2009, മേയ് 29, വെള്ളിയാഴ്‌ച

ടി പദ്മനാഭന്‍ കള്ളം പറയുന്നു.


കീഴാളര്‍ക്കു വായനയുടെ വാതില്‍ തുറന്നതു
മുട്ടത്തു വര്‍ക്കി എന്ന ടി പദ്മനാഭന്‍റെ വാദം
തികച്ചും തെറ്റാണ്.
മനോരമ ആഴ്ചപ്പതിപ്പില്‍ ഒന്നിനു പുറകേ ഒന്നായി
വന്നിരുന്ന ജീവിതം ആരംഭിക്കുന്നു,ഈ അരയേക്കര്‍
നിന്‍ടേതാണ്,പമ്പാനദി പാഞ്ഞൊഴുകുന്നു,ഭാര്യ
തുടങ്ങിയ മനോരമ വാരികയിലെ നീണ്ട കഥകളിലൂടെ അന്‍പതുകളില്‍
മലയാളത്തിലെ ജനപ്രിയ സാഹിത്യകാരന്മാരില്‍ മുന്‍പന്തിയില്‍
നിന്നിരുന്ന എഴുത്തുകാരനായിരുന്ന കാനം ഈ.ജെ.


ആ സ്ഥാനത്തിനര്‍ഹന്‍

പക്ഷേ അദ്ദേഹത്തിനു പിന്നാലെ അധികം വായനക്കാര്‍
ഇല്ലാതിരുന്ന, തികച്ചും "കത്തോലിക്ക" ദിനപ്പത്രമായയിരുന്ന
ദീപികയുടെ വാരാന്ത്യപ്പതിപ്പിലൂടെ മയിലാടും കുന്നും
പാടാത്ത പൈങ്കിളിയും എഴുതിയ മുട്ടത്തുവര്‍ക്കി
എന്ന മുണ്ടക്കയത്തെ തടിമില്‍ തൊഴിലാളിക്ക് അര്‍ഹിക്കുന്നതിലും
അധികം പ്രാധാന്യം കൊടുക്കയും
പട്ടാളക്കാരനും പിന്നീട് അധ്യാപകനും ആയിരുന്ന
കാനം ഈ.ജെ.ഫിലിപ്പിന് അന്നും ഇന്നും അര്‍ഹിച്ച
സ്ഥാനം കൊടുക്കാതിരിക്കയും ചെയ്തു.
 



"മനോരാജ്യം" എന്ന പേരില്‍ ഒരു "മ" പ്രസിദ്ധീകരണം
ഈ.ജെ കോട്ടയത്തു നിന്നും സ്വന്തമായും തുടങ്ങി.
അദ്ദേഹത്തിനെ ഭാര്യ അക്കാലത്തു റിക്കാര്‍ഡ് വിജയം
കണ്ട ചലച്ചിത്രമായിരുന്നു.തിരുവല്ലയിലെ അമ്മളുകുട്ടി
കൊലക്കേസ്സിനെ ആധാരമാക്കി എഴുതിയ നീണ്ടകഥയുടെ
ചലചിത്രാവിഷ്കാരം
വയലാറിന്‍റെ" പെരിയാറേ..." എന്നു തുടങ്ങുന്ന
പ്രസിദ്ധഗാനം(സത്യനും രാഗിണിയും കുഞ്ചാക്കോ ബോബനും)
ഭാര്യയിലേതായിരുന്നു.
 



(പില്‍ക്കാലത്ത് അത് കേരളഭൂഷണം ജോര്‍ജു തോമസ്സും
റേച്ചല്‍ തോമസ്സും ,അതിനു ശേഷം ഗുഡ്നൈറ്റ് മോഹനും
 

അതു കൈവശമാക്കി;എങ്കിലും നിലച്ചു പോയി)
Preface of his 1st Book
published on 1st March 1950