2009, മേയ് 31, ഞായറാഴ്‌ച

രോഗി മരിച്ചാല്‍....

രോഗി മരിച്ചാല്‍....
ചികില്‍സയെത്തുടര്‍ന്നും അതെത്ര നിസ്സാരചികില്‍സയാണെങ്കിലും
ശസ്ത്രക്രിയകളെത്തുടര്‍ന്നും വലുതുചെറുതു വ്യത്യാസം നോക്കതെ തന്നെ
രോഗി മരണമടയാം. കാരണം വ്യതസ്ഥമായിരുക്കാം .
നല്ല ആരോഗ്യമുള്ളഹൃദയത്തിലും കരളിലും രക്തത്തിലും തകരാര്‍
ഒന്നു മില്ലാത്ത ആള്‍,നോര്‍മല്‍ ക്രിയേറ്റിന്‍ നിലവാരമുള്ള ആള്‍,
ശസ്ത്രക്രിയാ സമയത്തോ അതിശേഷമോ മരണമടയാം.

ഔഷധം(ഗുളിക)കഴിച്ചു മരണമടയാം.കുത്തിവയ്പ്പെടുത്താല്‍ മരണമടയാം.
പെന്‍സിലിന്‍,ലിവര്‍ എക്റ്റ്രാക്റ്റ്,ബരല്‍ഗാന്‍ എന്നിവ എടുത്തു
മരിച്ചവര്‍ നിരവധി,ബരല്‍ഗാന്‍ ഗുളിക കഴിച്ചും ചിലര്‍ മരിച്ചു.

പ്രസവം രോഗമല്ല,സാധാരണ ശരീര ധര്‍മ്മം.
എന്നാല്‍ പ്രസവസമയത്തും അതിനുശേഷവും മാതാവു മരണമടയാം.
കുഞ്ഞുമരിച്ചു പോകാം.അപൂര്‍വ്വമായി ഇരുവരും മരിക്കാം.
ഇതെല്ലാം സംഭവിക്കാം,സംഭവിക്കാറുണ്ട് എന്ന്‍ എല്ലാവരും
രോഗികളും ബന്ധുക്കളും മാധ്യമങ്ങളും മന്‍സ്സിലാക്കണം.
നാല്‍പ്പതു വര്‍ഷത്തിനിടയില്‍ നാലു പ്രസവമരണങ്ങള്‍ക്കു
ഞാന്‍ ദൃക്സാക്ഷിയായിട്ടുണ്ട്.
നമ്മുടെ നാട്ടില്‍ മാത്രമല്ല ഏതു നാട്ടിലും ഇതു തന്നെ സ്ഥിതി.
പണ്ട് നമ്മുടെ ഒരു മന്ത്രിയെ ഹൃദയ ശസ്ത്രക്രിയയ്ക്കു
വിദേശത്തു കൊണ്ടു പോയി.തിരിച്ചെത്തിയതു ശവശരീരം.
അവിടെയും ആശുപത്രിമരണം കള്ളനെപ്പോലെ കടന്നു വരാറുണ്ട്.
ചുരുക്കത്തില്‍ രോഗ ചികിസ അപകടരഹിതമല്ല
എന്നേവരും മന്‍സ്സിലാക്കുക.
ചികില്‍സാസമയത്തും ശസ്ത്രക്രിയാസമയത്തും
ഏതൊരാളും മരിക്കാം.
പ്രസവസമയത്ത് ഏതൊരു സ്ത്രീയും മരണമടയാം.
ആശുപത്രിയാണൊ മരണവും നടക്കും.