2009, ഏപ്രിൽ 6, തിങ്കളാഴ്‌ച

പി.ടി.ചാക്കോ ? നിരപരാധി.





കാമ്പിശ്ശേരിയുടെ കുറ്റസമ്മതം
അഥവാ സത്യസന്ധത

പി.ടി.ചാക്കോ ? നിരപരാധി.

2008 ജൂലൈ 27 കാമ്പിശ്ശേരിയുടെ മുപ്പതാം
ചരമ വാര്‍ഷികമായിരുന്നു.
അദ്ദേഹം വളര്‍ത്തി വലുതാക്കിയ പല പത്രാധിപന്മാരും
എഴുത്തുകാരും അദ്ദേഹത്തെ മറന്നു കളഞ്ഞു.

പക്ഷെ അദ്ദേഹതിന്‍റെ കുറ്റസമ്മതം അഥവാ ഉപദേശം
എല്ലാവരും ഓര്‍ത്തു വയ്ക്കണം.
അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകനായിരുന്ന വിതുര ബേബി
"സത്യത്തിന്‍റെ അടിവേരുകള്‍"
എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
പത്രാധിപ സമതിയില്‍ കാമ്പിശ്ശേരി ഒറിക്കല്‍ പറഞ്ഞു

"നമ്മുടേതു പര്‍ട്ടി പത്രമാണ്‌.
ആ ലൈനില്‍ ഒരുപാട്‌ ചെയ്തു.
പി.ടി.ചാക്കോ ഒരു സ്ത്രീയെ തട്ടിക്കൊണ്ടു
പോയെന്നും അദ്ദേഹത്തിന്‍റെ കാര്‍ കട്ടവണ്ടിയില്‍
ഇടിച്ച്‌ അപകടമുണ്ടായി എന്നും നമ്മള്‍ വാര്‍ത്ത ഉണ്ടാക്കി.
പത്തു ശതമാനം സത്യം.
തൊണ്ണൂറു ശതമാനം കള്ളം.

പക്ഷേ ആ വാര്‍ത്ത ചാക്കോയുടെ
ജീവിതം തുലച്ചു.
അത്തരം രീതിയൊന്നും നമുക്കിനി വേണ്ട."

എല്ല മാധ്യമ പ്രവത്തകര്‍ക്കും സ്വീകരിക്കാവുന്ന
ഉപദേശമാണു കാമ്പിശ്ശേരിയുടെ കുമ്പസ്സാരം.
ഈ വസ്തുത എരുമേലിയില്‍ വന്നപ്പോല്‍ എന്നോടും
പറഞ്ഞിരുന്നു സത്യസന്ധനായിരുന്ന കാമ്പിശ്ശേരി.
 


ഡോക്ടറേ,നിങ്ങളുടെ നാട്ടുകാരന്‍ ചാക്കോച്ചനെ
കുരിശിലേറ്റിയ പത്രക്കാരാ ഞങ്ങള്‍
ജനയുഗം പത്രാധിപര്‍ കാമ്പിശ്ശേരിയും
കിട്ടുമ്മാന്‍ വരയുടമ യേശുദാസനേയും
ഉദ്ദേശിച്ചാവണം അദ്ദേഹം പറഞ്ഞത്.

കാമ്പിശ്ശേരിയുടെ കടലാസ്സു കച്ചവടം


കാമ്പിശ്ശേരിയുടെ കടലാസ്സു കച്ചവടം

1954 ല്‍ പത്തു വയസ്സുള്ളപ്പോള്‍ പത്തനാടു നടത്തപ്പെട്ട
"നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" നാടകത്തിലെ പരമുപിള്ള
അശ്വമേധം സിനിമയിലെ കുഷ്ഠരോഗി
പാച്ചുവും കോവലന്റേയും പിതാവ് കിട്ടു അമ്മവന്‍റെ
സൃഷ്ടാവ് യേശുദാസനുമായി എരുമേലിയില്‍.
"അസാധു" എന്നൊരു കാര്‍ട്ടൂണ്‍ മാസിക നടത്തി പൊള്ളിയിരിക്കുന്ന
യേശുദാസന്‍.ലേഖനങ്ങളെ ഇരുവരും വാനോളം
പുകഴ്ത്തി.നല്ല ഭാഷ.ലളിതം.മനോഹരം.എഡിറ്റിംഗ് വേണ്ട
തുടങ്ങി നല്ല നല്ല മലയാളം വിശേഷണപദങ്ങളുടെ പ്രളയം.
എന്തോ ദുഷ്ട ലാക്ക്(പി.ഗോവിന്ദപിള്ളയോടു കടപ്പാട്)

താമസ്സിയാതെ അതു വെളിയിലായി.
കടലാസ്സു കച്ചവടം
പുരോഗമിക്കുന്നില്ല എന്നു കാംബിശ്ശേരി. പൊതുജനാരോഗ്യം
വന്നാലൊന്നും ജനം ഇരച്ചു കയറി കോപ്പി വാങ്ങി വായിക്കില്ല.
അങ്ങനെ വരണമെങ്കില്‍ വിഷയം മറ്റേവന്‍ വേണം.
സാക്ഷാല്‍ വിഷായസുഖം തന്നെ.

പി.എം മാത്യൂ വെല്ലൂര്‍ "കുമാരി കുമാരന്മാരുടെ പ്രശനങ്ങള്‍"
ചെറിയ തോതില്‍ മനോരമ ദിനപ്പത്രത്തില്‍ ഒന്നു തുടങ്ങി
വച്ചതല്ലാതെ പേനയേടുത്തവരെല്ലാം ലൈംഗീകം അവതരിപ്പിക്കുന്ന
രീതി അന്നു പ്രചാരത്തിലായിരുന്നില്ല.

മുന്‍പൊരു ബ്ലോഗില്‍ വെട്ടൂര്‍ രാമന്‍ നായരെ ചെറുതായൊന്നു
കളിയാക്കന്‍ കാരണം പേരിനെക്കുറിച്ച് അദ്ദേഹം എഴുതിയ ഒരു ലേഖനത്തില്‍
വിഷയസുഖം എഴുതി വായനക്കരെ സുഖിപ്പിക്കുന്ന
എന്നേയും പി.എം മാത്യൂവിനേയും
ഒന്നു വാരിയിരുന്നതിനാല്‍ ആണ്.
പാവം വെട്ടൂരാശാന്‍ കാലയവനിക്കു പിന്നില്‍ മറഞ്ഞു.
അല്ലാത്തപക്ഷം മനോരമ-മാതൃഭൂമി ആരോഗ്യ മാസികകള്‍
മല്‍സരിച്ചു കൂടുതല്‍ കൂടുതല്‍ തുറന്നു കാട്ടുകയും വരയുകുകയും
ചെയ്യുന്നതു കണ്ടു ജീവിക്കാന്‍ മറന്നു പോകയും
ആത്മഹത്യ ചെയ്യുകയും ചെയ്തേനെ.
ഏതായാലും വെല്ലൂരും കാനവും അത്രയും മുന്‍പോട്ടു
പോയില്ല.

ഡോ.കാനം ഡോ.കാമം ആയ കഥ

ഡോ.കാനം ഡോ.കാമം ആയ കഥ

വടക്കേയിന്ത്യയില്‍ നിന്നും ഒരിക്കല്‍ അയച്ച
കത്തില്‍ മേല്‍‌വിലാസത്തില്‍
എന്‍ എന്നത് എം എന്നായിരുന്നു
അടിച്ചിരുന്നത്,അങ്ങനെ കാനം ശങ്കരപ്പിള്ള
എന്ന ഈ ഞാന്‍
കാമം ശങ്കരപിള്ളയും ആയി.

ഒരു കണക്കിന് എനിക്കതു കിട്ടേണ്ടതാണ്.
ജനയുഗം പ്രസിദ്ധീകരണങ്ങളുടെ അധിപന്‍
കാമ്പിശ്ശേരിയുടെ ആവശ്യപ്രകാരം കാമ(ലൈംഗീക)
വിഷയസംബന്ധമായി ഒരു പക്തി കുറേകാലം ജനയുഗം
വാരികയില്‍ എഴുപതുകളില്‍ എഴുതിയിരുന്നു.

അന്നും ഇന്നും എക്കാലവും എനിക്കേറ്റവും ഇഷ്ടപ്പെട്ട
വിഷയം പൊതുജനാരോഗ്യ പ്രശ്നങ്ങളാണ്.

എന്നാല്‍ അത്തരം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍
മലയാള മാധ്യമങ്ങള്‍ എഴുപതുകളില്‍ തയ്യാറായിരുന്നില്ല.
വളരെ നാളത്തെ പരിശ്രമഫലമായി നമ്മുടെ നാട്ടിലെ
സാധാരണ രോഗങ്ങളെക്കുറിച്ചു ലളിതമലയാളത്തില്‍
ഞാന്‍ മുപ്പത്തില്‍പ്പരംലേഖനങ്ങള്‍ തയ്യാറക്കി.

ജനയുഗം വാരികയില്‍ അവ പ്രസിദ്ധീകരിക്കാന്‍
കാമ്പിശ്ശേരി തയാറായി.പരസ്യം നല്‍കിയ ശേഷം
തുടങ്ങിയ പംക്തിയില്‍ ചൊറി,അമീബിആസിസ്,
ചിക്കന്‍പോക്സ്,വിരബാധകള്‍ തുടങ്ങി ഏതാനും
എണ്ണം വെളിച്ചം കണ്ടു.അന്നു കോട്ടയം ജില്ലയിലെ
എരുമേലി ഹെല്‍ത്തു സെന്ററില്‍ ജോലി.

അതിനടുത്തു താമസം.
ഒരു ദിവസം വൈകുന്നേരം കാമ്പിശ്ശേരി തന്‍റെ പഴക്കം ചെന്ന,
മ്യൂസിയത്തില്‍ വയ്ക്കാറായ, ഹില്‍മാന്‍ കാര്‍ സ്വയം
ഓടിച്ച് കാര്‍ട്ടൂണിസ്റ്റ് യേശുദാസനുമായി (പാടുന്ന ദാസനല്ല
,വരയുന്ന ദാസന്‍) താമസസ്ഥലത്തെത്തി.ഈ യാത്രയിലെ
"പട്ടയടി"യെക്കുറിച്ചു
യേശുദാസന്‍ അടുത്തകാലത്തു ഭാഷാപോഷിണിയില്‍
എഴുതിയിരുന്നു.