2009, ജൂൺ 26, വെള്ളിയാഴ്‌ച

അസ്തമിക്കാന്‍ മടിക്കുന്ന സൂര്യന്‍റെ നാട്


ബ്രിട്ടന്‍റെ കഥ

പ്രിയ രാജന്‍,

ബ്രിട്ടന്‍,യൂക്കെ,ബ്രിട്ടീഷ് അയര്‍ലണ്ട് ഇവ തമ്മില്‍
എന്താണ് വ്യത്യാസം എന്നു ചോദിച്ചുവല്ലോ?

ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും സാംസ്കാരികമായും
ഇവ തമ്മില്‍ വ്യത്യാസം ഉണ്ട്.
ഗ്രേറ്റ്ബ്രിട്ടന്‍ എന്നു പറഞ്ഞാല്‍
ഇംഗ്ലണ്ട്,സ്കോട്ട്ലണ്ട്,വെയില്‍സ് എന്നിവ മാത്രം.
വടക്കന്‍ അയര്‍ലണ്ട് ഉള്‍പ്പെടുന്നില്ല.
ഗ്രേറ്റ്ബ്രിട്ടനും വടക്കന്‍ അയര്‍ലണ്ടും ചേരുന്നതാണ് യൂണൈറ്റഡ്
കിംഗ്ഡം അഥവാ യൂ.കെ.
യൂക്കെയിലെ പൗരന്മാര്‍ ബ്രിട്ടീഷുകാര്‍.
ആങ്ലിസേ തുടങ്ങിയ നൂറുകണക്കിനുചെറുദ്വീപുകളും സ്കോട്ടീഷ് ഹെബ്രൈഡ്സും
യൂ.കെ യില്‍ ഉള്‍പ്പെടുന്നു.
മൊത്തം ദ്വീപുകളും അയര്‍ ലണ്ടും ചേരുന്നത് ബ്രിട്ടീഷ് ദ്വീപ സമൂഹം.
ഭൂമിശാസ്ത്രപരമായ നിര്‍വ്വചനം മാത്രമാണിത്.
ദ്വീപുകള്‍ മുഴുവന്‍ ബ്രിട്ടീഷ് അധീനതയിലല്ല എന്നു ചുരുക്കം.
വടക്കന്‍ അയര്‍ലണ്ടിലെ പൗരര്‍ബ്രിട്ടീഷുകാരോ ഐറീഷുകാരോ ആകാം.
ഐറീഷ് റിപ്പബ്ലിക് പൗരര്‍ ഐറീഷുകാര്‍ ആണെങ്കില്‍
ചാനല്‍ അയര്‍ലണ്ടിലേയും അയില്‍ ഓഫ് മേനിലേയും പൗരര്‍ ബ്രിട്ടീഷുകാരാണ്.
വ്യത്യാസം ബോധ്യമായി എന്നു കരുതുന്നു.

അസ്തമിക്കാന്‍ മടിക്കുന്ന സൂര്യന്‍റെ നാട്

ജൂണ്‍ 26 നാണ് ഇതെഴുതുന്നത്‌.ബ്രിട്ടനില്‍ സമ്മര്‍.
ഇന്ത്യന്‍ സമയത്തില്‍ നിന്നും അഞ്ചര മണിക്കൂര്‍
പിന്നിലാണ്(-5.5) ബ്രിട്ടനിലെ ഗ്രീന്‍ വിച്ച് സമയം.
സമ്മറില്‍ അത് നാലര(-4.5) ആയിക്കുറയുന്നു.
പകല്‍ സമയം കൂടുന്നു.4.45 നു സൂര്യന്‍ ഉദിക്കുന്നു.
അസ്തമിക്കുന്നത് രാത്രി 9.22 നും.16 മണിക്കൂര്‍
37 മിനിറ്റാണ് പകല്‍സമയം.ധാരാളം സൂര്യപ്രകാശം.

ഇന്നാണിതാണു സ്ഥിതിയെങ്കില്‍ ഒരുകാലത്ത് ബ്രിട്ടന്‍
ഒരുകാലത്ത് സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യമായിരുന്നു.
ഭൂഖണ്ഡത്തിന്‍ റെ ഇരുവശത്തും ധാരാളം കോളനികല്‍
ഉള്ള സാമ്രാജ്യമായിരുന്നതിനാല്‍ ഏതെങ്കിലും ഒരു പ്രദേശത്തെങ്കിലും
സൂര്യന്‍ പ്രകാശിച്ചു തന്നെ നിലകൊണ്ടിരുന്നു.
നിരവധി നൂറ്റാണ്ടുകാലം ശത്രുക്കള്‍ ബ്രിട്ടനെ ആക്രമിച്ചില്ല.
നാലുവശവും കടല്‍ ഉള്ളതാണു കാരണം.അതുകൊണ്ടുതന്നെ
നാവികസഞ്ചാരത്തില്‍ അവര്‍ മുമ്പത്തിയിലുമെത്തി.

1850 ല്‍ലോകത്തിലെ ഏറ്റവും വലിയ ശക്തി ആയി ബ്രിട്ടന്‍.
സൂര്യന്‍ അവരുടെ സാമ്രാജ്യത്തില്‍ അസ്തമിച്ചിരുന്നില്ല.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ വ്യാവസായികമായും സൈനീകമായും
അവര്‍ ഒന്നാം സ്ഥാനത്തെത്തി.ഇന്നു പിന്നോട്ടു പോയെങ്കിലും
നില മുന്നില്‍ തന്നെ.

തങ്ങള്‍ തേര്‍വാഴ്ച് നടത്തിയിരുന്ന കോളനികളിലെ പൗരന്മാരെ
ബ്രിട്ടന്‍ ഇന്നു രണ്ടു കൈയ്യും നീട്ടി സ്വാഗതം ചെയ്തു കടപ്പാട്
തീര്‍ക്കുന്നു.അവരെ കുടിയേറാനും തങ്ങളുടെ പൗരത്വം സ്വീകരിക്കാനും
അനുവധിക്കുന്നു.എല്ലാ വിധ സ്വാതന്ത്ര്യവും അവകാശങ്ങളും
അവര്‍ വിദേശികള്‍ക്കും നല്‍കുന്നു.

ബ്രിട്ടനിലെ ഒരു ചെറു കൂട്ടംആള്‍ക്കാര്‍ ഇന്നും ഇംഗ്ലീഷ് സംസാരിക്കാത്തവരാണ്
എന്ന കാര്യംപരസ്യമായ രഹസ്യമാ​ണ്.അവര്‍ സ്കോട്ട്,വെല്‍ഷ്,ഗേലിക്
തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നു.ഇംഗ്ലീഷ് മനസ്സിലാകാത്ത
ധാരാളം ആള്‍ക്കാര്‍ ബ്രിട്ടനില്‍ ഉണ്ടെന്നു സാരം.മിക്ക വ്യവസായങ്ങളും
നശിച്ചുവെങ്കിലും ബ്രിട്ടനിലെ സാമ്പത്തിക സ്ഥിതി അത്ര മോശമൊന്നുമല്ല.
ദക്ഷിണ പൂര്‍വ്വ പ്രദേശം ഇന്നും സമ്പന്നം.ജീവിതച്ചെലവ് ഇവിടെ ഏറ്റവും
ഉയര്‍ന്നു നില്‍ക്കുന്നു.

ബ്രിട്ടനിലെ യൂണിയന്‍ ഫ്ലാഗ് എന്നറിയപ്പെടുന്ന കൊടിയ്ക്കു യൂണിയന്‍
ജാക്ക് എന്നും പേരുണ്ട്.കപ്പലില്‍ കെട്ടിയിരിക്കുമ്പോള്‍ മാത്രമാണ് ശരിക്കും
യൂണിയന്‍ ജാക്ക് എന്നു വിളിക്കാറ്‌.മൂന്നു കൊടികള്‍ ചേര്‍ന്നതാണിത്.
ഇംഗ്ലണ്ട്,സ്കോട്ട്ലണ്ട്,വെയില്‍സ് എന്നിവയെ പ്രതിനിധാനം ചെയ്യുന്ന
കൊടി.വെള്ള തിരശ്ശീലയില്‍ ചെമ്മന്ന് കുരിശ് ഇംഗ്ലണ്ടിനേയും നീല
പശ്ചാത്തലത്തിലെ വെള്ള ക്കുരിശ് സ്കോട്ട്ലണ്ടിനേയും വെള്ള
പശ്ചാത്തലത്തിലെ ചെമന്ന കുരിശ് അയര്‍ ലണ്ടിനേയും കുറിയ്ക്കുന്നു.
കൊടി രൂപകല്‍പ്പന ചെയ്യുന്ന കാലം വെയില്‍സ് ബ്രിട്ടനില്‍ പെടാതിരുന്നതിനാല്‍
അവരുടെ ഡ്രാഗണ് യൂണിയന്‍ ഫ്ലാഗില്‍ ഇടം കിട്ടാതെ പോയി.

ആഴക്കാടലിനു നടുവിലൊരു സ്വര്‍ഗ്ഗഭൂമി

അലയാഴി മദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ബ്രിട്ടനില്‍ മൃദുവായ കാലാവസ്ഥയും
അതിമനോഹരമായ ഭൂപ്രകൃതിയും ആണുള്ളത്.യൂറോപ്പിന്‍റെ വടക്കു കിഴക്കന്‍
തീരത്തെ ദ്വീപസമൂഹം.സ്കാണ്ടിനേവിയായ്ക്കും അറ്റ്ലാന്‍റ്റിക് സമുദ്രത്തിനു മിടയില്‍.
ഉത്തരധൃവത്തിനോടടുത്തായിട്ടും "ഗള്‍ഫ്സ്ട്രീം" എന്ന ഉഷ്ണജലപ്രവാ​ഹം കരീബിയായില്‍
നിന്നുമെത്തുന്നതിനാല്‍ അതിശൈത്യം ഇവിടെ ഒഴിവാക്കപ്പെടുന്നു.എന്നാല്‍ കാലാവസ്ഥ
തീര്‍ത്തും പ്രവചനാതീതമാണിവിടെ എന്നുമെടുത്തു പറയേണ്ടിയിരിക്കുന്നു.പ്രത്യേകിച്ചും
സന്ദര്‍ശകര്‍ എപ്പോഴും ഈ വസ്തുത ഓര്‍മ്മിക്കേണ്ടതായിട്ടുണ്ട്.തെക്കുനിന്നും മന്ദമാരുതന്‍
വീശുമ്പോള്‍, കിഴക്കുനിന്നും അസഹ്യമായ ശീതക്കാറ്റു വീശാം.അറ്റ്ലാന്‍റിക്കില്‍
നിന്നുംചാറ്റല്‍ മഴയും.ഇവയെല്ലാം ഒരേ ദിവസം തന്നെ അനുഭവപ്പെടാം.

കാലാവസ്ഥ പോലെ തന്നെ പ്രകൃതി ഭംഗിയും.നാടകീയമായ വ്യത്യാസങ്ങള്‍ ഒന്നും ഇല്ല.
എന്നാല്‍ തികച്ചും വ്യത്യസ്ഥമായ ഭൂപ്രകൃതി ദൃശ്യമാണു താനും.വന്‍ നദികളോ പര്‍വ്വതനിരകളോ
ഇവിടില്ല.എന്നാല്‍ അതിമനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ ഏറെ.
തെക്കന്‍ ഇംഗ്ലണ്ടില്‍ ചോക്കുമണ്ണാണ്.
ഡോവറിലെ കൊടുമുടിയില്‍ അതവസാനിക്കുന്നു.ഫലഭുയിഷ്ഠ്മായ മണ്ണാണ്.വന്‍ നഗരങ്ങളുടേയും
മാര്‍ക്കറ്റ് വില്ലേജുകളുടേയും പാര്‍ശ്വങ്ങളില്‍ ഇന്നും അതിമനോഹരങ്ങളായ കര്‍ഷഗ്രാമങ്ങള്‍ പിടിച്ചു
നില്‍ക്കുന്നു.എന്നാള്‍ ജനം പൊതുവേ നഗരവാസം ഇഷ്ടപ്പെടുന്നു.

1994 ല്‍ ബ്രിട്ടന്‍ ഒരു ദ്വീപല്ലാതായിത്തീര്‍ന്നു എന്നു വേണമെങ്കില്‍ പറയാം.
10 ബില്ല്യന്‍ പൗണ്ട്ചെലവില്‍ യൂറോപ്യന്‍ വന്‍ കരയുമായി ബന്ദ്ധിപ്പിക്കുന്ന
"ചാനല്‍ ടണല്‍" ആ വര്‍ഷം തുറക്കപ്പെട്ടു.
50 കിലോമീറ്റര്‍ ദൂരം.ഇംഗ്ലീഷ്ചാനിലിന്‍ റെ അടിത്തട്ടില്‍ നിന്നും 40 മീറ്റര്‍
താഴെയാണ് ഈ ടണല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.ഈ ചാനലാകട്ടെ ഏറ്റവും
തിരക്കേറിയ നാവികമാര്‍ഗ്ഗവും.
മൂന്നുമണിക്കൂര്‍ കൊണ്ട് നമുക്കിന്ന്‍ ലണ്ടനില്‍ നിന്നു പാരീസ്സിലോ ബ്രസ്സല്‍സ്സിലോ
ഈ ടണല്‍ വഴിട്രെയിനില്‍ എത്താം. 30 മിനിറ്റ് കൊണ്ട് വാഹനങ്ങള്‍ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടാനും
സൗകര്യമുണ്ട്.
കടലില്‍ നിന്നും ഏറ്റവും കൂടിയ അകലം ബ്രിട്ടനില്‍ 120 കിലോമീറ്റര്‍ മാത്രമാണ്.
നൂറ്റാണ്ടുകളായി വലിയ നാവികശക്തിയാണ് ബ്രിട്ടന്‍.
ഇംഗ്ലീഷ് തീരം വന്‍ കരയില്‍ നിന്നുംവെറും 35 കിലോമീറ്റര്‍ ദൂരത്തിലാണ് കിടക്കുന്നത്.
യൂറോപ്യന്‍ വന്‍ കരയുമായി വേണോ
ഇംഗ്ലീഷ് സംസാരിക്കുന്ന വടക്കേ അമേരിക്കയുമായി വേണോ കൂടുതല്‍ ബന്ധം എന്ന ആശയ
ക്കുഴപ്പത്തിലാണിപ്പോഴും ബ്രിട്ടീഷ് ജനതയില്‍ ഏറെയും. സ്വതന്ത്രമായി തന്നെ നിന്നാല്‍
മതി എന്നു കരുതുന്നവരും ഇല്ലാതില്ല.

അല്‍പ്പം സ്ഥിതിവിവരക്കണക്കുകള്‍


വിസ്തീര്‍ണ്ണം 244,755 സ്ക്വയര്‍ കിലോമീറ്റര്‍
അതിര്‍ത്തി 360 കിലോമീറ്റര്‍
കടല്‍ത്തീരം 12,429 കിലോമീറ്റര്‍
നീളം കൂടിയ നദി-സാവേണ്‍ 354 കി.മീ.
ഏറ്റവും ഉയര്‍ന്ന സ്ഥലം സ്കോട്ട്ലണ്ടിലെ ബെന്‍ നെവിസ് 1343 കി.മീ
ഏറ്റവും താണ സ്ഥലം ഇംഗ്ലണ്ടിലെ ഫേണ്‍സ്(കടലിനി താഴെ 4 മീ)
മഴ 610 മി.മീ
സമ്മറിലെ താപനില വടക്കന്‍ സ്കോട്ട്ലണ്ട് 11.6 സെല്‍ഷ്യസ്
തെക്കുകിഴക്കന്‍ ഇംഗ്ലണ്ട് 15.3 സെല്‍ഷ്യസ്
വിന്‍റര്‍ താപനില
വ.സ്കോട്ട്ലണ്ട് 4.5 സെല്‍
തെ.കി.ഇംഗ്ലണ്ട് 6.5 സെല്‍


ജനസംഖ്യ(ഏകദേശം)

ലണ്ടന്‍ 71 ലക്ഷം
ബേമിംഗാം 10 ലക്ഷം
ഗ്ലാസ്കോ,സ്കോട്ട്ലണ്ട് 6.5 ലക്ഷം
ലിവെപൂള്‍ 4.6 ലക്ഷം
ലീഡ്സ് 4.5 ലക്ഷം
എഡിന്‍ബറോ 4.3 ലക്ഷ്ം
മാ​ഞ്ചെസ്റ്റര്‍ 4 ലക്ഷം
കാര്‍ഡിഫ് വെയില്‍സ് 3 ലക്ഷം
ബെല്‍ഫാസ്റ്റ് വ.അയര്ലണ്ട് 2.7 ലക്ഷം