2009, മേയ് 28, വ്യാഴാഴ്‌ച

After 62 long years

 


62 കൊല്ലത്തിനിടെ അവര്‍ പലരേയും ജയിപ്പിച്ചു വിട്ടു.
കൃഷ്ണമേനോന്‍,"നീല"ന്‍,പന്ന്യന്‍,ചാള്‍സ്എന്നിങ്ങനെ
പലരേയും.62 കൊല്ലം കഴിഞ്ഞ് ഒരു പാലക്കാടുകാരന്‍
വിശ്വപൗരന്‍ വരേണ്ടി വന്നു മന്ത്രിസ്ഥാനം കിട്ടാന്‍.
മന്ത്രിയാകേണ്ടിയിരുന്ന സുധീരനെ തോല്‍പ്പിച്ചു
മനോജിനെ വിജയിപ്പിച്ച ആലപ്പുഴക്കാരുടെ
ആനമണ്ടത്തരം ഏതായാലും അനന്തപുരിക്കാര്‍
കാട്ടിയില്ല.മല്യാളികള്‍ക്കെല്ലാം ആശ്വസിക്കാം.
തരൂര്‍ ഒരു "കുട്ടി പ്രധാനമന്ത്രി"യാകട്ടെ.
നമുക്കു പ്രാര്‍ഥിക്കാം

മക്രോണി രാജന്‍

മക്രോണി രാജന്‍


ലണ്ടന്‍ബത്തേരിയിലെ ലുത്തിനിയകള്‍-എന്‍.എസ്സ്.മാധവന്‍
മക്രോണി രാജന്‍

"കോണ്‍ഗ്രസ്സുകാര്‍ക്കും മറ്റുപ്രതിപക്ഷക്കാര്‍ക്കും
കമ്മ്യൂണിസ്റ്റ് ഗവണ്മെറിനെ കളിയാക്കാന്‍
മക്രോണിയെ ഉപകരണമാക്കി.
"മക്രോണികള്‍" എന്നു വിളിക്കുന്നതുവരെ ആ കളിയാക്കല്‍
വ്യാപിച്ചു.
അരി കിട്ടാത്ത ജങ്ങളുടെ മുമ്പാകെ മക്രോണി പ്രചരിപ്പിക്കുന്നതിനെ
കളിയാക്കിയാണ്" മക്രോണി രാജന്‍" എന്ന കഥാപ്രസംഗകന്‍
നടത്തിയ പ്രചരണത്തിന്‍റെ സാമ്പിള്‍ ഞാന്‍ ആദ്യം കേട്ടത്
കന്റോണ്മെന്റ് ഹൗസ്സില്‍ നിന്നായിരുന്നു.അവിടെ ആഭ്യന്തര
മന്ത്രിയായിരുന്ന കൃഷ്ണയ്യരെ കേള്‍പ്പിക്കാന്‍ വേണ്ടി ഐ.ജി
ആയിരുന്ന ശ്രീനിവാസന്‍ രഹസ്യമായി ആലേഖനം ചെയ്തു
കൊണ്ടുവന്ന ടേപ്പ് റിക്കോര്‍ഡര്‍ കേള്‍ക്കയായിരുന്നു.
ബഹുരസികന്‍ രാഷ്ട്രീയ പ്രചാരണം.
ആളുകല്‍ ആര്‍ത്തു ചിരിക്കുന്നു.
കയ്യടിക്കുന്നു.മക്രോണി രാജന് അക്കാലത്തെ കോണ്‍ഗ്രസ്സ്
യോഗങ്ങളില്‍ വലിയ പ്രിയമായിരുന്നു"

"ഭരണം പാളിച്ചകളും വീഴ്ചകളും"- പവനന്‍റെ ആത്മകഥ
പേജ് 527 കറന്റ് ബുക്സ് 200
"ഞങ്ങടെ നാട്ടിലെ തെങ്ങിനു കുറുകെ
തെങ്ങൊന്നു കാറ്റത്തു വീണു,
തെങ്ങിന്‍റെ പാലം ഉല്‍ഘാടനത്തിനായി
വരൂ മന്ത്രീ,മജീദു മന്ത്രീ, വന്നാട്ടെ"

തുടങ്ങിയ പാട്ടുകള്‍ കുട്ടികള്‍ പാടി നടന്നിരുന്നു.
ആലപ്പുഴക്കാരന്‍ രാജപ്പന്‍പിള്ള എന്ന മക്രോണി രാജനെ
രാഷ്ട്രീയവിരോധികള്‍
വിഷം നല്‍കി കൊല്ലുക ആയിരുന്നത്രേ.