2009, ഏപ്രിൽ 27, തിങ്കളാഴ്‌ച

അവര്‍ക്കൊരു ഗൗഡ നമുക്കൊരു ഭാര്‍ഗ്ഗവന്‍ പിള്ള

(From Wikie)

അവര്‍ക്കൊരു ഗൗഡ നമുക്കൊരു ഭാര്‍ഗ്ഗവന്‍ പിള്ള

ഒന്‍പതു കൊല്ലം മുമ്പാണ്.1999 ഏപ്രില്‍.മകന്‍ അജേഷ്
മൈസ്സൂറിലെ കെ.ആര്‍.മെഡിക്കല്‍ കോളേജില്‍ ഗൈനക്കോളജിയില്‍
ബിരുദാന്തര പഠനം നടത്തുന്നു.അവനെ സന്ദര്‍ശിക്കാന്‍ ബാഗ്ലൂര്‍
വഴി മൈസ്സൂറിനു പോകുമ്പോള്‍ 53 കിലോമീറ്റര്‍ കഴിഞ്ഞു
രാംനഗര്‍ എന്ന പെരുമ്പാറകൂട്ടങ്ങളുടെ നാട്ടില്‍ വിശ്രമത്തിനും
ലഘുഭക്ഷണത്തിനും ആയി വഴിയോരത്തു കണ്ട ഭോജനശാലയില്‍
ഇറങ്ങി.പരമ്പരാഗത കര്‍ണ്ണാടക ശൈലിയിലുള്ള ഭോജന ശാല.
വയര്‍ നിറഞ്ഞുകഴിഞ്ഞപ്പോള്‍ അടുത്തു കണ്ട് ഗേറ്റ് ഏതെന്നു
നോക്കി,അങ്ങിനെയാണ് എച്.എല്‍ ദേവ ഗൗഡ എന്ന റിട്ടയാര്‍ഡ്
ഐ.ഏ.എസ്സ് ഓഫീസ്സര്‍ സ്ഥാപിച്ച ജ്ഞാനപാദലോക എന്ന
കര്‍ണ്ണാടക പൈതൃകമ്യൂസ്സിയം കണ്ടെത്തുന്നത്. പിന്നീടതു വഴി
പോയപ്പോഴെല്ലാം കര്‍ണ്ണാടകയുടെ പുരാതനതിരുശേഷിപ്പുകള്‍
സമാഹരിക്കപ്പെട്ടിരിക്കുന്ന പ്രസ്തുത കെട്ടിട സമുച്ചയം സന്ദര്‍ശിച്ചിരുന്നു.
1994 മെയ് 12 നു മാത്രം ആരംഭിച്ച ആ മ്യൂസ്സിയം അന്നു ശൈശവ ദശയില്‍
ആയിരുന്നു.

ശൈവ വൈഷ്ണവ സംയോഗത്തെ ചിത്രീ കരിക്കുന്ന ഗേറ്റ്
ആരുടേയും ശ്രദ്ധയെ ആകര്‍ഷിക്കും. മുമ്പില്‍ വലിയൊരു തിരികല്ല്.
രണ്ടു പോത്തുകളെ കെട്ടിയാണതു പ്രവര്‍ത്തിപ്പിച്ചിരുന്നതു.അതിനു മുകളില്‍
കയറിയുള്ള ഫോട്ടോ എടുത്തതു മരുമകള്‍ ലക്ഷ്മി.
ലോകമാതാമന്ദിര്‍ എന്ന ഭാഗത്ത് പ്രാചീന പാചകോപകരണങ്ങള്‍, കൃഷി
ആയുധങ്ങള്‍ തുടങ്ങിയവ സമാഹരിക്കപ്പെട്ടിരിക്കുന്നു.
ചിത്രകൂടത്തില്‍ ദേവഗൗഡയുടെ സാഹിത്യ സംഭാവനകള്‍,നാടന്‍ കലാരൂപങ്ങളുടെ
ചിത്രപ്രദര്‍ശനം എന്നിവയാണ്.
ഡോദെമാന്‍ (വലിഅയ വീട്) എന്ന നോവലിനു ഗൗഡയ്ക്കു സാഹിത്യ അക്കാഡമി
അവാര്‍ഡു ലഭിച്ചിരുന്നു.

ലോകമഹാള്‍ എന്ന ഇരുനിലകെട്ടിടത്തില്‍ 5000
ല്‍ പരം കൗതുക വസ്തുക്കള്‍ സമാഹരിച്ചിരിക്കുന്നു.
ശില്‍പമാല ശിലാരൂപങ്ങളുടെ
ശേഖരം.ആയിരം പേര്‍ക്കിരിക്കാവുന്ന ഒരോപ്പണ്‍ എയര്‍ തീയേറ്ററും
കുട്ടികള്‍ക്കു കളിസ്ഥലവും അതേ കോമ്പൗണ്ടില്‍ ഉണ്ട്.
കര്‍ണ്ണടകയുടെ പൈതൃകം കാത്തു സൂക്ഷിച്ച് അടുത്ത തലമുറയുക്കു
കൈമാറാന്‍ എച്ച്.എല്‍ ദേവ ഗൗഡ കാണിച്ച മനസ്ഥിതി ഉണ്ടായിരുന്ന
മലയാളിയാണ് അടുത്ത കാലത്തന്തരിച്ച എന്റെ പ്രിയ സ്നേഹിതന്‍
കുടശ്ശനാട് ജി.ഭാര്‍ഗ്ഗവന്‍ പിള്ള

പന്തളത്തെ ഹോളിസ്റ്റിക് ഫൗണ്ടേഷന്‍റെ ഫൗണ്ടര്‍ ചെയാര്‍മാനായി

പ്രവര്‍ത്തിക്കുന്ന കാലത്ത് അതിന്‍റെ സമ്മേളനങ്ങളില്‍ ഒന്നില്‍
മുഖ്യ അഥിതിയായി പങ്കെടുത്ത കുടശ്ശനാട് ജി.ഭാര്‍ഗ്ഗവന്‍ പിള്ള
താമസ്സിയാതെ പ്രിയ സ്നേഹിതനായി മാറി.

1933 സെപ്തംബര്‍ 14 നു ജനിച്ച ഭാര്‍ഗ്ഗവന്‍ പിള്ള 1965 മുതല്‍
ആകാശവാണിയില്‍ ജോലി ചെയ്തു.തിരുവനന്തപുരത്തും കോഴിക്കോട്ടും
ജോലി നോക്കി.1983 ല്‍ പ്രൊഡ്യൂസറായി.1991 വിരമിച്ചു.

കേന്ദ്രസര്‍ക്കാര്‍ സാംസ്കാരിക വകുപ്പ്,ഇന്ദിരാഗാന്ധി
നാഷണല്‍ ട്രസ്റ്റ് സ്കോളര്‍ഷിപ്പ്,കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ്,
രേവതി പട്ടത്താനം അവാര്‍ഡ്(1994)
എന്നിവ ലഭിച്ചു. കേരള ഫോക് ലോര്‍ അക്കാഡമിയുടെ സ്ഥാപക ചെയര്‍മാന്‍
(1996)ആയിരുന്നു. തിരുവനന്തപുരത്തു വീടുണ്ടായിട്ടും
മുണ്ടക്കല്‍ എന്ന പുരാതന വീടും
കുടശ്ശനാട് എന്ന സ്വന്ത ഗ്രാമവും മറക്കാന്‍ സാധിക്കാത്ത അദ്ദേഹം കുടശ്ശനാടു
സ്ഥിരതാമസ്സമാക്കി.കേരളത്തിന്റെ കളമെഴുത്ത്, നാടന്‍പാട്ടുകള്‍, ഗോത്രവര്‍ഗ്ഗ
സംഗീതം, കാക്കാരിശ്ശി നാടകം ,പടയണി,ആദിവാസികലാരൂപങ്ങള്‍ എന്നിവയില്‍
അദ്ദേഹം ഗവേഷണ പടനങ്ങള്‍ നടത്തി ഗ്രന്ഥ രചന നടത്തി.
നാട്ടരങ്ങ്-വികാസവും പരിണാമവും,
കേരളത്തിലെ പാണനാര്‍ പാട്ടുകള്‍,
കാക്കാരിശ്ശി നാടകം,
പൂമുഖം,
മതിലേരിക്കുന്ന്‍,
പണിയാലയില്‍,
പ്രകൃതിയുടെ വികൃതി
എന്നീ കൃതികളും
പന്തളം കെ.പി, ഈ.വി കൃഷ്ണപിള്ള
എന്നിവരുടെ ജീവചരിത്രം എന്നിവയും അദ്ദേഹം രചിച്ചു.
താന്‍ ശബ്ദലേഖനം ചെയ്ത നാടകങ്ങളും പാട്ടുകളും റീ റിക്കാര്‍ഡ് ചെയ്യുക,
പ്രമുഖ കാക്കാരിശ്ശിന്നാടകാചാര്യന്മാരുടെ ജീവചരിത്രം എഴുതുക
എന്നിവയില്‍ മുഴുകിയിരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം.

ഇതിഹാസപുത്രികള്‍ എന്ന റേഡിയോനാടക സമാഹാരത്തിന്‍റെ പ്രസിദ്ധീകരണം
എന്നെക്കൊണ്ടു തിരുവനന്തപുരം വായന(ടി.എന്‍.ജയചന്ദ്രന്‍)യുടെ ആഭിമുഖ്യത്തില്‍
നടത്താന്‍ അദ്ദേഹം പ്ലാന്‍ ചെയ്തു.വ്യക്തിപരമായ ചില പ്രശനങ്ങളാല്‍ എനിക്കാ
പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല എന്നതു വലിയോരു നഷ്ടമായി .അദ്ദേഹം
പര്‍ഭവിക്കയും ചെയ്തു. പിന്നീട് അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല.അദ്ദേഹത്തിന്‍റെ
ഏകപുത്രന്‍ അടുത്ത കാലത്തു ചിക്കന്‍പോക്സ് ബാധയാല്‍ ഗള്‍ഫില്‍ വച്ചു മരിച്ചത്
അദ്ദേഹത്തെ വല്ലാതെ തളര്‍ത്തി.താമസ്സിയാതെ 76 കാരനായ ആ നാടന്‍ വിജ്ഞാനദാഹി
അന്തരിച്ചു.അദ്ദേഹം സമ്മാനിച്ച കേരളത്തിലെ പാണനാര്‍ പാട്ടുകള്‍ എന്ന പുസ്തകം
മേസമേലിരുന്ന്‍ അദ്ദേഹത്തിന്‍റെ സ്മരണ വീണ്ടും വീണ്ടും പുതുക്കുന്നു.

സോഫ്റ്റ്വെയര്‍ ഫൈയില്‍ഡ് - എന്തു ചെയ്യണം

ഇത് ഞാന്‍ മറ്റൊരു സൈറ്റില്‍ വായിച്ചതാണ്. അതേ പടി പകര്‍ത്തുന്നു. എന്റെ സഹബ്ലോഗര്‍ മാരെ കൂടി അറിയിക്കാതിരിക്കാന്‍ കഴിയുന്നില്ല. നിങ്ങക്കും ഇത് മെയിലായിട്ട് കിട്ട് വായിച്ചതാണേല്‍ മറന്നേക്കുക. ഒരു പുതു മണവാട്ടിയുടെ രോദനമാണ്.

Dear software Technical Support team,


Last year I upgraded from Boyfriend 5.0 to Husband 1.0 and noticed a distinct slow down in overall system performance — particularly in the flower and jewelry applications, which operated flawlessly under Boyfriend 5.0.

In addition, Husband d 1.0 uninstalled many other valuable programs, such as Romance 9.5 and Personal Attention 6.5 and then installed undesirable programs such as NFL 5.0, NBA 3.0, and Golf Clubs 4.1. Conversation 8.0 no longer runs, and Housecleaning 2.6 simply crashes the system. I’ve tried running Nagging 5.3 to fix these problems, but to no avail. What can I do?

Signed,

Mrs.Desperate

Dear Mrs.Desperate,

First keep in mind, Boyfriend 5.0 is an Entertainment Package, while Husband 1.0 is an Operating System. Please enter the command “http: I Thought You Loved Me.html” and try to download Tears 6.2 and don’t forget to install the Guilt 3.0 update.

If that application works as designed, Husband 1.0 should then automatically run the applications Jewelry 2.0 and Flowers 3.5. But remember, overuse of the above application can cause Husband 1.0 to default to Grumpy Silence 2.5, or Beer 6.1 . Beer 6.1 is a very bad program that will download the Snoring Loudly Beta.

Also, do not attempt to reinstall the Boyfriend 5.0 program. These are unsupported applications and will crash Husband 1.0 . In summary, Husband 1.0 is a great program, but it does have limited memory and cannot learn new applications quickly. You might consider buying additional software to improve memory and performance. We recommend Food 3.0 and Soft Speech 7.7.

Good Luck,

software Technical Support team

courtesy:http://gconnect.in/gc/lifestyle/humor/software-failure.html

വിവാഹത്തിനു മുമ്പു വൈദ്യപരിശോധന-4

വിവാഹത്തിനു മുമ്പു വൈദ്യപരിശോധന-4

പന്തളം അര്‍ച്ചന ആശുപത്രിയില്‍ ജോലി നോക്കുന്ന കാലം. വിവാഹത്തിന്‍റെ
പിറ്റേന്ന്‍ ഒരു 30 വയസ്സുകാരന്‍ എന്നെ സമീപിച്ചു. എം.ഏ ക്കാരനാ​ണ്.
സുന്നത്തു(circumcission-സര്‍ക്കംസിഷന്‍,മാര്‍ഗ്ഗം)ചെയ്യണം.
എന്താണിതുവരെ കാത്തിരുന്നതു എന്നു ചോദിച്ചപ്പോള്‍ കിട്ടിയ
ഉത്തരം രസകരമായിരുന്നു.
അയാള്‍ പ്രായപൂര്‍ത്തിയാ​യ യുവാക്കളുടെ
ജനനേന്ദ്രിയം കണ്ടിരുന്നില്ല. തന്‍റേതു പോലെയാണ് മറ്റുള്ളവര്‍ക്കും
എന്നായിരുന്നത്രേ ധാരണ.കല്യാണം കഴിച്ചതു ഗല്‍ഫില്‍ ജോലിയുള്ള
ഒരു നേര്‍സിനെ.മധുവിധു രാത്രിയിലെ പരിശോധന കഴിഞ്ഞപ്പോള്‍
അവള്‍ പറഞ്ഞത്രേ:
"അയ്യേ,ഇങ്ങനെയിരുന്നാല്‍ കാര്യങ്ങള്‍ എങ്ങിനെ നടക്കും?
നാളെത്തന്നെ പോയി ഓപ്പറേഷന്‍ ചെയ്യിക്കണം".

അങ്ങിനെയാണയാള്‍
എത്തിയത്.കുറേ ദിവസത്തേക്കു മധുവിധു മാറ്റിവയ്ക്കേണ്ടി വന്നു.

നേര്‍സുമാരെ തന്നെ വധുവായി കിട്ടാനുള്ള ഭാഗ്യം എല്ലാ വരന്മാര്‍ക്കും
ഉണ്ടാകണമെന്നില്ല. അവരില്‍ ചിലര്‍ ആദ്യരാത്രി കഴിഞ്ഞു''പാരാഫൈമോസ്സിസ്'
(പുറകോട്ടു മാറിയ അഗ്രചര്‍മ്മം, പുനസ്ഥിതി പ്രാപിക്കാത്തതുകാരണം
നീരുവന്നു വീര്‍ക്കുന്ന ലിംഗാഗ്രം)ആയിട്ടാണ് വരാറ്‌.

ഞാനീ അനുഭകഥകള്‍ വിവരിച്ചത് വിവാ​‍ഹത്തിനു മുമ്പു യുവാക്കള്‍
വൈദ്യപരിശോധനയ്ക്കു വിധേയരാകേണ്ടതിന്‍റെ പ്രാധാന്യം മന്‍സ്സിലാക്കാനാണ്.
മിക്ക ക്രൈസ്തവ വിഭഗങ്ങളും ഇപ്പോള്‍ വിവാഹപൂര്‍വ്വ ക്ലാസ്സുകള്‍ നടത്താറുണ്ട്.
പന്തളത്തും മാവേലിക്കരയിലും അടൂരിലും നടത്തപ്പെട്ട പല ക്ലാസ്സുകളിലും
ഞാന്‍ ക്ലാസ്സെടുത്തിട്ടുണ്ട്. ഇപ്പോള്‍ പലരും വൈദ്യ പരിശോധന കഴിഞ്ഞേ
വിവാഹം കഴിക്കാറുള്ളു.എസ്.എന്‍.ഡി.പി ശാഖകളും ഇത്തരം ക്ലാസ്സുകള്‍
നടത്തുന്നു.എന്നാല്‍ മറ്റു ഹിന്ദു വിഭഗങ്ങളില്‍ ഇത്തരം രീതി പ്രചാരത്തിലായിട്ടില്ല.
അവരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.
ചിത്രം കാണാന്‍ ലിങ്കു നോക്കുക