2009, ഏപ്രിൽ 2, വ്യാഴാഴ്‌ച

റോസമ്മ പുന്നൂസ്‌

 
Posted by Picasa
റോസമ്മ പുന്നൂസ്‌

ആദ്യ കേരള നിയമ സഭയിലെ പ്രോട്ടം സ്പീക്കര്‍.

ഈ.എം.എസ്സ്‌,ടി.വി എം.എന്‍ തുടങ്ങിയവര്‍ക്കു
സത്യവാചകം ചൊല്ലിക്കൊടുത്ത മെംബര്‍.
തെരഞ്ഞെടുപ്പു കേസ്സില്‍ അസ്ഥിരമാക്കപ്പെട്ടതിനാല്‍
വീണ്ടും മല്‍സരിച്ചു. ജയിച്ചു.
ബി.കെ നായര്‍ ആയിരുന്നു എതിരാളി.

ദേവികുളത്തെ മല്‍സരം ഇന്ത്യ മൊത്തം ഉറ്റു നോക്കിയിരുന്നു.
ഒരാളുടെ ഭൂരിപക്ഷമേ ഒന്നാം ഈ.എം.എസ്സ്‌ മന്ത്രിസഭക്കുണ്ടായിരുന്നുള്ളു.
ഇന്ദിരാഗാന്ധിയും കാമരാജും
വരെ എതിരാളിയുടെ പ്രചരണത്തിനു വന്നിരുന്നു.
ഇളയരാജായും എം.ജി ആറും റോസമ്മക്കു വേണ്ടി പ്രചരണം നടത്തി.
അച്ചുതാനന്ദന്‍ ആയിരുന്നു തെരഞ്ഞെടുപ്പു സെക്രട്ടറി.

തെരഞ്ഞെടുപ്പു ഫണ്ടില്‍ ബാക്കി വന്ന തുകക്കു പാര്‍ട്ടി ഒരു ജീപ്പു വാങ്ങിച്ചു
എന്നു ചരിത്രം.

പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗം.
ഭര്‍ത്താവ്‌ പി.ടി.പുന്നൂസ്‌ ലോക്കസഭയില്‍ എം.പി ആയിരുന്നു.
പ്ലന്‍റേഷന്‍ കോര്‍പ്പറേഷന്‍(1964-96),ഹൗസിംഗ്‌ ബോര്‍ഡ്‌(1975-78) എന്നിവയുടെ
ചെയര്‍വുമണ്‍ ആയിരുന്നു.
അഴിമതി തൊട്ടുതീണ്‍റ്റിയിരുന്നില്ല.

കേരള ജ്ഞാന്‍സിണി അക്കമ്മ വര്‍ക്കിയുടെ സഹോദരി.
കാഞ്ഞിരപ്പള്ളി കരിപ്പാപരമ്പില്‍ കുടുംബാംഗം.
95 കാരിയായ റോസമ്മ, മകന്‍ ഡോ .പുന്നൂസിനോടൊപ്പം
മസ്കറ്റില്‍ വിശ്രമ ജീവിതം.
ഭാര്യ ശാന്തയുടെ കുടുംബസുഹൃത്ത്‌.
പൊന്‍കുന്നം താളിയാനില്‍,
അയല്‍ വാസിയാസിയായിരുന്നു.

കാനം കരയും പന്നഗം തോടും

Dr.Kanam in Kanam Plantations
കാനം കരയും പന്നഗം തോടും

മനോരമ ആഴ്ചപ്പതിപ്പില്‍ ഒന്നിനു പുറകേ ഒന്നായി
വന്നിരുന്ന ജീവിതം ആരംഭിക്കുന്നു,ഈ അരയേക്കര്‍
നിന്‍ടേതാണ്,പമ്പാനദി പാഞ്ഞൊഴുകുന്നു,ഭാര്യ
തുടങ്ങിയ നീണ്ട കഥകളിലൂടെ അന്‍പതുകളില്‍
മലയാളത്തിലെ ജനപ്രിയ സാഹിത്യകാരന്മാരില്‍ മുന്‍പന്തിയില്‍
നിന്നിരുന്ന എഴുത്തുകാരനായിരുന്നു കാനം ഈ.ജെ.

മനോരാജ്യം എന്ന പേരില്‍ ഒരു "മ" പ്രസിദ്ധീകരണം
അദ്ദേഹം കോട്ടയത്തു നിന്നും സ്വന്തമായും തുടങ്ങി.

( പില്‍ക്കാലത്ത് അത് കേരളഭൂഷണം ജോര്‍ജു തോമസ്സും
റേച്ചല്‍ തോമസ്സും ,അതിനു ശേഷം ഗുഡ്നൈറ്റ് മോഹനും
അതു കൈവശമാക്കി;എങ്കിലും നിലച്ചു പോയി)

കാനം ഈ.ജെ.ഫിലിപ്പു വഴിയും
ജനയുഗം-മലയാള നാടുവാരികകളിലെ കോളങ്ങള്‍
വഴി ഈയുള്ളവനും യുവജനപ്രസ്ഥാനങ്ങളിലൂടെ
കടന്നു വന്ന്‌ രണ്ടു തവണ വാഴൂര്‍ എന്ന
പ്ലൂടോവ്ഡ് ആയ അസംബ്ലി മണ്ഡലത്തെ രണ്ടു തവണ
പ്രതിനിധാനം ചെയ്ത കാനം രാജേന്ദ്രന്‍(സി.പി.ഐ)
എന്ന രാഷ്ട്രീയക്കാരനിലൂടെയും
കാനം അച്ച്ന്‍ എന്ന സി.എം.എസ്സ് പുരോഹിതനിലൂടെയും
റബര്‍ ഉറകള്‍ നിര്‍മ്മാണരംഗത്തെ കാനം ലാറ്റക്സ്
വഴിയും കാനം എന്ന സ്ഥലം മലയാളി മനസ്സില്‍
മായാതെ നില നില്‍ക്കുന്നു.

വെണ്മണി അടയ്ക്കാ,ആറന്മുള വെറ്റില
എന്നൊക്കെപ്പോലെ കാനം വിത്തു തേങ്ങാ ഒരുകാലത്തു
മദ്ധ്യതിരുവിതാംകൂറില്‍ കേഴ്വി കേട്ടിരുന്നു.

കുട്ടിക്കാനം,ഇരുട്ടു കാനം, തേക്കാനം,മണ്‍വെട്ടിക്കാനം
തുടങ്ങി വേറെയും കാനം ഉണ്ട്.തിരുനെല്‍‌വേലിയില്‍
കാനം എന്നൊരു പഞ്ചായത്ത് ഉണ്ട്.ആഫ്രിക്കയില്‍ ഒരു പീഠഭൂമിയും.
ഒരു ദ്വീപും ഇപ്പേരിലുണ്ട്.ജപ്പാനില്‍ ഒരു കമ്പനിയുമുണ്ട്
കാനം എന്ന പേരിനവകാശിയായി.

പഴയ മലയാളത്തില്‍ കാനം പുഴ ആണെന്നും
പില്‍ക്കാലത്ത് പുഴയോടു ചേര്‍ന്ന പ്രദേശം(പുഴയോരം)
അഥവാ പുഴ വറ്റിയുണ്ടായ പ്രദേശം കാനം ആയിത്തീര്‍ന്നു എന്നും
മാതൃഭൂമി ദിനപ്പത്രത്തിലെ മധുരം മലയാളം പംക്തിയില്‍
(2004 ഡിസംബര്‍ 28 ലക്കം) ടി.കെ.കെ പൊതുവാള്‍ അഭിപ്രായപ്പെട്ടു.
ബി.സി.ഒന്നാം ശതകം മുതല്‍ ഏ.ഡി മൂന്നാം ശതകം വരെ
എന്നു കരുതപ്പെടുന്ന തമിഴ് സംഘകാലത്ത്
പെരും കാനം എന്നു വിളിക്കപ്പെട്ടിരുന്ന പെരും പുഴയുടെ പ്രധാന
ശാഖ ഒഴുകിയിരുന്ന സ്ഥലമാണ് പയ്യന്നൂര്‍ റയില്‍‌വേ സ്റ്റേഷനു
സമീപമുള്ള മലബാറിലെ കാനം എന്നു പയ്യന്നൂര്‍ സ്വദേശി ആയ
പൊതുവാള്‍ പറയുന്നതു നമുക്കുവിശ്വസിക്കാം.

പഴയ തെക്കുംകൂറില്‍ പെട്ട കാനത്തില്‍ ഇപ്പോള്‍ പുഴയൊന്നും
ഇല്ല.എങ്കിലും കേരളത്തിലെ ഏറ്റവും നീളമേരിയ ശുദ്ധജലവാഹിയായ
പന്നഗം തോട് ഈ കാനത്തില്‍ തൊണ്ടുവേലില്‍ പുരയിടത്തില്‍
(ഇപ്പോള്‍ കാനം പ്ലാന്‍റെഷന്‍സ്) നിന്നാണു തുടങ്ങുന്നത്.
ജോസഫ് മറ്റം പന്നഗം തോട് എന്നൊരു നോവല്‍ എഴുതിയിട്ടുണ്ട്.
കലം മെനയുന്ന കുശവന്മാരുടെ കഥ.തകഴിയുടെ ചെമ്മീനിനെ
വെല്ലുന്ന നോവല്‍ എന്നായിരുന്നു തുടരനായി വരുമ്പോള്‍
ഉള്ള പരസ്യം.

ഒരു പക്ഷേ പുരാതനകാലത്ത് പന്നഗം കാനത്തില്‍ നല്ലൊരു
പുഴ ആയിരുന്നിരിക്കം.
പാത്തിരുന്നാല്‍ പന്നഗം കടക്കാം
എന്നൊരു ചൊല്ല് നാട്ടിലുണ്ട്.
പെട്ടെന്നു വെള്ളം
കൂടുകയും അതു പോലെ താഴുകയും
ചെയ്യുന്നതിനാല്‍ ഈ ചൊല്ലുണ്ടായി.
വളഞ്ഞു പുളഞ്ഞു പാമ്പിനെ(പന്നഗം)പോലെ ഒഴുകുന്നതിനാല്‍
പന്നഗം തോട് എന്ന പേര്‍ കിട്ടി.

പള്ളിക്കത്തോട്,അയര്‍ക്കുന്നം പഞ്ചായത്തുകളിലൂടെ
ഒഴുകി മീനച്ചില്‍ എന്ന ഗൗണാറില്‍
കാനം പ്രദേശത്തെ മഴവെള്ളം കൊണ്ടു രൂപം കൊള്ളുന്ന
പന്നഗം തോട് പതിക്കുന്നു.

എഴുത്തുകാരനായ കഥ

CARTOONIST NATHAN

എഴുത്തുകാരനായ കഥ

കാനം സി.എം.എസ്സ് മിഡില്‍സ്കൂളില്‍ രണ്ടാം ഫോമില്‍
പഠിക്കുന്ന സമയം 1956 ല്‍ പന്തപ്ലാക്കല്‍ കുഞ്ഞുകൃഷണപ്പണിക്കരുടെ
മകനും സഹപാഠിയുമായ കെ.ഗോപിനാഥനുമായി ചേര്‍ന്നു
ബാലരശ്മി എന്നൊരു സ്കൂള്‍ കയ്യെഴുത്തു മാസിക തുടങ്ങി.
മനോരമ വാരികയില്‍ വന്നിരുന്ന കാനം ഈ.ജെയുടെ
"ഈ അരയേക്കര്‍.."എന്ന നീണ്ടകഥയെ അനുകരിച്ചു നിരവധി
തുടരന്‍ കഥകള്‍ ഇതില്‍ വന്നിരുന്നു.

പില്‍ക്കാലത്തു " നാഥന്‍"
എന്ന പേരില്‍ കേരളകൗമുദി തുടങ്ങിയവയില്‍ കാര്‍ട്ടൂണ്‍
വരച്ചിരുന്ന കെ.സോമനാഥന്‍ എന്ന,ഗോപിനാഥസഹോദരന്‍,
കയ്യെഴുത്തു മാസികയുടെ മുഖച്ചിത്രവും കാര്‍ട്ടൂണുകളും
വരച്ചു.നാഥനെ സഹൃദയസമക്ഷം അവതരിപ്പിച്ചത്
ഞാനാണെന്നു പറയാം.

പത്രാധിപരായി സ്കൂളില്‍ അറിയപ്പെട്ടതോടെ
പത്രത്തില്‍ പേരച്ചടിച്ചു കാണാന്‍ കൊതിയായി.
വാഴൂര്‍ പതിനാലാം മയിലിലെ നോവല്‍റ്റി ക്ലബ് സ്ഥാപകന്‍


പി.കെ, കോശിസാര്‍ നടത്തിയിരുന്ന ഹിന്ദിപ്രചാര സഭയുടെ
അവധിക്കാല ക്ലാസ്സുകളില്‍ ചേന്ന്‍ ഹിന്ദി പഠിച്ചിരുന്നതിനാല്‍
പ്രസ്തുത ഭാഷയില്‍ ഹൈസ്കൂള്‍ നിലവാരത്തില്‍ അറിവുണ്ടായിരുന്നു.
ഹൈസ്കൂളില്‍ പഠിച്ചിരുന്ന മൂത്ത സഹോദരിയുടെ
ഹിന്ദിപാഠപുസ്തകത്തിലെ
ഒരു കഥ-ഒരു ന്യാധാപന്റേയും അദ്ദേഹതിന്റെ
കാമുകിയുടേയും അവരുടെ കുട്ടിയുടേയും കഥ-
സ്വതന്ത്രവിവര്‍ത്തനം നടത്തി അക്കാലത്തെ പ്രമുഖ പത്രമായിരുന്ന
കോട്ടയം കേരളഭൂഷണത്തിനയച്ചു കൊടുത്തു.

ജി.വിവേകാനദന്റെ
യക്ഷിപ്പറമ്പ് എന്ന ത്രില്ലര്‍ തുടരനായി വരുന്ന കാലത്ത്
വാരന്ത്യപ്പതിപ്പിലെ മറ്റൊരു പേജില്‍ കെ.ഏ ശങ്കരപ്പിള്ള എന്ന പേരില്‍
എന്റെ മോഷണകൃതി പ്രസിദ്ധീകൃതമായി.
അതോടെ സ്കൂളിനു വെളിയില്‍
നാട്ടിലും എഴുത്തുകാരന്‍ എന്നറിയപ്പെട്ടു.
കാനംകുട്ടികൃഷണനും
കാനം ഈ.ജെക്കും
പുറമേ കാനത്തില്‍ നിന്നും മറ്റൊരു എഴുത്തുകാരന്‍
കൂടി പത്രങ്ങളില്‍ വന്നു തുടങ്ങി.

ഇന്ന്‍ എന്‍.എച്-220 ; അന്ന്‍ കെ.കെ റോഡ്



KVMS Junction in NH-220

ലക്ഷ്മിഭായ് തമ്പുരാട്ടിയുടെ കാലത്തു ചിന്ന മണ്ട്രൊ
എന്നറിയപ്പെട്ടിരുന്ന കേണല്‍ മണ്ട്രോ എന്ന സായിപ്പിന്‍റെ
മനസ്സില്‍ കുരുത്തതാണ് കോട്ടയം -കുമളി എന്ന കെ.കെ റോഡ്.

ഏ.ഡി 1863 ല്‍ റോഡ് പണി തുടങ്ങി.സി.എം.എസ്സ് മിഷണറി
മാരുടെ കോട്ടയം മുണ്ടക്കയം ഭാഗങ്ങളിലെ പ്രേഷിത-വിദ്യാഭ്യാസ
പ്രവര്‍ത്തനങ്ങളും മണ്ട്രോയുടെ തിരുവിതാംകൂര്‍-മദിരാസി
ഗര്‍ണര്‍ നിയമനവും മുല്ലപ്പെരിയാര്‍ അണകെട്ടി മദിരാസിക്കു
വെള്ളം നല്‍കാനുള്ള തീരുമാനവും ഒക്കെ കെ.കെ റോഡിന്‍റെ
നിര്‍മ്മാണത്തിനു കാരണമായി.

മുണ്ടക്കയം വരെ 4 വര്‍ഷം,അവിടെനിന്നും കുമളി വരെ 4 വര്‍ഷം
അങ്ങിനെ മൊത്തം 8 വര്‍ഷം കൊണ്ടാണു പണി പൂര്‍ത്തിയായത്.
പൊന്‍‌കുന്നത്തുണ്ടായിരുന്ന കുന്നിലെ മുള്‍പ്പടര്‍പ്പു വെട്ടി മാറ്റാന്‍ പണിക്കാര്‍
മടിച്ചപ്പോള്‍ മണ്ട്രോ അതിലേക്ക്കു പൊ‌ന്‍നാണയങ്ങള്‍ വാരി വിതറിയത്രേ.
അതേത്തുടര്‍ന്നു പ്രദേശത്തിനു പൊന്‍‌കുന്ന്‍ എന്ന പേരു വീണു.

മരിച്ച തൊഴിലാളികളുടെ ശവശരീരങ്ങള്‍ സംസ്കരിച്ച സ്ഥലമാണു
പാമ്പാടിയിലെ "തെള്ളിച്ചുവട്".മേല്‍നോട്ടം വഹിച്ചിരുന്ന എഞ്ചിനിയറന്മാര്‍
തുണി കൊണ്ടുല്ല കൂടാരം കെട്ടി വിശ്രമിച്ച സ്ഥലം "കൂടാരകുന്ന്‍".

ആദ്യകാലത്തു കാളവണ്ടികള്‍ മാത്രം പോയിരുന്നു.
സമ്പന്നര്‍ക്കു കുതിരവണ്ടികളും വില്ലുവച്ച കാളവണ്ടികളും ഉണ്ടായിരുന്നു.
കൊടുങ്ങൂരിലെ തടിയാപിള്ള ഡോക്ടര്‍ക്കു വില്ലുവണ്ടി ഉണ്ടായിരുന്നു.
പിന്നീട് 8 സീറ്റുള്ള കരിവണ്ടി വന്നു.യുദ്ധകാലത്തു കരി ഉപയോഗിച്ചാണു
വണ്ടി ഓടിച്ചിരുന്നത്.വില പേശിയാണു ബസ്കൂലി വാങ്ങിയിരുന്നത്.
50 വര്‍ഷം മുന്‍പു റോഡ് ടാര്‍ ചെയ്തു.

രാജപ്രമുഖനായിരുന്ന ചിത്തിര തിരുനാളും ഇന്ത്യന്‍ പ്രധാന മന്ത്രി
ജവഹര്‍ ലാലും ഇതുവഴി
തേക്കടിയിലേക്കു പോയപ്പോള്‍ റോഡിനിരുവശവും നാട്ടുകാര്‍ കൂടി.
ബാലകുമാര്‍,ദാസ്സന്‍,ദേശബന്ധു കെ.എന്‍ ശങ്കുണ്ണിപിള്ളയുടെ സ്വരാജ്
എന്നീ ബസ്സുകള്‍ കെ.കെ റോഡില്‍ ട്രിപ്പുകള്‍ നടത്തി
റഡിമണി കോട്ടയം എടു മണി മുണ്ടക്കയം എന്നുള്ള പോര്‍ട്ടര്‍(കിളി)
മാരുടെവിളി പ്രസിദ്ധമായിരുന്നു.


110 കിലോമീറ്റര്‍ വരുന്ന പഴയ കെ.കെ റോഡ് ഇപ്പോള്‍ എന്‍.എച്.200
കൊല്ലം-കൊട്ടയം-തേനി യുടെ ഭാഗമാണ്. തമിഴന്‍റെ ദയവായ്പ്പും സാമര്‍ത്യവും
കൊണ്ടു സംസ്ഥാനപാത അല്ലാഞ്ഞിട്ടും ഈ റോഡ്
ദേശീയ പതയായി ഉയര്‍ത്തപ്പെട്ടു.കൊട്ടയം-കൊട്ടാരക്കര ഭാഗം സംസ്ഥാന പാത
കൂടി ഉള്‍പ്പെടുത്തി കൊല്ലം വരെ നീട്ടിയണ് അതു സാധ്യമാക്കിയത്.