2009, ഏപ്രിൽ 12, ഞായറാഴ്‌ച

ശങ്കു-ശങ്കര-ശങ്കര്‍ ചരിതം

ശങ്കര മാഹാത്മ്യം

എം.ബി.ബി.എസ്സ് പാസ്സാകുമ്പോഴേക്കും നൂറ്റിരുപതില്‍പ്പരം പരീക്ഷകള്‍
എഴുതിയിട്ടുണ്ടാവും.
ഏതാണ്ട് അതിനടുത്ത് ഓറല്‍ അഥവാ വൈവയും പ്രാക്ടിക്കല്‍ പരീക്ഷകളും.
അക്ഷര മാലാ ക്രമത്തിനാണ്പരീക്ഷിക്കപ്പടാറ്.പേരിന്‍റെ ആദ്യാക്ഷരമായ
" എസ്സ്" അക്ഷരക്രമത്തില്‍ അവസ്സാനത്തോടടുപ്പിച്ചായതിനാല്‍
എല്ലാത്തവണയും ഏറെനേരം കാത്തിരിക്കേണ്ടി വരുമായിരുന്നു.
വലിയ ടെന്‍ഷന്‍ ആയിരുക്കും ഏറെ സമയം.

99 കാരനായ പിതാവ് ചൊള്ളാത്ത് ശങ്കുപ്പിള്ള അയ്യപ്പന്‍പിള്ള
പൂര്‍ണ്ണാരോഗ്യവാനായി ഇപ്പോഴും
ഓടിച്ചാടി, പരസഹായം കൂടാതെ,നടക്കുമ്പോള്‍ നാല്‍പ്പതില്‍
എനിക്കു രക്തസമ്മര്‍ദ്ദം തുടങ്ങി.
കുറേകൊല്ലം മുമ്പു വരെ ഞങ്ങള്‍ മൂന്നു തലമുറ-അഛന്‍,ഞാന്‍,മകന്‍-
എന്നിവര്‍ ശബരിമലക്കു തുടര്‍ച്ചയായി പോയിരുന്നു കരിമല കയറുമ്പോള്‍
ഏറ്റവും മുമ്പില്‍ പിതാവ്.രണ്ടാമത് ഏറെ പിന്നിലായി,
ഞാന്‍.അതിനും ഏറെ പിന്നില്‍ മകനും.

മക്കള്‍ അഥവാ മെഡിക്കല്‍ പഠനതിനാണു ചേരുന്നതെങ്കില്‍ കാത്തിരുന്നു
ടെന്‍ഷന്‍ അടിക്കേണ്ട എന്നു കരുതി
രണ്ടു പേരുടേയും പേരുകള്‍ മലയാളത്തില്‍ "അ"യിലും ഇംഗ്ലീഷില്‍
"ഏ" യിലും വരത്തക്ക വിധം
അജേഷ് എന്നും അഞ്ജു എന്നും നല്‍കി.
മലയാളം മീഡിയത്തില്‍ പോയാലും ഇംഗ്ലീഷ് മീഡിയത്തില്‍ പോയാലും
മുന്‍ പന്തിയില്‍ വരണം.രാജേഷ് ഖന്ന ഹിന്ദിചലച്ചിത്ര വേദിയില്‍ തിളങ്ങി നിന്ന കാലം.
ആദ്യത്തെ കണ്മണി,മകന്‍ 10.7.70 എന്നു പ്രാസമൊപ്പിച്ചുള്ള ദിനത്തില്‍ ജാതനാകുന്നു.

രാജേഷിലെ ആര്‍ നിഷ്കരുണംവെട്ടി മാറ്റി "അജേഷ്" എന്ന പേരുണ്ടാക്കി.
പുതിയ പേര്‍.
ആര്‍ക്കുമില്ലാത്ത പേര്‍.ശാന്തയും ഞാനും അഹങ്കരിച്ചു.
വിചിത്രമെന്നു പറയട്ടെ,കാനത്തിലും പൊന്‍‌കുന്നത്തുമുണ്ടായിരുന്ന
പല മാതാപിതാക്കളം
അവരുടെ കുട്ടികളുടെ പഴഞ്ചന്‍ പേര്‍ മാറ്റി ഞങ്ങളുടെ സൃഷ്ടിയായ
അജേഷ് കൈക്കലാക്കി ഞങ്ങളെ നിരാശരാക്കി.
ഇന്ന്‍ ഓട്ടോയ്ക്കും ബസ്സിനും ലോറിക്കും
എല്ലാം ആ പേര്‍.പേറ്റന്‍റ് എടുക്കാന്‍ സാധിച്ചില്ല.ഓര്‍ക്കുട് കമ്മ്യൂണിറ്റിയിലാകട്ടേ
അജേഷ് എന്ന പേരില്‍ 4 എണ്ണം.
ഓരോന്നിലും നിരവധി അംഗങ്ങള്‍.
കൃത്യം 5 വര്‍ഷം കഴിഞ്ഞുണ്ടായ മകള്‍ക്ക്
അഞ്ജു എന്നു പേരിട്ടു.പക്ഷേ
മോളായാല്‍ ദേവി എന്നു വിളിച്ചു കൊള്ളാം എന്നു ശാന്ത ദേവി കന്യാകുമാരിക്കു
ഞാന്‍ അറിയാതെ വക്കു കൊടുത്തിരുന്നു.
അവസാനം ഒത്തു തീര്‍പ്പായി അജ്ഞു ദേവി എന്നു പേരിട്ടു.
എനിക്കു പിന്നാലെ, ഞാന്‍ പഠിച്ച കോട്ടയം മെഡിക്കല്‍ കോളേജില്‍
തന്നെ പഠിക്കാന്‍ ഭാഗ്യം കിട്ടിയ മക്കള്‍ക്കു രണ്ടു പേര്‍ക്കും,
അജേഷ് ശങ്കറിനും അഞ്ജുദേവി ശങ്കറിനും പേര്‍ ആദ്യം വന്നതില്‍
ആയിരുന്നു ടെന്‍ഷന്‍.തുടക്കത്തില്‍
പരീക്ഷകനും പരിശൊധകനും വാം അപ് ആയിരിക്കില്ല.
അതിനാല്‍ സ്റ്റാര്‍ട്ടിംഗ് ട്രബിളുകള്‍.
അതുകൊണ്ടാവാം മകള്‍ അഞ്ജു അവളുടെ മകള്‍ക്കു "എന്‍"
അക്ഷരത്തില്‍ തുടങ്ങുന്ന മധ്യവര്‍ത്തി പേരാണ് കണ്‍റ്റെത്തിയത്.
മകന്‍ പിതാവിന്‍ കാലടിപ്പാടുകള്‍ പിന്‍ തുടര്‍ന്ന്‍ "അഭിജിത്" എന്ന പേര്‍ കണ്ടെത്തി.
ഇരുവരും ഇന്നു ബ്രിട്ടനില്‍ സ്കൂള്‍ കുട്ടികള്‍.
ഇംഗ്ലണ്ടിലെ റോയല്‍ കോളേജ് ഓഫ് ഓബ്& ഗൈനക്കില്‍ നിന്നു എം.ആര്‍ സി.ഓ.ജി
എടുത്ത അജേഷും
റോയല്‍ കോളേജ് ഓഫ് ഫിസ്ഷ്യനില്‍ നിന്നു എം.ആര്‍.സി.പി എടുത്ത അഞ്ജുവും
യൂക്കെയിലെ എന്‍.എച്.എസ്സ് ഡോക്ടറന്മാര്‍.
ഇരുവരും അവിടെ "ശങ്കര്‍" എന്നപേരില്‍ അറിയപ്പെടുന്നു.

(വിചിത്രമായി തോന്നുന്നു
മകളുടെ ഭര്‍ത്താവ് ഡോ.ശ്രീജിത് പൊന്‍കുന്നത്തെ
ഡോ.സി.പി.എസ്സ് പിള്ളയുടെ മകന്‍,
അവിടെ വിളിക്കപ്പെടുന്നതും
പിതൃനാമത്തില്‍ ഡോ.ശങ്കരപ്പിള്ള.)

ചുരുക്കത്തില്‍ കുടുംബത്തില്‍ ഇരുപതില്‍പ്പരം
ശങ്കരന്മാര്‍.
എല്ലാം മുത്തഛന്‍ ചൊള്ളത്ത് ശങ്കുപ്പിള്ളയില്‍ നിന്നും തുടങ്ങി.

കുടലുവള്ളി നമ്പൂതിരിയില്‍ നിന്നും 70 വെള്ളിപ്പണത്തിനു
കാനം വിലയ്ക്കു വാങ്ങിയ
തുണ്ടത്തില്‍ ശിവരാമപിള്ളയുടെ മൂന്നാമത്തെ മകന്‍
ചൊള്ളാത്ത് ശങ്കുപ്പിള്ള,
കാടുപിടിച്ചു " കാനനം" ആയിക്കിടന്നിരുന്ന
" കാനം" വെട്ടിത്തെളിച്ചു കുരുമുളക് എന്ന കറുത്ത കനകം
വിളയുന്ന ഭൂവിഭാഗമാക്കി.
പില്‍ക്കാലത്തു വന്ന ഏ.എഫ് . പെയിന്‍ററെ പോലുള്ള
വിദേശമിഷണറികള്‍ക്കു
കാനം സാക്ഷാല്‍ "കാനാന്‍ ദേശം" ആയിത്തോന്നുകയാല്‍
അവിടെ അവര്‍ പള്ളിയും,
പുറകേ പള്ളിക്കൂടവും കെട്ടി.
ചൊള്ളാത്തു ശങ്കുപ്പിള്ളയുടെ നാമം മൂന്നാം തലമുറയില്‍
"ശങ്കരപ്പിള്ള" ആയും
നാലാം തലമുറയില്‍ "ശങ്കര്‍"
ആയും പരിണമിച്ചു വിദേശങ്ങളിലും അറിയപ്പെടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: