2011, ഡിസംബർ 29, വ്യാഴാഴ്‌ച

Pon Farm: സുഭാഷ് പലേക്കറെ വിളിക്കൂ,കര്‍ഷകരെ രക്ഷിയ്ക്കൂ,നാടി...

Pon Farm: സുഭാഷ് പലേക്കറെ വിളിക്കൂ,കര്‍ഷകരെ രക്ഷിയ്ക്കൂ,നാടി...: സുഭാഷ് പലേക്കറെ വിളിക്കൂ,കര്‍ഷകരെ രക്ഷിയ്ക്കൂ,നാടിനേയും. രാസവളങ്ങളുടേയും കീടനാശിനികളുടേയും അമിത ഉപയോഗം കൊണ്ടാണ്‌ കാന്‍സര്‍ രോഗികളുടെ എ...
സുഭാഷ് പലേക്കറെ വിളിക്കൂ,കര്‍ഷകരെ രക്ഷിയ്ക്കൂ,നാടിനേയും. രാസവളങ്ങളുടേയും കീടനാശിനികളുടേയും അമിത ഉപയോഗം കൊണ്ടാണ്‌ കാന്‍സര്‍ രോഗികളുടെ എണ്ണം കേരളത്തില്‍ കൂടി വരുന്നതെന്നും ജൈവ കൃഷിയിലേയ്ക്കു മാറാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്നും തൊടുപുഴയില്‍ കര്‍ഷകസെമിനാര്‍ ഉല്‍ഘാടനം ചെയ്യവേ കേന്ദ്ര പ്രതിരോധ മന്ത്രി ആദരണീയനായ ഏ.കെ. ആന്റണി പ്രസംഗിച്ചതായി പത്ര വാര്‍ത്ത കണ്ടു. ഇന്ത്യന്‍ പ്രധാനമന്ത്രിയോ പ്രസിദന്റോ ആയിത്തീരാനുള്ള യോഗ്യത നേടിയ ദേശീയ നേതാവ്വാണ്‌ ശ്രീ.ആന്റണി.അദ്ദേഹം പോലും കാ​‍ര്‍ഷിക സംസ്കാരത്തില്‍ വരുത്തേണ്ട സമഗ്രമാര്‍ഗ്ഗങ്ങളെ കുറിച്ചു തികച്ചും അജ്ഞ നാണെന്നതു ഖേദകരമാണ്‌. വലതുകാലിലെ മന്ത് ഇടതു കാലിലേയ്ക്കു മാറ്റുന്നതിനു തുല്യമാണ്‌ രാസവളക്കൃഷി ജൈവക്കൃഷിയായി പരിവര്‍ത്തനം ചെയ്യുന്നത് എന്നറിയുന്ന രാഷ്ട്രീയ നേതാക്കള്‍ വിരളം. ജൈവക്കൃഷിയല്ല,മഹാരാഷ്ടരയിലെ കൃഷി ഋഷിയായ സുഭാസഷ് പാലേക്കര്‍ ആവിഷ്കരിച്ചു നടപ്പിലാക്കി പ്രചരിപ്പിച്ചു വരുന്ന ചെലവില്ലാത്ത പ്രകൃതി സൗഹൃദ കൃഷി രീതിയാണ്‌ നാം കേരളീയരും ഭാരതീയരും സ്വീകരിച്ചു പ്രചരിപ്പിക്കേണ്ടത്. ജൈവക്കൃഷിയില്‍ നിന്നും തികച്ചും ഭിന്നമാണ്‌ സീറോ ബഡ്ജറ്റ് സ്പിരിച്ച്വുവല്‍ ഫാമിംഗ് എന്നറിയപ്പെടുന്ന പ്രകൃതി സൗഹൃദകൃഷിരീതി എന്നു രാഷ്ട്രീ​‍ീയക്കാരും പൊതുജനവും മനസ്സിലാക്കേണ്ടിയിരിക്കുന്നു. കര്‍ഷകര്‍ സ്വയം പര്യാപ്തത നേടണമെങ്കില്‍,മണ്ണിന്റെ പച്ചപ്പു്‌ നിലനില്‍ക്കണമെങ്കില്‍, കര്‍ഷക ആതഹത്യകള്‍ ഒഴിവാക്കപ്പെടണമെങ്കില്‍,ഭാവി തലമുറകള്‍ ആരോഗ്യമുള്ളവരും അംഗവൈകല്യം ബാധിക്കാത്തവരും ആകണമെങ്കില്‍ സ്വീകരിക്കേണത് പാലേക്കറുടെ പ്രകൃതി സൗഹൃദ കൃഷിരീതിയാണ്‌. ഇത്തരം കൃഷിരീതിയില്‍ കര്‍ഷകര്‍ മറ്റാരേയും ഒന്നിനും.പണത്തിനും വിത്തിനും വളത്തിനും കീടനാസിനികള്‍ക്കും കളനാശിനികള്‍ക്കും യന്ത്ര സംവിധാനത്തിനും ഒന്നിനും ആശ്രയിക്കുന്നില്ല. രാഷ്ട്രപിതാവ് മാഹാത്മാ ഗാന്ധി ആഗ്രഹിച്ച തികച്ചും ആത്മീയശ്വാശ്രയ കൃഷി രീതി. അത്യുല്‍പാദനശെഷിയുള്ള മറുനാടന്‍ വിത്തിനങ്ങളെ ഒഴിവാക്കി നാടന്‍ വിത്തുകള്‍ കൊണ്ടുള്ള കൃഷി.വെച്ചൂര്‍,കാസര്‍ഗോഡ് തുടങ്ങിയ ഏതെങ്കിലും നാടന്‍ പശുവിന്റെ മൂത്രവും ചാണകവും ലഭിച്ചാല്‍ 30 എക്കര്‍ വരെ കൃഷി ചെയാവുന്ന രീതി.കിളയ്ക്കേണ്ട,കളകള്‍ കളയേണ്ട,വളം വേണ്ട.നാടന്‍ മണ്ണിരകളേയും മണ്ണിന്റെ സമ്പത്തായ അതിസൂഷ്മ ജീവികളേയും നമ്മുടെ അമൂല്യമായ ജൈവ സമ്പത്തിനേയും കൊന്നു കളയാതെ അവയുടെ പ്രവര്‍ത്തനങ്ങളെ ത്വരിത പ്പെടുത്തുന്ന തികച്ചും ഭാരതീയമായ,ദോഷങ്ങളില്ലാത്ത കൃഷിരീതി. ആരോഗ്യ സമ്പന്നനായി നാടെങ്ങും ഓടി നടന്നു സുഭാഷ് പാലേക്കര്‍ തന്റെ ആത്മീയകൃഷി രീതി പ്രചരിപ്പിച്ചു വരുന്നു.പാലക്കാടും വയനാട്ടിലും നിരവധി കര്‍ഷകര്‍ പാലേക്കറുടെ കൃഷിരീതി സ്വാകരിച്ചുകഴിഞ്ഞു.കേരളത്തിലെ എലാജില്ലകളിലും പാലേക്കറുടെ ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിക്കാന്‍ അധികാരികളും കര്‍ഷകരും പൊതുസമൂഹവും ഒന്നുപോലെ മുന്നോട്ടു വരണം. സുഭാഷ് പാലേക്കറെ വിളിയ്ക്കൂ,കര്‍ഷരെ രക്ഷിയ്ക്കു,ഒപ്പം നാടിനേയും എന്നതാവട്ടെ നമ്മുടെ മുദ്രാവാക്യം. Farm Innovator BY SOPAN JOSHI At the age of 60, Subhash Palekar is on the road 25 days every month, holding camps across India on natural farming. The agriculture scientist-turned-farmer from Amravati in Maharashtra has held about 2,000 camps since 1988. His impact? “About 40 lakh people practice natural farming in some form or the other,” he says. His network is staggering, more so when you realise that he has no organisational support. One of his sons accompanies him, while the other handles the farm back home. (Amol, 35, was a botany professor before he quit his job to help his father; Amit, 30, was a mechanical engineer.) His daughters-in-law attend to the six phones that don’t stop ringing in the house; farmers from far and wide call on this helpline. Palekar has 31 books on his ideas, and all of them sell cheap so that poor farmers can afford them. “It is difficult to hold farmers’ attention for a few hours. Palekar keeps them captivated for three days,” says a farmer who is dying to get Palekar’s time for a camp. So, why is he so popular? “I talk about what they need: lower costs, profitability, assured returns and markets,” says Palekar. PALEKAR MAY BE REACHED AT 91-9850352745 http://www.tehelka.com/story_main47.asp?filename=Ne201110INSPIRATIONS.asp

2011, നവംബർ 10, വ്യാഴാഴ്‌ച

ജാതിവിചിന്തനം(ജാതി നിര്‍ണ്ണയം)

ജാതിവിചിന്തനം(ജാതി നിര്‍ണ്ണയം)
ഒരു ജാതി ഒരു മതം ഒരു ദൈവം

ശ്രീനാരായണഗുരുവിനാല്‍ (1920 ല്‍ ആവണം) എഴുതപ്പെട്ട ജാതി ചിന്തനം
എന്നു പറയുന്ന 5 ശ്ലോകങ്ങളില്‍ "ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന
ഭാഗമുള്ളതിനാല്‍ അത് ഹിന്ദിയിലേക്കു തര്‍ജ്ജമ ചെയ്ത് കമ്പല്‍സറിയായി
ഹൈസ്കൂള്‍ ലവലില്‍ പഠിപ്പിക്കണം
എന്നു നാരായണഗുരുകുലം മേധാവി
മുനി നാരായണപ്രസാദ്
ഒക്ടോബര്‍ 16-25 ലക്കം മാതൃഭൂമി ആസ്ഴപ്പതിപ്പു്‌
പേജ് 25 ല്‍ പറയുന്നു.
1873-1910 കാലത്ത് നീണ്ട 38 വര്‍ഷം തിരുവനന്തപുരത്ത് തൈക്കട് റസിഡന്‍സിയില്‍
സൂപ്രണ്ട് പദവിയില്‍ (96 വയസ്സില്‍ സമാധിയാകുമ വരെ) ഇരുന്നിരുന്ന സൂപ്രണ്ട്
അയ്യാ എന്നും വിളിക്കപ്പെട്ടിരുന്ന ശിവരാജയോഗി തൈക്കാട് അയ്യാസ്വാമികള്‍
(1814-1910) തൈപ്പൂയം തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ പുലയരാജാവ്(ഗാന്ധിജിയോടു
കടപ്പാട്) അയ്യങ്കാളി തുടങ്ങി വിവിധ ജാതിയിലും മതത്തിലും പെട്ട ആളുകളെ ഒരേ
പന്തിയിലിരുത്തി,ലോകത്തിലാദ്യമായി തന്നെ

പന്തിഭോജനം ആവിഷ്കരിച്ചു പ്രയോഗത്തില്‍
ആക്കിയിരുന്നു.തിരുവനന്തപുരത്തെ യാഥാസ്തികര്‍ ഉന്നതകുലജാതനായ സുബ്ബയ്യന്‍ എന്ന
അയ്യാസ്വാമികളെ പാണ്ടിപ്പറയന്‍,മ്ലേഛന്‍ എന്നെല്ലാം വിളിച്ചപ്പോള്‍ ക്ഷമയോടെ ആ


യോഗിവര്യന്‍ ഇന്ത ഉലകത്തിലേ ഒരേ ഒരു ജാതി താന്‍,ഒരേ ഒരു മതം താന്‍,ഒരേ
ഒരു കടവുള്‍ താന്‍
എന്നരുളിച്ചെയ്തിരുന്നു. ചട്ടമ്പി സ്വാമികള്‍,നാരായണ ഗുരു,തുടങ്ങി
51 ശിഷ്യരുണ്ടായിരുന്ന ആ മഹാഗുരുവിന്റെ ജീവചരിത്രം ഹിന്ദിയില്‍ തര്‍ജ്ജമ ചെയ്തില്ലെങ്കിലും
വേണ്ടില്ല മലയാള ത്തിലെ ഏതെങ്കിലും പാഠ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍.

2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

വയലാര്‍ രാമവര്‍മ്മയ്ക്കൊരു പോസ്റ്റ് മോര്‍ട്ടം പരിശോധന

36 വര്‍ഷം മുമ്പു വയലാര്‍ രാമവര്‍മ്മ അകാലത്തില്‍ മരിച്ചപ്പോള്‍
അടുത്ത ആഴ്ച തന്നെ കാമ്പിശ്ശേരി കരുണാകരന്‍ ജനയുഗം വാരിക
വയലാര്‍ പതിപ്പായി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു.വയലാരിന്റെ മരണകാരണത്തെ
കുറിച്ചു വിശദമായി ഒരു ലേഖനം തയ്യാറാക്കാന്‍ എന്നോട് ആവശ്യപ്പെട്ടു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ വിശദമായ ഒരു സചിത്രലേഖനം തയ്യാറാക്കി
ഒരാള്‍ വശം കടപ്പാക്കടയില്‍ എത്തിച്ചു.ചുരുങ്ങിയ സമയത്തിനുള്ളില്‍ ലേഖനം
കിട്ടിയതിനാല്‍ അടുത്തലക്കത്തില്‍ തന്നെ ലേഖനം കൊടുക്കാന്‍ സാധിച്ചു.
സന്തുഷ്ടനായ കാമ്പിശ്ശേരി അദ്ദേഹത്തിന്റെ അനുഭവകഥകള്‍,അഭിനയചിന്തകള്‍,കൂനന്തറ
പരമുവും പൂനാകേശവനും എന്നീ പുസ്തകങ്ങളുടെ അവസാന കോപ്പികള്‍
ഒപ്പിട്ട് എനിക്കു കൊടുത്തയച്ചു.ജ്ഞാനപീഠം അവാര്‍ഡിനേക്കാള്‍ വലിയ
അവാര്‍ഡ് കിട്ടിയ പോലെ എനിക്കു സന്തോഷം തോന്നി.



ഈ പഴയ കഥകള്‍ ഓര്‍മ്മിക്കാന്‍ കാരണം വയലാറിനു നടക്കാതെ പോയ
പോസ്റ്റ് മോര്‍ട്ടം പരിശോധന വീണ്ടും കവി ഏഴാച്ചേരി വഴി തുടങ്ങിയത് കൊണ്ടാണ്‌.
വിവാദപ്രസ്താവന ചെയ്താലെ രാഷ്ട്രീയക്കാരും ഉറവു വറ്റിയ സാഹിത്യകാരന്മാരും ശ്രദ്ധിക്കപ്പെടുകയുള്ളു.
കൈരളിചാനലിലെ ജഡ്ജു എന്ന നിലയില്‍ കിട്ടുന്ന പ്രശസ്തി പോരെന്നു
കണ്ടാവണം 36 കൊല്ലം മുമ്പു നടന്ന ഒരു അസ്വാഭാവിക മരണം ഇപ്പോള്‍
പോസ്റ്റ് മോര്‍ട്ടം ചെയ്യണം എന്നു സാഹിത്യപ്രവര്‍ത്തക സഹകരണസംഘം
പ്രസിഡന്റും കവിയും മറ്റുമായ ഏഴാച്ചേരി വിവാദപ്രസ്ഥാവനയുമായി വന്നത്.
ചികിസാപിഴവുകളെ കുറിച്ച് രാഷ്ട്രീയക്കാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും മാത്രമല്ല
ഏതൊരു അണ്ടനും അടകോടനും പരാതിപ്പെടാം.പക്ഷേ സമാന്യബുദ്ധിയുള്ളവര്‍
പൊതുവേദിയില്‍ അതു പറയുന്നതിനു മുമ്പു ചികിസിച്ച ഡോക്ടര്‍ക്കു പറയാനുള്ളതു
കേള്‍ക്കണം.കൊലയാളിയാണെങ്കില്‍ പോലും തൂക്കിക്കൊല്ലാന്‍ വിധിക്കുന്നതിനു
മുമ്പു ന്യായാധിപന്‍ പ്രതിക്കു പറയാനുള്ളതു കേള്‍ക്കും.തന്റെ ആരാധ്യ പുരുഷനായ
ഡോ.വാര്യര്‍ മരിക്കുന്നതു വരെ ഈ വിവരം പുറത്തു പറയാന്‍ മടിച്ച ഏഴാച്ചേരി
ആദ്ദേഹത്തെ പൂര്‍ണ്ണമായി കുറ്റവിമുക്തനാക്കി എതോ പാവം പിടിച്ച ഒരു നേര്‍സിനേയും
എട്ടും പൊട്ടും തിരിയാത്ത ഏതോ പാവം ഹൗസ് സര്‍ജനേയും കുറ്റവാളി ആക്കുന്നതിനു
പിന്നിലെ ചേതോവികാരം ഒരു കവിയുടേതല്ല.തീര്‍ച്ച.


നല്ല ഗുണങ്ങള്‍ ഏറെയുള്ള സര്‍ജനായിരുന്നു പി.കെ.ആര്‍.ലളിതജീവിതം.സൈക്കിളില്‍
യാത്ര.സ്വകാര്യ പ്രാക്ടീസില്ല. പക്ഷേ ചങ്ങല വലിയന്‍.ജൂണിയര്‍ ഡോക്ടറന്മാരെ
സംബന്ധിച്ചിടത്തോളം പെരുംതച്ചന്‍ മനോഭാവം വച്ചുപുലര്‍ത്തിയ ഇടുങ്ങിയ മനസ്ഥിതിക്കാരന്‍
ജൂണിയര്‍ ഡോക്ടറന്മാരെ അംഗീകരിക്കാന്‍ മടിച്ച വ്യക്തിത്വം. ആദ്ദേഹത്തെക്കാള്‍
പ്രഗല്‍ഭരായ സര്‍ജന്മാര്‍ അദ്ദേഹത്തിനു മുമ്പും പിമ്പും കേരളം കണ്ടു.അവരെല്ലാം
സാധാരണമനുഷ്യര്‍ ആയിരുന്നു.അവര്‍ക്കെല്ലാം തെറ്റുകള്‍ പറ്റിയിരുന്നു. കണക്കു
കൂട്ടലുകള്‍ തെറ്റിയിരുന്നു.കാരണം അവരെല്ലാം മനുഷ്യര്‍ ആയിരുന്നു. തെറ്റു പറ്റുക
മനുഷ്യ സ്വാഭാവം(.ക്ഷമിക്കനമെങ്കില്‍ ദൈവം ആകണം.)

ഡോ.രാഘവാചാരി കേരളം കണ്ട അതിപ്രഗല്‍ഭനായ സര്‍ജന്‍ ആയിരുന്നു.ഒരു രോഗിയ്ക്കു
കാന്‍സര്‍ എന്നു ബയോപ്സി പരിശോധനാ റിപ്പോര്‍ട്ടു കണ്ടു എന്നു വയ്ക്കുക.അവയവം മുറിച്ചു
മാറ്റും മുമ്പു ഡോ.രാഘവാചാരി ബയോപ്സി പരിശോധന നേരില്‍ കണ്ട് ശരിയെന്നുറപ്പാക്കും.
മുറിച്ചു മാറ്റിയ അവയം പിന്നീട് നേരില്‍ പരിശോധിച്ച് ഡയഗ്ണോസിസ് ശരി എന്നുറപ്പാക്കും.

ശസ്ത്രക്രിയകള്‍ ചെയ്യുന്നത് ഒരു ടീം ആണ്‌.ശസ്ത്ര ക്രിയയില്‍ അസ്സിസ്റ്റന്റിനു തെറ്റുപറ്റിയാലും
ഉത്തരവാദിത്വം ലീഡര്‍ക്കാണ്‌.( ഏതോ ഒരു ട്രെയിന്‍ എവിടയോ മറിഞ്ഞതിനു റയില്‍ വേ
മന്ത്രിയായിരുന്ന ലാല്‍ബഹാദൂര്‍ ശാസ്ത്രി രാജിവച്ച നാടാണു ഭാരതം.റയില്‍ വേയിലെ ലാസ്റ്റ്
ഗ്രേഡ്കാരന്റെ തലയില്‍ അതിന്റെ ഭാരം വച്ചു കൊടുത്തില്ല)
ശസ്ത്രക്രിയയ്ക്കും അതിനു ശേഷവും എത്ര കുപ്പിരക്തം നല്‍കണം എന്നു തീരുമാനിച്ചത് ഡോ.വാര്യര്‍.
അത് യഥാവിധി ക്രോസ്സ് മാച്ച് ചെയ്ത്തതാണ്‌
എന്നുറപ്പാക്കേണ്ട ചുമതല ടീം ലീഡര്‍ ഡോ.വാര്യരുടേത് ആയിരുന്നു.( അക്കാലത്ത് എമര്‍ജന്‍സി
കേസുകളില്‍ ക്രോസ്സ് മാച്ച് ചെയ്യാതെ രോഗിയുടെ അതേ ഗ്രൂപ്പ് രക്തം കൊടുക്കുക
ആയിരുന്നുപതിവ് എന്നാണോര്‍മ്മ.വയലാറിനു മൊത്തം 36 കുപ്പി രക്തം കുറഞ്ഞ സമയത്തിനുള്ളില്‍
കൊടുത്തിരിക്കണം)നേര്‍സുമാര്‍ക്കു രക്തം ക്രോസ്സ് മാച്ച്
ചെയ്യാനുള്ള യോഗ്യത ഇല്ല.ബ്ലഡ് ബാങ്കിലെ ഹൗസ് സര്‍ജന്‍ ഏറ്റവും പരിചയും കുറഞ്ഞ
നവാഗതന്‍ ആയിരുന്നിരിക്കും.ഹൗസ് സര്‍ജനു തെറ്റുപറ്റിയാല്‍ തന്നെ ഉത്തരവാദിത്വം
ടീം ലീഡര്‍ ഡോ.വാര്യര്‍ക്കായിരുന്നു.കൊടുക്കും മുമ്പു അതു യോഗ്യമായതു തന്നെ എന്നദ്ദേഹം
ആയിരുന്നു ഉറപ്പാക്കേണ്ടിയിരുന്നത്.വയലാര്‍ മരിച്ചതു രക്തം നല്‍കിയതിലെ പിശകാണെന്നു
ഞാന്‍ കരുതുന്നില്ല.അഥവാ അങ്ങിനെ ആയിരുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ഏഴാച്ചേരിയുടെ
ആരാധ്യ പുരുഷനായ ഇടതു സഹയാത്രികന്‍ സഖാവു വാര്യര്‍ക്കു തന്നെ എന്നു പറയട്ടെ.
അദ്ദേഹം അന്തരിക്കും മുമ്പ് അതു വെളിയില്‍ പറയാന്‍ കവി എന്തേ പേടിച്ചത്?

ആശുപത്രികളില്‍ രക്തം സ്വീകരിക്കുന്ന രോഗികളെ നമ്മുടെ കവി കണ്ടിരിക്കില്ല.എത്ര തന്നെ
പരിശോധനകള്‍ നടത്തി അനുയോജ്യം എന്നു വിദഗ്ദര്‍ പറഞ്ഞാലും പലപ്പോഴും രക്തം
നല്‍കുമ്പോള്‍രോഗികള്‍ക്കു വിറയല്‍ വരും.വിറയല്‍ വന്നതുകൊണ്ടു മാത്രം ക്രോസ്സ് മാച്ച് ശരിയായില്ല
എന്നു പറയാന്‍ ആവില്ല.ഓപ്പറേഷന്‍ വിജയം എന്നു പറഞ്ഞാല്‍ രോഗിയെ ജീവനോടെ
തീയേറ്ററിനു വെളിയില്‍ എത്തിക്കാന്‍ സാധിച്ചു എന്നേ അര്‍ഥമുള്ളു. സക്സ്സസ് എന്നു
പറഞ്ഞ എത്രയോ ശത്രക്രിയാ​‍ രോഗികളാണ്‌ പിന്നീട് മരണമടയാറുള്ളത് എന്നു കവി
അറിയുന്നുണ്ടാവില്ല.ഇവിടെ മാത്രമല്ല എവിടേയും അതു തന്നെ സ്ഥിതി.നമ്മുടെ മുന്‍ മന്ത്രി
തൊപ്പിപ്പാള ജോണ്‍ ജേക്കബ്ബിന്റെ കാര്യം ഓര്‍മ്മിക്കുക.അമേരിക്കയിലായിരുന്നു ശസ്ത്രക്രിയ.
ഓപ്പറേഷന്‍ സക്സസ്സ്.രോഗി ക്ലോസ്സ്.



വയലാറിന്റെ കൊലപാതകിയായി ഒരു പാവം നേര്‍സിനേയും ഒരു നവാഗത ഹൗസ് സര്‍ജനേയും
കുരിശിലേറ്റാനാണു കവിയുടെ ശ്രമം.പക്ഷേ യതാര്‍ഥ കൊലയാളികള്‍ ആരായിരുന്നു.നമ്മുടെ
ചില സിനിമ നിര്‍മ്മാതാക്കളും എഴുത്തുകാരായ ചില കൂട്ടുകാരും എന്നതല്ലേ വാസ്തവം.വേലി
ചാടുന്ന പശുവിനു കോലു കൊണ്ടു മരണം.മുഴുക്കുടിയന്മാര്‍ സിറോസ്സിസ് ബാധയല്‍ രക്തം ഛര്‍ദ്ദിച്ചും
ഹെപ്പാറ്റിക് കോമാ വന്നും അകാലത്തില്‍ മരണമടയും.മരിച്ചിട്ടും കുറേ നാള്‍ ജീവിച്ചിരിക്കണമെങ്കില്‍
മലയാള നാട് എസ്.കെ.നായര്‍ ആവണം.ഏറെ നാള്‍ ജീവിക്കണമെങ്കില്‍ ആ സുകൃതം എം.ടി.വാസുദേവന്‍
നായര്‍ ക്കു മാത്രവും

2011, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

Making Your Own Compost - YouTube

Making Your Own Compost - YouTube

Farmers' Day Celebrationby Erumely Panchayath and Krishi Bhavan



malayalasameeksha: ആരോഗ്യം

malayalasameeksha: ആരോഗ്യം

2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച

Pon Farm: 7 കര്‍ഷക കണ്ടുപിടുത്തങ്ങള്‍

Pon Farm: 7 കര്‍ഷക കണ്ടുപിടുത്തങ്ങള്‍: "7 കര്‍ഷക കണ്ടുപിടുത്തങ്ങള്‍ നാഷണല്‍ ഇനോവേഷന്‍ ഫൗണ്ടെഷന്‍ , കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പ് എന്നിവയുടെ സഹായത്തോടെ പീരുമേട് ഡവലപ്മെന്റ് സ..."

2011, ജൂലൈ 23, ശനിയാഴ്‌ച

Pon Farm: അടുക്കളത്തോട്ട മല്‍സരം

Pon Farm: അടുക്കളത്തോട്ട മല്‍സരം: "അടുക്കളത്തോട്ട മല്‍സരം ലോക അടുക്കളത്തോട്ടദിനം (ആഗസ്റ്റിലെ നാലാം ഞായര്‍.ഈ വര്‍ഷം ആഗസ്റ്റ് 28) പ്രമാണിച്ച്പൊന്‍ കുന്നം ഫാര്‍മേര്‍സ് ക്ലബ്..."

2011, ജൂൺ 26, ഞായറാഴ്‌ച

Vazhoor(വാഴൂര്‍ ): Pon Farm: തനതു പച്ചക്കറികളും പഴങ്ങളും കഴിച്ചാല്‍ മ...

Vazhoor(വാഴൂര്‍ ): Pon Farm: തനതു പച്ചക്കറികളും പഴങ്ങളും കഴിച്ചാല്‍ മ...: "Pon Farm: തനതു പച്ചക്കറികളും പഴങ്ങളും കഴിച്ചാല്‍ മതി : 'തനതു പച്ചക്കറികളും പഴങ്ങളും കഴിച്ചാല്‍ മതി കഴിഞ്ഞ ചില വര്‍ഷങ്ങളായി നാം കാണുന്ന സാ..."

Vazhoor(വാഴൂര്‍ ): Pon Farm: തനതു പച്ചക്കറികളും പഴങ്ങളും കഴിച്ചാല്‍ മ...

Vazhoor(വാഴൂര്‍ ): Pon Farm: തനതു പച്ചക്കറികളും പഴങ്ങളും കഴിച്ചാല്‍ മ...: "Pon Farm: തനതു പച്ചക്കറികളും പഴങ്ങളും കഴിച്ചാല്‍ മതി : 'തനതു പച്ചക്കറികളും പഴങ്ങളും കഴിച്ചാല്‍ മതി കഴിഞ്ഞ ചില വര്‍ഷങ്ങളായി നാം കാണുന്ന സാ..."

2011, ജൂൺ 21, ചൊവ്വാഴ്ച

Pon Farm: ഇലതീറ്റിപ്പണ്ടാരങ്ങളായ പട്ടാളപ്പുഴുക്കള്‍

Pon Farm: ഇലതീറ്റിപ്പണ്ടാരങ്ങളായ പട്ടാളപ്പുഴുക്കള്‍: "ഇലതീറ്റിപ്പണ്ടാരങ്ങളായ പട്ടാളപ്പുഴുക്കള്‍ കഴിഞ്ഞ ആഴ്ചയില്‍ കോട്ടയം ജില്ലയിലെ പാമ്പാടിവെള്ളൂരിലെ കാട്ടിക്കുന്ന്‍,പൊന്‍കുന്നം പത്തനംതിട്ട..."

2011, ജനുവരി 26, ബുധനാഴ്‌ച

എം.എന്നും ചാലയില്‍ പണിക്കരും കൊട്ടുകാപ്പള്ളിയും

എം.എന്നും ചാലയില്‍ പണിക്കരും കൊട്ടുകാപ്പള്ളിയും




കേരളാ ക്രൂഷ്ചേവ്
എം.എന്‍. ഗോവിന്ദന്‍ നായരുടെ അപദാനങ്ങള്‍ എം.എസ്സ്.രാജേന്ദ്രന്‍,ഈ .ചന്ദ്രസശേഖരന്‍ നായര്‍,
പുര്യയി ചന്ദ്രന്‍,വി.പി ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ മലയാളം ജനുവരി 7 ലക്കത്തില്‍ എണ്ണിപ്പാടിയത് സന്തോഷപൂര്‍വ്വം വായിച്ചു.
പന്തിഭോജനം, പന്തളം ചേരിക്കലിലെ ഹരിജന്‍ സ്കൂള്‍,ജനയുഗം പത്രം, ഒരിന്ത്യന്‍ സംസ്ഥാനത്ത് ആദ്യമായി കമ്മ്യൂണിസ്റ്റ്
ഏകകക്ഷി ഭരണം,പിന്നെ കൂട്ടുകക്ഷി ഭരണം, ലക്ഷം വീടു-ഓണത്തിന്‌ ഒരു പറ അരി പദ്ധതികള്‍, ഇടുക്കി അണക്കെട്ട്,ഉഴാന്‍
ട്രാക്ടര്‍ എല്ലാം എല്ലാം ജനസൗഹൃദപരിപാടികള്‍.എന്നാല്‍ അത്രതന്നെ ജനസൗഹൃദമല്ലാത്ത,ജനവിരുദ്ധ എന്നു തന്നെ പറയാവുന്ന
ഒന്നു രണ്ടു പരിപാടികള്‍ കൂടി ആ തന്ത്രജ്ഞന്‍ നടപ്പാക്കി എന്ന കാര്യം മറച്ചുവച്ചു.
തിരുക്കൊച്ചി നിയമസഭയിലെ പ്രതിപക്ഷനേതാവ്,തൊഴിലാളി നേതാവ്
ടി.വി തോമസ് കേരള മുഖ്യമത്രിയാകാതെ നോക്കി.ഒരു പക്ഷേ ടി. വി ആയിരുന്നു കേരളത്തിലെ ആദ്യ മുഖ്യമന്ത്രി എന്നു വരുകില്‍
ഭരണചരിത്രം മറ്റൊരു വിധത്തിലാകുമായിരുന്നു.
കേരളത്തില്‍ കമ്മ്യുണിസ്റ്റ് ഭരണം വരും എന്നു എം.എന്‍ പ്രവചിച്ചപ്പോള്‍ പാര്‍ട്ടി അംഗങ്ങള്‍ പോലും അമ്പരന്നു എന്നതു വാസ്തവം.
എന്നാല്‍ അതിനു സഹായമായ വലിയൊരു തന്ത്രം മറച്ചു വയ്ക്കപ്പെട്ടു.സ്വന്തം ഭാര്യാപിതാവ് ചാലയില്‍ കെ.എം.പണിക്കര്‍
നല്‍കിയ വന്‍സഹായം.ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെ നീണ്ടു നിവര്‍ന്നു കിടന്നിരുന്ന കേരളാംബികയുടെ കണം കാലുകള്‍-
നാഞ്ചിനാടുള്‍പ്പെടുന്ന തെക്കന്‍ തിരുവിതാം കൂര്‍- നിഷ്കരുണം വെട്ടിമാറ്റിയ ക്രൂര കര്‍മ്മം.
(Thookkukarante chiri Prof.S.Gupthan Nair 2010 POORNNA)

സംസ്ഥാനപുനസംഘടനാ കമ്മീഷന്‍
ചെയര്‍മാന്‍ എന്ന നിലയില്‍ പണിക്കര്‍ അഡ്ഡേഹം പുത്രീഭര്‍ത്താവിനു കൊടുത്ത സ്ത്രീധനം.
പണിക്കരുടെ ഈ ക്രൂരപ്രവൃത്തിയെ ഏറ്റവും നിശിതമായി വിമര്‍ശിച്ചത്,വിചിത്രമെന്നു പറയട്ടെ, ഒരു പാലാക്കാരന്‍ നസ്രാണി ആയിരുന്നു.
എം.പി ആയിരുന്ന പി.ടി ചാക്കോയെ പണം കൊടുത്തു രാജിവയ്പ്പിച്ച,തിരുവിതാം കൂര്‍ ഝാന്‍സി റാണി അക്കാമ്മ ചെറിയാനു
കോണ്‍ഗ്രസ്സ് ടിക്കറ്റ് നിഷേധിക്കാന്‍ കാരണക്കാരനായ,ഇടുക്കിയില്‍ ഒരണക്കെട്ട് എന്ന ആശയം കൊണ്ടു വന്ന,പാലാപ്പട്ടണത്തിനു
പേര്‍ നല്‍കിയ പാലാത്തു ചെട്ടിയാരുടെ ആദ്യ കാല ആശ്രിതന്‍, സാക്ഷാല്‍ കൊട്ടുകാപ്പള്ളി ജോര്‍ജ് തോമസ്.പാര്‍ ല വേലുത്തമ്പിയുടെ കുണ്ടറപ്രസംഗമോ ശശിതരൂരിന്റെ പ്രസംഗമോ അല്ല കൊട്ടുകാപ്പള്ളിയുടെ അന്നത്തെ പാര്‍ ല മെന്റ് പ്രസംഗമാണ്‍.
മെന്റില്‍ കൊട്ടുകാപ്പള്ളി
അക്കാലത്തു നടത്തിയ പ്രസംഗം, കേരളമെന്നു കേട്ടാല്‍ അഭിമാനപൂരിതം എന്നവസാനിപ്പിച്ച ശശിതരൂരിന്റെ വിടവാങ്ങല്‍ പ്രസംഗവുമായി
തട്ടിച്ചാല്‍ ഒന്നു മഹാമേരു ; മറ്റേത് വെറും ചുണ്ടെലി.മലയാളപാഠാവലിയില്‍ ചേര്‍ക്കേണ്ട പ്രസംഗം സി.കേശവന്റെ കോഴഞ്ച്ചേരി പ്രസ്ംഗമോ
ജോര്‍ജ് ആലയ്ക്കാപ്പള്ളി തയ്യാറാക്കിയ"'കൊട്ടുകാപ്പള്ളി" എന്ന ജീവചരിത്രത്തില്‍
ഈ പ്രസംഗം മുഴുവനായി നല്‍കിയിട്ടുണ്ട്.ഏതാനും ഭാഗം താഴെക്കൊടുത്തിരിക്കുന്ന ബ്ലോഗില്‍ വായിക്കാം.
http://trivandrum2009.blogspot.com/2009/08/blog-post_1630.html

2011, ജനുവരി 21, വെള്ളിയാഴ്‌ച

ആദരാഞ്ജലികള്‍

ആദരാഞ്ജലികള്‍
രണ്ടു ദിവസം മുമ്പ് 110 കാരിയായ മുത്തശിയമ്മയെ ആയുരാരോഗ്യസൗഖ്യവതിയായി
കണ്‍കുളുര്‍ക്കെ കണ്ട് നിര്‍വൃതിയടഞ്ഞവരായിരുന്നു ഞങ്ങള്‍ കാഞ്ഞിരപ്പള്ളി റബ്ബര്‍
കര്‍ഷകര്‍.
എന്നാല്‍ ഇന്നലെ ഒരു കശ്മലന്‍ 110 കാരി റബ്ബര്‍ മുത്തശ്ശിയമ്മയെ പീഡിപ്പിച്ചു വെട്ടി നുറുക്കി
കഷണങ്ങളാക്കി.കഷ്ടം.കേഴുക പ്രിയ കാഞ്ഞിരപ്പള്ളി റബ്ബര്‍ കര്‍ഷകരേ.

2011, ജനുവരി 18, ചൊവ്വാഴ്ച

അതു ചെയ്തതു കേരളഭൂഷണമല്ല; കേരളദ്ധനിയത്രേ.

അതു ചെയ്തതു കേരളഭൂഷണമല്ല; കേരളദ്ധനിയത്രേ.
കേരളഭൂഷണം പത്രക്കാര്‍ സി.ഐ.ഏയുടെ പണം വാങ്ങി എന്ന വാരാന്ത്യം ജയശങ്കറിന്റെ പരാമര്‍ശം
(മാതൃഭൂമി ആഴ്ചപ്പതിപ്പ് 88:46 പേജ്27) ശരിയാണെന്നു തോന്നുന്നില്ല. കേരളദ്ധനി സ്ഥാപകനുനായ
ഡോ.ജോര്‍ജ് തോമസ് (പിന്നീടദ്ദേഹം കേരളഭൂഷണവും ഭാര്യ റേച്ചല്‍ തോമസ് കാനം ഈ.ജെ തുടങ്ങിയ
മനോരാജ്യം ആഴ്ചപ്പതിപ്പും വിലയ്ക്കു വാങ്ങി എന്നതു സത്യം) പണം വാങ്ങി എന്നാണ്‌ കോട്ടയം സംസാരം.

ഞങ്ങള്‍ തിരുവിതാംകൂര്‍ കാര്‍ വായിച്ചു തുടങ്ങിയത് പി.സി.കോരുതിന്റെ പൗരദ്ധ്വനിയും സ്വരാജ് ശങ്കുണ്ണിപ്പിള്ളയുടെ
ദേശബന്ധുവും ആണെങ്കിലും മനസ്സില്‍ താലോലിച്ച ആദ്യ പത്രം ഏ.വി. ജോര്‍ജിന്റെ( മുന്‍ എം.പി.വര്‍ക്കി ജോര്‍ജിന്റെ പിതാവ്)
കേരളഭൂഷണം ആയിരുന്നു എന്നു ഗൃഹാതുരത്വത്തോടെ ,ആദരോവോടെ ഓര്‍മ്മിക്കുന്നു.കെ.ആര്‍ .രവിയുടെ നിയമസഭാവലോകനം,
വാരാന്ത്യപ്പതിപ്പിലെ ജി.വിവേകാനന്ദന്റെ യക്ഷിപ്പറമ്പ് എന്നിവ ഇന്നും മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു.കെ.ബാലകൃഷ്ണന്റെ കൗമുദി വിശേഷാല്‍
പ്രതികള്‍ക്കു മുമ്പ് അരങ്ങു തകര്‍ത്തിരുന്നു കേരളഭൂഷണം വിശേഷാല്‍ പതിപ്പുകള്‍. തങ്കപ്പന്റെ ജീവന്‍ തുടിക്കുന്ന ഫോട്ടോകള്‍
മുഖച്ചിത്രം. വള്ളത്തോള്‍,ജി, പി,കേസരി,കുറ്റിപ്പുഴ,കെ.പി.പദ്മനാഭന്‍ തമ്പി തുടങ്ങിയവര്‍ സ്ഥിരം എഴുത്തുകാര്‍.
അന്ന്‍ മനോരമ ഒന്നുമല്ല.മാതൃഭൂമി ആഴ്ചപ്പതിപ്പു കിട്ടുമെങ്കിലും ദിനപ്പത്രം തിരുവിതാംകൂറില്‍ വിരളം.
ഇന്നും ആദരോവോടെ ഓര്‍മ്മിക്കുന്ന,ഞങ്ങള്‍ തിരുവിതാംകൂര്‍ കാരില്‍ സാഹിത്യവാസന വളര്‍ത്തിയ കേരളഭൂഷണത്തെ
തെറ്റായി ചിത്രീകരിച്ചതു കണ്ടു ദുഖം തോന്നി.
കേരളദ്ധ്വനി സ്ഥാപകന്‍ ഡോ.ജോര്‍ജു തോമസ് ചെയ്ത കുറ്റം ഏ.വി.ജോര്‍ജിന്റെ കേരളഭൂഷണത്തിന്റെ തലയില്‍ ചാരിയത്
ശരിയായില്ല.

2011, ജനുവരി 4, ചൊവ്വാഴ്ച

A message to all

Thanks to SBI for the following details.
Important: State Bank never asks for your user id/password through phone call/SMSes/e-mails. Please do not respond to any such phone call/SMSes/e-mails. Any such e-mail/ SMSes/ Phone calls, asking you to reveal your login credentials or One Time Password received through SMS, could be an attempt to withdraw money from your account. NEVER NEVER share these details with anyone.

Dear Sir/Madam

We thank you for informing us about the suspicious E-Mail/URL. This is a phishing e-mail. Please do not respond to it. We have initiated necessary actions at our end in this regard.

If you have already shared your user credentials to the phishing site, please change your login/profile password immediately. For further assistance please provide your contact number or visit the branch.

We request you to kindly provide us the E-Mail Header of the phishing email (Please check the bottom of this mail to find out how to view email headers for few known email applications)

Please ensure the following before logging in to your online account
  • URL address on the address bar of your internet browser begins with "https"; the letter 's' at the end of "https" means 'secured'.
  • Look for the padlock symbol either in the address bar or the status bar (mostly in the address bar) but not within the web page display area. Verify the security certificate by clicking on the padlock.
  • The address bar has turned to green indicating that the site is secured with an SSL Certificate that meets the Extended Validation Standard.(Available in IE 7.0 and above, Mozilla Firefox 3.1 and above, Opera 9.5 and above, Safari 3.5 and above, Google chrome).
  • Do not enter login or other sensitive information in any pop up window.
Beware of Phishing attacks
  • Phishing is a fraudulent attempt, usually made through email, phone calls, SMS etc seeking your personal and confidential information.
  • State Bank never sends e-mail and embedded links asking you to update or verify confidential, personal and security details. If you receive such e-mails/phone calls/SMS NEVER RESPOND to them and report such matter to the bank at report.phishing@sbi.co.in
IMPORTANT SECURITY TIPS FOR SAFE ONLINE BANKING
  1. Access your bank website only by typing the URL in the address bar of your browser.
  2. Do not click on any links in any e-mail message to access the site.
  3. State Bank never sends e-mail and embedded links asking you to update or verify personal, confidential and security details. NEVER RESPOND to such e-mails/phone calls/SMS if you receive.
  4. Do not be lured if you receive an e-mail/SMS/phone call promising reward for providing your personal information or for updating your account details in the bank site.
  5. Having the following will improve your internet security:
    1. Newer version of Operating System with latest security patches.
    2. Latest version of Browsers (IE 7.0 and above , Mozilla Firefox 3.1 and above, Opera 9.5 and above, Safari 3.5 and above, Google chrome,etc.)
    3. Firewall is enabled.
    4. Antivirus signatures applied
  6. Scan your computer regularly with Antivirus to ensure that the system is Virus/Trojan free.
  7. Change your Internet Banking password at periodical intervals.
  8. Always check the last log-in date and time in the post login page.
  9. Avoid accessing Internet banking accounts from cyber cafes or shared PCs.
Thanks for sharing information with  us.

Regards
Online Anti-Phishing Response Team
How to view email headers in Gmail or Googlemail ?
1. Log into your Gmail or Googlemail Account
2. Open the Email whose headers you want to view
3. You will see Reply at the top right of the message pane.
3. You will see a little arrow pointing down next to Reply.  Click on this down arrow next to Reply.
4. A drop down menu will open up. Select Show original in this menu
5. The full headers will now appear in a new window.
How to check email headers in Yahoo Mail Classic ?(If you are using the New version of Yahoo Mail then please follow the instructions outlined in the next paragraph)
• Log into your Yahoo! Mail account.
• Click on the email and open it
• On the bottom right corner is a link called "Full Header"
• Once you click on "Full Header" the header will show up at the top of the email message.
How to check email header in the New Yahoo Mail ?

When you log into your email account please check to make sure that you are not using Yahoo Mail Classic. If you are using Yahoo Mail Classic then click on the link, "All New Mail" on the top right corner just before the link for Help.
• Click on the Inbox to see the list of your messages.
• Click on the message and open the email.
• On the top right corner of the email message you will see "Standard Header" and an arrow next to it. Click on this arrow and then click on "Full Headers"
• A new window will open with the header information.
How to view email headers in Hotmail Classic?

(If you login to your email using Windows Live then follow the instructions outlined in the next paragraph.)
• Log into Hotmail.
• Click on "Options" tab on the top navigation bar.
• Under Options you will see the following message, "You are using the classic version of Windows Live Hotmail. Have a fast connection and want more features? Try the full version to see message previews in your inbox. (It's free, too.)"
• Click on the "
Try the full version" link.
• Click on  "I want the Free Upgrade..", button
• To view the full email message header, right click the email message displayed in your list of messages. A menu will pop-up. Click on the View source option in this menu, and a new window will open. This window will display the full email headers.

How to view email headers in Windows Live Hotmail ?

When you log into your email account please check to make sure that you are not using the Classic version of Windows Live Hotmail. If you are using the classic version then you need to choose the full version to view headers. To choose the full version follow the steps below.
• Click on "Options" tab on the top navigation bar.
• Under Options you will see the following message, "You are using the classic version of Windows Live Hotmail. Have a fast connection and want more features? Try the full version to see message previews in your inbox. (It's free, too.)"
• Click on the "
Try the full version" link.
• Click on  "I want the Free Upgrade..", button
• The new Windows Live Hotmail looks and functions very much like Microsoft Outlook. To view the full email message header, right click the email message displayed in your list of messages. A menu will pop-up. Click on the View source option in this menu, and a new window will open. This window will display the full email headers.

How to view email headers in Rediffmail

1. Open your Inbox (or other folder) and Right Click on the scam email.
2. Click on Properties in the drop down menu                                                                           
3. A new window will open displaying the Email Headers .  These are the Full Headers. 
4. Highlight and copy the Headers.
5. Paste the Headers into the top of the scam email, above the message text.
6. Send to report.phishing@sbi.co.in

ബാങ്കുകള്‍ കസ്റ്റമേഴ്സിനോട് ഇങ്ങനെ കാട്ടണമോ?

ഇക്കഴിഞ്ഞ ഞായറാഴ്ച എസ്.ബി.ഐ യുടെ ഹെല്പ് ഡസ്കില്‍നിന്ന് ഒരു കത്ത് ലഭിക്കുന്നത് alerts@onlinesbi.com എന്ന ഈമെയില്‍ ഐഡിയില്‍ നിന്നാണ്. എന്നുവെച്ചാല്‍ ഇത് പൂര്‍ണമായും എസ്.ബി.ഐയ്ക്ക് അറിവുള്ള ഐഡി തന്നെയാണ്. എന്നാല്‍ ഈ കത്ത് ലഭിച്ചത് ഞായറാഴ്ചയും അവധിദിവസവും ആണ് എന്നതും വൈകുന്നേരം 6.40 ന് ആണ് എന്നതും കൂടുതല്‍ സംശയം ജനിപ്പിക്കുന്നു. ഇത്തരത്തില്‍ വരുന്ന മെയിലുകള്‍ തുറക്കരുതെന്ന് എസ്.ബി.ഐയുടെ ഉപഭോക്താക്കള്‍ക്ക് ഈമെയിലിലൂടെ മുന്നറിയിപ്പും നല്കിയിരുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ എസ്.ബി.ടിയുടെ ഉപഭോക്താവായ എനിക്ക് അത്തരത്തില്‍ ഒരു മുന്നറിയിപ്പും കിട്ടിയിരുന്നില്ല. ഈമെയിലിലൂടെയോ എസ്എംഎസ് ആയോ ബാങ്ക് പാസ്വേര്‍ഡ് ആവശ്യപ്പെടില്ല എന്ന് മുന്നറിയിപ്പുണ്ടായിരുന്നതുകാരണം പ്രസ്തുത കത്ത് ഞാന്‍ report.phishing@sbi.co.in എന്ന ഐഡിയിലേയ്ക്ക് 6.55 ന് ഫോര്‍വേര്‍ഡ് ചെയ്തു. മറുപടിയായി (Note: This is an auto-generated email. We have received your email. If required, our anti-phishing response team will contact you further.) എന്ന തലക്കെട്ടോടെ മറുപടിയും ലഭിച്ചു. പക്ഷെ എസ്ബിടിയുടെ സൈറ്റില്‍ എനിക്ക് ലോഗിന്‍ ചെയ്യാന്‍ കഴിയാതെ വന്നു.
Our Valued Customer,


You have (1) Unread Secured Message


Click Here to Solve it !

Thank you for helping us to protect you.

Thank You.

Sincerely,
State Bank of India
Helpdesk
എന്ന ഉള്ളടക്കത്തോടെ വന്ന കത്തിലെ ലിങ്ക് ഞെക്കിയപ്പോള്‍ (അതിലെ ലിങ്ക് ശ്രദ്ധിച്ചിരുന്നില്ല) തുറന്നുവന്നത് എസ്ബിഐയുടെ സൈറ്റാണ്. അതില്‍ രണ്ടുപ്രാവശ്യം പാസ്‌വേര്‍ഡ് രേഖപ്പെടുത്തുവാനും ഫോണ്‍ നമ്പര്‍ നല്‍കുവാനും ആണ് പറഞ്ഞിരുന്നത്. എന്തായാലും പാസ്വേര്‍ഡ് നല്‍കുന്നത് ബ്രാഞ്ച് മാനേജരെ അറിയിച്ചശേഷം ആകാമെന്ന് കരുതി ബാങ്കില്‍ ചെന്നപ്പോള്‍ വന്ന കത്ത് ബാങ്ക് ഐഡിയിലേക്ക് ഫോര്‍വേര്‍ഡ് ചെയ്യാന്‍ പറഞ്ഞു. വീട്ടിലിരുന്ന് പ്രസ്തുത കത്ത് ബാങ്കിലേയ്ക്ക് അയച്ചശേഷം ലാപ്ടോപ്പുമായി ഞാന്‍ ബാങ്കിലേയ്ക്ക് ചെന്നു. അവരുടെ ഈമെയില്‍ ഐഡിയില്‍നിന്നും http://sbi.co.in എന്ന സൈറ്റാണെനിക്ക് കാണാന്‍ കഴിഞ്ഞത്. അപ്പോള്‍ എനിക്ക് കത്തയച്ച http://onlinesbi.com എന്ന സൈറ്റ് ഫ്രാഡ് ആണെന്നേ മനസിലാക്കുവാന്‍ കഴിഞ്ഞുള്ളു. അവിടെവെച്ച് ജി.പി.ആര്‍.എസ് മുഖേന ലോഗിന്‍ ചെയ്തപ്പോള്‍ എന്റെ അക്കൌണ്ടില്‍ കയറാന്‍ സാധിച്ചു. മെയിലിലെ ലിങ്കില്‍ ഞെക്കിയപ്പോള്‍ കിട്ടിയത് വെബ് ഫോര്‍ജറി രേഖപ്പെടുത്തിയിരിക്കുന്നു എന്ന വാര്‍ത്തയാണ്. ഇതെങ്ങിനെ സംഭവിച്ചു എന്നത് എനിക്കൊട്ട് മനസിലാകുന്നതും ഇല്ല.

നേരെ ഞാന്‍ ചെന്നത് ഏഷ്യാനെറ്റിലേയ്ക്കാണ്. ഒരുമണിക്കൂറോളം കാത്തിരുന്ന ശേഷമാണ് പ്രിന്‍സ് എന്ന റിപ്പോര്‍ട്ടറെ കിട്ടിയത്. എന്തായാലും വാര്‍ത്ത റിക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ടെലക്കാസ്റ്റ് ചെയ്തതായി അറിവില്ല.
ഇതേവാര്‍ത്ത ബുസിലിട്ടപ്പോള്‍ എനിക്ക് പല പ്രതികരണങ്ങളും കിട്ടി. അതോടെയാണ് ഈ രണ്ട് സൈറ്റും എസ്ബിഐയുടേത് തന്നെയാണ് എന്ന് മനസിലായതും.
തിങ്കളാഴ്ച വൈകുന്നേരമാണ് എനിക്ക് എസ്ബിഐയില്‍ നിന്ന് തടസങ്ങള്‍ക്ക് ഖേദം പ്രകടിപ്പിച്ചുകൊണ്ട് കത്ത് കിട്ടുന്നത്. ഞാന്‍ വീണ്ടും പരാതി അയച്ചിട്ടുണ്ട്.
സ്വീകര്‍ത്താവ്inb.customer@sbi.co.in
cc"SBT Thirumala Br."
തിയതി2011, ജനുവരി 4 1:09 വൈകുന്നേരം
വിഷയംRe: OnlineSBI Alerts: You Have (1) Security Message
മെയില്‍ അയച്ചത്gmail.com



Kindly tell me how I got a fraud mail from alerts@onlinesbi.com ID and blocked http://sbtonline.in login facility.

A reply received from SBI is published here.