2009 ജൂൺ 15, തിങ്കളാഴ്‌ച

അനന്തപുരിയ്ക്കും കോട്ടയത്തിനും വേണ്ടേ ആത്മകഥകള്‍?

ബേമിങ്ങാമിലെ സെന്‍ട്രല്‍ ലൈബ്രറിയില്‍ നിന്നും ആദ്യമായെടുത്ത പുസ്തകം ജോന്‍ ഈ.ലവിസ് എഡിറ്റ് ചെയ്തിറക്കിയ ലണ്ടന്‍ നഗരിയുടെ ആത്മകഥ ( കോണ്‍സ്റ്റബിള്‍,ലണ്ടന്‍ 2008 സെപ്റ്റംബര്‍) ആണ്. ലണ്ടനിലും ഹെഫോര്‍ഡ്ഷെയറിലും മാറിമാറി താമസ്സിക്കുന്ന എഴുത്തുകാരനാണ് ലവിസ്. വിവിധകാലഘട്ടങ്ങളില്‍ വിവിധ എഴുത്തുകാര്‍ ലണ്ടന്‍ നഗരിയെ കൂറിച്ചെഴുതിയ വിവരങ്ങള്‍ സാമാഹരിച്ചതാണ് ലവിസ്സിന്‍റെ സമാഹാരം.
47 അധ്യായങ്ങള്‍.420 പേജ്.
ഏ.ഡി 60 ലെ ബൗഡികയുടെ രക്തസാക്ഷിത്വം മുതല്‍ 2005 ജൂലൈ 7 ലെ ബോംബിഗ് വരെ ഈ ആത്മകഥയില്‍ വായിക്കാം.ലോകത്തിലെ അതിപ്രശസ്ത നഗരിയുടെ 2000 വര്‍ഷത്തെ കഥയാണിത്. ജനാധിപത്യത്തിന്‍റെ പിള്ളത്തൊട്ടില്‍,ലോകത്തിന്‍റെ സാമ്പത്തിക ഗോപുരം എന്നൊക്കെ അറിയപ്പെടുന്ന ഈ നഗരിയുടെ ചരിത്രത്തിലെ പ്രധാനമുഹൂര്‍ത്തങ്ങള്‍. വൈക്കിംഗ് ആക്രമണം, പ്ലേഗ് ആക്രമണം(ബ്ലാക് ഡത്ത്)ഷേക്സ്പീയര്‍ നാടകങ്ങളുടെ അവതരണം, കേബിള്‍ സ്റ്റ്രീറ്റിലെ യുദ്ധം തുടങ്ങിയവ ഈ ആത്മകഥയില്‍ അടങ്ങിയിരിക്കുന്നു.ടസിറ്റസ്,സാമുവല്‍ പെപിസ് ,ഡോ.ജോണ്‍സണ്‍,ഡോസ്റ്റോവസ്കി, കാറല്‍ മാര്‍ക്സ്,വെര്‍ജീനിയാ വൂള്‍ഫ്,ജോര്‍ജ് ഓര്‍വെല്‍ തുടങ്ങിയവരുടെ വിവരണങ്ങള്‍ ലണ്ടന്‍ നഗരിയുടെ ആത്മകഥയില്‍ വായിക്കാം. വിജിഗീഷുവായ വില്ലമിന്‍റെ സ്ഥാനാരോഹണം,തേംസിലെ വെള്ളപ്പൊക്കം, കുഷ്ഠരോഗിയെ നാടുകടത്തല്‍, എലിസബേത് രാജ്ഞിയുടെ ഗ്രീവിച്ച് സന്ദര്‍ശനം,പ്ലേഗ് ബാധ,ലണ്ടനിലെ അഗ്നിബാധകള്‍,കോഫി ഹൗസുകള്‍, പുരാതന ആശുപത്രികള്‍,കോളറബാധ ( പൈപ്പ് വെള്ളത്തിലൂടെ കോളറ പടരുന്നു എന്ന ജോണ്‍ സ്നോയുടെ കണ്ടുപിടുത്തം 1854), വിക്റ്റോറിയായുടെ സ്ഥാനാരോഹണം,ത പട്ടിണിയെക്കുറിച്ചു മാര്‍ക്സിന്‍റെ കത്ത്, ലണ്ടിനിലെ പുകമഞ്ഞ്,ഹേമാര്‍ക്കറ്റിലെ നളിനി ജമീലമാര്‍,ഹൈഡെ പാര്‍ക്കിലെ പട്ടിണി ജാഥ,സ്പീക്കേര്‍സ് കോര്‍ണറിലെ പ്രഭാഷണങ്ങള്‍,ചര്‍ച്ചിലിന്‍റെ ശവസംസ്കാരം,താച്ചര്‍ കാലഘട്ടം,ഡയാനയുടെ അന്ത്യയാത്ര,അവസാനമായി ബോംബാക്രമണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

London - The Autobiography, acclaimed writer Jon Lewis surveys the history of one of the western world’s most fascinating capital cities. From Boudicca’s savage raid on Roman London in AD 60 to the terrorist bombings of July 7th, this books tells the story of 2000 years in the words of those who were there: London speaks for itself. Cradle of democracy, epicentre of the world’s greatest empire, financial hub of the globe, for a long time the most teeming city on the planet, frontline against Hitler’s Luftwaffe, the birthplace of punk - London is arguably one of the most influential and extraordinary cities in history.
Packed with personality and character, Jon Lewis’ rendering of London is fascinating to both residents and visitors alike. All of the great events that make up London’s colourful past are included such as the invasions of the Vikings, Shakespeare’s plays at the Globe and the Brixton Riots. Woven through these accounts is the everyday life of the city, with tales of medieval fraudsters, the sight of a whale in the Thames, Victorian sewer-hunters and the coming of the yuppies. It features contributions from Tacitus, Dyodor Dostoyevsky, Karl Marx, Virginia Woolfe, George Orwell and many others. Overall, Jon Lewis has produced a work that admirably displays the intricate and colourful tapestry that is London.

തീര്‍ച്ചയായും ഇതു പോലെ ആത്മകഥകള്‍ അനന്തപുരിക്കും അക്ഷരിനഗരിയായ കോട്ടയത്തിനും സാംസ്കാരികനഗരിയായ തൃശ്ശൂരിനും വേണ്ടതല്ലേ?
എം.പി ആകുന്നതിനു മുമ്പു തന്നെ എഴുത്തുകാരനും ഗ്രന്ഥകാരനും കോളമിസ്റ്റും ആയി അറിയപ്പെട്ടു കഴിഞ്ഞ ശശിതരൂരിനു അനന്തപുരിയുടെ കാര്യത്തിലും രവി ഡീസിയ്ക്കു കോട്ടയത്തിന്‍റെ കാര്യത്തിലും താല്‍പര്യം എടുക്കുമെന്നു പ്രത്യാശിക്കാം

2009 ജൂൺ 9, ചൊവ്വാഴ്ച

Twinning of Trivandrum

നഗര ബാന്ധവം അഥവാ സാഹോദര്യം

സൂര്യനുകീഴിലുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും നമ്മുടെ മാധ്യമങ്ങളില്‍ ചര്‍ച്ച കാണാറുണ്ട്.കേള്‍ക്കാറുണ്ട്.ശ്രീ ശശിതരൂര്‍ തിരുവനന്തപുരത്തു മല്‍സരിക്കാന്‍ തീരുമാനിച്ചപ്പോള്‍,അദ്ദേഹം നടപ്പിലാക്കന്‍ ഉദ്ദേശിക്കുന്ന പ്രാധാന പരിപാടികളില്‍ ഒന്നായി എടുത്തു പറഞ്ഞതു നമ്മുടെ തലസ്ഥാനനഗരിയെ, സാദൃശ്യപ്പടെത്താവുന്ന ഒരു വിദേശതലസ്ഥാന നഗരിയുമായി ബാന്ധവം അല്ലെങ്കില്‍ സാഹോദര്യം നേടുക ആണെന്നു പ്രസ്ഥാവിച്ചു. എന്നാല്‍ മാധ്യമങ്ങള്‍ ഒന്നും തന്നെ ഈ പരിപാടിയെ കുറിച്ചു ചര്‍ച്ച ചെയ്തു കണ്ടില്ല ഇനി കാണാതെ,കേള്‍ക്കാതെ പോയതാണോ എന്നറിഞ്ഞുകൂടാ.ലയണ്‍സ്,റോട്ടറി തുടങ്ങിയ അന്തര്‍ദ്ദേശീയ ക്ലബ്ബുകള്‍ വിദേശക്ലബ്ബുകളുമായി ബന്ധം കൂടി യുവാക്കളെ പരസ്പരം അയക്കുന്ന പരിപാടി നമ്മുടെ നാട്ടിലും നടന്നിരുന്നു.ഇന്ത്യയിലെ ചില നഗരികള്‍ വിദേശ നഗരികളുമായി ബാന്ധവത്തില്‍ ആണെങ്കിലും നമ്മുടെ കേരളത്തിലെ നഗരികള്‍‌ക്കൊന്നും തന്നെഅത്തരം സൗഭാഗ്യം കിട്ടിയിട്ടില്ല.

ആധുനികരാഷ്ട്രീയം പഴയകാല രാഷ്ട്രീയത്തില്‍ നിന്നും പലതരത്തില്‍ മുന്നോട്ടു പോയി എന്നതു നാം മനസ്സിലാക്കാതെ പോകുന്നു.ആഗോളഗ്രാമം, സിറ്റിസ്റ്റേറ്റ്, പ്രദേശം.സമൂഹം. അയല്‍ രാജ്യം എന്നതിന്റെയൊക്കെ അര്‍ത്ഥവ്യാപ്തി മാറിക്കഴിഞ്ഞു.ദേശീയം,അന്തര്‍ദേശീയം, ഫെഡറല്‍ എന്നിവയ്ക്കും പുതിയ അര്‍ത്ഥങ്ങള്‍ വരുന്നു.പ്രത്യേകിച്ചും വിവരസാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടംവഴി. പത്തൊമ്പതാം നൂറ്റാണ്‍റ്റിലെ അതിര്‍ത്തികള്‍ക്ക് ഇന്നു വലിയ പ്രാധാന്യം ഒന്നുമില്ല.മനുഷ്യന്‍ ഇന്ന് ആഗോള പൗരന്‍ ആണ്.അവന് ആരുമായും നിമിഷാര്‍ദ്ധത്തില്‍ ബന്ധപ്പെടാം.സംവദിക്കാം.രേഖകളും ചിത്രങ്ങളും വീഡിയോകളും പങ്കു വയ്ക്കാം.സോഷ്യല്‍ നെറ്റ് വര്‍ക്കുകളും റ്റ്വിറ്ററും മറ്റും കുട്ടികള്‍ക്കു പോലും അനായസമായി കൈകാര്യം ചെയ്യാം. അതിര്‍ത്തികളെ അതിലംഘിച്ചുകൊണ്ട് മനുഷ്യര്‍ക്കിന്നു ബന്ധപ്പെടാം. അറിവു കൈമാറാം. അകലെയിരുന്നും പരിശീലനങ്ങള്‍ നടത്താം.സാമ്പത്തിക രാഷ്ട്രീയ മല്‍സരങ്ങള്‍ സഹകരണത്തിനു വഴി മാറുന്നു.വളരെ ദൂരെയുള്ള പ്രദേശങ്ങള്‍ പോലും നഗരബാന്ധവത്തിലൂടെ വികസനകാര്യങ്ങളില്‍ പരസ്പരം സഹായിക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായി.കേരളത്തില്‍ ഇതുവരെ ആരും ഇക്കാര്യത്തില്‍ താല്‍പ്പര്യം കാട്ടിയില്ല.അതു വലിയ നഷ്ടമായിപ്പോയി. പ്രത്യേകിച്ചും വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും.

വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ചയോടെ അകലം ചുരുങ്ങി. വിരല്‍ത്തുമ്പിലൂടെ ആരുമായും ബന്ധപ്പെടാം. വിദൂരങ്ങളിലുള്ള ആരുമായും നിമിഷാര്‍ദ്ധത്തില്‍ നമുക്കു സൗഹൃദം പുലര്‍ത്താം.സറ്റലൈറ്റ് ടി.വി വഴി ലോകത്തെവിടെ നടക്കുന്ന സംഭവവും അപ്പോള്‍ തന്നെ നമൂക്കറിയാം.കേള്‍ക്കാം.കാണാം.ആഗോള താപം,കാലാവസ്ഥാ വ്യതിയാനം, അന്തരീക്ഷ മലിനീകരണം,വരള്‍ച്ച,ക്ഷാമം,യുദ്ധം എന്നിവ പരിഹരിക്കാന്‍,നിയന്ത്രിക്കാന്‍ വിദൂര രാജ്യങ്ങളുമായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുക ഇന്നെളുപ്പമാണ്.നഗരബാന്ധവം അതിനാക്കം കൂട്ടുന്നു.സാങ്കേതികവിദ്യകളും അനുഭവങ്ങളും പരസ്പരം പങ്കു വയ്ക്കാം.ജീവിത നിലവാരം ഉയര്‍ത്താനും തങ്ങളുടെ നേട്ടങ്ങള്‍ സഹോദര നഗരിയുമായി പങ്കു വയ്ക്കാനും നഗരസാഹോദര്യം സഹായിക്കും.

ഭരണകൂടത്തിനും പൊതുജനത്തിനുംഇത്തരം സൗഹൃദം ഗുണം ചെയ്യും.യൂക്കെയിലെ ബ്രിസ്റ്റള്‍ നഗരി,ഫാന്‍സിലെ ബോര്‍ഡേ,ജര്‍മ്മനിയിലെ ഹാ​നോവര്‍ പൊര്‍ട്ടുഗലിലെ ഒപ്പോര്‍ട്ടോ,നിക്വരഗ്വാ,ജോര്‍ജിയ എന്നീ നഗരികളുമായി ബാന്ധവത്തിലായിട്ടു വര്‍ഷങ്ങളായി.യൂക്കേയിലെ ചെസ്റ്റര്‍ നഗരി ഫ്രാന്‍സിലെ സെന്‍സ് യൂ.എസ്സ് ഏയിലെ ചെസ്റ്റര്‍ നഗരിയുമായി സൗഹൃദത്തില്‍.കാനഡയിലെ വിക്ടോറിയാ നഗരി ന്യൂസിലാണ്ടിലെ നേപ്പിയര്‍,ചൈനയിലെ ഷ്യോ ജപ്പാനിലെ മോണൊയോകാറഷ്യയിലെ കാബറോസ്ക് എന്നീ നഗരികളുമായി ബാന്ധവത്തില്‍,ഇങ്ങനെ നോക്കിയാല്‍ എത്രയോ സഹൃദനഗരികള്‍ ഈ പരിപാടിയിലൂടെ നേട്ടം കൊയ്യുന്നു.
ഡല്‍ഹി ചിക്കഗോ.ലണ്ടന്‍,വാഷിങ്ടണ്‍ എന്നീ നഗരികളുമായി ബാന്ധത്തില്‍. അഹമ്മദാബാദ് ബ്രിട്ടനിലെ ബര്‍മിങ്ങാമുമായി. ചെന്നൈപ്പട്ടണം ഫ്രാങ്ക്ഫര്‍ട്ട്,റഷ്യയിലെ വോഗോഗ്രോവ്വ് നഗരികളുമായി സൗഹൃദത്തില്‍. അനന്തപുരി അമേരിക്കയിലെ സാഗരപ്രാന്തനഗരിയായ ബ്രിസ്റ്റോളുമായി ബാന്ധവത്തില്‍ ആകുമെന്നു നമുക്കു പ്രതീക്ഷിക്കാം.

2009 ജൂൺ 8, തിങ്കളാഴ്‌ച

ഇംഗ്ലീഷ് സംസാരിക്കുക

ഇംഗ്ലീഷ് സംസാരിക്കുക
 


കന്നടയേയും പുരാതനഭാഷയായി അംഗീകരിച്ചതുപോലെ
മലയാളത്തേയും പുരാതനം എന്നംഗീകരിച്ച് ഭാഷാവികസനത്തിനായി
ഫണ്ട് അനുവദിക്കണം എന്നു വാദിക്കാന്‍ ,ഹിന്ദുദിനപ്പത്രത്തിലെ
തന്റെ കോളത്തില്‍ എഴുതുന്ന ടി.പി രാജീവന്‍ 7.6.09 ല്‍
എഴുതുന്നു:

മലയാളികള്‍ ആയ കമലാദാസ്,ശശിതരൂര്‍ അരുന്ധതി റോയ്,അനിതാനായര്‍
എന്ന നാഗരീകര്‍മാത്രമല്ല,
സംഗീതാ ശ്രീനിവാസന്‍,ഇന്ദു നായര്‍,ആദിത്യ ശങ്കര്‍,പി.ഏ.നൗഷാദ്
എന്നീ ഗ്രാമീണരും മലയാളത്തില്‍ മാത്രം എഴുതാതെ ഇംഗ്ലീഷില്‍ എഴുതുന്നതിനാല്‍
"കേരളത്തെ ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ മാതൃഭൂമി" എന്നു മേലില്‍
വിശേഷിപ്പിക്കേണ്ടി വരും
എന്നു കളിയാക്കുന്നു.മലയാളത്തിലും ഇംഗ്ലീഷിലും നന്നായി
എഴുതുന്ന രാജീവനെപ്പോലുള്ള
ഒരാള്‍ ഈ വാദം ഉന്നയിക്കുന്നതു വിചിത്രം.
മലയാളഭാഷയ്ക്ക് ആവശ്യത്തിനു വികസനം ആയി.
നമ്മുടെ കുട്ടികള്‍ക്ക് ആംഗ്ലേയ ഭാഷ സംസാരിക്കാനുള്ള നൈപുണ്യം വളരെക്കുറവാണ്.
കമ്മ്യൂണിക്കേഷന്‍ സ്കില്ല്‍ മോശം.ചൈനയില്‍ മൈതാനങ്ങളില്‍ ആളുകളെ കൂട്ടി
അവരെ സ്പോക്കന്‍ ഇംഗ്ലീഷ് പഠിപ്പിക്കയാണ് സര്‍ക്കാര്‍.നമ്മുടെ അടുത്ത തലമുറ
വിദേശരാജ്യങ്ങളില്‍ പോയി രക്ഷപെടണമെങ്കില്‍ ഇംഗ്ലീഷ് സംസാരിക്കാനുള്ള
അവരുടെ കഴിവു കൂട്ടണം.ടോം വടക്കന്റേയും ശശി തരൂരിന്റേയും
മലയാളത്തെ കളിയാക്കാനാണ് സുകുമാര്‍ അഴീക്കോട് ഉള്‍പ്പെടെ നാം മലയാളികള്‍ക്കു
താല്‍പ്പര്യം(കാരാട്ട് എന്ന മലയാളിയുടെ മലയാളത്തെ അവര്‍ കാണുന്നുമില്ല
ശശി തരൂരിനെ കുട്ടികള്‍ മാതൃകയാക്കണം എന്നു ഞാന്‍ പറയാനുള്ള പ്രധാനകാര്യം
ഇംഗ്ലീഷില്‍ സംസാരിക്കാനുള്ള പ്രാവീണ്യമാണ്.കെ.ആര്‍.നാരായണന്‍ എന്തിന്‌,
ഏ.പി.ജെ അബ്ദുല്‍ കലാം പോലും അക്കാര്യത്തില്‍ മോശം.ആന്‍ടണി.വി.എസ്സ്
എന്നിവര്‍ ഇംഗ്ലീഷ് സംസാരിക്കുമ്പോള്‍ കുനിഞ്ഞിരിക്കാന്‍ നമുക്കു തോന്നാറില്ലേ?

മലയാളത്തെ വികസിപ്പിക്കാനല്ല നമ്മുടെ കുട്ടികളുടെ ഇംഗ്ലീഷ് സംസാരം നന്നാക്കി
അവരെ വിശാലലോകത്തില്‍ ജീവിക്കാനും ജോലി ചെയ്യാനും പ്രാപ്തരാക്കയാണ്
വേണ്ടത്.ഇംഗ്ലീഷ്കാരെക്കാള്‍ നന്നായി ഇംഗ്ലീഷ് എഴുതുകയും സംസാരിക്കയും
ചെയ്യുന്നവരുടെ മാതൃഭൂമി എന്നു വിളിക്കപ്പെടാന്‍ വേണ്ട നടപടികളാണ്
കേന്ദ്ര കേരള സര്‍ക്കാരുകള്‍ എടുക്കേണ്ടത്. ഈ വാ​സ്തവം ഏറ്റവും നന്നായി
അറിയാവുന്ന ശശിതരൂര്‍ ഇക്കാര്യത്തില്‍ ബോധവല്‍ക്കരണവും നടപടികളും
സ്വീകരിക്കുമെന്നു കരുതുന്നു.ബോസ്റ്റണ്‍ നഗരിയുമായി തിരുവനന്തപുരത്തിനു
നാഗരികബാന്ധവം(സൗഹൃദം) പ്ലാന്‍ ചെയ്യൂന്ന തരൂരിന്‍ ഇക്കാര്യത്തിലും
കുറേ ചെയ്യാന്‍ കഴിയട്ടെ.അതിനായി കൂട്ടുകാരും ബോധവല്‍ക്കരണം തുടങ്ങുക