2009, മാർച്ച് 28, ശനിയാഴ്‌ച

കാനം" -എന്റെ ഗ്രാമം


കാനം" -എന്റെ ഗ്രാമം

കോട്ടയം ജില്ലയിലെ ഒരു ചെറു കരയാണ്‌ കാനം.
പഴയ കാലത്ത്‌ ഒരു ബുദ്ധമത കേന്ദ്രമായിരുന്നു കാനം.
പറപ്പള്ളി
പയ്യമ്പള്ളി
ചെറുകാപ്പള്ളി
തുടങ്ങിയ പുരയിടങ്ങള്‍ ഇവിടെയുണ്ട്‌

പന്നഗംതോട്‌ എന്ന കേരളത്തിലെ ഏറ്റവും നീളം കൂടിയ
ശുദ്ധജലതോട്‌ കാനത്തില്‍ നിന്നാണു രൂപം കൊള്ളുന്നത്‌.
മധുര-കാഞ്ഞിരപ്പള്ളി-കുതിരവട്ടം-ചങ്ങനാ ചേരി
എന്ന പ്രാചീന നടപ്പാത കാനം വഴിയായിരുന്നു.
"ഇളപ്പുങ്കല്‍ " (near the Porter's rest)
"ഡാണാപ്പടി" ( near the ancient open prison)
എന്നീ വീട്ടു പേരുകള്‍ ഈ പുരാവൃതത്തിന്റെ തിരുശേഷിപ്പുകളാണ്‌.

വിത്തു തേങ്ങകള്‍ക്കു പേരുകേട്ട സ്ഥലമായിരുന്നു കാനം
.

" കാനം കങ്ങഴ വാഴൂരേ,
ഞാനും ഞങ്ങളുടെ പെങ്ങന്മാരും"
എന്നു കുട്ടികള്‍ പാടിക്കൊണ്ടു നടന്നിരുന്നു.
വാഴൂര്‍ വില്ലേജിലെ കങ്ങഴ മുറിയിലെ കരയാണു
ലോക പ്രശസ്തി ആര്‍ജ്ജിച്ച കാനം.
1950-60 കളില്‍ മലയാള മനോര ആസ്ചപ്പതിപ്പില്‍
വന്നിരുന്ന കാനം ഇ.ജെ.ഫിലിപ്പിന്റെ
"പമ്പാനദി പാഞ്ഞൊഴുകുന്നു"
"ഭാര്യ"
"കാട്ടുമങ്ക"
തുടങ്ങിയ നീണ്ട കഥകള്‍ വഴി
"കാനം" എന്ന സ്ഥലപ്പേര്‍ മലയാളിമനസ്സില്‍ ലബ്ദപ്രതിഷ്ഠ നേടി.

"കാനം എന്നൊരു സുന്ദര ദേശം
ഈ.ജെയെ പെറ്റൊരു സുന്ദര ദേശം
കുട്ടികൃഷ്ണന്‍ തൂലിക തുമ്പില്‍
മുരളിയോതിയ സുന്ദര ദേശം"


"കാനംകുട്ടികൃഷ്ണന്‍"

എന്ന തൂലികനാമത്തില്‍
"മുരളി" എന്ന കവിതാ സമാഹരം
പ്രസിദ്ധീകരിച്ച ടി.കെ.കൃഷ്ണന്‍ നായരായിരുന്നു
കാനത്തിലെ ആദ്യ സാഹിത്യകാരന്‍.

ധാരാളം വിടേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന,
Malabar Escape
എന്ന പേരില്‍ ലോകമെമ്പാടും അറിയപ്പെടുന്ന,
"പായിക്കാട്‌" (Payikkad)
എന്ന പ്രാചീന കേരളീയ ഭവനം കാനത്തിലണ്‌.

അന്റാര്‍ട്ടിക്കയില്‍ ആദ്യമായി പോയി
യാത്രാവിവരണം(Adventures in Antartica പെന്‍ഗ്വിന്‍ ബുക്സ്‌)
എഴുതിയ
സുരവി
ഋഷി
(കാനം കാരനായ പറപ്പള്ളിത്താഴെ രവി തോമസ്‌
സുസ്മിത ഗാംഗുലി
എന്നിവരുടെ മക്കള്‍)
എന്ന കൊച്ചു കുട്ടികള്‍ "കാനത്തിന്റെ കൊച്ചു മക്കള്‍" ആണ്‌.

പുനര്‍ജനിക്കുന്ന ഗാന്ധിജി

പുനര്‍ജനിക്കുന്ന ഗാന്ധിജി

ഗാന്ധിജിയെ പിന്തുട്ര്‍ന്നു പലസ്തിനില്‍ വിദേശ വസ്ത്ര ബഹിഷ്കരണം.
വെസ്റ്റ്ബാങ്കിലുള്ള 50 ഗ്രാമങ്ങളില്‍ പലസ്തിന്‍ ഇസ്ത്രയേല്‍ ഉല്‍പ്പന്നങ്ങള്‍
ബഹ്ഷ്കരിക്കുന്നു.

വത്തിക്കാനില്‍ കുരിശിനെ വഴിയില്‍ ഇക്കുറി ഗാന്ധി സൂക്തങ്ങളും.
ദുഖവെള്ളിയാഴ്ച്ച കുരിശിന്‍ടെ വഴി അനുസ്മരണത്തില്‍ 14 സ്ഥലങ്ങളില്‍
മാര്‍പ്പാപ്പ അവതരിപ്പിക്കുന്ന ചിന്തകള്‍ക്കു ഗാന്ധിയന്‍ സ്പര്‍ശം.

ഗാന്ധിജിയുടെ കണ്ണട,പോക്കറ്റ് വാച്ച്,ചെരിപ്പ്,പാത്രങ്ങള്‍ എന്നിവ
അമേരിക്കയില്‍ ലേലം ചെയ്തതും മദ്യരാജാവ് മല്ലയ്യാ അതു പിടിച്ചതും
വാര്‍ത്തകളായി നിറഞ്ഞു നില്‍ക്കുന്നു.

അമേരിക്കയിലെ ടൈം മാഗസിന്‍ മാന്‍ ഓഫ് തെ സെഞ്ച്വറിയായി
ഐന്‍സ്റ്റീനെ തെരഞ്ഞെടുത്തപ്പോള്‍ മൂന്നം സ്ഥാനത്തെത്തിയതു ഗാന്ധി.
(അമേരിക്കക്കാര്‍ രണ്ടാം സ്ഥാനം റൂസ്വെല്‍റ്റിനു നല്‍കി)

അമേരിക്കയിലെ ഡൂപ്പോര്‍ട്ടു സര്‍ക്കിളില്‍ 2000 ജൂണില്‍ ഗാന്ധിജിയുടെ
പ്രതിമ സ്താപിക്കപ്പെട്ടു.
താമസിയാതെ യൂ.എന്‍ ആസ്ഥാനത്തും.
ബ്രിട്ടനിലെ ലീക്കസ്റ്ററില്‍ താമസിയാതെ ഗാന്ധി പ്രതിമ ഉയരും.
ടവിസ്റ്റ്കോ ചത്വരത്തില്‍സമധാന പാര്‍ക്കില്‍ നേരത്തെ തന്നെ ഗാന്ധി പ്രതിമ ഉണ്ട്.

പികുറിപ്പ്

ഈം.എസ്സ് പണ്ട് മദനിയെ ഗാന്ധിജിയോടുപമിച്ച കാര്യവും
ഹര്‍കിഷന്‍ സിംഗ് ഈ.എമ്മിനെ ശാസിച്ചു ലേഖനം എഴുതിയതും
എം.വി രാഘവന്‍ ഒരു കത്തിലൂടെ മലയാളിയായ പ്രകാശ് കാരാട്ടിനെ
ഓര്‍മ്മിപ്പിക്കുന്നു.

നമ്മേയും.