2009, മാർച്ച് 29, ഞായറാഴ്‌ച

കാനം -സ്ഥലപുരാണം



വാഴൂര്‍ തുണ്ടത്തില്‍ കുടുംബ ചരിത്രം വിശദമായി തയാറാക്കിയ,
കാനം ചെറുകാപ്പള്ളില്‍ നിന്നും പത്തനംതിട്ട
പ്രമാടം ശ്രീശൈലത്തിലേക്കു
കുടിയേറിയ, മറൈന്‍ ബയോളജിസ്റ്റ്
ഡോ.സി.എസ്സ്.ഗോപിനാഥപിള്ള
രേഖപ്പെടുത്തിയ പ്രകാരം 12 തലമുറകള്‍ക്കുമുന്‍പ്,
അതായത് 300 കൊല്ലം മുന്‍പ്
ആറുമുഖം പിള്ള എന്നൊരു കര്‍ഷകന്‍ കാഞ്ഞിരപ്പള്ളി
മധുരമീനാക്ഷിക്ഷേത്രത്തിനു സമീപം താമസ്സിച്ചിരുന്നു.
അദ്ദേഹത്തിന്‍റെ മകന്‍ വൈദ്യലിംഗം തെക്കും കൂര്‍ തലസ്ഥാനമായിരുന്ന
കോട്ടയം താഴ്ത്തങ്ങാടിയില്‍ ഒരു ഗൗഡസാരസ്വതവണിക്കിന്‍റെ
കണക്കപ്പിള്ള ആയിരുന്നു.

അദ്ദേഹം വാഴൂര്‍ കുതിരവട്ടം സ്കൂളിനു
സമീപമുള്ള കുന്നേമാക്കല്‍ എന്ന ഗൃഹത്തിലെ ലക്ഷ്മിയെ
വിവാഹം കഴിച്ചു
വാഴൂരില്‍ തേക്കാനം ഭാഗത്തു തുണ്ടത്തില്‍ എന്നൊരു വീടുണ്ടാക്കി
താമസ്സം തുടങ്ങി.
അവരുടെ സന്താനപരമ്പരകള്‍
വാഴൂര്‍,കാനം,ആനിക്കാട്,ഇളമ്പള്ളി,
കാഞ്ഞിരപ്പള്ളി,തൊടുപുഴ,കുടയത്തൂര്‍,
എരുമേലി,റാന്നി
തുടങ്ങിയ സ്ഥലങ്ങിളിലേക്കു വ്യാപിച്ചു.

ശൈവമതവിശ്വാസികളായ ഇവരെല്ലാം തന്നെ
(അടുത്ത കാലം വരെ) സസ്യഭുക്കുകളായിരുന്നു.
സ്ഥലം അളവ്,കണക്കെഴുത്ത് എന്നിവയില്‍ വിദഗ്ധരായിരുന്ന
നിരവധി പേര്‍ ഈ കുടുംബത്തില്‍ ജനിച്ചു.

നിരവധി പിള്ളയണ്ണന്‍ മാരും പ്രവത്യാര്‍മാരും തുണ്ടത്തില്‍
കുടുംബത്തില്‍ ഉണ്ടായി.
കാഞ്ഞിരപ്പള്ളി മണ്ഡപത്തിന്‍ വാതുക്കലെ പ്രവര്‍ത്യാരായിരുന്ന
ശിവരാമപിള്ള കുടല്‍ വള്ളി നമ്പൂതിരിയില്‍ നിന്നും
20 വെള്ള്‍പ്പണത്തിനു വിലയ്ക്കുവാങ്ങിയതായിരുന്നു
കാനംഎന്ന ചെറുകര.

കാനത്തിന്‍റെ വടക്കു ഭാഗം പില്‍ക്കാലത്തു മുണ്ടക്കയത്തു
നിന്നും വന്ന പായിക്കാട് എന്ന ക്രിസ്ത്യന്‍ കുടുംബത്തിനും
പടിഞ്ഞാറു ഭാഗം പാമ്പാടിയില്‍ നിന്നു കുടിയേറിയ
കാവുംഭാഗം എന്ന ക്രിസ്ത്യന്‍ കുടുംബത്തിനും വിറ്റു.

ജോലിക്കായി വിലക്കു വാങ്ങിയ പുലയര്‍ക്കു താമസിക്കാനായി
വളരെക്കാലം മുമ്പു തന്നെ ഈട്ടിക്കല്‍ എന്ന കുന്നു
ഈ കുടുംബം വിട്ടു കൊടുത്തു
.

കാനത്തില്‍ ഒരു പുരാതന ദേവിക്ഷേത്രം ഉന്‍ടായിരുന്നുവെങ്കിലും
പില്‍ക്കാലത്തതിലെ പ്രതിഷ്ഠ കങ്ങഴയുള്ള ഇളംകാവിലേക്കു
മാറ്റി. പൂജാരി താമസ്സിച്ചിരുന്ന പുരാതന വീട്
മുന്നൂറു വര്‍ഷം പഴക്കമുള്ള
ടൂറിസ്റ്റ് ആകര്‍ഷണമായ പെരുമ്പ്രാല്‍ ഭവനം
അതിന്‍റെ ഇപ്പോഴത്തെ ഉടമ നന്നായി സംരക്ഷിക്കുന്നു.

ഓര്‍മ്മക്കുറിപ്പുകള്‍-4



കാഞ്ചനപ്പള്ളിയിലേക്ക് ഒരു കുടിയേറ്റം

തമിഴ്നാട്ടിലെ കുംഭകോണത്തു നുന്നും മലനാട്ടിലെ
കനകപ്പള്ളിയും കാഞ്ചനപ്പള്ളിയുമായ
കാഞ്ഞിരപ്പള്ളിയിലേക്കു കുടിയേറിയ
കൃഷിക്കാരും കണക്കപ്പിള്ളമാരും പിള്ളയണ്ണന്മാരും
ആയിരുന്നു പൂര്‍വ്വികര്‍.

കര്‍ഷകരുടെ പ്രയത്നഫലമായുണ്ടായ
ഫലമൂലാദികള്‍ ഉദ്യോഗസ്ഥദുഷ്പ്രഭുക്കള്‍ തട്ടിയെടുക്കാന്‍ തുടങ്ങിയത്
കുംഭകോണത്തായിരുന്നു എന്നും അതിനാല്‍ ഉദ്യോഗസ്ഥാഴിമതിക്കു
കുംഭകോണം എന്നു പേരുവന്നു എന്നും ത്രിവിക്രമന്‍ തമ്പി.

കുറവുരാജാവു പെണ്ണു ചോദിച്ചപ്പോല്‍ വിസമ്മതിക്കയും
രാജകോപം പേടിച്ചു നാടുവിടുകയും ചെയ്തവര്‍ ആയിരുന്നു
പൂര്‍വ്വികര്‍ എന്നാണ് അമ്മൂമ്മക്കഥ.
കൃഷിക്കാവശ്യത്തിനു വെള്ളം കിട്ടാത്ത
സാഹചര്യ്ം വന്നപ്പോള്‍ ഇടവപ്പാതിയും തുലാവര്‍ഷവുമുള്ള
കുരുമുളക് എന്ന കനകം വിളയുന്ന കാഞ്ഞിരപ്പള്ളിയിലേക്കു
വെള്ളത്തിന്‍ അധിപര്‍ എന്നു വാഴ്ത്തപ്പെട്ട വെള്ളാളര്‍
എന്ന വിഭാഗത്തില്‍ പെട്ട ഒരു സമൂഹം
കുടിയേരിയതാകാനാനണു വഴി.

സംഘകാലട്ടത്തിലെ കൃതികളില്‍ കാണുന്നതനുസരിച്ചു നെയ്തല്‍
എന്ന തിണ(പ്രദേശം) യില്‍ താമസിച്ചു കൃഷി നടത്തി മറ്റു ജനവിഭാഗങ്ങളെ
ചോറൂട്ടിയവരായിരുന്നു ഉഴവര്‍ വിഭാഗത്തിലെ വെള്ളാളര്‍.
ജലശ്രോതസ്സുകളിലെ വെള്ളം കൊണ്ടു കൃഷിചെയ്തിരുന്നവര്‍ വെള്ളാളര്‍.
മഴവെള്ളം കൊണ്ടു കൃഷി നടത്തിയിരുന്നവര്‍ കാറാളര്‍.
വി.ഓ.ചിദമ്പരം പിള്ള എന്ന കപ്പലോട്ടിയ തമിഴനെ പോലുള്ള വെള്ളാളര്‍
കടല്‍ വെള്ളത്തിന്മേലും ആധിപത്യം സ്ഥാപിച്ചിരുന്നു.

18 ദിവസം നീണ്ടുനിന്ന കുരുക്ഷേത്രയുദ്ധത്തിലെ മുഴുവന്‍ സൈന്യത്തേയും
ചോറൂട്ടിയത് പെരുംചോറ്റുതയന്‍ എന്ന ,വേള്‍ വംശകുലജാതനായ,
കേരളചക്രവര്‍ത്തിയായിരുന്നു എന്നു പുറംനാനൂറില്‍ പറയുന്നു.
(Namkol)കലപ്പ കണ്ടുപിടിച്ചതും നെല്‍കൃഷി തുടങ്ങിയതും കൃഷിക്കാരായ വെള്ളാളര്‍
ആയിരുന്നു.(The Etymological Investigation
on the Birth Place of PloughDr. V.Sankaran Nair)

മലനാട്ടിലെ ചിറക്കടവു,ചെറുവള്ളി,പെരുവന്താനം പ്രദേശങ്ങള്‍ വളരെ
ഫല ഭൂയിഷ്ടമായിരുന്നു.തെക്കും കൂര്‍ രാജ്യം യുദ്ധം കൂടാതെ
പിടിച്ചടക്കാന്‍ വഞ്ഞിപ്പുഴ തമ്പുരാന്‍ രാമയ്യനെ സഹായിച്ചു.
എന്തു സമ്മാനം വേണമെന്നു ചോദിച്ചപ്പോല്‍ കനകം വിളയുന്ന ഈ പ്രദേശം
തനിക്കു തരണം എന്നു പറഞ്ഞു എന്നാണു ചരിത്രം.

മോഹന്‍ ഡി. കങ്ങഴ


ദുര്‍ഗ്ഗാപ്രസാദ്‌ ഖത്രി എന്ന ബംഗാളി സാഹിത്യകാരന്‍
ഹിന്ദിയിലെഴുതിയ ശാസ്ത്രീയ കുറ്റാന്വേഷണ കഥകള്‍
ഒറിജിനലിനെ വെല്ലും വിധം മലയാളത്തിലേക്കു മൊഴിമാറ്റം
നടത്തി ലക്ഷക്കണക്കിന്‌ മലയാളികളെ വായനയുടെ
ലോകത്തിലേക്ക്‌ ആകര്‍ഷിച്ച സാഹിത്യകാരനായിരുന്നു
മോഹന്‍ ഡി. കങ്ങഴ എന്നറിയപ്പെട്ട ആര്‍. മോഹന്‍ ദാസ്‌ എന്ന ഹിന്ദി അദ്ധ്യപകന്‍.

അറുപതുകളില്‍ വായനശാലകളില്‍
ഏറ്റവും കൂടുതല്‍ വായിക്കപെട്ട പുസ്തകങ്ങള്‍
കാനം ഇ.ജെയുടേയും മോഹന്‍ ഡി.കങ്ങഴയുടേയും ആയിരുന്നു

ജീവിതരേഖ

സ്വാതന്ത്ര്യ സമര സേനാനി വൈക്കം രാമന്‍പിള്ളയുടെയും
കടയനിക്കാട്‌ തയ്യില്‍ ഗൗരുക്കുട്ടിപ്പിള്ളയുടെയും മകനായി
1932 ല്‌ ജനിച്ചു. വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍
എത്തിയ മഹാത്മജിയുടെ പ്രഭാഷണം മലയാളത്തില്‍ മൊഴിമാറ്റം
നടത്തിയ രാമന്‍പിള്ള സര്‍ മകനെ ഹിന്ദി പഠനത്തിനാണ്‌ വിട്ടത്‌.
ഹിന്ദിയില്‍ ബി.ഏ യും പിന്നീട്‌` ബി.റ്റി യും പാസ്സായ മോഹന്‍
എം.എ.ഏ പഠനം പൂര്‍ത്തിയാക്കാതെ ലക്ഷദീപില്‍ അധ്യാപകനായി പോയി
പിന്നീട്‌ കങ്ങഴ പത്തനാട്‌, ആലക്കോട്‌`
രാജാ സ്കൂള്‍ എന്നിവിടങ്ങളില്‍ ഹിന്ദി
അധ്യാപകനായി ജോലി നോക്കി.

കുടുംബം

വെളിയനാട്‌ പി.ടി വാസുദേവിന്റെ മകള്‍,കന്നൂരില്‍ അധ്യാപിക
വസുമതിയമ്മ ആയിരുന്നു ഭാര്യ.
ആമിന, അമ്മിണി, സുലേഖ, മിനി എന്നിവരാണു മക്കള്‍

1979 ഡിസംബര്‍ 29 ന്‌ ഉറക്കഗുളിക കഴിച്ച്‌ ആത്മഹത്യ ചെയ്തു.

കൃതികള്‍

മൃത്യുകിരണം (4 ഭാഗം)

രക്തം കുടിക്കുന്ന പേന.

നേഫയില്‍ നിന്നൊരു കത്ത്‌

കറുത്ത കാക്ക


വെളുത്ത ചെകുത്താന്‍ (4 ഭാഗം)

ഭൂതനാഥന്‍ (7 ഭാഗം)

വിസ്ശ്വ സുന്ദരി (സ്വന്തം നോവല്‍)

കൂടുതലറിയാന്‍

ഡോ.കാനം ശങ്കര പ്പിള്ള,നാടും നാട്ടാരും :കാനവും കങ്ങഴയും, പൗരപ്രഭ, കൊച്ചി 2008
Posted by Dr.Kanam Sankara Pillai at 3:24 PM

പി.എസ്സ്.നടരാജപിള്ളയെ ഓര്‍മ്മിക്കുന്ന ചിലര്‍


പി.എസ്സ്.നടരാജപിള്ളയെ ഓര്‍മ്മിക്കുന്ന ചിലര്‍
ജീവിതകാലത്തു വേണ്ട അംഗീകാരം കിട്ടാതെ പോയ നല്ല ഒരു മന്ത്രിയായിരുന്നു
തിരുക്കൊച്ചി ധനമന്ത്രി ഏഴു സെന്റിലെ ഓലപ്പുരയില്‍
ഇരുന്നു ബഡ്ജറ്റ് തയാറാക്കിയ
പി.എസ്സ്.നടരാജപിള്ള.

കേരളത്തിന്റെ പുരോഗതിക്കു കാരണം ഭൂപരിഷ്കരണം ആണെന്നും
അതു നടപ്പാക്കിയതുതങ്ങളാണെന്നും പലരും അവകാശപ്പെടുന്നു
.പാട്ടക്കാര്‍ക്കു വസ്തുക്കളും പാടവും
കിട്ടിയെന്നതല്ലാതെ കര്‍ഷത്തോഴിലാളികക്കു കാര്യമായ പ്രയോജനം കിട്ടിയുമില്ല.

നമ്മുടെ നാട്ടില്‍ ഭൂപരിഷ്കരണത്തിനായി ആദ്യം ബില്‍ അവതരിപ്പിച്ചതു
പി.എസ്സ് .നടരാജപിള്ള ആയിരുന്നു എന്നു ഇന്നു പലരും ചൂണ്ടിക്കാട്ടാന്‍ തയ്യാറായിരിക്കുന്നു.

ആര്‍.കെ സുരേഷ്കുമാര്‍,പി.സുരേഷ്കുമാര്‍ എന്നു രണ്ടു ഡോക്ടറന്മാര്‍ ചേര്‍ന്നെഴുതിയ
ഡവലപ്മെന്റ് പൊളിറ്റിക്സ് ആന്‍ഡ്സൊസൈറ്റി ലെഫ്റ്റ് പൊളിറ്റുക്സ്
എന്ന പുസ്തകത്തില്‍ പറയുന്നതു
കാണുക:
1954 ല്‍ പട്ടം താണുപിള്ളയുടെ പ്രജാ സോഷ്യലിസ്റ്റ് സര്‍ക്കാര്‍
ഇന്ത്യയിലെ ആദ്യത്തെ ഭൂപരിഷ്കരണ
ബില്‍ പി.എസ്സ് നടരാജപിള്ള അവതരിപ്പിച്ചപ്പോള്‍
ആ വിധത്തിലുള്ള ആദ്യ നിയമനിര്‍മ്മാണത്തിന്റെ ക്രെഡി
റ്റ്പി.എസ്സ്.പിക്കും നടരാജപിള്ളയ്ക്കും കിട്ടാതിരിക്കാന്‍
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയുംകൈകോര്‍ത്ത്
ആ സര്‍ക്കാരിനെ പുറത്താക്കി.