാവരും തികച്ചും സന്തുഷ്ടര്‍.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ജോലിനോക്കുന്ന കാലം.
1984 ലാവണം. ഒരു മുസ്ലിം പെണ്‍ കുട്ടിയെ വന്ധ്യതാ ചികില്‍സയ്ക്കായി
കൊണ്ടു വന്നു.18 വയസ്സുകാരി.കണ്ടാല്‍ അതിലും കുറവേ തോന്നു.
നിക്കാഹ് കഴിഞ്ഞിട്ടു 2 വര്‍ഷം.പരിശോധനയില്‍ കന്യാചര്‍മ്മം അഥവാ
ഹൈമന്‍ സുരക്സ്തിമായിരിക്കുന്നു.സൂചി കടത്താനുള്ള പഴുതുപോലുമില്ല.
"ഇംപെര്‍ഫോറേറ്റ് ഹൈമന്‍" എന്നു പറയുന്ന അവസ്ഥ.ആര്‍ത്തവം നടക്കുന്നുണ്ട്.
എന്നാല്‍ രക്തം യോനീ നാളത്തിലും ഗര്‍ഭപാത്രത്തിലും ആയി കെട്ടിക്കിടക്കുകയാണ്.
"ഹെമറ്റോമെട്രാ" എന്ന അവസ്ഥ.2 കൊല്ലം ആയിട്ടും ഇതുവരെ പരിശോധനയ്ക്കു
വരാഞ്ഞതെന്തേ? എന്നാരാഞ്ഞപ്പോള്‍ മറുപടി"നിക്കാഹിന്‍റെ അടുത്ത ദിവസം
തന്നെ പുതിയാപ്ല ഗള്‍ഫിനു പറന്നു.മടങ്ങി എത്തിയിട്ടു രണ്ടു ദിവസമേ ആകുന്നുള്ളു"
എന്നായിരുന്നു.
2009, ഏപ്രിൽ 25, ശനിയാഴ്‌ച
രണ്ടു സ്വപ്നമാര്‍
Dr.P.S.Rajalakshmi,Dr.Saramma Kuryan,Myself with Staff of Ob-Gyn Unit
രണ്ടു സ്വപ്നമാര്‍
ഒരിക്കലും മറക്കാനാവാത്ത രണ്ടു പെണ്‍കുട്ടികളുണ്ട്.
രണ്ടു പേര്‍ക്കും ഇന്നു മുപ്പത്തില്‍പ്പരം വയസ്സ്.
രണ്ടുപേരും വൈക്കം താലൂക്ക് ആശുപത്രിയില്‍ ജനിച്ചവര്‍.
രണ്ടു പേരും സ്വപ്നമാര്‍.രണ്ടു പേരും വിവാഹിതരായി
അമ്മമാരായി കാണണ.
ഒരാള്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായി.പാലക്കാട്ട്.
ഓണത്തിനും വിഷുവിനും ഗ്രീറ്റിങ്സ് അയക്കും.
ഇടയ്ക്കിടെഈ-മെയില്‍ അയയ്ക്കും.
രണ്ടു കുട്ടികള്‍.അവരുടെ ഫോട്ടോയും
അയച്ചു തന്നിരുന്നു.
വൈക്കം ബസ്സ്റ്റാന്‍ഡിനു
സമീപമുണ്ടായിരുന്ന പടിഞ്ഞാറെ മറ്റപ്പള്ളില്‍
രണ്ടാമത്തെ സ്വപ്നയെ ക്കുറിച്ചുള്ള
വിവരം അറിഞ്ഞിട്ടു കുറെ വര്‍ഷങ്ങളായി.
വാസുദേവന്‍-സരസമ്മ
ദമ്പതികളുടെ മകള്‍.1977 മെയ് 14 ന് അത്യപൂര്‍വ്വമായ ഒരു
ശസ്ത്രക്രിയയിലൂടെ വൈക്കം താലൂക്ക് ആശുപത്രിയില്‍ ആയിരുന്നു
അവളുടെ ജനനം.ഗര്‍ഭപാത്രത്തിനു വെളിയില്‍ ബ്രോഡ്ലിഗമെന്‍റ്
എന്ന സഞ്ചിയില്‍ വളര്‍ന്ന അപൂവര്‍വ്വ ശിശു.4 വര്‍ഷങ്ങള്‍ക്കു
ശേഷം ഇവളുടെ മെഡിക്കല്‍റിപ്പോര്‍ട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസ്സിയേഷന്‍
ജേര്‍ണലില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.കോഴിക്കോട്ടു വച്ചു നടന്ന ഗൈനക്കോളജി
കോണ്‍ഫ്രന്‍സിലും അവതരിപ്പിക്കപ്പെട്ടു.തുടര്‍ന്ന്‍ അവളുടേയും അമ്മയുടേയും
ചിത്രം മനോരമ- മാത്രുഭൂമി പത്രങ്ങളില്‍ മുന്‍പേജില്‍ അച്ചടിച്ചു വന്നു.
Broadligament Svapna
ലോകത്തില്‍തന്നെ വളരെ അപൂര്‍വ്വം .ജീവിച്ചിരിക്കൂന്ന ഒരു പക്ഷേ ഇത്തരത്തിലെ ഏക
വ്യക്തി.അള്‍ട്രാസൗണ്ട് പരിശോധന വ്യാപകമായതോടെ ഇനിയും ഇത്തരം
കേസ്സുകള്‍ ഉണ്ടാകാനിടയുമില്ല.
പാലക്കാടുകാരി സ്വപ്നയുടെ അമ്മയ്ക്കു ഗര്‍ഭം തുടരെത്തുടരെ അലസ്സിപ്പോയിരുന്നു.
"Shorodkar"Svapna
ഗര്‍ഭാശയ കണ്ഠം വികസ്സിച്ചു പോകുന്ന "സെര്‍വൈക്കല്‍ ഇന്‍കോമ്പിറ്റന്‍സ്" എന്ന
അവസ്ഥ. നാലു തവണ അലസ്സിപ്പോയിരൂന്നു.നാലു വ്യത്യസ്ഥ ആശുപത്രികളില്‍
ചികില്‍സ്സിച്ചു. അഞ്ചാമതാണ് വൈക്കത്തു വന്നത്. ഇത്തരം അവസ്ഥയില്‍
പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കുഞ്ഞിനെ കിട്ടാന്‍ ഗര്‍ഭാശയ കണ്ഠത്തില്‍ ഒരു കെട്ടിടുന്ന
ചികില്‍സ് ഉണ്ട്.കല്‍ക്കട്ടാക്കാരനായ ഷിറോഡ്കര്‍ കണ്ടുപിടിച്ചു ലോകത്തിനു
നല്‍കിയ ഷിറോഡ്കര്‍സ്റ്റിച്ച്.അങ്ങനെയുള്ള സ്റ്റിച്ച് ഇട്ട് രക്ഷപെടുത്തിയ കുഞ്ഞായിരുന്നു
രണ്ടാമത്തെ സ്വപ്ന.രണ്ടു പേരേയും മറക്കാനാവില്ല തന്നെ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)