2010, മാർച്ച് 24, ബുധനാഴ്‌ച

എം.എല്‍.ഏ ശിവദാസന്‍ നായര്‍ പറഞ്ഞ കഥ

എം.എല്‍.ഏ ശിവദാസന്‍ നായര്‍ പറഞ്ഞ കഥ
ഹുസ്സൈന്‍ മാന്റൊ ( 1912 –, 1955) പ്രസസ്ത ഉര്‍ദൂ കഥാകൃത്ത്
ശിവദാസന്‍ നായരുടെ അസ്സംബ്ലി പ്രസംഗത്തിലൂടെ വീണ്ടും ജനശ്രദ്ധ ആകര്‍ഷിച്ചു.
വിഭജനത്തിനു ശേഷം പാകിസ്ഥാനിലേക്കു കുടിയേറിയ എഴുത്തുകാരന്‍.ബൂ(ഗന്ധം)
ഖോല്‍ ദോ(തുറക്കൂ)തണ്ടാ ഗോസ്റ്റ്(തണുത്ത മാംസം)എന്നീ കഥകള്‍ ഏറെ പ്രസിദ്ധം
ടോബാ ടെക് സിംഗ് ആണ് മാസ്റ്റര്‍പീസ്സ്.ഭാരതത്തിലും പാകിസ്താനിലും ജീവിച്ചിട്ടുള്ള
മാന്റോയെ ഭാരതീയര്‍ പാകിസ്താനിയായും പാകിസ്താനികള്‍ ഭാരതീയനായും കരുതി
വിമര്‍ശിച്ചു എന്നതാണ് വിചിത്രം.രാജ്യാതിര്‍ത്തികള്‍ക്കതീതനായിരുന്നു ആ സാഹിത്യകാരന്‍.
തിരക്കഥാകൃത്ത്,പത്രപ്രവര്‍ത്തകന്‍ എനീനിലകളിലും മാന്റോ അറിയപ്പെട്ടിരുന്നു.22 കഥാസമാഹാരങ്ങള്‍
അദ്ദേഹം പുറത്തിറക്കി. ഒരു നോവല്‍ 5 റേഡിയോ നാടകസമാഹാരങ്ങള്‍ എന്നിവയും
അമിത ലൈഗീകതയുള്ള കഥകളുടെ പേരില്‍ അദ്ദേഹം പലതവണ വിസ്തരിക്കപ്പെട്ടെങ്കിലും
ഒരുതവണപോലും ശിക്ഷിക്കപ്പെട്റ്റില്ല.
സഹായിക്കാന്‍ വന്നവരും പീഡിപ്പിക്കാന്‍ വന്നവരെന്നുകരുതി അവരുടെ മുമ്പാകെ
വഴങ്ങാന്‍ തയ്യാറാകുന്ന പെണ്‍കുട്ടിയുടെ കഥയാണ് എം.എല്‍.ഏ ശിവദാസന്‍ നായര്‍
സൂചിപ്പിച്ച തുറക്കൂ( ഖോല്‍ ദോ) എന്ന കഥ.
K. Sivadasan Nair who, in the course of his speech seeking leave for an adjournment motion on the encroachments in Munnar, likened Munnar to a rape victim who fails to distinguish between her tormentors and saviours, an allusion to Saadat Hasan Manto's heart-rending short story Khol Do about a young rape victim of the Partition days.
അതിനെക്കുറിച്ചറിയാത്തവര്‍ ബഹളം വയ്ക്കും

2010, മാർച്ച് 5, വെള്ളിയാഴ്‌ച

വിവരാവകാശ നിയമം അധികാരപ്പെട്ടവര്‍ക്ക് മൂടിവെയ്ക്കാനുള്ളതോ?

ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച വിശദാംശങ്ങള്‍ സുപ്രീംകോടതി വെളിപ്പെടുത്തണമെന്ന കേന്ദ്ര വിവരാവകാശ കമീഷന്റെ (സിഐസി) ഉത്തരവ് സുപ്രീംകോടതിതന്നെ സ്റേ ചെയ്തു. കേന്ദ്രമന്ത്രി ഒരു കേസില്‍ ഇടപെട്ടെന്ന ആക്ഷേപത്തെത്തുടര്‍ന്ന് ചീഫ്ജസ്റിസ് ഓഫ് ഇന്ത്യയും മദ്രാസ് ഹൈക്കോടതി ജഡ്ജി ആര്‍ രഘുപതിയും തമ്മില്‍ നടന്ന ആശയവിനിമയം വെളിപ്പെടുത്തണമെന്ന ഉത്തരവും റദ്ദാക്കി. സിഐസി ഉത്തരവിനെതിരെ കഴിഞ്ഞ തിങ്കളാഴ്ചയാണ് സുപ്രീംകോടതി സുപ്രീംകോടതിയെത്തന്നെ സമീപിച്ചത്. കൂടുതല്‍ വായിക്കുവാന്‍ ഇവിടെ ഞെക്കുക
സുപ്രീം കോടതി തന്നെ കേസ് നടത്തുകയും വിധി പ്രഖ്യാപിക്കുകയും ചെയ്തു.
വിവരങ്ങള്‍ അറിയുവാനുള്ള ആര്‍.ടി.ഐ ആക്ട് 2005 പ്രകാരം ഏതൊരു പൌരനും ഉള്ള അവകാശങ്ങളെ കീഴ് കോടതി സമാനമായി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷനും, സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷനും പുറപ്പെടുവിക്കുന്ന വിധികള്‍ അപ്രസക്തമാവുകയാണോ?
എം.എല്‍.എ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ടേപ്പിന്റെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം നല്കണമെന്ന സംസ്ഥാന വിവരാവകാശകമ്മീഷന്റെ ഉത്തരവാണ് പ്രിവിലേജ് കമ്മറ്റിയുടെ പരിഗണനക്ക് വിടുകയും കമ്മീഷനെത്തന്നെ സഭയില്‍ വിളിച്ചുവരുത്തി ശാസിക്കുവാനുള്ള ശുപാര്‍ശ ചെയ്യുകയും ചെയ്തിരിക്കുന്നത്. പാര്‍ലമെന്റില്‍ നടക്കുന്ന സമ്മേളനങ്ങള്‍ ചാനലുകള്‍ ടെലക്കാസ്റ്റ് ചെയ്യുമ്പോള്‍ സംസ്ഥാന നിയമസഭാസമ്മേളനങ്ങളിലെ പ്രസംഗം രേഖകളില്‍ തിരുത്തല്‍ വരുത്തി അംഗങ്ങള്‍ക്ക് നല്‍കുകയും സൂക്ഷിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ വീഡിയോയില്‍ അപ്രകാരം ഒരു എഡിറ്റിംഗ് നടത്താത്തതിനാലാണ് വിവരാവകാശ മമ്മീഷന്റെ ഉത്തരവുണ്ടായിട്ടും നല്‍കുവാന്‍ കഴിയാത്തത് എന്നാണ് നാം വാര്‍ത്തകളിലൂടെ മനസിലാക്കിയത്.
കമ്മീഷനെത്തന്നെ സഭയില്‍ വിളിച്ചുവരുത്തി ശാസിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 2010 മാര്‍ച്ച് നാലിന് സെക്രട്ടേറിയറ്റ് നടയില്‍ ബ്ലോഗര്‍മാരുള്‍പ്പെടെ വിവിധ സംഘടനയില്‍പ്പെട്ടവരുടെ പ്രതിനിധികള്‍ പങ്കെടുത്ത ധര്‍ണ നടക്കുകയുണ്ടായി.
മനോരമ പത്രത്തില്‍ വന്ന വാര്‍ത്ത
പ്രസ്തുത ധര്‍ണയിലെ തീരുമാന പ്രകാരം വിവരാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഒരു ഗൂഗിള്‍ ഗ്രൂപ്പ് ആരംഭിക്കുവാനും ചര്‍ച്ചകളും മറ്റും എല്ലാപേര്‍ക്കും കാണത്തക്ക രീതിയില്‍ പ്രസിദ്ധീകരിക്കുവാനും തീരുമാനിക്കുകയുണ്ടായി. rti4kerala@gmail എന്നവിലാസത്തിന്റെ നിയന്ത്രണത്തില്‍ പ്രസ്തുക ഗ്രൂപ്പ് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ആദരണീയനായ പ്രമുഖ പത്രപ്രവര്‍ത്തകന്‍ ശ്രീ. ബി.ആര്‍.പി ഭാസ്കര്‍ ചര്‍ച്ചകള്‍ക്കായി ആദ്യ പോസ്റ്റ് പ്രസിദ്ധീകരിച്ചു. അംഗങ്ങള്‍ക്ക് rti4kerala@googlegroups.com എന്ന വിലാസത്തില്‍ തങ്ങളുടെ ഇ-മെയില്‍ വിലാസത്തില്‍ നിന്ന് കത്തുകള്‍ അയക്കുവാനും മറുപടികള്‍ രേഖപ്പെടുത്തുവാനും സാധിക്കും.

2010, മാർച്ച് 3, ബുധനാഴ്‌ച

ഭൂ പരിഷകരണം കൊണ്ടുവന്നത്...


ഭൂ പരിഷകരണം കൊണ്ടുവന്നത്...

നമ്മുടെ നാട്ടില്‍ ഭൂപരിഷ്കരണം കൊണ്ടു വന്നതു താനാണെന്നു ജസ്റ്റീസ് കൃഷ്ണയ്യരും
താനുളപ്പടെയുള്ള മൂന്നംഗസമതിയാണന്നു ഗൗരിയമ്മയും വാദിക്കുന്നു.നിയമസഭാചരിത്രം
അറിയാവുന്നവര്‍ രണ്ടു പേരും പറയുന്ന പച്ചക്കള്ളം കേട്ടു മൂക്കത്തു വിരല്‍ വയ്ക്കും.

1954 ആഗസ്റ്റ് 7ന് പട്ടം മന്ത്രിസഭയിലെ റവന്യൂ മന്ത്രി പി.എസ്സ്.നടരാജപിള്ള അവതരിപ്പിച്ച
എഴിന ഭൂപരിഷ്കരണ നിയമം ആയിരുന്നു ഇന്ത്യയിലെ ആദ്യ ഭൂപരിഷകരണ നിയമം.
(കേരളത്തിന്‍ റെ സാമൂഹ്യ ഘടനയും രൂപാന്തരവും.ഡി.സി ബുക്സ് 1997 ല്‍ പ്രസിദ്ധീകരിച്ച്
ഡോ.ഈ.ജെ തോമസ്സിന്‍ റെ ബുക്ക് പേജ് 93 കാണുക)

മികച്ച നിയമസമാജികന്‍ എന്നു പുകഴ്പെറ്റ ടി.ഏം ജേക്കബ്ബ് സംസ്കാരികമന്ത്രിയായപ്പോള്‍
അദ്ദേഹത്തിന്‍ റെ ആരാധ്യപുരുഷനായ പി.എസ്സ്,നടരാജപിള്ളയ്യുടെ ജീവചരിത്രം പി.സുബ്ബയ്യാ
പിള്ളയെ കൊണ്ടെഴുതിച്ച് 1991 ല്‍ പ്രസിദ്ധീകരിച്ചിരുന്നു.അതില്‍ പേജ് 126-127 ല്‍
വിശദ വിവരം വായിക്കാം.
ഇരുപ്പൂ നിലമെങ്കില്‍ 15 എക്കറും ഒരുപ്പൂ നിലമെങ്കില്‍ 30 ഏക്കറും കഴിഞ്ഞുള്ളവ
നിയം വന്നുകഴിഞ്ഞു 6 മാസ്സത്തിനുള്ളില്‍ പാട്ടത്തിനു കൊടുക്കണം എന്നും അല്ലാത്ത പക്ഷം
സര്‍ക്കാര്‍ കയ്യടക്കും എന്നായിരുന്നു ബില്‍.
ഈ ബില്ലിനെ അനുമോദിച്ച അന്നത്തെ എം.എല്‍ ഏ കെ.ആര്‍ ഗൗരി അവസാനത്തിന്റെ ആരംഭം
എന്നു പറഞ്ഞതു പ്രായാധിക്യം ഭാധിച്ചതിനാലാവാം ഇന്നത്തെ ഗൗരിയമ്മ മറന്നു കളഞ്ഞു.
 



ഇന്നത്തെ ടാറ്റാ,അന്നത്തെ കണ്ണന്‍ ദേവന്‍

കണ്ണന്‍ ദേവന്‍ കമ്പനി ഏറ്റെടുക്കാനും നടരാജപിള്ള നേരിട്ടു തന്നെ ശ്രമിച്ചു.
അന്നു കളക്ടര്‍ ആയിരുന്ന ഗോവിന്ദമേനോന്‍,സബ്കളക്ടര്‍ പി.സി അലക്സാണ്ടര്‍
അന്നിഅവ്രൊരുമിച്ചു പി.എസ്സ് ജനറല്‍ മാനേജര്‍ വാട്ടര്‍മാനെ കാണാന്‍ പി.എസ്സ്.
പോയ കഥ പേജ് 118-119 ല്‍ വായിക്കാം.മന്ത്രിയെ കൊച്ചാക്കാന്‍ ദ്വര സസ്വീകരിക്കാന്‍
സഹായിയെ നിര്‍ത്തി.ചര്‍ച്ച കഴിഞ്ഞപ്പോല്‍ പി.എസ്സിന്‍ റെ കടുത്ത ആരാധകനായി
മാറിയ ദ്വര ഒരു ഗംഭീരസ്വീകരണം നല്‍കിയ ശേഷമാണ് യാത്ര അയത്തത്.
പക്ഷെ ,കഷ്ടം എന്നു പറയ്ട്ടെ,പി.എസ്സും പട്ടവും ഭൂപരിഷകരണത്തിന്‍ റെ
ക്രഡിറ്റ് തട്ടിയെടുക്കും എന്നു കണ്ട കോണ്‍ഗ്രസ്സും (60 പേര്‍) കമ്യൂണിസ്റ്റുകളും
(30 പേര്‍) ഒത്തൊരുമിച്ചു പട്ടം മന്ത്രിസഭയെ മറിച്ചിട്ടു.

അവലംബം:
പി.എസ്സ് നടരാജപിള്ള,പി.സുബ്ബയ്യാപിള്ള സാംസ്കാരിഅക്വകുപ്പ് 1991

പി.എസ്സ്.നടരാജപിള്ളയെ ഓര്‍മ്മിക്കുന്ന ചിലര്‍

ജീവിതകാലത്തു വേണ്ട അംഗീകാരം കിട്ടാതെ പോയ നല്ല ഒരു മന്ത്രിയായിരുന്നു
തിരുക്കൊച്ചി ധനമന്ത്രി ഏഴു സെന്റിലെ ഓലപ്പുരയില്‍
ഇരുന്നു ബഡ്ജറ്റ് തയാറാക്കിയ
പി.എസ്സ്.നടരാജപിള്ള.

കേരളത്തിന്റെ പുരോഗതിക്കു കാരണം ഭൂപരിഷ്കരണം ആണെന്നും
അതു നടപ്പാക്കിയതുതങ്ങളാണെന്നും പലരും അവകാശപ്പെടുന്നു
.പാട്ടക്കാര്‍ക്കു വസ്തുക്കളും പാടവും
കിട്ടിയെന്നതല്ലാതെ കര്‍ഷത്തോഴിലാളികക്കു കാര്യമായ പ്രയോജനം കിട്ടിയുമില്ല.

നമ്മുടെ നാട്ടില്‍ ഭൂപരിഷ്കരണത്തിനായി ആദ്യം ബില്‍ അവതരിപ്പിച്ചതു
പി.എസ്സ് .നടരാജപിള്ള ആയിരുന്നു എന്നു ഇന്നു പലരും ചൂണ്ടിക്കാട്ടാന്‍ തയ്യാറായിരിക്കുന്നു.

ആര്‍.കെ സുരേഷ്കുമാര്‍,പി.സുരേഷ്കുമാര്‍ എന്നു രണ്ടു ഡോക്ടറന്മാര്‍ ചേര്‍ന്നെഴുതിയ
ഡവലപ്മെന്റ് പൊളിറ്റിക്സ് ആന്‍ഡ്സൊസൈറ്റി ലെഫ്റ്റ് പൊളിറ്റുക്സ്
എന്ന പുസ്തകത്തില്‍ പറയുന്നതു
കാണുക:
1954 ല്‍ പട്ടം താണുപിള്ളയുടെ പ്രജാ സോഷ്യലിസ്റ്റ് സര്‍ക്കാര്‍
ഇന്ത്യയിലെ ആദ്യത്തെ ഭൂപരിഷ്കരണ
ബില്‍ പി.എസ്സ് നടരാജപിള്ള അവതരിപ്പിച്ചപ്പോള്‍
ആ വിധത്തിലുള്ള ആദ്യ നിയമനിര്‍മ്മാണത്തിന്റെ ക്രെഡി
റ്റ്പി.എസ്സ്.പിക്കും നടരാജപിള്ളയ്ക്കും കിട്ടാതിരിക്കാന്‍
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയുംകൈകോര്‍ത്ത്
ആ സര്‍ക്കാരിനെ പുറത്താക്കി.