2009 ഏപ്രിൽ 30, വ്യാഴാഴ്‌ച

ഭീകരരും ഭീകരപ്രവര്‍ത്തനവും ശരീരത്തിനുള്ളിലും


ഭീകരരും ഭീകരപ്രവര്‍ത്തനവും ശരീരത്തിനുള്ളിലും

ലോകമെമ്പാടും ഭീകരരും ഭീകരപ്രവര്‍ത്തനവുമാണ്.
മനുഷ്യശരീരത്തിന്‍റെ കഥയും വ്യത്യസ്ഥമല്ല.മിത്രം
എന്നു വിചാരിച്ചിരുന്നവര്‍ പെട്ടെന്നു ശത്രുക്കള്‍
ആകുന്നു. നാശനഷ്ടങ്ങള്‍ വരുത്തുന്നു.
പ്രാണവായു എന്നു നാം പറയുന്ന ഓക്സിജന്‍
രൂപാന്തരം പ്രാപിച്ചു ശരീരകോശങ്ങളേയും കലകളേയും
നശിപ്പിച്ചു രോഗാവ്സ്ഥകള്‍ സൃഷ്ടിക്കുന്നു.നമ്മെ
മരണത്തിലേക്കു നയിക്കുന്നു.ജര,നര,തിമിരം,രക്തക്കുഴല്‍
രോഗം(അഥിറോസസ്ക്ലെറോസ്സിസ്), ഹൃദ്രോഗം,വൃക്ക രോഗം
തുടങ്ങി കാന്‍സറിനു വരെ കാരണം ഓക്സിജന്‍ രൂപാന്തരം
വന്നുണ്ടാകുന്ന ഫ്രീറാഡിക്കിള്‍ എന്ന സ്വതന്ത്രകണികള്‍ ആണ്.

ഇവയെ നശിപ്പിക്കാന്‍ ആന്‍റി ഓക്സിഡന്‍റ് എന്ന
നിരോക്സികാരികളെ പ്രകൃതി തന്നെ നമുക്കു തരുന്നുണ്ട്.
നാമതു മനസ്സിലാക്കി അവയെ പ്രയോജനപ്പെടുത്തണമെന്നു മാത്രം.

പ്രാണവായു ചെയ്യുന്ന ദോഷം മനസ്സിലാക്കാന്‍ അന്തരീക്ഷത്തില്‍
മുറിച്ചു വയ്ക്കുന്ന ഒരാപ്പിളിനോട് അതെങ്ങനെയാണു
പെരുമാറുന്നതെന്നു കാണുക


ഇരുമ്പു തുരുമ്പിക്കുന്നതും ഓക്സിജന്‍റെ ഭീകരപ്രവര്‍ത്തനത്താലാണ്.

സര്‍വ്വവ്യാപികളാണ്
സ്വതന്ത്രകണികളായ ഫ്രീ റാഡിക്കളുകള്‍.
ഈശ്വരനെപ്പോലെ തൂണിലും തുരുമ്പിലും പുകയിലും പൊടിയിലും
വറുത്തതിലും പൊരിച്ചതിലും ഫാസ്റ്റ് ഫുഡ്ഡിലും അവ കാണപ്പെടുന്നു.
നാം ശ്വസിക്കുന്ന വായുവിലടങ്ങിയിരിക്കുന്ന ഓക്സിജനില്‍ 1-2 ശതമാനം
ഇണപിരിഞ്ഞ ഇലക്ട്രോണുകള്‍ അടങ്ങിയ ശക്തിയേറിയ 'റീ ആക്ടീവ്
ഓക്സിജന്‍ സ്പീഷീസ്' എന്നയിനം ഫ്രീ റാഡിക്കലുകളാണ്.
ഒന്നോ അതിലധികമോ ഇണപിരിഞ്ഞ തന്മാത്രകള്‍ അടങ്ങിയ
രാസഘടകങ്ങളാണ്ഫ്രീ റാഡിക്കിളുകള്‍

ചയാപചയ(മെറ്റബോളിക്) പ്രവര്‍ത്തനങ്ങളാല്‍ ശരീരത്തിനുള്ളില്‍
നിരന്തരം ഫ്രീ റാഡിക്കളുക ള്‍നിര്‍മ്മിക്കപ്പെട്ടു കൊണ്ടിരിക്കും.
ഇണപിരിഞ്ഞ സംഭ്രാന്തരായ ഈ കണികകള്‍ നോണ്‍ റാഡിക്കല്‍
വസ്തുക്കളായ ഡി.എന്‍ ഏ, പ്രോട്ടീന്‍,കാര്‍ബോഹൈഡ്രേറ്റ്
എന്നിവയില്‍ നിന്നും ഇലക്ട്രോണുകളെ ആകര്‍ഷിച്ചെടുത്ത് അവയെ
അസ്ഥിരങ്ങളാക്കും.തുടര്‍ന്നാണ് ജര,നര,തിമിരം,രക്തക്കുഴലുകള്‍ക്കു
കട്ടി കൂടല്‍,ഹൃദ്രോഗം,വൃക്കരോഗം,കാന്‍സര്‍ തുടങ്ങിയവ
ഉടലെടുക്കുന്നത്.

ഓക്സിജന്‍റെ അസ്ഥിരഘടകങ്ങള്‍ സൂപ്പര്‍ ഓകസൈഡ് ആനയോണ്‍,
ഹൈഡ്രോക്സില്‍ റാഡിക്കിള്‍, ഹൈഡ്രജന്‍ പെറോക്സൈഡ് എന്നിവ
ആണ്.ഓക്സിജന്‍ മോളിക്ക്യൂളില്‍ ഒരിലക്ട്രോണ്‍ കൂടിയാല്‍ സൂപ്പര്‍
ഓക്സൈഡ്.രണ്ടെണ്ണം കൂടിയാല്‍ ഹൈഡ്രജന്‍ പെറോക്സൈഡ്.
മൂന്നെണ്ണം കൂടിയാല്‍ ഹൈഡ്രജന്‍ റാഡിക്കിള്‍. ഇതിനാണേറ്റവും
ശക്തി. നാലെണ്ണം കൂടിയാല്‍ വെള്ളം.അതു മാത്രമാണ് ദോഷം ചെയ്യാത്ത,
എന്നാല്‍ ഏറെ ഗുണം ചെയ്യുന്ന ഓക്സിജന്‍ ശങ്കരവസ്തു.
(Manoj corrects
“മൂന്നെണ്ണം കൂടിയാല്‍ ഹൈഡ്രജന്‍ റാഡിക്കിള്‍. ഇതിനാണേറ്റവും ശക്തി.“
ഹൈഡ്രോക്സില്‍ റാഡിക്കളല്ലേ ശരി.
ഹൈഡ്രജന്‍ റാഡിക്കളും ഹൈഡ്രോക്സില്‍ റാഡിക്കളും തമ്മില്‍ വ്യത്യാസമുണ്ടല്ലോ.)

മലിനവായു,പുക,ഭക്ഷണപാനീയങ്ങള്‍,സൂര്യരശ്മി,അണുവികരണം,
സിഗററ്റുവലി,കീടനാശിനികള്‍,ജീവിതസമ്മര്‍ദ്ദം,ഉറക്കക്കുറവ്,വ്യായാമക്കുറവ്

എന്നിവ ഫ്രീറാഡിക്കലുകളെ സൃഷ്ടിക്കുന്നു.ചപയാപചയം(മെറ്റബോളിസം,)
ഫാഗോസൈറ്റോസ്സിസ്(രോഗാണുക്കല്‍,ചത്തടിഞ്ഞ കോശങ്ങള്‍ എന്നിവയെ
വിഴുങ്ങല്‍,)ലൈപിഡ് പെറോക്സിഡേഷന്‍,ഇന്‍ഫ്ലമേഷന്‍,എന്‍സൈം
പ്രവര്‍ത്തനങ്ങള്‍ എന്നിവ ശരീരത്തിനുള്ളില്‍ ഫ്രീ റാഡിക്കിലുകളെ
നിര്‍മ്മിക്കുന്നു.





ഫ്രീറാഡിക്കലുകള്‍ എപ്പോഴും ദോഷം ചെയ്യില്ല.
ശ്വാസോച്ഛാസം,മെറ്റബോളിസം,വിഷവസ്തു നിര്‍വ്വീര്യകരണം
എന്നിവയ്ക്കു ഫ്രീ റാഡിക്കലുകള്‍ വേണം.ഒരു നിശ്ചിത
അളവില്‍ കൂടിയാല്‍ മാത്രം അവ ദോഷം ചെയ്യും.
ശരീരം തുടര്‍ച്ചയായി റീആക്റ്റീവ് ഓക്സിജന്‍ സ്പീഷീസ്സിനെ
നിര്‍മ്മിക്കുന്നതിനാല്‍ അവയെ നിര്‍വ്വീര്യമാക്കാന്‍
പ്രകൃതി നിരോക്സികാരികള്‍(ആന്റിഓക്സിഡന്റുകള്‍)
എന്നയിനം വസ്തുക്കളെ നിര്‍മ്മിച്ചു.ഫ്രീ റാഡിക്കിള്‍
ഉണ്ടാക്കുന്ന ദുഷ്ഫലങ്ങളെ ഇവ ഇല്ലായ്മ ചെയ്യുന്നു.
ഇണപിരിഞ്ഞ ഇലക്ടോണുകളെ ദാനം ചെയ്യുന്ന
ദാനശീലരായ മഹാബലികളാണ് ആന്‍റിഓക്സിഡന്‍റുകള്‍

ആന്‍റി ഓക്സിഡന്‍റുകള്‍ പലവിധമുണ്ട്.
ഫ്രീ​റാഡിക്കലുകളുടെ സൃഷ്ടിയെ തടയുന്നവയും
അവയുടെ പ്രവത്തങ്ങളെ തടയുന്നവയും ഉണ്ട്.
സൂപ്പര്‍ ഓക്സൈഡ് ഡിസ്മൂട്ടേസ്, ഗ്ലൂട്ടാതയോണ്‍
പെറോക്സിഡേസ്, കാറ്റലേസ് എന്നിവ എന്‍സൈമുകളായ
നിരോക്സികാര്‍കളാണ്.
എന്‍സൈമുകള്‍ അല്ലാത്തവ രണ്ടിനം.
വൈറ്റമിന്‍ സി,ഈ, ബീറ്റാ കരോട്ടിന്‍ എന്നിവ ആദ്യ ഇനം.
മൈക്രോനുട്രിയന്‍സ് എന്നറിയപ്പെടുന്ന സിങ്ക്,സെലിനിയം
എന്നിവ രണ്ടാമത്തെ ഇനം.

അഥിറൊസ്ക്ലെറോസ്സിസ്, പ്രമേഹം, ചില ത്വക് രോഗങ്ങള്‍
ജരാനരകള്‍, ചില നേത്ര രോഗങ്ങള്‍,ചിലയിനം കാന്‍സര്‍
എന്നിവയെ ആന്‍റിഓക്സിഡന്‍റ് കഴിച്ചു തടയാം.ലോ ഡെന്‍സിറ്റി
ലൈപ്പോപ്രോട്ടീന്‍ എന്നയിനം കൊഴുപ്പ് ഓക്സിഡൈസ്ഡ് ലോ
ഡെന്‍സിറ്റി ലൈപ്പോപ്രോട്ടീന്‍ ആയി രൂപാന്തരപ്പെടുമ്പോഴാണ്
അഥിരോസ്ക്ലെറോസ്സിസ് ഉടലെടുക്കുക.
തുടര്‍ന്നു ഹൃദയം,വൃക്ക,തലച്ചോര്‍ തുടങ്ങിയ ഭാഗങ്ങളിലെ
രക്തക്കുഴലുകളില്‍ തടസ്സം
വന്നാണ് ഹൃദയാഘാതം,പക്ഷവധം, മൂത്രം ഉണ്ടാകാതെ
വരുക എന്നിവ സംഭവിക്കുക.

ബീറ്റാ കരോട്ടീന്‍, വൈറ്റമിന്‍ സി,ഈ എന്നീ വൈറ്റമിനുകള്‍
എന്നിവ കഴിച്ചാല്‍ അഥിരോസ്ക്ലെറോസ്സിസിനെ തടയാം.

പ്രമേഹരോഗികളില്‍ ഉണ്ടാകുന്ന റട്ടിനോപ്പതി,നെഫ്രോപ്പതി
മൂത്രം ഉണ്ടാകാതെ വരല്‍ എന്നിവയ്ക്കു കാരണം ഫ്രീ
റാഡിക്കിളുകളാണ്.അതിനാല്‍ പ്രമേഹരോഗികള്‍ ധാരാളം
ആന്‍റി ഓക്സിഡന്‍റുകള്‍ കഴിക്കണം.
ഇന്‍ഫ്ലമേഷന്‍, ജരാനരകള്‍,
തിമിരം,പാര്‍ക്കിന്‍സോണിസം എന്നിവയെ തടയാനും
ആന്‍റി ഓക്സിഡന്‍റുകള്‍ കഴിക്കണം.

പഴക്കം ആകാത്ത പച്ചക്കറികള്‍,ഇലക്കറികള്‍,രണ്ടു ദിവസ്സത്തില്‍
കൂടുതല്‍ ആകാത്ത പഴം എന്നിവയില്‍ ധാരാളം നിരോക്സികാരികള്‍
ഉണ്ട്.
നെല്ലിക്കയിലും ചെറുനാരങ്ങയിലും അവ ധാരാളം ഉണ്ട്.

ഈ സത്യം നമ്മുടെ മുനിമാര്‍ക്കറിയാമായിരുന്നു.
ജരാനരകളെ തടയാന്‍ ച്യവനമഹര്‍ഷി സൃഷ്ടിച്ചെടുത്ത
ച്യവനപ്രാശം ലേഹ്യത്തില്‍ പ്രധാന ഘടകം നെല്ലിക്കയായിരുന്നു.

പക്ഷേ ഇന്നു മാര്‍ക്കറ്റില്‍ കിട്ടുന്നവയില്‍ മത്തങ്ങാ,കുമ്പളങ്ങ
എന്നിവയുംക്യാബേജും
ആണെന്നോര്‍ക്കുക.

Manoj adds
ഓക്സിഡേറ്റീവ് സ്ട്രെസ്സിനോടൊപ്പം ഈ അടുത്തായി നൈട്രോസെറ്റീവ് സ്ട്രെസ്സ് കൂടി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. റിയാക്ടീവ് ഓക്സിജന്‍ സ്പീഷീസ് (ROS) പോലെ റിയാക്ടീവ് നൈട്രജന്‍ സ്പീഷീസും (RNS) ഒരു പരിധി കഴിഞ്ഞാല്‍ അപകടകാരി തന്നെ. രണ്ടിന്റെതും ഫ്രീറാഡിക്കള്‍ പ്രവര്‍ത്തനം തന്നെ. ഓക്സിജന്‍ സുപ്പര്‍ ഓക്സൈഡ് ആയാലേ അപകടമുണ്ടാകൂ. എന്നാല്‍ നൈട്രിക്ക് ഓക്സൈഡ് (NO) ഫ്രീറാഡിക്കളായതിനാല്‍ അതിന്റെ അളവ് ശരീരത്തില്‍ കൂടിയാല്‍ ഓക്സിഡേറ്റീവ് സ്ട്രെസ്സിന്റെ അതേ ഉപദ്രവം തന്നെ സംഭവിക്കും.
[വായനക്കാര്‍ NOയെ അറിയാതിരിക്കില്ല... വയാഗ്ര കഴിക്കുമ്പോള്‍ ലിംഗോദ്ധാരണത്തെ സഹായിക്കുന്നത് ഈ NO ആണ്, 1999ല്‍ വൈദ്യ ശാസ്ത്രത്തിലെ നോബല്‍ സമ്മാനം ലഭിച്ചത് നൈട്രിക്ക് ഓക്സൈഡിന്റെ ശരീരത്തിനുള്ളിലെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പഠനത്തിനാണ്]

2009 ഏപ്രിൽ 29, ബുധനാഴ്‌ച

വൈദ്യപരിശോധന കഴിഞ്ഞു മതി വിവാഹം

യാതൊരു മുന്‍ പരിചയവും ആവശ്യമില്ലാത്ത
അഥവാ അതുണ്ടെങ്കില്‍ വലിയൊരു ന്യൂനതയായി
കണക്കാക്കുന്ന ഏക രംഗമാണ് വിവാഹം.

എല്ലാ സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ ജോലികള്‍ക്കും
പല സ്വകാര്യജോലികള്‍ക്കും അതിനു ചേരുന്ന
ആളിനു ശാരീരിക തകരാര്‍ ഇല്ല എന്നു കാട്ടുന്ന
മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണം.അതിനു
വൈദ്യപരിശോധനയും വേണ്ടി വരും.വിദേശത്തു
പോകാന്‍ പാസ്പോര്‍ട്ട് വേണമെങ്കിലും മെഡിക്കല്‍
സര്‍ട്ടിഫിക്കേറ്റ് വേണം.എന്നാല്‍ ജീവിതകാലം
മുഴുവന്‍ നീണ്ടു നില്‍ക്കുന്ന വിവാഹജീവിതത്തിലേക്കു
പ്രവേശിക്കാന്‍ വൈദ്യപരിശോധനയും സര്‍ട്ടിഫിക്കേറ്റും
ഒരു സമൂഹത്തിലും ആരും നിര്‍ബന്ധമാക്കിയിട്ടില്ല.

വിവാഹത്തിനു മുമ്പു വൈദ്യപരിശോധന നടത്തിയിരുന്നു
എങ്കില്‍ കണ്ടു പിടിച്ചു പരിഹരിക്കാമായിരുന്ന ചില കേസുകളെ
ക്കുറിച്ചുള്ള വിവരം ഞാന്‍ 4 ബ്ലോഗ്കളിലായി നല്‍കിയിരുന്നു:

1. ടെസ്റ്റിക്കുലാര്‍ ഫെമിനൈസേഷന്‍ സിന്‍ഡ്രോം.
(വൃഷണം സ്ത്രീഹോര്‍മണുകളെ ഉല്‍പ്പാതിപ്പിക്കുന്ന
അവസ്ഥ.സ്ത്രൈണഭംഗി കാണും.പക്ഷേ ഗര്‍ഭപാത്രം
കാണില്ല)

2.യോനീനാളത്തിലെ ഫഫൈബ്രോയിഡ്
മുഴ.
(ലൈംഗീകബന്ധം സാധ്യമല്ലാത്ത അവസ്ഥ)

3.സുഷിരമില്ലാത്ത കന്യാചര്‍മ്മം.
(ഇംപെര്‍ഫൊറേറ്റ് ഹൈമന്‍.ആര്‍ത്തവരക്തസ്രാവം വെളിയില്‍
വരില്ല.ലൈംഗീകബന്ധം നടക്കില്ല.)

4. പുറകോട്ടു മാറാത്ത അഗ്രചര്‍മ്മം.
(ഫൈമോസ്സിസ്)

ഇവരെല്ലാം ഇന്നും ജീ​വിച്ചിരിക്കുന്ന വ്യക്തികളാണ്.
രഹസ്യസ്വഭാവം നിലനിര്‍ത്താന്‍ പേരു വെളിപ്പെടുത്തിയില്ല
എന്നു മാത്രം

അംഗവൈകല്യങ്ങളും രോഗങ്ങളും വിവാഹത്തിനു ശേഷം
മാത്രമാവാം കണ്ടുപിടിക്കപ്പെടുക.ലൈംഗീക ബന്ധം നടക്കുമെങ്കില്‍
വിവാഹമോചനം അനുവദനീയമല്ല.ആദ്യഭാര്യ ജീ​വിച്ചിരിക്കുമ്പോള്‍
രണ്ടാം വിവാഹം പല സമൂഹത്തിലും അനുവദിക്കപ്പെടില്ല.വിവാഹത്തിനു
മുമ്പുള്ള വൈദ്യപരിശോധന് പലപ്പോഴും പ്രശ്നങ്ങള്‍ ഒഴിവാക്കും.
പൊതുവായ ആരോഗ്യനിലയും ഉല്‍പ്പാദനവ്യൂഹത്തിന്‍റെ ആരോഗ്യ നിലയും
അവലോകനം ചെയ്യപ്പെടും.



കൗമാരത്തില്‍ പലപെണ്‍കുട്ടികള്‍ക്കും അമിതരക്തസ്രാവം(മെനോറേജിയാ)
കാണും.തുടര്‍ന്നവര്‍ അനീമിയാ പിടിച്ചു വിളറി പച്ചകൂമ്പാള പോലെ വിളറും.
ഹീമോഗ്ലോബിന്‍പത്തില്‍ താഴെയാവും.ഇത്തരം കുടികള്‍ ഇരുമ്പടങ്ങിയ
ഔഷധം കഴിക്കണം.മലം പരിശോധിച്ചു കൃമി-വിര ബാധകള്‍ കണ്ടെത്തണം.
അവ കണ്ടാല്‍ ഔഷധം കഴിച്ച് അവയെ നശിപ്പിക്കണം.

വ്യായാമക്കുറവ്,ബേക്കറി-ഫാസ്റ്റ് ഫുഡ് ഭക്ഷണം എന്നിവയാല്‍ പല
പെണ്‍കുട്ടികള്‍ക്കും അമിത വണ്ണം കാണപ്പെടുന്നു.ഇത്തരക്കാരില്‍
പി.സി.ഓ.ഡി(പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം) എന്ന അവസ്ഥ
കാണപ്പെടുന്നു.ശാരീരികപരിശോധന,അള്‍ട്രാസൗണ്ട് പരിശോധന,
ഹോര്‍മോണ്‍ പരിശോധന എന്നിവ വഴി അതു കൃത്യമായി
കണ്ടെത്താം.ആര്‍ത്തവം തുടങ്ങാതിരിക്കുക,ശുഷ്കമായിരിക്ക
,ക്രമം തെറ്റിവരുക,അമിത രോമവളര്‍ച്ച,പൊടി മീശ.മുഖത്തും
ദേഹത്തും കാരകള്‍,സ്തനങ്ങള്‍ക്ക് അമിത വലിപ്പം തുടങ്ങിയവയാണു
ലക്ഷണം.അമിതവണ്ണമില്ലാത്തവരിലും പി.സി.ഓ.ഡി കാണപ്പെടാം.
വണ്ണം കൂടിയവര്‍ക്കുള്ള ചികില്‍സ വണ്ണം കുറയ്ക്കുക എന്നതാണ്.
സ്കിപ്പിങ്ങ് ഇത്തരക്കാര്‍ക്കു പറ്റിയ വ്യായാമമാണ്.ഔഷധം
തുടര്‍ച്ചയായി കഴിക്കേണ്ടി വരും.പ്ര്‍ആമേഹത്തിനുള്ള ഗുളികകള്‍
ഇത്തരക്കാര്‍ക്കു നല്‍കാറുണ്ട്.

സ്തനങ്ങള്‍ തമ്മിലുള്ള വലിപ്പവ്യത്യാസം ,ലിംഗവലിപ്പം
എന്നിവയെക്കുറിച്ചു പല ചെറുപ്പക്കാരും തെറ്റായ ധാരണകള്‍
വച്ചു പുലര്‍ത്താറുണ്ട്.അവ മാറ്റിയെടുക്കാന്‍
വിവാഹത്തിനു മുമ്പുള്ള പരിശോധന്‍ സഹായിക്കും.
ലിംഗവലിപ്പവും ലൈഗീകശേഷിയും തമ്മില്‍ ബന്ധമില്ല.
കാലുകുറുകിയവര്‍ക്കും കാലിനു നീളം കൂടിയവര്‍ക്കും
സഞ്ചരിക്കാന്‍ കഴിയുമല്ലോ.

പല യുവതീ-യുവാക്കളിലും തൊലിപ്പുറത്തു ചുണങ്ങ്,പുഴുക്കടി,ചൊറി
തുടങ്ങിയ ത്വക് രോഗങ്ങള്‍ കാണാറുണ്ട്.പ്രത്യേകിച്ചും അമിതമായി
വിയര്‍ക്കുന്നവരില്‍.ഹോസ്റ്റലുകളില്‍ താംസ്സിച്ചിരുന്നവരില്‍ തുടയിടുക്കില്‍
ഫംഗസ്സ് (പുഴുക്കടി) കാണാറുണ്ട്.ഇത്തരം രോഗങ്ങള്‍ വിവാഹത്തിനു
മുമ്പു ചികില്‍സിച്ചു മാറ്റണം.

ജന്മനായുള്ള ഹൃദ്രോഗം,വാതപ്പനി കൊണ്ടുള്ള ഹൃദ്രോഗം ഇവ
കണ്ടെത്താന്‍ വൈദ്യ പരിശോധന സഹായിക്കും.ഇത്തരം രോഗങ്ങള്‍
ശസ്ത്രക്രിയ വഴി പരിഹരിക്കാം.അങ്ങിനെ പരിഹരിക്കാന്‍
പറ്റാത്തവയെങ്കില്‍ വിവാഹം വേണ്ടെന്നു വയ്ക്കണം.
യോനീനാളം.ഗര്‍ഭപാത്രം,അണ്ഡാശയം ഇവ ഇല്ലാത്ത യുവതികള്‍
ഉണ്ട്.അള്‍ട്രാസൗണ്ട് പരിശോധന വഴി ഇവകണ്ടെത്താം
.അങ്ങിനെയുള്ളവര്‍ക്ക് വന്ധ്യരായ പുരുഷന്മാരെ തന്നെ
കണ്ടെത്തുകയാവും നല്ലത്.ദത്തെടുക്കല്‍ വഴി അവര്‍ക്കു
കുട്ടികളെ വളര്‍ത്തുകയും ആവാം.രണ്ടു ഗര്‍ഭപാത്രം
 
Double Uterus

തുടങ്ങിയ വൈകല്യം കണ്ടെത്തിയാല്‍ ശസ്ത്രക്രിയ വഴി
പരിഹാരം തേടാം.ശരീര ശുചിത്വം നോക്കേണ്ടതെങ്ങിനെ
എന്നും ഡോക്ടര്‍ പറഞ്ഞു മന്‍സ്സിലാക്കും.

ഗര്‍ഭം ധരിക്കാന്‍ സാധ്യത ഉള്ളതും ഇല്ലാത്തതും ആയ
ദിനങ്ങള്‍ മന്‍സ്സിലാക്കണം.ഗര്‍ഭം ധരിച്ചിട്ട് അലസ്സിപ്പിച്ചു
കളയുന്നതിലും നന്ന്‍ ഗര്‍ഭം ധരിക്കാതെ നോക്കയാണ്.
ആദ്യ ഗര്‍ഭം അലസ്സിപ്പിക്കരുത്.പിന്നീട് ഗര്‍ഭം ധരിച്ചില്ല
എന്നു വരാം.വേണ്ടാത്ത ഗര്‍ഭം 15 ദിവസത്തിനുള്ളില്‍
അലസ്സിപ്പിക്കണം.

രക്തഗ്രൂപ്പ്.ആര്‍ എച്ച് ഘടകം എന്നിവയും അറിഞ്ഞു
വയ്ക്കണം.ഒരേ ഗ്രൂപ്പ് രക്തം ഉള്ളവര്‍ തമ്മില്‍ വേണം
വിവാഹം എന്നൊന്നുമില്ല.ഒരേ ഗ്രൂപ്പാണെങ്കില്‍ രക്തം
സ്വീകരിക്കേണ്ടിവന്നാല്‍ എളുപ്പം ഉണ്ടെന്നു മാത്രം.
ആര്‍. എച്ച് വൈജാത്യം ഉണ്ടെങ്കിലും ആദ്യ കുഞ്ഞിനു
പ്രശ്നം വരില്ല.അടുത്ത കുഞ്ഞിനു കുഴപ്പം വരാതിരിക്കാന്‍
ആന്റി ഡി.കുത്തിവയ്പ്പെടുക്കേണ്ടി വരും എന്നു മാത്രം.

യുവാക്കളും ശാരീരികപരിശോധനയ്ക്കു വിധേയരാകണം.
ലിംഗവലുപ്പത്തെക്കുറിച്ചു പേടിക്കേണ്ട.ചിലരില്‍ ഒരു
വൃഷണമേ കാണുകയുള്ളു.രണ്‍റ്റാമത്തേത് ഉദരത്തിലാവും.
അതു ശസ്ത്രക്രിയ വഴി എടുത്തു കളയണം.ചിലര്‍ക്കു
വൃഷണ സഞ്ചിയില്‍ പിടഞ്ഞ നീലിനികള്‍ കാണും
അത്തരക്കാരി ല്‍ബീജചലനം മന്ദഗതിയില്‍
ആണെന്നു വരാം.അത്തരക്കാര്‍ പുക വലിയ്ക്കരുത്.
ശസ്ത്രക്രിയ വഴി നീലിനികള്‍ കെട്ടിയിട്ടാല്‍ ബീജങ്ങളുടെ
ചലനശക്തി കൂടും.

വിവാഹത്തിനു മുമ്പു ശുക്ലപരിശോധന നടത്തി

ഉല്‍പ്പാദനക്ഷമത ഉറപ്പാക്കാം.ലൈംഗീക ബന്ധത്തില്‍
ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ രക്ത പരിശോധന വഴി
രതീജന്യരോഗങ്ങള്‍ പിടിപെട്ടിട്ടില്ല എന്നുറപ്പു വരുത്തണം.
രക്തത്തില്‍ തകരാര്‍ ഉണ്ടെങ്കില്‍ അനുയോജ്യ ചികില്‍സ
എടുക്കണം.അഗ്രചര്‍മ്മം പുറകോട്ടു മാറാത്ത ,
ഫൈമോസ്സിസ് എന്നയവസ്ഥ ഉണ്ടെങ്കില്‍ സുന്നത്ത്
ചെയ്യിക്കണം. പുരുഷനിലേയും സ്ത്രീയിലേയും
കാന്‍സര്‍ബാധയെ സുനത്ത് തടയും.

ചിലരില്‍ ബീജം മുഴുവന്‍ മരിച്ചു കാണപ്പെടും
(നെക്രോസ്പെര്‍മിയാ.)ചിലരില്‍ ബീജം
കാണില്ല(അസ്സൂവോസ്പെമിയാ) രണ്ടിനും ചികില്‍സ ഇല്ല.
ഗര്‍ഭപാത്രം ഇല്ല എന്നതുപോലെ വൈകല്യം ഉള്ള ഒരു
യുവതിയെ കണ്ടെത്തി വിവാഹം കഴിച്ച് ഒന്നോ അതിലധികമോ
കുഞ്ഞുങ്ങളെ ദത്തെടുത്തു വളര്‍ത്തുകയാവും കരണീയം.

ചുരുക്കത്തില്‍ വിവാഹത്തിനു മുമ്പു യുവതിയും
യുവാവും വൈദ്യപരിശോധന്യ്ക്കു വിധേയരാകണം

2009 ഏപ്രിൽ 28, ചൊവ്വാഴ്ച

മെക്സിക്കന്‍ പന്നിപ്പനിയെ പേടിക്കണമോ?

മെക്സിക്കന്‍ പന്നിപ്പനിയെ പേടിക്കണമോ
?

പകര്‍ച്ചവ്യാധികള്‍ക്കു നാം മലയാളികള്‍ പണ്ടു "നടപ്പുദീനം" എന്നാണ്
പറഞ്ഞിരുന്നത്.മസൂരി,കോളറ തുടങ്ങിയവ ഉദാഹരണം. എം.ടി
യുടെ അസ്സുരവിത്തിലെ കഥ നടക്കുന്നതു ഒരു നടപ്പു ദീനത്തിന്‍റെ
തേര്‍വാഴ്ച്ച്ക്കാലത്താണ്.മരിക്കും മുമ്പുതന്നെ നടപ്പു ദീനം വന്നവരെ
കുഴിച്ചിടുകയും ദഹിപ്പിക്കയും ചെയ്തിരുന്നുവത്രേ.

അങ്ങിങ്ങുമാത്രം വല്ലപ്പോഴും കാണപ്പെടുന്ന പകര്‍ച്ചവ്യാധി സ്പൊറാഡിക്.
മുണ്ടിനീരുദാഹരണം.സ്ഥിരമായി ഒരു പ്രദേശത്തു കാണപ്പെടുന്നത് എന്‍ഡമിക്.
ചവറ മുതല്‍ ചേര്‍ത്തല വരെയുള്ള തീരപ്രദേശത്തു മന്ത് എന്‍ഡകിക് ആയിരുന്നു.
പെട്ടെന്നു നാട്ടിലെങ്ങും പടര്‍ന്നു പിടിക്കുന്നത് എപ്പിഡമിക്.പണ്ടു കണ്ടിട്ടില്ലാത്ത
ചിക്കന്‍ഗുനിയായും ഡങ്കിയും അടുത്തകാലത്ത് എപ്പിഡമിക്കുകള്‍ ആയി കേരളത്തില്‍
അവതരിച്ചു. ഭൂഖണ്ഡങ്ങളില്‍ പടര്‍ന്നു കയറുന്നത് പാന്‍ഡമിക്.എയിഡ്സ് പാന്‍ഡമിക്കും
അതേ സമയ്ം തന്നെ എന്‍ഡമിക്കും ആണ്.
ഫ്ലൂ

ഏ.ബി.സി എന്നിങ്ങനെ മൂന്നിനം വ്യത്യസ്ത വൈറസുകള്‍ കൊണ്ടുണ്ടാകുന്ന പകര്‍ച്ചപ്പനിയാണ്
ഫ്ലൂ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്‍ഫ്ലുവന്‍സാ.ഏ വിഭാഗം പാന്‍ഡമിക്കുകള്‍
ഉണ്ടാക്കുന്നതില്‍ കുപ്രസിദ്ധി നേടിയവയാണ്.കുളിര്‍,പനി,ക്ഷീണം,പേശിവേദന, ചുമ
എന്നിവയാണു ലക്ഷണങ്ങള്‍.ഒരാഗോളരോഗമാണ് ഫ്ലൂ.എല്ലാ രാജ്യങ്ങളിലും കാണപ്പെടുന്നു.
കോടിക്കണക്കിനു മനുഷ്യരെ രോഗികളാക്കും.പെട്ടെന്നാണ് രോഗം പ്രത്യക്ഷപ്പെടുക.പലരിലും
ലക്ഷണങ്ങള്‍ കാണില്ല.(സബ് ക്ലിനിക്കല്‍ രോഗം)10-15 കൊല്ലം കൂടുമ്പോള്‍ പാന്‍ഡമിക്കുകള്‍
ഉണ്ടാക്കും.1917-19, 1957,1968,1977 കാലങ്ങളില്‍ പാന്‍ഡമിക്കുകള്‍ ഉണ്ടായി.

കുട്ടികളെയാണ് ഫ്ലൂ ആദ്യം പിടികൂടുക.സ്ക്ലൂളുകളില്‍ ഹാജര്‍നില
കുറയും.പിന്നീട് മുതിര്‍ന്നവരെ പിടികൂടും.ഓഫീസ്സുകളിലും
ഫാക്ടറികളിലും ഹാജര്‍ കുറയും.ആശുപത്രികളില്‍ ക്യൂ കൂടും
.മുറികള്‍ നിറയും.സ്മൂഹത്തിലുള്ളവരില്‍ 10-50 ശതമാനത്തിനും
പനി പിടിക്കും.3-4 ആഴ്ചകള്‍ കൊണ്ടു പനിബാധ കുറഞ്ഞു തുടങ്ങും.
രോഗം പരത്തുന്ന വൈറസ് പന്നി,കുതിര,ചിലയിനം പക്ഷികള്‍
എന്നിവയില്‍ താവളം അടിയ്ക്കുന്നു.
എ (എച്ച് -1 എന്‍ -1) ഏ( എച്ച്-3 എന്‍-3) ബി എന്നീ മൂന്നിനം
വൈറസുകളാണ് ഫ്ലൂ പരത്തുക.1997 ല്‍ ഹോങ്കോങ്ങില്‍ നിന്നും
കണ്ടെത്തിയ ഇനമാണ് ഏ(എച്ച് 5എന്‍ 1) എന്നയിനം.
ഈ വൈറസ്സിനെക്കുറിച്ചുള്ള പഠനങ്ങള്‍ക്കിടയിലാണ് മ്യൂട്ടേഷന്‍
സംഭവിച്ച ഏ( എച്ച്1എന്‍1) എന്നയിനം വൈറസ്സിനെ കണ്ടെത്തിയത്.
മറ്റൊരു പാന്‍ഡമിക് ഉണ്ടാക്കാന്‍ കഴിയുന്ന വൈറസ് ആണിത്.

അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസ്സെസ് കണ്‍ട്രോള്‍,ലോകാരോഗ്യ
സംഘടന എന്നിവര്‍ ഇപ്പോള്‍ ഒരു വിഷമസന്ധിയിലാണ്.
വൈറസ്സിനെക്കുറിച്ചു മുന്നറിയിപ്പു നല്‍കി ജനത്തെ ജാഗരൂകരാക്കണമോ
,അടങ്ങിയൊതുങ്ങിക്കഴിഞ്ഞാല്‍ മതിയോ എന്നതാണ് അവര്‍ അഭിമുഖീകരിക്കുന്ന
മില്യണ്‍ ഡോളര്‍ ചോദ്യം. വൈറസ്സിന്റെ സ്വഭാവം മുന്‍ കൂട്ടി കൃത്യമായി
പ്രവചിക്കാനാവില്ല.നമ്മുടെ കാലാവസ്ഥാ നിരീക്ഷകരുടെ അവസ്ഥ.
മഴ പെയ്യുകയോ പെയ്യാതിരിക്കയോ ചെയ്യാം.മുന്നറിയിപ്പു നല്‍കി
ജനത്തെ ജാഗരൂകരാക്കാതെ പനി പടര്‍ന്നു പിടിച്ചാല്‍ അവര്‍
ഉത്തരവാദിത്വ ബോധം കാട്ടിയില്ല എന്ന വിമര്‍ശനം വരും.
നിരവധി നടപടികള്‍ നടപ്പിലാക്കി
പാന്‍ഡമിക് വരാതിരുന്നാല്‍ വെറുതെ ആളുകളെ പേടിപ്പിച്ചു,
അസൗകര്യം ഉണ്ടാക്കി,മോശമായ
സാമ്പത്തിക നില വീണ്ടും മോശമാക്കി എന്നൊക്കെ പരാതി വരാം.

എങ്കിലും 50 കൊല്ലത്തിനിടയില്‍ ഒരു വന്‍ ഫ്ലൂപാന്‍ഡമിക് സ്വാഭാവികം
എന്ന കണക്കു കൂട്ടലില്‍ ജനത്തെ ബോധവല്‍ക്കരിക്കാനാണത്രേ തീരുമാനം.
തെക്കും വടക്കും അമേരിക്കകള്‍, യൂക്കെ.സ്വീഡന്‍ ഇറ്റലി, കെനിയാ ചൈന,
ജപ്പാന്‍ എന്നിവിടങ്ങളില്‍ പന്നിപ്പനി കണ്ടു കഴിഞ്ഞു.ഇന്ത്യയിലും ഏതാനും
ദിവസങ്ങള്‍ക്കുള്ളില്‍ പനി പടര്‍ന്നു പിടിച്ചെന്നു വരാം.രോഗം ബാധിച്ച
രാജ്യങ്ങളില്‍ നിന്നും രോഗികള്‍ ഇന്ത്യയിലേക്കു പറന്നെത്താം എന്നതാണു
കാരണം.സാധാരണ ഫ്ലൂവിന്‍റെ
ലക്ഷണങ്ങള്‍ മാത്രമേ കാണുകയുള്ളു.മഴക്കാലം ആരംഭിക്കുമ്പോള്‍ നമ്മുടെ
നാട്ടില്‍ പടര്‍ന്നു പിടിക്കുന്ന വൈറല്‍ പനി പോലൊരെണ്ണം. പക്ഷേ മരണനിരക്കു
കൂടുതലായെന്നു വരാം.

നിങ്ങള്‍ ചെയ്യേണ്ടത്


കഴിയുന്നതും വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടുക
പൊതുസ്ഥലങ്ങളില്‍ പോകുമ്പോല്‍ മാസ്ക് ധരിക്കുക
അനാവശ്യ യാത്രകള്‍ ഒഴിവാക്കുക
രോഗലക്ഷണം കണ്ടാല്‍ വൈദ്യ സഹായം തേടുക
Avoid people who are sick - keep a distance from them.
Stay home if you are sick. Don’t spread germs.
Cover your mouth and nose with a tissue when coughing or sneezing.
Wash your hands frequently and wash them well.
Avoid touching your eyes, nose or mouth.
Germs are often carried on your hands.