2010, മാർച്ച് 24, ബുധനാഴ്‌ച

എം.എല്‍.ഏ ശിവദാസന്‍ നായര്‍ പറഞ്ഞ കഥ

എം.എല്‍.ഏ ശിവദാസന്‍ നായര്‍ പറഞ്ഞ കഥ
ഹുസ്സൈന്‍ മാന്റൊ ( 1912 –, 1955) പ്രസസ്ത ഉര്‍ദൂ കഥാകൃത്ത്
ശിവദാസന്‍ നായരുടെ അസ്സംബ്ലി പ്രസംഗത്തിലൂടെ വീണ്ടും ജനശ്രദ്ധ ആകര്‍ഷിച്ചു.
വിഭജനത്തിനു ശേഷം പാകിസ്ഥാനിലേക്കു കുടിയേറിയ എഴുത്തുകാരന്‍.ബൂ(ഗന്ധം)
ഖോല്‍ ദോ(തുറക്കൂ)തണ്ടാ ഗോസ്റ്റ്(തണുത്ത മാംസം)എന്നീ കഥകള്‍ ഏറെ പ്രസിദ്ധം
ടോബാ ടെക് സിംഗ് ആണ് മാസ്റ്റര്‍പീസ്സ്.ഭാരതത്തിലും പാകിസ്താനിലും ജീവിച്ചിട്ടുള്ള
മാന്റോയെ ഭാരതീയര്‍ പാകിസ്താനിയായും പാകിസ്താനികള്‍ ഭാരതീയനായും കരുതി
വിമര്‍ശിച്ചു എന്നതാണ് വിചിത്രം.രാജ്യാതിര്‍ത്തികള്‍ക്കതീതനായിരുന്നു ആ സാഹിത്യകാരന്‍.
തിരക്കഥാകൃത്ത്,പത്രപ്രവര്‍ത്തകന്‍ എനീനിലകളിലും മാന്റോ അറിയപ്പെട്ടിരുന്നു.22 കഥാസമാഹാരങ്ങള്‍
അദ്ദേഹം പുറത്തിറക്കി. ഒരു നോവല്‍ 5 റേഡിയോ നാടകസമാഹാരങ്ങള്‍ എന്നിവയും
അമിത ലൈഗീകതയുള്ള കഥകളുടെ പേരില്‍ അദ്ദേഹം പലതവണ വിസ്തരിക്കപ്പെട്ടെങ്കിലും
ഒരുതവണപോലും ശിക്ഷിക്കപ്പെട്റ്റില്ല.
സഹായിക്കാന്‍ വന്നവരും പീഡിപ്പിക്കാന്‍ വന്നവരെന്നുകരുതി അവരുടെ മുമ്പാകെ
വഴങ്ങാന്‍ തയ്യാറാകുന്ന പെണ്‍കുട്ടിയുടെ കഥയാണ് എം.എല്‍.ഏ ശിവദാസന്‍ നായര്‍
സൂചിപ്പിച്ച തുറക്കൂ( ഖോല്‍ ദോ) എന്ന കഥ.
K. Sivadasan Nair who, in the course of his speech seeking leave for an adjournment motion on the encroachments in Munnar, likened Munnar to a rape victim who fails to distinguish between her tormentors and saviours, an allusion to Saadat Hasan Manto's heart-rending short story Khol Do about a young rape victim of the Partition days.
അതിനെക്കുറിച്ചറിയാത്തവര്‍ ബഹളം വയ്ക്കും