2009, ഏപ്രിൽ 30, വ്യാഴാഴ്‌ച
ഭീകരരും ഭീകരപ്രവര്‍ത്തനവും ശരീരത്തിനുള്ളിലും
ഭീകരരും ഭീകരപ്രവര്‍ത്തനവും ശരീരത്തിനുള്ളിലും
ലോകമെമ്പാടും ഭീകരരും ഭീകരപ്രവര്‍ത്തനവുമാണ്.
മനുഷ്യശരീരത്തിന്‍റെ കഥയും വ്യത്യസ്ഥമല്ല.മിത്രം
എന്നു വിചാരിച്ചിരുന്നവര്‍ പെട്ടെന്നു ശത്രുക്കള്‍
ആകുന്നു. നാശനഷ്ടങ്ങള്‍ വരുത്തുന്നു.
പ്രാണവായു എന്നു നാം പറയുന്ന ഓക്സിജന്‍
രൂപാന്തരം പ്രാപിച്ചു ശരീരകോശങ്ങളേയും കലകളേയും
നശിപ്പിച്ചു രോഗാവ്സ്ഥകള്‍ സൃഷ്ടിക്കുന്നു.നമ്മെ
മരണത്തിലേക്കു നയിക്കുന്നു.ജര,നര,തിമിരം,രക്തക്കുഴല്‍
രോഗം(അഥിറോസസ്ക്ലെറോസ്സിസ്), ഹൃദ്രോഗം,വൃക്ക രോഗം
തുടങ്ങി കാന്‍സറിനു വരെ കാരണം ഓക്സിജന്‍ രൂപാന്തരം
വന്നുണ്ടാകുന്ന ഫ്രീറാഡിക്കിള്‍ എന്ന സ്വതന്ത്രകണികള്‍ ആണ്.
ഇവയെ നശിപ്പിക്കാന്‍ ആന്‍റി ഓക്സിഡന്‍റ് എന്ന
നിരോക്സികാരികളെ പ്രകൃതി തന്നെ നമുക്കു തരുന്നുണ്ട്.
നാമതു മനസ്സിലാക്കി അവയെ പ്രയോജനപ്പെടുത്തണമെന്നു മാത്രം.
പ്രാണവായു ചെയ്യുന്ന ദോഷം മനസ്സിലാക്കാന്‍ അന്തരീക്ഷത്തില്‍
മുറിച്ചു വയ്ക്കുന്ന ഒരാപ്പിളിനോട് അതെങ്ങനെയാണു
പെരുമാറുന്നതെന്നു കാണുക
ഇരുമ്പു തുരുമ്പിക്കുന്നതും ഓക്സിജന്‍റെ ഭീകരപ്രവര്‍ത്തനത്താലാണ്.
സര്‍വ്വവ്യാപികളാണ് സ്വതന്ത്രകണികളായ ഫ്രീ റാഡിക്കളുകള്‍.
ഈശ്വരനെപ്പോലെ തൂണിലും തുരുമ്പിലും പുകയിലും പൊടിയിലും
വറുത്തതിലും പൊരിച്ചതിലും ഫാസ്റ്റ് ഫുഡ്ഡിലും അവ കാണപ്പെടുന്നു.
നാം ശ്വസിക്കുന്ന വായുവിലടങ്ങിയിരിക്കുന്ന ഓക്സിജനില്‍ 1-2 ശതമാനം
ഇണപിരിഞ്ഞ ഇലക്ട്രോണുകള്‍ അടങ്ങിയ ശക്തിയേറിയ 'റീ ആക്ടീവ്
ഓക്സിജന്‍ സ്പീഷീസ്' എന്നയിനം ഫ്രീ റാഡിക്കലുകളാണ്.
ഒന്നോ അതിലധികമോ ഇണപിരിഞ്ഞ തന്മാത്രകള്‍ അടങ്ങിയ
രാസഘടകങ്ങളാണ്ഫ്രീ റാഡിക്കിളുകള്‍
ചയാപചയ(മെറ്റബോളിക്) പ്രവര്‍ത്തനങ്ങളാല്‍ ശരീരത്തിനുള്ളില്‍
നിരന്തരം ഫ്രീ റാഡിക്കളുക ള്‍നിര്‍മ്മിക്കപ്പെട്ടു കൊണ്ടിരിക്കും.
ഇണപിരിഞ്ഞ സംഭ്രാന്തരായ ഈ കണികകള്‍ നോണ്‍ റാഡിക്കല്‍
വസ്തുക്കളായ ഡി.എന്‍ ഏ, പ്രോട്ടീന്‍,കാര്‍ബോഹൈഡ്രേറ്റ്
എന്നിവയില്‍ നിന്നും ഇലക്ട്രോണുകളെ ആകര്‍ഷിച്ചെടുത്ത് അവയെ
അസ്ഥിരങ്ങളാക്കും.തുടര്‍ന്നാണ് ജര,നര,തിമിരം,രക്തക്കുഴലുകള്‍ക്കു
കട്ടി കൂടല്‍,ഹൃദ്രോഗം,വൃക്കരോഗം,കാന്‍സര്‍ തുടങ്ങിയവ
ഉടലെടുക്കുന്നത്.
ഓക്സിജന്‍റെ അസ്ഥിരഘടകങ്ങള്‍ സൂപ്പര്‍ ഓകസൈഡ് ആനയോണ്‍,
ഹൈഡ്രോക്സില്‍ റാഡിക്കിള്‍, ഹൈഡ്രജന്‍ പെറോക്സൈഡ് എന്നിവ
ആണ്.ഓക്സിജന്‍ മോളിക്ക്യൂളില്‍ ഒരിലക്ട്രോണ്‍ കൂടിയാല്‍ സൂപ്പര്‍
ഓക്സൈഡ്.രണ്ടെണ്ണം കൂടിയാല്‍ ഹൈഡ്രജന്‍ പെറോക്സൈഡ്.
മൂന്നെണ്ണം കൂടിയാല്‍ ഹൈഡ്രജന്‍ റാഡിക്കിള്‍. ഇതിനാണേറ്റവും
ശക്തി. നാലെണ്ണം കൂടിയാല്‍ വെള്ളം.അതു മാത്രമാണ് ദോഷം ചെയ്യാത്ത,
എന്നാല്‍ ഏറെ ഗുണം ചെയ്യുന്ന ഓക്സിജന്‍ ശങ്കരവസ്തു.
(Manoj corrects
“മൂന്നെണ്ണം കൂടിയാല്‍ ഹൈഡ്രജന്‍ റാഡിക്കിള്‍. ഇതിനാണേറ്റവും ശക്തി.“
ഹൈഡ്രോക്സില്‍ റാഡിക്കളല്ലേ ശരി.
ഹൈഡ്രജന്‍ റാഡിക്കളും ഹൈഡ്രോക്സില്‍ റാഡിക്കളും തമ്മില്‍ വ്യത്യാസമുണ്ടല്ലോ.)
മലിനവായു,പുക,ഭക്ഷണപാനീയങ്ങള്‍,സൂര്യരശ്മി,അണുവികരണം,
സിഗററ്റുവലി,കീടനാശിനികള്‍,ജീവിതസമ്മര്‍ദ്ദം,ഉറക്കക്കുറവ്,വ്യായാമക്കുറവ്
എന്നിവ ഫ്രീറാഡിക്കലുകളെ സൃഷ്ടിക്കുന്നു.ചപയാപചയം(മെറ്റബോളിസം,)
ഫാഗോസൈറ്റോസ്സിസ്(രോഗാണുക്കല്‍,ചത്തടിഞ്ഞ കോശങ്ങള്‍ എന്നിവയെ
വിഴുങ്ങല്‍,)ലൈപിഡ് പെറോക്സിഡേഷന്‍,ഇന്‍ഫ്ലമേഷന്‍,എന്‍സൈം
പ്രവര്‍ത്തനങ്ങള്‍ എന്നിവ ശരീരത്തിനുള്ളില്‍ ഫ്രീ റാഡിക്കിലുകളെ
നിര്‍മ്മിക്കുന്നു.
ഫ്രീറാഡിക്കലുകള്‍ എപ്പോഴും ദോഷം ചെയ്യില്ല.
ശ്വാസോച്ഛാസം,മെറ്റബോളിസം,വിഷവസ്തു നിര്‍വ്വീര്യകരണം
എന്നിവയ്ക്കു ഫ്രീ റാഡിക്കലുകള്‍ വേണം.ഒരു നിശ്ചിത
അളവില്‍ കൂടിയാല്‍ മാത്രം അവ ദോഷം ചെയ്യും.
ശരീരം തുടര്‍ച്ചയായി റീആക്റ്റീവ് ഓക്സിജന്‍ സ്പീഷീസ്സിനെ
നിര്‍മ്മിക്കുന്നതിനാല്‍ അവയെ നിര്‍വ്വീര്യമാക്കാന്‍
പ്രകൃതി നിരോക്സികാരികള്‍(ആന്റിഓക്സിഡന്റുകള്‍)
എന്നയിനം വസ്തുക്കളെ നിര്‍മ്മിച്ചു.ഫ്രീ റാഡിക്കിള്‍
ഉണ്ടാക്കുന്ന ദുഷ്ഫലങ്ങളെ ഇവ ഇല്ലായ്മ ചെയ്യുന്നു.
ഇണപിരിഞ്ഞ ഇലക്ടോണുകളെ ദാനം ചെയ്യുന്ന
ദാനശീലരായ മഹാബലികളാണ് ആന്‍റിഓക്സിഡന്‍റുകള്‍
ആന്‍റി ഓക്സിഡന്‍റുകള്‍ പലവിധമുണ്ട്.
ഫ്രീറാഡിക്കലുകളുടെ സൃഷ്ടിയെ തടയുന്നവയും
അവയുടെ പ്രവത്തങ്ങളെ തടയുന്നവയും ഉണ്ട്.
സൂപ്പര്‍ ഓക്സൈഡ് ഡിസ്മൂട്ടേസ്, ഗ്ലൂട്ടാതയോണ്‍
പെറോക്സിഡേസ്, കാറ്റലേസ് എന്നിവ എന്‍സൈമുകളായ
നിരോക്സികാര്‍കളാണ്.
എന്‍സൈമുകള്‍ അല്ലാത്തവ രണ്ടിനം.
വൈറ്റമിന്‍ സി,ഈ, ബീറ്റാ കരോട്ടിന്‍ എന്നിവ ആദ്യ ഇനം.
മൈക്രോനുട്രിയന്‍സ് എന്നറിയപ്പെടുന്ന സിങ്ക്,സെലിനിയം
എന്നിവ രണ്ടാമത്തെ ഇനം.
അഥിറൊസ്ക്ലെറോസ്സിസ്, പ്രമേഹം, ചില ത്വക് രോഗങ്ങള്‍
ജരാനരകള്‍, ചില നേത്ര രോഗങ്ങള്‍,ചിലയിനം കാന്‍സര്‍
എന്നിവയെ ആന്‍റിഓക്സിഡന്‍റ് കഴിച്ചു തടയാം.ലോ ഡെന്‍സിറ്റി
ലൈപ്പോപ്രോട്ടീന്‍ എന്നയിനം കൊഴുപ്പ് ഓക്സിഡൈസ്ഡ് ലോ
ഡെന്‍സിറ്റി ലൈപ്പോപ്രോട്ടീന്‍ ആയി രൂപാന്തരപ്പെടുമ്പോഴാണ്
അഥിരോസ്ക്ലെറോസ്സിസ് ഉടലെടുക്കുക.
തുടര്‍ന്നു ഹൃദയം,വൃക്ക,തലച്ചോര്‍ തുടങ്ങിയ ഭാഗങ്ങളിലെ
രക്തക്കുഴലുകളില്‍ തടസ്സം
വന്നാണ് ഹൃദയാഘാതം,പക്ഷവധം, മൂത്രം ഉണ്ടാകാതെ
വരുക എന്നിവ സംഭവിക്കുക.
ബീറ്റാ കരോട്ടീന്‍, വൈറ്റമിന്‍ സി,ഈ എന്നീ വൈറ്റമിനുകള്‍
എന്നിവ കഴിച്ചാല്‍ അഥിരോസ്ക്ലെറോസ്സിസിനെ തടയാം.
പ്രമേഹരോഗികളില്‍ ഉണ്ടാകുന്ന റട്ടിനോപ്പതി,നെഫ്രോപ്പതി
മൂത്രം ഉണ്ടാകാതെ വരല്‍ എന്നിവയ്ക്കു കാരണം ഫ്രീ
റാഡിക്കിളുകളാണ്.അതിനാല്‍ പ്രമേഹരോഗികള്‍ ധാരാളം
ആന്‍റി ഓക്സിഡന്‍റുകള്‍ കഴിക്കണം.
ഇന്‍ഫ്ലമേഷന്‍, ജരാനരകള്‍,
തിമിരം,പാര്‍ക്കിന്‍സോണിസം എന്നിവയെ തടയാനും
ആന്‍റി ഓക്സിഡന്‍റുകള്‍ കഴിക്കണം.
പഴക്കം ആകാത്ത പച്ചക്കറികള്‍,ഇലക്കറികള്‍,രണ്ടു ദിവസ്സത്തില്‍
കൂടുതല്‍ ആകാത്ത പഴം എന്നിവയില്‍ ധാരാളം നിരോക്സികാരികള്‍
ഉണ്ട്.
നെല്ലിക്കയിലും ചെറുനാരങ്ങയിലും അവ ധാരാളം ഉണ്ട്.
ഈ സത്യം നമ്മുടെ മുനിമാര്‍ക്കറിയാമായിരുന്നു.
ജരാനരകളെ തടയാന്‍ ച്യവനമഹര്‍ഷി സൃഷ്ടിച്ചെടുത്ത
ച്യവനപ്രാശം ലേഹ്യത്തില്‍ പ്രധാന ഘടകം നെല്ലിക്കയായിരുന്നു.
പക്ഷേ ഇന്നു മാര്‍ക്കറ്റില്‍ കിട്ടുന്നവയില്‍ മത്തങ്ങാ,കുമ്പളങ്ങ
എന്നിവയുംക്യാബേജും ആണെന്നോര്‍ക്കുക.
Manoj adds
ഓക്സിഡേറ്റീവ് സ്ട്രെസ്സിനോടൊപ്പം ഈ അടുത്തായി നൈട്രോസെറ്റീവ് സ്ട്രെസ്സ് കൂടി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. റിയാക്ടീവ് ഓക്സിജന്‍ സ്പീഷീസ് (ROS) പോലെ റിയാക്ടീവ് നൈട്രജന്‍ സ്പീഷീസും (RNS) ഒരു പരിധി കഴിഞ്ഞാല്‍ അപകടകാരി തന്നെ. രണ്ടിന്റെതും ഫ്രീറാഡിക്കള്‍ പ്രവര്‍ത്തനം തന്നെ. ഓക്സിജന്‍ സുപ്പര്‍ ഓക്സൈഡ് ആയാലേ അപകടമുണ്ടാകൂ. എന്നാല്‍ നൈട്രിക്ക് ഓക്സൈഡ് (NO) ഫ്രീറാഡിക്കളായതിനാല്‍ അതിന്റെ അളവ് ശരീരത്തില്‍ കൂടിയാല്‍ ഓക്സിഡേറ്റീവ് സ്ട്രെസ്സിന്റെ അതേ ഉപദ്രവം തന്നെ സംഭവിക്കും.
[വായനക്കാര്‍ NOയെ അറിയാതിരിക്കില്ല... വയാഗ്ര കഴിക്കുമ്പോള്‍ ലിംഗോദ്ധാരണത്തെ സഹായിക്കുന്നത് ഈ NO ആണ്, 1999ല്‍ വൈദ്യ ശാസ്ത്രത്തിലെ നോബല്‍ സമ്മാനം ലഭിച്ചത് നൈട്രിക്ക് ഓക്സൈഡിന്റെ ശരീരത്തിനുള്ളിലെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പഠനത്തിനാണ്]
2009, ഏപ്രിൽ 29, ബുധനാഴ്‌ച
വൈദ്യപരിശോധന കഴിഞ്ഞു മതി വിവാഹം
യാതൊരു മുന്‍ പരിചയവും ആവശ്യമില്ലാത്ത
അഥവാ അതുണ്ടെങ്കില്‍ വലിയൊരു ന്യൂനതയായി
കണക്കാക്കുന്ന ഏക രംഗമാണ് വിവാഹം.
എല്ലാ സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ ജോലികള്‍ക്കും
പല സ്വകാര്യജോലികള്‍ക്കും അതിനു ചേരുന്ന
ആളിനു ശാരീരിക തകരാര്‍ ഇല്ല എന്നു കാട്ടുന്ന
മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണം.അതിനു
വൈദ്യപരിശോധനയും വേണ്ടി വരും.വിദേശത്തു
പോകാന്‍ പാസ്പോര്‍ട്ട് വേണമെങ്കിലും മെഡിക്കല്‍
സര്‍ട്ടിഫിക്കേറ്റ് വേണം.എന്നാല്‍ ജീവിതകാലം
മുഴുവന്‍ നീണ്ടു നില്‍ക്കുന്ന വിവാഹജീവിതത്തിലേക്കു
പ്രവേശിക്കാന്‍ വൈദ്യപരിശോധനയും സര്‍ട്ടിഫിക്കേറ്റും
ഒരു സമൂഹത്തിലും ആരും നിര്‍ബന്ധമാക്കിയിട്ടില്ല.
വിവാഹത്തിനു മുമ്പു വൈദ്യപരിശോധന നടത്തിയിരുന്നു
എങ്കില്‍ കണ്ടു പിടിച്ചു പരിഹരിക്കാമായിരുന്ന ചില കേസുകളെ
ക്കുറിച്ചുള്ള വിവരം ഞാന്‍ 4 ബ്ലോഗ്കളിലായി നല്‍കിയിരുന്നു:
1. ടെസ്റ്റിക്കുലാര്‍ ഫെമിനൈസേഷന്‍ സിന്‍ഡ്രോം.
(വൃഷണം സ്ത്രീഹോര്‍മണുകളെ ഉല്‍പ്പാതിപ്പിക്കുന്ന
അവസ്ഥ.സ്ത്രൈണഭംഗി കാണും.പക്ഷേ ഗര്‍ഭപാത്രം
കാണില്ല)
2.യോനീനാളത്തിലെ ഫഫൈബ്രോയിഡ് മുഴ.
(ലൈംഗീകബന്ധം സാധ്യമല്ലാത്ത അവസ്ഥ)
3.സുഷിരമില്ലാത്ത കന്യാചര്‍മ്മം.
(ഇംപെര്‍ഫൊറേറ്റ് ഹൈമന്‍.ആര്‍ത്തവരക്തസ്രാവം വെളിയില്‍
വരില്ല.ലൈംഗീകബന്ധം നടക്കില്ല.)
4. പുറകോട്ടു മാറാത്ത അഗ്രചര്‍മ്മം.
(ഫൈമോസ്സിസ്)
ഇവരെല്ലാം ഇന്നും ജീവിച്ചിരിക്കുന്ന വ്യക്തികളാണ്.
രഹസ്യസ്വഭാവം നിലനിര്‍ത്താന്‍ പേരു വെളിപ്പെടുത്തിയില്ല
എന്നു മാത്രം
അംഗവൈകല്യങ്ങളും രോഗങ്ങളും വിവാഹത്തിനു ശേഷം
മാത്രമാവാം കണ്ടുപിടിക്കപ്പെടുക.ലൈംഗീക ബന്ധം നടക്കുമെങ്കില്‍
വിവാഹമോചനം അനുവദനീയമല്ല.ആദ്യഭാര്യ ജീവിച്ചിരിക്കുമ്പോള്‍
രണ്ടാം വിവാഹം പല സമൂഹത്തിലും അനുവദിക്കപ്പെടില്ല.വിവാഹത്തിനു
മുമ്പുള്ള വൈദ്യപരിശോധന് പലപ്പോഴും പ്രശ്നങ്ങള്‍ ഒഴിവാക്കും.
പൊതുവായ ആരോഗ്യനിലയും ഉല്‍പ്പാദനവ്യൂഹത്തിന്‍റെ ആരോഗ്യ നിലയും
അവലോകനം ചെയ്യപ്പെടും.
കൗമാരത്തില്‍ പലപെണ്‍കുട്ടികള്‍ക്കും അമിതരക്തസ്രാവം(മെനോറേജിയാ)
കാണും.തുടര്‍ന്നവര്‍ അനീമിയാ പിടിച്ചു വിളറി പച്ചകൂമ്പാള പോലെ വിളറും.
ഹീമോഗ്ലോബിന്‍പത്തില്‍ താഴെയാവും.ഇത്തരം കുടികള്‍ ഇരുമ്പടങ്ങിയ
ഔഷധം കഴിക്കണം.മലം പരിശോധിച്ചു കൃമി-വിര ബാധകള്‍ കണ്ടെത്തണം.
അവ കണ്ടാല്‍ ഔഷധം കഴിച്ച് അവയെ നശിപ്പിക്കണം.
വ്യായാമക്കുറവ്,ബേക്കറി-ഫാസ്റ്റ് ഫുഡ് ഭക്ഷണം എന്നിവയാല്‍ പല
പെണ്‍കുട്ടികള്‍ക്കും അമിത വണ്ണം കാണപ്പെടുന്നു.ഇത്തരക്കാരില്‍
പി.സി.ഓ.ഡി(പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം) എന്ന അവസ്ഥ
കാണപ്പെടുന്നു.ശാരീരികപരിശോധന,അള്‍ട്രാസൗണ്ട് പരിശോധന,
ഹോര്‍മോണ്‍ പരിശോധന എന്നിവ വഴി അതു കൃത്യമായി
കണ്ടെത്താം.ആര്‍ത്തവം തുടങ്ങാതിരിക്കുക,ശുഷ്കമായിരിക്ക
,ക്രമം തെറ്റിവരുക,അമിത രോമവളര്‍ച്ച,പൊടി മീശ.മുഖത്തും
ദേഹത്തും കാരകള്‍,സ്തനങ്ങള്‍ക്ക് അമിത വലിപ്പം തുടങ്ങിയവയാണു
ലക്ഷണം.അമിതവണ്ണമില്ലാത്തവരിലും പി.സി.ഓ.ഡി കാണപ്പെടാം.
വണ്ണം കൂടിയവര്‍ക്കുള്ള ചികില്‍സ വണ്ണം കുറയ്ക്കുക എന്നതാണ്.
സ്കിപ്പിങ്ങ് ഇത്തരക്കാര്‍ക്കു പറ്റിയ വ്യായാമമാണ്.ഔഷധം
തുടര്‍ച്ചയായി കഴിക്കേണ്ടി വരും.പ്ര്‍ആമേഹത്തിനുള്ള ഗുളികകള്‍
ഇത്തരക്കാര്‍ക്കു നല്‍കാറുണ്ട്.
സ്തനങ്ങള്‍ തമ്മിലുള്ള വലിപ്പവ്യത്യാസം ,ലിംഗവലിപ്പം
എന്നിവയെക്കുറിച്ചു പല ചെറുപ്പക്കാരും തെറ്റായ ധാരണകള്‍
വച്ചു പുലര്‍ത്താറുണ്ട്.അവ മാറ്റിയെടുക്കാന്‍
വിവാഹത്തിനു മുമ്പുള്ള പരിശോധന്‍ സഹായിക്കും.
ലിംഗവലിപ്പവും ലൈഗീകശേഷിയും തമ്മില്‍ ബന്ധമില്ല.
കാലുകുറുകിയവര്‍ക്കും കാലിനു നീളം കൂടിയവര്‍ക്കും
സഞ്ചരിക്കാന്‍ കഴിയുമല്ലോ.
പല യുവതീ-യുവാക്കളിലും തൊലിപ്പുറത്തു ചുണങ്ങ്,പുഴുക്കടി,ചൊറി
തുടങ്ങിയ ത്വക് രോഗങ്ങള്‍ കാണാറുണ്ട്.പ്രത്യേകിച്ചും അമിതമായി
വിയര്‍ക്കുന്നവരില്‍.ഹോസ്റ്റലുകളില്‍ താംസ്സിച്ചിരുന്നവരില്‍ തുടയിടുക്കില്‍
ഫംഗസ്സ് (പുഴുക്കടി) കാണാറുണ്ട്.ഇത്തരം രോഗങ്ങള്‍ വിവാഹത്തിനു
മുമ്പു ചികില്‍സിച്ചു മാറ്റണം.
ജന്മനായുള്ള ഹൃദ്രോഗം,വാതപ്പനി കൊണ്ടുള്ള ഹൃദ്രോഗം ഇവ
കണ്ടെത്താന്‍ വൈദ്യ പരിശോധന സഹായിക്കും.ഇത്തരം രോഗങ്ങള്‍
ശസ്ത്രക്രിയ വഴി പരിഹരിക്കാം.അങ്ങിനെ പരിഹരിക്കാന്‍
പറ്റാത്തവയെങ്കില്‍ വിവാഹം വേണ്ടെന്നു വയ്ക്കണം.
യോനീനാളം.ഗര്‍ഭപാത്രം,അണ്ഡാശയം ഇവ ഇല്ലാത്ത യുവതികള്‍
ഉണ്ട്.അള്‍ട്രാസൗണ്ട് പരിശോധന വഴി ഇവകണ്ടെത്താം
.അങ്ങിനെയുള്ളവര്‍ക്ക് വന്ധ്യരായ പുരുഷന്മാരെ തന്നെ
കണ്ടെത്തുകയാവും നല്ലത്.ദത്തെടുക്കല്‍ വഴി അവര്‍ക്കു
കുട്ടികളെ വളര്‍ത്തുകയും ആവാം.രണ്ടു ഗര്‍ഭപാത്രംDouble Uterus
തുടങ്ങിയ വൈകല്യം കണ്ടെത്തിയാല്‍ ശസ്ത്രക്രിയ വഴി
പരിഹാരം തേടാം.ശരീര ശുചിത്വം നോക്കേണ്ടതെങ്ങിനെ
എന്നും ഡോക്ടര്‍ പറഞ്ഞു മന്‍സ്സിലാക്കും.
ഗര്‍ഭം ധരിക്കാന്‍ സാധ്യത ഉള്ളതും ഇല്ലാത്തതും ആയ
ദിനങ്ങള്‍ മന്‍സ്സിലാക്കണം.ഗര്‍ഭം ധരിച്ചിട്ട് അലസ്സിപ്പിച്ചു
കളയുന്നതിലും നന്ന്‍ ഗര്‍ഭം ധരിക്കാതെ നോക്കയാണ്.
ആദ്യ ഗര്‍ഭം അലസ്സിപ്പിക്കരുത്.പിന്നീട് ഗര്‍ഭം ധരിച്ചില്ല
എന്നു വരാം.വേണ്ടാത്ത ഗര്‍ഭം 15 ദിവസത്തിനുള്ളില്‍
അലസ്സിപ്പിക്കണം.
രക്തഗ്രൂപ്പ്.ആര്‍ എച്ച് ഘടകം എന്നിവയും അറിഞ്ഞു
വയ്ക്കണം.ഒരേ ഗ്രൂപ്പ് രക്തം ഉള്ളവര്‍ തമ്മില്‍ വേണം
വിവാഹം എന്നൊന്നുമില്ല.ഒരേ ഗ്രൂപ്പാണെങ്കില്‍ രക്തം
സ്വീകരിക്കേണ്ടിവന്നാല്‍ എളുപ്പം ഉണ്ടെന്നു മാത്രം.
ആര്‍. എച്ച് വൈജാത്യം ഉണ്ടെങ്കിലും ആദ്യ കുഞ്ഞിനു
പ്രശ്നം വരില്ല.അടുത്ത കുഞ്ഞിനു കുഴപ്പം വരാതിരിക്കാന്‍
ആന്റി ഡി.കുത്തിവയ്പ്പെടുക്കേണ്ടി വരും എന്നു മാത്രം.
യുവാക്കളും ശാരീരികപരിശോധനയ്ക്കു വിധേയരാകണം.
ലിംഗവലുപ്പത്തെക്കുറിച്ചു പേടിക്കേണ്ട.ചിലരില്‍ ഒരു
വൃഷണമേ കാണുകയുള്ളു.രണ്‍റ്റാമത്തേത് ഉദരത്തിലാവും.
അതു ശസ്ത്രക്രിയ വഴി എടുത്തു കളയണം.ചിലര്‍ക്കു
വൃഷണ സഞ്ചിയില്‍ പിടഞ്ഞ നീലിനികള്‍ കാണും
അത്തരക്കാരി ല്‍ബീജചലനം മന്ദഗതിയില്‍
ആണെന്നു വരാം.അത്തരക്കാര്‍ പുക വലിയ്ക്കരുത്.
ശസ്ത്രക്രിയ വഴി നീലിനികള്‍ കെട്ടിയിട്ടാല്‍ ബീജങ്ങളുടെ
ചലനശക്തി കൂടും.
വിവാഹത്തിനു മുമ്പു ശുക്ലപരിശോധന നടത്തി
ഉല്‍പ്പാദനക്ഷമത ഉറപ്പാക്കാം.ലൈംഗീക ബന്ധത്തില്‍
ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ രക്ത പരിശോധന വഴി
രതീജന്യരോഗങ്ങള്‍ പിടിപെട്ടിട്ടില്ല എന്നുറപ്പു വരുത്തണം.
രക്തത്തില്‍ തകരാര്‍ ഉണ്ടെങ്കില്‍ അനുയോജ്യ ചികില്‍സ
എടുക്കണം.അഗ്രചര്‍മ്മം പുറകോട്ടു മാറാത്ത ,
ഫൈമോസ്സിസ് എന്നയവസ്ഥ ഉണ്ടെങ്കില്‍ സുന്നത്ത്
ചെയ്യിക്കണം. പുരുഷനിലേയും സ്ത്രീയിലേയും
കാന്‍സര്‍ബാധയെ സുനത്ത് തടയും.
ചിലരില്‍ ബീജം മുഴുവന്‍ മരിച്ചു കാണപ്പെടും
(നെക്രോസ്പെര്‍മിയാ.)ചിലരില്‍ ബീജം
കാണില്ല(അസ്സൂവോസ്പെമിയാ) രണ്ടിനും ചികില്‍സ ഇല്ല.
ഗര്‍ഭപാത്രം ഇല്ല എന്നതുപോലെ വൈകല്യം ഉള്ള ഒരു
യുവതിയെ കണ്ടെത്തി വിവാഹം കഴിച്ച് ഒന്നോ അതിലധികമോ
കുഞ്ഞുങ്ങളെ ദത്തെടുത്തു വളര്‍ത്തുകയാവും കരണീയം.
ചുരുക്കത്തില്‍ വിവാഹത്തിനു മുമ്പു യുവതിയും
യുവാവും വൈദ്യപരിശോധന്യ്ക്കു വിധേയരാകണം
അഥവാ അതുണ്ടെങ്കില്‍ വലിയൊരു ന്യൂനതയായി
കണക്കാക്കുന്ന ഏക രംഗമാണ് വിവാഹം.
എല്ലാ സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ ജോലികള്‍ക്കും
പല സ്വകാര്യജോലികള്‍ക്കും അതിനു ചേരുന്ന
ആളിനു ശാരീരിക തകരാര്‍ ഇല്ല എന്നു കാട്ടുന്ന
മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണം.അതിനു
വൈദ്യപരിശോധനയും വേണ്ടി വരും.വിദേശത്തു
പോകാന്‍ പാസ്പോര്‍ട്ട് വേണമെങ്കിലും മെഡിക്കല്‍
സര്‍ട്ടിഫിക്കേറ്റ് വേണം.എന്നാല്‍ ജീവിതകാലം
മുഴുവന്‍ നീണ്ടു നില്‍ക്കുന്ന വിവാഹജീവിതത്തിലേക്കു
പ്രവേശിക്കാന്‍ വൈദ്യപരിശോധനയും സര്‍ട്ടിഫിക്കേറ്റും
ഒരു സമൂഹത്തിലും ആരും നിര്‍ബന്ധമാക്കിയിട്ടില്ല.
വിവാഹത്തിനു മുമ്പു വൈദ്യപരിശോധന നടത്തിയിരുന്നു
എങ്കില്‍ കണ്ടു പിടിച്ചു പരിഹരിക്കാമായിരുന്ന ചില കേസുകളെ
ക്കുറിച്ചുള്ള വിവരം ഞാന്‍ 4 ബ്ലോഗ്കളിലായി നല്‍കിയിരുന്നു:
1. ടെസ്റ്റിക്കുലാര്‍ ഫെമിനൈസേഷന്‍ സിന്‍ഡ്രോം.
(വൃഷണം സ്ത്രീഹോര്‍മണുകളെ ഉല്‍പ്പാതിപ്പിക്കുന്ന
അവസ്ഥ.സ്ത്രൈണഭംഗി കാണും.പക്ഷേ ഗര്‍ഭപാത്രം
കാണില്ല)
2.യോനീനാളത്തിലെ ഫഫൈബ്രോയിഡ് മുഴ.
(ലൈംഗീകബന്ധം സാധ്യമല്ലാത്ത അവസ്ഥ)
3.സുഷിരമില്ലാത്ത കന്യാചര്‍മ്മം.
(ഇംപെര്‍ഫൊറേറ്റ് ഹൈമന്‍.ആര്‍ത്തവരക്തസ്രാവം വെളിയില്‍
വരില്ല.ലൈംഗീകബന്ധം നടക്കില്ല.)
4. പുറകോട്ടു മാറാത്ത അഗ്രചര്‍മ്മം.
(ഫൈമോസ്സിസ്)
ഇവരെല്ലാം ഇന്നും ജീവിച്ചിരിക്കുന്ന വ്യക്തികളാണ്.
രഹസ്യസ്വഭാവം നിലനിര്‍ത്താന്‍ പേരു വെളിപ്പെടുത്തിയില്ല
എന്നു മാത്രം
അംഗവൈകല്യങ്ങളും രോഗങ്ങളും വിവാഹത്തിനു ശേഷം
മാത്രമാവാം കണ്ടുപിടിക്കപ്പെടുക.ലൈംഗീക ബന്ധം നടക്കുമെങ്കില്‍
വിവാഹമോചനം അനുവദനീയമല്ല.ആദ്യഭാര്യ ജീവിച്ചിരിക്കുമ്പോള്‍
രണ്ടാം വിവാഹം പല സമൂഹത്തിലും അനുവദിക്കപ്പെടില്ല.വിവാഹത്തിനു
മുമ്പുള്ള വൈദ്യപരിശോധന് പലപ്പോഴും പ്രശ്നങ്ങള്‍ ഒഴിവാക്കും.
പൊതുവായ ആരോഗ്യനിലയും ഉല്‍പ്പാദനവ്യൂഹത്തിന്‍റെ ആരോഗ്യ നിലയും
അവലോകനം ചെയ്യപ്പെടും.
കൗമാരത്തില്‍ പലപെണ്‍കുട്ടികള്‍ക്കും അമിതരക്തസ്രാവം(മെനോറേജിയാ)
കാണും.തുടര്‍ന്നവര്‍ അനീമിയാ പിടിച്ചു വിളറി പച്ചകൂമ്പാള പോലെ വിളറും.
ഹീമോഗ്ലോബിന്‍പത്തില്‍ താഴെയാവും.ഇത്തരം കുടികള്‍ ഇരുമ്പടങ്ങിയ
ഔഷധം കഴിക്കണം.മലം പരിശോധിച്ചു കൃമി-വിര ബാധകള്‍ കണ്ടെത്തണം.
അവ കണ്ടാല്‍ ഔഷധം കഴിച്ച് അവയെ നശിപ്പിക്കണം.
വ്യായാമക്കുറവ്,ബേക്കറി-ഫാസ്റ്റ് ഫുഡ് ഭക്ഷണം എന്നിവയാല്‍ പല
പെണ്‍കുട്ടികള്‍ക്കും അമിത വണ്ണം കാണപ്പെടുന്നു.ഇത്തരക്കാരില്‍
പി.സി.ഓ.ഡി(പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം) എന്ന അവസ്ഥ
കാണപ്പെടുന്നു.ശാരീരികപരിശോധന,അള്‍ട്രാസൗണ്ട് പരിശോധന,
ഹോര്‍മോണ്‍ പരിശോധന എന്നിവ വഴി അതു കൃത്യമായി
കണ്ടെത്താം.ആര്‍ത്തവം തുടങ്ങാതിരിക്കുക,ശുഷ്കമായിരിക്ക
,ക്രമം തെറ്റിവരുക,അമിത രോമവളര്‍ച്ച,പൊടി മീശ.മുഖത്തും
ദേഹത്തും കാരകള്‍,സ്തനങ്ങള്‍ക്ക് അമിത വലിപ്പം തുടങ്ങിയവയാണു
ലക്ഷണം.അമിതവണ്ണമില്ലാത്തവരിലും പി.സി.ഓ.ഡി കാണപ്പെടാം.
വണ്ണം കൂടിയവര്‍ക്കുള്ള ചികില്‍സ വണ്ണം കുറയ്ക്കുക എന്നതാണ്.
സ്കിപ്പിങ്ങ് ഇത്തരക്കാര്‍ക്കു പറ്റിയ വ്യായാമമാണ്.ഔഷധം
തുടര്‍ച്ചയായി കഴിക്കേണ്ടി വരും.പ്ര്‍ആമേഹത്തിനുള്ള ഗുളികകള്‍
ഇത്തരക്കാര്‍ക്കു നല്‍കാറുണ്ട്.
സ്തനങ്ങള്‍ തമ്മിലുള്ള വലിപ്പവ്യത്യാസം ,ലിംഗവലിപ്പം
എന്നിവയെക്കുറിച്ചു പല ചെറുപ്പക്കാരും തെറ്റായ ധാരണകള്‍
വച്ചു പുലര്‍ത്താറുണ്ട്.അവ മാറ്റിയെടുക്കാന്‍
വിവാഹത്തിനു മുമ്പുള്ള പരിശോധന്‍ സഹായിക്കും.
ലിംഗവലിപ്പവും ലൈഗീകശേഷിയും തമ്മില്‍ ബന്ധമില്ല.
കാലുകുറുകിയവര്‍ക്കും കാലിനു നീളം കൂടിയവര്‍ക്കും
സഞ്ചരിക്കാന്‍ കഴിയുമല്ലോ.
പല യുവതീ-യുവാക്കളിലും തൊലിപ്പുറത്തു ചുണങ്ങ്,പുഴുക്കടി,ചൊറി
തുടങ്ങിയ ത്വക് രോഗങ്ങള്‍ കാണാറുണ്ട്.പ്രത്യേകിച്ചും അമിതമായി
വിയര്‍ക്കുന്നവരില്‍.ഹോസ്റ്റലുകളില്‍ താംസ്സിച്ചിരുന്നവരില്‍ തുടയിടുക്കില്‍
ഫംഗസ്സ് (പുഴുക്കടി) കാണാറുണ്ട്.ഇത്തരം രോഗങ്ങള്‍ വിവാഹത്തിനു
മുമ്പു ചികില്‍സിച്ചു മാറ്റണം.
ജന്മനായുള്ള ഹൃദ്രോഗം,വാതപ്പനി കൊണ്ടുള്ള ഹൃദ്രോഗം ഇവ
കണ്ടെത്താന്‍ വൈദ്യ പരിശോധന സഹായിക്കും.ഇത്തരം രോഗങ്ങള്‍
ശസ്ത്രക്രിയ വഴി പരിഹരിക്കാം.അങ്ങിനെ പരിഹരിക്കാന്‍
പറ്റാത്തവയെങ്കില്‍ വിവാഹം വേണ്ടെന്നു വയ്ക്കണം.
യോനീനാളം.ഗര്‍ഭപാത്രം,അണ്ഡാശയം ഇവ ഇല്ലാത്ത യുവതികള്‍
ഉണ്ട്.അള്‍ട്രാസൗണ്ട് പരിശോധന വഴി ഇവകണ്ടെത്താം
.അങ്ങിനെയുള്ളവര്‍ക്ക് വന്ധ്യരായ പുരുഷന്മാരെ തന്നെ
കണ്ടെത്തുകയാവും നല്ലത്.ദത്തെടുക്കല്‍ വഴി അവര്‍ക്കു
കുട്ടികളെ വളര്‍ത്തുകയും ആവാം.രണ്ടു ഗര്‍ഭപാത്രംDouble Uterus
തുടങ്ങിയ വൈകല്യം കണ്ടെത്തിയാല്‍ ശസ്ത്രക്രിയ വഴി
പരിഹാരം തേടാം.ശരീര ശുചിത്വം നോക്കേണ്ടതെങ്ങിനെ
എന്നും ഡോക്ടര്‍ പറഞ്ഞു മന്‍സ്സിലാക്കും.
ഗര്‍ഭം ധരിക്കാന്‍ സാധ്യത ഉള്ളതും ഇല്ലാത്തതും ആയ
ദിനങ്ങള്‍ മന്‍സ്സിലാക്കണം.ഗര്‍ഭം ധരിച്ചിട്ട് അലസ്സിപ്പിച്ചു
കളയുന്നതിലും നന്ന്‍ ഗര്‍ഭം ധരിക്കാതെ നോക്കയാണ്.
ആദ്യ ഗര്‍ഭം അലസ്സിപ്പിക്കരുത്.പിന്നീട് ഗര്‍ഭം ധരിച്ചില്ല
എന്നു വരാം.വേണ്ടാത്ത ഗര്‍ഭം 15 ദിവസത്തിനുള്ളില്‍
അലസ്സിപ്പിക്കണം.
രക്തഗ്രൂപ്പ്.ആര്‍ എച്ച് ഘടകം എന്നിവയും അറിഞ്ഞു
വയ്ക്കണം.ഒരേ ഗ്രൂപ്പ് രക്തം ഉള്ളവര്‍ തമ്മില്‍ വേണം
വിവാഹം എന്നൊന്നുമില്ല.ഒരേ ഗ്രൂപ്പാണെങ്കില്‍ രക്തം
സ്വീകരിക്കേണ്ടിവന്നാല്‍ എളുപ്പം ഉണ്ടെന്നു മാത്രം.
ആര്‍. എച്ച് വൈജാത്യം ഉണ്ടെങ്കിലും ആദ്യ കുഞ്ഞിനു
പ്രശ്നം വരില്ല.അടുത്ത കുഞ്ഞിനു കുഴപ്പം വരാതിരിക്കാന്‍
ആന്റി ഡി.കുത്തിവയ്പ്പെടുക്കേണ്ടി വരും എന്നു മാത്രം.
യുവാക്കളും ശാരീരികപരിശോധനയ്ക്കു വിധേയരാകണം.
ലിംഗവലുപ്പത്തെക്കുറിച്ചു പേടിക്കേണ്ട.ചിലരില്‍ ഒരു
വൃഷണമേ കാണുകയുള്ളു.രണ്‍റ്റാമത്തേത് ഉദരത്തിലാവും.
അതു ശസ്ത്രക്രിയ വഴി എടുത്തു കളയണം.ചിലര്‍ക്കു
വൃഷണ സഞ്ചിയില്‍ പിടഞ്ഞ നീലിനികള്‍ കാണും
അത്തരക്കാരി ല്‍ബീജചലനം മന്ദഗതിയില്‍
ആണെന്നു വരാം.അത്തരക്കാര്‍ പുക വലിയ്ക്കരുത്.
ശസ്ത്രക്രിയ വഴി നീലിനികള്‍ കെട്ടിയിട്ടാല്‍ ബീജങ്ങളുടെ
ചലനശക്തി കൂടും.
വിവാഹത്തിനു മുമ്പു ശുക്ലപരിശോധന നടത്തി
ഉല്‍പ്പാദനക്ഷമത ഉറപ്പാക്കാം.ലൈംഗീക ബന്ധത്തില്‍
ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ രക്ത പരിശോധന വഴി
രതീജന്യരോഗങ്ങള്‍ പിടിപെട്ടിട്ടില്ല എന്നുറപ്പു വരുത്തണം.
രക്തത്തില്‍ തകരാര്‍ ഉണ്ടെങ്കില്‍ അനുയോജ്യ ചികില്‍സ
എടുക്കണം.അഗ്രചര്‍മ്മം പുറകോട്ടു മാറാത്ത ,
ഫൈമോസ്സിസ് എന്നയവസ്ഥ ഉണ്ടെങ്കില്‍ സുന്നത്ത്
ചെയ്യിക്കണം. പുരുഷനിലേയും സ്ത്രീയിലേയും
കാന്‍സര്‍ബാധയെ സുനത്ത് തടയും.
ചിലരില്‍ ബീജം മുഴുവന്‍ മരിച്ചു കാണപ്പെടും
(നെക്രോസ്പെര്‍മിയാ.)ചിലരില്‍ ബീജം
കാണില്ല(അസ്സൂവോസ്പെമിയാ) രണ്ടിനും ചികില്‍സ ഇല്ല.
ഗര്‍ഭപാത്രം ഇല്ല എന്നതുപോലെ വൈകല്യം ഉള്ള ഒരു
യുവതിയെ കണ്ടെത്തി വിവാഹം കഴിച്ച് ഒന്നോ അതിലധികമോ
കുഞ്ഞുങ്ങളെ ദത്തെടുത്തു വളര്‍ത്തുകയാവും കരണീയം.
ചുരുക്കത്തില്‍ വിവാഹത്തിനു മുമ്പു യുവതിയും
യുവാവും വൈദ്യപരിശോധന്യ്ക്കു വിധേയരാകണം
2009, ഏപ്രിൽ 28, ചൊവ്വാഴ്ച
മെക്സിക്കന്‍ പന്നിപ്പനിയെ പേടിക്കണമോ?
മെക്സിക്കന്‍ പന്നിപ്പനിയെ പേടിക്കണമോ
?
പകര്‍ച്ചവ്യാധികള്‍ക്കു നാം മലയാളികള്‍ പണ്ടു "നടപ്പുദീനം" എന്നാണ്
പറഞ്ഞിരുന്നത്.മസൂരി,കോളറ തുടങ്ങിയവ ഉദാഹരണം. എം.ടി
യുടെ അസ്സുരവിത്തിലെ കഥ നടക്കുന്നതു ഒരു നടപ്പു ദീനത്തിന്‍റെ
തേര്‍വാഴ്ച്ച്ക്കാലത്താണ്.മരിക്കും മുമ്പുതന്നെ നടപ്പു ദീനം വന്നവരെ
കുഴിച്ചിടുകയും ദഹിപ്പിക്കയും ചെയ്തിരുന്നുവത്രേ.
അങ്ങിങ്ങുമാത്രം വല്ലപ്പോഴും കാണപ്പെടുന്ന പകര്‍ച്ചവ്യാധി സ്പൊറാഡിക്.
മുണ്ടിനീരുദാഹരണം.സ്ഥിരമായി ഒരു പ്രദേശത്തു കാണപ്പെടുന്നത് എന്‍ഡമിക്.
ചവറ മുതല്‍ ചേര്‍ത്തല വരെയുള്ള തീരപ്രദേശത്തു മന്ത് എന്‍ഡകിക് ആയിരുന്നു.
പെട്ടെന്നു നാട്ടിലെങ്ങും പടര്‍ന്നു പിടിക്കുന്നത് എപ്പിഡമിക്.പണ്ടു കണ്ടിട്ടില്ലാത്ത
ചിക്കന്‍ഗുനിയായും ഡങ്കിയും അടുത്തകാലത്ത് എപ്പിഡമിക്കുകള്‍ ആയി കേരളത്തില്‍
അവതരിച്ചു. ഭൂഖണ്ഡങ്ങളില്‍ പടര്‍ന്നു കയറുന്നത് പാന്‍ഡമിക്.എയിഡ്സ് പാന്‍ഡമിക്കും
അതേ സമയ്ം തന്നെ എന്‍ഡമിക്കും ആണ്.
ഫ്ലൂ
ഏ.ബി.സി എന്നിങ്ങനെ മൂന്നിനം വ്യത്യസ്ത വൈറസുകള്‍ കൊണ്ടുണ്ടാകുന്ന പകര്‍ച്ചപ്പനിയാണ്
ഫ്ലൂ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്‍ഫ്ലുവന്‍സാ.ഏ വിഭാഗം പാന്‍ഡമിക്കുകള്‍
ഉണ്ടാക്കുന്നതില്‍ കുപ്രസിദ്ധി നേടിയവയാണ്.കുളിര്‍,പനി,ക്ഷീണം,പേശിവേദന, ചുമ
എന്നിവയാണു ലക്ഷണങ്ങള്‍.ഒരാഗോളരോഗമാണ് ഫ്ലൂ.എല്ലാ രാജ്യങ്ങളിലും കാണപ്പെടുന്നു.
കോടിക്കണക്കിനു മനുഷ്യരെ രോഗികളാക്കും.പെട്ടെന്നാണ് രോഗം പ്രത്യക്ഷപ്പെടുക.പലരിലും
ലക്ഷണങ്ങള്‍ കാണില്ല.(സബ് ക്ലിനിക്കല്‍ രോഗം)10-15 കൊല്ലം കൂടുമ്പോള്‍ പാന്‍ഡമിക്കുകള്‍
ഉണ്ടാക്കും.1917-19, 1957,1968,1977 കാലങ്ങളില്‍ പാന്‍ഡമിക്കുകള്‍ ഉണ്ടായി.
കുട്ടികളെയാണ് ഫ്ലൂ ആദ്യം പിടികൂടുക.സ്ക്ലൂളുകളില്‍ ഹാജര്‍നില
കുറയും.പിന്നീട് മുതിര്‍ന്നവരെ പിടികൂടും.ഓഫീസ്സുകളിലും
ഫാക്ടറികളിലും ഹാജര്‍ കുറയും.ആശുപത്രികളില്‍ ക്യൂ കൂടും
.മുറികള്‍ നിറയും.സ്മൂഹത്തിലുള്ളവരില്‍ 10-50 ശതമാനത്തിനും
പനി പിടിക്കും.3-4 ആഴ്ചകള്‍ കൊണ്ടു പനിബാധ കുറഞ്ഞു തുടങ്ങും.
രോഗം പരത്തുന്ന വൈറസ് പന്നി,കുതിര,ചിലയിനം പക്ഷികള്‍
എന്നിവയില്‍ താവളം അടിയ്ക്കുന്നു.
എ (എച്ച് -1 എന്‍ -1) ഏ( എച്ച്-3 എന്‍-3) ബി എന്നീ മൂന്നിനം
വൈറസുകളാണ് ഫ്ലൂ പരത്തുക.1997 ല്‍ ഹോങ്കോങ്ങില്‍ നിന്നും
കണ്ടെത്തിയ ഇനമാണ് ഏ(എച്ച് 5എന്‍ 1) എന്നയിനം.
ഈ വൈറസ്സിനെക്കുറിച്ചുള്ള പഠനങ്ങള്‍ക്കിടയിലാണ് മ്യൂട്ടേഷന്‍
സംഭവിച്ച ഏ( എച്ച്1എന്‍1) എന്നയിനം വൈറസ്സിനെ കണ്ടെത്തിയത്.
മറ്റൊരു പാന്‍ഡമിക് ഉണ്ടാക്കാന്‍ കഴിയുന്ന വൈറസ് ആണിത്.
അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസ്സെസ് കണ്‍ട്രോള്‍,ലോകാരോഗ്യ
സംഘടന എന്നിവര്‍ ഇപ്പോള്‍ ഒരു വിഷമസന്ധിയിലാണ്.
വൈറസ്സിനെക്കുറിച്ചു മുന്നറിയിപ്പു നല്‍കി ജനത്തെ ജാഗരൂകരാക്കണമോ
,അടങ്ങിയൊതുങ്ങിക്കഴിഞ്ഞാല്‍ മതിയോ എന്നതാണ് അവര്‍ അഭിമുഖീകരിക്കുന്ന
മില്യണ്‍ ഡോളര്‍ ചോദ്യം. വൈറസ്സിന്റെ സ്വഭാവം മുന്‍ കൂട്ടി കൃത്യമായി
പ്രവചിക്കാനാവില്ല.നമ്മുടെ കാലാവസ്ഥാ നിരീക്ഷകരുടെ അവസ്ഥ.
മഴ പെയ്യുകയോ പെയ്യാതിരിക്കയോ ചെയ്യാം.മുന്നറിയിപ്പു നല്‍കി
ജനത്തെ ജാഗരൂകരാക്കാതെ പനി പടര്‍ന്നു പിടിച്ചാല്‍ അവര്‍
ഉത്തരവാദിത്വ ബോധം കാട്ടിയില്ല എന്ന വിമര്‍ശനം വരും.
നിരവധി നടപടികള്‍ നടപ്പിലാക്കി
പാന്‍ഡമിക് വരാതിരുന്നാല്‍ വെറുതെ ആളുകളെ പേടിപ്പിച്ചു,
അസൗകര്യം ഉണ്ടാക്കി,മോശമായ
സാമ്പത്തിക നില വീണ്ടും മോശമാക്കി എന്നൊക്കെ പരാതി വരാം.
എങ്കിലും 50 കൊല്ലത്തിനിടയില്‍ ഒരു വന്‍ ഫ്ലൂപാന്‍ഡമിക് സ്വാഭാവികം
എന്ന കണക്കു കൂട്ടലില്‍ ജനത്തെ ബോധവല്‍ക്കരിക്കാനാണത്രേ തീരുമാനം.
തെക്കും വടക്കും അമേരിക്കകള്‍, യൂക്കെ.സ്വീഡന്‍ ഇറ്റലി, കെനിയാ ചൈന,
ജപ്പാന്‍ എന്നിവിടങ്ങളില്‍ പന്നിപ്പനി കണ്ടു കഴിഞ്ഞു.ഇന്ത്യയിലും ഏതാനും
ദിവസങ്ങള്‍ക്കുള്ളില്‍ പനി പടര്‍ന്നു പിടിച്ചെന്നു വരാം.രോഗം ബാധിച്ച
രാജ്യങ്ങളില്‍ നിന്നും രോഗികള്‍ ഇന്ത്യയിലേക്കു പറന്നെത്താം എന്നതാണു
കാരണം.സാധാരണ ഫ്ലൂവിന്‍റെ
ലക്ഷണങ്ങള്‍ മാത്രമേ കാണുകയുള്ളു.മഴക്കാലം ആരംഭിക്കുമ്പോള്‍ നമ്മുടെ
നാട്ടില്‍ പടര്‍ന്നു പിടിക്കുന്ന വൈറല്‍ പനി പോലൊരെണ്ണം. പക്ഷേ മരണനിരക്കു
കൂടുതലായെന്നു വരാം.
നിങ്ങള്‍ ചെയ്യേണ്ടത്
കഴിയുന്നതും വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടുക
പൊതുസ്ഥലങ്ങളില്‍ പോകുമ്പോല്‍ മാസ്ക് ധരിക്കുക
അനാവശ്യ യാത്രകള്‍ ഒഴിവാക്കുക
രോഗലക്ഷണം കണ്ടാല്‍ വൈദ്യ സഹായം തേടുക
Avoid people who are sick - keep a distance from them.
Stay home if you are sick. Don’t spread germs.
Cover your mouth and nose with a tissue when coughing or sneezing.
Wash your hands frequently and wash them well.
Avoid touching your eyes, nose or mouth.
Germs are often carried on your hands.
?
പകര്‍ച്ചവ്യാധികള്‍ക്കു നാം മലയാളികള്‍ പണ്ടു "നടപ്പുദീനം" എന്നാണ്
പറഞ്ഞിരുന്നത്.മസൂരി,കോളറ തുടങ്ങിയവ ഉദാഹരണം. എം.ടി
യുടെ അസ്സുരവിത്തിലെ കഥ നടക്കുന്നതു ഒരു നടപ്പു ദീനത്തിന്‍റെ
തേര്‍വാഴ്ച്ച്ക്കാലത്താണ്.മരിക്കും മുമ്പുതന്നെ നടപ്പു ദീനം വന്നവരെ
കുഴിച്ചിടുകയും ദഹിപ്പിക്കയും ചെയ്തിരുന്നുവത്രേ.
അങ്ങിങ്ങുമാത്രം വല്ലപ്പോഴും കാണപ്പെടുന്ന പകര്‍ച്ചവ്യാധി സ്പൊറാഡിക്.
മുണ്ടിനീരുദാഹരണം.സ്ഥിരമായി ഒരു പ്രദേശത്തു കാണപ്പെടുന്നത് എന്‍ഡമിക്.
ചവറ മുതല്‍ ചേര്‍ത്തല വരെയുള്ള തീരപ്രദേശത്തു മന്ത് എന്‍ഡകിക് ആയിരുന്നു.
പെട്ടെന്നു നാട്ടിലെങ്ങും പടര്‍ന്നു പിടിക്കുന്നത് എപ്പിഡമിക്.പണ്ടു കണ്ടിട്ടില്ലാത്ത
ചിക്കന്‍ഗുനിയായും ഡങ്കിയും അടുത്തകാലത്ത് എപ്പിഡമിക്കുകള്‍ ആയി കേരളത്തില്‍
അവതരിച്ചു. ഭൂഖണ്ഡങ്ങളില്‍ പടര്‍ന്നു കയറുന്നത് പാന്‍ഡമിക്.എയിഡ്സ് പാന്‍ഡമിക്കും
അതേ സമയ്ം തന്നെ എന്‍ഡമിക്കും ആണ്.
ഫ്ലൂ
ഏ.ബി.സി എന്നിങ്ങനെ മൂന്നിനം വ്യത്യസ്ത വൈറസുകള്‍ കൊണ്ടുണ്ടാകുന്ന പകര്‍ച്ചപ്പനിയാണ്
ഫ്ലൂ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്‍ഫ്ലുവന്‍സാ.ഏ വിഭാഗം പാന്‍ഡമിക്കുകള്‍
ഉണ്ടാക്കുന്നതില്‍ കുപ്രസിദ്ധി നേടിയവയാണ്.കുളിര്‍,പനി,ക്ഷീണം,പേശിവേദന, ചുമ
എന്നിവയാണു ലക്ഷണങ്ങള്‍.ഒരാഗോളരോഗമാണ് ഫ്ലൂ.എല്ലാ രാജ്യങ്ങളിലും കാണപ്പെടുന്നു.
കോടിക്കണക്കിനു മനുഷ്യരെ രോഗികളാക്കും.പെട്ടെന്നാണ് രോഗം പ്രത്യക്ഷപ്പെടുക.പലരിലും
ലക്ഷണങ്ങള്‍ കാണില്ല.(സബ് ക്ലിനിക്കല്‍ രോഗം)10-15 കൊല്ലം കൂടുമ്പോള്‍ പാന്‍ഡമിക്കുകള്‍
ഉണ്ടാക്കും.1917-19, 1957,1968,1977 കാലങ്ങളില്‍ പാന്‍ഡമിക്കുകള്‍ ഉണ്ടായി.
കുട്ടികളെയാണ് ഫ്ലൂ ആദ്യം പിടികൂടുക.സ്ക്ലൂളുകളില്‍ ഹാജര്‍നില
കുറയും.പിന്നീട് മുതിര്‍ന്നവരെ പിടികൂടും.ഓഫീസ്സുകളിലും
ഫാക്ടറികളിലും ഹാജര്‍ കുറയും.ആശുപത്രികളില്‍ ക്യൂ കൂടും
.മുറികള്‍ നിറയും.സ്മൂഹത്തിലുള്ളവരില്‍ 10-50 ശതമാനത്തിനും
പനി പിടിക്കും.3-4 ആഴ്ചകള്‍ കൊണ്ടു പനിബാധ കുറഞ്ഞു തുടങ്ങും.
രോഗം പരത്തുന്ന വൈറസ് പന്നി,കുതിര,ചിലയിനം പക്ഷികള്‍
എന്നിവയില്‍ താവളം അടിയ്ക്കുന്നു.
എ (എച്ച് -1 എന്‍ -1) ഏ( എച്ച്-3 എന്‍-3) ബി എന്നീ മൂന്നിനം
വൈറസുകളാണ് ഫ്ലൂ പരത്തുക.1997 ല്‍ ഹോങ്കോങ്ങില്‍ നിന്നും
കണ്ടെത്തിയ ഇനമാണ് ഏ(എച്ച് 5എന്‍ 1) എന്നയിനം.
ഈ വൈറസ്സിനെക്കുറിച്ചുള്ള പഠനങ്ങള്‍ക്കിടയിലാണ് മ്യൂട്ടേഷന്‍
സംഭവിച്ച ഏ( എച്ച്1എന്‍1) എന്നയിനം വൈറസ്സിനെ കണ്ടെത്തിയത്.
മറ്റൊരു പാന്‍ഡമിക് ഉണ്ടാക്കാന്‍ കഴിയുന്ന വൈറസ് ആണിത്.
അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസ്സെസ് കണ്‍ട്രോള്‍,ലോകാരോഗ്യ
സംഘടന എന്നിവര്‍ ഇപ്പോള്‍ ഒരു വിഷമസന്ധിയിലാണ്.
വൈറസ്സിനെക്കുറിച്ചു മുന്നറിയിപ്പു നല്‍കി ജനത്തെ ജാഗരൂകരാക്കണമോ
,അടങ്ങിയൊതുങ്ങിക്കഴിഞ്ഞാല്‍ മതിയോ എന്നതാണ് അവര്‍ അഭിമുഖീകരിക്കുന്ന
മില്യണ്‍ ഡോളര്‍ ചോദ്യം. വൈറസ്സിന്റെ സ്വഭാവം മുന്‍ കൂട്ടി കൃത്യമായി
പ്രവചിക്കാനാവില്ല.നമ്മുടെ കാലാവസ്ഥാ നിരീക്ഷകരുടെ അവസ്ഥ.
മഴ പെയ്യുകയോ പെയ്യാതിരിക്കയോ ചെയ്യാം.മുന്നറിയിപ്പു നല്‍കി
ജനത്തെ ജാഗരൂകരാക്കാതെ പനി പടര്‍ന്നു പിടിച്ചാല്‍ അവര്‍
ഉത്തരവാദിത്വ ബോധം കാട്ടിയില്ല എന്ന വിമര്‍ശനം വരും.
നിരവധി നടപടികള്‍ നടപ്പിലാക്കി
പാന്‍ഡമിക് വരാതിരുന്നാല്‍ വെറുതെ ആളുകളെ പേടിപ്പിച്ചു,
അസൗകര്യം ഉണ്ടാക്കി,മോശമായ
സാമ്പത്തിക നില വീണ്ടും മോശമാക്കി എന്നൊക്കെ പരാതി വരാം.
എങ്കിലും 50 കൊല്ലത്തിനിടയില്‍ ഒരു വന്‍ ഫ്ലൂപാന്‍ഡമിക് സ്വാഭാവികം
എന്ന കണക്കു കൂട്ടലില്‍ ജനത്തെ ബോധവല്‍ക്കരിക്കാനാണത്രേ തീരുമാനം.
തെക്കും വടക്കും അമേരിക്കകള്‍, യൂക്കെ.സ്വീഡന്‍ ഇറ്റലി, കെനിയാ ചൈന,
ജപ്പാന്‍ എന്നിവിടങ്ങളില്‍ പന്നിപ്പനി കണ്ടു കഴിഞ്ഞു.ഇന്ത്യയിലും ഏതാനും
ദിവസങ്ങള്‍ക്കുള്ളില്‍ പനി പടര്‍ന്നു പിടിച്ചെന്നു വരാം.രോഗം ബാധിച്ച
രാജ്യങ്ങളില്‍ നിന്നും രോഗികള്‍ ഇന്ത്യയിലേക്കു പറന്നെത്താം എന്നതാണു
കാരണം.സാധാരണ ഫ്ലൂവിന്‍റെ
ലക്ഷണങ്ങള്‍ മാത്രമേ കാണുകയുള്ളു.മഴക്കാലം ആരംഭിക്കുമ്പോള്‍ നമ്മുടെ
നാട്ടില്‍ പടര്‍ന്നു പിടിക്കുന്ന വൈറല്‍ പനി പോലൊരെണ്ണം. പക്ഷേ മരണനിരക്കു
കൂടുതലായെന്നു വരാം.
നിങ്ങള്‍ ചെയ്യേണ്ടത്
കഴിയുന്നതും വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടുക
പൊതുസ്ഥലങ്ങളില്‍ പോകുമ്പോല്‍ മാസ്ക് ധരിക്കുക
അനാവശ്യ യാത്രകള്‍ ഒഴിവാക്കുക
രോഗലക്ഷണം കണ്ടാല്‍ വൈദ്യ സഹായം തേടുക
Avoid people who are sick - keep a distance from them.
Stay home if you are sick. Don’t spread germs.
Cover your mouth and nose with a tissue when coughing or sneezing.
Wash your hands frequently and wash them well.
Avoid touching your eyes, nose or mouth.
Germs are often carried on your hands.
പുതിയ പോസ്റ്റുകള്‍ ഉള്‍പ്പെടെ സബ്‌സ്ക്രൈബ് ചെയ്യാം.
ഇതേ ബ്ലോഗിന്റെ സൈഡ്ബാറില്‍ കാണിന്ന "ഇതിനായി സബ്‌സ്ക്രൈബ്" എന്നതിന് താഴെ കാണുന്ന പോസ്റ്റുകള്‍ എന്നത് തുറന്നാല്‍ അതില്‍ വിവിധ രീതിയില്‍ സബ്‌സ്ക്രൈബ് ചെയ്യുവാന്‍ കഴിയും. ഏറ്റവും താഴെയറ്റത്ത് കാണുന്ന Atom ക്ലിക്ക് ചെയ്താല്‍ ഫയര്‍ഫോക്സില്‍ ബുക്ക് മാര്‍ക്കായി കൂട്ടിച്ചേര്‍ക്കാം. ടൂള്‍ ബാറിലെ ബുക്ക് മാര്‍ക്ക് ക്ലിക്ക് ചെയ്താല്‍ താഴെയറ്റത്ത് യയാതിപുരം കാണും. അതിലെ വലത്തെ അറ്റത്തുള്ള പോയിന്റര്‍ എല്ലാ പോസ്റ്റുകളും കാട്ടിത്തരും.
2009, ഏപ്രിൽ 27, തിങ്കളാഴ്‌ച
അവര്‍ക്കൊരു ഗൗഡ നമുക്കൊരു ഭാര്‍ഗ്ഗവന്‍ പിള്ള
(From Wikie)
അവര്‍ക്കൊരു ഗൗഡ നമുക്കൊരു ഭാര്‍ഗ്ഗവന്‍ പിള്ള
ഒന്‍പതു കൊല്ലം മുമ്പാണ്.1999 ഏപ്രില്‍.മകന്‍ അജേഷ്
മൈസ്സൂറിലെ കെ.ആര്‍.മെഡിക്കല്‍ കോളേജില്‍ ഗൈനക്കോളജിയില്‍
ബിരുദാന്തര പഠനം നടത്തുന്നു.അവനെ സന്ദര്‍ശിക്കാന്‍ ബാഗ്ലൂര്‍
വഴി മൈസ്സൂറിനു പോകുമ്പോള്‍ 53 കിലോമീറ്റര്‍ കഴിഞ്ഞു
രാംനഗര്‍ എന്ന പെരുമ്പാറകൂട്ടങ്ങളുടെ നാട്ടില്‍ വിശ്രമത്തിനും
ലഘുഭക്ഷണത്തിനും ആയി വഴിയോരത്തു കണ്ട ഭോജനശാലയില്‍
ഇറങ്ങി.പരമ്പരാഗത കര്‍ണ്ണാടക ശൈലിയിലുള്ള ഭോജന ശാല.
വയര്‍ നിറഞ്ഞുകഴിഞ്ഞപ്പോള്‍ അടുത്തു കണ്ട് ഗേറ്റ് ഏതെന്നു
നോക്കി,അങ്ങിനെയാണ് എച്.എല്‍ ദേവ ഗൗഡ എന്ന റിട്ടയാര്‍ഡ്
ഐ.ഏ.എസ്സ് ഓഫീസ്സര്‍ സ്ഥാപിച്ച ജ്ഞാനപാദലോക എന്ന
കര്‍ണ്ണാടക പൈതൃകമ്യൂസ്സിയം കണ്ടെത്തുന്നത്. പിന്നീടതു വഴി
പോയപ്പോഴെല്ലാം കര്‍ണ്ണാടകയുടെ പുരാതനതിരുശേഷിപ്പുകള്‍
സമാഹരിക്കപ്പെട്ടിരിക്കുന്ന പ്രസ്തുത കെട്ടിട സമുച്ചയം സന്ദര്‍ശിച്ചിരുന്നു.
1994 മെയ് 12 നു മാത്രം ആരംഭിച്ച ആ മ്യൂസ്സിയം അന്നു ശൈശവ ദശയില്‍
ആയിരുന്നു.
ശൈവ വൈഷ്ണവ സംയോഗത്തെ ചിത്രീ കരിക്കുന്ന ഗേറ്റ്
ആരുടേയും ശ്രദ്ധയെ ആകര്‍ഷിക്കും. മുമ്പില്‍ വലിയൊരു തിരികല്ല്.
രണ്ടു പോത്തുകളെ കെട്ടിയാണതു പ്രവര്‍ത്തിപ്പിച്ചിരുന്നതു.അതിനു മുകളില്‍
കയറിയുള്ള ഫോട്ടോ എടുത്തതു മരുമകള്‍ ലക്ഷ്മി.
ലോകമാതാമന്ദിര്‍ എന്ന ഭാഗത്ത് പ്രാചീന പാചകോപകരണങ്ങള്‍, കൃഷി
ആയുധങ്ങള്‍ തുടങ്ങിയവ സമാഹരിക്കപ്പെട്ടിരിക്കുന്നു.
ചിത്രകൂടത്തില്‍ ദേവഗൗഡയുടെ സാഹിത്യ സംഭാവനകള്‍,നാടന്‍ കലാരൂപങ്ങളുടെ
ചിത്രപ്രദര്‍ശനം എന്നിവയാണ്.
ഡോദെമാന്‍ (വലിഅയ വീട്) എന്ന നോവലിനു ഗൗഡയ്ക്കു സാഹിത്യ അക്കാഡമി
അവാര്‍ഡു ലഭിച്ചിരുന്നു.
ലോകമഹാള്‍ എന്ന ഇരുനിലകെട്ടിടത്തില്‍ 5000
ല്‍ പരം കൗതുക വസ്തുക്കള്‍ സമാഹരിച്ചിരിക്കുന്നു.
ശില്‍പമാല ശിലാരൂപങ്ങളുടെ
ശേഖരം.ആയിരം പേര്‍ക്കിരിക്കാവുന്ന ഒരോപ്പണ്‍ എയര്‍ തീയേറ്ററും
കുട്ടികള്‍ക്കു കളിസ്ഥലവും അതേ കോമ്പൗണ്ടില്‍ ഉണ്ട്.
കര്‍ണ്ണടകയുടെ പൈതൃകം കാത്തു സൂക്ഷിച്ച് അടുത്ത തലമുറയുക്കു
കൈമാറാന്‍ എച്ച്.എല്‍ ദേവ ഗൗഡ കാണിച്ച മനസ്ഥിതി ഉണ്ടായിരുന്ന
മലയാളിയാണ് അടുത്ത കാലത്തന്തരിച്ച എന്റെ പ്രിയ സ്നേഹിതന്‍
കുടശ്ശനാട് ജി.ഭാര്‍ഗ്ഗവന്‍ പിള്ള
പന്തളത്തെ ഹോളിസ്റ്റിക് ഫൗണ്ടേഷന്‍റെ ഫൗണ്ടര്‍ ചെയാര്‍മാനായി
പ്രവര്‍ത്തിക്കുന്ന കാലത്ത് അതിന്‍റെ സമ്മേളനങ്ങളില്‍ ഒന്നില്‍
മുഖ്യ അഥിതിയായി പങ്കെടുത്ത കുടശ്ശനാട് ജി.ഭാര്‍ഗ്ഗവന്‍ പിള്ള
താമസ്സിയാതെ പ്രിയ സ്നേഹിതനായി മാറി.
1933 സെപ്തംബര്‍ 14 നു ജനിച്ച ഭാര്‍ഗ്ഗവന്‍ പിള്ള 1965 മുതല്‍
ആകാശവാണിയില്‍ ജോലി ചെയ്തു.തിരുവനന്തപുരത്തും കോഴിക്കോട്ടും
ജോലി നോക്കി.1983 ല്‍ പ്രൊഡ്യൂസറായി.1991 വിരമിച്ചു.
കേന്ദ്രസര്‍ക്കാര്‍ സാംസ്കാരിക വകുപ്പ്,ഇന്ദിരാഗാന്ധി
നാഷണല്‍ ട്രസ്റ്റ് സ്കോളര്‍ഷിപ്പ്,കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ്,
രേവതി പട്ടത്താനം അവാര്‍ഡ്(1994)
എന്നിവ ലഭിച്ചു. കേരള ഫോക് ലോര്‍ അക്കാഡമിയുടെ സ്ഥാപക ചെയര്‍മാന്‍
(1996)ആയിരുന്നു. തിരുവനന്തപുരത്തു വീടുണ്ടായിട്ടും
മുണ്ടക്കല്‍ എന്ന പുരാതന വീടും
കുടശ്ശനാട് എന്ന സ്വന്ത ഗ്രാമവും മറക്കാന്‍ സാധിക്കാത്ത അദ്ദേഹം കുടശ്ശനാടു
സ്ഥിരതാമസ്സമാക്കി.കേരളത്തിന്റെ കളമെഴുത്ത്, നാടന്‍പാട്ടുകള്‍, ഗോത്രവര്‍ഗ്ഗ
സംഗീതം, കാക്കാരിശ്ശി നാടകം ,പടയണി,ആദിവാസികലാരൂപങ്ങള്‍ എന്നിവയില്‍
അദ്ദേഹം ഗവേഷണ പടനങ്ങള്‍ നടത്തി ഗ്രന്ഥ രചന നടത്തി.
നാട്ടരങ്ങ്-വികാസവും പരിണാമവും,
കേരളത്തിലെ പാണനാര്‍ പാട്ടുകള്‍,
കാക്കാരിശ്ശി നാടകം,
പൂമുഖം,
മതിലേരിക്കുന്ന്‍,
പണിയാലയില്‍,
പ്രകൃതിയുടെ വികൃതി
എന്നീ കൃതികളും
പന്തളം കെ.പി, ഈ.വി കൃഷ്ണപിള്ള
എന്നിവരുടെ ജീവചരിത്രം എന്നിവയും അദ്ദേഹം രചിച്ചു.
താന്‍ ശബ്ദലേഖനം ചെയ്ത നാടകങ്ങളും പാട്ടുകളും റീ റിക്കാര്‍ഡ് ചെയ്യുക,
പ്രമുഖ കാക്കാരിശ്ശിന്നാടകാചാര്യന്മാരുടെ ജീവചരിത്രം എഴുതുക
എന്നിവയില്‍ മുഴുകിയിരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം.
ഇതിഹാസപുത്രികള്‍ എന്ന റേഡിയോനാടക സമാഹാരത്തിന്‍റെ പ്രസിദ്ധീകരണം
എന്നെക്കൊണ്ടു തിരുവനന്തപുരം വായന(ടി.എന്‍.ജയചന്ദ്രന്‍)യുടെ ആഭിമുഖ്യത്തില്‍
നടത്താന്‍ അദ്ദേഹം പ്ലാന്‍ ചെയ്തു.വ്യക്തിപരമായ ചില പ്രശനങ്ങളാല്‍ എനിക്കാ
പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല എന്നതു വലിയോരു നഷ്ടമായി .അദ്ദേഹം
പര്‍ഭവിക്കയും ചെയ്തു. പിന്നീട് അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല.അദ്ദേഹത്തിന്‍റെ
ഏകപുത്രന്‍ അടുത്ത കാലത്തു ചിക്കന്‍പോക്സ് ബാധയാല്‍ ഗള്‍ഫില്‍ വച്ചു മരിച്ചത്
അദ്ദേഹത്തെ വല്ലാതെ തളര്‍ത്തി.താമസ്സിയാതെ 76 കാരനായ ആ നാടന്‍ വിജ്ഞാനദാഹി
അന്തരിച്ചു.അദ്ദേഹം സമ്മാനിച്ച കേരളത്തിലെ പാണനാര്‍ പാട്ടുകള്‍ എന്ന പുസ്തകം
മേസമേലിരുന്ന്‍ അദ്ദേഹത്തിന്‍റെ സ്മരണ വീണ്ടും വീണ്ടും പുതുക്കുന്നു.
അവര്‍ക്കൊരു ഗൗഡ നമുക്കൊരു ഭാര്‍ഗ്ഗവന്‍ പിള്ള
ഒന്‍പതു കൊല്ലം മുമ്പാണ്.1999 ഏപ്രില്‍.മകന്‍ അജേഷ്
മൈസ്സൂറിലെ കെ.ആര്‍.മെഡിക്കല്‍ കോളേജില്‍ ഗൈനക്കോളജിയില്‍
ബിരുദാന്തര പഠനം നടത്തുന്നു.അവനെ സന്ദര്‍ശിക്കാന്‍ ബാഗ്ലൂര്‍
വഴി മൈസ്സൂറിനു പോകുമ്പോള്‍ 53 കിലോമീറ്റര്‍ കഴിഞ്ഞു
രാംനഗര്‍ എന്ന പെരുമ്പാറകൂട്ടങ്ങളുടെ നാട്ടില്‍ വിശ്രമത്തിനും
ലഘുഭക്ഷണത്തിനും ആയി വഴിയോരത്തു കണ്ട ഭോജനശാലയില്‍
ഇറങ്ങി.പരമ്പരാഗത കര്‍ണ്ണാടക ശൈലിയിലുള്ള ഭോജന ശാല.
വയര്‍ നിറഞ്ഞുകഴിഞ്ഞപ്പോള്‍ അടുത്തു കണ്ട് ഗേറ്റ് ഏതെന്നു
നോക്കി,അങ്ങിനെയാണ് എച്.എല്‍ ദേവ ഗൗഡ എന്ന റിട്ടയാര്‍ഡ്
ഐ.ഏ.എസ്സ് ഓഫീസ്സര്‍ സ്ഥാപിച്ച ജ്ഞാനപാദലോക എന്ന
കര്‍ണ്ണാടക പൈതൃകമ്യൂസ്സിയം കണ്ടെത്തുന്നത്. പിന്നീടതു വഴി
പോയപ്പോഴെല്ലാം കര്‍ണ്ണാടകയുടെ പുരാതനതിരുശേഷിപ്പുകള്‍
സമാഹരിക്കപ്പെട്ടിരിക്കുന്ന പ്രസ്തുത കെട്ടിട സമുച്ചയം സന്ദര്‍ശിച്ചിരുന്നു.
1994 മെയ് 12 നു മാത്രം ആരംഭിച്ച ആ മ്യൂസ്സിയം അന്നു ശൈശവ ദശയില്‍
ആയിരുന്നു.
ശൈവ വൈഷ്ണവ സംയോഗത്തെ ചിത്രീ കരിക്കുന്ന ഗേറ്റ്
ആരുടേയും ശ്രദ്ധയെ ആകര്‍ഷിക്കും. മുമ്പില്‍ വലിയൊരു തിരികല്ല്.
രണ്ടു പോത്തുകളെ കെട്ടിയാണതു പ്രവര്‍ത്തിപ്പിച്ചിരുന്നതു.അതിനു മുകളില്‍
കയറിയുള്ള ഫോട്ടോ എടുത്തതു മരുമകള്‍ ലക്ഷ്മി.
ലോകമാതാമന്ദിര്‍ എന്ന ഭാഗത്ത് പ്രാചീന പാചകോപകരണങ്ങള്‍, കൃഷി
ആയുധങ്ങള്‍ തുടങ്ങിയവ സമാഹരിക്കപ്പെട്ടിരിക്കുന്നു.
ചിത്രകൂടത്തില്‍ ദേവഗൗഡയുടെ സാഹിത്യ സംഭാവനകള്‍,നാടന്‍ കലാരൂപങ്ങളുടെ
ചിത്രപ്രദര്‍ശനം എന്നിവയാണ്.
ഡോദെമാന്‍ (വലിഅയ വീട്) എന്ന നോവലിനു ഗൗഡയ്ക്കു സാഹിത്യ അക്കാഡമി
അവാര്‍ഡു ലഭിച്ചിരുന്നു.
ലോകമഹാള്‍ എന്ന ഇരുനിലകെട്ടിടത്തില്‍ 5000
ല്‍ പരം കൗതുക വസ്തുക്കള്‍ സമാഹരിച്ചിരിക്കുന്നു.
ശില്‍പമാല ശിലാരൂപങ്ങളുടെ
ശേഖരം.ആയിരം പേര്‍ക്കിരിക്കാവുന്ന ഒരോപ്പണ്‍ എയര്‍ തീയേറ്ററും
കുട്ടികള്‍ക്കു കളിസ്ഥലവും അതേ കോമ്പൗണ്ടില്‍ ഉണ്ട്.
കര്‍ണ്ണടകയുടെ പൈതൃകം കാത്തു സൂക്ഷിച്ച് അടുത്ത തലമുറയുക്കു
കൈമാറാന്‍ എച്ച്.എല്‍ ദേവ ഗൗഡ കാണിച്ച മനസ്ഥിതി ഉണ്ടായിരുന്ന
മലയാളിയാണ് അടുത്ത കാലത്തന്തരിച്ച എന്റെ പ്രിയ സ്നേഹിതന്‍
കുടശ്ശനാട് ജി.ഭാര്‍ഗ്ഗവന്‍ പിള്ള
പന്തളത്തെ ഹോളിസ്റ്റിക് ഫൗണ്ടേഷന്‍റെ ഫൗണ്ടര്‍ ചെയാര്‍മാനായി
പ്രവര്‍ത്തിക്കുന്ന കാലത്ത് അതിന്‍റെ സമ്മേളനങ്ങളില്‍ ഒന്നില്‍
മുഖ്യ അഥിതിയായി പങ്കെടുത്ത കുടശ്ശനാട് ജി.ഭാര്‍ഗ്ഗവന്‍ പിള്ള
താമസ്സിയാതെ പ്രിയ സ്നേഹിതനായി മാറി.
1933 സെപ്തംബര്‍ 14 നു ജനിച്ച ഭാര്‍ഗ്ഗവന്‍ പിള്ള 1965 മുതല്‍
ആകാശവാണിയില്‍ ജോലി ചെയ്തു.തിരുവനന്തപുരത്തും കോഴിക്കോട്ടും
ജോലി നോക്കി.1983 ല്‍ പ്രൊഡ്യൂസറായി.1991 വിരമിച്ചു.
കേന്ദ്രസര്‍ക്കാര്‍ സാംസ്കാരിക വകുപ്പ്,ഇന്ദിരാഗാന്ധി
നാഷണല്‍ ട്രസ്റ്റ് സ്കോളര്‍ഷിപ്പ്,കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ്,
രേവതി പട്ടത്താനം അവാര്‍ഡ്(1994)
എന്നിവ ലഭിച്ചു. കേരള ഫോക് ലോര്‍ അക്കാഡമിയുടെ സ്ഥാപക ചെയര്‍മാന്‍
(1996)ആയിരുന്നു. തിരുവനന്തപുരത്തു വീടുണ്ടായിട്ടും
മുണ്ടക്കല്‍ എന്ന പുരാതന വീടും
കുടശ്ശനാട് എന്ന സ്വന്ത ഗ്രാമവും മറക്കാന്‍ സാധിക്കാത്ത അദ്ദേഹം കുടശ്ശനാടു
സ്ഥിരതാമസ്സമാക്കി.കേരളത്തിന്റെ കളമെഴുത്ത്, നാടന്‍പാട്ടുകള്‍, ഗോത്രവര്‍ഗ്ഗ
സംഗീതം, കാക്കാരിശ്ശി നാടകം ,പടയണി,ആദിവാസികലാരൂപങ്ങള്‍ എന്നിവയില്‍
അദ്ദേഹം ഗവേഷണ പടനങ്ങള്‍ നടത്തി ഗ്രന്ഥ രചന നടത്തി.
നാട്ടരങ്ങ്-വികാസവും പരിണാമവും,
കേരളത്തിലെ പാണനാര്‍ പാട്ടുകള്‍,
കാക്കാരിശ്ശി നാടകം,
പൂമുഖം,
മതിലേരിക്കുന്ന്‍,
പണിയാലയില്‍,
പ്രകൃതിയുടെ വികൃതി
എന്നീ കൃതികളും
പന്തളം കെ.പി, ഈ.വി കൃഷ്ണപിള്ള
എന്നിവരുടെ ജീവചരിത്രം എന്നിവയും അദ്ദേഹം രചിച്ചു.
താന്‍ ശബ്ദലേഖനം ചെയ്ത നാടകങ്ങളും പാട്ടുകളും റീ റിക്കാര്‍ഡ് ചെയ്യുക,
പ്രമുഖ കാക്കാരിശ്ശിന്നാടകാചാര്യന്മാരുടെ ജീവചരിത്രം എഴുതുക
എന്നിവയില്‍ മുഴുകിയിരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം.
ഇതിഹാസപുത്രികള്‍ എന്ന റേഡിയോനാടക സമാഹാരത്തിന്‍റെ പ്രസിദ്ധീകരണം
എന്നെക്കൊണ്ടു തിരുവനന്തപുരം വായന(ടി.എന്‍.ജയചന്ദ്രന്‍)യുടെ ആഭിമുഖ്യത്തില്‍
നടത്താന്‍ അദ്ദേഹം പ്ലാന്‍ ചെയ്തു.വ്യക്തിപരമായ ചില പ്രശനങ്ങളാല്‍ എനിക്കാ
പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല എന്നതു വലിയോരു നഷ്ടമായി .അദ്ദേഹം
പര്‍ഭവിക്കയും ചെയ്തു. പിന്നീട് അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല.അദ്ദേഹത്തിന്‍റെ
ഏകപുത്രന്‍ അടുത്ത കാലത്തു ചിക്കന്‍പോക്സ് ബാധയാല്‍ ഗള്‍ഫില്‍ വച്ചു മരിച്ചത്
അദ്ദേഹത്തെ വല്ലാതെ തളര്‍ത്തി.താമസ്സിയാതെ 76 കാരനായ ആ നാടന്‍ വിജ്ഞാനദാഹി
അന്തരിച്ചു.അദ്ദേഹം സമ്മാനിച്ച കേരളത്തിലെ പാണനാര്‍ പാട്ടുകള്‍ എന്ന പുസ്തകം
മേസമേലിരുന്ന്‍ അദ്ദേഹത്തിന്‍റെ സ്മരണ വീണ്ടും വീണ്ടും പുതുക്കുന്നു.
സോഫ്റ്റ്വെയര്‍ ഫൈയില്‍ഡ് - എന്തു ചെയ്യണം
ഇത് ഞാന്‍ മറ്റൊരു സൈറ്റില്‍ വായിച്ചതാണ്. അതേ പടി പകര്‍ത്തുന്നു. എന്റെ സഹബ്ലോഗര്‍ മാരെ കൂടി അറിയിക്കാതിരിക്കാന്‍ കഴിയുന്നില്ല. നിങ്ങക്കും ഇത് മെയിലായിട്ട് കിട്ട് വായിച്ചതാണേല്‍ മറന്നേക്കുക. ഒരു പുതു മണവാട്ടിയുടെ രോദനമാണ്.
Dear software Technical Support team,
Last year I upgraded from Boyfriend 5.0 to Husband 1.0 and noticed a distinct slow down in overall system performance — particularly in the flower and jewelry applications, which operated flawlessly under Boyfriend 5.0.
In addition, Husband d 1.0 uninstalled many other valuable programs, such as Romance 9.5 and Personal Attention 6.5 and then installed undesirable programs such as NFL 5.0, NBA 3.0, and Golf Clubs 4.1. Conversation 8.0 no longer runs, and Housecleaning 2.6 simply crashes the system. I’ve tried running Nagging 5.3 to fix these problems, but to no avail. What can I do?
Signed,
Mrs.Desperate
Dear Mrs.Desperate,
First keep in mind, Boyfriend 5.0 is an Entertainment Package, while Husband 1.0 is an Operating System. Please enter the command “http: I Thought You Loved Me.html” and try to download Tears 6.2 and don’t forget to install the Guilt 3.0 update.
If that application works as designed, Husband 1.0 should then automatically run the applications Jewelry 2.0 and Flowers 3.5. But remember, overuse of the above application can cause Husband 1.0 to default to Grumpy Silence 2.5, or Beer 6.1 . Beer 6.1 is a very bad program that will download the Snoring Loudly Beta.
Also, do not attempt to reinstall the Boyfriend 5.0 program. These are unsupported applications and will crash Husband 1.0 . In summary, Husband 1.0 is a great program, but it does have limited memory and cannot learn new applications quickly. You might consider buying additional software to improve memory and performance. We recommend Food 3.0 and Soft Speech 7.7.
Good Luck,
software Technical Support team
courtesy:http://gconnect.in/gc/lifestyle/humor/software-failure.html
Dear software Technical Support team,
Last year I upgraded from Boyfriend 5.0 to Husband 1.0 and noticed a distinct slow down in overall system performance — particularly in the flower and jewelry applications, which operated flawlessly under Boyfriend 5.0.
In addition, Husband d 1.0 uninstalled many other valuable programs, such as Romance 9.5 and Personal Attention 6.5 and then installed undesirable programs such as NFL 5.0, NBA 3.0, and Golf Clubs 4.1. Conversation 8.0 no longer runs, and Housecleaning 2.6 simply crashes the system. I’ve tried running Nagging 5.3 to fix these problems, but to no avail. What can I do?
Signed,
Mrs.Desperate
Dear Mrs.Desperate,
First keep in mind, Boyfriend 5.0 is an Entertainment Package, while Husband 1.0 is an Operating System. Please enter the command “http: I Thought You Loved Me.html” and try to download Tears 6.2 and don’t forget to install the Guilt 3.0 update.
If that application works as designed, Husband 1.0 should then automatically run the applications Jewelry 2.0 and Flowers 3.5. But remember, overuse of the above application can cause Husband 1.0 to default to Grumpy Silence 2.5, or Beer 6.1 . Beer 6.1 is a very bad program that will download the Snoring Loudly Beta.
Also, do not attempt to reinstall the Boyfriend 5.0 program. These are unsupported applications and will crash Husband 1.0 . In summary, Husband 1.0 is a great program, but it does have limited memory and cannot learn new applications quickly. You might consider buying additional software to improve memory and performance. We recommend Food 3.0 and Soft Speech 7.7.
Good Luck,
software Technical Support team
courtesy:http://gconnect.in/gc/lifestyle/humor/software-failure.html
വിവാഹത്തിനു മുമ്പു വൈദ്യപരിശോധന-4
വിവാഹത്തിനു മുമ്പു വൈദ്യപരിശോധന-4
പന്തളം അര്‍ച്ചന ആശുപത്രിയില്‍ ജോലി നോക്കുന്ന കാലം. വിവാഹത്തിന്‍റെ
പിറ്റേന്ന്‍ ഒരു 30 വയസ്സുകാരന്‍ എന്നെ സമീപിച്ചു. എം.ഏ ക്കാരനാണ്.
സുന്നത്തു(circumcission-സര്‍ക്കംസിഷന്‍,മാര്‍ഗ്ഗം)ചെയ്യണം.
എന്താണിതുവരെ കാത്തിരുന്നതു എന്നു ചോദിച്ചപ്പോള്‍ കിട്ടിയ
ഉത്തരം രസകരമായിരുന്നു.
അയാള്‍ പ്രായപൂര്‍ത്തിയായ യുവാക്കളുടെ
ജനനേന്ദ്രിയം കണ്ടിരുന്നില്ല. തന്‍റേതു പോലെയാണ് മറ്റുള്ളവര്‍ക്കും
എന്നായിരുന്നത്രേ ധാരണ.കല്യാണം കഴിച്ചതു ഗല്‍ഫില്‍ ജോലിയുള്ള
ഒരു നേര്‍സിനെ.മധുവിധു രാത്രിയിലെ പരിശോധന കഴിഞ്ഞപ്പോള്‍
അവള്‍ പറഞ്ഞത്രേ:
"അയ്യേ,ഇങ്ങനെയിരുന്നാല്‍ കാര്യങ്ങള്‍ എങ്ങിനെ നടക്കും?
നാളെത്തന്നെ പോയി ഓപ്പറേഷന്‍ ചെയ്യിക്കണം".
അങ്ങിനെയാണയാള്‍
എത്തിയത്.കുറേ ദിവസത്തേക്കു മധുവിധു മാറ്റിവയ്ക്കേണ്ടി വന്നു.
നേര്‍സുമാരെ തന്നെ വധുവായി കിട്ടാനുള്ള ഭാഗ്യം എല്ലാ വരന്മാര്‍ക്കും
ഉണ്ടാകണമെന്നില്ല. അവരില്‍ ചിലര്‍ ആദ്യരാത്രി കഴിഞ്ഞു''പാരാഫൈമോസ്സിസ്'
(പുറകോട്ടു മാറിയ അഗ്രചര്‍മ്മം, പുനസ്ഥിതി പ്രാപിക്കാത്തതുകാരണം
നീരുവന്നു വീര്‍ക്കുന്ന ലിംഗാഗ്രം)ആയിട്ടാണ് വരാറ്.
ഞാനീ അനുഭകഥകള്‍ വിവരിച്ചത് വിവാഹത്തിനു മുമ്പു യുവാക്കള്‍
വൈദ്യപരിശോധനയ്ക്കു വിധേയരാകേണ്ടതിന്‍റെ പ്രാധാന്യം മന്‍സ്സിലാക്കാനാണ്.
മിക്ക ക്രൈസ്തവ വിഭഗങ്ങളും ഇപ്പോള്‍ വിവാഹപൂര്‍വ്വ ക്ലാസ്സുകള്‍ നടത്താറുണ്ട്.
പന്തളത്തും മാവേലിക്കരയിലും അടൂരിലും നടത്തപ്പെട്ട പല ക്ലാസ്സുകളിലും
ഞാന്‍ ക്ലാസ്സെടുത്തിട്ടുണ്ട്. ഇപ്പോള്‍ പലരും വൈദ്യ പരിശോധന കഴിഞ്ഞേ
വിവാഹം കഴിക്കാറുള്ളു.എസ്.എന്‍.ഡി.പി ശാഖകളും ഇത്തരം ക്ലാസ്സുകള്‍
നടത്തുന്നു.എന്നാല്‍ മറ്റു ഹിന്ദു വിഭഗങ്ങളില്‍ ഇത്തരം രീതി പ്രചാരത്തിലായിട്ടില്ല.
അവരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.
ചിത്രം കാണാന്‍ ലിങ്കു നോക്കുക
പന്തളം അര്‍ച്ചന ആശുപത്രിയില്‍ ജോലി നോക്കുന്ന കാലം. വിവാഹത്തിന്‍റെ
പിറ്റേന്ന്‍ ഒരു 30 വയസ്സുകാരന്‍ എന്നെ സമീപിച്ചു. എം.ഏ ക്കാരനാണ്.
സുന്നത്തു(circumcission-സര്‍ക്കംസിഷന്‍,മാര്‍ഗ്ഗം)ചെയ്യണം.
എന്താണിതുവരെ കാത്തിരുന്നതു എന്നു ചോദിച്ചപ്പോള്‍ കിട്ടിയ
ഉത്തരം രസകരമായിരുന്നു.
അയാള്‍ പ്രായപൂര്‍ത്തിയായ യുവാക്കളുടെ
ജനനേന്ദ്രിയം കണ്ടിരുന്നില്ല. തന്‍റേതു പോലെയാണ് മറ്റുള്ളവര്‍ക്കും
എന്നായിരുന്നത്രേ ധാരണ.കല്യാണം കഴിച്ചതു ഗല്‍ഫില്‍ ജോലിയുള്ള
ഒരു നേര്‍സിനെ.മധുവിധു രാത്രിയിലെ പരിശോധന കഴിഞ്ഞപ്പോള്‍
അവള്‍ പറഞ്ഞത്രേ:
"അയ്യേ,ഇങ്ങനെയിരുന്നാല്‍ കാര്യങ്ങള്‍ എങ്ങിനെ നടക്കും?
നാളെത്തന്നെ പോയി ഓപ്പറേഷന്‍ ചെയ്യിക്കണം".
അങ്ങിനെയാണയാള്‍
എത്തിയത്.കുറേ ദിവസത്തേക്കു മധുവിധു മാറ്റിവയ്ക്കേണ്ടി വന്നു.
നേര്‍സുമാരെ തന്നെ വധുവായി കിട്ടാനുള്ള ഭാഗ്യം എല്ലാ വരന്മാര്‍ക്കും
ഉണ്ടാകണമെന്നില്ല. അവരില്‍ ചിലര്‍ ആദ്യരാത്രി കഴിഞ്ഞു''പാരാഫൈമോസ്സിസ്'
(പുറകോട്ടു മാറിയ അഗ്രചര്‍മ്മം, പുനസ്ഥിതി പ്രാപിക്കാത്തതുകാരണം
നീരുവന്നു വീര്‍ക്കുന്ന ലിംഗാഗ്രം)ആയിട്ടാണ് വരാറ്.
ഞാനീ അനുഭകഥകള്‍ വിവരിച്ചത് വിവാഹത്തിനു മുമ്പു യുവാക്കള്‍
വൈദ്യപരിശോധനയ്ക്കു വിധേയരാകേണ്ടതിന്‍റെ പ്രാധാന്യം മന്‍സ്സിലാക്കാനാണ്.
മിക്ക ക്രൈസ്തവ വിഭഗങ്ങളും ഇപ്പോള്‍ വിവാഹപൂര്‍വ്വ ക്ലാസ്സുകള്‍ നടത്താറുണ്ട്.
പന്തളത്തും മാവേലിക്കരയിലും അടൂരിലും നടത്തപ്പെട്ട പല ക്ലാസ്സുകളിലും
ഞാന്‍ ക്ലാസ്സെടുത്തിട്ടുണ്ട്. ഇപ്പോള്‍ പലരും വൈദ്യ പരിശോധന കഴിഞ്ഞേ
വിവാഹം കഴിക്കാറുള്ളു.എസ്.എന്‍.ഡി.പി ശാഖകളും ഇത്തരം ക്ലാസ്സുകള്‍
നടത്തുന്നു.എന്നാല്‍ മറ്റു ഹിന്ദു വിഭഗങ്ങളില്‍ ഇത്തരം രീതി പ്രചാരത്തിലായിട്ടില്ല.
അവരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.
ചിത്രം കാണാന്‍ ലിങ്കു നോക്കുക
2009, ഏപ്രിൽ 26, ഞായറാഴ്‌ച
രാമചന്ദ്രന്‍റെ രണ്ടു പൊന്‍മണികളും.....
രാമചന്ദ്രന്‍റെ രണ്ടു പൊന്‍മണികളും
പ്രാകൃത കാഞ്ഞിരപ്പള്ളിയും
സുധാമണിയ്ക്കു മുമ്പു റാണി രാസാമണി എന്നൊരു മുക്കവസ്ത്രീ ആത്മീയതയിലൂന്നി
സാമ്രാജ്യം കെട്ടിപ്പടുത്തിരുന്നു എന്നു ചരിത്രാനേഷണത്തിലൂടെ കണ്ടെത്തുന്ന രാമചന്ദ്രന്‍
(കലാകൗമുദി ലക്കം 1752. 2009 ഏപ്രില്‍ 5, പേജ് 28-33 പാരാശരനെ മോഹിപ്പിച്ച്,
ഭാരത സൃഷ്ടികര്‍ത്താവ് സാക്ഷാല്‍ വേദവ്യാസനു ജന്മം നല്‍കിയ,മല്‍സ്യഗന്ധി
എന്ന ആദ്യ മുക്കവത്തരുണിയെ രാമചന്ദ്രന്‍ സ്മരിക്കാതെ പോയി.
അതു പോകട്ടെ.
യാതൊരാവശ്യവുമില്ലാതെ ലേഖനത്തില്‍ കുരുമുളക് എന്ന കറുത്ത
പൊന്നു വിളയിച്ച് വിദേശികളെ കേരളത്തിലേയ്ക്ക് ആകര്‍ഷിച്ച
കര്‍ഷകശ്രേഷ്ഠരായ കാഞ്ഞിരപ്പള്ളിക്കാരെ 'പ്രാകൃതരും അടിതടവുകാരും
കൂക്കുവിളിക്കാരു'മാക്കി.
"പ്രാകൃതത്തെ തടയാന്‍ വിദ്യാഭ്യാസമാണ് നല്ല മരുന്ന്‍.
കാഞ്ഞിരപ്പള്ളിയില്‍ അടികലശലും കൂക്കുവിളിയും അസഹ്യമായപ്പോഴാണ്
അവിടെ സര്‍ സി.പി.
രാമസ്വാമി അയ്യര്‍ പള്ളിക്കൂടം അനുവദിച്ചതെന്നു കേള്‍വിയുണ്ട്."(പേജ് 30)
ഏതു രാമചന്ദ്രനാണ് ഈ പമ്പര വിഢിത്തം എഴുതിയതെന്നു ലേഖനത്തില്‍
നിന്നു വ്യകതമല്ല.മറ്റുള്ളവര്‍ ഈ-മെയില്‍,മൊബൈല്‍ വെബ്സൈറ്റ് എന്നിവ
നല്‍കുമ്പോള്‍ രാമചന്ദ്രന്‍ ഒന്നും നല്‍കുന്നില്ല.അതിനാല്‍ നേരിട്ടു സംവദിക്കാന്‍
സാധിക്കുന്നില്ല.
സര്‍ സി. തിരുവിതാം കൂറില്‍ ദിവാന്‍ ആയിരുന്നത് 1931 മുതല്‍ 1947 വരെ.
കാഞ്ഞിരപ്പള്ളിയിലെ ആദ്യ പള്ളിക്കൂടം 1863 ല്‍ തുടങ്ങി.
അതിനു മുമ്പുതന്നെ വെട്ടിയാങ്കല്‍
ആശാന്‍ കുടിപ്പള്ളിക്കൂടം നടത്തിയിരുന്നു.
പങ്ങപ്പാട്ടു പപ്പുപിള്ള പ്രവര്‍ത്തിപള്ളിക്കൂടവും നടത്തിയിരുന്നു.
1863 ല്‍ പള്ളിവക വി.എം സ്കൂള്‍ തുടങ്ങി.
1849 തന്നെ ഹെന്‍റി ബേക്കര്‍ സായിപ്പ് തൊട്ടടുത്തു മുണ്ടക്കയത്തു സ്കൂള്‍ തുടങ്ങിയിരുന്നു.
പിന്നീടതു സര്‍ക്കാര്‍ സഹായമുള്ള സി.എം.എസ്സ് എല്‍.പി സ്കൂള്‍ ആയി.
1884 ല്‍ കാഞ്ഞിരപ്പള്ളിയില്‍ ആദ്യ മലയാളം പ്രവര്‍ത്തി പള്ളിക്കൂടം
തുടങ്ങി.1893 ല്‍ കുറേക്കാലം മന്നത്തു പദ്മനാഭന്‍ ഈ സ്കൂളില്‍ അദ്ധ്യാപകനായിരുന്നു.
1907 ല്‍ അത് മലയാളം മിഡില്‍ സ്കൂളായി.പിന്നേയും എത്രയോ കഴിഞ്ഞ്
1936 ല്‍ മാത്രമാണ് സി.പി തിരുവിതാം കൂറില്‍ എത്തുന്നത്.
എന്തേ രാമചന്ദ്രനു തെറ്റുപറ്റാന്‍ കാരണം. 20 കിലോമീറ്റര്‍ അകലെയുള്ള
കൂട്ടം കൂടി കുടിച്ചാല്‍ നറുക്കിട്ട് അവരില്‍ ഒരാളെത്തന്നെ കുത്തിക്കൊന്നിരുന്ന
മറ്റൊരു നാടുമായി കാഞ്ഞിരപ്പള്ളിയെ തെറ്റിദ്ധരിച്ചതാവാം.
കൂടുതലറിയാന്‍:കാഞ്ഞിരപ്പള്ളി ചരിത്രത്തിലൂടെ.എം.എന്‍ മുഹമ്മദ് കാസ്സിം 2008.
2009, ഏപ്രിൽ 25, ശനിയാഴ്‌ച
വിവാഹത്തിനു മുമ്പ് വൈദ്യ പരിശോധന-2
വിവാഹത്തിനു മുമ്പ് വൈദ്യ പരിശോധന-2
പാലാ താലൂക്കാശുപത്രിയില്‍ ജോലി നോക്കുന്ന സമയം.
ഭരണങ്ങാനത്തു നിന്നും ഒരു യാഥാസ്തിക കത്തോലിക്കാ
കുടുംബത്തിലെ ദമ്പതികള്‍ എത്തി.ഭാര്യയ്ക്കു മുപ്പത്തു വയസ്സ്.
കാണാന്‍ ഭംഗിയില്ല.പക്ഷേ നല്ല ആരോഗ്യമുള്ള ശരീരം.ഭര്‍ത്തവിനു
35 നല്ല ആരോഗ്യമുള്ള മനുഷ്യന്‍.നിരവ്ധി അംഗങ്ങളുള്ള കുടുംബത്തില്‍
ജനിച്ചവരായിരുന്നു രണ്ടു പേരും.അതിനാല്‍ താമസ്സിച്ചു മാത്രം
വിവാഹിതര്‍ ആയി.രണ്ടു കൊല്ലം കഴിയുന്നു.ഇതു വരെ
ലൈംഗീകബന്ധം സാധിച്ചിട്ടില്ല.
പരിശോധനയില്‍ ഭര്‍ത്താവിനു കുഴപ്പമില്ല.ഭാര്യയ്ക്കാണു തകരാര്‍.
ഗര്‍ഭപാത്രത്തില്‍ നിരവധി "ഫൈബ്രോയിഡ് മുഴകള്‍".18 മാസം
ഗര്‍ഭത്തിന്‍റെ വലുപ്പം.എന്നു മാത്രമല്ല യോനീ നാളത്തിലേക്കും
മുഴകള്‍ വളര്‍ന്നിരിക്കുന്നതിനാള്‍ യോനി എന്നൊരു ഭാഗം തന്നെയില്ല
ആ സ്ത്രീയ്ക്ക് .ലൈംഗീക ബന്ധം ഒരു തരത്തിലും നടക്കില്ല.
വിവരം വിശദമായി പറഞ്ഞു കൊടുത്തു. ആ സ്ത്രീ സ്വയം ഒഴിയാന്‍
തയ്യാറായി.ബിഷപ്പിനെ സമീപിച്ചു കാര്യം വ്യക്തമാക്കി.
തെളിവിനായി ബിഷപ് ഹൗസ്സില്‍ പോയി മൊഴി നല്‍കേണ്ടി വന്നു.
അവരുടെ ബന്ധം വേര്‍പെടുത്തി.ആ സ്ത്രീ മറ്റൊരു സ്ത്രീയെ
കണ്ടെത്തി അവരുടെ വിവാഹംനടത്തി.ഒരര്‍ദ്ധ സന്യാസിനിയായി
അവര്‍ ജീവിതം നയിച്ചു. ഏതാനും വര്‍ഷം കഴിഞ്ഞ്
ഒരു ക്രിസ്തുമസ്സിന് അവര്‍ കൈക്കുഞ്ഞുമായി
എന്നെ കാണാന്‍ വന്നു.കൂടെ ആദ്യ ഭാര്യയും ഉണ്ടായിരുന്നു.
എല്ലാവരും തികച്ചും സന്തുഷ്ടര്‍.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ജോലിനോക്കുന്ന കാലം.
1984 ലാവണം. ഒരു മുസ്ലിം പെണ്‍ കുട്ടിയെ വന്ധ്യതാ ചികില്‍സയ്ക്കായി
കൊണ്ടു വന്നു.18 വയസ്സുകാരി.കണ്ടാല്‍ അതിലും കുറവേ തോന്നു.
നിക്കാഹ് കഴിഞ്ഞിട്ടു 2 വര്‍ഷം.പരിശോധനയില്‍ കന്യാചര്‍മ്മം അഥവാ
ഹൈമന്‍ സുരക്സ്തിമായിരിക്കുന്നു.സൂചി കടത്താനുള്ള പഴുതുപോലുമില്ല.
"ഇംപെര്‍ഫോറേറ്റ് ഹൈമന്‍" എന്നു പറയുന്ന അവസ്ഥ.ആര്‍ത്തവം നടക്കുന്നുണ്ട്.
എന്നാല്‍ രക്തം യോനീ നാളത്തിലും ഗര്‍ഭപാത്രത്തിലും ആയി കെട്ടിക്കിടക്കുകയാണ്.
"ഹെമറ്റോമെട്രാ" എന്ന അവസ്ഥ.2 കൊല്ലം ആയിട്ടും ഇതുവരെ പരിശോധനയ്ക്കു
വരാഞ്ഞതെന്തേ? എന്നാരാഞ്ഞപ്പോള്‍ മറുപടി"നിക്കാഹിന്‍റെ അടുത്ത ദിവസം
തന്നെ പുതിയാപ്ല ഗള്‍ഫിനു പറന്നു.മടങ്ങി എത്തിയിട്ടു രണ്ടു ദിവസമേ ആകുന്നുള്ളു"
എന്നായിരുന്നു.
പാലാ താലൂക്കാശുപത്രിയില്‍ ജോലി നോക്കുന്ന സമയം.
ഭരണങ്ങാനത്തു നിന്നും ഒരു യാഥാസ്തിക കത്തോലിക്കാ
കുടുംബത്തിലെ ദമ്പതികള്‍ എത്തി.ഭാര്യയ്ക്കു മുപ്പത്തു വയസ്സ്.
കാണാന്‍ ഭംഗിയില്ല.പക്ഷേ നല്ല ആരോഗ്യമുള്ള ശരീരം.ഭര്‍ത്തവിനു
35 നല്ല ആരോഗ്യമുള്ള മനുഷ്യന്‍.നിരവ്ധി അംഗങ്ങളുള്ള കുടുംബത്തില്‍
ജനിച്ചവരായിരുന്നു രണ്ടു പേരും.അതിനാല്‍ താമസ്സിച്ചു മാത്രം
വിവാഹിതര്‍ ആയി.രണ്ടു കൊല്ലം കഴിയുന്നു.ഇതു വരെ
ലൈംഗീകബന്ധം സാധിച്ചിട്ടില്ല.
പരിശോധനയില്‍ ഭര്‍ത്താവിനു കുഴപ്പമില്ല.ഭാര്യയ്ക്കാണു തകരാര്‍.
ഗര്‍ഭപാത്രത്തില്‍ നിരവധി "ഫൈബ്രോയിഡ് മുഴകള്‍".18 മാസം
ഗര്‍ഭത്തിന്‍റെ വലുപ്പം.എന്നു മാത്രമല്ല യോനീ നാളത്തിലേക്കും
മുഴകള്‍ വളര്‍ന്നിരിക്കുന്നതിനാള്‍ യോനി എന്നൊരു ഭാഗം തന്നെയില്ല
ആ സ്ത്രീയ്ക്ക് .ലൈംഗീക ബന്ധം ഒരു തരത്തിലും നടക്കില്ല.
വിവരം വിശദമായി പറഞ്ഞു കൊടുത്തു. ആ സ്ത്രീ സ്വയം ഒഴിയാന്‍
തയ്യാറായി.ബിഷപ്പിനെ സമീപിച്ചു കാര്യം വ്യക്തമാക്കി.
തെളിവിനായി ബിഷപ് ഹൗസ്സില്‍ പോയി മൊഴി നല്‍കേണ്ടി വന്നു.
അവരുടെ ബന്ധം വേര്‍പെടുത്തി.ആ സ്ത്രീ മറ്റൊരു സ്ത്രീയെ
കണ്ടെത്തി അവരുടെ വിവാഹംനടത്തി.ഒരര്‍ദ്ധ സന്യാസിനിയായി
അവര്‍ ജീവിതം നയിച്ചു. ഏതാനും വര്‍ഷം കഴിഞ്ഞ്
ഒരു ക്രിസ്തുമസ്സിന് അവര്‍ കൈക്കുഞ്ഞുമായി
എന്നെ കാണാന്‍ വന്നു.കൂടെ ആദ്യ ഭാര്യയും ഉണ്ടായിരുന്നു.
എല്ലാവരും തികച്ചും സന്തുഷ്ടര്‍.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ജോലിനോക്കുന്ന കാലം.
1984 ലാവണം. ഒരു മുസ്ലിം പെണ്‍ കുട്ടിയെ വന്ധ്യതാ ചികില്‍സയ്ക്കായി
കൊണ്ടു വന്നു.18 വയസ്സുകാരി.കണ്ടാല്‍ അതിലും കുറവേ തോന്നു.
നിക്കാഹ് കഴിഞ്ഞിട്ടു 2 വര്‍ഷം.പരിശോധനയില്‍ കന്യാചര്‍മ്മം അഥവാ
ഹൈമന്‍ സുരക്സ്തിമായിരിക്കുന്നു.സൂചി കടത്താനുള്ള പഴുതുപോലുമില്ല.
"ഇംപെര്‍ഫോറേറ്റ് ഹൈമന്‍" എന്നു പറയുന്ന അവസ്ഥ.ആര്‍ത്തവം നടക്കുന്നുണ്ട്.
എന്നാല്‍ രക്തം യോനീ നാളത്തിലും ഗര്‍ഭപാത്രത്തിലും ആയി കെട്ടിക്കിടക്കുകയാണ്.
"ഹെമറ്റോമെട്രാ" എന്ന അവസ്ഥ.2 കൊല്ലം ആയിട്ടും ഇതുവരെ പരിശോധനയ്ക്കു
വരാഞ്ഞതെന്തേ? എന്നാരാഞ്ഞപ്പോള്‍ മറുപടി"നിക്കാഹിന്‍റെ അടുത്ത ദിവസം
തന്നെ പുതിയാപ്ല ഗള്‍ഫിനു പറന്നു.മടങ്ങി എത്തിയിട്ടു രണ്ടു ദിവസമേ ആകുന്നുള്ളു"
എന്നായിരുന്നു.
രണ്ടു സ്വപ്നമാര്‍
Dr.P.S.Rajalakshmi,Dr.Saramma Kuryan,Myself with Staff of Ob-Gyn Unit
രണ്ടു സ്വപ്നമാര്‍
ഒരിക്കലും മറക്കാനാവാത്ത രണ്ടു പെണ്‍കുട്ടികളുണ്ട്.
രണ്ടു പേര്‍ക്കും ഇന്നു മുപ്പത്തില്‍പ്പരം വയസ്സ്.
രണ്ടുപേരും വൈക്കം താലൂക്ക് ആശുപത്രിയില്‍ ജനിച്ചവര്‍.
രണ്ടു പേരും സ്വപ്നമാര്‍.രണ്ടു പേരും വിവാഹിതരായി
അമ്മമാരായി കാണണ.
ഒരാള്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായി.പാലക്കാട്ട്.
ഓണത്തിനും വിഷുവിനും ഗ്രീറ്റിങ്സ് അയക്കും.
ഇടയ്ക്കിടെഈ-മെയില്‍ അയയ്ക്കും.
രണ്ടു കുട്ടികള്‍.അവരുടെ ഫോട്ടോയും
അയച്ചു തന്നിരുന്നു.
വൈക്കം ബസ്സ്റ്റാന്‍ഡിനു
സമീപമുണ്ടായിരുന്ന പടിഞ്ഞാറെ മറ്റപ്പള്ളില്‍
രണ്ടാമത്തെ സ്വപ്നയെ ക്കുറിച്ചുള്ള
വിവരം അറിഞ്ഞിട്ടു കുറെ വര്‍ഷങ്ങളായി.
വാസുദേവന്‍-സരസമ്മ
ദമ്പതികളുടെ മകള്‍.1977 മെയ് 14 ന് അത്യപൂര്‍വ്വമായ ഒരു
ശസ്ത്രക്രിയയിലൂടെ വൈക്കം താലൂക്ക് ആശുപത്രിയില്‍ ആയിരുന്നു
അവളുടെ ജനനം.ഗര്‍ഭപാത്രത്തിനു വെളിയില്‍ ബ്രോഡ്ലിഗമെന്‍റ്
എന്ന സഞ്ചിയില്‍ വളര്‍ന്ന അപൂവര്‍വ്വ ശിശു.4 വര്‍ഷങ്ങള്‍ക്കു
ശേഷം ഇവളുടെ മെഡിക്കല്‍റിപ്പോര്‍ട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസ്സിയേഷന്‍
ജേര്‍ണലില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.കോഴിക്കോട്ടു വച്ചു നടന്ന ഗൈനക്കോളജി
കോണ്‍ഫ്രന്‍സിലും അവതരിപ്പിക്കപ്പെട്ടു.തുടര്‍ന്ന്‍ അവളുടേയും അമ്മയുടേയും
ചിത്രം മനോരമ- മാത്രുഭൂമി പത്രങ്ങളില്‍ മുന്‍പേജില്‍ അച്ചടിച്ചു വന്നു.
Broadligament Svapna
ലോകത്തില്‍തന്നെ വളരെ അപൂര്‍വ്വം .ജീവിച്ചിരിക്കൂന്ന ഒരു പക്ഷേ ഇത്തരത്തിലെ ഏക
വ്യക്തി.അള്‍ട്രാസൗണ്ട് പരിശോധന വ്യാപകമായതോടെ ഇനിയും ഇത്തരം
കേസ്സുകള്‍ ഉണ്ടാകാനിടയുമില്ല.
പാലക്കാടുകാരി സ്വപ്നയുടെ അമ്മയ്ക്കു ഗര്‍ഭം തുടരെത്തുടരെ അലസ്സിപ്പോയിരുന്നു.
"Shorodkar"Svapna
ഗര്‍ഭാശയ കണ്ഠം വികസ്സിച്ചു പോകുന്ന "സെര്‍വൈക്കല്‍ ഇന്‍കോമ്പിറ്റന്‍സ്" എന്ന
അവസ്ഥ. നാലു തവണ അലസ്സിപ്പോയിരൂന്നു.നാലു വ്യത്യസ്ഥ ആശുപത്രികളില്‍
ചികില്‍സ്സിച്ചു. അഞ്ചാമതാണ് വൈക്കത്തു വന്നത്. ഇത്തരം അവസ്ഥയില്‍
പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കുഞ്ഞിനെ കിട്ടാന്‍ ഗര്‍ഭാശയ കണ്ഠത്തില്‍ ഒരു കെട്ടിടുന്ന
ചികില്‍സ് ഉണ്ട്.കല്‍ക്കട്ടാക്കാരനായ ഷിറോഡ്കര്‍ കണ്ടുപിടിച്ചു ലോകത്തിനു
നല്‍കിയ ഷിറോഡ്കര്‍സ്റ്റിച്ച്.അങ്ങനെയുള്ള സ്റ്റിച്ച് ഇട്ട് രക്ഷപെടുത്തിയ കുഞ്ഞായിരുന്നു
രണ്ടാമത്തെ സ്വപ്ന.രണ്ടു പേരേയും മറക്കാനാവില്ല തന്നെ.
2009, ഏപ്രിൽ 24, വെള്ളിയാഴ്‌ച
വിവാഹത്തിനു മുമ്പു വൈദ്യ പരിശോധന-1
വിവാഹത്തിനു മുമ്പു വൈദ്യ പരിശോധന-1
ഒരുഭയ ജീവി
മുപ്പതു കൊല്ലം മുമ്പാണ്.
ഞാനന്ന്‍ വൈക്കം താലൂക്ക് ഹോസ്പിറ്റലില്‍
ജോലി നോക്കുന്നു.പ്രസ്തുത ആശുപത്രിയിലെ യോഗ്യതനേടിയ ആദ്യ
ഗൈനക്കോളജിസ്റ്റ് ആയിരുന്നു.ജനയുഗം വാരികയില്‍ എനിക്കന്നു
"ഡോക്ടറോടു ചോദിക്കുക" എന്ന ഒരു കോളം ഉണ്ടായിരുന്നു.
കേരളത്തിലുംപുറത്തുമുള്ള നിരവധി രോഗികള്‍ എന്നെ വിവിധ
ചികില്‍സകള്‍ക്കായിസമീപിച്ചിരുന്നു. കുട്ടികള്‍ ഇല്ലാത്ത നിരവധി
ദമ്പതികള്‍ നാടിന്‍റെവിവിധ ഭാഗങ്ങളില്‍ നിന്നെത്തിയിരുന്നു.
ഭാരതീയ സ്ത്രീ സൗന്ദര്യത്തിന്‍റെ മൂര്‍ത്തീഭാവമായ,രവിവര്‍മ്മ ചിത്രങ്ങളിലെ
നായികയെ പ്പോലുള്ള ഒരു 23 കാരി ഒരിക്കല്‍ ഭര്‍ത്താവുമായി വന്ധ്യതാ
ചികില്‍സയ്ക്കെത്തി.നളനും ദമയന്തിയും അല്ലെങ്കില്‍ അനിരുദ്ധനും ഉഷയും
പോലെ എന്നൊക്കെ പറയാം.വിവാഹം കഴിഞ്ഞിട്ട് ആറുമാസമായി.
ഗര്‍ഭിണിയായില്ല എന്ന കാരണത്താല്‍ ആറുമാസത്തിനുള്ളില്‍
അക്കാലത്തു ദമ്പതികള്‍ ഗൈനക്കോളജിസ്റ്റിനെ സമീപിച്ചു തുടങ്ങിയിരുന്നില്ല.
എന്നാല്‍ ഇവിടെ പ്രശനം അതായിരുന്നില്ല. യുവതിയ്ക്കു,നമുക്കവളെ
സഉന്ദരിക്കുട്ടി എന്നു വിളിക്കാം, നാളിതു വരെ മെന്‍സ്സസ് വന്നിട്ടില്ല.
സുന്ദരിക്കുട്ടിയെ വിശദമായ ശാരീരിക പരിശോധനയ്ക്കു വിധേയമാക്കി.
ഇന്നു പ്രചരത്തിലായ അള്‍ട്രാ സൗന്‍ഡ് സ്കാനിംഗ് അന്നു ലഭ്യമായിരുന്നില്ല.
രോഗ ചരിത്ര വിശകലനം.ശരീര പരിശോധന ഇവ മാത്രമായിരുന്നു
രോഗനിര്‍ണ്ണയത്തിന് അന്നു മാര്‍ഗ്ഗങ്ങള്‍.
മനസ്സില്‍ കണ്ടതു തന്നെ.
"ടെസ്റ്റിക്കുലാര്‍ ഫെമിനൈസേഷന്‍ സിന്‍ഡ്രോം" എന്ന അപൂര്‍വ്വ സ്ഥിതി
വിശെഷം.ഒരിനം ഉഭയ ലിംഗ ജീവി.പുരുഷ സ്വഭാവം ഉണ്ടാക്കുന്ന
വൃഷണം ഉണ്ട്.സ്ത്രീ ശരീരഭാഗങ്ങളായ ഭഗം,യോനി എന്നിവയും ഉണ്ട്.
ധാരാളം മുടി.എന്നാല്‍ മറ്റൊരിടത്തും രോമം കാണില്ല.
മൃദുവായ ഒട്ടും രോമമില്ലാത്ത തൊലി.നല്ല സൗന്ദര്യം.ഒടിവുകളും
വളവുകളും നയനാകര്‍ഷം.പക്ഷേ ഗര്‍ഭ പാത്രം.അണ്ഡവാഹിനി
ക്കുഴല്‍,അണ്ഡാശയം ഇവയൊന്നും ഇല്ല.അഥവാ ഉണ്ടെങ്കില്‍
ലുപ്താവസ്ഥയില്‍.എന്നാല്‍ യോനീ നാളം കാണും.ലൈംഗീക ബന്ധം
നടക്കും.ആര്‍ത്തവ ശ്രാവം ഉണ്ടാകില്ല.ഗര്‍ഭം ധരിക്കാനാവില്ല.
പ്രസവിക്കാനും.ലൈംഗീക ബന്ധം നടക്കുമെന്നതിനാല്‍ നിയമം
വിവാഹമോചനം അനുവദിക്കില്ല.
ദത്തെടുക്കല്‍ ആണു പോം വഴി.ദത്തെടുത്ത അവരുടെ കുഞ്ഞ്
ഇന്നു വിവാഹിതയായി .രണ്ടു പേരക്കുട്ടികളുമായി
അവര്‍ സന്തോഷമായി ജീവിക്കുന്നു.
ഒരുഭയ ജീവി
മുപ്പതു കൊല്ലം മുമ്പാണ്.
ഞാനന്ന്‍ വൈക്കം താലൂക്ക് ഹോസ്പിറ്റലില്‍
ജോലി നോക്കുന്നു.പ്രസ്തുത ആശുപത്രിയിലെ യോഗ്യതനേടിയ ആദ്യ
ഗൈനക്കോളജിസ്റ്റ് ആയിരുന്നു.ജനയുഗം വാരികയില്‍ എനിക്കന്നു
"ഡോക്ടറോടു ചോദിക്കുക" എന്ന ഒരു കോളം ഉണ്ടായിരുന്നു.
കേരളത്തിലുംപുറത്തുമുള്ള നിരവധി രോഗികള്‍ എന്നെ വിവിധ
ചികില്‍സകള്‍ക്കായിസമീപിച്ചിരുന്നു. കുട്ടികള്‍ ഇല്ലാത്ത നിരവധി
ദമ്പതികള്‍ നാടിന്‍റെവിവിധ ഭാഗങ്ങളില്‍ നിന്നെത്തിയിരുന്നു.
ഭാരതീയ സ്ത്രീ സൗന്ദര്യത്തിന്‍റെ മൂര്‍ത്തീഭാവമായ,രവിവര്‍മ്മ ചിത്രങ്ങളിലെ
നായികയെ പ്പോലുള്ള ഒരു 23 കാരി ഒരിക്കല്‍ ഭര്‍ത്താവുമായി വന്ധ്യതാ
ചികില്‍സയ്ക്കെത്തി.നളനും ദമയന്തിയും അല്ലെങ്കില്‍ അനിരുദ്ധനും ഉഷയും
പോലെ എന്നൊക്കെ പറയാം.വിവാഹം കഴിഞ്ഞിട്ട് ആറുമാസമായി.
ഗര്‍ഭിണിയായില്ല എന്ന കാരണത്താല്‍ ആറുമാസത്തിനുള്ളില്‍
അക്കാലത്തു ദമ്പതികള്‍ ഗൈനക്കോളജിസ്റ്റിനെ സമീപിച്ചു തുടങ്ങിയിരുന്നില്ല.
എന്നാല്‍ ഇവിടെ പ്രശനം അതായിരുന്നില്ല. യുവതിയ്ക്കു,നമുക്കവളെ
സഉന്ദരിക്കുട്ടി എന്നു വിളിക്കാം, നാളിതു വരെ മെന്‍സ്സസ് വന്നിട്ടില്ല.
സുന്ദരിക്കുട്ടിയെ വിശദമായ ശാരീരിക പരിശോധനയ്ക്കു വിധേയമാക്കി.
ഇന്നു പ്രചരത്തിലായ അള്‍ട്രാ സൗന്‍ഡ് സ്കാനിംഗ് അന്നു ലഭ്യമായിരുന്നില്ല.
രോഗ ചരിത്ര വിശകലനം.ശരീര പരിശോധന ഇവ മാത്രമായിരുന്നു
രോഗനിര്‍ണ്ണയത്തിന് അന്നു മാര്‍ഗ്ഗങ്ങള്‍.
മനസ്സില്‍ കണ്ടതു തന്നെ.
"ടെസ്റ്റിക്കുലാര്‍ ഫെമിനൈസേഷന്‍ സിന്‍ഡ്രോം" എന്ന അപൂര്‍വ്വ സ്ഥിതി
വിശെഷം.ഒരിനം ഉഭയ ലിംഗ ജീവി.പുരുഷ സ്വഭാവം ഉണ്ടാക്കുന്ന
വൃഷണം ഉണ്ട്.സ്ത്രീ ശരീരഭാഗങ്ങളായ ഭഗം,യോനി എന്നിവയും ഉണ്ട്.
ധാരാളം മുടി.എന്നാല്‍ മറ്റൊരിടത്തും രോമം കാണില്ല.
മൃദുവായ ഒട്ടും രോമമില്ലാത്ത തൊലി.നല്ല സൗന്ദര്യം.ഒടിവുകളും
വളവുകളും നയനാകര്‍ഷം.പക്ഷേ ഗര്‍ഭ പാത്രം.അണ്ഡവാഹിനി
ക്കുഴല്‍,അണ്ഡാശയം ഇവയൊന്നും ഇല്ല.അഥവാ ഉണ്ടെങ്കില്‍
ലുപ്താവസ്ഥയില്‍.എന്നാല്‍ യോനീ നാളം കാണും.ലൈംഗീക ബന്ധം
നടക്കും.ആര്‍ത്തവ ശ്രാവം ഉണ്ടാകില്ല.ഗര്‍ഭം ധരിക്കാനാവില്ല.
പ്രസവിക്കാനും.ലൈംഗീക ബന്ധം നടക്കുമെന്നതിനാല്‍ നിയമം
വിവാഹമോചനം അനുവദിക്കില്ല.
ദത്തെടുക്കല്‍ ആണു പോം വഴി.ദത്തെടുത്ത അവരുടെ കുഞ്ഞ്
ഇന്നു വിവാഹിതയായി .രണ്ടു പേരക്കുട്ടികളുമായി
അവര്‍ സന്തോഷമായി ജീവിക്കുന്നു.
2009, ഏപ്രിൽ 23, വ്യാഴാഴ്‌ച
പെണ്‍രോഗങ്ങള്‍-5
ഗര്‍ഭാശയ മുഴകള്‍
ഗര്‍ഭാശയ പേശികളില്‍ നിന്നുണ്ടാകുന്ന മുഴകള്‍ കാരണം ഗര്‍ഭപാത്രം
വലുതാകുന്ന സ്ഥിതിവിശേഷം നിരവധി മദ്ധ്യവയസ്കകളില്‍
കാണപ്പെടുന്നു.ചെരുതായിത്തുടങ്ങി അവ ക്രമേണ വലുതായിത്തീരും.
ഒന്നോ രണ്ടോ നിരവധി എണ്ണമോ കാണും.പേരയ്ക്കാ,ഓറഞ്ച്,
പൊതിച്ച തേങ്ങ,ഗര്‍ഭസ്ഥ ശിശവിന്‍റെ തല എന്നിവയുടെ വലിപ്പം
വരെ കാണറുണ്ട്.
മൂന്നു തരം മുഴകള്‍.
ഗര്‍ഭാശയ ഭിത്തിയില്‍ നിന്നും ഗര്‍ഭപാത്രത്ത്
നുള്ളിലേയ്ക്കു തള്ളി നില്‍ക്കുന്ന സബ് മ്യൂക്കസ് ഇനം,
ഗര്‍ഭാശയ പേശികള്‍ക്കുള്ളില്‍ നിലകൊള്ളുന്ന ഇന്‍ട്രാ മ്യൂറല്‍
ഗര്‍ഭാശയത്തിനു പുറത്തേയ്ക്കു,ഉദരത്തിനുള്ളിലേയ്ക്കു, വളരുന്ന സബ് സീറസ്
എന്നിങ്ങനെ.ഇവയുടെ സങ്കര ഇനങ്ങളും കാണപ്പെടാം.
മുഴയുടെ സ്ഥാനം അനുസരിച്ചു രോഗലക്ഷണം വ്യതസ്ഥം ആയിരിക്കും.
സബ് മ്യൂക്കസ് തരത്തില്‍ ക്രമം തെറ്റിയ ആര്‍ത്തവം,ആര്‍ത്തവ
സമയത്തെ വേദന എന്നിവ കാണും.ഇന്‍ട്രാമൂറല്‍ ഇനത്തില്‍
ആര്‍ത്തവകാലത്തെ വേദനയാണു പ്രധാനം.അടിവയറ്റില്‍
തടിപ്പും തോന്നാം.സബ്സീറസ് ഇനത്തില്‍ ആര്‍ത്തവ പ്രശങ്ങള്‍
ഒന്നും ഉണ്ടാകാത്തതിനാല്‍ ശ്രദ്ധിക്കപ്പെടാതെ പോകും.മുഴ വളര്‍ന്നു
മത്തങ്ങാ വലുപ്പത്തില്‍ ആയാല്‍ പ്പോലും അറിയപ്പെടാതെ പോകാം.
ഡോക്ടറുടെ പരിശോധനയിലോ,സ്കാനിംഗ് പരിശോധനയിലോ
മാത്രമാവും മുഴ കണ്ടു പിടിക്കപ്പെടുക.രോഗിയും ബന്ധുക്കളും
അപ്പോള്‍ അമ്പരന്നു പോകാറുണ്ട്.
മുഴകള്‍ വന്ധ്യതയ്ക്കു കാരണം ആകും.തിരിച്ചും സംഭവിക്കാം.
വന്ധ്യത മുഴ ഉണ്ടാക്കും.പ്രകൃതിസ്ത്രീകള്‍ക്കു ഗര്‍ഭപാത്രം നല്‍കുന്നതു
കുഞ്ഞുങ്ങളെ പേറാനാണ്.പെറാനാണ്.
അതു നടക്കാതെ വന്നാല്‍ ഗര്‍ഭപാത്രം സ്വയം മുഴകള്‍ ഉണ്ടാക്കി
ആശ്വാസം കൊള്ളും.അവിവാഹിതര്‍,പ്രസവം നീട്ടി വയ്ക്കുന്നവര്‍,
സന്യാസിനിക,ള്‍ഒന്നും രണ്ടും മാത്രം പ്രസവിച്ചവര്‍ എന്നിവരില്‍
ഗര്‍ഭാശയ മുഴകള്‍ സാധാരണം.സാധാരണ ഗതിയില്‍ ഇവ കാന്‍സര്‍
ആയി രൂപാന്തരപ്പെടാറില്ല. ഇത്തരം മുഴകള്‍ ഉള്ള സ്ത്രീകള്‍
വല്ലാതെ വിളറി വെളുക്കും.മുഴ വലുതായല്‍ മൂത്രനാളിയില്‍
തടസ്സമുണ്ടാക്കം. ഗര്‍ഭിണിയാകുമ്പോള്‍ സാധരണ രീതിയിലുള്ള
പ്രസവം നടക്കാതെ വരാം.സിസ്സേറിയന്‍ വേണ്ടി വരാം.
ഉദര പരിശോധന,യോനീ പരിശോധന,അള്‍ട്രാസൗണ്ട് പരിശോധന
എന്നിവ വഴി മുഴകളേയും അവയുടെ സ്വഭാവത്തേയും
കണ്ടെത്താം.
ശസ്ത്രക്രിയ ആണു പരിഹാരം.അടുത്ത കാലത്തായി
ചില ഔഷധങ്ങളും ലഭ്യമാണ്.
ഗര്‍ഭാശയ പേശികളില്‍ നിന്നുണ്ടാകുന്ന മുഴകള്‍ കാരണം ഗര്‍ഭപാത്രം
വലുതാകുന്ന സ്ഥിതിവിശേഷം നിരവധി മദ്ധ്യവയസ്കകളില്‍
കാണപ്പെടുന്നു.ചെരുതായിത്തുടങ്ങി അവ ക്രമേണ വലുതായിത്തീരും.
ഒന്നോ രണ്ടോ നിരവധി എണ്ണമോ കാണും.പേരയ്ക്കാ,ഓറഞ്ച്,
പൊതിച്ച തേങ്ങ,ഗര്‍ഭസ്ഥ ശിശവിന്‍റെ തല എന്നിവയുടെ വലിപ്പം
വരെ കാണറുണ്ട്.
മൂന്നു തരം മുഴകള്‍.
ഗര്‍ഭാശയ ഭിത്തിയില്‍ നിന്നും ഗര്‍ഭപാത്രത്ത്
നുള്ളിലേയ്ക്കു തള്ളി നില്‍ക്കുന്ന സബ് മ്യൂക്കസ് ഇനം,
ഗര്‍ഭാശയ പേശികള്‍ക്കുള്ളില്‍ നിലകൊള്ളുന്ന ഇന്‍ട്രാ മ്യൂറല്‍
ഗര്‍ഭാശയത്തിനു പുറത്തേയ്ക്കു,ഉദരത്തിനുള്ളിലേയ്ക്കു, വളരുന്ന സബ് സീറസ്
എന്നിങ്ങനെ.ഇവയുടെ സങ്കര ഇനങ്ങളും കാണപ്പെടാം.
മുഴയുടെ സ്ഥാനം അനുസരിച്ചു രോഗലക്ഷണം വ്യതസ്ഥം ആയിരിക്കും.
സബ് മ്യൂക്കസ് തരത്തില്‍ ക്രമം തെറ്റിയ ആര്‍ത്തവം,ആര്‍ത്തവ
സമയത്തെ വേദന എന്നിവ കാണും.ഇന്‍ട്രാമൂറല്‍ ഇനത്തില്‍
ആര്‍ത്തവകാലത്തെ വേദനയാണു പ്രധാനം.അടിവയറ്റില്‍
തടിപ്പും തോന്നാം.സബ്സീറസ് ഇനത്തില്‍ ആര്‍ത്തവ പ്രശങ്ങള്‍
ഒന്നും ഉണ്ടാകാത്തതിനാല്‍ ശ്രദ്ധിക്കപ്പെടാതെ പോകും.മുഴ വളര്‍ന്നു
മത്തങ്ങാ വലുപ്പത്തില്‍ ആയാല്‍ പ്പോലും അറിയപ്പെടാതെ പോകാം.
ഡോക്ടറുടെ പരിശോധനയിലോ,സ്കാനിംഗ് പരിശോധനയിലോ
മാത്രമാവും മുഴ കണ്ടു പിടിക്കപ്പെടുക.രോഗിയും ബന്ധുക്കളും
അപ്പോള്‍ അമ്പരന്നു പോകാറുണ്ട്.
മുഴകള്‍ വന്ധ്യതയ്ക്കു കാരണം ആകും.തിരിച്ചും സംഭവിക്കാം.
വന്ധ്യത മുഴ ഉണ്ടാക്കും.പ്രകൃതിസ്ത്രീകള്‍ക്കു ഗര്‍ഭപാത്രം നല്‍കുന്നതു
കുഞ്ഞുങ്ങളെ പേറാനാണ്.പെറാനാണ്.
അതു നടക്കാതെ വന്നാല്‍ ഗര്‍ഭപാത്രം സ്വയം മുഴകള്‍ ഉണ്ടാക്കി
ആശ്വാസം കൊള്ളും.അവിവാഹിതര്‍,പ്രസവം നീട്ടി വയ്ക്കുന്നവര്‍,
സന്യാസിനിക,ള്‍ഒന്നും രണ്ടും മാത്രം പ്രസവിച്ചവര്‍ എന്നിവരില്‍
ഗര്‍ഭാശയ മുഴകള്‍ സാധാരണം.സാധാരണ ഗതിയില്‍ ഇവ കാന്‍സര്‍
ആയി രൂപാന്തരപ്പെടാറില്ല. ഇത്തരം മുഴകള്‍ ഉള്ള സ്ത്രീകള്‍
വല്ലാതെ വിളറി വെളുക്കും.മുഴ വലുതായല്‍ മൂത്രനാളിയില്‍
തടസ്സമുണ്ടാക്കം. ഗര്‍ഭിണിയാകുമ്പോള്‍ സാധരണ രീതിയിലുള്ള
പ്രസവം നടക്കാതെ വരാം.സിസ്സേറിയന്‍ വേണ്ടി വരാം.
ഉദര പരിശോധന,യോനീ പരിശോധന,അള്‍ട്രാസൗണ്ട് പരിശോധന
എന്നിവ വഴി മുഴകളേയും അവയുടെ സ്വഭാവത്തേയും
കണ്ടെത്താം.
ശസ്ത്രക്രിയ ആണു പരിഹാരം.അടുത്ത കാലത്തായി
ചില ഔഷധങ്ങളും ലഭ്യമാണ്.
2009, ഏപ്രിൽ 22, ബുധനാഴ്‌ച
പെണ്‍ രോഗങ്ങള്‍-4
പെണ്‍ രോഗങ്ങള്‍-4
അരക്കൂട്ടിനുള്ളിലെ അണുബാധകള്‍
ഗൈനക്കോളജിസ്റ്റിനെ കാണാനെത്തുന്ന സ്ത്രീകളില്‍ മോസമല്ലാത്ത ഒരു വിഭാഗത്തിന്
അരക്കൂടിനുള്ളില്‍ അണുബാധയും അതിനാല്‍ പഴുപ്പുകെട്ടലും കാണപ്പെടുന്നു.
പെല്‍വിക്ക് ഇന്‍ഫക്ഷന്‍ അഥവാ പി.ഐ.ഡി എന്നാണ് ഇത്തരം അവസ്ഥയ്ക്കു പേര്‍.
ഗര്‍ഭാശയ ഭിത്തിയായ എന്‍ഡോമെട്രിയത്തില്‍ അണുബാധ ഉണ്ടാകുന്നതിനെ തുടര്‍ന്നുണ്ടാകുന്ന
എന്‍ഡോമെട്രിയോസ്സിസ്,ഗര്‍ഭാശയപ്രാന്തപ്രദേശങ്ങളിലെ അണുബാധയെ തുടര്‍ന്നുണ്ടാകുന്ന
പാരാമെട്രിയോസ്സിസ്,അണ്ഡവാഹിനിക്കുഴലുകളില്‍ അണുബാധ ഉണ്ടാകുന്ന സാല്‍പിഞ്ചൈറ്റിസ്
(ഇത് സാധാരണ ഇരുവശങ്ങളിലും കാണപ്പെടും)അണ്ഡാശയത്തിലണുബാധ ഉണ്ടാകുന്ന
ഊഫ്രൈറ്റിസ്എന്നിവയൊക്കെ പി.ഐ.ഡിയുടെ അവാന്തരവിഭാഗങ്ങള്‍ ആണ്.
അടിവയറ്റില്‍,അരക്കൂട്ടിനുള്ളില്‍ വേദനയാണ് പി.ഐ.ഡിയുടെ പ്രധാനലക്ഷണം.
അമര്‍ത്തി നോക്കിയാല്‍ അസഹ്യവേദന തോന്നും.ആന്തരിക(പി.വി) പരിശോധനയില്‍
ഗര്‍ഭാശയ കണ്ഠം ചലിപ്പിച്ചാല്‍ വേദന തോന്നും.ഗര്‍ഭാശയപരിസരങ്ങളില്‍ അമര്‍ത്തിയാലും
വേദന തോന്നു.
പി.ഐ.ഡി ഉണ്ടാകുന്നതില്‍ ലൈംഗീക ബന്ധത്തിനു പങ്കുണ്ട്.ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള
ജനനേന്ദ്രിയ പരിശോധനന,ലഘു ശസ്ത്രക്രിയകള്‍,ഗര്‍ഭനിരോധന വലയങ്ങള്‍ ഇവ
പി.ഐ.ഡിയ്ക്കു കാരണമാവും.ഗര്‍ഭനിരോധന ഗുളികകള്‍(ഓറല്‍ കോണ്ട്രാസെപ്റ്റീവ് പില്‍)
ഉറകള്‍ എന്നിവ പി.ഐ.ഡി ബാധ തടയും ഒന്നിലധികം വ്യക്തികളുമായി ലൈംഗീകബന്ധം
പുലര്‍ത്തുന്നവരിലും ലൈംഗീകരോഗബാധിതരിലും പി.ഐ.ഡി കൂടുതലായി കാണപ്പെടുന്നു.
രക്തം വഴിയും പി.ഐ.ഡി പിടിപെടാം. ക്ഷയ രോഗബാധിതരില്‍ അണ്ഡവാഹിനില്ലുഴലില്‍
ടി.ബി പിടിപെടുന്നത് രകതം വഴിയാണ്.അടുത്തുള്ള അവയവങ്ങളില്‍ നിന്നും അണുബാധ
പടരാം,പകരാം.അപ്പന്‍ഡിസൈറ്റിസ് ഉധാഹരണം.കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികളില്‍
അപ്പന്‍ഡിസൈറ്റിസ് ബാധ ശംശയിച്ചാല്‍ സമയം വൈകാതെ ശസ്ത്രക്രിയ ചെയ്യണം.അല്ലാത്ത
പക്ഷം അണുബാധ അണ്ഡവാഹിനി കുഴലില്‍ കയറിപ്പറ്റി അവള്‍ വന്ധ്യ ആയിത്തീരാം.
അണ്ഡാശയത്തില്‍ അണുബാധ ഉണ്ടായാല്‍ അണ്ഡാശയ പ്രവര്‍ത്തനത്തേയും ബാധിക്കും.അതും
വന്ധ്യതയ്ക്കു കാരണമാവും.
പി.ഐ.ഡിയ്ക്കു ശക്തിയേറിയ ആന്റിബയോട്ടിക്കുകള്‍ ഏറെ നാള്‍ കഴിക്കേണ്ടി വരും.
ചിലര്‍ക്കാകട്ടെ ശസ്ത്രക്രിയയും വേണ്ടി വരും
അരക്കൂട്ടിനുള്ളിലെ അണുബാധകള്‍
ഗൈനക്കോളജിസ്റ്റിനെ കാണാനെത്തുന്ന സ്ത്രീകളില്‍ മോസമല്ലാത്ത ഒരു വിഭാഗത്തിന്
അരക്കൂടിനുള്ളില്‍ അണുബാധയും അതിനാല്‍ പഴുപ്പുകെട്ടലും കാണപ്പെടുന്നു.
പെല്‍വിക്ക് ഇന്‍ഫക്ഷന്‍ അഥവാ പി.ഐ.ഡി എന്നാണ് ഇത്തരം അവസ്ഥയ്ക്കു പേര്‍.
ഗര്‍ഭാശയ ഭിത്തിയായ എന്‍ഡോമെട്രിയത്തില്‍ അണുബാധ ഉണ്ടാകുന്നതിനെ തുടര്‍ന്നുണ്ടാകുന്ന
എന്‍ഡോമെട്രിയോസ്സിസ്,ഗര്‍ഭാശയപ്രാന്തപ്രദേശങ്ങളിലെ അണുബാധയെ തുടര്‍ന്നുണ്ടാകുന്ന
പാരാമെട്രിയോസ്സിസ്,അണ്ഡവാഹിനിക്കുഴലുകളില്‍ അണുബാധ ഉണ്ടാകുന്ന സാല്‍പിഞ്ചൈറ്റിസ്
(ഇത് സാധാരണ ഇരുവശങ്ങളിലും കാണപ്പെടും)അണ്ഡാശയത്തിലണുബാധ ഉണ്ടാകുന്ന
ഊഫ്രൈറ്റിസ്എന്നിവയൊക്കെ പി.ഐ.ഡിയുടെ അവാന്തരവിഭാഗങ്ങള്‍ ആണ്.
അടിവയറ്റില്‍,അരക്കൂട്ടിനുള്ളില്‍ വേദനയാണ് പി.ഐ.ഡിയുടെ പ്രധാനലക്ഷണം.
അമര്‍ത്തി നോക്കിയാല്‍ അസഹ്യവേദന തോന്നും.ആന്തരിക(പി.വി) പരിശോധനയില്‍
ഗര്‍ഭാശയ കണ്ഠം ചലിപ്പിച്ചാല്‍ വേദന തോന്നും.ഗര്‍ഭാശയപരിസരങ്ങളില്‍ അമര്‍ത്തിയാലും
വേദന തോന്നു.
പി.ഐ.ഡി ഉണ്ടാകുന്നതില്‍ ലൈംഗീക ബന്ധത്തിനു പങ്കുണ്ട്.ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള
ജനനേന്ദ്രിയ പരിശോധനന,ലഘു ശസ്ത്രക്രിയകള്‍,ഗര്‍ഭനിരോധന വലയങ്ങള്‍ ഇവ
പി.ഐ.ഡിയ്ക്കു കാരണമാവും.ഗര്‍ഭനിരോധന ഗുളികകള്‍(ഓറല്‍ കോണ്ട്രാസെപ്റ്റീവ് പില്‍)
ഉറകള്‍ എന്നിവ പി.ഐ.ഡി ബാധ തടയും ഒന്നിലധികം വ്യക്തികളുമായി ലൈംഗീകബന്ധം
പുലര്‍ത്തുന്നവരിലും ലൈംഗീകരോഗബാധിതരിലും പി.ഐ.ഡി കൂടുതലായി കാണപ്പെടുന്നു.
രക്തം വഴിയും പി.ഐ.ഡി പിടിപെടാം. ക്ഷയ രോഗബാധിതരില്‍ അണ്ഡവാഹിനില്ലുഴലില്‍
ടി.ബി പിടിപെടുന്നത് രകതം വഴിയാണ്.അടുത്തുള്ള അവയവങ്ങളില്‍ നിന്നും അണുബാധ
പടരാം,പകരാം.അപ്പന്‍ഡിസൈറ്റിസ് ഉധാഹരണം.കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികളില്‍
അപ്പന്‍ഡിസൈറ്റിസ് ബാധ ശംശയിച്ചാല്‍ സമയം വൈകാതെ ശസ്ത്രക്രിയ ചെയ്യണം.അല്ലാത്ത
പക്ഷം അണുബാധ അണ്ഡവാഹിനി കുഴലില്‍ കയറിപ്പറ്റി അവള്‍ വന്ധ്യ ആയിത്തീരാം.
അണ്ഡാശയത്തില്‍ അണുബാധ ഉണ്ടായാല്‍ അണ്ഡാശയ പ്രവര്‍ത്തനത്തേയും ബാധിക്കും.അതും
വന്ധ്യതയ്ക്കു കാരണമാവും.
പി.ഐ.ഡിയ്ക്കു ശക്തിയേറിയ ആന്റിബയോട്ടിക്കുകള്‍ ഏറെ നാള്‍ കഴിക്കേണ്ടി വരും.
ചിലര്‍ക്കാകട്ടെ ശസ്ത്രക്രിയയും വേണ്ടി വരും
2009, ഏപ്രിൽ 21, ചൊവ്വാഴ്ച
ബോയിക്കോട്ടിന്റെ പിന്നാമ്പുറം
ബോയിക്കോട്ടിന്റെ പിന്നാമ്പുറം
അയര്‍ലണ്ടിലൊരു കാര്‍ഷിക സമരം
ബോയിക്കോട്ട്
എന്ന വാക്ക് നമുക്കു സുപരിചിതം.
പക്ഷേ അതിന്റെ ഉല്‍ഭവ ചരിത്രം
ബ്രിട്ടന്‍ പര്യടനത്തിലിടയിലാണ് മനസ്സിലായത്.
ഇംഗ്ലണ്ടിലെ ഏണ്‍ പര്‍ഭുവിന്റെ കാര്യസ്ഥനായിരുന്നു
നോര്‍ഫോക്സില്‍ ജനിച്ച ,എക്സ്.മിലിട്ടറിക്കാരന്‍
ചാള്‍സ് കണ്ണിംഗ്‌ഹാം ബോയിക്കോട്ട് (1832-1897).
അയര്‍ലണ്ടിലെ ഭുവുടമപ്ര്ശനത്തില്‍ പലരേയും കുടിയിറക്കന്‍
നേതൃത്വം നല്‍കിയ ആളായിരുന്നു
ബോയിക്കോട്ട്.
ജന്മിമാര്‍ ചോദിക്കുന്ന വാരവും പാട്ടവും കൊടുക്കാതിരിക്കുക,
എന്നാല്‍ അക്രമരഹിതമായ രീതിയില്‍
ബോയിക്കോട്ടിനെ ചെറുക്കുക
എന്നായിരുന്നു കുടിയാന്മാരുടെ ലീഡര്‍ ആയിരുന്ന
സി.എസ് പാര്‍ണ്ണലിന്റെ നിര്‍ദ്ദേശം.
കുടിയാന്മാര്‍ ബോയിക്കോട്ടിനോടു ചെയ്തതായിരുന്നു ചരിത്രത്തിലെ
ആദ്യ ബോയിക്കോട്ട്.
1000 പട്ടളക്കരും 50 സഹായികളും ഉണ്ടായിരുന്നുവെങ്കിലും
ബോയിക്കോട്ട് തൊറ്റു തുന്നം പാടി.
350 പൗണ്ട് വിലയുള്ള ഉരുളക്കിഴങ്ങു പറിച്ചെടുക്കാന്‍
സര്‍ക്കാര്‍ വെറുതെ 10,000 പൗണ്ട് ചെലവാക്കിയയതു മിച്ചം.
അക്രമരഹിത ചെറുത്തു നില്‍പ്പ് തുടര്‍ന്നു
ബോയിക്കോട്ട് എന്നറിയപ്പെട്ടു.
വിദേശവസ്ത്ര ബഹിഷ്കരണം തുടങ്ങിയ പരിപാടികളിലൂടെ
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും
ബോയിക്കോട്ട് അരങ്ങേറി.
തുടര്‍ന്നു ലോകമെങ്ങും പലതരം ബോയിക്കോട്ടുകള്‍.
ജനം ചാല്‍സ് കണ്ണിംഗ് ഹാം ബോയിക്കോട്ട് എന്ന കാര്യസ്ഥനെ
മറന്നില്ല.
ക്യാപ്റ്റന്‍ ബോയിക്കോട്ട്
എന്ന ചലച്ചിത്രം (1947)
ഈ കാര്യസ്ഥന്റെ കഥ പറയുന്നു.
അയര്‍ലണ്ടിലൊരു കാര്‍ഷിക സമരം
ബോയിക്കോട്ട്
എന്ന വാക്ക് നമുക്കു സുപരിചിതം.
പക്ഷേ അതിന്റെ ഉല്‍ഭവ ചരിത്രം
ബ്രിട്ടന്‍ പര്യടനത്തിലിടയിലാണ് മനസ്സിലായത്.
ഇംഗ്ലണ്ടിലെ ഏണ്‍ പര്‍ഭുവിന്റെ കാര്യസ്ഥനായിരുന്നു
നോര്‍ഫോക്സില്‍ ജനിച്ച ,എക്സ്.മിലിട്ടറിക്കാരന്‍
ചാള്‍സ് കണ്ണിംഗ്‌ഹാം ബോയിക്കോട്ട് (1832-1897).
അയര്‍ലണ്ടിലെ ഭുവുടമപ്ര്ശനത്തില്‍ പലരേയും കുടിയിറക്കന്‍
നേതൃത്വം നല്‍കിയ ആളായിരുന്നു
ബോയിക്കോട്ട്.
ജന്മിമാര്‍ ചോദിക്കുന്ന വാരവും പാട്ടവും കൊടുക്കാതിരിക്കുക,
എന്നാല്‍ അക്രമരഹിതമായ രീതിയില്‍
ബോയിക്കോട്ടിനെ ചെറുക്കുക
എന്നായിരുന്നു കുടിയാന്മാരുടെ ലീഡര്‍ ആയിരുന്ന
സി.എസ് പാര്‍ണ്ണലിന്റെ നിര്‍ദ്ദേശം.
കുടിയാന്മാര്‍ ബോയിക്കോട്ടിനോടു ചെയ്തതായിരുന്നു ചരിത്രത്തിലെ
ആദ്യ ബോയിക്കോട്ട്.
1000 പട്ടളക്കരും 50 സഹായികളും ഉണ്ടായിരുന്നുവെങ്കിലും
ബോയിക്കോട്ട് തൊറ്റു തുന്നം പാടി.
350 പൗണ്ട് വിലയുള്ള ഉരുളക്കിഴങ്ങു പറിച്ചെടുക്കാന്‍
സര്‍ക്കാര്‍ വെറുതെ 10,000 പൗണ്ട് ചെലവാക്കിയയതു മിച്ചം.
അക്രമരഹിത ചെറുത്തു നില്‍പ്പ് തുടര്‍ന്നു
ബോയിക്കോട്ട് എന്നറിയപ്പെട്ടു.
വിദേശവസ്ത്ര ബഹിഷ്കരണം തുടങ്ങിയ പരിപാടികളിലൂടെ
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും
ബോയിക്കോട്ട് അരങ്ങേറി.
തുടര്‍ന്നു ലോകമെങ്ങും പലതരം ബോയിക്കോട്ടുകള്‍.
ജനം ചാല്‍സ് കണ്ണിംഗ് ഹാം ബോയിക്കോട്ട് എന്ന കാര്യസ്ഥനെ
മറന്നില്ല.
ക്യാപ്റ്റന്‍ ബോയിക്കോട്ട്
എന്ന ചലച്ചിത്രം (1947)
ഈ കാര്യസ്ഥന്റെ കഥ പറയുന്നു.
2009, ഏപ്രിൽ 20, തിങ്കളാഴ്‌ച
ചെങ്ങളം കേസ്
ചെങ്ങളം കേസ്
കല്ലൂര്‍ രാമന്‍പിള്ള സീനിയര്‍
കോട്ടയം ജില്ലയിലെ ആനിക്കാട്-ഇളമ്പള്ളി പ്രദേശത്തെ പ്രാതാപിയായ
കൃഷിക്കാരനും ജനനായകനും ആയിരുന്ന്‍ കല്ലൂര്‍ രാമന്‍പിള്ളയുടെ
മുത്തഛന്‍ കുഞ്ഞൂഞ്ഞു പിള്ള എന്നു വിളിക്ക്പ്പെട്ടിരുന്ന രാമന്‍പിള്ള സീനിയര്‍
നാട്ടുകാരെ ദ്രോഹിച്ചിരു ന്നനാണുശ്ശാര്‍ എന്ന മഠത്തില്‍ നായര്‍ക്കെതിരെ
" ഊരുരുട്ടി വ്യവഹാരം" എന്ന കേസ് നടത്തി വന്‍ വിജയം നേടിയ
അദ്ദേഹത്തിനു നാട്ടുകാര്‍ നല്‍കിയ തേക്ക്,ഈട്ടി,പ്ലാവ് തടികള്‍
ഉപയോഗിച്ചു പണിയിച്ചതാണ് കല്ലൂര്‍ എന്ന പുരാതന
തറവാട്.കൂരാലി-പള്ളിക്കത്തോട് നിര്‍മ്മിച്ചത് അദ്ദേഹം ആയിരുന്നു.
മൂത്തമകള്‍ തങ്കമ്മയെ പഠിപ്പിക്കാനായി 95 വര്‍ഷം
മുമ്പു തുടങ്ങിയതാണ് അയ്യപ്പന്‍ കോവില്‍നു സമീപമുള്ള വട്ടക്കുഴി
പ്രൈമറി സ്കൂള്‍.മകള്‍ പാപ്പി എന്ന പത്മിനിയെ
വിവാഹം കഴിച്ചത് വഞ്ഞിപ്പുഴ ചീഫിന്‍റെ കണക്കപ്പിള്ളയായിരുന്ന
കാഞ്ഞിരപ്പള്ളി വില്ലന്‍ചിറ ശങ്കരപ്പിള്ള.
അവരുടെ മകനായിരുന്നു ശ്രീമൂലം പ്രജാസഭാ മെംബറും തിരമാല (1953)
എന്ന സിനിമയുടെ നിര്‍മ്മാതാവും കലാസാഗര്‍ ഫിലിംസിന്‍റെ ഡയറക്ടര്‍
ആയിരുന്ന പങ്ങപ്പാട്ട് വക്കീല്‍ എസ്.രാമനാഥപിള്ള.ഫിലിം ഡവലപ്മെന്‍റ്
കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്ന പി.ആര്‍.എസ്സ് .പിള്ള.
P.R.S.Pillai
പൊന്‍കുന്നം കെ.വി.എം എസ്സ് ഹോസ്പിറ്റല്‍ സ്ഥാപകന്‍ പി.ആര്‍.രാജഗോപാല്‍
തുടങ്ങിയവര്‍ മക്കള്‍
Vakil S.Ramanatha Pillai MLC
ആനിക്കാട് പ്രദേശത്ത് ക്രിസ്ത്യാനികള്‍ക്കു കുടിയേറാന്‍ സൗകര്യം
ചെയ്തു കൊടുത്തത് കുഞ്ഞൂഞ്ഞുപിള്ളേച്ചന്‍ എന്നറിയപ്പെട്ടിരുന്ന
കലൂര്‍ രാമന്‍ പിള്ള്‍ സീനിയര്‍ ആയിരുന്നു.
പക്ഷേ പില്‍ക്കാലത്ത് അവരിലൊരാള്‍ അദ്ദേഹത്തിന്‍റെ വസ്തുക്കള്‍
കയ്യേറുകയും കള്ളപ്രമ്മാണം ചമയ്ക്കയും ചെയ്തു.വ്യവഹാരമായി.
കീഴ് കോടതികളില്‍ തനിയെ വാദിച്ചിരുന്ന അദ്ദേഹത്തിനായിരുന്നു
വിജയം ഒരു ജഡ്ജിയുള്ള പ്രസ്തുത കുടുംബം ഹൈക്കോടതിയില്‍
ന്യാധിപന്മാരെ സ്വാനീധിച്ചുവിജയം കൊയ്തു സ്ഥലം സ്ഥിരം കൈവശമാക്കി
റബ്ബര്‍ തോട്ടമാക്കി.ഹൈക്കോടതിയിലെ കേസ് നടത്തിപ്പിനായി രാമന്‍പിള്ള
വസ്തുക്കളില്‍ കുറേക്കൂടി പൊറ്റത്താങ്കല്‍ ഡോ.പി.ഏ.എബ്രഹാമിനു
വില്‍ക്കേണ്ടി വന്നു. സുന്ദരിയായ പൊന്നമ്മ എന്ന മകളെ മതം
മാറ്റാനും സന്യാസിനിയാക്കാനും ഇതിനിടയില്‍ ശ്രമം ഉണ്ടായി.
ഭാഗികമായി വിജയിക്കയും ചെയ്തു.ഹെഡ്മിസ്റ്റ്രസ് ആയി
അവിവാഹിതയായി അവര്‍ ഡാല്‍മുഖത്തു കഴിച്ചുകൂട്ടി.
2007 ല്‍ അന്തരിച്ചു.
വസ്തുക്കള്‍ കുറെയൊക്കെ നഷ്ടപ്പെട്ടുവെങ്കിലും മകന്‍ അയ്യപ്പന്‍
(കുട്ടന്‍)പിള്ളയ്ക്കു 30 ഏക്കര്‍ സ്ഥലം കൊടുക്കാന്‍ കഴിഞ്ഞു.
ശൈവപ്പിള്ളമാരും മക്കത്തായികളുമായിരുന്ന കല്ലൂര്‍ കുടുംബം
സ്ത്രീകള്‍ക്ക് അക്കാലത്ത് വസ്തുക്കള്‍ നല്‍കിയിരുന്നില്ല.
അയ്യപ്പന്‍ പിള്ള മൂന്നു ആണ്‍ മക്കള്‍ക്കു 10 ഏക്കര്‍ സ്ഥലം
വീതം നല്‍കി.അറയും നിരയും ഉള്ള കുടുംബ വീട് ജൂണിയര്‍
രാമന്‍പിള്ളയ്ക്കാണ് നല്‍കപ്പെട്ടത്.കലാവാസന ഉണ്ടായിരുന്ന
അദ്ദേഹം പള്ളിക്കത്തോട്ടില്‍ ജയശ്രീ എന്ന പേരില്‍ ഒരു ആര്‍ട്സ്
ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് തുടങ്ങി. ഒരു കയ്യെഴുത്തു മാസികയും
പുറത്തിറക്കിയിരുന്നു. മൂത്ത സഹോദരന്‍ എറണാകുളം തേവര
കോളേജില്‍ ബി.ഏ പഠനം നടത്തി.സര്‍വോദയത്തിലും ഭൂദാനത്തിലും
ആകൃഷ്ടനായി പില്‍ക്കാലത്തു മേഘാലയാ ഗവര്‍ണരായി തീര്‍ന്ന
ഏ.ഏം ജേക്കബ്ബിന്‍റെ സഹപ്രവര്‍ത്തകനായി കഴിഞ്ഞിരുന്നു.
ഉന്നതകുല ജാതനായ ,താരതമ്യേന സമ്പന്നനായിരുന്ന,
സല്‍സ്വഭാവിയായിരുന്ന, കലാവാസന ഉണ്ടായിരുന്ന കല്ലൂരാന്‍
എങ്ങിനെ തൊഴിലാളി പ്രവര്‍ത്തകനും കമ്മ്യൂണിസ്റ്റുമായി
എന്നു പലരും ചോദിക്കാറുണ്ട്.ചങ്ങനാശ്ശേരി എന്‍.എസ്സ്,എസ്സിലെ
ഇന്‍റര്‍മീഡിയറ്റ് പഠനകാലം ആണ് സ്റ്റാലിന്‍ ശങ്കരപ്പിള്ള,
കാനം കുട്ടിക്കൃഷ്ണന്‍,കാനം ശിവന്‍ പിള്ള,പ്രഭാകരന്‍ നായര്‍
എന്നിവരെ കമ്മ്യൂണിസ്റ്റുകള്‍ ആക്കിയത്.രാമന്‍പിള്ളയേയും
സ്വാധീനികരിച്ചിരിക്കാം .സംശയം തോന്നിയിട്ടാവാം
ജ്യേഷ്ടന്‍ അനുജനെ തേവരയിലാണ് ബിരുദ പഠനത്തിനു ചേര്‍ത്തത്.
എന്നാല്‍ വിദ്യര്‍ഥി സമരം നയിച്ചു കോളെജില്‍ നിന്നും ഡിസ്മിസ്സല്‍
വാങ്ങി.ഇടയില്‍ പ്രേമവും ആയി.വീട്ടിലറിയാതെ വിവാഹം.
ജ്യേഷ്ടനോടുള്ള സിബ്ലിംഗ് റൈവല്‍ റി -ഭ്രാതൃ വൈരം-,
ഭൂമികയ്യേറുകയും മതം മാറ്റുകയും ചെയ്യുന്ന കോണ്‍ഗ്രസ്സ് അനുഭാവികളായ
അയല്‍ക്കാര്‍ ഇവയൊക്കെ കമ്മ്യൂണിസ്റ്റാവാന്‍ ജൂണിയര്‍ രാമന്‍പിള്ളയ്ക്കു
പ്രേരണ ആയിരുക്കാം.
ചെങ്ങളം കേസ്
കോട്ടയം ജില്ലയില്‍ പ്രത്യേകിച്ചും അകലകുന്നം പ്രദേശത്തു കോളിളക്കം
സൃഷ്ടിച്ച സംഭവം ആയിരുന്നു ചെങ്ങളത്തെ രാഷ്ട്രീയ കൊലപാതകം.
എം.പി സ്ഥാനം രാജി വച്ച പി.ടി.ചാക്കോ കോണ്‍ഗ്രസ്സിനെ ശക്തമാക്കാന്‍
ഡി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ കോട്ടയം ജില്ലയില്‍ 41 ദിവസം
കാല്‍ നടജാഥാ നയിച്ച് വിളങ്ങി നില്‍ക്കുന്ന കാലം."കാലണ സമരം" എന്ന പേരില്‍
അരങ്ങേറിയ ചെങ്ങളം റബര്‍ തൊഴിലാളി സമരം യഥാര്‍ഥത്തില്‍
കൂലിക്കൂടുതലിനു വേണ്ടിയായിരുന്നില്ല എന്നാണ് മുതിര്‍ന്ന ചിലര്‍
പറയുന്നത്. മുണ്ടാട്ടുചുണ്ടയില്‍ കുട്ടിയച്ചന്‍റെ റൈട്ടരും റബര്‍
വെട്ടുകാരന്‍ നാരായണന്‍റെ ഭാര്യയും തമ്മില്‍ ഉണ്ടായ ഏതോ
കശപിശയെ തുടര്‍ന്നു നാരയണനെ വിരോധം തീര്‍ക്കാന്‍ പിരിച്ചു
വിട്ടു.കുട്ടിയച്ചന്‍റെ വിശ്വസ്ഥനും അര്‍പ്പണബോധമുള്ള തൊഴിലാളിയും
ആയിരുന്നുവത്രേ നാരായണന്‍.
ആനിക്കാട് പ്രദേശത്തെ വസ്തുക്കളില്‍ ഏറിയ പങ്കും മഠത്തില്‍
നായര്‍ വക ആയിരുന്നു.300 ഏക്കറോളം വരുന്ന "നെയ്യാട്ടുശ്ശേരി"
പുരയിടം തിരുവാര്‍പ്പു ക്ഷേത്രത്തിലേക്കു വേണ്ടുന്ന നെയ് നല്‍കാന്‍
പശുക്കളെ വളര്‍ത്താന്‍ ഉപയോഗിച്ചിരുന്നു.പരിശോധനയ്ക്കായിവന്ന
പാര്‍വത്യകാര്‍ അങ്ങുന്നിനെ മഠത്തില്‍ നാണുശ്ശാര്‍ എന്ന കാരണവര്‍
വേണ്ടവിധം സല്‍ക്കരിക്കാഞ്ഞതിനാല്‍ നെയ്യാട്ടുശ്ശേരി പുരയിടം
കുരുവിനാല്‍കുന്നേല്‍ എന്ന ക്രിസ്ത്യന്‍ കുടുംബം വകയാണെന്നു റിക്കാര്‍ഡ്
ഉണ്ടാക്കിയത്രേ.2 റാത്തല്‍ പഞ്ചസാരയ്ക്കും ഏതാനും കാലിപ്പുകയിലയ്ക്കും
703 നംബര്‍ നേര്യതിനും വേണ്ടി നാണുശ്ശാര്‍ തീറെഴുതി കൊടുത്തു എന്നു
പറയുന്നവരും ഉണ്ട്.അതില്‍ 100 ഏക്കര്‍ മുണ്ടാട്ടുചുണ്ടയിലെ
മൂന്നു പേര്‍ക്കായി വീതിക്കപ്പെട്ടു.അതില്‍ കുട്ടിയച്ചന്‍റെ
തോട്ടത്തിലായിരുന്നു പ്രശനം.
കഥാകൃത്ത് സക്കറിയ മുണ്ടാട്ടുചുണ്ടയില്‍ കുടുംബാഗമാണ്
ഇപ്പോള്‍ നെയ്യാട്ടുശ്ശേരി പള്ളിയിരിക്കുന്ന സ്ഥലത്തിനടുത്തുള്ള
ഗേറ്റിലായിരുന്നു സമരം.സമരം എങ്ങുമെത്താതെ വന്നപ്പോള്‍
ചെങ്ങളത്തുള്ള കുട്ടിയച്ചന്‍റെ വീടിന്‍റെ മുമ്പിലേക്കു സമരം
മാറ്റാന്‍ തീരുമാനമായി.അതിനോടുനുബന്ധിച്ച് 1957 ജൂലൈ 7 ന്
വൈകുന്നേരം നാലുമണിയ്ക്കു യോഗം ചേരാനും അതിനു
മുമ്പായി ലോക്കല്‍ സെക്രട്ടറി കല്ലൂര്‍ രാമന്‍പിള്ളയുടെ നേതൃത്വത്തില്‍
ജാഥ നയിക്കാനും തീരുമാനമായി നോട്ടീസ് അടിച്ചു വിതരണം ചെയ്തിരുന്നു.
യാഥാസ്തിഥിക കത്തോലിക്കാ കേന്ദ്രമായ ചെങ്ങളത്തു
സംഘര്‍ഷമുണ്ടാവാം എന്ന തോന്നലില്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു
കോട്ടയം ഭാസി,ചുമട്ടു തൊഴിലാളി യൂണിയന്‍ സെക്രട്ടറി
കെ.എം ഏബ്രഹാം എന്നിവരായിരുന്നു പ്രസംഗകര്‍.
മൂന്നു മണിക്കു തോട്ടത്തിന്‍റെ മുമ്പില്‍ നിന്നും ജാഥ തുടങ്ങി.
കടയനിക്കാടു നിന്നുമുള്ള കുറേ പാര്‍ട്ടി പ്രവര്‍ത്തകര്‍
വേരും പ്ലാവില്‍ വച്ചു ജാഥയോടു ചേര്‍ന്നു.
രാമന്‍ പിള്ള മുന്നില്‍ നിന്നു ജാഥ നയിച്ചു.ഇപ്പോള്‍ ചെങ്ങളം
സ്റ്റേറ്റ് ബാങ്കു ഇരിക്കുന്ന സ്ഥലത്തു ജാഥ എപ്പിയപ്പോള്‍ ഗുണ്ടാസംഘം
ആ കെട്ടിടത്തിനു മുമ്പില്‍ കൂട്ടിയിട്ടിരുന്ന പൊതിച്ച് നാളികേരം
എടുത്തു ജാഥാംഗങ്ങളെ എറിഞ്ഞു.കടയനിക്കാട് ബഷീര്‍ കൊടിക്കമ്പു
ഒടിച്ചു എറിഞ്ഞവരെ തല്ലി.തുടര്‍ന്നു ഇരു വിഭാഗവും തമ്മില്‍
അടിപിടിയായി.കടയനിക്കാടു നിന്നു വന്ന പ്രവര്‍ത്തകര്‍ സ്ഥിരം
കഠാരയുമായി നടക്കുന്നവരായിരുന്നു.ചില കഠാരകള്‍ക്കു
4 മോതിരക്കെട്ടു വരെ ഉണ്ടായിരുന്നു.ഇളമ്പള്ളിക്കാരും
ഇരട്ടുകളുമായ തേനിപ്ലാക്കല്‍ കുഞ്ഞൂട്ടി മൈലാടിയില്‍
കുഞ്ഞേട്ടന്‍ എന്നിവര്‍ കുത്തേറ്റു മരിച്ചു. നിരവധി പേര്‍ക്കു
കുത്തേറ്റു. പലരും പോലീസ്സിനെ ഭയന്ന്‍ ഒളിച്ചോടി.
4 മണിക്കു നടക്കേണ്ട യോഗം നടന്നില്ല. കോട്ടയം ഭാസ്സിയും
എം ഏബ്രാഹവും വഴിയില്‍ ഓറവയ്ക്കല്‍ എന്ന സ്ഥലത്തു
വച്ചു വിവരം അറിഞ്ഞു തിരിച്ചു പോയി.
പാമ്പാടി സ്റ്റേഷനിലെ ക്രിലോസ്കര്‍ എന്ന ഇന്‍സ്പെക്ടര്‍
അതി ക്രൂരമായി പ്രതികളെ ഉപദ്രവിച്ചു എന്നു പറയുമ്പോള്‍
ജീവിച്ചിരിക്കുന്ന ഏക പ്രതിയായ ശ്രീധരന്‍ നായര്‍ ഇപ്പോഴും
ഭയചകിതനാകും.എന്നാല്‍ പിന്നീടു പൊന്‍കുന്നത്തേക്കു
മാറ്റിയപ്പോള്‍ ,അവിടത്തെ ഇന്‍സ്പെക്ടര്‍ ദാസ്സയ്യ തല
മൊട്ടയടിക്കാന്‍ പോലും സമ്മതിച്ചില്ല.രാഷ്ട്രീയ തടവുകാരെ
ഉപദ്രവിക്കാന്‍ പാടില്ല എന്ന പക്ഷക്കാരനായിരുന്നു ദാസ്സയ്യ
എന്ന ജനകീയ ഇന്‍സ്പെക്ടര്‍.സെഷന്‍സ് ജഡ്ജി ആയിരുന്ന
അന്നാ ചാണ്ടിയാണ് പ്രതികള്‍ക്കു ജാമ്യം നല്‍കിയത്.
ഡി.സി.സി പ്രസിഡന്‍റായി വെട്ടിത്തിളങ്ങിയപി.ടി.ചാക്കോ
ഈ സംഭവം കമ്മ്യൂണിസ്റ്റ് പാര്‍ട്റ്റിയേയും വിദ്യസമ്പന്നനായ
അതിന്‍റെ നേതാവിനേയും ഒതുക്കാന്‍ നല്ല സന്ദര്‍ഭം ആണെന്നു
കണ്ടു.ലോക്കല്‍ നേതാവ് രാമന്‍പിള്ളയെ ഒന്നാം പ്രതിയാക്കി.
കുത്താന്‍ ധൈര്യം കാട്ടുന്ന ആളല്ല എന്നു നാട്ടുകാര്‍ക്കു മുഴുവന്‍
അറിയാവുന്ന രാമന്‍പിള്ളയെകുടുക്കാന്‍ ചക്കോച്ചന്‍ പഴയ ഒരു
കഠാരി സംഘടിപ്പിച്ച് അതില്‍ "കല്ലൂരാന്‍" എന്നു കൊത്തിച്ചു
പോലീസ്സിനെ സ്വാധീനിച്ചു തൊണ്ടിയായി സ്വീകരിപ്പിച്ചു
കോടതിയില്‍ ഹാജരാക്കി.കുശാഗ്രബുദ്ധിയായ ക്രിമിനല്‍
വക്കീലായിരുന്നുവല്ലോ ചാക്കൊ.
എന്നു മാത്രമല്ല താന്‍ യോഗസ്ഥലത്തുണ്ടായിരുന്നു എന്നും
നടക്കാതെ പോയ യോഗം നടന്നു എന്നും അതില്‍ രാമന്‍പിള്ള
പ്രസംഗിക്കുന്നതു കേട്ടു എന്നും ചാക്കോ കള്ള മൊഴി നല്‍കി
നിരപരാധിയായകല്ലൂര്‍ രാമന്‍പിള്ളയ്ക്കു ജീവപര്യന്തം ശിക്ഷ
വാങ്ങിക്കൊടുത്തു.ശാപം വലിച്ചു തലയില്‍ വച്ചു.
തനിക്കും കാലക്രമേണ കുടുംബത്തിനും
കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കും ശാപം ഫലിച്ചു.
പ്രതികള്‍
ചെങ്ങളം കേസില്‍ 20 പ്രതികള്‍ ഉണ്ടായിരുന്നു.
ലോക്കല്‍ സെക്രട്ടറി ഒന്നാം പ്രതി.രാമന്‍പിള്ളയ്ക്കും മണിമലക്കാരന്‍
ബഷീറിനും ജീവപര്യന്തം ജയില്‍ വാസം നല്‍കപ്പെട്ടു.
6 പേര്‍ കൂടി ശിക്ഷിക്കപ്പെട്ടു.12 പേര്‍ സിക്ഷിക്കപ്പെട്ടു.കടയനിക്കാട്
പുരുഷന്‍,കയ്പ്പക്കല്‍ രാഘവന്‍,വെണ്ണിമല കെ.എം
ഏബ്രഹാം എന്നിവരായിരുന്നു അക്കാലത്തെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍.
അവരാരും പ്രതിസ്ഥാനത്തു വന്നില്ല.
ഇളമ്പള്ളി തകടിക്കല്‍ഏ.ജി.ശിവരാമന്‍ നായര്‍(ജനനം 1931)ആണിപ്പോല്‍
പ്പോള്‍ ജീവിച്ചിരിക്കുന്ന ഏക പ്രതി.വിധി വരും വരെ മാത്രം
ജയില്‍ വാസം.അക്കര അയ്യപ്പന്‍, ഇടപ്പള്ളി കുഞ്ഞിരാമന്‍,
ഓടനാലില്‍ കുട്ടി, കടയനിക്കാട് പൊടിയന്‍, കടയനിക്കാട്
കുരുവിള എന്നിവര്‍ക്ക് ഓരോ വര്‍ഷം തടവു കിട്ടി.ജീവപര്യന്തം
കഴിഞ്ഞു വിട്ടയക്കപ്പെട്ട ബഷീര്‍ നാടു വിട്ടു ഹൈറേഞ്ചില്‍
പോയി താമസ്സിച്ച് ഏതാനും വര്‍ഷം മുമ്പു മരണമടഞ്ഞു.
പടിഞ്ഞാറയില്‍ രാമന്‍ നായര്‍, അക്കര ശങ്കരന്‍, മക്കനാല്‍
ഗോപാലന്‍, നാലേക്കര്‍ നാരായണന്‍, പുള്ളേട്ടില്‍ കുഞ്ഞെറുക്കന്‍,
കുട്ടി,ശങ്കരന്‍ എന്നീ പരവസമുദായക്കാര്‍
കടയനിക്കാട്ടുകാരായ കൃഷ്ണപിള്ള, രാജപ്പന്‍ നായര്‍, വിജയകുമാര്‍,
കിഴക്കേടത്തു വേലു നായര്‍ എന്നിവര്‍
വിട്ടയക്കപ്പെട്ടു,നാലേക്കര്‍ നാരായണന്‍, ഇടപ്പള്ളി കുഞ്ഞു രാമന്‍,
മക്കനാല്‍ ഗോപാലന്‍, പുള്ളോട്ടിക്കല്‍ കുഞ്ഞെറുക്കന്‍
എന്നിവര്‍ റബര്‍ ടാപ്പിംഗ് തൊഴിലാളികളായിരുന്നു.നാരായണനെ
പിരിച്ചു വിട്ടതിനായിരുന്നു സമരം
10ശതമാനം മാത്രം തെറ്റുചെയ്ത ചാക്കോച്ചന്‍ ക്രൂശിക്കപ്പെട്ടു,
രാജി വയ്ക്കേണ്ടി വന്നു.ഹൃദയാഘാതം വന്നു മരിച്ചു.
മകന്‍ പി.സി തോമസ് വാഴൂരില്‍ മല്‍സരിച്ചു തോറ്റു.
കേന്ദ്രമന്ത്രിയായെങ്കിലും അധികം നാള്‍ തുടരായില്ല.
ഇത്തണ സീറ്റും കിട്ടിയില്ല.കോട്ടയത്തു നിന്നു മല്‍സരിക്കാനുള്ള
ആഗ്രഹം നടന്നില്ലപി.ടി ചാക്കോയുടെ പേരില്‍ രൂപമെടുത്ത
കേരളകോണ്‍ഗ്രസ്സ് പുറകേ പുറകേ പിളര്‍ന്നു
കോണ്‍ഗ്രസ്സിന് മേലില്‍ ഒരിക്കലും കേരളത്തില്‍ തനിയെ
ഭരിക്കാന്‍ അവില്ല.കോട്ടയം ജില്ലയില്‍ അതോടെ കോണ്‍ഗ്രസ്സ് ഇല്ലാതായി.
3650 ദിവസം തുടര്‍ച്ചയായി കല്ലൂരാന്‍ സെന്‍ട്രല്‍
ജയിലില്‍ കിടന്നു ചാക്കോച്ചനേയും കോണ്‍ഗ്രസ്സിനേയും
ശപിച്ചിരുന്നു എന്നു പ്രായം ചെന്നവര്‍ ഇന്നും പറയുന്നു.വിശ്വസിക്കുന്നു.
ചെയ്യാത്ത കുറ്റത്തിനു രാമന്‍പിള്ള എങ്ങിനെ ശിക്ഷിക്കപ്പെട്ടു.
അതു മറ്റൊരു ശാപത്തിന്‍റെ കഥ.ഇനിയൊരു ബ്ലോഗില്‍
കല്ലൂര്‍ രാമന്‍പിള്ള സീനിയര്‍
കോട്ടയം ജില്ലയിലെ ആനിക്കാട്-ഇളമ്പള്ളി പ്രദേശത്തെ പ്രാതാപിയായ
കൃഷിക്കാരനും ജനനായകനും ആയിരുന്ന്‍ കല്ലൂര്‍ രാമന്‍പിള്ളയുടെ
മുത്തഛന്‍ കുഞ്ഞൂഞ്ഞു പിള്ള എന്നു വിളിക്ക്പ്പെട്ടിരുന്ന രാമന്‍പിള്ള സീനിയര്‍
നാട്ടുകാരെ ദ്രോഹിച്ചിരു ന്നനാണുശ്ശാര്‍ എന്ന മഠത്തില്‍ നായര്‍ക്കെതിരെ
" ഊരുരുട്ടി വ്യവഹാരം" എന്ന കേസ് നടത്തി വന്‍ വിജയം നേടിയ
അദ്ദേഹത്തിനു നാട്ടുകാര്‍ നല്‍കിയ തേക്ക്,ഈട്ടി,പ്ലാവ് തടികള്‍
ഉപയോഗിച്ചു പണിയിച്ചതാണ് കല്ലൂര്‍ എന്ന പുരാതന
തറവാട്.കൂരാലി-പള്ളിക്കത്തോട് നിര്‍മ്മിച്ചത് അദ്ദേഹം ആയിരുന്നു.
മൂത്തമകള്‍ തങ്കമ്മയെ പഠിപ്പിക്കാനായി 95 വര്‍ഷം
മുമ്പു തുടങ്ങിയതാണ് അയ്യപ്പന്‍ കോവില്‍നു സമീപമുള്ള വട്ടക്കുഴി
പ്രൈമറി സ്കൂള്‍.മകള്‍ പാപ്പി എന്ന പത്മിനിയെ
വിവാഹം കഴിച്ചത് വഞ്ഞിപ്പുഴ ചീഫിന്‍റെ കണക്കപ്പിള്ളയായിരുന്ന
കാഞ്ഞിരപ്പള്ളി വില്ലന്‍ചിറ ശങ്കരപ്പിള്ള.
അവരുടെ മകനായിരുന്നു ശ്രീമൂലം പ്രജാസഭാ മെംബറും തിരമാല (1953)
എന്ന സിനിമയുടെ നിര്‍മ്മാതാവും കലാസാഗര്‍ ഫിലിംസിന്‍റെ ഡയറക്ടര്‍
ആയിരുന്ന പങ്ങപ്പാട്ട് വക്കീല്‍ എസ്.രാമനാഥപിള്ള.ഫിലിം ഡവലപ്മെന്‍റ്
കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്ന പി.ആര്‍.എസ്സ് .പിള്ള.
P.R.S.Pillai
പൊന്‍കുന്നം കെ.വി.എം എസ്സ് ഹോസ്പിറ്റല്‍ സ്ഥാപകന്‍ പി.ആര്‍.രാജഗോപാല്‍
തുടങ്ങിയവര്‍ മക്കള്‍
Vakil S.Ramanatha Pillai MLC
ആനിക്കാട് പ്രദേശത്ത് ക്രിസ്ത്യാനികള്‍ക്കു കുടിയേറാന്‍ സൗകര്യം
ചെയ്തു കൊടുത്തത് കുഞ്ഞൂഞ്ഞുപിള്ളേച്ചന്‍ എന്നറിയപ്പെട്ടിരുന്ന
കലൂര്‍ രാമന്‍ പിള്ള്‍ സീനിയര്‍ ആയിരുന്നു.
പക്ഷേ പില്‍ക്കാലത്ത് അവരിലൊരാള്‍ അദ്ദേഹത്തിന്‍റെ വസ്തുക്കള്‍
കയ്യേറുകയും കള്ളപ്രമ്മാണം ചമയ്ക്കയും ചെയ്തു.വ്യവഹാരമായി.
കീഴ് കോടതികളില്‍ തനിയെ വാദിച്ചിരുന്ന അദ്ദേഹത്തിനായിരുന്നു
വിജയം ഒരു ജഡ്ജിയുള്ള പ്രസ്തുത കുടുംബം ഹൈക്കോടതിയില്‍
ന്യാധിപന്മാരെ സ്വാനീധിച്ചുവിജയം കൊയ്തു സ്ഥലം സ്ഥിരം കൈവശമാക്കി
റബ്ബര്‍ തോട്ടമാക്കി.ഹൈക്കോടതിയിലെ കേസ് നടത്തിപ്പിനായി രാമന്‍പിള്ള
വസ്തുക്കളില്‍ കുറേക്കൂടി പൊറ്റത്താങ്കല്‍ ഡോ.പി.ഏ.എബ്രഹാമിനു
വില്‍ക്കേണ്ടി വന്നു. സുന്ദരിയായ പൊന്നമ്മ എന്ന മകളെ മതം
മാറ്റാനും സന്യാസിനിയാക്കാനും ഇതിനിടയില്‍ ശ്രമം ഉണ്ടായി.
ഭാഗികമായി വിജയിക്കയും ചെയ്തു.ഹെഡ്മിസ്റ്റ്രസ് ആയി
അവിവാഹിതയായി അവര്‍ ഡാല്‍മുഖത്തു കഴിച്ചുകൂട്ടി.
2007 ല്‍ അന്തരിച്ചു.
വസ്തുക്കള്‍ കുറെയൊക്കെ നഷ്ടപ്പെട്ടുവെങ്കിലും മകന്‍ അയ്യപ്പന്‍
(കുട്ടന്‍)പിള്ളയ്ക്കു 30 ഏക്കര്‍ സ്ഥലം കൊടുക്കാന്‍ കഴിഞ്ഞു.
ശൈവപ്പിള്ളമാരും മക്കത്തായികളുമായിരുന്ന കല്ലൂര്‍ കുടുംബം
സ്ത്രീകള്‍ക്ക് അക്കാലത്ത് വസ്തുക്കള്‍ നല്‍കിയിരുന്നില്ല.
അയ്യപ്പന്‍ പിള്ള മൂന്നു ആണ്‍ മക്കള്‍ക്കു 10 ഏക്കര്‍ സ്ഥലം
വീതം നല്‍കി.അറയും നിരയും ഉള്ള കുടുംബ വീട് ജൂണിയര്‍
രാമന്‍പിള്ളയ്ക്കാണ് നല്‍കപ്പെട്ടത്.കലാവാസന ഉണ്ടായിരുന്ന
അദ്ദേഹം പള്ളിക്കത്തോട്ടില്‍ ജയശ്രീ എന്ന പേരില്‍ ഒരു ആര്‍ട്സ്
ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് തുടങ്ങി. ഒരു കയ്യെഴുത്തു മാസികയും
പുറത്തിറക്കിയിരുന്നു. മൂത്ത സഹോദരന്‍ എറണാകുളം തേവര
കോളേജില്‍ ബി.ഏ പഠനം നടത്തി.സര്‍വോദയത്തിലും ഭൂദാനത്തിലും
ആകൃഷ്ടനായി പില്‍ക്കാലത്തു മേഘാലയാ ഗവര്‍ണരായി തീര്‍ന്ന
ഏ.ഏം ജേക്കബ്ബിന്‍റെ സഹപ്രവര്‍ത്തകനായി കഴിഞ്ഞിരുന്നു.
ഉന്നതകുല ജാതനായ ,താരതമ്യേന സമ്പന്നനായിരുന്ന,
സല്‍സ്വഭാവിയായിരുന്ന, കലാവാസന ഉണ്ടായിരുന്ന കല്ലൂരാന്‍
എങ്ങിനെ തൊഴിലാളി പ്രവര്‍ത്തകനും കമ്മ്യൂണിസ്റ്റുമായി
എന്നു പലരും ചോദിക്കാറുണ്ട്.ചങ്ങനാശ്ശേരി എന്‍.എസ്സ്,എസ്സിലെ
ഇന്‍റര്‍മീഡിയറ്റ് പഠനകാലം ആണ് സ്റ്റാലിന്‍ ശങ്കരപ്പിള്ള,
കാനം കുട്ടിക്കൃഷ്ണന്‍,കാനം ശിവന്‍ പിള്ള,പ്രഭാകരന്‍ നായര്‍
എന്നിവരെ കമ്മ്യൂണിസ്റ്റുകള്‍ ആക്കിയത്.രാമന്‍പിള്ളയേയും
സ്വാധീനികരിച്ചിരിക്കാം .സംശയം തോന്നിയിട്ടാവാം
ജ്യേഷ്ടന്‍ അനുജനെ തേവരയിലാണ് ബിരുദ പഠനത്തിനു ചേര്‍ത്തത്.
എന്നാല്‍ വിദ്യര്‍ഥി സമരം നയിച്ചു കോളെജില്‍ നിന്നും ഡിസ്മിസ്സല്‍
വാങ്ങി.ഇടയില്‍ പ്രേമവും ആയി.വീട്ടിലറിയാതെ വിവാഹം.
ജ്യേഷ്ടനോടുള്ള സിബ്ലിംഗ് റൈവല്‍ റി -ഭ്രാതൃ വൈരം-,
ഭൂമികയ്യേറുകയും മതം മാറ്റുകയും ചെയ്യുന്ന കോണ്‍ഗ്രസ്സ് അനുഭാവികളായ
അയല്‍ക്കാര്‍ ഇവയൊക്കെ കമ്മ്യൂണിസ്റ്റാവാന്‍ ജൂണിയര്‍ രാമന്‍പിള്ളയ്ക്കു
പ്രേരണ ആയിരുക്കാം.
ചെങ്ങളം കേസ്
കോട്ടയം ജില്ലയില്‍ പ്രത്യേകിച്ചും അകലകുന്നം പ്രദേശത്തു കോളിളക്കം
സൃഷ്ടിച്ച സംഭവം ആയിരുന്നു ചെങ്ങളത്തെ രാഷ്ട്രീയ കൊലപാതകം.
എം.പി സ്ഥാനം രാജി വച്ച പി.ടി.ചാക്കോ കോണ്‍ഗ്രസ്സിനെ ശക്തമാക്കാന്‍
ഡി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ കോട്ടയം ജില്ലയില്‍ 41 ദിവസം
കാല്‍ നടജാഥാ നയിച്ച് വിളങ്ങി നില്‍ക്കുന്ന കാലം."കാലണ സമരം" എന്ന പേരില്‍
അരങ്ങേറിയ ചെങ്ങളം റബര്‍ തൊഴിലാളി സമരം യഥാര്‍ഥത്തില്‍
കൂലിക്കൂടുതലിനു വേണ്ടിയായിരുന്നില്ല എന്നാണ് മുതിര്‍ന്ന ചിലര്‍
പറയുന്നത്. മുണ്ടാട്ടുചുണ്ടയില്‍ കുട്ടിയച്ചന്‍റെ റൈട്ടരും റബര്‍
വെട്ടുകാരന്‍ നാരായണന്‍റെ ഭാര്യയും തമ്മില്‍ ഉണ്ടായ ഏതോ
കശപിശയെ തുടര്‍ന്നു നാരയണനെ വിരോധം തീര്‍ക്കാന്‍ പിരിച്ചു
വിട്ടു.കുട്ടിയച്ചന്‍റെ വിശ്വസ്ഥനും അര്‍പ്പണബോധമുള്ള തൊഴിലാളിയും
ആയിരുന്നുവത്രേ നാരായണന്‍.
ആനിക്കാട് പ്രദേശത്തെ വസ്തുക്കളില്‍ ഏറിയ പങ്കും മഠത്തില്‍
നായര്‍ വക ആയിരുന്നു.300 ഏക്കറോളം വരുന്ന "നെയ്യാട്ടുശ്ശേരി"
പുരയിടം തിരുവാര്‍പ്പു ക്ഷേത്രത്തിലേക്കു വേണ്ടുന്ന നെയ് നല്‍കാന്‍
പശുക്കളെ വളര്‍ത്താന്‍ ഉപയോഗിച്ചിരുന്നു.പരിശോധനയ്ക്കായിവന്ന
പാര്‍വത്യകാര്‍ അങ്ങുന്നിനെ മഠത്തില്‍ നാണുശ്ശാര്‍ എന്ന കാരണവര്‍
വേണ്ടവിധം സല്‍ക്കരിക്കാഞ്ഞതിനാല്‍ നെയ്യാട്ടുശ്ശേരി പുരയിടം
കുരുവിനാല്‍കുന്നേല്‍ എന്ന ക്രിസ്ത്യന്‍ കുടുംബം വകയാണെന്നു റിക്കാര്‍ഡ്
ഉണ്ടാക്കിയത്രേ.2 റാത്തല്‍ പഞ്ചസാരയ്ക്കും ഏതാനും കാലിപ്പുകയിലയ്ക്കും
703 നംബര്‍ നേര്യതിനും വേണ്ടി നാണുശ്ശാര്‍ തീറെഴുതി കൊടുത്തു എന്നു
പറയുന്നവരും ഉണ്ട്.അതില്‍ 100 ഏക്കര്‍ മുണ്ടാട്ടുചുണ്ടയിലെ
മൂന്നു പേര്‍ക്കായി വീതിക്കപ്പെട്ടു.അതില്‍ കുട്ടിയച്ചന്‍റെ
തോട്ടത്തിലായിരുന്നു പ്രശനം.
കഥാകൃത്ത് സക്കറിയ മുണ്ടാട്ടുചുണ്ടയില്‍ കുടുംബാഗമാണ്
ഇപ്പോള്‍ നെയ്യാട്ടുശ്ശേരി പള്ളിയിരിക്കുന്ന സ്ഥലത്തിനടുത്തുള്ള
ഗേറ്റിലായിരുന്നു സമരം.സമരം എങ്ങുമെത്താതെ വന്നപ്പോള്‍
ചെങ്ങളത്തുള്ള കുട്ടിയച്ചന്‍റെ വീടിന്‍റെ മുമ്പിലേക്കു സമരം
മാറ്റാന്‍ തീരുമാനമായി.അതിനോടുനുബന്ധിച്ച് 1957 ജൂലൈ 7 ന്
വൈകുന്നേരം നാലുമണിയ്ക്കു യോഗം ചേരാനും അതിനു
മുമ്പായി ലോക്കല്‍ സെക്രട്ടറി കല്ലൂര്‍ രാമന്‍പിള്ളയുടെ നേതൃത്വത്തില്‍
ജാഥ നയിക്കാനും തീരുമാനമായി നോട്ടീസ് അടിച്ചു വിതരണം ചെയ്തിരുന്നു.
യാഥാസ്തിഥിക കത്തോലിക്കാ കേന്ദ്രമായ ചെങ്ങളത്തു
സംഘര്‍ഷമുണ്ടാവാം എന്ന തോന്നലില്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു
കോട്ടയം ഭാസി,ചുമട്ടു തൊഴിലാളി യൂണിയന്‍ സെക്രട്ടറി
കെ.എം ഏബ്രഹാം എന്നിവരായിരുന്നു പ്രസംഗകര്‍.
മൂന്നു മണിക്കു തോട്ടത്തിന്‍റെ മുമ്പില്‍ നിന്നും ജാഥ തുടങ്ങി.
കടയനിക്കാടു നിന്നുമുള്ള കുറേ പാര്‍ട്ടി പ്രവര്‍ത്തകര്‍
വേരും പ്ലാവില്‍ വച്ചു ജാഥയോടു ചേര്‍ന്നു.
രാമന്‍ പിള്ള മുന്നില്‍ നിന്നു ജാഥ നയിച്ചു.ഇപ്പോള്‍ ചെങ്ങളം
സ്റ്റേറ്റ് ബാങ്കു ഇരിക്കുന്ന സ്ഥലത്തു ജാഥ എപ്പിയപ്പോള്‍ ഗുണ്ടാസംഘം
ആ കെട്ടിടത്തിനു മുമ്പില്‍ കൂട്ടിയിട്ടിരുന്ന പൊതിച്ച് നാളികേരം
എടുത്തു ജാഥാംഗങ്ങളെ എറിഞ്ഞു.കടയനിക്കാട് ബഷീര്‍ കൊടിക്കമ്പു
ഒടിച്ചു എറിഞ്ഞവരെ തല്ലി.തുടര്‍ന്നു ഇരു വിഭാഗവും തമ്മില്‍
അടിപിടിയായി.കടയനിക്കാടു നിന്നു വന്ന പ്രവര്‍ത്തകര്‍ സ്ഥിരം
കഠാരയുമായി നടക്കുന്നവരായിരുന്നു.ചില കഠാരകള്‍ക്കു
4 മോതിരക്കെട്ടു വരെ ഉണ്ടായിരുന്നു.ഇളമ്പള്ളിക്കാരും
ഇരട്ടുകളുമായ തേനിപ്ലാക്കല്‍ കുഞ്ഞൂട്ടി മൈലാടിയില്‍
കുഞ്ഞേട്ടന്‍ എന്നിവര്‍ കുത്തേറ്റു മരിച്ചു. നിരവധി പേര്‍ക്കു
കുത്തേറ്റു. പലരും പോലീസ്സിനെ ഭയന്ന്‍ ഒളിച്ചോടി.
4 മണിക്കു നടക്കേണ്ട യോഗം നടന്നില്ല. കോട്ടയം ഭാസ്സിയും
എം ഏബ്രാഹവും വഴിയില്‍ ഓറവയ്ക്കല്‍ എന്ന സ്ഥലത്തു
വച്ചു വിവരം അറിഞ്ഞു തിരിച്ചു പോയി.
പാമ്പാടി സ്റ്റേഷനിലെ ക്രിലോസ്കര്‍ എന്ന ഇന്‍സ്പെക്ടര്‍
അതി ക്രൂരമായി പ്രതികളെ ഉപദ്രവിച്ചു എന്നു പറയുമ്പോള്‍
ജീവിച്ചിരിക്കുന്ന ഏക പ്രതിയായ ശ്രീധരന്‍ നായര്‍ ഇപ്പോഴും
ഭയചകിതനാകും.എന്നാല്‍ പിന്നീടു പൊന്‍കുന്നത്തേക്കു
മാറ്റിയപ്പോള്‍ ,അവിടത്തെ ഇന്‍സ്പെക്ടര്‍ ദാസ്സയ്യ തല
മൊട്ടയടിക്കാന്‍ പോലും സമ്മതിച്ചില്ല.രാഷ്ട്രീയ തടവുകാരെ
ഉപദ്രവിക്കാന്‍ പാടില്ല എന്ന പക്ഷക്കാരനായിരുന്നു ദാസ്സയ്യ
എന്ന ജനകീയ ഇന്‍സ്പെക്ടര്‍.സെഷന്‍സ് ജഡ്ജി ആയിരുന്ന
അന്നാ ചാണ്ടിയാണ് പ്രതികള്‍ക്കു ജാമ്യം നല്‍കിയത്.
ഡി.സി.സി പ്രസിഡന്‍റായി വെട്ടിത്തിളങ്ങിയപി.ടി.ചാക്കോ
ഈ സംഭവം കമ്മ്യൂണിസ്റ്റ് പാര്‍ട്റ്റിയേയും വിദ്യസമ്പന്നനായ
അതിന്‍റെ നേതാവിനേയും ഒതുക്കാന്‍ നല്ല സന്ദര്‍ഭം ആണെന്നു
കണ്ടു.ലോക്കല്‍ നേതാവ് രാമന്‍പിള്ളയെ ഒന്നാം പ്രതിയാക്കി.
കുത്താന്‍ ധൈര്യം കാട്ടുന്ന ആളല്ല എന്നു നാട്ടുകാര്‍ക്കു മുഴുവന്‍
അറിയാവുന്ന രാമന്‍പിള്ളയെകുടുക്കാന്‍ ചക്കോച്ചന്‍ പഴയ ഒരു
കഠാരി സംഘടിപ്പിച്ച് അതില്‍ "കല്ലൂരാന്‍" എന്നു കൊത്തിച്ചു
പോലീസ്സിനെ സ്വാധീനിച്ചു തൊണ്ടിയായി സ്വീകരിപ്പിച്ചു
കോടതിയില്‍ ഹാജരാക്കി.കുശാഗ്രബുദ്ധിയായ ക്രിമിനല്‍
വക്കീലായിരുന്നുവല്ലോ ചാക്കൊ.
എന്നു മാത്രമല്ല താന്‍ യോഗസ്ഥലത്തുണ്ടായിരുന്നു എന്നും
നടക്കാതെ പോയ യോഗം നടന്നു എന്നും അതില്‍ രാമന്‍പിള്ള
പ്രസംഗിക്കുന്നതു കേട്ടു എന്നും ചാക്കോ കള്ള മൊഴി നല്‍കി
നിരപരാധിയായകല്ലൂര്‍ രാമന്‍പിള്ളയ്ക്കു ജീവപര്യന്തം ശിക്ഷ
വാങ്ങിക്കൊടുത്തു.ശാപം വലിച്ചു തലയില്‍ വച്ചു.
തനിക്കും കാലക്രമേണ കുടുംബത്തിനും
കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കും ശാപം ഫലിച്ചു.
പ്രതികള്‍
ചെങ്ങളം കേസില്‍ 20 പ്രതികള്‍ ഉണ്ടായിരുന്നു.
ലോക്കല്‍ സെക്രട്ടറി ഒന്നാം പ്രതി.രാമന്‍പിള്ളയ്ക്കും മണിമലക്കാരന്‍
ബഷീറിനും ജീവപര്യന്തം ജയില്‍ വാസം നല്‍കപ്പെട്ടു.
6 പേര്‍ കൂടി ശിക്ഷിക്കപ്പെട്ടു.12 പേര്‍ സിക്ഷിക്കപ്പെട്ടു.കടയനിക്കാട്
പുരുഷന്‍,കയ്പ്പക്കല്‍ രാഘവന്‍,വെണ്ണിമല കെ.എം
ഏബ്രഹാം എന്നിവരായിരുന്നു അക്കാലത്തെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍.
അവരാരും പ്രതിസ്ഥാനത്തു വന്നില്ല.
ഇളമ്പള്ളി തകടിക്കല്‍ഏ.ജി.ശിവരാമന്‍ നായര്‍(ജനനം 1931)ആണിപ്പോല്‍
പ്പോള്‍ ജീവിച്ചിരിക്കുന്ന ഏക പ്രതി.വിധി വരും വരെ മാത്രം
ജയില്‍ വാസം.അക്കര അയ്യപ്പന്‍, ഇടപ്പള്ളി കുഞ്ഞിരാമന്‍,
ഓടനാലില്‍ കുട്ടി, കടയനിക്കാട് പൊടിയന്‍, കടയനിക്കാട്
കുരുവിള എന്നിവര്‍ക്ക് ഓരോ വര്‍ഷം തടവു കിട്ടി.ജീവപര്യന്തം
കഴിഞ്ഞു വിട്ടയക്കപ്പെട്ട ബഷീര്‍ നാടു വിട്ടു ഹൈറേഞ്ചില്‍
പോയി താമസ്സിച്ച് ഏതാനും വര്‍ഷം മുമ്പു മരണമടഞ്ഞു.
പടിഞ്ഞാറയില്‍ രാമന്‍ നായര്‍, അക്കര ശങ്കരന്‍, മക്കനാല്‍
ഗോപാലന്‍, നാലേക്കര്‍ നാരായണന്‍, പുള്ളേട്ടില്‍ കുഞ്ഞെറുക്കന്‍,
കുട്ടി,ശങ്കരന്‍ എന്നീ പരവസമുദായക്കാര്‍
കടയനിക്കാട്ടുകാരായ കൃഷ്ണപിള്ള, രാജപ്പന്‍ നായര്‍, വിജയകുമാര്‍,
കിഴക്കേടത്തു വേലു നായര്‍ എന്നിവര്‍
വിട്ടയക്കപ്പെട്ടു,നാലേക്കര്‍ നാരായണന്‍, ഇടപ്പള്ളി കുഞ്ഞു രാമന്‍,
മക്കനാല്‍ ഗോപാലന്‍, പുള്ളോട്ടിക്കല്‍ കുഞ്ഞെറുക്കന്‍
എന്നിവര്‍ റബര്‍ ടാപ്പിംഗ് തൊഴിലാളികളായിരുന്നു.നാരായണനെ
പിരിച്ചു വിട്ടതിനായിരുന്നു സമരം
10ശതമാനം മാത്രം തെറ്റുചെയ്ത ചാക്കോച്ചന്‍ ക്രൂശിക്കപ്പെട്ടു,
രാജി വയ്ക്കേണ്ടി വന്നു.ഹൃദയാഘാതം വന്നു മരിച്ചു.
മകന്‍ പി.സി തോമസ് വാഴൂരില്‍ മല്‍സരിച്ചു തോറ്റു.
കേന്ദ്രമന്ത്രിയായെങ്കിലും അധികം നാള്‍ തുടരായില്ല.
ഇത്തണ സീറ്റും കിട്ടിയില്ല.കോട്ടയത്തു നിന്നു മല്‍സരിക്കാനുള്ള
ആഗ്രഹം നടന്നില്ലപി.ടി ചാക്കോയുടെ പേരില്‍ രൂപമെടുത്ത
കേരളകോണ്‍ഗ്രസ്സ് പുറകേ പുറകേ പിളര്‍ന്നു
കോണ്‍ഗ്രസ്സിന് മേലില്‍ ഒരിക്കലും കേരളത്തില്‍ തനിയെ
ഭരിക്കാന്‍ അവില്ല.കോട്ടയം ജില്ലയില്‍ അതോടെ കോണ്‍ഗ്രസ്സ് ഇല്ലാതായി.
3650 ദിവസം തുടര്‍ച്ചയായി കല്ലൂരാന്‍ സെന്‍ട്രല്‍
ജയിലില്‍ കിടന്നു ചാക്കോച്ചനേയും കോണ്‍ഗ്രസ്സിനേയും
ശപിച്ചിരുന്നു എന്നു പ്രായം ചെന്നവര്‍ ഇന്നും പറയുന്നു.വിശ്വസിക്കുന്നു.
ചെയ്യാത്ത കുറ്റത്തിനു രാമന്‍പിള്ള എങ്ങിനെ ശിക്ഷിക്കപ്പെട്ടു.
അതു മറ്റൊരു ശാപത്തിന്‍റെ കഥ.ഇനിയൊരു ബ്ലോഗില്‍
കല്ലൂരാനു കിട്ടിയ ശാപം
Ilampally Ayyappa Temple
വലിയച്ഛന്‍റെ വാക്ക്; കൊച്ചു മകന്‍റെ തെറ്റിക്കല്‍
അഥവാ കല്ലൂരാനു കിട്ടിയ ശാപം
സീനിയര്‍ കല്ലൂര്‍ രാമന്‍പിള്ള കറ കളഞ്ഞ അയ്യപ്പഭക്തനായിരുന്നു.ഭക്തശിരോമണിയായിരുന്ന
പൂന്താനത്തിനെ മങ്ങാട്ടച്ഛനായി വന്നു രക്ഷിച്ച കഥ വള്ളത്തോള്‍ "ആ മോതിരം" എന്ന മനോഹര
കവിതയില്‍ വിവരിക്കുന്നു.അതു പോലരനുഭവം സീനിയര്‍ രാമന്‍പിള്ളയ്ക്കും ഉണ്ടായി എന്ന്
ആനിക്കാട് ശങ്കരപ്പിള്ള രേഖപ്പെടുത്തിയിരിക്കുന്നു:
80 വര്‍ഷം മുമ്പാണ്. മധുരജില്ലയിലെ കമ്പം മാര്‍ക്കറ്റില്‍ പോയി കുരുമുളക് തുടങ്ങിയ
കാര്‍ഷികവിഭവങ്ങള്‍ വിറ്റ്,കിട്ടിയ വെള്ളി നാണയങ്ങള്‍ ഒരു കുടത്തിലാക്കി അതും തലയിലേറി
രാമന്‍പിള്ള പൊന്‍കുന്നം വഴി ഇളമ്പള്ളിയിലേക്കു മടങ്ങുന്ന സമയം. ഇളങ്ങുളം അയ്യപ്പ ക്ഷേത്രത്തില്‍
അത്താഴപൂജ തൊഴുതു കഴിഞ്ഞാണ് തനിയെയുള്ള യാത്ര. ഉടുമുണ്ടും നേര്യതുമാണു വേഷം. പോടന്നൂര്‍
എന്ന ഭാഗത്തെത്തിയപ്പോള്‍ പൂന്താനത്തിനുണ്ടായ അനുഭവം രാമന്‍പിള്ളയ്ക്കും. പുറകില്‍ നിന്നും രണ്ടു
പേര്‍ ആക്രമിച്ചു. ഒരാള്‍ നേര്യതു കഴുത്തില്‍ ചുറ്റു വരിഞ്ഞു.അപരന്‍ കുടത്തില്‍ പിടികൂടി.
അപകടം മനസ്സിലാക്കിയ പിള്ള്‍ മനമുരുകി ഇഷ്ട ദൈവങ്ങളെ പ്രാര്‍ഥിച്ചു.ഇളമ്പള്ളി അയ്യപ്പന്
തിരുവാഭരണവും വര്‍ഷം തോറും രണ്ടാമുല്‍സവത്തിനു മുടങ്ങാതെ കളമെഴുത്തും പാട്ടും നടത്താം
എന്നു നേര്‍ന്നു
പെട്ടെന്നു "പൂഹോയ്" എന്നലറിക്കൊണ്ട് ഒരു വടു(കുട്ടിപ്പട്ടര്‍) അവിടെ പ്രത്യക്ഷപ്പെട്ടു. കൈയ്യില്‍
ഒരു പതിനാലാം നംബര്‍ വിളക്കും.അക്രമികള്‍ പിടി വിട്ട് ഓടി."പിന്നാലെ പോരൂ" എന്നു
പറഞ്ഞു വടു മുന്നോട്ടു പോയി.രാമന്‍പിള്ള അനുഗമിച്ചു.രണ്ടു കിലോമീറ്റര്‍ നടന്നു ഇളമ്പള്ളി
ക്ഷേത്രക്കുളത്തിനു സമീപമെത്തിയതും വടു അപ്രത്യക്ഷനായി. അടുത്തവീട്ടില്‍(മഠം) രാമായണം
വായിക്കുന്നതു കേട്ടു.
പരിസരബോധം വന്ന രാമന്‍പിള്ള അങ്ങോട്ടേയ്ക്കു കയറിച്ചെന്നു. കഥ കേട്ട മഠത്തില കാരണവര്‍
കൈകൂപ്പി "എന്‍റെ അയ്യപ്പാ അങ്ങാണല്ലോ പിള്ളയെ രക്ഷിച്ചത്"
എന്നതിശയിച്ചു.രാമന്‍ പിള്ള അക്ഷരം പ്രതി വാക്കു പാലിച്ചു.തിരുവാഭരണം കാഴ്ച വച്ചു.
(പി.ജി.രാജേന്ദര്‍ന്‍ രചിച്ചു ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച"ക്ഷേത്ര വിജ്ഞാന കോശം" കാണുക.
വര്‍ഷം തോറും രണ്ടാമുല്‍സവത്തിനു മുടങ്ങാതെ കളമെഴുത്തും പാട്ടും നടത്തിപ്പോന്നു.
മകന്‍ അയ്യപ്പന്‍പിള്ളയുടെ കാലത്തും അതു മുടങ്ങിയില്ല.എന്നാല്‍ കൊച്ചുമകന്‍ വളര്‍ന്നതോടെ
കമ്മ്യൂണിസ്റ്റായതോടെ അന്ധവിശ്വാസം എന്നു പറഞ്ഞതു നിര്‍ത്തലാക്കി. മുതിര്‍ന്നവര്‍ ഭവിഷ്യത്തിനെ
ക്കുറിച്ചു പറഞ്ഞതു രാമന്‍ പിള്ള കേട്ടില്ല.അവസാനം ചെയ്യാത്ത കുറ്റത്തിനു ജീവപര്യന്തം
പൂജപ്പുര ജയിലില്‍ കിടന്നു.
(1962 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ഒന്നാം വര്‍ഷ എം.ബി.ബി.എസ്സിനു
പഠിക്കുന്ന സമയം ആറേഴുതവണ പൂജപ്പുരയില്‍ പോയി രാമന്‍പിള്ളയെ ഈ ബ്ലോഗര്‍
കണ്ടിരുന്നു. പരോള്‍ കിട്ടാന്‍ വേണ്ടി ഏതാനും തവണ അന്നു പാര്‍ട്ടി സെക്രട്ടറിയായിരുന്ന
എം.എന്‍ ഗോവിന്ദന്‍ നായരെ പാര്‍ട്ടി ഓഫീസ്സില്‍ പോയി കാണുകയും ചെയ്തു.
വളരെ വിഷമിച്ചാണ് പറോള്‍ ലഭിച്ചത്.അദ്ദേഹത്തെ സഹായിക്കാന്‍ ബന്ധുക്കളൊ
പാര്‍ട്ടിക്കാരോ ഇല്ലായിരുന്നു.)
ജയില്‍ വിമുക്തനായപ്പോഴും ആരും സഹായിച്ചില്ല.ചിലര്‍ അടുത്തു കൂടി പറ്റിക്കയും ചെയ്തു.
അവസാനം മലബാറിലെ മുക്കത്തു പോയി ജീവന്‍ ഒടുക്കി.
രാമന്‍പിള്ള ഇന്നുണ്ടായിരുന്നുവെങ്കില്‍ 83 വയസ്സ് കാണുമായിരുന്നു. പാര്‍ട്ടിയില്‍ ഉയരുമായിരുന്നോ
അതോ ഗണപതി ശങ്കരപ്പിള്ള ആയി മാറിയ സ്റ്റാലിന്‍ ശങ്കരപ്പിള്ള, അനുജന്‍ ഹോമിയോ
ഡോക്ടര്‍ കെ.ഏ.ഗോപാലകൃഷ്ണപിള്ള( ആദ്യം കമ്മ്യൂണിസ്റ്റായിരുന്ന ആദ്ദേഹം അവസാനം
ആത്മീയ കാര്യങ്ങളില്‍ താല്‍പരനായി പട്ടാഴി ദേവീ മാഹത്മ്യം പോലുള്ള കൃതികള്‍ എഴുതി
പുരാണപാരായനവും മറ്റും നടത്തി അന്തരിച്ചു)Dr.K.A.Gopala Krishna Pillai BHMഎന്നിവരെപ്പോലെ ആത്മീയകാര്യങ്ങളില്‍
തല്‍പരനായി പാര്‍ട്ടി വിടുമായിരുന്നുവോ?
ആര്‍ക്കറിയാം?
2009, ഏപ്രിൽ 17, വെള്ളിയാഴ്‌ച
പി.ടി.ചാക്കോ-ഒരു തുടര്‍ക്കഥ
പി.ടി.ചാക്കോ-ഒരു തുടര്‍ക്കഥ
തിരുക്കൊച്ചി രൂപികൃതമായപ്പോള്‍ ചാക്കോ പാര്‍ട്ടിയുടെ നിയമസഭാ സെക്രട്ടറിയായി.
1952 ല്‍ മീനച്ചിലില്‍ നിന്നും പാര്‍ലമെന്‍റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.പാര്‍ലമെന്‍റ്
സെക്രട്ടറി സ്ഥാനത്തേക്കു മല്‍സരിച്ചു.ദക്ഷിണേന്ത്യകാരനായതിനാല്‍ 2 വോട്ടിന്‍റെ
കുറവില്‍ തോറ്റു.താമസ്സിയാതെ1953 ഒക്ടോബര്‍ 10 ന് അദ്ദേഹം ലോകസഭംഗത്വം
രാജിവച്ചു.രാഷ്ട്രീയമല്ലാത്തകാരണത്താല്‍ ആദ്യമായും അവസാനമായും നടന്ന രാജി.
ഇതിനുള്ള കാരണം വ്യക്തമാക്കന്‍ചാക്കോ ഒരിക്കലും തയാറായില്ല.
"തിരുക്കൊച്ചിയുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കിട്ടാതെവന്നതിനാല്‍"
എന്നു ചാക്കോയുടെ ജീവചരിത്രകാരന്‍ പുളിങ്കുന്നു ആന്‍റ്റണി കണ്ടെത്തുന്ന കാര്യം
തിരു മണ്ടന്മാര്‍ പോലും സമ്മതിച്ചു തരില്ല.
പാലായിലെ ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളിയുടെ
പാര്‍ലമെന്‍ററി വ്യാമോഹത്തിനു ചാക്കോച്ചന്‍
പണം വാങ്ങി വഴങ്ങുകയായിരുന്നു എന്നു പഴമക്കാര്‍.
ജോര്‍ജ് ആലയ്ക്കാപ്പള്ളി തയ്യാറാക്കിയ"'കൊട്ടുകാപ്പള്ളി" എന്ന ജീവചരിത്രത്തില്‍
108- 112 പേജികളില്‍ ഈ വിവരം ചര്‍ച്ച ചെയ്യുന്നു."പാര്‍ലമെന്‍റിലെ സാമാജികത്വം
ഒരു വെള്ളാന ആണ്`" എന്നു ചാക്കോ പറഞ്ഞത്രേ.(പേജ് 110)
"തന്‍റെ രാജിയുടെ കാരണം പറയാത്തതാണ് ചാക്കോ ചെയ്ത ഏറ്റവും
ബുദ്ധിപൂര്‍വ്വകമായ കാര്യമെന്നു കൊട്ടുകാപ്പള്ളി പറഞ്ഞു" എന്നു പേജ് 111 ല്‍
ആലയ്ക്കാപ്പള്ളി.രസകരമായ വസ്തുത മഹാത്മജി ഝാന്‍സി റാണി എന്നു വാഴ്ത്തിയ
കാഞ്ഞിരപ്പള്ളിക്കാരി ധീരശൂര വനിത അക്കമ്മ ചെറിയാനെ കോണ്‍ഗ്രസ്സു മീനച്ചില്‍
ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുവദിച്ചില്ല.അവര്‍ സ്വതന്ത്ര്യയായി മല്‍സരിച്ചു
പരാജയം വരിച്ചു.സംസ്ഥാന കോണ്‍ഗ്രസ് ചെയ്ത മറ്റൊരു കൊടും പാതകം
Mrs Accamma Varkey & Mr.Varkey
പിന്നീട് ചാക്കോ കോട്ടയം ഡി.സി.സി പ്രസിഡന്‍റായി.
അക്കാലത്താണ് ചെങ്ങളം സംഭവം.
കോണ്‍ഗ്രസ്സ് എന്തുകൊണ്ടു അക്കാമ്മയ്ക്കു സീറ്റ് നല്‍കിയില്ല
എന്നതു പ്രത്യേകം പരിശോധിക്കപ്പെടേണ്ടതാണ്.ചാക്കോയെ
മാത്രമല്ല കോണ്‍ഗ്രസ്സിനെ മൊത്തം ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളി
വിലെക്കെടുത്തു.ആഭ്യന്തര മന്ത്രി ഡോ.കൈലാസ് നാഥ കട്ജു, കാമരാജ്
മദ്രാസ്സിലെ കാക്കന്‍,രാമചന്ദ്രന്‍ എന്നിവര്‍ അക്കമ്മയെ തോല്‍പ്പിക്കാനും
കൊട്ടുകാപ്പള്ളിയെ വിജയിപ്പിക്കാനും വോട്ട് ചോദിച്ച് മീനച്ചിലില്‍
എത്തി കൊട്ടുകാപ്പള്ളിയെ വിജയിപ്പിച്ചെടുത്തു.
പീച്ചി സംഭവം
1953 സെപ്റ്റംബര്‍ 10 ന് പി.ടി.ചാക്കോ എം.പി സ്ഥാനം രാജിവച്ചു.അദ്ദേഹം കോട്ടയത്തു പ്രാക്ടീസ് തുടങ്ങി.
കോട്ടയം ഡി.സി.സി.പ്രസിഡന്റ് എന്ന നിലയില്‍ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താന്‍ 41 ദിവസം നീണ്ടു നിന്ന
പദ യാത്ര അദ്ദേഹം സംഘടിപ്പിച്ചു.തുടര്‍ന്നു കോട്ടയം കോണ്‍ഗ്രസ്സിന്റെ ഉരുക്കു കോട്ടയായി എന്നു ജീവചരിത്രകാരന്‍
പുളിങ്കുന്നു ആന്റണി.അതിനുള്ള ശ്രമത്തിനിടയിലാണ് "കല്ലൂരാന്‍ കത്തി" നിര്‍മ്മാണവും കള്ള സാക്ഷി പറച്ചിലും.
1957 ലെ തെരഞ്ഞെടുപ്പില്‍ അഡ്വേ.എന്‍.രാഘക്കുറുപ്പിനെ നിസ്സാര ഭൂരിപക്ഷത്തിനു വാഴൂരില്‍ തോല്‍പ്പിച്ച്
ചാക്കോ പ്രതിപക്ഷ നേതാവായി.1957-64 കാലഘട്ടത്തിലെ കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ചരിത്രം പി.ടി.ചാക്കോയുടെ
ചരിത്രം തന്നെയാണ്(പുളിങ്കൂന്ന്‍ ആന്റണി).ഇന്ത്യയില്‍ അക്കാലത്തെ ഏറ്റവും പ്രഗല്‍ഭനായ പ്രതിപക്ഷ നേതാവായിരുന്നു
ചാക്കോ.ആന്‍ഡ്രാ അരി കുംഭകോണത്തെക്കുറിച്ചു അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ സമ്മതിച്ചത് ചാക്കോയുടെ സാമര്‍ഥ്യം
കൊണ്ടായിരുന്നു.1959 ജൂണ്‍ 13-ജൂലൈ 31 കാലത്തെ "വിമോചന സമര" ത്തിന്‍റെ നായകരില്‍ ഒരാള്‍ അദ്ദേഹം ആയിരുന്നു.
തുടര്‍ന്നു കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചു വിടപ്പെട്ടു.1960 ഫെബ്രുവരിയില്‍ അടുത്ത നിയമസഭ കൂടിയപ്പോള്‍,വിചിത്രമെന്നു
പറയട്ടെ ആര്‍.ശങ്കര്‍ ആണ് നിയമസഭാകക്ഷി നേറ്റാവായി തെരഞ്ഞെടുക്കപ്പെട്ടത്.പട്ടം മുഖ്യനും ശങ്കര്‍ ഉപമുഖ്യനും ആയി.
ചാക്കോച്ചനു ആഭ്യന്തരം കിട്ടി.ചാക്കോച്ചന്റെ സഹോദരന്‍ പോലീസ് സ്റ്റേഷനില്‍ കയറി അവരുടെ തോക്ക് എടുത്തതും മറ്റും
ഇക്കാലത്തായിരുന്നു.റവന്യൂ ബോര്‍ഡ് ഒന്നാം മെംബറെ അഴിമതിയുടെ പേരില്‍ അദ്ദേഹം സസ്പെന്‍ഡു ചെയ്തു ചരിത്രം
സൃഷ്ടിച്ചു.1962 സെപ്റ്റംബര്‍ 25 ന് പട്ടത്തിനെ പഞ്ചാബ് ഗര്‍ണറാക്കി കെട്ടു കെട്ടിച്ചു.ശങ്കര്‍ മുഖ്യ മന്ത്രിയായി.പി.എസ്.പി
മന്ത്രിമാര്‍ രാജി വച്ചു.ഇക്കാലത്താണ് പി.എസ്..നടരാജപിള്ള അവതരിപ്പിക്കാന്‍
തയ്യാറാക്കിയ കാര്‍ഷിക ബന്ധബില്‍
ചാക്കോ അവതരിപ്പിച്ച് കൈയ്യടി വാങ്ങിയത്.അതു കോണ്‍ഗ്രസ്സിന്റെ വലിയ നേട്ടമായി ഉല്‍ഘോഷിക്കപ്പെട്ടു.(പി.എസ്.
ക്രഡിറ്റ് വാങ്ങാതിരിക്കാന്‍ കോണ്‍ഗ്രസ്സുംകമ്മ്യൂണിസ്റ്റും ഒന്നിച്ച് പി.എസ്സിനെ താഴെയിറക്കുകയായിരുന്നു).
ചാക്കോയും ശങ്കറും പല കാര്യങ്ങളില്‍ തെറ്റി.അങ്ങനെ കഴിയുമ്പോളാണ്
കോളിളക്കം സൃഷ്ടിച്ച പീച്ചി യാത്ര.
മന്ത്രി സര്‍ക്കാര്‍ വക കാര്‍ തനിയേ ഓടിച്ചു പീച്ചിയിലേക്കൊരു യാത്ര.
കൂടെ പൊട്ടു കുത്തിയ ഒരു വനിതയും.
ഇടയില്‍ ഒരുന്തുവണ്‍റ്റിയുമായി കൂട്ടി മുട്ടല്‍. ആളുകള്‍ ഓടിക്കൂടുന്നു,മന്ത്രിയുടെ കൂടെ പൊട്ടു കുത്തിയ ഒരു
സ്ത്രീ.അക്കാലത്തു ഹിന്ദു സ്ത്രീകള്‍ മാത്രമേ പൊട്ടു കുത്തിയിരുന്നുള്ളു.പത്രവാര്‍ത്തകള്‍,കാര്‍ട്ടൂണ്‍.വനിതയെക്കുറിച്ച്
നിരവധി ഊഹാപോഹങ്ങള്‍.
10ശതമാനം സത്യം 90 ശതമാന്‍ കള്ളം അതായിരുന്നു പത്രവാര്‍ത്തകള്‍ എന്നക്കാലത്തെ പ്രതിപക്ഷപത്രം ജനയുഗത്തിന്‍റെ
പത്രാധിപര്‍ കാംബിശ്ശേരി പില്‍ക്കാലത്തു കുറ്റസമ്മതം നടത്തി.
പീച്ചി സംഭവത്തെത്തുടര്‍ന്നു ചാക്കോ വിവാദപുരുഷനായി.മുഖ്യമന്ത്രി
ആര്‍ ശങ്കറിന്‍റെ രഹസ്യ ആശീര്‍വാദത്തോടെ മാടായി എം.എല്‍.ഏ
പ്രഹ്ലാദന്‍ ഗോപാലന്‍ ചാക്കോയുടെ രാജി ആവശ്യപ്പെട്ടു നിയമസഭാമന്ദിരത്തിനു
മുമ്പില്‍ 1964 ജനുവരി 30 മുതല്‍ നിരാഹാരസമരം തുടങ്ങി.തനിക്കു ചാക്കോയില്‍
വിശ്വാസമില്ലഎന്ന്‍ ആര്‍ ശങ്കര്‍ പ്രസ്താവിച്ചു.
മന്ത്രിപദം ഏറ്റു നാലു വര്‍ഷം തികഞ്ഞഫെബ്രുവരി 16 ന് ചാക്കോ രാജിവച്ചു.
പ്രഗല്‍ഭനായ ഒരു ഭരണാധികാരി അകാലത്തില്‍സ്ഥാനം ഒഴിഞ്ഞു.രാജിവച്ച ചാക്കോ
കൂടുതല്‍ ശക്തനും ജനപ്രിയനും ആയി എന്നു പുളിങ്കുന്ന്‍ ആന്‍റ്റണി.കേസില്‍ നിരപരാധി
എന്നു ചാക്കോ വിധി വാങ്ങി.എന്നാല്‍ കല്ലൂരാന്‍റെ ശാപം തുടര്‍ന്നു വന്ന കെ.പി.സി.സി
തെരഞ്ഞെടുപ്പില്‍ ചാക്കോകെ.സി ഏബ്രഹാമിനോടു തോറ്റു.താമസ്സിയാ തെആഗസ്റ്റ് ഒന്നിനു
ഹൃദയസ്തംഭനത്തെ തുടര്‍ന്നുപി.ടി.ചാക്കോ അന്തരിച്ചു.
ചാക്കോയുടെ അനുയായികളായൈരുന്ന 15 എം.എല്‍ ഏ മാര്‍ ഒരു ഗ്രൂപ്പായി
അസ്സംബ്ലിയില്‍ മാറിയിരുന്നു.1964 സെപ്തംബര്‍ 2 ന് അവര്‍ മന്ത്രി സഭയ്ക്കുള്ള
പിന്തുണ പിന്‍ വലിച്ചു.മന്നത്തിന്റെ അനുയായി വാഴൂര്‍ എം.എല്‍ ഏ കെ.നാരായണക്കുറുപ്പ്,
കൊട്ടാരക്കര എം.എല്‍.ഏ ബാലകൃഷ്ണപിള്ള,കോന്നി എം.എല്‍. ഏ രവീന്ദ്രനാഥ്,
ചെങ്ങന്നൂര്‍ എം.എല്‍. ഏ.സരസ്വതി അമ്മ,ചങ്ങനാശ്ശേരി എം.എല്‍ ഏ എന്‍.ഭാസ്കരന്‍
നായര്‍ എന്നീ നായര്‍ എം.എല്‍ ഏ മാരും മദ്ധ്യതിരുവിതാം കൂറിലെ ക്രിസ്ത്യന്‍
എം.എല്‍. ഏ മാരും ഈ 15 ല്‍ പെട്ടിരുന്നു.
പി.ടി ചാക്കോയുടെ കുടുംബത്തെ രക്ഷിക്കാന്‍ പിരിച്ചെടുത്ത ഒന്നേമുക്കാല്‍ ലക്ഷം
രൂപാ ചാക്കോയുടെ വിധവയ്ക്കു കൊടുക്കാന്‍ സംഘടിപ്പിക്കപ്പെട്ട കോട്ടയം
സമ്മേളനത്തില്‍ വച്ചു കേരളാ കോണ്‍ഗ്രസ്സ് എന്ന പുതിയ പാര്‍ട്ടി രൂപം കൊണ്ടു.
മൂവാറ്റുപുഴയിലെ കെ.എം ജോര്‍ജ് പ്രസിഡന്റ്. എന്‍ ഭാസ്കരന്‍ നായര്‍,ഈ ജോണ്‍ ജേക്കബ്
എന്നിവര്‍ വൈസ് പ്രസിഡന്‍റുമാര്‍.ആര്‍ .ബാലകൃഷ്ണപിള്ള,മാത്തച്ചന്‍ കുരുവിനാക്കുന്നേള്‍
കെ.ആര്‍.സരസ്വതി അമ്മ എന്നിവര്‍ സെക്രട്ടറിമാര്‍.1965 ലെ അടുത്ത തെരഞ്ഞെടുപ്പില്‍
ശൈശവം കഴിയാത്ത പാര്‍ട്ടിയ്ക്കു 23 എം.എല്‍ ഏ മാരെക്കിട്ടി.മന്നമായിരുന്നു വിജയത്തിന്‍റെ
ശില്‍പ്പി.ഒരു കക്ഷിക്കും ഭൂരിപക്ഷം കിട്ടാത്തതിനാല്‍ അസ്സംബ്ലി പിരിച്ചു വിടപ്പെട്ടു
.കേരളംപ്രസിഡന്റ് ഭരണത്തിലായി.കേരള കോണ്‍ഗ്രസ്സ് കോണ്‍ഗ്രസ്സില്‍ ലയിക്കണം എന്ന മന്നത്തിന്റെ
ഉപദേശം മറ്റുള്ളവര്‍ കേട്ടില്ല.അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു കിട്ടിയത് കേവലം 9
സീറ്റ്. കല്ലൂരാന്‍ ശാപത്തിന്റെ ഫലം എന്നു നാട്ടുകാര്‍.ഈ.എം.എസ്സിന്‍റെ നേതൃത്വത്തില്‍
പിന്നെ വന്നതു സപ്തകക്ഷി മന്ത്രിസഭ. പിന്നെ ഒരുകാലത്തും കേരളത്തില്‍ ഒറ്റയ്ക്കൊരു
പാര്‍ട്ടി അധികാരത്തില്‍ വന്നില്ല.ഇനിയും വരാനും വഴിയില്ല.കേരള കോണ്‍ഗ്രസ്സ് നിരവ്ധി
തവണ പിളര്‍ന്നു.ഇനിയും പിളരാനാണു സാദ്ധ്യത.
തിരുക്കൊച്ചി രൂപികൃതമായപ്പോള്‍ ചാക്കോ പാര്‍ട്ടിയുടെ നിയമസഭാ സെക്രട്ടറിയായി.
1952 ല്‍ മീനച്ചിലില്‍ നിന്നും പാര്‍ലമെന്‍റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.പാര്‍ലമെന്‍റ്
സെക്രട്ടറി സ്ഥാനത്തേക്കു മല്‍സരിച്ചു.ദക്ഷിണേന്ത്യകാരനായതിനാല്‍ 2 വോട്ടിന്‍റെ
കുറവില്‍ തോറ്റു.താമസ്സിയാതെ1953 ഒക്ടോബര്‍ 10 ന് അദ്ദേഹം ലോകസഭംഗത്വം
രാജിവച്ചു.രാഷ്ട്രീയമല്ലാത്തകാരണത്താല്‍ ആദ്യമായും അവസാനമായും നടന്ന രാജി.
ഇതിനുള്ള കാരണം വ്യക്തമാക്കന്‍ചാക്കോ ഒരിക്കലും തയാറായില്ല.
"തിരുക്കൊച്ചിയുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കിട്ടാതെവന്നതിനാല്‍"
എന്നു ചാക്കോയുടെ ജീവചരിത്രകാരന്‍ പുളിങ്കുന്നു ആന്‍റ്റണി കണ്ടെത്തുന്ന കാര്യം
തിരു മണ്ടന്മാര്‍ പോലും സമ്മതിച്ചു തരില്ല.
പാലായിലെ ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളിയുടെ
പാര്‍ലമെന്‍ററി വ്യാമോഹത്തിനു ചാക്കോച്ചന്‍
പണം വാങ്ങി വഴങ്ങുകയായിരുന്നു എന്നു പഴമക്കാര്‍.
ജോര്‍ജ് ആലയ്ക്കാപ്പള്ളി തയ്യാറാക്കിയ"'കൊട്ടുകാപ്പള്ളി" എന്ന ജീവചരിത്രത്തില്‍
108- 112 പേജികളില്‍ ഈ വിവരം ചര്‍ച്ച ചെയ്യുന്നു."പാര്‍ലമെന്‍റിലെ സാമാജികത്വം
ഒരു വെള്ളാന ആണ്`" എന്നു ചാക്കോ പറഞ്ഞത്രേ.(പേജ് 110)
"തന്‍റെ രാജിയുടെ കാരണം പറയാത്തതാണ് ചാക്കോ ചെയ്ത ഏറ്റവും
ബുദ്ധിപൂര്‍വ്വകമായ കാര്യമെന്നു കൊട്ടുകാപ്പള്ളി പറഞ്ഞു" എന്നു പേജ് 111 ല്‍
ആലയ്ക്കാപ്പള്ളി.രസകരമായ വസ്തുത മഹാത്മജി ഝാന്‍സി റാണി എന്നു വാഴ്ത്തിയ
കാഞ്ഞിരപ്പള്ളിക്കാരി ധീരശൂര വനിത അക്കമ്മ ചെറിയാനെ കോണ്‍ഗ്രസ്സു മീനച്ചില്‍
ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുവദിച്ചില്ല.അവര്‍ സ്വതന്ത്ര്യയായി മല്‍സരിച്ചു
പരാജയം വരിച്ചു.സംസ്ഥാന കോണ്‍ഗ്രസ് ചെയ്ത മറ്റൊരു കൊടും പാതകം
Mrs Accamma Varkey & Mr.Varkey
പിന്നീട് ചാക്കോ കോട്ടയം ഡി.സി.സി പ്രസിഡന്‍റായി.
അക്കാലത്താണ് ചെങ്ങളം സംഭവം.
കോണ്‍ഗ്രസ്സ് എന്തുകൊണ്ടു അക്കാമ്മയ്ക്കു സീറ്റ് നല്‍കിയില്ല
എന്നതു പ്രത്യേകം പരിശോധിക്കപ്പെടേണ്ടതാണ്.ചാക്കോയെ
മാത്രമല്ല കോണ്‍ഗ്രസ്സിനെ മൊത്തം ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളി
വിലെക്കെടുത്തു.ആഭ്യന്തര മന്ത്രി ഡോ.കൈലാസ് നാഥ കട്ജു, കാമരാജ്
മദ്രാസ്സിലെ കാക്കന്‍,രാമചന്ദ്രന്‍ എന്നിവര്‍ അക്കമ്മയെ തോല്‍പ്പിക്കാനും
കൊട്ടുകാപ്പള്ളിയെ വിജയിപ്പിക്കാനും വോട്ട് ചോദിച്ച് മീനച്ചിലില്‍
എത്തി കൊട്ടുകാപ്പള്ളിയെ വിജയിപ്പിച്ചെടുത്തു.
പീച്ചി സംഭവം
1953 സെപ്റ്റംബര്‍ 10 ന് പി.ടി.ചാക്കോ എം.പി സ്ഥാനം രാജിവച്ചു.അദ്ദേഹം കോട്ടയത്തു പ്രാക്ടീസ് തുടങ്ങി.
കോട്ടയം ഡി.സി.സി.പ്രസിഡന്റ് എന്ന നിലയില്‍ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താന്‍ 41 ദിവസം നീണ്ടു നിന്ന
പദ യാത്ര അദ്ദേഹം സംഘടിപ്പിച്ചു.തുടര്‍ന്നു കോട്ടയം കോണ്‍ഗ്രസ്സിന്റെ ഉരുക്കു കോട്ടയായി എന്നു ജീവചരിത്രകാരന്‍
പുളിങ്കുന്നു ആന്റണി.അതിനുള്ള ശ്രമത്തിനിടയിലാണ് "കല്ലൂരാന്‍ കത്തി" നിര്‍മ്മാണവും കള്ള സാക്ഷി പറച്ചിലും.
1957 ലെ തെരഞ്ഞെടുപ്പില്‍ അഡ്വേ.എന്‍.രാഘക്കുറുപ്പിനെ നിസ്സാര ഭൂരിപക്ഷത്തിനു വാഴൂരില്‍ തോല്‍പ്പിച്ച്
ചാക്കോ പ്രതിപക്ഷ നേതാവായി.1957-64 കാലഘട്ടത്തിലെ കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ചരിത്രം പി.ടി.ചാക്കോയുടെ
ചരിത്രം തന്നെയാണ്(പുളിങ്കൂന്ന്‍ ആന്റണി).ഇന്ത്യയില്‍ അക്കാലത്തെ ഏറ്റവും പ്രഗല്‍ഭനായ പ്രതിപക്ഷ നേതാവായിരുന്നു
ചാക്കോ.ആന്‍ഡ്രാ അരി കുംഭകോണത്തെക്കുറിച്ചു അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ സമ്മതിച്ചത് ചാക്കോയുടെ സാമര്‍ഥ്യം
കൊണ്ടായിരുന്നു.1959 ജൂണ്‍ 13-ജൂലൈ 31 കാലത്തെ "വിമോചന സമര" ത്തിന്‍റെ നായകരില്‍ ഒരാള്‍ അദ്ദേഹം ആയിരുന്നു.
തുടര്‍ന്നു കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചു വിടപ്പെട്ടു.1960 ഫെബ്രുവരിയില്‍ അടുത്ത നിയമസഭ കൂടിയപ്പോള്‍,വിചിത്രമെന്നു
പറയട്ടെ ആര്‍.ശങ്കര്‍ ആണ് നിയമസഭാകക്ഷി നേറ്റാവായി തെരഞ്ഞെടുക്കപ്പെട്ടത്.പട്ടം മുഖ്യനും ശങ്കര്‍ ഉപമുഖ്യനും ആയി.
ചാക്കോച്ചനു ആഭ്യന്തരം കിട്ടി.ചാക്കോച്ചന്റെ സഹോദരന്‍ പോലീസ് സ്റ്റേഷനില്‍ കയറി അവരുടെ തോക്ക് എടുത്തതും മറ്റും
ഇക്കാലത്തായിരുന്നു.റവന്യൂ ബോര്‍ഡ് ഒന്നാം മെംബറെ അഴിമതിയുടെ പേരില്‍ അദ്ദേഹം സസ്പെന്‍ഡു ചെയ്തു ചരിത്രം
സൃഷ്ടിച്ചു.1962 സെപ്റ്റംബര്‍ 25 ന് പട്ടത്തിനെ പഞ്ചാബ് ഗര്‍ണറാക്കി കെട്ടു കെട്ടിച്ചു.ശങ്കര്‍ മുഖ്യ മന്ത്രിയായി.പി.എസ്.പി
മന്ത്രിമാര്‍ രാജി വച്ചു.ഇക്കാലത്താണ് പി.എസ്..നടരാജപിള്ള അവതരിപ്പിക്കാന്‍
തയ്യാറാക്കിയ കാര്‍ഷിക ബന്ധബില്‍
ചാക്കോ അവതരിപ്പിച്ച് കൈയ്യടി വാങ്ങിയത്.അതു കോണ്‍ഗ്രസ്സിന്റെ വലിയ നേട്ടമായി ഉല്‍ഘോഷിക്കപ്പെട്ടു.(പി.എസ്.
ക്രഡിറ്റ് വാങ്ങാതിരിക്കാന്‍ കോണ്‍ഗ്രസ്സുംകമ്മ്യൂണിസ്റ്റും ഒന്നിച്ച് പി.എസ്സിനെ താഴെയിറക്കുകയായിരുന്നു).
ചാക്കോയും ശങ്കറും പല കാര്യങ്ങളില്‍ തെറ്റി.അങ്ങനെ കഴിയുമ്പോളാണ്
കോളിളക്കം സൃഷ്ടിച്ച പീച്ചി യാത്ര.
മന്ത്രി സര്‍ക്കാര്‍ വക കാര്‍ തനിയേ ഓടിച്ചു പീച്ചിയിലേക്കൊരു യാത്ര.
കൂടെ പൊട്ടു കുത്തിയ ഒരു വനിതയും.
ഇടയില്‍ ഒരുന്തുവണ്‍റ്റിയുമായി കൂട്ടി മുട്ടല്‍. ആളുകള്‍ ഓടിക്കൂടുന്നു,മന്ത്രിയുടെ കൂടെ പൊട്ടു കുത്തിയ ഒരു
സ്ത്രീ.അക്കാലത്തു ഹിന്ദു സ്ത്രീകള്‍ മാത്രമേ പൊട്ടു കുത്തിയിരുന്നുള്ളു.പത്രവാര്‍ത്തകള്‍,കാര്‍ട്ടൂണ്‍.വനിതയെക്കുറിച്ച്
നിരവധി ഊഹാപോഹങ്ങള്‍.
10ശതമാനം സത്യം 90 ശതമാന്‍ കള്ളം അതായിരുന്നു പത്രവാര്‍ത്തകള്‍ എന്നക്കാലത്തെ പ്രതിപക്ഷപത്രം ജനയുഗത്തിന്‍റെ
പത്രാധിപര്‍ കാംബിശ്ശേരി പില്‍ക്കാലത്തു കുറ്റസമ്മതം നടത്തി.
പീച്ചി സംഭവത്തെത്തുടര്‍ന്നു ചാക്കോ വിവാദപുരുഷനായി.മുഖ്യമന്ത്രി
ആര്‍ ശങ്കറിന്‍റെ രഹസ്യ ആശീര്‍വാദത്തോടെ മാടായി എം.എല്‍.ഏ
പ്രഹ്ലാദന്‍ ഗോപാലന്‍ ചാക്കോയുടെ രാജി ആവശ്യപ്പെട്ടു നിയമസഭാമന്ദിരത്തിനു
മുമ്പില്‍ 1964 ജനുവരി 30 മുതല്‍ നിരാഹാരസമരം തുടങ്ങി.തനിക്കു ചാക്കോയില്‍
വിശ്വാസമില്ലഎന്ന്‍ ആര്‍ ശങ്കര്‍ പ്രസ്താവിച്ചു.
മന്ത്രിപദം ഏറ്റു നാലു വര്‍ഷം തികഞ്ഞഫെബ്രുവരി 16 ന് ചാക്കോ രാജിവച്ചു.
പ്രഗല്‍ഭനായ ഒരു ഭരണാധികാരി അകാലത്തില്‍സ്ഥാനം ഒഴിഞ്ഞു.രാജിവച്ച ചാക്കോ
കൂടുതല്‍ ശക്തനും ജനപ്രിയനും ആയി എന്നു പുളിങ്കുന്ന്‍ ആന്‍റ്റണി.കേസില്‍ നിരപരാധി
എന്നു ചാക്കോ വിധി വാങ്ങി.എന്നാല്‍ കല്ലൂരാന്‍റെ ശാപം തുടര്‍ന്നു വന്ന കെ.പി.സി.സി
തെരഞ്ഞെടുപ്പില്‍ ചാക്കോകെ.സി ഏബ്രഹാമിനോടു തോറ്റു.താമസ്സിയാ തെആഗസ്റ്റ് ഒന്നിനു
ഹൃദയസ്തംഭനത്തെ തുടര്‍ന്നുപി.ടി.ചാക്കോ അന്തരിച്ചു.
ചാക്കോയുടെ അനുയായികളായൈരുന്ന 15 എം.എല്‍ ഏ മാര്‍ ഒരു ഗ്രൂപ്പായി
അസ്സംബ്ലിയില്‍ മാറിയിരുന്നു.1964 സെപ്തംബര്‍ 2 ന് അവര്‍ മന്ത്രി സഭയ്ക്കുള്ള
പിന്തുണ പിന്‍ വലിച്ചു.മന്നത്തിന്റെ അനുയായി വാഴൂര്‍ എം.എല്‍ ഏ കെ.നാരായണക്കുറുപ്പ്,
കൊട്ടാരക്കര എം.എല്‍.ഏ ബാലകൃഷ്ണപിള്ള,കോന്നി എം.എല്‍. ഏ രവീന്ദ്രനാഥ്,
ചെങ്ങന്നൂര്‍ എം.എല്‍. ഏ.സരസ്വതി അമ്മ,ചങ്ങനാശ്ശേരി എം.എല്‍ ഏ എന്‍.ഭാസ്കരന്‍
നായര്‍ എന്നീ നായര്‍ എം.എല്‍ ഏ മാരും മദ്ധ്യതിരുവിതാം കൂറിലെ ക്രിസ്ത്യന്‍
എം.എല്‍. ഏ മാരും ഈ 15 ല്‍ പെട്ടിരുന്നു.
പി.ടി ചാക്കോയുടെ കുടുംബത്തെ രക്ഷിക്കാന്‍ പിരിച്ചെടുത്ത ഒന്നേമുക്കാല്‍ ലക്ഷം
രൂപാ ചാക്കോയുടെ വിധവയ്ക്കു കൊടുക്കാന്‍ സംഘടിപ്പിക്കപ്പെട്ട കോട്ടയം
സമ്മേളനത്തില്‍ വച്ചു കേരളാ കോണ്‍ഗ്രസ്സ് എന്ന പുതിയ പാര്‍ട്ടി രൂപം കൊണ്ടു.
മൂവാറ്റുപുഴയിലെ കെ.എം ജോര്‍ജ് പ്രസിഡന്റ്. എന്‍ ഭാസ്കരന്‍ നായര്‍,ഈ ജോണ്‍ ജേക്കബ്
എന്നിവര്‍ വൈസ് പ്രസിഡന്‍റുമാര്‍.ആര്‍ .ബാലകൃഷ്ണപിള്ള,മാത്തച്ചന്‍ കുരുവിനാക്കുന്നേള്‍
കെ.ആര്‍.സരസ്വതി അമ്മ എന്നിവര്‍ സെക്രട്ടറിമാര്‍.1965 ലെ അടുത്ത തെരഞ്ഞെടുപ്പില്‍
ശൈശവം കഴിയാത്ത പാര്‍ട്ടിയ്ക്കു 23 എം.എല്‍ ഏ മാരെക്കിട്ടി.മന്നമായിരുന്നു വിജയത്തിന്‍റെ
ശില്‍പ്പി.ഒരു കക്ഷിക്കും ഭൂരിപക്ഷം കിട്ടാത്തതിനാല്‍ അസ്സംബ്ലി പിരിച്ചു വിടപ്പെട്ടു
.കേരളംപ്രസിഡന്റ് ഭരണത്തിലായി.കേരള കോണ്‍ഗ്രസ്സ് കോണ്‍ഗ്രസ്സില്‍ ലയിക്കണം എന്ന മന്നത്തിന്റെ
ഉപദേശം മറ്റുള്ളവര്‍ കേട്ടില്ല.അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു കിട്ടിയത് കേവലം 9
സീറ്റ്. കല്ലൂരാന്‍ ശാപത്തിന്റെ ഫലം എന്നു നാട്ടുകാര്‍.ഈ.എം.എസ്സിന്‍റെ നേതൃത്വത്തില്‍
പിന്നെ വന്നതു സപ്തകക്ഷി മന്ത്രിസഭ. പിന്നെ ഒരുകാലത്തും കേരളത്തില്‍ ഒറ്റയ്ക്കൊരു
പാര്‍ട്ടി അധികാരത്തില്‍ വന്നില്ല.ഇനിയും വരാനും വഴിയില്ല.കേരള കോണ്‍ഗ്രസ്സ് നിരവ്ധി
തവണ പിളര്‍ന്നു.ഇനിയും പിളരാനാണു സാദ്ധ്യത.
കല്ലൂരാന്‍ കത്തിയും ചാക്കോച്ചനു കിട്ടിയ ശാപവും
കല്ലൂരാന്‍ കത്തിയും ചാക്കോച്ചനു കിട്ടിയ ശാപവും
അന്ധവിശ്വാസികളും നിരീശ്വരവാദികളും പുഛിച്ചേക്കാം
അതല്ലെങ്കില്‍ തികച്ചും യാദൃശ്ഛികം എന്നു പറഞ്ഞേക്കാം.
എന്നാല്‍ അവ തമ്മില്‍ ബന്ധമുണ്ടെന്നു വിശസിച്ചിരുന്ന
അടുത്ത ബന്ധുവും സഹ പ്രവര്‍ത്തകനും ആയിരുന്ന
സ്റ്റാലിന്‍ ശങ്കരപ്പിള്ള എന്നറിയപ്പെട്ടിരുന്ന ആനിക്കാട്
പി.കെ.ശങ്കരപ്പിള്ള.99 വയസ്സിലും നല്ല ഓര്‍മ്മ കാത്തു സൂക്ഷിക്കുന്ന
പിതാവ് അയ്യപ്പന്‍ പിള്ള, മാതൃസഹോദരി, ചെല്ലുചിറ്റമ്മ
എന്നു വിളിക്കപ്പെടുന്ന റിട്ടയാര്‍ഡ് ഹെഡ്മിസ്റ്റ്രസ് കെ.പി
ചെല്ലാമ്മ,മീനാക്ഷി ചിറ്റമ്മയുടെ ഭര്‍ത്താവ് ആയിക്കുന്നേല്‍
കൃഷ്ണപിള്ള ഇവരെല്ലാം ആ അഭിപ്രായം പങ്കു വയ്ക്കുന്നു.
Ayikkunnel Krishna Pillai
കമ്പിയില്‍ അയ്യപ്പന്‍പിള്ള,കെ.എസ്.ഈ.ബോര്‍ഡില്‍ നിന്നും
പെന്‍ഷന്‍ പറ്റിയ നീലകണ്ഠപിള്ള എന്നിവരും അതിനോടു
യോജിക്കുന്നു.
മലനാട്ടിലെ വിസ്മൃത കമ്മൂണിസ്റ്റ് സഖാവ് കല്ലൂര്‍ രാമന്‍പിള്ളയെ
കുറിച്ചു കേട്ടിട്ടുള്ളവര്‍ ആധുനിക തലമുറയില്‍ കാണില്ല.അദ്ദേഹത്തെ
കുറിച്ച് വര്‍ഷം തോറും അനുസ്മരണകള്‍ അച്ചടിച്ചു വരാറില്ല.
ഫോട്ടോയും ലഭ്യമല്ല.സ്മാരകവുമില്ല.സ്റ്റാലിന്‍ ശങ്കരപ്പിള്ളയോടൊപ്പം
അകലകുന്നം പ്രദേശങ്ങളില്‍ കമ്മ്യൂണിസം പ്രചരിപ്പിച്ചതില്‍ മുഖ്യ
പങ്കു വഹിച്ചു ബന്ധു കല്ലൂര്‍ രാമന്‍പിള്ള ജൂണിയര്‍.
അവര്‍ രണ്ടുപേരുടേയും തൊണ്ടകളില്‍ നിന്നുമാണ് ഈ പ്രദേശത്ത്
ആദ്യം 'ഇങ്ക്വിലാബ്' മുഴങ്ങിയത്.
എറണാകുളം തേവര കോളേജില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭണം
കാരണം ബിരുദപഠനം പൂര്‍ത്തിയാക്കന്‍ കഴിയാതെ പോയ
ഉന്നതകുല ജാതനും സമ്പന്നനും സഹൃദയനും ദീനാനുകമ്പയുള്ളവനും
ആയിരുന്നു കല്ലൂര്‍ അയ്യപ്പന്‍പിള്ളയുടെ രണ്ടാമത്തെ മകന്‍ കെ.ഏ.
രാമന്‍പിള്ള.സഹോദരന്‍ കെ.ഏ.ചിദംബരം പിള്ള കറകളഞ്ഞ ഗാന്ധിയനും
സര്‍വോദയ പ്രവര്‍ത്തകനും മേഘാലയാ ഗവര്‍ണര്‍ എം.എം.ജേക്കബ്ബിന്‍റെ
സഹപ്രവര്‍ത്തകനും ആയിരുന്നു.പക്ഷേ രാമന്‍പിള്ള കമ്മ്യൂണിസ്റ്റായി മാറി.
കിടങ്ങൂര്‍ക്കാരന്‍ പി.കെ.വാസുദേവന്‍ നായര്‍, കൂരോപ്പടക്കാരന്‍
കെ.എം ഏബ്രഹാം ഇവരോടൊപ്പമോ അതിനു മുമ്പോ പാര്‍ട്ടി
ടിക്കറ്റ് കിട്ടിയ സഖാവ് ആനിക്കാട് എല്‍.സി യും കോട്ടയം ഡി.സി
മെംബറും ആയിരുന്നു അന്‍പതുകളുടെ ആരംഭത്തില്‍.
കൂരോപ്പടക്കാരന്‍ കെ.എം ഏബ്രഹാം പിക്കാലത്ത് ഇടത് എം.എല്‍.ഏയും
എം.പി യുമായി.2006 സെപ്തംബര്‍ 6 ന് അന്തരിച്ചപ്പോള്‍ മനോരമ
തുടങ്ങിയ പത്രങ്ങള്‍ അദ്ദേഹത്തെ "ചെങ്ങളം വീരന്‍" എന്നു വിശേഷിപ്പിച്ചു.
പി.കെ.വി യുവജനനേതാവും എം.പിയും മന്ത്രിയും മുഖ്യമന്ത്രിയും
(ഇടതിന്‍റെ വലയില്‍ കുരുങ്ങി ആത്മത്യാഗം ചെയ്തു ചരിത്രപരമായ
മണ്ടത്തരം കാട്ടി)ആയി. ഒരു പക്ഷേ ഇവരോടൊപ്പമോ അതിലും ഉയരത്തിലോ
വളര്‍ന്നു വലുതാകേണ്ടിയിരുന്ന കമ്മ്യൂണിസ്റ്റായിരുന്നു കല്ലൂര്‍ രാമന്‍ പിള്ള.
സാധാരണക്കാരന്‍റെ നേതാവ്.പച്ച വെള്ളം ചവച്ചു കുടിച്ചിരുന്ന
ഉന്നതകുല ജാതന്‍,സൗമ്യന്‍,സമ്പന്നന്‍.പി.കെ.വി യെപ്പോലെ ചിരിച്ചിരുന്ന
പാവം ഒരു പൂച്ചക്കണ്ണന്‍.പക്ഷേ കൊലക്കേസ്സില്‍ ഒന്നാം പ്രതിയാക്കപ്പെട്ടു.
രാമന്‍പിള്ള കഠാരിയുമായി നടന്നിരുന്നു എന്നു പറഞ്ഞാല്‍ വാദത്തിനു വേണ്ടി
സമ്മതിക്കാം.അതില്‍ ഇന്നീഷ്യല്‍ കൊത്തിയിരുന്നു എന്നു പറഞ്ഞാലും
സമ്മതിക്കാം.ഒരാളെക്കുത്തി കൊന്നു എന്നു പറഞ്ഞാലും വിശ്വസിക്കാം.
എന്നാല്‍ കുത്താന്‍ കൊണ്ടു നടന്നുരുന്ന കത്തിയില്‍
"കല്ലൂരാന്‍ "എന്ന പേര്‍ കൊത്തി, പിടിക്കപ്പെട്ടാല്‍ തെളിവു കിട്ടി
തന്നെ ശിക്ഷിച്ചുകൊള്ളട്ടെ എന്നു പറയാനുള്ള വിഡ്ഢി ആയിരുന്നു
എന്നു പറഞ്ഞാല്‍ആരും സമ്മതിച്ചു തരില്ല.
ഈ വിവരം ചൂണ്ടിക്കാട്ടി രക്ഷ പെടുത്താന്‍
അഡ്വേ.രാഘവക്കുറുപ്പും മറ്റും എന്തു കൊണ്ടു ശ്രമിച്ചില്ല എന്നത്
വലിയൊരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.
കുമരകം ശങ്കുണ്ണി മേനോന്‍ ആത്മകഥയില്‍ ഈ കേസ്സിനെക്കുറിച്ചു
വിവരിക്കും എന്നു പലരും വ്യാമോഹിച്ചു.അവിടെ വരെ എത്തും
മുമ്പു അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.
1957.
തെരഞ്ഞെടുപ്പിലൂടെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറി.
വധസശിക്ഷയ്ക്കു വിധിക്കപ്പെട്ട കോടാകുളങ്ങര(കെ.പി.ഏ.സി)യുടെ
വധശിക്ഷ ഇളവു ചെയ്യപ്പെടുന്നു. തടവുകാര്‍ പലരും മോചിപ്പിക്കപ്പെടുന്നു.
പക്ഷേ നൂറു ശതമാനം നിരപരാധി എന്നു നാട്ടുകാര്‍ക്കറിയാവുന്ന
കല്ലൂരാന്‍ വീണ്ടും 10 കൊല്ലം കൂടി ജയില്‍ കിടന്നു.
1962 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒന്നാം എം.ബി.ബി.എസ്സിനു
പഠിക്കുന്ന വേളയില്‍സെന്ട്രല്‍ ജയിലില്‍ പോയി നിരവധി തവണ ഈ ബ്ലോഗര്‍
കല്ലൂരാനെ സന്ദര്‍ശിച്ചിരുന്നു.പരോളിലിറങ്ങാന്‍ വേണ്ടി പലതവണ പാര്‍ട്ടി സെക്രട്ടറി
എം.എന്‍ ഗോവിന്ദന്‍ നായരെ പോയി കണ്ടിരുന്നു.
അവസാനം അച്യുത മേനോന്‍ മുഖ്യമന്ത്രിയായ 1967 ലാണ് കല്ലൂരാന്‍
ജയില്‍ വിമോചിതനാകുന്നത്.അപ്പോഴേക്കും "നേരം വെളുത്തെന്നും
ഇല്ലെന്നും പറഞ്ഞു കശ പിശ കൂടുന്ന അടയ്ക്കാകുരുവി"കളെപ്പോലെ
(ചെമ്മനം ചാക്കോയോടു കടപ്പാട്) കല്ലൂരാന്‍റെ പ്രിയപാര്‍ട്ടി ഇടതും വലതും
ആയി രണ്ടായി പിരിഞ്ഞിരുന്നു.
രണ്ടു കൂട്ടര്‍ക്കും കല്ലൂരാനെ ആവശ്യമില്ലാതെ വന്നു.
" ........ഒരൊറ്റ കൂട്ടുകാരുമില്ലാത്ത ഒരു മനുഷ്യന്‍ രാജ്യത്തിന്റെ പല
ഭഗത്തും അലഞ്ഞു നടക്കുന്നതായി അക്കാലത്തു കാണാമായിരുന്നു.അയള്‍ക്ക്
ഒന്നും ചെയ്യാനില്ല. ഒറ്റയാള്‍ കൂട്ടുകൂടുവാനില്ല. എല്ലാവരേയും എല്ലാറ്റിനേയും
അയാള്‍ വെറുക്കാന്‍ തുടങ്ങി. ഒരു നേരത്തെ ആഹാരം പോലും അയാള്‍ക്കു
പ്രശനമാണ്. ഒരു പക്ഷേ നിഷ്പ്രയോജനമായി തീര്‍ന്ന ഒരു ജീവിതകാലത്തേക്ക്
അയാള്‍ തിരിഞ്ഞു നോക്കുകയാവാം. ഇതിനു വേണ്ടിയാണല്ലോ എല്ലാം
നശിപ്പിച്ചത്. എന്തു ലഭിച്ചു? എന്നു വരെ അയാള്‍ ആലോചിച്ചിട്ടുണ്ടാവും.
എന്തിന് ഇനി തന്നെ കൊള്ളം? തന്റെ കഴിവുകള്‍ മുഴുവന്‍ വാര്‍ന്നു പോയി.
അയാള്‍ക്കു തോന്നി. ഒരിടത്തു ചെന്ന്‍ ഒരു നേരത്തെ ആഹാരം ചോദിച്ചു
വാങ്ങിക്കഴിക്കാന്‍ അയള്‍ക്കു വയ്യ......."
തകഴിയുടെ പ്രസിദ്ധമായ "ഏണിപ്പടി"കളിലെ(ഡി.സി.ബുക്സ് 1999 പേജ് 269)
ഈ ഭാഗം കല്ലൂര്‍ രാമന്‍പിള്ളയെ മനസ്സില്‍ കണ്ട് എഴുതിയതാണെന്നു
തോന്നും.
ക്രമേണ മദ്യപാനത്തില്‍ കല്ലൂരാന്‍ ആശ്വാസം കണ്ടെത്തി.
അവസാനം നാടു വിട്ടു.
മലബാറിലെ മുക്കത്തു പോയി ജീവിതം സ്വയം അവസാനിപ്പിച്ചു.
ചെങ്ങളം കേസ്
കല്ലൂര്‍ രാമന്‍പിള്ള സീനിയര്‍
കോട്ടയം ജില്ലയിലെ ആനിക്കാട്-ഇളമ്പള്ളി പ്രദേശത്തെ പ്രാതാപിയായ
കൃഷിക്കാരനും ജനനായകനും ആയിരുന്ന്‍ കല്ലൂര്‍ രാമന്‍പിള്ളയുടെ
മുത്തഛന്‍ കുഞ്ഞൂഞ്ഞു പിള്ള എന്നു വിളിക്ക്പ്പെട്ടിരുന്ന രാമന്‍പിള്ള സീനിയര്‍
നാട്ടുകാരെ ദ്രോഹിച്ചിരു ന്നനാണുശ്ശാര്‍ എന്ന മഠത്തില്‍ നായര്‍ക്കെതിരെ
" ഊരുരുട്ടി വ്യവഹാരം" എന്ന കേസ് നടത്തി വന്‍ വിജയം നേടിയ
അദ്ദേഹത്തിനു നാട്ടുകാര്‍ നല്‍കിയ തേക്ക്,ഈട്ടി,പ്ലാവ് തടികള്‍
ഉപയോഗിച്ചു പണിയിച്ചതാണ് കല്ലൂര്‍ എന്ന പുരാതന
തറവാട്.കൂരാലി-പള്ളിക്കത്തോട് നിര്‍മ്മിച്ചത് അദ്ദേഹം ആയിരുന്നു.
മൂത്തമകള്‍ തങ്കമ്മയെ പഠിപ്പിക്കാനായി 95 വര്‍ഷം
മുമ്പു തുടങ്ങിയതാണ് അയ്യപ്പന്‍ കോവില്‍നു സമീപമുള്ള വട്ടക്കുഴി
പ്രൈമറി സ്കൂള്‍.മകള്‍ പാപ്പി എന്ന പത്മിനിയെ
വിവാഹം കഴിച്ചത് വഞ്ഞിപ്പുഴ ചീഫിന്‍റെ കണക്കപ്പിള്ളയായിരുന്ന
കാഞ്ഞിരപ്പള്ളി വില്ലന്‍ചിറ ശങ്കരപ്പിള്ള.
അവരുടെ മകനായിരുന്നു ശ്രീമൂലം പ്രജാസഭാ മെംബറും തിരമാല (1953)
എന്ന സിനിമയുടെ നിര്‍മ്മാതാവും കലാസാഗര്‍ ഫിലിംസിന്‍റെ ഡയറക്ടര്‍
ആയിരുന്ന പങ്ങപ്പാട്ട് വക്കീല്‍ എസ്.രാമനാഥപിള്ള.ഫിലിം ഡവലപ്മെന്‍റ്
കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്ന പി.ആര്‍.എസ്സ് .പിള്ള.പൊന്‍കുന്നം
കെ.വി.എം എസ്സ് ഹോസ്പിറ്റല്‍ സ്ഥാപകന്‍ പി.ആര്‍.രാജഗോപാല്‍
തുടങ്ങിയവര്‍ മക്കള്‍
Vakil S.Ramanatha Pillai MLC
ആനിക്കാട് പ്രദേശത്ത് ക്രിസ്ത്യാനികള്‍ക്കു കുടിയേറാന്‍ സൗകര്യം
ചെയ്തു കൊടുത്തത് കുഞ്ഞൂഞ്ഞുപിള്ളേച്ചന്‍ എന്നറിയപ്പെട്ടിരുന്ന
കലൂര്‍ രാമന്‍ പിള്ള്‍ സീനിയര്‍ ആയിരുന്നച്ചു
പക്ഷേ പില്‍ക്കാലത്ത് അവരിലൊരാള്‍ അദ്ദേഹത്തിന്‍റെ വസ്തുക്കള്‍
കയ്യേറുകയും കള്ളപ്രമ്മാണം ചമയ്ക്കയും ചെയ്തു.വ്യവഹാരമായി.
കീഴ് കോടതികളില്‍ തനിയെ വാദിച്ചിരുന്ന അദ്ദേഹത്തിനായിരുന്നു
വിജയം ഒരു ജഡ്ജിയുള്ള പ്രസ്തുത കുടുംബം ഹൈക്കോടതിയില്‍
ന്യാധിപന്മാരെ സ്വാനീധിച്ചുവിജയം കൊയ്തു സ്ഥലം സ്ഥിരം കൈവശമാക്കി
റബ്ബര്‍ തോട്ടമാക്കി.ഹൈക്കോടതിയിലെ കേസ് നടത്തിപ്പിനായി രാമന്‍പിള്ള
വസ്തുക്കളില്‍ കുറേക്കൂടി പൊറ്റത്താങ്കല്‍ ഡോ.പി.ഏ.എബ്രഹാമിനു
വില്‍ക്കേണ്ടി വന്നു. സുന്ദരിയായ പൊന്നമ്മ എന്ന മകളെ മതം
മാറ്റാനും സന്യാസിനിയാക്കാനും ഇതിനിടയില്‍ ശ്രമം ഉണ്ടായി.
ഭാഗികമായി വിജയിക്കയും ചെയ്തു.ഹെഡ്മിസ്റ്റ്രസ് ആയി
അവിവാഹിതയായി അവര്‍ ഡാല്‍മുഖത്തു കഴിച്ചുകൂട്ടി.
2007 ല്‍ അന്തരിച്ചു.
വസ്തുക്കള്‍ കുറെയൊക്കെ നഷ്ടപ്പെട്ടുവെങ്കിലും മകന്‍ അയ്യപ്പന്‍
(കുട്ടന്‍)പിള്ളയ്ക്കു 30 ഏക്കര്‍ സ്ഥലം കൊടുക്കാന്‍ കഴിഞ്ഞു.
ശൈവപ്പിള്ളമാരും മക്കത്തായികളുമായിരുന്ന കല്ലൂര്‍ കുടുംബം
സ്ത്രീകള്‍ക്ക് അക്കാലത്ത് വസ്തുക്കള്‍ നല്‍കിയിരുന്നില്ല.
അയ്യപ്പന്‍ പിള്ള മൂന്നു ആണ്‍ മക്കള്‍ക്കു 10 ഏക്കര്‍ സ്ഥലം
വീതം നല്‍കി.അറയും നിരയും ഉള്ള കുടുംബ വീട് ജൂണിയര്‍
രാമന്‍പിള്ളയ്ക്കാണ് നല്‍കപ്പെട്ടത്.കലാവാസന ഉണ്ടായിരുന്ന
അദ്ദേഹം പള്ളിക്കത്തോട്ടില്‍ ജയശ്രീ എന്ന പേരില്‍ ഒരു ആര്‍ട്സ്
ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് തുടങ്ങി. ഒരു കയ്യെഴുത്തു മാസികയും
പുറത്തിറക്കിയിരുന്നു. മൂത്ത സഹോദരന്‍ എറണാകുളം തേവര
കോളേജില്‍ ബി.ഏ പഠനം നടത്തി.സര്‍വോദയത്തിലും ഭൂദാനത്തിലും
ആകൃഷ്ടനായി പില്‍ക്കാലത്തു മേഘാലയാ ഗവര്‍ണരായി തീര്‍ന്ന
ഏ.ഏം ജേക്കബ്ബിന്‍റെ സഹപ്രവര്‍ത്തകനായി കഴിഞ്ഞിരുന്നു.
ഉന്നതകുല ജാതനായ ,താരതമ്യേന സമ്പന്നനായിരുന്ന,
സല്‍സ്വഭാവിയായിരുന്ന, കലാവാസന ഉണ്ടായിരുന്ന കല്ലൂരാന്‍
എങ്ങിനെ തൊഴിലാളി പ്രവര്‍ത്തകനും കമ്മ്യൂണിസ്റ്റുമായി
എന്നു പലരും ചോദിക്കാറുണ്ട്.ചങ്ങനാശ്ശേരി എന്‍.എസ്സ്,എസ്സിലെ
ഇന്‍റര്‍മീഡിയറ്റ് പഠനകാലം ആണ് സ്റ്റാലിന്‍ ശങ്കരപ്പിള്ള,
കാനം കുട്ടിക്കൃഷ്ണന്‍,കാനം ശിവന്‍ പിള്ള,പ്രഭാകരന്‍ നായര്‍
എന്നിവരെ കമ്മ്യൂണിസ്റ്റുകള്‍ ആക്കിയത്.രാമന്‍പിള്ളയേയും
സ്വാധീനികരിച്ചിരിക്കാം .സംശയം തോന്നിയിട്ടാവാം
ജ്യേഷ്ടന്‍ അനുജനെ തേവരയിലാണ് ബിരുദ പഠനത്തിനു ചേര്‍ത്തത്.
എന്നാല്‍ വിദ്യര്‍ഥി സമരം നയിച്ചു കോളെജില്‍ നിന്നും ഡിസ്മിസ്സല്‍
വാങ്ങി.ഇടയില്‍ പ്രേമവും ആയി.വീട്ടിലറിയാതെ വിവാഹം.
ജ്യേഷ്ടനോടുള്ള സിബ്ലിംഗ് റൈവല്‍ റി -ഭ്രാതൃ വൈരം-,
ഭൂമികയ്യേറുകയും മതം മാറ്റുകയും ചെയ്യുന്ന കോണ്‍ഗ്രസ്സ് അനുഭാവികളായ
അയല്‍ക്കാര്‍ ഇവയൊക്കെ കമ്മ്യൂണിസ്റ്റാവാന്‍ ജൂണിയര്‍ രാമന്‍പിള്ളയ്ക്കു
പ്രേരണ ആയിരുക്കാം.
ചെങ്ങളം കേസ്
കോട്ടയം ജില്ലയില്‍ പ്രത്യേകിച്ചും അകലകുന്നം പ്രദേശത്തു കോളിളക്കം
സൃഷ്ടിച്ച സംഭവം ആയിരുന്നു ചെങ്ങളത്തെ രാഷ്ട്രീയ കൊലപാതകം.
എം.പി സ്ഥാനം രാജി വച്ച പി.ടി.ചാക്കോ കോണ്‍ഗ്രസ്സിനെ ശക്തമാക്കാന്‍
ഡി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ കോട്ടയം ജില്ലയില്‍ 41 ദിവസം
കാല്‍ നടജാഥാ നയിച്ച് വിളങ്ങി നില്‍ക്കുന്ന കാലം."കാലണ സമരം" എന്ന പേരില്‍
അരങ്ങേറിയ ചെങ്ങളം റബര്‍ തൊഴിലാളി സമരം യഥാര്‍ഥത്തില്‍
കൂലിക്കൂടുതലിനു വേണ്ടിയായിരുന്നില്ല എന്നാണ് മുതിര്‍ന്ന ചിലര്‍
പറയുന്നത്. മുണ്ടാട്ടുചുണ്ടയില്‍ കുട്ടിയച്ചന്‍റെ റൈട്ടരും റബര്‍
വെട്ടുകാരന്‍ നാരായണന്‍റെ ഭാര്യയും തമ്മില്‍ ഉണ്ടായ ഏതോ
കശപിശയെ തുടര്‍ന്നു നാരയണനെ വിരോധം തീര്‍ക്കാന്‍ പിരിച്ചു
വിട്ടു.കുട്ടിയച്ചന്‍റെ വിശ്വസ്ഥനും അര്‍പ്പണബോധമുള്ള തൊഴിലാളിയും
ആയിരുന്നുവത്രേ നാരായണന്‍.
ആനിക്കാട് പ്രദേശത്തെ വസ്തുക്കളില്‍ ഏറിയ പങ്കും മഠത്തില്‍
നായര്‍ വക ആയിരുന്നു.300 ഏക്കറോളം വരുന്ന "നെയ്യാട്ടുശ്ശേരി"
പുരയിടം തിരുവാര്‍പ്പു ക്ഷേത്രത്തിലേക്കു വേണ്ടുന്ന നെയ് നല്‍കാന്‍
പശുക്കളെ വളര്‍ത്താന്‍ ഉപയോഗിച്ചിരുന്നു.പരിശോധനയ്ക്കായിവന്ന
പാര്‍വത്യകാര്‍ അങ്ങുന്നിനെ മഠത്തില്‍ നാണുശ്ശാര്‍ എന്ന കാരണവര്‍
വേണ്ടവിധം സല്‍ക്കരിക്കാഞ്ഞതിനാല്‍ നെയ്യാട്ടുശ്ശേരി പുരയിടം
കുരുവിനാല്‍കുന്നേല്‍ എന്ന ക്രിസ്ത്യന്‍ കുടുംബം വകയാണെന്നു റിക്കാര്‍ഡ്
ഉണ്ടാക്കിയത്രേ.2 റാത്തല്‍ പഞ്ചസാരയ്ക്കും ഏതാനും കാലിപ്പുകയിലയ്ക്കും
703 നംബര്‍ നേര്യതിനും വേണ്ടി നാണുശ്ശാര്‍ തീറെഴുതി കൊടുത്തു എന്നു
പറയുന്നവരും ഉണ്ട്.
ഇപ്പോള്‍ നെയ്യാട്ടുശ്ശേരി പള്ളിയിരിക്കുന്ന സ്ഥലത്തിനടുത്തുള്ള
ഗേറ്റിലായിരുന്നു സമരം.സമരം എങ്ങുമെത്താതെ വന്നപ്പോള്‍
ചെങ്ങളത്തുള്ള കുട്ടിയച്ചന്‍റെ വീടിന്‍റെ മുമ്പിലേക്കു സമരം
മാറ്റാന്‍ തീരുമാനമായി.അതിനോടുനുബന്ധിച്ച് 1957 ജൂലൈ 7 ന്
വൈകുന്നേരം നാലുമണിയ്ക്കു യോഗം ചേരാനും അതിനു
മുമ്പായി ലോക്കല്‍ സെക്രട്ടറി കല്ലൂര്‍ രാമന്‍പിള്ളയുടെ നേതൃത്വത്തില്‍
ജാഥ നയിക്കാനും തീരുമാനമായി നോട്ടീസ് അടിച്ചു വിതരണം ചെയ്തിരുന്നു.
യാഥാസ്തിഥിക കത്തോലിക്കാ കേന്ദ്രമായ ചെങ്ങളത്തു
സംഘര്‍ഷമുണ്ടാവാം എന്ന തോന്നലില്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു
കോട്ടയം ഭാസി,ചുമട്ടു തൊഴിലാളി യൂണിയന്‍ സെക്രട്ടറി
കെ.എം ഏബ്രഹാം എന്നിവരായിരുന്നു പ്രസംഗകര്‍.
മൂന്നു മണിക്കു തോട്ടത്തിന്‍റെ മുമ്പില്‍ നിന്നും ജാഥ തുടങ്ങി.
കടയനിക്കാടു നിന്നുമുള്ള കുറേ പാര്‍ട്ടി പ്രവര്‍ത്തകര്‍
വേരും പ്ലാവില്‍ വച്ചു ജാഥയോടു ചേര്‍ന്നു.
രാമന്‍ പിള്ള മുന്നില്‍ നിന്നു ജാഥ നയിച്ചു.ഇപ്പോള്‍ ചെങ്ങളം
സ്റ്റേറ്റ് ബാങ്കു ഇരിക്കുന്ന സ്ഥലത്തു ജാഥ എപ്പിയപ്പോള്‍ ഗുണ്ടാസംഘം
ആ കെട്ടിടത്തിനു മുമ്പില്‍ കൂട്ടിയിട്ടിരുന്ന പൊതിച്ച് നാളികേരം
എടുത്തു ജാഥാംഗങ്ങളെ എറിഞ്ഞു.കടയനിക്കാട് ബഷീര്‍ കൊടിക്കമ്പു
ഒടിച്ചു എറിഞ്ഞവരെ തല്ലി.തുടര്‍ന്നു ഇരു വിഭാഗവും തമ്മില്‍
അടിപിടിയായി.കടയനിക്കാടു നിന്നു വന്ന പ്രവര്‍ത്തകര്‍ സ്ഥിരം
കഠാരയുമായി നടക്കുന്നവരായിരുന്നു.ചില കഠാരകള്‍ക്കു
4 മോതിരക്കെട്ടു വരെ ഉണ്ടായിരുന്നു.ഇളമ്പള്ളിക്കാരും
ഇരട്ടുകളുമായ തേനിപ്ലാക്കല്‍ കുഞ്ഞൂട്ടി മൈലാടിയില്‍
കുഞ്ഞേട്ടന്‍ എന്നിവര്‍ കുത്തേറ്റു മരിച്ചു. നിരവധി പേര്‍ക്കു
കുത്തേറ്റു. പലരും പോലീസ്സിനെ ഭയന്ന്‍ ഒളിച്ചോടി.
4 മണിക്കു നടക്കേണ്ട യോഗം നടന്നില്ല. കോട്ടയം ഭാസ്സിയും
എം ഏബ്രാഹവും വഴിയില്‍ ഓറവയ്ക്കല്‍ എന്ന സ്ഥലത്തു
വച്ചു വിവരം അറിഞ്ഞു തിരിച്ചു പോയി.
പാമ്പാടി സ്റ്റേഷനിലെ ക്രിലോസ്കര്‍ എന്ന ഇന്‍സ്പെക്ടര്‍
അതി ക്രൂരമായി പ്രതികളെ ഉപദ്രവിച്ചു എന്നു പറയുമ്പോള്‍
ജീവിച്ചിരിക്കുന്ന ഏക പ്രതിയായ ശ്രീധരന്‍ നായര്‍ ഇപ്പോഴും
ഭയചകിതനാകും.എന്നാല്‍ പിന്നീടു പൊന്‍കുന്നത്തേക്കു
മാറ്റിയപ്പോള്‍ ,അവിടത്തെ ഇന്‍സ്പെക്ടര്‍ ദാസ്സയ്യ തല
മൊട്ടയടിക്കാന്‍ പോലും സമ്മതിച്ചില്ല.രാഷ്ട്രീയ തടവുകാരെ
ഉപദ്രവിക്കാന്‍ പാടില്ല എന്ന പക്ഷക്കാരനായിരുന്നു ദാസ്സയ്യ
എന്ന ജനകീയ ഇന്‍സ്പെക്ടര്‍.സെഷന്‍സ് ജഡ്ജി ആയിരുന്ന
അന്നാ ചാണ്ടിയാണ് പ്രതികള്‍ക്കു ജാമ്യം നല്‍കിയത്.
ഡി.സി.സി പ്രസിഡന്‍റായി വെട്ടിത്തിളങ്ങിയപി.ടി.ചാക്കോ
ഈ സംഭവം കമ്മ്യൂണിസ്റ്റ് പാര്‍ട്റ്റിയേയും വിദ്യസമ്പന്നനായ
അതിന്‍റെ നേതാവിനേയും ഒതുക്കാന്‍ നല്ല സന്ദര്‍ഭം ആണെന്നു
കണ്ടു.ലോക്കല്‍ നേതാവ് രാമന്‍പിള്ളയെ ഒന്നാം പ്രതിയാക്കി.
കുത്താന്‍ ധൈര്യം കാട്ടുന്ന ആളല്ല എന്നു നാട്ടുകാര്‍ക്കു മുഴുവന്‍
അറിയാവുന്ന രാമന്‍പിള്ളയെകുടുക്കാന്‍ ചക്കോച്ചന്‍ പഴയ ഒരു
കഠാരി സംഘടിപ്പിച്ച് അതില്‍ "കല്ലൂരാന്‍" എന്നു കൊത്തിച്ചു
പോലീസ്സിനെ സ്വാധീനിച്ചു തൊണ്ടിയായി സ്വീകരിപ്പിച്ചു
കോടതിയില്‍ ഹാജരാക്കി.കുശാഗ്രബുദ്ധിയായ ക്രിമിനല്‍
വക്കീലായിരുന്നുവല്ലോ ചാക്കൊ.
എന്നു മാത്രമല്ല താന്‍ യോഗസ്ഥലത്തുണ്ടായിരുന്നു എന്നും
നടക്കാതെ പോയ യോഗം നടന്നു എന്നും അതില്‍ രാമന്‍പിള്ള
പ്രസംഗിക്കുന്നതു കേട്ടു എന്നും ചാക്കോ കള്ള മൊഴി നല്‍കി
നിരപരാധിയായകല്ലൂര്‍ രാമന്‍പിള്ളയ്ക്കു ജീവപര്യന്തം ശിക്ഷ
വാങ്ങിക്കൊടുത്തു.ശാപം വലിച്ചു തലയില്‍ വച്ചു.
തനിക്കും കാലക്രമേണ കുടുംബത്തിനും
കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കും ശാപം ഫലിച്ചു.
10ശതമാനം മാത്രം തെറ്റുചെയ്ത ചാക്കോച്ചന്‍ ക്രൂശിക്കപ്പെട്ടു,
രാജി വയ്ക്കേണ്ടി വന്നു.ഹൃദയാഘാതം വന്നു മരിച്ചു.
മകന്‍ പി.സി തോമസ് വാഴൂരില്‍ മല്‍സരിച്ചു തോറ്റു.
കേന്ദ്രമന്ത്രിയായെങ്കിലും അധികം നാള്‍ തുടരായില്ല.
ഇത്തണ സീറ്റും കിട്ടിയില്ല.കോട്ടയത്തു നിന്നു മല്‍സരിക്കാനുള്ള
ആഗ്രഹം നടന്നില്ലപി.ടി ചാക്കോയുടെ പേരില്‍ രൂപമെടുത്ത
കേരളകോണ്‍ഗ്രസ്സ് പുറകേ പുറകേ പിളര്‍ന്നു
കോണ്‍ഗ്രസ്സിന് മേലില്‍ ഒരിക്കലും കേരളത്തില്‍ തനിയെ
ഭരിക്കാന്‍ അവില്ല.കോട്ടയം ജില്ലയില്‍ അതോടെ കോണ്‍ഗ്രസ്സ് ഇല്ലാതായി.
3650 ദിവസം തുടര്‍ച്ചയായി കല്ലൂരാന്‍ സെന്‍ട്രല്‍
ജയിലില്‍ കിടന്നു ചാക്കോച്ചനേയും കോണ്‍ഗ്രസ്സിനേയും
ശപിച്ചിരുന്നു എന്നു പ്രായം ചെന്നവര്‍ ഇന്നും പറയുന്നു.വിശ്വസിക്കുന്നു.
ചെയ്യാത്ത കുറ്റത്തിനു രാമന്‍പിള്ള എങ്ങിനെ ശിക്ഷിക്കപ്പെട്ടു.
അതു മറ്റൊരു ശാപത്തിന്‍റെ കഥ.ഇനിയൊരു ബ്ലോഗില്‍
അന്ധവിശ്വാസികളും നിരീശ്വരവാദികളും പുഛിച്ചേക്കാം
അതല്ലെങ്കില്‍ തികച്ചും യാദൃശ്ഛികം എന്നു പറഞ്ഞേക്കാം.
എന്നാല്‍ അവ തമ്മില്‍ ബന്ധമുണ്ടെന്നു വിശസിച്ചിരുന്ന
അടുത്ത ബന്ധുവും സഹ പ്രവര്‍ത്തകനും ആയിരുന്ന
സ്റ്റാലിന്‍ ശങ്കരപ്പിള്ള എന്നറിയപ്പെട്ടിരുന്ന ആനിക്കാട്
പി.കെ.ശങ്കരപ്പിള്ള.99 വയസ്സിലും നല്ല ഓര്‍മ്മ കാത്തു സൂക്ഷിക്കുന്ന
പിതാവ് അയ്യപ്പന്‍ പിള്ള, മാതൃസഹോദരി, ചെല്ലുചിറ്റമ്മ
എന്നു വിളിക്കപ്പെടുന്ന റിട്ടയാര്‍ഡ് ഹെഡ്മിസ്റ്റ്രസ് കെ.പി
ചെല്ലാമ്മ,മീനാക്ഷി ചിറ്റമ്മയുടെ ഭര്‍ത്താവ് ആയിക്കുന്നേല്‍
കൃഷ്ണപിള്ള ഇവരെല്ലാം ആ അഭിപ്രായം പങ്കു വയ്ക്കുന്നു.
Ayikkunnel Krishna Pillai
കമ്പിയില്‍ അയ്യപ്പന്‍പിള്ള,കെ.എസ്.ഈ.ബോര്‍ഡില്‍ നിന്നും
പെന്‍ഷന്‍ പറ്റിയ നീലകണ്ഠപിള്ള എന്നിവരും അതിനോടു
യോജിക്കുന്നു.
മലനാട്ടിലെ വിസ്മൃത കമ്മൂണിസ്റ്റ് സഖാവ് കല്ലൂര്‍ രാമന്‍പിള്ളയെ
കുറിച്ചു കേട്ടിട്ടുള്ളവര്‍ ആധുനിക തലമുറയില്‍ കാണില്ല.അദ്ദേഹത്തെ
കുറിച്ച് വര്‍ഷം തോറും അനുസ്മരണകള്‍ അച്ചടിച്ചു വരാറില്ല.
ഫോട്ടോയും ലഭ്യമല്ല.സ്മാരകവുമില്ല.സ്റ്റാലിന്‍ ശങ്കരപ്പിള്ളയോടൊപ്പം
അകലകുന്നം പ്രദേശങ്ങളില്‍ കമ്മ്യൂണിസം പ്രചരിപ്പിച്ചതില്‍ മുഖ്യ
പങ്കു വഹിച്ചു ബന്ധു കല്ലൂര്‍ രാമന്‍പിള്ള ജൂണിയര്‍.
അവര്‍ രണ്ടുപേരുടേയും തൊണ്ടകളില്‍ നിന്നുമാണ് ഈ പ്രദേശത്ത്
ആദ്യം 'ഇങ്ക്വിലാബ്' മുഴങ്ങിയത്.
എറണാകുളം തേവര കോളേജില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭണം
കാരണം ബിരുദപഠനം പൂര്‍ത്തിയാക്കന്‍ കഴിയാതെ പോയ
ഉന്നതകുല ജാതനും സമ്പന്നനും സഹൃദയനും ദീനാനുകമ്പയുള്ളവനും
ആയിരുന്നു കല്ലൂര്‍ അയ്യപ്പന്‍പിള്ളയുടെ രണ്ടാമത്തെ മകന്‍ കെ.ഏ.
രാമന്‍പിള്ള.സഹോദരന്‍ കെ.ഏ.ചിദംബരം പിള്ള കറകളഞ്ഞ ഗാന്ധിയനും
സര്‍വോദയ പ്രവര്‍ത്തകനും മേഘാലയാ ഗവര്‍ണര്‍ എം.എം.ജേക്കബ്ബിന്‍റെ
സഹപ്രവര്‍ത്തകനും ആയിരുന്നു.പക്ഷേ രാമന്‍പിള്ള കമ്മ്യൂണിസ്റ്റായി മാറി.
കിടങ്ങൂര്‍ക്കാരന്‍ പി.കെ.വാസുദേവന്‍ നായര്‍, കൂരോപ്പടക്കാരന്‍
കെ.എം ഏബ്രഹാം ഇവരോടൊപ്പമോ അതിനു മുമ്പോ പാര്‍ട്ടി
ടിക്കറ്റ് കിട്ടിയ സഖാവ് ആനിക്കാട് എല്‍.സി യും കോട്ടയം ഡി.സി
മെംബറും ആയിരുന്നു അന്‍പതുകളുടെ ആരംഭത്തില്‍.
കൂരോപ്പടക്കാരന്‍ കെ.എം ഏബ്രഹാം പിക്കാലത്ത് ഇടത് എം.എല്‍.ഏയും
എം.പി യുമായി.2006 സെപ്തംബര്‍ 6 ന് അന്തരിച്ചപ്പോള്‍ മനോരമ
തുടങ്ങിയ പത്രങ്ങള്‍ അദ്ദേഹത്തെ "ചെങ്ങളം വീരന്‍" എന്നു വിശേഷിപ്പിച്ചു.
പി.കെ.വി യുവജനനേതാവും എം.പിയും മന്ത്രിയും മുഖ്യമന്ത്രിയും
(ഇടതിന്‍റെ വലയില്‍ കുരുങ്ങി ആത്മത്യാഗം ചെയ്തു ചരിത്രപരമായ
മണ്ടത്തരം കാട്ടി)ആയി. ഒരു പക്ഷേ ഇവരോടൊപ്പമോ അതിലും ഉയരത്തിലോ
വളര്‍ന്നു വലുതാകേണ്ടിയിരുന്ന കമ്മ്യൂണിസ്റ്റായിരുന്നു കല്ലൂര്‍ രാമന്‍ പിള്ള.
സാധാരണക്കാരന്‍റെ നേതാവ്.പച്ച വെള്ളം ചവച്ചു കുടിച്ചിരുന്ന
ഉന്നതകുല ജാതന്‍,സൗമ്യന്‍,സമ്പന്നന്‍.പി.കെ.വി യെപ്പോലെ ചിരിച്ചിരുന്ന
പാവം ഒരു പൂച്ചക്കണ്ണന്‍.പക്ഷേ കൊലക്കേസ്സില്‍ ഒന്നാം പ്രതിയാക്കപ്പെട്ടു.
രാമന്‍പിള്ള കഠാരിയുമായി നടന്നിരുന്നു എന്നു പറഞ്ഞാല്‍ വാദത്തിനു വേണ്ടി
സമ്മതിക്കാം.അതില്‍ ഇന്നീഷ്യല്‍ കൊത്തിയിരുന്നു എന്നു പറഞ്ഞാലും
സമ്മതിക്കാം.ഒരാളെക്കുത്തി കൊന്നു എന്നു പറഞ്ഞാലും വിശ്വസിക്കാം.
എന്നാല്‍ കുത്താന്‍ കൊണ്ടു നടന്നുരുന്ന കത്തിയില്‍
"കല്ലൂരാന്‍ "എന്ന പേര്‍ കൊത്തി, പിടിക്കപ്പെട്ടാല്‍ തെളിവു കിട്ടി
തന്നെ ശിക്ഷിച്ചുകൊള്ളട്ടെ എന്നു പറയാനുള്ള വിഡ്ഢി ആയിരുന്നു
എന്നു പറഞ്ഞാല്‍ആരും സമ്മതിച്ചു തരില്ല.
ഈ വിവരം ചൂണ്ടിക്കാട്ടി രക്ഷ പെടുത്താന്‍
അഡ്വേ.രാഘവക്കുറുപ്പും മറ്റും എന്തു കൊണ്ടു ശ്രമിച്ചില്ല എന്നത്
വലിയൊരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.
കുമരകം ശങ്കുണ്ണി മേനോന്‍ ആത്മകഥയില്‍ ഈ കേസ്സിനെക്കുറിച്ചു
വിവരിക്കും എന്നു പലരും വ്യാമോഹിച്ചു.അവിടെ വരെ എത്തും
മുമ്പു അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.
1957.
തെരഞ്ഞെടുപ്പിലൂടെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറി.
വധസശിക്ഷയ്ക്കു വിധിക്കപ്പെട്ട കോടാകുളങ്ങര(കെ.പി.ഏ.സി)യുടെ
വധശിക്ഷ ഇളവു ചെയ്യപ്പെടുന്നു. തടവുകാര്‍ പലരും മോചിപ്പിക്കപ്പെടുന്നു.
പക്ഷേ നൂറു ശതമാനം നിരപരാധി എന്നു നാട്ടുകാര്‍ക്കറിയാവുന്ന
കല്ലൂരാന്‍ വീണ്ടും 10 കൊല്ലം കൂടി ജയില്‍ കിടന്നു.
1962 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒന്നാം എം.ബി.ബി.എസ്സിനു
പഠിക്കുന്ന വേളയില്‍സെന്ട്രല്‍ ജയിലില്‍ പോയി നിരവധി തവണ ഈ ബ്ലോഗര്‍
കല്ലൂരാനെ സന്ദര്‍ശിച്ചിരുന്നു.പരോളിലിറങ്ങാന്‍ വേണ്ടി പലതവണ പാര്‍ട്ടി സെക്രട്ടറി
എം.എന്‍ ഗോവിന്ദന്‍ നായരെ പോയി കണ്ടിരുന്നു.
അവസാനം അച്യുത മേനോന്‍ മുഖ്യമന്ത്രിയായ 1967 ലാണ് കല്ലൂരാന്‍
ജയില്‍ വിമോചിതനാകുന്നത്.അപ്പോഴേക്കും "നേരം വെളുത്തെന്നും
ഇല്ലെന്നും പറഞ്ഞു കശ പിശ കൂടുന്ന അടയ്ക്കാകുരുവി"കളെപ്പോലെ
(ചെമ്മനം ചാക്കോയോടു കടപ്പാട്) കല്ലൂരാന്‍റെ പ്രിയപാര്‍ട്ടി ഇടതും വലതും
ആയി രണ്ടായി പിരിഞ്ഞിരുന്നു.
രണ്ടു കൂട്ടര്‍ക്കും കല്ലൂരാനെ ആവശ്യമില്ലാതെ വന്നു.
" ........ഒരൊറ്റ കൂട്ടുകാരുമില്ലാത്ത ഒരു മനുഷ്യന്‍ രാജ്യത്തിന്റെ പല
ഭഗത്തും അലഞ്ഞു നടക്കുന്നതായി അക്കാലത്തു കാണാമായിരുന്നു.അയള്‍ക്ക്
ഒന്നും ചെയ്യാനില്ല. ഒറ്റയാള്‍ കൂട്ടുകൂടുവാനില്ല. എല്ലാവരേയും എല്ലാറ്റിനേയും
അയാള്‍ വെറുക്കാന്‍ തുടങ്ങി. ഒരു നേരത്തെ ആഹാരം പോലും അയാള്‍ക്കു
പ്രശനമാണ്. ഒരു പക്ഷേ നിഷ്പ്രയോജനമായി തീര്‍ന്ന ഒരു ജീവിതകാലത്തേക്ക്
അയാള്‍ തിരിഞ്ഞു നോക്കുകയാവാം. ഇതിനു വേണ്ടിയാണല്ലോ എല്ലാം
നശിപ്പിച്ചത്. എന്തു ലഭിച്ചു? എന്നു വരെ അയാള്‍ ആലോചിച്ചിട്ടുണ്ടാവും.
എന്തിന് ഇനി തന്നെ കൊള്ളം? തന്റെ കഴിവുകള്‍ മുഴുവന്‍ വാര്‍ന്നു പോയി.
അയാള്‍ക്കു തോന്നി. ഒരിടത്തു ചെന്ന്‍ ഒരു നേരത്തെ ആഹാരം ചോദിച്ചു
വാങ്ങിക്കഴിക്കാന്‍ അയള്‍ക്കു വയ്യ......."
തകഴിയുടെ പ്രസിദ്ധമായ "ഏണിപ്പടി"കളിലെ(ഡി.സി.ബുക്സ് 1999 പേജ് 269)
ഈ ഭാഗം കല്ലൂര്‍ രാമന്‍പിള്ളയെ മനസ്സില്‍ കണ്ട് എഴുതിയതാണെന്നു
തോന്നും.
ക്രമേണ മദ്യപാനത്തില്‍ കല്ലൂരാന്‍ ആശ്വാസം കണ്ടെത്തി.
അവസാനം നാടു വിട്ടു.
മലബാറിലെ മുക്കത്തു പോയി ജീവിതം സ്വയം അവസാനിപ്പിച്ചു.
ചെങ്ങളം കേസ്
കല്ലൂര്‍ രാമന്‍പിള്ള സീനിയര്‍
കോട്ടയം ജില്ലയിലെ ആനിക്കാട്-ഇളമ്പള്ളി പ്രദേശത്തെ പ്രാതാപിയായ
കൃഷിക്കാരനും ജനനായകനും ആയിരുന്ന്‍ കല്ലൂര്‍ രാമന്‍പിള്ളയുടെ
മുത്തഛന്‍ കുഞ്ഞൂഞ്ഞു പിള്ള എന്നു വിളിക്ക്പ്പെട്ടിരുന്ന രാമന്‍പിള്ള സീനിയര്‍
നാട്ടുകാരെ ദ്രോഹിച്ചിരു ന്നനാണുശ്ശാര്‍ എന്ന മഠത്തില്‍ നായര്‍ക്കെതിരെ
" ഊരുരുട്ടി വ്യവഹാരം" എന്ന കേസ് നടത്തി വന്‍ വിജയം നേടിയ
അദ്ദേഹത്തിനു നാട്ടുകാര്‍ നല്‍കിയ തേക്ക്,ഈട്ടി,പ്ലാവ് തടികള്‍
ഉപയോഗിച്ചു പണിയിച്ചതാണ് കല്ലൂര്‍ എന്ന പുരാതന
തറവാട്.കൂരാലി-പള്ളിക്കത്തോട് നിര്‍മ്മിച്ചത് അദ്ദേഹം ആയിരുന്നു.
മൂത്തമകള്‍ തങ്കമ്മയെ പഠിപ്പിക്കാനായി 95 വര്‍ഷം
മുമ്പു തുടങ്ങിയതാണ് അയ്യപ്പന്‍ കോവില്‍നു സമീപമുള്ള വട്ടക്കുഴി
പ്രൈമറി സ്കൂള്‍.മകള്‍ പാപ്പി എന്ന പത്മിനിയെ
വിവാഹം കഴിച്ചത് വഞ്ഞിപ്പുഴ ചീഫിന്‍റെ കണക്കപ്പിള്ളയായിരുന്ന
കാഞ്ഞിരപ്പള്ളി വില്ലന്‍ചിറ ശങ്കരപ്പിള്ള.
അവരുടെ മകനായിരുന്നു ശ്രീമൂലം പ്രജാസഭാ മെംബറും തിരമാല (1953)
എന്ന സിനിമയുടെ നിര്‍മ്മാതാവും കലാസാഗര്‍ ഫിലിംസിന്‍റെ ഡയറക്ടര്‍
ആയിരുന്ന പങ്ങപ്പാട്ട് വക്കീല്‍ എസ്.രാമനാഥപിള്ള.ഫിലിം ഡവലപ്മെന്‍റ്
കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്ന പി.ആര്‍.എസ്സ് .പിള്ള.പൊന്‍കുന്നം
കെ.വി.എം എസ്സ് ഹോസ്പിറ്റല്‍ സ്ഥാപകന്‍ പി.ആര്‍.രാജഗോപാല്‍
തുടങ്ങിയവര്‍ മക്കള്‍
Vakil S.Ramanatha Pillai MLC
ആനിക്കാട് പ്രദേശത്ത് ക്രിസ്ത്യാനികള്‍ക്കു കുടിയേറാന്‍ സൗകര്യം
ചെയ്തു കൊടുത്തത് കുഞ്ഞൂഞ്ഞുപിള്ളേച്ചന്‍ എന്നറിയപ്പെട്ടിരുന്ന
കലൂര്‍ രാമന്‍ പിള്ള്‍ സീനിയര്‍ ആയിരുന്നച്ചു
പക്ഷേ പില്‍ക്കാലത്ത് അവരിലൊരാള്‍ അദ്ദേഹത്തിന്‍റെ വസ്തുക്കള്‍
കയ്യേറുകയും കള്ളപ്രമ്മാണം ചമയ്ക്കയും ചെയ്തു.വ്യവഹാരമായി.
കീഴ് കോടതികളില്‍ തനിയെ വാദിച്ചിരുന്ന അദ്ദേഹത്തിനായിരുന്നു
വിജയം ഒരു ജഡ്ജിയുള്ള പ്രസ്തുത കുടുംബം ഹൈക്കോടതിയില്‍
ന്യാധിപന്മാരെ സ്വാനീധിച്ചുവിജയം കൊയ്തു സ്ഥലം സ്ഥിരം കൈവശമാക്കി
റബ്ബര്‍ തോട്ടമാക്കി.ഹൈക്കോടതിയിലെ കേസ് നടത്തിപ്പിനായി രാമന്‍പിള്ള
വസ്തുക്കളില്‍ കുറേക്കൂടി പൊറ്റത്താങ്കല്‍ ഡോ.പി.ഏ.എബ്രഹാമിനു
വില്‍ക്കേണ്ടി വന്നു. സുന്ദരിയായ പൊന്നമ്മ എന്ന മകളെ മതം
മാറ്റാനും സന്യാസിനിയാക്കാനും ഇതിനിടയില്‍ ശ്രമം ഉണ്ടായി.
ഭാഗികമായി വിജയിക്കയും ചെയ്തു.ഹെഡ്മിസ്റ്റ്രസ് ആയി
അവിവാഹിതയായി അവര്‍ ഡാല്‍മുഖത്തു കഴിച്ചുകൂട്ടി.
2007 ല്‍ അന്തരിച്ചു.
വസ്തുക്കള്‍ കുറെയൊക്കെ നഷ്ടപ്പെട്ടുവെങ്കിലും മകന്‍ അയ്യപ്പന്‍
(കുട്ടന്‍)പിള്ളയ്ക്കു 30 ഏക്കര്‍ സ്ഥലം കൊടുക്കാന്‍ കഴിഞ്ഞു.
ശൈവപ്പിള്ളമാരും മക്കത്തായികളുമായിരുന്ന കല്ലൂര്‍ കുടുംബം
സ്ത്രീകള്‍ക്ക് അക്കാലത്ത് വസ്തുക്കള്‍ നല്‍കിയിരുന്നില്ല.
അയ്യപ്പന്‍ പിള്ള മൂന്നു ആണ്‍ മക്കള്‍ക്കു 10 ഏക്കര്‍ സ്ഥലം
വീതം നല്‍കി.അറയും നിരയും ഉള്ള കുടുംബ വീട് ജൂണിയര്‍
രാമന്‍പിള്ളയ്ക്കാണ് നല്‍കപ്പെട്ടത്.കലാവാസന ഉണ്ടായിരുന്ന
അദ്ദേഹം പള്ളിക്കത്തോട്ടില്‍ ജയശ്രീ എന്ന പേരില്‍ ഒരു ആര്‍ട്സ്
ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് തുടങ്ങി. ഒരു കയ്യെഴുത്തു മാസികയും
പുറത്തിറക്കിയിരുന്നു. മൂത്ത സഹോദരന്‍ എറണാകുളം തേവര
കോളേജില്‍ ബി.ഏ പഠനം നടത്തി.സര്‍വോദയത്തിലും ഭൂദാനത്തിലും
ആകൃഷ്ടനായി പില്‍ക്കാലത്തു മേഘാലയാ ഗവര്‍ണരായി തീര്‍ന്ന
ഏ.ഏം ജേക്കബ്ബിന്‍റെ സഹപ്രവര്‍ത്തകനായി കഴിഞ്ഞിരുന്നു.
ഉന്നതകുല ജാതനായ ,താരതമ്യേന സമ്പന്നനായിരുന്ന,
സല്‍സ്വഭാവിയായിരുന്ന, കലാവാസന ഉണ്ടായിരുന്ന കല്ലൂരാന്‍
എങ്ങിനെ തൊഴിലാളി പ്രവര്‍ത്തകനും കമ്മ്യൂണിസ്റ്റുമായി
എന്നു പലരും ചോദിക്കാറുണ്ട്.ചങ്ങനാശ്ശേരി എന്‍.എസ്സ്,എസ്സിലെ
ഇന്‍റര്‍മീഡിയറ്റ് പഠനകാലം ആണ് സ്റ്റാലിന്‍ ശങ്കരപ്പിള്ള,
കാനം കുട്ടിക്കൃഷ്ണന്‍,കാനം ശിവന്‍ പിള്ള,പ്രഭാകരന്‍ നായര്‍
എന്നിവരെ കമ്മ്യൂണിസ്റ്റുകള്‍ ആക്കിയത്.രാമന്‍പിള്ളയേയും
സ്വാധീനികരിച്ചിരിക്കാം .സംശയം തോന്നിയിട്ടാവാം
ജ്യേഷ്ടന്‍ അനുജനെ തേവരയിലാണ് ബിരുദ പഠനത്തിനു ചേര്‍ത്തത്.
എന്നാല്‍ വിദ്യര്‍ഥി സമരം നയിച്ചു കോളെജില്‍ നിന്നും ഡിസ്മിസ്സല്‍
വാങ്ങി.ഇടയില്‍ പ്രേമവും ആയി.വീട്ടിലറിയാതെ വിവാഹം.
ജ്യേഷ്ടനോടുള്ള സിബ്ലിംഗ് റൈവല്‍ റി -ഭ്രാതൃ വൈരം-,
ഭൂമികയ്യേറുകയും മതം മാറ്റുകയും ചെയ്യുന്ന കോണ്‍ഗ്രസ്സ് അനുഭാവികളായ
അയല്‍ക്കാര്‍ ഇവയൊക്കെ കമ്മ്യൂണിസ്റ്റാവാന്‍ ജൂണിയര്‍ രാമന്‍പിള്ളയ്ക്കു
പ്രേരണ ആയിരുക്കാം.
ചെങ്ങളം കേസ്
കോട്ടയം ജില്ലയില്‍ പ്രത്യേകിച്ചും അകലകുന്നം പ്രദേശത്തു കോളിളക്കം
സൃഷ്ടിച്ച സംഭവം ആയിരുന്നു ചെങ്ങളത്തെ രാഷ്ട്രീയ കൊലപാതകം.
എം.പി സ്ഥാനം രാജി വച്ച പി.ടി.ചാക്കോ കോണ്‍ഗ്രസ്സിനെ ശക്തമാക്കാന്‍
ഡി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ കോട്ടയം ജില്ലയില്‍ 41 ദിവസം
കാല്‍ നടജാഥാ നയിച്ച് വിളങ്ങി നില്‍ക്കുന്ന കാലം."കാലണ സമരം" എന്ന പേരില്‍
അരങ്ങേറിയ ചെങ്ങളം റബര്‍ തൊഴിലാളി സമരം യഥാര്‍ഥത്തില്‍
കൂലിക്കൂടുതലിനു വേണ്ടിയായിരുന്നില്ല എന്നാണ് മുതിര്‍ന്ന ചിലര്‍
പറയുന്നത്. മുണ്ടാട്ടുചുണ്ടയില്‍ കുട്ടിയച്ചന്‍റെ റൈട്ടരും റബര്‍
വെട്ടുകാരന്‍ നാരായണന്‍റെ ഭാര്യയും തമ്മില്‍ ഉണ്ടായ ഏതോ
കശപിശയെ തുടര്‍ന്നു നാരയണനെ വിരോധം തീര്‍ക്കാന്‍ പിരിച്ചു
വിട്ടു.കുട്ടിയച്ചന്‍റെ വിശ്വസ്ഥനും അര്‍പ്പണബോധമുള്ള തൊഴിലാളിയും
ആയിരുന്നുവത്രേ നാരായണന്‍.
ആനിക്കാട് പ്രദേശത്തെ വസ്തുക്കളില്‍ ഏറിയ പങ്കും മഠത്തില്‍
നായര്‍ വക ആയിരുന്നു.300 ഏക്കറോളം വരുന്ന "നെയ്യാട്ടുശ്ശേരി"
പുരയിടം തിരുവാര്‍പ്പു ക്ഷേത്രത്തിലേക്കു വേണ്ടുന്ന നെയ് നല്‍കാന്‍
പശുക്കളെ വളര്‍ത്താന്‍ ഉപയോഗിച്ചിരുന്നു.പരിശോധനയ്ക്കായിവന്ന
പാര്‍വത്യകാര്‍ അങ്ങുന്നിനെ മഠത്തില്‍ നാണുശ്ശാര്‍ എന്ന കാരണവര്‍
വേണ്ടവിധം സല്‍ക്കരിക്കാഞ്ഞതിനാല്‍ നെയ്യാട്ടുശ്ശേരി പുരയിടം
കുരുവിനാല്‍കുന്നേല്‍ എന്ന ക്രിസ്ത്യന്‍ കുടുംബം വകയാണെന്നു റിക്കാര്‍ഡ്
ഉണ്ടാക്കിയത്രേ.2 റാത്തല്‍ പഞ്ചസാരയ്ക്കും ഏതാനും കാലിപ്പുകയിലയ്ക്കും
703 നംബര്‍ നേര്യതിനും വേണ്ടി നാണുശ്ശാര്‍ തീറെഴുതി കൊടുത്തു എന്നു
പറയുന്നവരും ഉണ്ട്.
ഇപ്പോള്‍ നെയ്യാട്ടുശ്ശേരി പള്ളിയിരിക്കുന്ന സ്ഥലത്തിനടുത്തുള്ള
ഗേറ്റിലായിരുന്നു സമരം.സമരം എങ്ങുമെത്താതെ വന്നപ്പോള്‍
ചെങ്ങളത്തുള്ള കുട്ടിയച്ചന്‍റെ വീടിന്‍റെ മുമ്പിലേക്കു സമരം
മാറ്റാന്‍ തീരുമാനമായി.അതിനോടുനുബന്ധിച്ച് 1957 ജൂലൈ 7 ന്
വൈകുന്നേരം നാലുമണിയ്ക്കു യോഗം ചേരാനും അതിനു
മുമ്പായി ലോക്കല്‍ സെക്രട്ടറി കല്ലൂര്‍ രാമന്‍പിള്ളയുടെ നേതൃത്വത്തില്‍
ജാഥ നയിക്കാനും തീരുമാനമായി നോട്ടീസ് അടിച്ചു വിതരണം ചെയ്തിരുന്നു.
യാഥാസ്തിഥിക കത്തോലിക്കാ കേന്ദ്രമായ ചെങ്ങളത്തു
സംഘര്‍ഷമുണ്ടാവാം എന്ന തോന്നലില്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു
കോട്ടയം ഭാസി,ചുമട്ടു തൊഴിലാളി യൂണിയന്‍ സെക്രട്ടറി
കെ.എം ഏബ്രഹാം എന്നിവരായിരുന്നു പ്രസംഗകര്‍.
മൂന്നു മണിക്കു തോട്ടത്തിന്‍റെ മുമ്പില്‍ നിന്നും ജാഥ തുടങ്ങി.
കടയനിക്കാടു നിന്നുമുള്ള കുറേ പാര്‍ട്ടി പ്രവര്‍ത്തകര്‍
വേരും പ്ലാവില്‍ വച്ചു ജാഥയോടു ചേര്‍ന്നു.
രാമന്‍ പിള്ള മുന്നില്‍ നിന്നു ജാഥ നയിച്ചു.ഇപ്പോള്‍ ചെങ്ങളം
സ്റ്റേറ്റ് ബാങ്കു ഇരിക്കുന്ന സ്ഥലത്തു ജാഥ എപ്പിയപ്പോള്‍ ഗുണ്ടാസംഘം
ആ കെട്ടിടത്തിനു മുമ്പില്‍ കൂട്ടിയിട്ടിരുന്ന പൊതിച്ച് നാളികേരം
എടുത്തു ജാഥാംഗങ്ങളെ എറിഞ്ഞു.കടയനിക്കാട് ബഷീര്‍ കൊടിക്കമ്പു
ഒടിച്ചു എറിഞ്ഞവരെ തല്ലി.തുടര്‍ന്നു ഇരു വിഭാഗവും തമ്മില്‍
അടിപിടിയായി.കടയനിക്കാടു നിന്നു വന്ന പ്രവര്‍ത്തകര്‍ സ്ഥിരം
കഠാരയുമായി നടക്കുന്നവരായിരുന്നു.ചില കഠാരകള്‍ക്കു
4 മോതിരക്കെട്ടു വരെ ഉണ്ടായിരുന്നു.ഇളമ്പള്ളിക്കാരും
ഇരട്ടുകളുമായ തേനിപ്ലാക്കല്‍ കുഞ്ഞൂട്ടി മൈലാടിയില്‍
കുഞ്ഞേട്ടന്‍ എന്നിവര്‍ കുത്തേറ്റു മരിച്ചു. നിരവധി പേര്‍ക്കു
കുത്തേറ്റു. പലരും പോലീസ്സിനെ ഭയന്ന്‍ ഒളിച്ചോടി.
4 മണിക്കു നടക്കേണ്ട യോഗം നടന്നില്ല. കോട്ടയം ഭാസ്സിയും
എം ഏബ്രാഹവും വഴിയില്‍ ഓറവയ്ക്കല്‍ എന്ന സ്ഥലത്തു
വച്ചു വിവരം അറിഞ്ഞു തിരിച്ചു പോയി.
പാമ്പാടി സ്റ്റേഷനിലെ ക്രിലോസ്കര്‍ എന്ന ഇന്‍സ്പെക്ടര്‍
അതി ക്രൂരമായി പ്രതികളെ ഉപദ്രവിച്ചു എന്നു പറയുമ്പോള്‍
ജീവിച്ചിരിക്കുന്ന ഏക പ്രതിയായ ശ്രീധരന്‍ നായര്‍ ഇപ്പോഴും
ഭയചകിതനാകും.എന്നാല്‍ പിന്നീടു പൊന്‍കുന്നത്തേക്കു
മാറ്റിയപ്പോള്‍ ,അവിടത്തെ ഇന്‍സ്പെക്ടര്‍ ദാസ്സയ്യ തല
മൊട്ടയടിക്കാന്‍ പോലും സമ്മതിച്ചില്ല.രാഷ്ട്രീയ തടവുകാരെ
ഉപദ്രവിക്കാന്‍ പാടില്ല എന്ന പക്ഷക്കാരനായിരുന്നു ദാസ്സയ്യ
എന്ന ജനകീയ ഇന്‍സ്പെക്ടര്‍.സെഷന്‍സ് ജഡ്ജി ആയിരുന്ന
അന്നാ ചാണ്ടിയാണ് പ്രതികള്‍ക്കു ജാമ്യം നല്‍കിയത്.
ഡി.സി.സി പ്രസിഡന്‍റായി വെട്ടിത്തിളങ്ങിയപി.ടി.ചാക്കോ
ഈ സംഭവം കമ്മ്യൂണിസ്റ്റ് പാര്‍ട്റ്റിയേയും വിദ്യസമ്പന്നനായ
അതിന്‍റെ നേതാവിനേയും ഒതുക്കാന്‍ നല്ല സന്ദര്‍ഭം ആണെന്നു
കണ്ടു.ലോക്കല്‍ നേതാവ് രാമന്‍പിള്ളയെ ഒന്നാം പ്രതിയാക്കി.
കുത്താന്‍ ധൈര്യം കാട്ടുന്ന ആളല്ല എന്നു നാട്ടുകാര്‍ക്കു മുഴുവന്‍
അറിയാവുന്ന രാമന്‍പിള്ളയെകുടുക്കാന്‍ ചക്കോച്ചന്‍ പഴയ ഒരു
കഠാരി സംഘടിപ്പിച്ച് അതില്‍ "കല്ലൂരാന്‍" എന്നു കൊത്തിച്ചു
പോലീസ്സിനെ സ്വാധീനിച്ചു തൊണ്ടിയായി സ്വീകരിപ്പിച്ചു
കോടതിയില്‍ ഹാജരാക്കി.കുശാഗ്രബുദ്ധിയായ ക്രിമിനല്‍
വക്കീലായിരുന്നുവല്ലോ ചാക്കൊ.
എന്നു മാത്രമല്ല താന്‍ യോഗസ്ഥലത്തുണ്ടായിരുന്നു എന്നും
നടക്കാതെ പോയ യോഗം നടന്നു എന്നും അതില്‍ രാമന്‍പിള്ള
പ്രസംഗിക്കുന്നതു കേട്ടു എന്നും ചാക്കോ കള്ള മൊഴി നല്‍കി
നിരപരാധിയായകല്ലൂര്‍ രാമന്‍പിള്ളയ്ക്കു ജീവപര്യന്തം ശിക്ഷ
വാങ്ങിക്കൊടുത്തു.ശാപം വലിച്ചു തലയില്‍ വച്ചു.
തനിക്കും കാലക്രമേണ കുടുംബത്തിനും
കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കും ശാപം ഫലിച്ചു.
10ശതമാനം മാത്രം തെറ്റുചെയ്ത ചാക്കോച്ചന്‍ ക്രൂശിക്കപ്പെട്ടു,
രാജി വയ്ക്കേണ്ടി വന്നു.ഹൃദയാഘാതം വന്നു മരിച്ചു.
മകന്‍ പി.സി തോമസ് വാഴൂരില്‍ മല്‍സരിച്ചു തോറ്റു.
കേന്ദ്രമന്ത്രിയായെങ്കിലും അധികം നാള്‍ തുടരായില്ല.
ഇത്തണ സീറ്റും കിട്ടിയില്ല.കോട്ടയത്തു നിന്നു മല്‍സരിക്കാനുള്ള
ആഗ്രഹം നടന്നില്ലപി.ടി ചാക്കോയുടെ പേരില്‍ രൂപമെടുത്ത
കേരളകോണ്‍ഗ്രസ്സ് പുറകേ പുറകേ പിളര്‍ന്നു
കോണ്‍ഗ്രസ്സിന് മേലില്‍ ഒരിക്കലും കേരളത്തില്‍ തനിയെ
ഭരിക്കാന്‍ അവില്ല.കോട്ടയം ജില്ലയില്‍ അതോടെ കോണ്‍ഗ്രസ്സ് ഇല്ലാതായി.
3650 ദിവസം തുടര്‍ച്ചയായി കല്ലൂരാന്‍ സെന്‍ട്രല്‍
ജയിലില്‍ കിടന്നു ചാക്കോച്ചനേയും കോണ്‍ഗ്രസ്സിനേയും
ശപിച്ചിരുന്നു എന്നു പ്രായം ചെന്നവര്‍ ഇന്നും പറയുന്നു.വിശ്വസിക്കുന്നു.
ചെയ്യാത്ത കുറ്റത്തിനു രാമന്‍പിള്ള എങ്ങിനെ ശിക്ഷിക്കപ്പെട്ടു.
അതു മറ്റൊരു ശാപത്തിന്‍റെ കഥ.ഇനിയൊരു ബ്ലോഗില്‍
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)