2009, ഡിസംബർ 31, വ്യാഴാഴ്‌ച
അപൂര്‍വ്വ നീലച്ചന്ദ്രനോടെ അവസാനം
അപൂര്‍വ്വ നീലച്ചന്ദ്രനോടെ അവസാനം
എവിടെയും നീലമയമാണ് ലോകം.
ന്നീലത്താമര.നീലമിഴികള്‍,നീലച്ചിത്രം.
എന്തിന് ആഴിയും ആകാശവും പോലും നീല.
പക്ഷേ മലയാളത്തില്‍ നീലച്ചന്ദ്രനില്ല.
ഇംഗ്ലീഷിലാകട്ടെ ബ്ലൂ മൂണ്‍ പ്രയോഗം സുലഭം.
2009 അവസാന ദിനം നീലച്ചന്ദ്രന്‍ റെ ദിനം ആണ്.
ഒരു വര്‍ഷം 12 വെളുത്ത വാവുകള്‍ വരും.
മൂന്നു കൊല്ലം കൂടുമ്പോള്‍ 13 വെളുത്ത വാവുകള്‍
അത്തരം പതിമൂന്നാം വെളുത്തവാവിനാണ്
ബ്ലൂ മൂണ്‍ എന്നു പറയുക.
2009 ഡിസംബര്‍ 31 ബ്ലൂമൂണ്‍ ദിനമാണ്.
എന്നു മാത്രമല്ല ഈ അപൂര്‍വ്വദിനത്തില്‍
ചന്ദ്രഗ്രഹണം കൂടി വരുന്നു.
തികച്ചും അപൂര്‍വ്വം ആയ ഈ ദര്‍ശനം
നേരില്‍ കാണാന്‍ ഇന്നു നമുക്കു സാധിക്കും.
5-6 ശതകങ്ങള്‍ കൂടുമ്പോഴാണ് ഇത്തരം അവസരം
കിട്ടുക.
ഇന്നു രാത്രി 10.45 നു തുടങ്ങുന്ന ചന്ദ്രഗ്രഹണം
അടുത്തവര്‍ഷം 2.59 ഏ.എമ്മിനാണ് അവസാനിക്കുക.
രണ്ടു ദശകങ്ങളിലായി ഒരു അപൂര്‍വ്വ ഗ്രഹണം.
സദയം കാണുക.
എവിടെയും നീലമയമാണ് ലോകം.
ന്നീലത്താമര.നീലമിഴികള്‍,നീലച്ചിത്രം.
എന്തിന് ആഴിയും ആകാശവും പോലും നീല.
പക്ഷേ മലയാളത്തില്‍ നീലച്ചന്ദ്രനില്ല.
ഇംഗ്ലീഷിലാകട്ടെ ബ്ലൂ മൂണ്‍ പ്രയോഗം സുലഭം.
2009 അവസാന ദിനം നീലച്ചന്ദ്രന്‍ റെ ദിനം ആണ്.
ഒരു വര്‍ഷം 12 വെളുത്ത വാവുകള്‍ വരും.
മൂന്നു കൊല്ലം കൂടുമ്പോള്‍ 13 വെളുത്ത വാവുകള്‍
അത്തരം പതിമൂന്നാം വെളുത്തവാവിനാണ്
ബ്ലൂ മൂണ്‍ എന്നു പറയുക.
2009 ഡിസംബര്‍ 31 ബ്ലൂമൂണ്‍ ദിനമാണ്.
എന്നു മാത്രമല്ല ഈ അപൂര്‍വ്വദിനത്തില്‍
ചന്ദ്രഗ്രഹണം കൂടി വരുന്നു.
തികച്ചും അപൂര്‍വ്വം ആയ ഈ ദര്‍ശനം
നേരില്‍ കാണാന്‍ ഇന്നു നമുക്കു സാധിക്കും.
5-6 ശതകങ്ങള്‍ കൂടുമ്പോഴാണ് ഇത്തരം അവസരം
കിട്ടുക.
ഇന്നു രാത്രി 10.45 നു തുടങ്ങുന്ന ചന്ദ്രഗ്രഹണം
അടുത്തവര്‍ഷം 2.59 ഏ.എമ്മിനാണ് അവസാനിക്കുക.
രണ്ടു ദശകങ്ങളിലായി ഒരു അപൂര്‍വ്വ ഗ്രഹണം.
സദയം കാണുക.
2009, ഡിസംബർ 26, ശനിയാഴ്ച
2009, ഡിസംബർ 21, തിങ്കളാഴ്‌ച
നൂറു തികയുന്ന ജോര്‍ജ് അഞ്ചാമന്‍ സ്മാരകം
നൂറു തികയുന്ന ജോര്‍ജ് അഞ്ചാമന്‍ സ്മാരകം
ബ്രിട്ടീഷ് ചക്രവര്‍ത്തി അഥവാ ചക്രവത്തിനി യുടെ സ്മാരകങ്ങള്‍
നമ്മുടെ നാട്ടില്‍ പലയിടത്തും ഇന്നും നിലനില്‍ക്കുന്നു.1896 ജൂലൈ
25 ന് ശ്രീമൂലം തിരുനാള്‍ തുറന്നു കൊടുത്ത വി.ജെ.ടി ഹാള്‍
തിരുവനന്തപുരത്ത് ഇന്നും തല ഉയര്‍ത്തി നില്‍ക്കുന്നു.തിരുവിതാം
കൂറിനെ വികസനത്തിന്‍റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്തിച്ച
സര്‍ സി.പി,അമ്മമഹാറാണി എന്നിവരുടെ പ്രതിമകള്‍ നശിപ്പിക്കപ്പെട്ടെങ്കിലും
വി.ജെ.ടി ഹാളും പേരിലെ വിക്ടോറിയായും ഇന്നും നിലനില്‍ക്കുന്നു.
തൊട്ടടുത്ത് ,ഇപ്പോഴത്തെ ഏ.ജീസ് ഓഫീസ് കോമ്പൗണ്ടില്‍ ജനിച്ച്
ലോകപ്രസിദ്ധ സ്വാതന്ത്ര്യപോരാളി ആയി മാറിയ,ബ്രിട്ടനെ വിറകൊള്ളിച്ച
ചെമ്പകരാമന്‍ പിള്ളയുടെ പേര്‍ ഈ ഹാളിനു നല്‍കേണ്ടതാണെങ്കിലും
അതിനു വേണ്ടി വാദിക്കാന്‍ ആരുമില്ല.
1910 ല്‍ സ്ഥാനാരോഹണം ചെയ്ത ജോര്‍ജ് അഞ്ചാമന്‍ 1911 ല്‍ ഡല്‍ഹിയില്‍
എത്തി ഡര്‍ബാര്‍ കൂടി.അതിന്‍റെ സ്മാരകമായി 1924 ല്‍ മുംബൈയില്‍ ഗേറ്റ് വേ
ഉണ്ടായി.അതിനു മുമ്പ് 1921 ല്‍ ഇന്ത്യാഗേറ്റ് ഉണ്ടായി.അതില്‍ ജോര്‍ജ് അഞ്ചാമന്‍റെ
പ്രതിമ സ്ഥാപിക്കപ്പെട്ടു.സി.എസ്സ് ജാഗര്‍ നിര്‍മ്മിച്ച ഈ പ്രതിമ 1947 ല്‍ സ്വാതന്ത്ര്യം
കിട്ടിയപ്പോള്‍ മാറ്റപ്പെട്ടു.ഇപ്പോള്‍ കോറനേഷണ്‍ മെമ്മോറിയല്‍ പാര്‍ക്കില്‍ അതു
നിലകൊള്ളുന്നു.
100 വര്‍ഷം മുമ്പ് ജോര്‍ജ് അഞ്ചാമന്‍ സ്ഥാനാരോഹണം ചെയ്യുമ്പോള്‍ തന്നെ
ഒരു സ്മാരകം നിര്‍മ്മിക്കപ്പെട്ടത് കോട്ടയം ജില്ലയിലെ പൊന്‍ കുന്നത്തായിരുന്നു.
നാഷണല്‍ ഹൈവേ 220 യുടെ സമീപം രാജേന്ദ്ര മൈതാനിയില്‍ ഈ കിണര്‍
ഇന്നും നിലകൊള്ളുന്നു.പേരെഴുതിയ സ്മാരകശില അല്‍പം മാറി ചവിട്ടുകല്ലായി
നിലകൊള്ളുന്നു.
1895 ല്‍ പൊന്‍ കുന്നം മജിസ്റ്റ്രേഉറ്റ് ടി .പപ്പുപിള്ള ഒരു ചന്ത ഉല്‍ഘാടനം ചെയ്തു
പ്രദേശത്തിനു പൊന്‍ കുന്നം എന്നു പെരിട്ടപ്പോള്‍ കാലവണ്ടികളുടെ താവളം ആയി
നിര്‍മ്മിച്ച വണ്ടിപ്പേട്ട കിണര്‍ നിര്‍മ്മ്ക്കപ്പെട്ടതോടെ പുത്തന്‍ കിണര്‍ മൈതാനം ആയി.
1947 ജൂണില്‍ തിരുവനന്തപുരം പേട്ടയില്‍ സര്‍ സി.പിയ്ക്കെതിരെ നടന്ന സമരത്തില്‍
വെടിവയ്പ്പില്‍ രാജേന്ദന്‍ എന്ന പയ്യന്‍ മരിച്ചപ്പോള്‍ എറണകുളത്തോടൊപ്പം
പൊങ്കുന്നത്തും രാജേന്ദ്ര മൈതാനം പിറന്നു.ആധുനിക പൊന്‍കുന്നത്തിന്‍റെ പിതാവായ
വക്കീല്‍ ഏ.കെ പാച്ചുപിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍
പി.ചന്ദ്രശേഖരപിള്ളയാണ് പുത്തന്‍ കിണര്‍ മൈതാനത്തിന് രാജേന്ദന്‍റെ പേര്‍
നിര്‍ദ്ദേശിച്ചത്.
2009, ഡിസംബർ 18, വെള്ളിയാഴ്‌ച
വിപ്ലവ കവി ദാമോദരന്‍
വിപ്ലവ കവി ദാമോദരന്‍
മഹാകവി അക്കിത്തം വിപ്ലവകവി എന്നൊരു കവിത രചിച്ചിട്ടുണ്ട്.
പൊന്‍കുന്നം ദാമോദരനെക്കുറിച്ചാണീ കവിത.
1914 ല്‍ പൊന്‍കുന്നം
തെക്കേത്തു കവല്‍ മലരിപ്പുറത്ത്(ഇപ്പോള്‍ അജന്താ) എന്ന വീട്ടില്‍
നാരാണന്‍റേയും നാരായണി അമ്മയുടേയും മകനായി എം.എന്‍.
ദാമോദരന്‍ ജനിച്ചു.കങ്ങഴ പത്തനാടു സ്കൂളില്‍ അധ്യാപകനായിരുന്നു.
കമ്മ്യൂണിസ്റ്റ് ആയതിനാല്‍ ജോലി നഷ്ടമായി.മുണ്ടശ്ശേരി മാസ്റ്ററും
മംഗളോദയവും അദ്ദേഹത്തെ വിപ്ലവകാരനാക്കി.
പൊന്‍കുന്നം ദാമോദരന്‍ എന്ന പേര്‍ നല്‍കിയതു മുണ്ടശ്ശേരി.
അദ്ദേഹത്തിന്‍റെ കേട്ടെഴുത്തുകാരനായിരുന്നു ദാമോദരന്‍.
അന്തരീക്ഷം,മാനദണ്ഡം,കാവ്യപീഠിക തുടങ്ങിയവ ദാമോദരന്‍റെ കയ്യക്ഷരത്തിലാണ്
വാര്‍ന്നു വീണത് . പൊന്നാനി മുക്കുതലയില്‍ പകരാവൂര്‍ ചിത്രന്‍ നമ്പൂതിരിപ്പാടിന്‍റെ സ്കൂളില്‍
കമ്മ്യൂണിസ്റ്റ്കാരന്‍ എന്നറിഞ്ഞിട്ടും ജോലി നല്‍കി.പിന്നീട് ഈ സ്കൂള്‍ സര്‍ക്കാര്‍
ഏറ്റെടുത്തു.തിരുവല്ല ട്രെയിനിംഗ് സ്കൂളിലും അദ്ദേഹം ജോലി നോക്കി.
ചവറ സ്കൂളില്‍ നിന്നും റിട്ടയര്‍ ചെയ്തു.
മഗ്ദലന മറിയം,ജനഗണമന പാടുമ്പോള്‍,
രക്തരേഖകള്‍,നവരശ്മി,വാരിക്കുന്തങ്ങള്‍
തുടങ്ങിയ കവിതാസമാഹാരങ്ങള്‍,വഴി വിളക്കുകള്‍,
ആറടി മണ്ണ്‍ തുടങ്ങിയ നാടകങ്ങള്‍
രാക്കിളികള്‍,മണിയറ തുടങ്ങിയ നോവലുകള്‍, തകഴി കയറില്‍
തുടങ്ങിയ നിരൂപണങ്ങള്‍
എന്നിങ്ങനെ അമ്പതില്‍പരം കൃതികള്‍ രചിച്ചു.
വള്ളത്തോലിന്‍ റെ മഗദലനമറിയം ഇഷ്ടപ്പെടാതിരുന്ന
മുണ്ടശ്ശേരി ദാമോദരനെ കൊണ്ട് മറ്റൊരു കവിത
എഴുതിച്ചു."കവിത നന്നായി ദാമോദരാ" എന്നു വള്ളത്തോള്‍
സമ്മതിച്ചു എന്നു ചരിത്രം.
അന്‍പതുകളില്‍ തൃശ്ശൂര്‍ കേരള കലാവേദി അവതരിപ്പിച്ച
ചെറുകാടിന്‍റെ നമ്മൊളൊന്ന്‍
എന്ന നാടകത്തിനു വേണ്ടി രചിച്ചതാണ് അടുത്ത കാലത്തു
നോട്ടം എന്ന ചലച്ചിത്രത്തില്‍
പുനര്‍ അവതരണത്തിലൂടെ അവാര്‍ഡ് നേടിയ
"പച്ച പനംതത്തേ,പുന്നാര......"
1946 ല്‍ പുന്നപ്രവയലാര്‍ സമരത്തെ ആധാരമാക്കി എഴുതിയ വാരിക്കുന്തങ്ങള്‍
നിരോധിക്കപ്പെട്ടിരുന്നു.ചങ്ങമ്പുഴ,വയലാര്‍,ബഷീര്‍ ഈ.എം.എസ്സ്,നായനാര്‍
തുടങ്ങി വന്‍സുഹൃദ് സംഘം ഉണ്ടായിരുന്നു ദാമോദരന്.
മക്കള്‍ എല്ലാം സാഹിത്യ വാസനയുള്ളവര്‍.
എം.ഡി രാജേന്ദ്രന്‍ നോവലിസ്റ്റ്.
എം.ഡി.രത്നമ്മ നോവലിസ്റ്റ്.
എം.ഡി.വല്‍സല,എം.ഡി ചന്ദ്രശേ ഖരന്‍ എന്നിവരും എഴുത്തുകാര്‍
എം.ഡി.അജയഘോഷ് ചിത്രകാരന്‍.
ദാമോദരന്‍ റെ ഭാര്യ കുഞ്ഞ്ക്കുട്ടിയമ്മയും സാഹിത്യകാരി ആയിരുന്നു.
കുഞ്ഞിക്കുട്ടിയമ്മ പുസ്തകത്താളുകളില്‍ എഴുതിയെടുത്ത കവിതയാണ്
നോട്ടം സിനമയില്‍ ഗാനമായി പുനരവതരിച്ചത്.
1995 ല്‍ ഈ വിപ്ലവകവി കാന്‍സര്‍ ബാധയാല്‍ അന്തരിച്ചു.
കോട്ടയം ജില്ലയിലെ ചിറക്കടവു തെക്കേത്തുകവലയില്‍ അദ്ദേഹത്തിന്‍റെ
നാമത്തില്‍ ഒരു വഴി ഉണ്ട്.
പൊന്‍കുന്നത്ത് പൊന്‍കുന്നം ദാമോദരന്‍ മെമ്മോറിയല്‍
സാംസ്കാരിക സംഘടനയും
അദ്ദേഹത്തിന്‍റെ സ്മരണ നിലനിര്‍ത്തുന്നു.
മഹാകവി അക്കിത്തം വിപ്ലവകവി എന്നൊരു കവിത രചിച്ചിട്ടുണ്ട്.
പൊന്‍കുന്നം ദാമോദരനെക്കുറിച്ചാണീ കവിത.
1914 ല്‍ പൊന്‍കുന്നം
തെക്കേത്തു കവല്‍ മലരിപ്പുറത്ത്(ഇപ്പോള്‍ അജന്താ) എന്ന വീട്ടില്‍
നാരാണന്‍റേയും നാരായണി അമ്മയുടേയും മകനായി എം.എന്‍.
ദാമോദരന്‍ ജനിച്ചു.കങ്ങഴ പത്തനാടു സ്കൂളില്‍ അധ്യാപകനായിരുന്നു.
കമ്മ്യൂണിസ്റ്റ് ആയതിനാല്‍ ജോലി നഷ്ടമായി.മുണ്ടശ്ശേരി മാസ്റ്ററും
മംഗളോദയവും അദ്ദേഹത്തെ വിപ്ലവകാരനാക്കി.
പൊന്‍കുന്നം ദാമോദരന്‍ എന്ന പേര്‍ നല്‍കിയതു മുണ്ടശ്ശേരി.
അദ്ദേഹത്തിന്‍റെ കേട്ടെഴുത്തുകാരനായിരുന്നു ദാമോദരന്‍.
അന്തരീക്ഷം,മാനദണ്ഡം,കാവ്യപീഠിക തുടങ്ങിയവ ദാമോദരന്‍റെ കയ്യക്ഷരത്തിലാണ്
വാര്‍ന്നു വീണത് . പൊന്നാനി മുക്കുതലയില്‍ പകരാവൂര്‍ ചിത്രന്‍ നമ്പൂതിരിപ്പാടിന്‍റെ സ്കൂളില്‍
കമ്മ്യൂണിസ്റ്റ്കാരന്‍ എന്നറിഞ്ഞിട്ടും ജോലി നല്‍കി.പിന്നീട് ഈ സ്കൂള്‍ സര്‍ക്കാര്‍
ഏറ്റെടുത്തു.തിരുവല്ല ട്രെയിനിംഗ് സ്കൂളിലും അദ്ദേഹം ജോലി നോക്കി.
ചവറ സ്കൂളില്‍ നിന്നും റിട്ടയര്‍ ചെയ്തു.
മഗ്ദലന മറിയം,ജനഗണമന പാടുമ്പോള്‍,
രക്തരേഖകള്‍,നവരശ്മി,വാരിക്കുന്തങ്ങള്‍
തുടങ്ങിയ കവിതാസമാഹാരങ്ങള്‍,വഴി വിളക്കുകള്‍,
ആറടി മണ്ണ്‍ തുടങ്ങിയ നാടകങ്ങള്‍
രാക്കിളികള്‍,മണിയറ തുടങ്ങിയ നോവലുകള്‍, തകഴി കയറില്‍
തുടങ്ങിയ നിരൂപണങ്ങള്‍
എന്നിങ്ങനെ അമ്പതില്‍പരം കൃതികള്‍ രചിച്ചു.
വള്ളത്തോലിന്‍ റെ മഗദലനമറിയം ഇഷ്ടപ്പെടാതിരുന്ന
മുണ്ടശ്ശേരി ദാമോദരനെ കൊണ്ട് മറ്റൊരു കവിത
എഴുതിച്ചു."കവിത നന്നായി ദാമോദരാ" എന്നു വള്ളത്തോള്‍
സമ്മതിച്ചു എന്നു ചരിത്രം.
അന്‍പതുകളില്‍ തൃശ്ശൂര്‍ കേരള കലാവേദി അവതരിപ്പിച്ച
ചെറുകാടിന്‍റെ നമ്മൊളൊന്ന്‍
എന്ന നാടകത്തിനു വേണ്ടി രചിച്ചതാണ് അടുത്ത കാലത്തു
നോട്ടം എന്ന ചലച്ചിത്രത്തില്‍
പുനര്‍ അവതരണത്തിലൂടെ അവാര്‍ഡ് നേടിയ
"പച്ച പനംതത്തേ,പുന്നാര......"
1946 ല്‍ പുന്നപ്രവയലാര്‍ സമരത്തെ ആധാരമാക്കി എഴുതിയ വാരിക്കുന്തങ്ങള്‍
നിരോധിക്കപ്പെട്ടിരുന്നു.ചങ്ങമ്പുഴ,വയലാര്‍,ബഷീര്‍ ഈ.എം.എസ്സ്,നായനാര്‍
തുടങ്ങി വന്‍സുഹൃദ് സംഘം ഉണ്ടായിരുന്നു ദാമോദരന്.
മക്കള്‍ എല്ലാം സാഹിത്യ വാസനയുള്ളവര്‍.
എം.ഡി രാജേന്ദ്രന്‍ നോവലിസ്റ്റ്.
എം.ഡി.രത്നമ്മ നോവലിസ്റ്റ്.
എം.ഡി.വല്‍സല,എം.ഡി ചന്ദ്രശേ ഖരന്‍ എന്നിവരും എഴുത്തുകാര്‍
എം.ഡി.അജയഘോഷ് ചിത്രകാരന്‍.
ദാമോദരന്‍ റെ ഭാര്യ കുഞ്ഞ്ക്കുട്ടിയമ്മയും സാഹിത്യകാരി ആയിരുന്നു.
കുഞ്ഞിക്കുട്ടിയമ്മ പുസ്തകത്താളുകളില്‍ എഴുതിയെടുത്ത കവിതയാണ്
നോട്ടം സിനമയില്‍ ഗാനമായി പുനരവതരിച്ചത്.
1995 ല്‍ ഈ വിപ്ലവകവി കാന്‍സര്‍ ബാധയാല്‍ അന്തരിച്ചു.
കോട്ടയം ജില്ലയിലെ ചിറക്കടവു തെക്കേത്തുകവലയില്‍ അദ്ദേഹത്തിന്‍റെ
നാമത്തില്‍ ഒരു വഴി ഉണ്ട്.
പൊന്‍കുന്നത്ത് പൊന്‍കുന്നം ദാമോദരന്‍ മെമ്മോറിയല്‍
സാംസ്കാരിക സംഘടനയും
അദ്ദേഹത്തിന്‍റെ സ്മരണ നിലനിര്‍ത്തുന്നു.
2009, ഡിസംബർ 17, വ്യാഴാഴ്‌ച
പ്രൊഫ.ഏ.ശ്രീധരമേനോന് 84
പ്രൊഫ.ഏ.ശ്രീധരമേനോന് 84
എണ്‍പത്തിനാലാം വയസ്സിലെത്തി ശതാഭിഷിക്തനായ
പ്രൊഫ.ഏ.ശ്രീധരമേനോനെ കുറിച്ചു ശിഷ്യനും മുന്‍
കേരളചീഫ് സെക്രട്ടറിയുമായ സി.പി.നായര്‍ എഴുതിയ
ലേഖനം ഡിസംബര്‍ 13 ലെ മാതൃഭൂമി വാരാന്ത്യപ്പതിപ്പില്‍
വായിച്ചു.
കേരള ജില്ലാ ഗസറ്റിയറുകളുടെ ആദ്യ എഡിറ്റര്‍ ആയിരുന്ന
അദ്ദേഹം ആണ് ആദ്യത്തെ എട്ടു വാല്യവും തയ്യാറാക്കിയത്.
35 വര്‍ഷം മുമ്പു എരുമേലി പേട്ടതുള്ളലിനെ കുറിച്ച് വിശദമായ
ഒരു ലേഖനം അന്നത്തെ പ്രമുഖ വാരികയായിരുന്ന ജനയുഗത്തിനു
വേണ്ടി തയാറാക്കുന്ന സന്ദര്‍ഭത്തില്‍ ആനിക്കാട് പി.കെ.ശങ്കരപ്പിള്ള
ആണ് ശ്രീധരമേനോന്‍ റെ കോട്ടയം ജില്ലാ ഗസറ്റിയര്‍ പരിചയപ്പെടുത്തിയത്.
തുടര്‍ന്നു മേനോന്‍റെ മിക്ക കൃതികളും വായിച്ചു.
സി.പി നായരുടെ അഭിപ്രായത്തില്‍സി.പി.രാമസ്വാമി അയ്യരെകുറിച്ചുള്ള
പഠനമാണ് ശ്രീധര മേനോന്‍ റെ മാസ്റ്റര്‍ പീസ്.ശരി തന്നെ.മേനോനെ കുറിച്ച്
ഓര്‍ക്കുട്ടില്‍
ബ്ലോഗുകളും എഴുതാന്‍ സാധിച്ചു.
ഒരു കാര്യത്തില്‍ എനിക്ക് സി.പി.നായരോടസ്സൂയ തോന്നുന്നു.
ശ്രീധരമേനോനില്‍ നിന്നും സി.പി.നായര്‍ക്ക് ബ്രിട്ടീഷ് ഹിസ്റ്റരി നേരില്‍
കേള്‍ക്കാന്‍ കഴിഞ്ഞു. രണ്ടുതവണ ആയി 5 മാസം ബ്രിട്ടനില്‍ കഴിഞ്ഞ
എനിക്ക്,ബ്രിട്ടീഷ് ചരിത്രത്തില്‍ താലപ്പര്യം ഉള്ള എനിക്കു മേനോനില്‍
നിന്നും ബ്രിട്ടീഷ് ചരിത്രം -മെക്കാളെയുടേയും ബര്‍ക്കിന്‍റേയും ബ്രിട്ടീഷ്
ചരിത്രം-പഠിക്കാന്‍ കഴിഞ്ഞില്ലല്ലോ.
നന്ദി സി.പി നായര്‍.
അനുമോദനങ്ങള്‍ മേനോന്‍ സാര്‍
2009, ഡിസംബർ 14, തിങ്കളാഴ്‌ച
ആദരിക്കലും പുസ്തകപ്രകാശനവും
ആദരിക്കലും പുസ്തകപ്രകാശനവും
നൂറിന്‍റെ നിറവിലെത്തിയ കാനം ശ്രീഅയ്യപ്പാ ട്രസ്റ്റ് സ്ഥാപകരക്ഷാധികാരി,
വാഴൂര്‍ തുണ്ടത്തില്‍ കുടുംബ കാരണവര്‍ കാനം തൊണ്ടുവേലില്‍ കെ.എസ്സ്.
അയ്യപ്പന്‍ പിള്ളയെ ആദരിച്ചു.ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.എം. ഏ പിള്ള(അടൂര്‍)
യുടെ അധ്യക്ഷതയില്‍ കാനം കളപ്പുരയിടത്തില്‍ കൂടിയ കുടുംബ മേളയില്‍
ദേവജ എഡിറ്റര്‍ പ്രൊഫ.രഘുദേവ് ഡോ.കാനം ശങ്കരപ്പിള്ള,ഡോ.സി.എസ്സ്.
ഗോപിനാഥപിള്ള എന്നിവര്‍ ചേര്‍ന്നെഴുതിയ കാനം ദേശത്തിന്‍റെ കഥ എന്ന
കുടുംബ-ദേശചരിത്രം പ്രകാശനം ചെയ്തു.അനീഷ ആനിക്കാട്(മനോരമ)ആദ്യ
പ്രതി ഏറ്റു വാങ്ങി.
കുടുംബാംഗള്‍ക്കുള്ള ആരോഗ്യസുരക്ഷാപദ്ധതി ബ്ലോക്ക്
പഞ്ചായത്ത് മെംബര്‍ ഗീതാ ശിവന്‍ പിള്ള നിര്‍വ്വഹിച്ചു. പാവപ്പെട്ട രോഗികള്‍ക്കു
കൊച്ചിയിലെ ലക്ഷ്മി ഹോസ്പിറ്റലുമായി സഹകരിച്ച് ചെയ്യാന്‍ പോകുന്ന സൗജന്യ
ശസ്ത്രക്രിയാ പദ്ധതി കെ.വി.എം എസ്സ് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ.കാനം
ശങ്കരപ്പിള്ളയും നിര്‍വഹിച്ചു.
കെ.സി.വാസുദേവന്‍ പിള്ള്‍(ചിറക്കടവ്),എം.ഏ.ശിവരാമ പിള്ള(ആലപ്പുഴ)
സി.എസ്സ്.ശങ്കരപ്പിള്ള(അമ്പലപ്പുഴ),ഡോ.സി.എസ്സ്.ഗോപിനാഥപിള്ള(പത്തനംതിട്ട)
സി.വി.ശിവരാമ പിള്ള(വാഴൂര്‍)ടി.എസ്സ്.രാജശേഖരപിള്ള(വാഴൂര്‍)സുമാദേവി ശ്രീകുമാര്‍
(കറുകച്ചാല്‍) ആര്‍ട്ടിസ്റ്റ് കടയനിക്കാട് സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.ശ്രീകുമാര്‍ ചെറുകാപ്പള്ളില്‍
സ്വാഗത്ം ആശംസിച്ചു.അനില്‍കുമാര്‍ കളപ്പുരയിടം നന്ദി പറഞ്ഞു
2009, ഡിസംബർ 1, ചൊവ്വാഴ്ച
കാനം പലതരമുലകില്‍
കാനം പലതരമുലകില്‍
ഇരുട്ടു കാനം,കുരുട്ടുകാനം,മമ്മട്ടിക്കാനം,തേക്കാനം,
കുട്ടിക്കാനം,കാനത്തൂര്‍ എന്നിങ്ങനെ നിരവധി കാനം
ദേശങ്ങള്‍ കേരളത്തിലുണ്ട്.തമിഴ്നാട്ടില്‍ തൂത്തുക്കുടിയില്‍
കാനം എന്നൊരു വില്ലേജുണ്ട്,അരുണാചല്‍ പ്രദേശിലും
ഉണ്ടൊരു കാനം.നൈജീരിയയില്‍ കാനം എന്നൊരു പീഠഭൂമിയുണ്ട്.
ഇതേ പേരില്‍ ഒരു ദ്വീപുമുണ്ട്. കാനം എന്ന പേരില്‍ ഒരു
ജര്‍മ്മന്‍ കമ്പനിയുമുണ്ട്.
പഴയ മലയാളത്തില്‍ കാനം എന്നാല്‍ പുഴ എന്നായിരുന്നു അര്‍ത്ഥം
എന്നും പില്‍ക്കാലത്ത് പുഴയോടു ചേര്‍ന്ന പുഴക്കര അഥവാ പുഴ
വറ്റിയുണ്ടായ പ്രദേശം കാനം ആയി പരിണമിച്ചു എന്നും മാതൃഭൂമി
ദിനപ്പത്രത്തിലെ പദകൗതുകം പംക്തിയില്‍ 2004 ഡിസംബര്‍ 26 ന്
ടി.കെ.കെ. പൊതുവാള്‍ എഴുതി,ബി.സി.ഒന്നാം ശതകം മുതല്‍
ഏ.ഡി മൂന്നാം ശതകം വരെ എന്നു കരുതപ്പെടുന്ന തമിഴ് സംഘകാലത്ത്
പെരും കാനം എന്നു വിളിക്കപ്പെട്ടിരുന്ന പെരും പുഴയുടെ പ്രധാന
ശാഖ ഒഴുകിയിരുന്ന സ്ഥലമാണ് പയ്യന്നൂര്‍ റയില്‍വേ സ്റ്റേഷനു സമീപമുള്ള
മലബാറിലെ കാനം എന്നു പയ്യന്നൂര്‍ സ്വദേശിയായ പൊതുവാള്‍.
പഴയ തെക്കു കൂറില്‍ പെട്ടിരുന്ന കോട്ടയം ജില്ലയിലെ കാനത്തിന് പുഴയുമായുള്ള
വിദൂരബന്ധം കേരളത്തിലെ ഏറ്റവും നീളം കൂടിയ ശുദ്ധജലത്തോടായ
പന്നഗം തോട്(ജോസഫ് മറ്റം ഈ പേരില്‍ കുശവന്മാരുടെ ജീവിതം വിഷയമാക്കി
ഒരു നോവല്‍ രചിച്ചിട്ടുണ്ട്.തകഴിയുടെ ചെമ്മീനു തുല്യം എന്നായിരുന്നു പരസ്യം)
ഈ കരയില്‍ നിന്നു തുടങ്ങുന്നു എന്നതു മാത്രം.പുരാതന കാനത്തില്‍ ഇത്
വലിയൊരു പുഴ ആയിരുന്നുവോ? ഗവേഷണം അര്‍ഹിക്കുന്ന വിഷയം.
പള്ളിക്കത്തോട്,അയര്‍ക്കുന്നം പഞ്ചായത്തുകളിലൂടെ ഒഴുകി ഈ തോട്
ഗൗണാര്‍ എന്ന കവണാറില്‍(പില്‍ക്കാലത്തെ മീനച്ചിലാര്‍) പതിക്കുന്നു.
"പാത്തിരുന്നാല്‍ പന്നഗം കടക്കാം" എന്നു പഴമക്കാര്‍. മഴക്കാലത്ത് വെള്ളം
പെട്ടെന്നു കയറുകയും അതു പോലെ തന്നെ പെട്ടെന്നു കുറയുകയും ചെയ്യുന്നതിനാല്‍
ഈ പഴമൊഴി.
ഇരുട്ടു കാനം,കുരുട്ടുകാനം,മമ്മട്ടിക്കാനം,തേക്കാനം,
കുട്ടിക്കാനം,കാനത്തൂര്‍ എന്നിങ്ങനെ നിരവധി കാനം
ദേശങ്ങള്‍ കേരളത്തിലുണ്ട്.തമിഴ്നാട്ടില്‍ തൂത്തുക്കുടിയില്‍
കാനം എന്നൊരു വില്ലേജുണ്ട്,അരുണാചല്‍ പ്രദേശിലും
ഉണ്ടൊരു കാനം.നൈജീരിയയില്‍ കാനം എന്നൊരു പീഠഭൂമിയുണ്ട്.
ഇതേ പേരില്‍ ഒരു ദ്വീപുമുണ്ട്. കാനം എന്ന പേരില്‍ ഒരു
ജര്‍മ്മന്‍ കമ്പനിയുമുണ്ട്.
പഴയ മലയാളത്തില്‍ കാനം എന്നാല്‍ പുഴ എന്നായിരുന്നു അര്‍ത്ഥം
എന്നും പില്‍ക്കാലത്ത് പുഴയോടു ചേര്‍ന്ന പുഴക്കര അഥവാ പുഴ
വറ്റിയുണ്ടായ പ്രദേശം കാനം ആയി പരിണമിച്ചു എന്നും മാതൃഭൂമി
ദിനപ്പത്രത്തിലെ പദകൗതുകം പംക്തിയില്‍ 2004 ഡിസംബര്‍ 26 ന്
ടി.കെ.കെ. പൊതുവാള്‍ എഴുതി,ബി.സി.ഒന്നാം ശതകം മുതല്‍
ഏ.ഡി മൂന്നാം ശതകം വരെ എന്നു കരുതപ്പെടുന്ന തമിഴ് സംഘകാലത്ത്
പെരും കാനം എന്നു വിളിക്കപ്പെട്ടിരുന്ന പെരും പുഴയുടെ പ്രധാന
ശാഖ ഒഴുകിയിരുന്ന സ്ഥലമാണ് പയ്യന്നൂര്‍ റയില്‍വേ സ്റ്റേഷനു സമീപമുള്ള
മലബാറിലെ കാനം എന്നു പയ്യന്നൂര്‍ സ്വദേശിയായ പൊതുവാള്‍.
പഴയ തെക്കു കൂറില്‍ പെട്ടിരുന്ന കോട്ടയം ജില്ലയിലെ കാനത്തിന് പുഴയുമായുള്ള
വിദൂരബന്ധം കേരളത്തിലെ ഏറ്റവും നീളം കൂടിയ ശുദ്ധജലത്തോടായ
പന്നഗം തോട്(ജോസഫ് മറ്റം ഈ പേരില്‍ കുശവന്മാരുടെ ജീവിതം വിഷയമാക്കി
ഒരു നോവല്‍ രചിച്ചിട്ടുണ്ട്.തകഴിയുടെ ചെമ്മീനു തുല്യം എന്നായിരുന്നു പരസ്യം)
ഈ കരയില്‍ നിന്നു തുടങ്ങുന്നു എന്നതു മാത്രം.പുരാതന കാനത്തില്‍ ഇത്
വലിയൊരു പുഴ ആയിരുന്നുവോ? ഗവേഷണം അര്‍ഹിക്കുന്ന വിഷയം.
പള്ളിക്കത്തോട്,അയര്‍ക്കുന്നം പഞ്ചായത്തുകളിലൂടെ ഒഴുകി ഈ തോട്
ഗൗണാര്‍ എന്ന കവണാറില്‍(പില്‍ക്കാലത്തെ മീനച്ചിലാര്‍) പതിക്കുന്നു.
"പാത്തിരുന്നാല്‍ പന്നഗം കടക്കാം" എന്നു പഴമക്കാര്‍. മഴക്കാലത്ത് വെള്ളം
പെട്ടെന്നു കയറുകയും അതു പോലെ തന്നെ പെട്ടെന്നു കുറയുകയും ചെയ്യുന്നതിനാല്‍
ഈ പഴമൊഴി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)