2009, മാർച്ച് 31, ചൊവ്വാഴ്ച
വാശിയില്‍ കുരുത്ത പള്ളിക്കൂടം

വാശിയില്‍ കുരുത്ത പള്ളിക്കൂടം
കോട്ടയം അക്ഷരനഗരി ആകാനുള്ള കാരണം
ബഞ്ചമിന്‍,ബയിലി,പെയിന്റര്‍ തുടങ്ങിയ
സി.എം.എസ്സ് മിഷണറിമാരാണെന്ന കാര്യത്തില്‍സംശയം ഇല്ല.
സ്കൂളും കോളെജും അച്ചടിശാലയും അവരാണു തുടങ്ങിയത്.
എല്ലാം കോട്ടയത്തു തന്നെയും.
ഏ.എഫ്.പെയിന്റര്‍ എന്ന മിഷണറിയുടെ
കാലത്താണെന്നു തോന്നുന്നു പാമ്പാടി.കൂരോപ്പട,ആനിക്കാട്,പൊങ്കുന്നം,
മുണ്ടക്കയം,മേലുകാവു തുടങ്ങിയ സ്ഥലങ്ങളില്‍ പ്രൈമറി സ്കൂള്‍ തുടങ്ങിയ
കാലത്തു തന്നെ കാനത്തിലും ഒരു സ്കൂള്‍ തുടങ്ങി.
പള്ളിയും ഒപ്പം പള്ളിക്കുടവും എന്നതായിരുന്നു സി.എം എസ്സ്.മിഷണരിമാരുടെ
മുദ്രാവാക്യം.ദലിറത് വിഭാഗങ്ങളെ ക്രിസ്തുമതാനുയായികളാക്കുക ആയിരുന്നു
ആവരുടെ സ്മനസ്സിലിരുപ്പ് എന്നതും മറന്നു കൂടാ.
പള്ളിക്കൂടം പണിയാന്‍ പണം തികയാതെ വന്നപ്പോള്‍,
പെയിന്റര്‍ അച്ചന്‍ഇംഗ്ലണ്ടിലേക്കു
മടങ്ങി വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ സ്തോത്രകാഴകളിലെ പിരിവു കൊണ്ടു വന്നാണത്രേ
അവ പൂര്‍ത്തിയാക്കിയത്.ഈ അച്ചനെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
റോബിന്‍ ജഫ്രിയുടെ നായര്‍ മേധാവിത്വത്തിന്റെ അധപ്പതനം എന്ന കൃതിയില്‍
അദ്ദേഹത്തിന്റെ ചില കത്തുകള്‍ പരാമര്‍ശനവിധേയമാകുന്നുണ്ട്
ഇന്റര്‍നെറ്റിലും ചിത്രമോ ജീവചരിത്രകുറിപ്പോ കാണുന്നില്ല.
കാനത്തില്‍ കുടിയേരിയ പ്രവര്‍ത്യാര്‍ ഗോവിന്ദപ്പിള്ളയും
(മുന്‍ എം.എല്‍ ഏ.കാനം രാജേന്ദ്രന്റെ മുത്തച്ഛന്‍
ഞങ്ങളുടെ ഒരു കാരണവരും നാട്ടുപ്രമാണിയുമായിരുന്ന
ഷണ്മുഖ വിലാസം ആറുമുഖം പിള്ളയും

തങ്ങളുടെ ആണമക്കള്‍ക്കഡ്മിഷനായി സി.എം.എസ്സ് സ്കൂള്‍
പ്രഥമാദ്യാപകനെ കണ്ടു. പ്രവര്‍ത്യാര്‍ അങ്ങുന്നിന്റെ മകന് അപ്പോല്‍ തന്നെ
പ്രവേശനം കൊടുത്തു. അനിയന്‍ എന്ന ആ കുട്ടി പില്‍ക്കാലത്ത്
അനിയന്‍ വൈദ്യനായി.നാട്ടുകാര്‍ പക്ഷേ ഉടങ്കൊല്ലി എന്ന പേര്‍ നല്‍കി.
ആറുമുഖം പിള്ളയോട്അടുത്ത ആഴ്ച വരാന്‍ നിര്‍ദ്ദേശിച്ചു.
തന്നെ അപമാനിച്ച പള്ളിസ്കൂളിനോടു
പ്രതികാരം തീര്‍ക്കാന്‍ കാരണവര്‍ പിറ്റേ ദിവസം തന്നെ കോട്ടയം
പേഷ്കാരെ കണ്ടു തന്റെ വക പുയിടത്തില്‍ ഒരു സ്കൂല്‍ അനുവദിപ്പിച്ചു.
80 വര്‍ഷം മുന്‍പു ഓലക്കൂരയില്‍ തുടങ്ങിയതാണ് ജന്മ്ഗൃഹത്തിനു
തൊട്ടിരുന്ന കൊച്ചു കാഞ്ഞിരപ്പാറ എന്ന ഷണ്മുഖ വിലാസം പ്രൈമറി സ്കൂള്‍.
സ്വന്തം കയ്യില്‍ നിന്നും ഏഴുരൂപാ വീതം നല്‍കിയാണ് ആറുമുഖം അധ്യാപകരെ
നിലനിര്‍ത്തിയത്

M.N Sankara Pillai & Mrs.Devaki Amma -Teachers.പില്‍ക്കാലത്തതു സര്‍ക്കാരിനു നല്‍കി.
തങ്ങളുടെ അടിയാളനായിരുന്ന തെയ്ത്താന്‍ പുലയന്റെ
കൊച്ചുമകനു ജോലി കൊടുക്കണം എന്നതായിരുന്നു
കണ്ടീഷന്‍.
മര്‍ക്കോസ് സാര്‍ പ്രധമാധ്യാപകനയണു
റിട്ടയര്‍ ചെയ്തത്.
കാനത്തിലെ വിദ്യാസമ്പന്നരായ മൂന്നു തലമുറകളെ വാര്‍ത്തെടുത്ത
ഈ സ്കൂള്‍ മുത്തശ്ശി ഇന്ന്‍ കുട്ടികളെ കിട്ടാത്തതിനാല്‍
അടച്ചു പൂട്ടല്‍ ഭീഷിണിയിലാണ്.
ചിത്തിര പിറന്നാല്‍......
(Mrs & Mr. Malkuzhiyil Arumukham Pillai-brother of Ayyappan Pillai.jpg)

ചിത്തിര പിറന്നാല്‍......
1944 ജൂലൈ 27(1119 കര്‍ക്കിടകം12)
ചിത്തിരനക്ഷ്ത്രത്തിലായിരുന്നു
ജനനം.കാനത്തില്‍ കൊച്ചുകാഞ്ഞിരപ്പാറ എന്ന ഭവനത്തിലായിരുന്നു
ജനനം.ആഭവനം ഇന്നില്ല.പുരയിടവും അന്യാധീനപ്പെട്ടു.
ചിത്തിര പിറന്നാല്‍ അത്തറ തോണ്ടും എന്ന ചൊല്ല്
അങ്ങനെ അനുഭവത്തില്‍വന്നു.
ഇനിഷ്യലിലെ കെ എന്നതിലും തൊട്ടടുത്തു പിതൃസഹോദരന്‍
ഷണ്മുഖവിലാസം ആറുമുഖം പിള്ള തുടങ്ങിയ
എസ്.വി.എല്‍ പി സ്കൂള്‍ വക ഓമനപ്പേരായ
കൊച്ചുകാഞ്ഞിരപ്പാറയിലും
ജന്മഗൃഹസ്മരണ നിലനിന്നുപോരുന്നു.
അന്നത്തെ ഭരണാധികാരിയും
സാക്ഷാല്‍ പൊന്നു തമ്പുരാനുമായിരുന്ന(അക്കഥ പിന്നാലെ)
ചിത്തിര തിരുനാളിനു രാജ്യം തന്നെ പോയപ്പോള്‍ ജന്മഗൃഹം മാത്രം
നഷ്ടപ്പെട്ട ഞാനെതിനു ദുഖിക്കണം?
വാഴൂര്‍ ചൊള്ളാത്ത് ശങ്കുപ്പിള്ള അയ്യപ്പന്‍ പിള്ള,
ആനിക്കാട് ഇളമ്പള്ളി കല്ലൂര്‍ രാമന്‍പിള്ള തങ്കമ്മ
എന്ന ദമ്പതിമാരുടെ രണ്ടാമത്തെ സന്താനമായിട്ടായിരുന്നു ജനനം.
മൂത്തത്സഹോദരി പാറുക്കുട്ടി.
ഞങ്ങളുടെ കുടുംബത്തില്‍ ബിരുദധാരിണിയാകുന്ന
ആദ്യവനിത.പത്തനംതിട്ട നേതാജി ഹൈസ്കൂള്‍ ഹെഡ്മിസ്റ്റ്രസ്
ആയി റിട്ടയര്‍ചെയ്തു പ്രമാടത്തു സൗഭാഗ്യകരമായ വിശ്രമജീവിതം നയിക്കുന്നു.
അക്കാലത്തെ പതിവ് അമ്മമാര്‍ കുറഞ്ഞതു പത്തു തവണ എങ്കിലും
ഗര്‍ഭിണികള്‍ ആവുക എന്നതായിരുന്നു.പിത്രുസഹോദരര്‍ മൂന്നു പേരും
ഇക്കാര്യത്തില്‍ മല്‍സരിച്ചിരുന്നു.
മൂത്തപിതൃസഹോദരന്‍ കളപ്പുരയിടത്തില്‍ കുട്ടന്‍പിള്ള എന്ന ചിദമ്പരം
പിള്ളക്കു മാത്രമേ ഇക്കാര്യത്തില്‍ പൂര്‍ണ്ണ വിജയം കിട്ടിയുള്ളു.
പത്തു മക്കളെ കിട്ടി.ആഡ്വേക്കേറ്റ് കാനം ശിവന്‍പ്പിള്ള അവരില്‍
ഒരാളായിരുന്നു.മറ്റു സഹോദരര്‍ 6.7.8 എന്നിങ്ങനെ തൃപ്തരായി.
ഞങ്ങളുടെ മാതാവും ഒപ്പത്തിനൊപ്പം പത്തു തവണ ഗര്‍ഭിണി ആയെങ്കിലും
ഞങ്ങള്‍ നാലു പേരേ രക്ഷപെട്ടുള്ളു.
ആണ്‍ തരിയായി ഞാന്‍ മാത്രം.
ഇളയവരായി രണ്ടു സഹോദരികളുണ്ടായി.
കുടുംബിനികളായി കഴിയുന്ന
രാജമ്മയും സരോജിനിയും.
മണി എന്നായിരുന്നു വിളിപ്പേര്‍.
മുത്തഛ്ന്‍ പേര്‍ ശങ്കരപിള്ള സ്കൂള്‍ നാമവും
.jpg)

ചിത്തിര പിറന്നാല്‍......
1944 ജൂലൈ 27(1119 കര്‍ക്കിടകം12)
ചിത്തിരനക്ഷ്ത്രത്തിലായിരുന്നു
ജനനം.കാനത്തില്‍ കൊച്ചുകാഞ്ഞിരപ്പാറ എന്ന ഭവനത്തിലായിരുന്നു
ജനനം.ആഭവനം ഇന്നില്ല.പുരയിടവും അന്യാധീനപ്പെട്ടു.
ചിത്തിര പിറന്നാല്‍ അത്തറ തോണ്ടും എന്ന ചൊല്ല്
അങ്ങനെ അനുഭവത്തില്‍വന്നു.
ഇനിഷ്യലിലെ കെ എന്നതിലും തൊട്ടടുത്തു പിതൃസഹോദരന്‍
ഷണ്മുഖവിലാസം ആറുമുഖം പിള്ള തുടങ്ങിയ
എസ്.വി.എല്‍ പി സ്കൂള്‍ വക ഓമനപ്പേരായ
കൊച്ചുകാഞ്ഞിരപ്പാറയിലും
ജന്മഗൃഹസ്മരണ നിലനിന്നുപോരുന്നു.
അന്നത്തെ ഭരണാധികാരിയും
സാക്ഷാല്‍ പൊന്നു തമ്പുരാനുമായിരുന്ന(അക്കഥ പിന്നാലെ)
ചിത്തിര തിരുനാളിനു രാജ്യം തന്നെ പോയപ്പോള്‍ ജന്മഗൃഹം മാത്രം
നഷ്ടപ്പെട്ട ഞാനെതിനു ദുഖിക്കണം?
വാഴൂര്‍ ചൊള്ളാത്ത് ശങ്കുപ്പിള്ള അയ്യപ്പന്‍ പിള്ള,
ആനിക്കാട് ഇളമ്പള്ളി കല്ലൂര്‍ രാമന്‍പിള്ള തങ്കമ്മ
എന്ന ദമ്പതിമാരുടെ രണ്ടാമത്തെ സന്താനമായിട്ടായിരുന്നു ജനനം.
മൂത്തത്സഹോദരി പാറുക്കുട്ടി.
ഞങ്ങളുടെ കുടുംബത്തില്‍ ബിരുദധാരിണിയാകുന്ന
ആദ്യവനിത.പത്തനംതിട്ട നേതാജി ഹൈസ്കൂള്‍ ഹെഡ്മിസ്റ്റ്രസ്
ആയി റിട്ടയര്‍ചെയ്തു പ്രമാടത്തു സൗഭാഗ്യകരമായ വിശ്രമജീവിതം നയിക്കുന്നു.
അക്കാലത്തെ പതിവ് അമ്മമാര്‍ കുറഞ്ഞതു പത്തു തവണ എങ്കിലും
ഗര്‍ഭിണികള്‍ ആവുക എന്നതായിരുന്നു.പിത്രുസഹോദരര്‍ മൂന്നു പേരും
ഇക്കാര്യത്തില്‍ മല്‍സരിച്ചിരുന്നു.
മൂത്തപിതൃസഹോദരന്‍ കളപ്പുരയിടത്തില്‍ കുട്ടന്‍പിള്ള എന്ന ചിദമ്പരം
പിള്ളക്കു മാത്രമേ ഇക്കാര്യത്തില്‍ പൂര്‍ണ്ണ വിജയം കിട്ടിയുള്ളു.
പത്തു മക്കളെ കിട്ടി.ആഡ്വേക്കേറ്റ് കാനം ശിവന്‍പ്പിള്ള അവരില്‍
ഒരാളായിരുന്നു.മറ്റു സഹോദരര്‍ 6.7.8 എന്നിങ്ങനെ തൃപ്തരായി.
ഞങ്ങളുടെ മാതാവും ഒപ്പത്തിനൊപ്പം പത്തു തവണ ഗര്‍ഭിണി ആയെങ്കിലും
ഞങ്ങള്‍ നാലു പേരേ രക്ഷപെട്ടുള്ളു.
ആണ്‍ തരിയായി ഞാന്‍ മാത്രം.
ഇളയവരായി രണ്ടു സഹോദരികളുണ്ടായി.
കുടുംബിനികളായി കഴിയുന്ന
രാജമ്മയും സരോജിനിയും.
മണി എന്നായിരുന്നു വിളിപ്പേര്‍.
മുത്തഛ്ന്‍ പേര്‍ ശങ്കരപിള്ള സ്കൂള്‍ നാമവും
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)