2009, ഓഗസ്റ്റ് 29, ശനിയാഴ്‌ച

മേക്ക് ഹാരപ്പന്‍ മുദ്രകളിലും ഉണ്ടായിരുന്നു

മേക്ക് ഹാരപ്പന്‍ മുദ്രകളിലും ഉണ്ടായിരുന്നു

ഡോ.ശശിഭൂഷണ്‍ കാണാത്ത മേക്ക്‌
"മേല്‍ക്കെന്നല്ല പടിഞ്ഞാറെന്നാണ്‌ ഭൂരിപക്ഷം മലയാളികളും
പറയുന്നതെന്നു കാഡ്‌വെല്ലും ഓര്‍ത്തില്ല"
മലയാളത്തിന്‍റെ പഴക്കം സ്ഥാപിക്കാനുള്ള
വ്യഗ്രതയില്‍ ഡോ.എം.ജി ശശിഭൂഷണ്‍ 1734 ലക്കം
കലാകൗമുദി പേജ്‌ 27 ലെ "മറക്കുമോ രൂപവും ശബ്ദവും"
എന്ന ലേഖനത്തില്‍ കുറ്റപ്പെടുത്തി.

ഈ 2008 ഡിസംബറില്‍ പോലും കേരളത്തില്‍,
നമ്മുടെ ആധാരമെഴുത്തുകാര്‍ ആധാരങ്ങളില്‍ വസ്തുവിന്‍റെ
എലുക കാണിക്കുമ്പോള്‍ പടിഞ്ഞാറിനു
"മേക്ക്‌" എന്നു
തന്നെയാണെഴുതിയിരുന്നത് എന്നു ഡോ.ശശിഭൂഷണ്‍
കണ്ടില്ല.
ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവു പ്രകാരം
മേക്കിനെ ആധാരങ്ങളില്‍ നിന്നു നിഷ്കാസനം
ചെയ്തിരിക്കുന്നു.
ചരിത്രം തേയ്ച്ചു മായ്ച്ചു
കളയുന്നതിനു മറ്റൊരുദാഹരണം കൂടി.

കണ്ടെഴുത്തും ഭൂമി അളക്കലും ആധാരമെഴുത്തും
കരം പിരിവും ഒരുകാലത്ത്‌ തമിഴ്‌ വംശജരായ
വെള്ളാളപിള്ളമാരുടെ കുത്തകയായിരുന്നു
എന്നു സ്ഥാപിക്കുന്നു മേക്ക്‌ എന്ന തമിഴ്‌ പ്രയോഗം
(തമിഴര്‍ക്കു മുകളില്‍ ,മേളില്‍, പര്‍വ്വതമുകളില്‍
ആയിരുന്നു അസ്തമനം)

"മേക്ക് "
ഹാരപ്പന്‍ മുദ്രകളില്‍ തന്നെ ഉണ്ട് എന്ന്‍
ഐരാവതം മഹാദേവന്‍ തെളിയിക്കുന്നു.