2009, ജൂലൈ 18, ശനിയാഴ്‌ച

സ്കോട്ട്ലണ്ട്‌ രാമന്‍പിള്ള

സ്കോട്ട്ലണ്ട്‌ രാമന്‍പിള്ള

മാര്‍ത്താണ്ഡവര്‍മ്മ,ധര്‍മ്മരാജാ തുടങ്ങിയവ രചിച്ച സി.വി രാമന്‍പിള്ളയാണല്ലോ മലയാളത്തില്‍ ചരിത്രാഖ്യായികള്‍ക്കു തുടക്കം കുറിച്ചത്‌. സ്ക്കോട്ട്ലണ്ടു കാരനായ സര്‍ വാള്‍ട്ടര്‍ സ്കോട്ട്‌ ആണു ലോകത്തില്‍ ചരിത്രാഖ്യായിഖകളുടെ സൃഷ്ടാവ്‌. അദ്ദേഹത്തിന്റെ ഐവാന്‍ഹോ എന്ന കൃതിയില്‍ നിന്നും പ്രചോദനം കിട്ടിയാണ്‌ സി.വി മാര്‍ത്താണ്ഡ വര്‍മ്മ രചിച്ചത്‌.
നായന്മാര്‍ക്കു വേണ്ടി നായര്‍ മഹാകാവ്യം രചിച്ച നായര്‍ പ്രമാണി
എന്ന പഴി കേള്‍ക്കേണ്ടി വന്നു സി.വി ക്ക്‌. എന്നാല്‍ സകലമാന സ്കോട്ടീഷ്‌കാര്‍ക്കും വേണ്ടി, സ്കോട്ടീഷ്‌ ജനതയുടേ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച്‌ അതില്‍ വിജയം വരിച്ച,സ്കോട്ട്ലണ്ടിന്റെ സ്വന്തം നോവലിസ്റ്റ്‌ ആയിരുന്നു വാള്‍ട്ടര്‍ സ്കോട്ട്‌.

ബ്രേവ്‌ ഹാര്‍ട്ട്‌
എന്നു വിശേഷിപ്പിക്കപ്പെട്ട
( ഈ പേരില്‍ പ്രസിദ്ധമായ ചലച്ച്ത്രം ഉണ്ട്‌)
വില്ല്യം വാലേസ്സിനോ,
എട്ടുകാലിയുടെ വല നെയ്യല്‍ കഥയിലൂടെ ലോകപ്രശസ്തി നേടിയ
റോബര്‍ട്ട്‌ ബ്രൂസ്സിനോ
( അദ്ദേഹത്തിന്റെ പ്രതിമ എഡിന്‍ബറോ കാസ്സിലില്‍ കാണാം),
വാള്‍ട്ടര്‍ സ്കോട്ടിനോ
അവര്‍ സ്വപ്നം കണ്ട സ്വതന്ത്ര സ്കോട്ട്‌ ലന്‍ഡ്‌ കാണനുള്ള ഭാഗ്യം കിട്ടിയില്ല. എന്നാല്‍ അവരുടെ സ്വപ്നം അടുത്തകാലത്തു പൂവനിഞ്ഞു.അവര്‍ക്കു സ്വന്തം പാര്‍ലമെന്റുണ്ടായി.അതിനു കാരണം വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ വാള്‍ട്ടര്‍ സ്കോട്ട്‌ തന്റെ ചരിത്ര നോവലുകളിലൂടെ സ്കോട്ടീഷ്‌ ജനതയില്‍ കുത്തി വച്ച രാജ്യഭക്തിയാണെന്നു കാണാം.
സി.വി ക്കു പ്രചോദനം നല്‍കിയ ഐവാന്‍ഹോ ഉള്‍പ്പടെ 27 ചരിത്ര നോവലുകളാണ്‌(വേവര്‍ലി) സ്കോട്ട്‌ എഴുതിയത്‌.അമേരിക്കന്‍ സിവില്‍ യുദ്ധത്തിനും കാരണമായതു സ്കോട്ടിന്റെ കൃതികളാണെന്നു മാര്‍ക്‌ ട്വയിന്‍ രേഖപ്പെടുത്തി.

സി .വിക്കു പുറമേ ജൈംസ്‌ ഫെനിമോര്‍ കൂപ്പര്‍,
അലക്സാണ്ഡര്‍ ഡ്യൂമാസ്‌ ,
അലക്സാണ്ഡര്‍ പുഷ്കിന്‍
എന്നിവരും സ്കോട്ടില്‍ നിന്നും പ്രചോദനം നേടി ചരിത്രാഖ്യായികള്‍ രചിച്ചു.
നമ്മുടെ രാമന്‍പിള്ളയ്ക്കു തിരുവനന്തപുരത്തു സ്മാരകമില്ല.
സ്കോട്ടീഷ്‌ രാമന്‍പിള്ളയ്ക്കാകട്ടെ
വേവര്‍ലി പാലവും
പാലത്തിനു സമീപം
സ്കോട്ട്‌ മോണുമെന്റും.

കേഴുക പ്രിയ മലയാളമേ !