2009, നവംബർ 25, ബുധനാഴ്‌ച

നെല്ലിവേലി നീലകണ്ഠപ്പിള്ളയും പുസ്തകച്ചന്തയും

നെല്ലിവേലി നീലകണ്ഠപ്പിള്ളയും പുസ്തകച്ചന്തയും

പഴയ നാഞ്ചിനാട്ടിലെ കല്‍ക്കുളം താലൂക്കിലെ
മണവാളക്കുറിച്ചിയില്‍ ജനപ്രിയകവിതകള്‍
രചിച്ച്,അച്ചടിച്ചു തനിയെ വിറ്റ് ജീവിതമാര്‍ഗ്ഗം
കണ്ടെത്തിയ കവി,പാട്ടെഴുത്തുകാരന്‍ ആയിരുന്നു
നെല്ലിവേലി നീലകണ്ഠപ്പിള്ള.
മല്ലന്‍പിള്ളയെ ആന കൊന്ന പാട്ട്
അങ്ങാടിവര്‍ണ്ണന
ഒറ്റക്കൊമ്പില്‍ ഇരട്ടത്തൂക്കം
അക്കാനിക്കാവടി
ബസ്സപകടം
തുടങ്ങിയ അദ്ദേഹത്തിന്‍റെ പാട്ടുപുസ്തകങ്ങള്‍
ചങ്ങമ്പുഴയുടെ രമണനെപ്പോലെ(മധുരനാരങ്ങ പോലെ
എന്നു മുണ്ടശ്ശേരി) വിറ്റഴിഞ്ഞിരുന്നു.
ഏതെടുതാലും ഒരു വില.
വെറും എട്ട് കാശ്.
ശരിക്കും ഒരു കവിതാകാലക്ഷേപം ആയിരുന്നു
നീലകണ്ഠപ്പിള്ളയുടേത്.
പുസ്തകച്ചന്ത എന്ന ആശയം ഡി.സി കിഴക്കേമുറിക്കും
മുമ്പ് ആശാന്‍ പ്രയോഗത്തില്‍ ആക്കി

2009, നവംബർ 19, വ്യാഴാഴ്‌ച

നൂറാം പിറന്നാള്‍


നൂറാം പിറന്നാള്‍

എന്‍റെ പ്രിയപിതാവും വാഴൂര്‍ തുണ്ടത്തില്‍ കുടുംബ കാരണവരും
കാനം ശ്രീ അയ്യപ്പാട്രസ്റ്റിന്‍റെ സ്ഥാപകരക്ഷാധികാരിയുമായ ചൊള്ളാത്തു
ശങ്കരപ്പിള്ള അയ്യപ്പന്‍പിള്ളയുടെ നൂറാം ജന്മദിനം ഈ വരുന്ന ഡിസംബര്‍
3 ബുധനാഴ്ചയാണന്ന വിവരം സന്തോഷപൂര്‍വ്വം സുഹൃത്തുക്കളെ അറിയിക്കട്ടെ.

അന്നേ ദിവസം വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിനോടനുബന്ധിച്ചുള്ള പുണ്യം
ബാലഭവനിലെ അന്തേവാശികള്‍ക്കു നല്‍കുന്ന മൃഷാന്ന ഭോജനത്തില്‍
ഞങ്ങളോടൊപ്പം ഉച്ച സമയം ചേരാന്‍ സദയം അപേക്ഷ.

വാഴൂര്‍ എന്‍ എസ്സ്.എസ്സ്
കോളേജിനു സമീപമാണ് ഈ ബാലസദനം.

നവംബര്‍ 21 ശനിയാഴ്ച 4 മണി സമയം ഞങ്ങളുടെ ഗൃഹത്തില്‍
(കെ.വി.എം.എസ്സ് റോഡിലെനീലകണ്ട നിലയം) നടത്തപ്പെടുന്ന മുതിര്‍ന്ന
പൗരന്മാരുടെ കൂട്ടായമയില്‍ സദയം പങ്കേടുക്കാന്‍ എല്ലാ മുതിര്‍ന്ന പൗരന്മാരോടും
അപേക്ഷ.

ഡിസംബര്‍ 13 ഞായര്‍ 10 മണിക്കു കാനം ആയ്യപ്പ ക്ഷേത്രത്തിനു സമീപം
അഡ്വേ.കാനം ശിവന്‍ പിള്ളയുടെ ഭവനത്തില്‍ വച്ചു കൂടുന്ന കുടുംബയോഗത്തില്‍
സദയം പങ്കെടുക്കാന്‍ കുടുംബാങ്ങളോടപേക്ഷ.

താഴെപ്പറയുന്ന ഞായര്‍ ദിവസങ്ങളില്‍ നടത്തപ്പെടുന്ന കൂട്ടായ ക്ഷേത്ര ദര്‍ശങ്ങളില്‍
ഞങ്ങളോടൊപ്പം
പങ്കു ചേരാന്‍ എല്ലാ കുടുംബാംഗങ്ങളേയും ക്ഷണിക്കുന്നു.

നവംബര്‍ 21 തിരുവാര്‍പ്പ്, കോട്ടയം തളി
നവംബര്‍ 29 കങ്ങഴ,ഇളങ്കാവ്
ഡിസംബര്‍ 26 കൊടുങ്ങൂര്‍,വെട്ടിക്കാട്ട്,ആനിക്കാട്
സസ്നേഹം
ഡോ.കാനം ശങ്കരപ്പിള്ള
--------------------------------------
ഉപചാരപൂര്‍വ്വം
മക്കള്‍,കൊച്ചുമക്കള്‍,അവരുടെ മക്കള്‍
മൊ. 9447035416

2009, നവംബർ 13, വെള്ളിയാഴ്‌ച

P.S NATARAJA PILLAI

 

P.S.NATARAJA PILLAI
Posted by Picasa


ഭൂ പരിഷകരണം കൊണ്ടുവന്നത്...

ഭൂ പരിഷകരണം കൊണ്ടുവന്നത്...

നമ്മുടെ നാട്ടില്‍ ഭൂപരിഷ്കരണം കൊണ്ടു വന്നതു താനാണെന്നു ജസ്റ്റീസ് കൃഷ്ണയ്യരും
താനുളപ്പടെയുള്ള മൂന്നംഗസമതിയാണന്നു ഗൗരിയമ്മയും വാദിക്കുന്നു.നിയമസഭാചരിത്രം
അറിയാവുന്നവര്‍ രണ്ടു പേരും പറയുന്ന പച്ചക്കള്ളം കേട്ടു മൂക്കത്തു വിരല്‍ വയ്ക്കും.

1954 ആഗസ്റ്റ് 7ന് പട്ടം മന്ത്രിസഭയിലെ റവന്യൂ മന്ത്രി പി.എസ്സ്.നടരാജപിള്ള അവതരിപ്പിച്ച
എഴിന ഭൂപരിഷ്കരണ നിയമം ആയിരുന്നു ഇന്ത്യയിലെ ആദ്യ ഭൂപരിഷകരണ നിയമം.
(കേരളത്തിന്‍ റെ സാമൂഹ്യ ഘടനയും രൂപാന്തരവും.ഡി.സി ബുക്സ് 1997 ല്‍ പ്രസിദ്ധീകരിച്ച്
ഡോ.ഈ.ജെ തോമസ്സിന്‍ റെ ബുക്ക് പേജ് 93 കാണുക)

മികച്ച നിയമസമാജികന്‍ എന്നു പുകഴ്പെറ്റ ടി.ഏം ജേക്കബ്ബ് സംസ്കാരികമന്ത്രിയായപ്പോള്‍
അദ്ദേഹത്തിന്‍ റെ ആരാധ്യപുരുഷനായ പി.എസ്സ്,നടരാജപിള്ളയ്യുടെ ജീവചരിത്രം പി.സുബ്ബയ്യാ
പിള്ളയെ കൊണ്ടെഴുതിച്ച് 1991 ല്‍ പ്രസിദ്ധീകരിച്ചിരുന്നു.അതില്‍ പേജ് 126-127 ല്‍
വിശദ വിവരം വായിക്കാം.
ഇരുപ്പൂ നിലമെങ്കില്‍ 15 എക്കറും ഒരുപ്പൂ നിലമെങ്കില്‍ 30 ഏക്കറും കഴിഞ്ഞുള്ളവ
നിയം വന്നുകഴിഞ്ഞു 6 മാസ്സത്തിനുള്ളില്‍ പാട്ടത്തിനു കൊടുക്കണം എന്നും അല്ലാത്ത പക്ഷം
സര്‍ക്കാര്‍ കയ്യടക്കും എന്നായിരുന്നു ബില്‍.
ഈ ബില്ലിനെ അനുമോദിച്ച അന്നത്തെ എം.എല്‍ ഏ കെ.ആര്‍ ഗൗരി അവസാനത്തിന്റെ ആരംഭം
എന്നു പറഞ്ഞതു പ്രായാധിക്യം ഭാധിച്ചതിനാലാവാം ഇന്നത്തെ ഗൗരിയമ്മ മറന്നു കളഞ്ഞു.

ഇന്നത്തെ ടാറ്റാ,അന്നത്തെ കണ്ണന്‍ ദേവന്‍

കണ്ണന്‍ ദേവന്‍ കമ്പനി ഏറ്റെടുക്കാനും നടരാജപിള്ള നേരിട്ടു തന്നെ ശ്രമിച്ചു.
അന്നു കളക്ടര്‍ ആയിരുന്ന ഗോവിന്ദമേനോന്‍,സബ്കളക്ടര്‍ പി.സി അലക്സാണ്ടര്‍
അന്നിഅവ്രൊരുമിച്ചു പി.എസ്സ് ജനറല്‍ മാനേജര്‍ വാട്ടര്‍മാനെ കാണാന്‍ പി.എസ്സ്.
പോയ കഥ പേജ് 118-119 ല്‍ വായിക്കാം.മന്ത്രിയെ കൊച്ചാക്കാന്‍ ദ്വര സസ്വീകരിക്കാന്‍
സഹായിയെ നിര്‍ത്തി.ചര്‍ച്ച കഴിഞ്ഞപ്പോല്‍ പി.എസ്സിന്‍ റെ കടുത്ത ആരാധകനായി
മാറിയ ദ്വര ഒരു ഗംഭീരസ്വീകരണം നല്‍കിയ ശേഷമാണ് യാത്ര അയത്തത്.
പക്ഷെ ,കഷ്ടം എന്നു പറയ്ട്ടെ,പി.എസ്സും പട്ടവും ഭൂപരിഷകരണത്തിന്‍ റെ
ക്രഡിറ്റ് തട്ടിയെടുക്കും എന്നു കണ്ട കോണ്‍ഗ്രസ്സും (60 പേര്‍) കമ്യൂണിസ്റ്റുകളും
(30 പേര്‍) ഒത്തൊരുമിച്ചു പട്ടം മന്ത്രിസഭയെ മറിച്ചിട്ടു.

അവലംബം:
പി.എസ്സ് നടരാജപിള്ള,പി.സുബ്ബയ്യാപിള്ള സാംസ്കാരിഅക്വകുപ്പ് 1991

2009, നവംബർ 7, ശനിയാഴ്‌ച

നല്ല മലയാള പുസ്തകങ്ങള് ഡൌണ്‍ Loadചെയ്യാനുള്ള അവസരം

നല്ല മലയാള പുസ്തകങ്ങള്---,പകര്പ്പവകാശത്തിന്റെ പൊല്ലാപ്പുകള് ഒന്നും ഇല്ലത്തവയോ , 50 വര്ഷത്തിനുമേല് പഴക്കമുള്ളവയോ,പകര്പ്പവകാശം നല്കാന് എഴുത്തുകാര് തെയ്യാരുള്ളവയോ---ആയവ മലയാളികള്ക്കായി ഫ്രീയായി ഡൌണ്ലോഡ് ചെയ്യാനുള്ള അവസരം ഒരുക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള് ഈ മഹാ സംരംഭവുമായി സഹകരിക്കാന് താല്പര്യം ഉള്ളവര് ബന്തപ്പെടുക

2009, നവംബർ 5, വ്യാഴാഴ്‌ച

ഒരു പിരിച്ചുവിടലിന്റെ കഥ



ഇരുപത്തഞ്ചു കൊല്ലം കൊണ്ട് പഴക്കം ഉണ്ടായിരുന്നില്ല. പണ്ടു തോന്നിയിരുന്ന ചൂടും വെളിച്ചവും കഴിഞ്ഞ ആഴ്ച മണമ്പൂർ രാജൻ ബാബു വിളിച്ചപ്പോഴും തോന്നി. പണ്ടും കൂടെക്കൂടെ കണ്ടിരുന്ന ആളല്ല. അഞ്ചാറു തവണയിൽ കൂടുതൽ കണ്ടിട്ടേ ഉണ്ടാവില്ല. അത്ര തവണ ഫോണിൽ സംസാരിച്ചു കാണും. പിന്നെ അദ്ദേഹം പ്രസിദ്ധീകരിക്കുന്ന ഇന്ന് എന്ന ഇൻലന്റ് മാസിക അയച്ചു തരുമായിരുന്നു. പിന്നെ അതും നിന്നു.

എത്രയോ കാലത്തിനുശേഷം ഇന്ന് വീണ്ടും കിട്ടിയപ്പോൾ, ട്വിറ്റർ അല്ല, ഇന്റർനെറ്റ് അല്ല, കമ്പ്യൂട്ടർ തന്നെ ഇല്ലാതിരുന്ന കാലത്ത് രാജൻ ബാബു തുടങ്ങിയ ആ സംരംഭത്തിന്റെ കാലാതിവർത്തിയായ പുതുമയെപ്പറ്റി ആലോചിച്ചുപോയി. ട്വിറ്റർ പോലുള്ള പുതിയ ആശയവേദികളിൽ നടക്കുന്ന ഹ്രസ്വവിനിമയം അതിനെപ്പറ്റി കേട്ടുകേൾവി പോലും ഇല്ലതിരുന്ന കാലത്ത് ഇന്നിൽ നടന്നിരുന്നു. സാഹിത്യമായിരുന്നു മുഖ്യവിഷയം എന്നേയുള്ളു. ഇരുപത്തെട്ടുകൊല്ലം മുമ്പു തുടങ്ങിയ ആ മാസിക പതിനായിരത്തിൽ താഴെ വരിക്കാരുമായി ഇന്നും തുടരുന്നു. മാസികകളുടെ ലോകത്ത് ബാലമരണം കൂടിയിട്ടും മണമ്പൂർ രാജൻ ബാബുവിന്റെ മാനസസന്തതിക്ക് ആയുസ്സറ്റില്ല.

കഴിഞ്ഞ ആഴ്ച ഇന്ന് വീണ്ടും തപാലിൽ കിട്ടിയപ്പോൾ, എങ്ങനെ എന്നെ തേടിപ്പിടിച്ചു എന്നറിയാൻ ഞാൻ രാജൻ ബാബുവിനെ വിളിച്ചു. തേടിപ്പിടിച്ചതു തന്നെയായിരുന്നു. പിന്നെ അദ്ദേഹം പത്തിരുപത്തഞ്ചുകൊല്ലം മുമ്പ് ഞങ്ങൽ ബന്ധപ്പെടാൻ ഇടയായ അവസരം ഓർത്തു പറഞ്ഞു. എന്നെ രക്ഷിച്ച ആളല്ലേ? എന്നു കേട്ടപ്പോൾ രക്ഷകപദം ഏറ്റെടുക്കാനുള്ള അല്പത്വമോ അതു തട്ടിക്കളയാനുള്ള പക്വതയോ എനിക്കുണ്ടായില്ല. രാജൻ ബാബു രക്ഷപ്പെട്ട സാഹചര്യത്തെപ്പറ്റി ഞങ്ങൾ ഓർമ്മ പങ്കിട്ടു.

ഇന്നും മലപ്പുറത്ത് താമസിക്കുന്ന മണമ്പൂർക്കരൻ രാജൻ ബാബു അന്ന് മലപ്പുറത്തെ എം എസ് പി ആപ്പിസ്സിൽ ഗുമസ്തനായിരുന്നു. പൊലിസൂകാരനു ബാധകമായ അച്ചടക്കച്ചട്ടം സിവിലിയൻ ജീവനക്കാർക്ക് ബാധകമാകേണ്ട കാര്യമില്ല. പണ്ടൊരിക്കൽ ഡൽഹിയിൽ വെച്ച് ഇതുപോലൊരു പ്രശ്നം കൈകാര്യം ചെയ്യേണ്ടിവന്നതോർത്തു. അതിർത്തിപ്രദേശങ്ങളിൽ റോഡു പണിയുന്ന സംഘടന(ബി ആർ ഒ) എന്നും സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു. അതിലെ പട്ടാളക്കാരല്ലാത്ത ജീവനക്കാർക്ക്, പട്ടാളക്കാർക്കുള്ള ആനുകൂല്യങ്ങൾ പട്ടാളക്കരുടെ അച്ചടക്കച്ചട്ടം ബാധകമാക്കുന്നതിനെതിരെ പ്രക്ഷോഭമുണ്ടായി. സുനിൽ എന്ന ഒരു മലയാളി ചെറുപ്പക്കാരനായിരുന്നു അതിന്റെ നായകൻ എന്നോർക്കുന്നു. സുനിലിനെതിരെയും മറ്റും കർക്കശമായ സൈനികനിയമമനുസരിച്ച് നടപടി തുടങ്ങിയപ്പോൾ, ഞാൻ ഇന്ത്യൻ എക്സ്പ്രസ്സിൽ എഴുതി. പിന്നീട് എന്തുണ്ടായെന്ന് ഓർമ്മയില്ല.

രാജൻ ബാബു അപകടത്തിലായതും അതുപോലൊരു കാര്യത്തിലായിരുന്നു. അദ്ദേഹം എഴുതിയ, അലെഗറി എന്നു പറയാവുന്ന, ഒരു കഥ എം എസ് പി നേതൃത്വത്തെ വിറളി പിടിപ്പിച്ചു. ഊരും പേരും എടുത്തു പറഞ്ഞിരുന്നില്ല. ഉദാത്തമായ കഥ എന്നു പറയാനും പറ്റിയിരുന്നില്ല. ഏറിവന്നാൽ, വിമർശനമായി, ഇങ്ങനെ പറയാമയിരുന്നു: താൻ ജോലി ചെയ്യുന്ന സ്ഥാപനത്തെ താറടിക്കുന്ന മട്ടിൽ എന്തെങ്കിലും എഴുതിപ്പിടിപ്പിക്കുന്നതു കൊള്ളില്ല. പഴയ ധർമ്മനീതിയനുസരിച്ച്, അത് മര്യാദയല്ല. അത്രയേ പറയാനാവൂ. അതെഴുതിയ ആളെ ഉപദേശിക്കാം, താക്കീതു ചെയ്യാം, കൊല്ലം തോറും അനുവദിക്കുന്ന വർദ്ധനവ് തടയാം. പക്ഷേ കഥാകാരനെ രായ്ക്കുരാമാനം പിരിച്ചുവിടില്ല. രാജൻ ബാബുവിനെ പിരിച്ചു വിട്ടു.

സായുധസേനയിലെ അച്ചടക്കം പ്രപഞ്ചനിയമം പോലെ അലംഘനീയമാണെന്നു കരുതുന്ന കെ ജെ ജോസഫ് ആയിരുന്നു അന്നത്തെ എം എസ് പി കമൻഡാന്റ്. പിന്നീട് അദ്ദേഹം ഡി ജി പി ആയപ്പോഴും ആ വഴക്കം തുടരാൻ നോക്കി. രാജൻ ബാബുവിനെ ഇനി അവിടെ വെച്ചിരിക്കില്ലെന്ന അദ്ദേഹത്തിന്റെ അഭിപ്രായം ഇരുമ്പുലക്ക ആയിരുന്നു. അതൊന്നു വളച്ചുനോക്കാൻ കലാപ്രേമിയും സാധുശീലനുമായ അന്നത്തെ ഡി ജി പി എം കെ ജോസഫിനായില്ല. കലാപകരിയായ കഥാകൃത്തിനെ പുറത്താക്കാനുള്ള നടപടി മുന്നോട്ടുനീങ്ങുമ്പോൾ, ലിബറലിസത്തിന്റെ യോദ്ധാവായ ആഭ്യന്തരമന്ത്രി വയലാർ രവി നിശ്ശബ്ദനായിരുന്നു.

പുറത്ത് ബഹളം തുടങ്ങി. പ്രധാനമായും അത് ഇടതുപക്ഷസംഘടനകളുടെ സമരമായിരുന്നു. അതേ കാരണം കൊണ്ടാകാം, ഭരണകക്ഷികളുടെ സമീപനം തണുപ്പനായിരുന്നു. കമ്യൂണിസ്റ്റുകാരനെ രക്ഷിക്കാൻ കോൺഗ്രസ്സുകാരൻ ആഭ്യന്തരമന്ത്രി എന്തിനു മെനക്കെണം എന്ന മട്ടിലായിരുന്നു പോക്കെന്നു തോന്നുന്നു. പ്രസ്താവനകളും പ്രമേയങ്ങളും ഇറങ്ങിക്കൊണ്ടേയിരുന്നു. തിരുനല്ലൂർ കരുണാകരന്റെ നേതൃത്വത്തിൽ ഒരു സമരസമിതി രൂപം കൊണ്ടു. അതിനും സത്യഗ്രഹം നടത്തുകയോ പ്രതിഷേധയോഗം ഒരുക്കുകയോ മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളു. അതൊന്നും ഗൌനിക്കുന്ന കൂട്ടത്തിലായിരുന്നില്ല കെ ജെ ജോസഫ്. കേസ്സിനു പോയാൽ സമയം എടുക്കും. കോടതി അനുകൂലമായ നിലപാടല്ല എടുക്കുന്നതെങ്കിൽ, പിന്നെ ഒരു പ്രതിഷേധത്തിനും അവസരമുണ്ടാവില്ല. രാജൻ ബാബു മലപ്പുറത്തെ എം എസ് പി ക്യാമ്പിൽനിന്നു പുറത്താക്കപ്പെട്ട്, മണമ്പൂർക്ക് കുടിയേറേണ്ട പരുവത്തിലായിരുന്നു.

ആയിടെ വിപ്ലവത്തിന്റെ വർത്തമാനവുമായി രണ്ട് എൻ ജി ഒ യൂണിയൻ സുഹൃത്തുക്കൽ എന്റെ ആപ്പീസ്സിൽ വന്നു. ഒരാൾ റഹിം ആയിരുന്നുവെന്നാണ് ഓർമ്മ. രാജൻ ബാബുവിനെ രക്ഷിക്കാനുള്ള പ്രസ്താവനസമരത്തിൽ മുഴുകിയുരുന്ന ആളായിരുന്നു റഹിം. ഘോരമായ മുദ്രാവാക്യം വിളിക്കുമെങ്കിലും, വെളുക്കെ ചിരിച്ചുകൊണ്ടു മാത്രം സംസാരിക്കുന്ന റഹിം കാര്യം പറഞ്ഞപ്പോൾ, രാജൻ ബാബുവിന്റെ വിധ്വംസകമായ കഥ ഒന്നു വായിക്കണമെന്നു തോന്നി. റഹിം അതു സംഘടിപ്പിച്ചുതന്നയുടനേ, അതിന്റെ ഉള്ളടക്കം ഒരു റിപ്പോർട്ടാക്കി. ഇംഗ്ലിഷ് പ്രയോഗം കടമെടുത്താൽ, കഥ പറയുന്നതായിരുന്നു ആ കഥ. അതു വായിച്ചവർക്കാർക്കും കഥാകൃത്തിനെ, ശകാരിച്ചാൽത്തന്നെ, കുഴിവെട്ടി മൂടണമെന്നുണ്ടാവില്ല. ആഭ്യന്തരമന്ത്രിയും കഥയുടെ കഥ വായിക്കാൻ അവസരം ഒരുക്കി. അദ്ദേഹത്തിന്റെ അഭിമാനത്തെയും അധികാരത്തെയും പരാമർശിക്കുന്ന ചില വരികളും പത്രക്കഥയിൽ കുത്തിക്കേറ്റിയിരുന്നു.

രാജൻ ബാബുവിനെ പിരിച്ചുവിട്ടുകൊണ്ടുള്ള തീരുമാനം വീണ്ടും പരിശോധിക്കാൻ ആഭ്യന്തരമന്ത്രി ഉത്തരവായി. പക്ഷേ അപ്പോഴേക്കും, തന്ത്രപരമായി, പൊലിസ് നേതൃത്വം പിരിച്ചുവിടുന്ന കല്പന ഇറക്കിക്കഴിഞ്ഞിരുന്നു. ആഭ്യന്തരമന്ത്രിയുടെ ഉത്തരവിന് പുല്ലുവില പോലും കല്പിക്കാത്ത പൊലിസ് സേനയോ എന്ന പ്രകോപനപരമായ ചോദ്യം വേറൊരു റിപ്പോർട്ടായപ്പോൾ, വയലാർ രവി ചൊടിച്ചു.

രാഷ്ട്രീയമായും വ്യക്തിപരമായും കേവലമായ മനുഷ്യാവകാശത്തിന്റെ പേരിലും രാജൻ ബാബുവിനെ തിരിച്ചെടുപ്പിക്കേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമായിരുന്നു. അങ്ങനെ നോക്കുമ്പോൾ, “എന്നെ രക്ഷിച്ച ആളല്ലേ?” എന്ന കഴിഞ്ഞ ആഴ്ച കേട്ട ചോദ്യം, വാസ്തവത്തിൽ, എത്തിക്കേണ്ടത് വയലാർ രവിക്കായിരുന്നു. അദ്ദേഹം രസിക്കും, തീർച്ച.

അന്ന് രവി തോൽക്കാൻ നിശ്ചയിച്ചിരുന്നെങ്കിൽ, ഇന്നത്തെ സ്ഥിതി എന്താകുമായിരുന്നു? ട്വിറ്ററിന്റെ മുൻ ഗാമിയായി ഇരുപത്തെട്ടുകൊല്ലം മുമ്പിറക്കിത്തുടങ്ങിയ കൊച്ചുമാസിക മുടങ്ങുകയോ മുടിയുകയോ ചെയ്യുമായിരുന്നു. രാജൻ ബാബു മലപ്പുറം വിട്ട് മണപൂർക്കോ മാവിലായിക്കോ പോകുമായിരുന്നു. അതിനെല്ലാം പുറമേ, അനൌചിത്യമെന്നോ കലാപരമായ ധിക്കാരമെന്നോ മാത്രം അധിക്ഷേപിക്കാവുന്ന ഒരു കൃത്യവിലോപത്തിന് എഴുത്തുകാരനെ പിരിച്ചുവിടാമെന്ന ഡ്രാക്കോണിയൻ നിർദ്ദേശത്തിന് കീഴ്വഴക്കത്തിന്റെ പിൻബലം കിട്ടുമായിരുന്നു. അതുണ്ടാകാതിരുന്നത് ഹന്ത! ഭാഗ്യം ജനാനാം.

നവ്വ്ബംബർ അഞ്ചിന് തേജസ്സിൽ ക്ന്ന്ാലക്ഷേപം എന്ന പംക്തിയിൽ വന്നത്)

"സായ്പ്പ്‌ കോപ്പിയടിച്ച മലയാള പുസ്തക കവര്‍"



2001 ഇല്‍ പ്രസിദ്ദികരിച്ച ബഷീര്‍ കെ യുടെ "അനന്തത " എന്ന പുസ്തകത്തിന്റെ കവര്‍ പേജും ,2007ഇല്‍ പ്രസിദ്ദികരിച്ച John Nash എഴുതിയ "The Creative Eye "എന്ന പുസ്തകത്തിന്റെ കവര്‍ പേജും കാണുക .
"സായ്പ്പ്‌ കോപ്പിയടിച്ച ആദ്യ മലയാള പുസ്തക കവര്‍ എന്ന ബഹുമതി അങിനെ ബഷീര്‍ കെ യുടെ "അനന്തത " ക്ക് കൈവന്നിരിക്കുന്നു