2009, മേയ് 10, ഞായറാഴ്‌ച

യാത്രികർ

അന്വേഷികളീ യാത്രികർ

സ്വയം അറിയാൻ ശ്രമിക്കുന്നവർ

അറിവിന്റെ കണ്ണികൾ ചേർത്ത്

സ്വർണ്ണമാല പണിയുന്നവർ.

ഊതിവീർപ്പിച്ചോരഹന്തതൻ

ബലൂണുകൾ പൊട്ടിച്ചു രസിപ്പവർ.

യാത്ര ലഹരിയെന്നോതുന്നവർ

ലീലാവിനോദങ്ങളിലാറാടി

നീന്തിതുടിച്ചുല്ലസിക്കുന്നവർ.

മുക്തിക്കായ് ഭക്തി മാർഗ്ഗം സ്വീകരിച്ചവർ

‘ഭക്തിയല്ലാതെ മറ്റൊന്നും ഇല്ലീയുലകിൽ

ഭക്തിയാണ് സത്യം ,സത്യമാണ് ഭക്തി’

എന്നു പാടി സ്നേഹം പങ്കിടുന്നോർ.

( സത്യമെന്നൊരുകൂട്ടർ, വെറുകാപട്യമെന്നു മറ്റുചിലർ )

സഹൃദയരെ സദാ രസിപ്പിക്കാനായ് പിറന്നവർ,

സഞ്ചാര സാഹിത്യ നഭോമണ്ഡലത്തിൽ

അത്ഭുത ജ്യോതിസ്സുകളായി വിലസ്സാൻ

വെമ്പൽ കൊള്ളും മനീഷിമാർ!

ഇന്നലെ ഉണ്ടായിരുന്നവർ ഇന്നില്ലല്ലോ

എന്നോർത്ത് ദുഃഖിക്കുന്നവർ.

നാളെയുമീയാത്ര തുടരാനാകുമോ

എന്ന് വ്യാകുലപ്പെടുന്നവർ.

സ്നേഹിക്കാനും സേവിക്കാനും

ഒരു വഴികാട്ടി കൂടിയില്ലല്ലോ

എന്ന് വേദനയാൽ മനസ്സുരുകി

കരയും ‘ചിന്താവിഷ്ടയായ സീത’മാർ.


ഒത്തു ചേരലിനും വഴിപിരിയലിനുമാണീ യാത്ര

എത്തിചേരാൻ എതയോ ഇടങ്ങളാണിനി ബാക്കി.

ഔപചാരികതയുടെ വരമ്പുകൾ

വെട്ടിമാറ്റിയാൽ പൊട്ടിയൊഴുകും സ്നേഹസരിത്ത്

വിണ്ടുകീറിയ മനസ്സിൽ പ്രേമവല്ലരികൾ

പൂത്തുലയും,യാത്ര ധന്യമാകും


എനിക്കുമാത്രമായ് ഒരു ദീർഘയാത്രക്ക് സമയമായി

ആരാണാവോ വഴികാട്ടിയായ് എന്റെ മുന്നിൽ?


2009, മേയ് 7, വ്യാഴാഴ്‌ച

പകര്‍ച്ചപ്പനി ഒരു തുടര്‍ക്കഥ

പകര്‍ച്ചപ്പനി ഒരു തുടര്‍ക്കഥ

1980-85

ഈഡിസ് ഈജിപറ്റൈ എന്നയിനം കൊതുകു പരത്തുന്ന
ഡങ്കിപ്പനി കേരളത്തില്‍ പടര്‍ന്നു പിടിക്കുന്നു.ടെറസ്സ്,
ചിരട്ട,പ്ലാസ്റ്റിക് കപ്പ്-സ്പൂണ്‍, പൂപ്പാത്രം,വാട്ടര്‍ കൂളര്‍
എന്നിവയിലെ ചെറിയ അളവു ശുദ്ധവെള്ളത്തില്‍ മുട്ടയിട്ടു
വളരുന്ന കൊതുകുകളാണ് ഈഡിസ് ഇനം


1987

എലിയുടെ മൂത്രം വഴി പകരുന്ന ലെപ്റ്റോസ്പൈറോസ്സിസ്
(വീല്‍സ് രോഗം) കേരളത്തില്‍ പടര്‍ന്നു പിടിക്കുന്നു.
പത്രങ്ങള്‍ ഇതിനു "എലിപ്പനി" എന്ന പേരു നല്‍കുന്നു
.പക്ഷേ,1999 ല്‍
മാത്രമാണ് കേരളസര്‍ക്കാര്‍ ഈ രോഗത്തിന്‍റെ കേരള സാന്നിദ്ധ്യം
അംഗീകരിക്കുന്നുള്ളു.

1995-96

ആലപ്പുഴ ജില്ലയില്‍ കോളറ പടര്‍ന്നു പിടിക്കുന്നു.
കാസര്‍ഗോഡ് ജില്ലയില്‍ അനനോഫലീസ് കൊതുകു
പരത്തുന്ന മലമ്പനി പടരുന്നു.
ആലപ്പുഴ ജില്ലയിലെ നൂറനാട്ടും കോട്ടയം ജില്ലയിലെ ചില
സ്ഥലങ്ങളിലും ദേശാടനക്കിളികളും ക്യൂലക്സ് കൊതുകും
പരത്തുന്ന ജപ്പാന്‍ ജ്വരം(ജാപ്പനീസ് എന്‍സെഫലൈറ്റിസ്)
പടര്‍ന്നു പിടിക്കുന്നു.

കേരളസര്‍ക്കാര്‍ പകര്‍ച്ചപ്പനികളെക്കുറിച്ചു പഠിക്കാന്‍ ഒരു
കമ്മറ്റിയെ നിയമിക്കുന്നു.
തുടര്‍ന്നു ആലപ്പുഴയില്‍ വൈറോളജി ഇന്‍സ്റ്റ്യിട്യൂട്ട് തുടങ്ങാന്‍
അനുമതി നല്‍കപ്പെടുന്നു.

ലോകാരോഗ്യസംഘടനയുടെ ഉപദേഷ്ടാവും മലയാളിയുമായ
ഡോ.ജേക്കബ് ജോണ്‍ അതിന്റെ ഉപദേശാവായി നിയമിക്കപ്പെടുന്നു.
പകര്‍ച്ചപ്പനിയുടെ ആരംഭദശയില്‍ വൈറോളജി ഇന്‍സ്റ്റ്യിട്യൂട്ടിന്‍റെ
സഹായം കിട്ടാന്‍ വിവരം അറിയിക്കാന്‍ എല്ലാ​‍ ആതുരാലയങ്ങളിലും
മേല്‍ വിലാസം അടിച്ച പോസ്റ്റല്‍ കാര്‍ഡുകള്‍ നല്‍കപ്പെടുന്നു.

ആദ്യസിഗ്നല്‍ കാണുമ്പോള്‍ ഉടന്‍ രോഗനിര്‍ണ്‍നയം നടത്താന്‍ ഉള്ള
റാഡാര്‍ സംവിധാനം എന്നാണ് ഡോ ജേക്കബ് ജോണ്‍ ഈ പരിപാടിയെ
വിശേഷിപ്പിച്ചത്.

24 മണിക്കൂറുനുള്ളില്‍ വിദഗ്ധസേവനം ഉറപ്പാക്കാന്‍ ആയിരുന്നു
ഈ റാഡാര്‍ സംവിധാനം

2000 ജനുവരി

കോട്ടയം ജില്ലയില്‍ കോളറാ പടര്‍ന്നു പിടിക്കുന്നു.
ഉടനടി അതു നിയന്ത്രിക്കപ്പെട്ടു.

2002

തുടര്‍ച്ചയായ രാഷ്ട്രീയ ഇടപെടലുകളെത്തുടര്‍ന്നു ഡോ ജേക്കബ് ജോണ്‍
വൈറോളജി ഇന്‍സ്റ്റ്യിട്യൂട്ട് മേധാവി സ്ഥാനം രാജിവയ്ക്കുന്നു.
ഒരു തരം പുകച്ചു പുറത്താക്കല്‍.

ഡി.എം.എസ്സ് കോര്‍സ്സ് തുടങ്ങാനനാരോഗ്യമന്ത്രി
കെ.എം ജോര്‍ജ് ഡോ.തങ്കവേലുവിനെ
പുകച്ചു പുറത്താക്കിയതു പോലെയും
ഡോ.രാമചന്ദ്രന്‍ നായരുടെ പാര്‍ട്ടി എയിഡ്സ് നിയന്ത്രണ സെല്ലില്‍ നിന്നും
വിദേശ പരിശീലനം നേടിയ ഡോ.മേബല്‍ ഗ്രിഗോറിയെ പുകച്ചു
പുറത്താക്കിയതു പോലെയും.
രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകാഞ്ഞതിനാല്‍ മാത്രം ഡോ.വലിയത്താന്‍
ശ്രീചിത്രയെ വന്‍സ്ഥാപനമായി ഉയര്‍ത്തി.
മറ്റുള്ളവര്‍ക്കാഭാഗ്യം കിട്ടിയില്ല. സാങ്കേതിക വിദഗ്ദര്‍ക്കു സ്വാതന്ത്ര്യം
കൊടുത്താലെ സ്ഥാപങ്ങള്‍ക്കു വളര്‍ച്ച ഉണ്‍റ്റാകൂ എന്ന കാര്യം
രാഷ്ട്രീയക്കാര്‍ മറന്നു പോകുന്നതിനു കേരളത്തില്‍ നിരവധി ഉദാഹരണങ്ങള്‍.
അതിലൊന്നായി വൈറോളജി ലാബും.

2003 ജൂണ്‍

പകര്‍ച്ചപ്പനിയാല്‍ കേരളത്തില്‍ നിരവധി മരണം.
പടരുന്നതു ഡങ്കി ഹീമറേജിക് പനി ആവാന്‍
സാധ്യത എന്നു ജൂണ്‍ 30 നു ഡോ.ജേക്കബ്ജോണ്‍.
Drjji


ഡങ്കി ഹീമറേജിക് പനിയെ നേരിടാന്‍ വേണ്ട ദീര്‍ഘകാല
പദ്ധതിയെ കുറിച്ചു ഡോ.ജേക്കബ് ജോണിന്‍റെ ലേഖനം
മനോരമപത്രത്തില്‍

2003 ജൂലൈ 15

മനോരമ ലീഡര്‍ പേജില്‍
"കേരളം കരുതിയിരിക്കുക ഡങ്കി ആവര്‍ത്തിക്കും"
Djj3
എന്ന പേരില്‍ ഡോ.ജേക്കബ് ജോണിന്‍റെ വിശദലേഖനം

2004 സെപ്റ്റംബര്‍

ആര്‍പ്പൂക്കര മെഡിക്കല്‍ കോളേജ് പരിസരങ്ങളില്‍ മഞ്ഞപ്പിത്തം
പടര്‍ന്നു പിടിക്കുന്നു.170 പേര്‍ക്കു രോഗം. 2 ഡോക്ടറന്മാര
മരിക്കുന്നു.
മെഡിക്കല്‍ കോളേജില്‍ നിന്നുള്ള രോഗബാധ
എന്ന വിവരം മറച്ചു വയ്ക്കുന്നു.4 മാസം കഴിഞ്ഞു
2005 ജനുവരിയിലാണു ഹെപ്പറ്റൈറ്റിസ് ബാധ എന്നു
സ്ഥിരീകരിക്കുന്നത്."ആദ്യ സിഗ്നല്‍" അവഗണിക്കപ്പെട്ടു.
ശാസ്ത്രീയ പ്രതിരോഢം നടപ്പാക്കിയില്ല.
എപ്പിഡമോളജിക്കല്‍ ഇന്റലിജന്‍സ് നഷ്ടപ്പെടുത്തി.

രോഗവ്യാപനം മനുഷനില്‍ നിന്നു മനുഷനിലേക്കോ
(ഉദാഹരണം:എയിഡ്സ്)
കൊതുകില്‍ നിന്നു മനുഷനിലേക്കോ
(ഡങ്കിപ്പനി)
ജീവികളില്‍ നിന്നു മനുഷനിലേക്കോ
(ഉദാഹരണം:എലിപ്പനി എന്നറിയപ്പെടുന്ന വീല്‍സ് രോഗം)
അന്തരീക്ഷം വഴിയോ
(എഡിനോ,റൈനോ വൈറസ്സുകള്‍ ഉണ്ടാക്കുന്ന വൈറല്‍പനികള്‍)
എന്ന കണ്ടു പിടുത്തമാണ് എപ്പിഡമോളജിക്കല്‍ ഇന്റലിജന്‍സ്
എന്നതു കൊണ്ടര്‍ത്ഥമാക്കുന്നത്.

ഡങ്കിപ്പനി കേരളത്തില്‍ പടരും എന്നു ഇന്ത്യന്‍ മെഡിക്കല്‍
അസ്സോസ്സിയേഷന്‍ മുന്നറിയിപ്പു നല്‍കുന്നു.
സര്‍കാരിനു ഹോമിയോ പ്രതിരോധത്തില്‍ മാത്രം താല്‍പര്യം.
തുടര്‍ന്നു സുനാമിയുടെ വരവ്.പ്രതിരോധ നടപടികള്‍
അവഗണിക്കപ്പെടുന്നു.

2006 ജൂണ്‍

കന്യാകുമാരി ജില്ലയില്‍ നിന്നും ചിക്കന്‍ ഗുനിയാബാധ
കേരളത്തിന്‍റെ തെക്കന്‍ ജില്ലകളില്‍ പടരും എന്നു നെയ്യാറ്റികര
ഐ.എം ഏ .സെക്രട്ടറി സര്‍ക്കാരിനെ അറിയിക്കുന്നു.

ത്രിതലപഞ്ചായത്ത്,പൊതുജനാരോഗ്യവകുപ്പ്,സര്‍ക്കാര്‍
എന്നിവര്‍ മുന്നറിയിപ്പ് അവഗണിക്കുന്നു.

2006 ജൂലൈ 27

ചേര്‍ത്തല വെട്ടിക്കലെ കടക്കരപ്പള്ളിയിലെ ജൂലിയറ്റ്
ചിക്കന്‍ ഗുനിയാബാധ എന്നു സംശയിക്കപ്പെടുന്ന
പനിയാല്‍ മരണമടയുന്നു.

2006 ഒക്ടോബര്‍ 1

പത്തനംതിട്ടയിലെ സ്കൂള്‍ ഓഫ് അപ്ലൈഡ് സയന്‍സ്സിലെ
ഡോ.കെ.സി.ജോണ്‍
കോട്ടയം,പത്തനംതിട്ട,ഇടുക്കി ജില്ലകളിലെ റബര്‍ തോട്ടം മേഖലകളില്‍
അല്‍ബോപിക്റ്റസ് അഥവാ ഏഷ്യന്‍ കടുവാ എന്നയിനം പകല്‍ കൊതുകിന്‍റെ
പ്രജനത്തോത് വളരെകൂടുതലാണെന്നു അറിയിച്ചതായി മനോരമ റിപ്പോര്‍ട്ട്
ചെയ്യുന്നു.Djj6

പ്രസ്തുത ജില്ലകളില്‍ ചിക്കന്‍ ഗുനിയാ പടര്‍ന്നു പിടിക്കാം
എന്ന മുന്നറിയിപ്പു പ്രസ്തുത വിദഗ്ദ്ധന്‍ നല്‍കുന്നു.
അദ്ദേഹം പഠനം നടത്തിയ പ്രദേശങ്ങളില്‍ ആളോഹരി
150 കൊതുകുകള്‍ വീതമുണ്ട് എന്നദ്ദേഹം വെളിപ്പെടുത്തി.

അതേ ദിവസം കോട്ടയം ജില്ലയിലെ ആദ്യ ചിക്കന്‍ഗുനിയാമരണം.
8 വയസ്സുകാരന്‍ വിവേക്.

2006 ഒക്ടോബര്‍ 10

ആധുനികവൈദ്യത്തില്‍ ചിക്കന്‍ ഗുനിയായ്ക്കു പ്രതിരോധകുത്തിവയ്പ്പില്ല
എന്നറിഞ്ഞ ഹോമിയോ ചികില്‍സകര്‍ ഈ അവസരം മുതലെടുത്തു തങ്ങള്‍ക്കു
പ്രതിരോധമരുന്നുണ്ടെന്നു സര്‍ക്കാരിനേയും സംഘടനകളേയും ജനത്തേയും
തെറ്റിദ്ധരിപ്പിച്ചു.ഹോമിയോപ്പൊതികള്‍ വിതരണം നടത്തി ആളുകളില്‍
തെറ്റായ സംരക്ഷണബോധം വളര്‍ത്തി.മുണ്ടക്കയത്തു മാത്രം 40,000
പൊതികള്‍ വിതരണം ചെയ്തു. എന്തു മരുന്നെന്നോ ആരു നിര്‍മ്മിച്ച
മരുന്നെന്നോ എത്ര തവണ കഴിക്കണമെന്നോ ഒന്നും അറിഞ്ഞുകൂടാത്ത
ഏതോ പൊതി മരുന്ന്‍. യാതൊരംഗീകാരവുമില്ലാത്ത മരുന്നായിരുന്നുവത്രേ.
Photobucket

2006 ഒക്ടോബര്‍ 28


മനോരമ ലീഡര്‍ പേജില്‍ ഡോ.ജേക്കബ് ജോണിന്‍റെ
അടുത്ത മുന്നറിയിപ്പ്:
"മാപ്പര്‍ഹിക്കാത്ത ഉദാസീനത"
Djj5
ആരോഗ്യവകുപ്പും സര്‍ക്കാരും ത്രിതലപഞ്ചായത്തുകളും പൊതു ജനവും
മുന്നറിയിപ്പ് അവഗണിക്കുന്നു.
പകര്‍ച്ചപ്പനി

2006 നവംബര്‍

ഐ.സി.എം ആര്‍ മധുര ഡിവിഷന്‍ ഡയറക്ടര്‍ ഡോ.ത്യാഗിയുടെ
പഠ്നറിപ്പോര്‍ട്ട് പത്രങ്ങളില്‍.
കേരളത്തിലെ റബ്ബര്‍ മേഖലകളില്‍
"അല്‍ബോപിക്റ്റസ്" കൊതുകുകളുടെ സാന്ദ്രത കൂടുതല്‍.
80 കൂത്താടികളേയും കണ്ടെത്തിയതു വലിച്ചെറിയപ്പെട്ട
പ്ലാസ്റ്റിക് കുപ്പികളിലും റബര്‍ തോട്ടങ്ങളിലെ ചിരട്ടകളിലും.
70 ശതമാനവും പകരുന്നത് അല്‍ബോപിക്റ്റസ് വഴി.
12 സംസ്ഥാനഗ്ങളില്‍ 197 ജില്ലകളില്‍ ചിക്കന്‍ ഗുനിയാ പടര്‍ന്നു പിടിക്കുന്നു.
കര്‍ണ്ണാടകയില്‍ 7.5 ലക്ഷം.മഹാരാഷ്ട്രയില്‍ 2.5 ലക്ഷം.
അടുത്ത സ്ഥാനം നമ്മുടെ കേരളത്തിന്.

12 ശതമാനം രോഗികളില്‍ വേദനയും നീരും 3 വര്‍ഷം വരെ
അനുഭവപ്പെടാവുന്ന രോഗം.എന്നാല്‍ തടയാവുന്ന രോഗം.
തടയുന്നതില്‍ നാം പരാജയപ്പെട്ടു

2007 ഏപ്രില്‍

പത്തനംതിട്ട ചിറ്റാറില്‍ ചിക്കന്‍ ഗുനിയാ പടരുന്നു. ജനുവരി-ജൂലൈ
മാസ്സങ്ങള്‍ക്കിടയില്‍ കേരളത്തില്‍ 286474 പനിബാധകള്‍.111 എണ്ണം
സ്ഥിരീകരിക്കപ്പെട്ട ചിക്കന്‍ ഗുനിയാ.10557 സംശയിക്കപ്പെട്ടവ.
സ്ഥിരീകരിക്കപ്പെട്ട മരണം ഒന്നു പോലുമില്ല.
ഡങ്കി കാരണം ഒരു മരണം.എലിപ്പനി കാരണം 3 മരണം.
കോട്ടയം പത്തനംതിട്ട ജില്ലകളില്‍ 31.88 ലക്ഷം ജനങ്ങള്‍
അവരില്‍ 40 ശതമാനത്തിനും പനിബാധിച്ചു എന്നു കണക്കാക്കപ്പെടുന്നു.

2007 ജൂണ്‍

കേരളത്തില്‍ ഏഷ്യന്‍ കടുവാക്കൊതുകുകള്‍ വ്യാപകം എന്നു ഐ.സി എം ആര്‍
ഡയറക്ടര്‍ ഡോ. ത്യാഗി വീണ്ടും വെളിപ്പെടുത്തുന്നു.70 ശതമാനം പനികളും
അവയുടെ കടികാരണം എന്നും അദ്ദേഹം മാദ്ധ്യമങ്ങളോടു പറയുന്നു.

കോട്ടയം മെഡിക്കല്‍ കോളേജിലെ പഠനം

14പഞ്ചായത്തുകളിലെ 770 വീടുകളിലെ
3276 പേരില്‍ നടത്തിയ പഠനം.
1472(44.9%)ചിക്കന്‍ ഗുനിയാ
667(18.5%)വൈറല്‍ പനി
1197 പനി പിടിപെട്ടില്ല
35 % 5 വയസ്സില്‍ താഴെ
62 % 60 നു മുകളില്‍
83% ഒറ്റത്തവണ മാത്രം
3% 3 തവണ
2-10 ദിവസം നീണ്ട പനി
62.5% സന്ധി വേദന
27.6 % തടിപ്പ്
46.1% ചൊറിച്ചില്‍
15% വായില്‍ കുരു'
13.4 % കഴുത്തില്‍ മുഴ(ഗ്ലാന്‍ഡ്)
13 % കറുത്ത പാട്

ചികില്‍സ
50% വേദനാസംഹാരികള്‍ മാത്രം
16% ആന്റിബിയോട്ടിക്സ്
9% കിടന്നു ചികില്‍സ
54% കുത്തിവയ്പ്പുകള്‍ നല്‍കപ്പെട്ടു
റബ്ബര്‍മേഖലയില്‍ 50% ആള്‍ക്കാര്‍ക്കു പനി
പാടശേഖരങ്ങളില്‍ മൂന്നിലൊന്നിനു മാത്രം

2007 ആഗസ്റ്റ്

ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസ്സിയേഷന്‍ പഠനം
6 തെക്കന്‍ ജില്ലകളിലെ 142 ഡോക്ടറന്മാര്‍
(ഇവരില്‍ 70% സ്വകാര്യഡോക്ടറന്മാര്‍)
നേരില്‍ കണ്ട 180892 പനിബാധകളെ വിശദമായി
വിശകലനം ചെയ്തു റിപ്പോര്‍ട്ട് ചെയ്തു.

ദിവസേന ഓ.പിയില്‍ 255 രോഗികള്‍ വീതം എത്തി.
73% പനിബാധിതര്‍.
68.94 % 3 ദിവസത്തിനുള്ളില്‍ ചികില്‍സ തേടി.
50.74 % പുരുഷന്മാര്‍
26 % 25 വയസ്സിനു താഴെയുള്ളവര്‍.
52 % 25-55 പ്രായക്കാര്‍.
22% 55 മേല്‍ പ്രായമുള്ളവര്‍.

ലക്ഷണങ്ങള്‍

16 % പനി മാത്രം.
34 % പനിയും സന്ധിവേദനയും.
16 % പനി,തടിപ്പ്.
24% പനി,തടിപ്പ്,സന്ധി വേദന
12% ദേഹവേദന,സന്ധിവേദന
22 % അടുത്ത ബന്ധുക്കള്‍ക്കും പനി പിടിച്ചു.



സംശയിക്കപ്പെട്ട രോഗങ്ങള്‍


ചിക്കന്‍ ഗുനിയാ67.89 %
ഡങ്കി 4%
എലിപ്പനി 2.5%
മലമ്പനി 0.2%
ടൈഫോയിഡ് 1.38%
വൈറല്‍പ്പനി 29.22%
മറ്റിനം 4.8%
അനുബന്ധരോഗങ്ങള്‍
രക്തസ്രാവം 1.5%
മസ്തിഷ്കജ്വരം 1.8%
ന്യൂമോണിയാ 0.7%
മയോകാര്‍ഡൈറ്റിസ് .015%
മരണനിരക്ക് 180092 ല്‍ 36
അതായത് 0.02 %

വൈദ്യശാസ്ത്രഗ്രന്ഥങ്ങളില്‍ ചിക്കന്‍ ഗുനിയായുടേതായി
പറയപ്പെടാത്ത ഒരു ലക്ഷണവും കേരളത്തിലെ പനിബാധകളില്‍
കണ്ടില്ല.

2007സെപ്തംബര്‍ ലക്കം മലയാളം വാരികയില്‍
ഫ്ലോറിഡയില്‍ നിന്നും ഡോ.ടി.എം ജോസഫ് എഴുതിയ
വലിയ രോഗത്തിന്‍റെ ചെറിയ ലക്ഷണം
എന്ന ലേഖനത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍:
ശാസ്ത്രസാഹിത്യപരരിഷത്തും യുവജന്‍സംഘടനകളും
പനി പടര്‍ന്നപ്പോള്‍ നിഷ്ക്രിയരായി നോക്കി നിന്നു.
വ്യക്തികള്‍ മുതല്‍ മുഖ്യമന്ത്രിവരെയുള്ളവര്‍ വീഴ്ച വരുത്തി.
പള്ളികള്‍ ഉപവാസപ്രാര്‍ഥനകള്‍ നടത്താനും രൂപം എഴുന്നെള്ളിക്കാനുമാണ്
ശ്രദ്ധിച്ചത്.
 


പനിയുടെ കാരണം ചിക്കന്‍ ഗുനിയാ അല്ല എന്നു സ്ഥാപിക്കാനായിരുന്നു
എല്ലാവരുടേയും താല്‍പ്പര്യം.
ചട്ടന്‍ ഗുനിയാ എന്ന പേരും ഡോക്ടര്‍ നല്‍കി.
1824 മുതല്‍ സാദൃശ്യലക്ഷണങ്ങളോടു കൂടിയ പനി ഉത്തരേന്ത്യയില്‍
ഉണ്ടായിരുന്നു.കാരണമായ വൈറസ്സിനെ കണ്ടെത്തിയത് 1952- 53 കാലത്തു
ടാന്‍സാനിയായില്‍ ആയിരുന്നു എന്നു മാത്രം.
1964 ല്‍ കല്‍ക്കട്ടയില്‍ പടര്‍ന്നു.
7-20 വര്‍ഷത്തെ ഇടവേളയില്‍ പുനരാക്രമണം.
അപൂര്‍വ്വരോഗമോ പുത്തന്‍ രോഗമോ അല്ല ചിക്കന്‍ ഗുനിയാ.
കേരളത്തില്‍ വന്നതു കഴിഞ്ഞ വര്‍ഷം ആണെന്നു മാത്രം.
ആഫ്രിക്കന്‍ ,ഏഷ്യന്‍ എന്നിങ്ങനെ രണ്ടിനം.
കേരളത്തില്‍ വന്ന്ത് ആഫ്രിക്കന്‍ ഇനം.
ടൂറിസ്റ്റുകള്‍ കൊണ്ടു വന്നു.
രോഗപ്രതിരോധശക്തിയുള്ളവര്‍ ഇല്ലായിരുന്നതിനാല്‍
പെട്ടെന്നു പടര്‍ന്നു.
കഴിഞ്ഞവര്‍ഷം തീരദേശത്തു പടര്‍ന്നു. ഈ വര്‍ഷം
മറ്റു പ്രദേസങ്ങളില്‍ വരും എന്നു മന്‍സ്സിലാക്കി
പ്രതിരോധനടപടികള്‍ എടുക്കേണ്ടിയിരുന്നു.
അതു നാം ചെയ്തില്ല.

33% ആള്‍ക്കാരില്‍ 4 മാസവും
15% ആള്‍ക്കാരില്‍ 20 മാസവും
10% ആള്‍ക്കാരില്‍ 3-5 വര്‍ഷവും
വിഷമതകള്‍ നിലനില്‍ക്കുന്ന രോഗം
 

ഗവേഷണമെന്ന പേരില്‍ ഒരു തട്ടിപ്പ്

2007 ജൂലൈ 17 ലെ പത്രങ്ങളില്‍
കോട്ടയത്തെ ഡോ.പുന്നന്‍ കുര്യന്‍ വേങ്കടത്തിന്‍റെ
ട്രോപ്പിക്കല്‍ ഇന്‍സ്റ്റ്യിറ്റ്യൂട്ട് ഓഫ് എക്കോളജിക്കല്‍ സയന്‍സിന്‍റേതായി
വിചിത്രമായ ഒരു റിപ്പോര്‍ട്ട് വന്നു.കേരളത്തില്‍ പടര്‍ന്നത് ചിക്കന്‍ ഗുനിയാ
അല്ല എന്നായിരുന്നു അവരുടെ നിഗമനം. രോഗനിര്‍ണ്ണയം നടത്തുകയും
ചികല്‍സ നടത്തുകയും ചെയ്യുന്ന ഡോക്ടറന്മാരെ പൂര്‍ണ്ണമായും ഒഴിവാക്കി
പി.എച്ച്.ഡി ഡോക്ടറന്മാരും ഗവേഷണവിദ്യാര്‍ഥികളും
നടത്തിയ ശാത്രാഭാസ പഠനറിപ്പോര്‍ട്ട്.
കോട്ടയം പത്തനംതിട്ട ജില്ലകളില്‍ റബ്ബര്‍മേഖലയില്‍ പനി വന്നു മാറിയവരുടെ
വീടുകളില്‍ ചെന്നു ചോദ്യാവലി നല്‍കി ഉത്തരം വാങ്ങി അവളൊകനം
ചെയ്ത പഠനം.
പകല്‍ വീടുകളില്‍ സ്ത്രീകള്‍ മാത്രം കണ്ടതാവാം ഏറിയകൂറും(61%) വീട്ടമ്മമാരില്‍
നടത്തിയ പഠനം.

96.22 % അലോപ്പതി ചികില്‍സ സ്വീകരിച്ചപ്പോള്‍ 2.34 ഹോമിയൊയുംവെറും
1.01മാത്രം ആയുര്‍വേദവും സ്വീകരിച്ചു.0.43 % സ്വയം ചികില്‍സ നടത്തി.
68.73 % സ്വകാര്യ ചികില്‍സ സ്വീകരിച്ചു.

പനി,തലവേദന,സന്ധിവേദന,ശരീര വേദന എന്നിവ മാത്രം തോന്നിയവരെ
-അവര്‍ 79.42 % വരും- ചിക്കന്‍ഗുനിയാ അല്ലാത്ത ഏതോ രോഗം ബാധിച്ചവരായി
വേങ്കടംപി.എച്ച്.ഡി ടീം കണക്കാക്കി.

ഛര്‍ദ്ദില്‍, ചൊറിച്ചില്‍,തടിപ്പ്,തൊലി പൊള്ളല്‍,ഇന്‍ഫ്ലമേഷന്‍ എന്നിവ കണ്ടവരെ
മാത്രം ചിക്കന്‍ ഗുനിയാ ബാധിതരാക്കി.അത്തരക്കാര്‍ വെറും 3.71 %

രോഗപ്പകര്‍ച്ച ഏതുവിധമായിരുന്നു എന്നു കണ്ടെത്താന്‍ ഈ അഭിനവ ഗവേഷകര്‍
ഉപയോഗിച്ച മാര്‍ഗ്ഗം അതി വിചിത്രം ആയിരുന്നു:
രോഗികളോടും ബന്ധുക്കളോടും ചോദിക്കുക.
19 % കൊതുകു വഴി എന്നു പറഞ്ഞു.27% മറ്റു രോഗികളില്‍ നിന്നെന്നു പറഞ്ഞു.
2% വായ്‌വഴി എന്നും.38%കൈ മലര്‍ത്തി.
കൊതുകിന്‍റെ സാന്ദ്രത കുറഞ്ഞ സ്ഥലത്തു നിന്നാണു പനി തുടങ്ങിയത്
എന്ന നിഗമനം എങ്ങിനെ കിട്ടി എന്നു മനസ്സിലാകുന്നില്ല.
കൊതുകുസാന്ദ്രത കണ്ടെത്തിയതെങ്ങിനെ എന്നും വ്യക്തമല്ല.
കൊതുകു-കൂത്താടി സൂചകപഠനം നടത്തിയതായി പറയുന്നുമില്ല.
കൊതുകടിയല്ല കാരണം എന്ന നിഗമനത്തിലെത്തുന്നവര്‍
രോഗികളില്‍ എത്രപേര്‍ കൊതുകു കടി കൊള്ളാത്തവര്‍,എത്ര പേര്‍
കടി കൊണ്ടവര്‍ എന്നു വ്യക്തമാക്കുന്നില്ല.
പാരസെറ്റമോള്‍ ഉപയോഗിക്കരുത്
രോഗനിര്‍ണ്‍നയത്തിനു ലാബ് പരിശോധന ആവശ്യമല്ല.
അതു ആശുപത്രികള്‍ക്ക് അമിത വരുമാനം ഉണ്ടാക്കാനാണ്
തുടങ്ങിയ രാഷ്ട്രീയചുവയുള്ള നിഗമങ്ങളും വിമര്‍ശനങളും
അവരുടെ തട്ടിപ്പു റിപ്പോര്‍ട്ടിലുണ്ട്.
കൊതുകല്ല പനിക്കു കാരണം
എന്നു സ്ഥാപിക്കുകയാണ് വേങ്കടലക്ഷ്യം എന്നു മനസ്സിലാകും.
എന്തിനു വേണ്ടി? അവോ ആര്‍ക്കറിയാം?





2009 April-May

Photobucket
കള്ളന്‍ കപ്പലില്‍ തന്നെ
കൂത്താടി അടുക്കളയില്‍ തന്നെ

Photobucket

2009, മേയ് 1, വെള്ളിയാഴ്‌ച

ശിവരാജ യോഗി തൈക്കാട്‌ അയ്യാ സ്വാമികള്‍

ശിവരാജ യോഗി തൈക്കാട്‌ അയ്യാ സ്വാമികള്‍(1814-1909)


2009 ജൂലൈ 24 അയ്യാ സമാധിശതവാര്‍ഷികം


അടിമത്തത്തില്‍ ആണ്ടു കിടന്നിരുന്ന ഭാരതീയരില്‍
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ആത്മീയ ഉണര്‍വുണ്ടാക്കിയ
നവോത്ഥാന നായകരില്‍ രാജറാം മോഹന്‍ റോയി(൧൭൪൪-൧൮൩൨,)
ദയാനന്ദ സരസ്വതി(1824-1883), ശ്രീരാമ പരമഹംസര്‍
(1832-1886), രാമലിംഗര്‍ (1823-1883) എന്നിവരോടൊപ്പം
എടുത്തു കാട്ടേണ്ട നാമമാണു ശിവരാജ യോഗി തൈക്കാട്‌ അയ്യാ സ്വാമികളുടേയും.
ആത്മീയതക്കും ഭൌതീകതക്കും തുല്യ പ്രാധാന്യം നല്‍കി, ജാതി മത വര്‍ഗ്ഗ വര്‍ണ്ണ
ലിംഗഭേദമന്യേ സാധാരണക്കാരുടെ ഇടയിലേക്കു ഇറങ്ങി ചെല്ലുകയും
താഴ്ന്ന വിഭാഗങ്ങളില്‍ ഉള്ളവര്‍ക്കും ബ്രാഹ്മണരോടും ഉന്നതകുല ജാതനായ
തന്നോടും ഒപ്പം തുല്യസ്ഥാനം നല്‍കുകയും ചെയ്ത യോഗിവര്യനായിരുന്നു
ശിവരാജയോഗി തൈക്കാടു അയ്യാ സ്വാമികള്‍.130 വര്‍ഷം മുന്‍പു
തിരുവനന്തപുരത്തെ തൈക്കാടു വച്ചു തൈപ്പൂയ സദ്യക്കു
ബ്രാഹ്മണരോടും തന്നോടും ഒപ്പം പുലയ സമുദായത്തില്‍ ജനിച്ച
അയ്യങ്കാളിയെ ഒപ്പമിരുത്തി അയിത്തോച്ചാടനത്തിനായി "പന്തി ഭോജനം"
ലോകത്തില്‍ തന്നെ ആദ്യമായി ആരംഭിച്ചതു അയ്യാ സാമികളായിരുന്നു.
സവര്‍ണ്ണര്‍ അദ്ദേഹത്തെ ആക്ഷേപിച്ചു. "പാണ്ടിപ്പറയന്‍"," മ്ലേഛന്‍"
എന്നെല്ലാം വിളിച്ചു. "ഇന്ത ഉലകത്തിലെ ഒരേ ഒരു മതം താന്‍,
ഒരേ ഒരു ജാതി താന്‍, ഒരേ ഒരു കടവുള്‍ താന്‍"
എന്നായിരുന്നു
അയ്യാ സ്വാമികളുടെ മറുപടി.
 
Posted by Picasa


അയ്യാ ജീവചരിത്രം

നവോത്ഥന കാലഘട്ടത്തില്‍ കേരളം കണ്ട ആദ്യത്തെ
സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു
ശിവരാജ യോഗി തൈക്കാട്‌ അയ്യാ സ്വാമികള്‍.


മലബാറിലെ കവളപ്പാറയില്‍ നിന്നും തമിഴ്‌നാട്ടിലെ
ചെങ്കല്‍പ്പേട്‌ ജില്ലയിലെ നാകലാപുരത്തേക്കു കുടിയേറിയ
മുത്തുകുമാരന്‍റെയും കൊല്ലംകാരി ശൈവ വെള്ളാള
കുലജാതയായ രുഗ്മിണിയമ്മാളിന്‍റെയും മകനായി
1814 ലെ അശ്വതി നക്ഷത്രത്തില്‍ ജാതനായ സുബ്ബയ്യനാണ്‌
പില്‍ക്കാലത്ത്‌ ശിവരാജയോഗി അയ്യാ സ്വാമികളായി തീര്‍ന്നത്‌.

ശിശുവിന്‍റെ ഗ്രഹനില കണ്ട ജ്യോത്സര്‍, ജാതകന്‍
ശങ്കരാചാര്യരെപ്പോലെ ശിഷ്യപരമ്പര സ്ഥാപിക്കുമെന്നും
ഭരണാധികാരികള്‍ ശിഷ്യരായുണ്ടാകുമെന്നും പ്രവചിച്ചു.
ബാലനു 12 വയസ്സുള്ളപ്പോല്‍ സച്ചിദാനന്ദ ഗുരു,ചിട്ടി പരദേശി
എന്നെ അവധൂതര്‍ വീട്ടിലെത്തി സുബ്ബയ്യന്‍റെ കാതില്‍ ഒരു
മന്ത്രമോതി, നാലു വര്‍ഷം കഴിഞ്ഞു വീണ്ടുമെത്തുമെന്നു
പറഞ്ഞിട്ടു പോയി.
4 വര്‍ഷം കഴിഞ്ഞെത്തിയ അവര്‍ സുബ്ബയ്യനുമായി ബര്‍മ്മ ,
സിംഗപ്പൂര്‍,പെനാംഗ്‌, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളില്‍
ചുറ്റി സഞ്ചരിച്ചു.
ഇരുപതാമത്തെ വയസ്സില്‍ നാട്ടില്‍ തിരിച്ചെത്തി.
കുറച്ചുകാലം കഴിഞ്ഞു ഗൃഹസ്ഥാശ്രമിയാകണമെന്നും
ദിവസേന രണ്ടുനേരവും ശിവപൂജ ചെയ്യണമെന്നും
ഉപദേശിച്ചിട്ട്‌ അവധൂതര്‍ മടങ്ങിപ്പോയി.

പിതാവ്‌ ഹൃഷികേശന്‍ തനിക്കു നല്‍കിയ ,
രസവാദനിര്‍മ്മിതമായ
സുബ്രഹ്മണ്യവിഗ്രഹം സുബ്ബയ്യനു നല്‍കി പൂജ
ചെയ്തുകൊള്ളുവന്‍ നിര്‍ദ്ദേശ്ശിച്ചിട്ട്‌ മുത്തുകുമാരന്‍
കാശിയിലേക്കു തീര്‍ത്ഥാടനത്തിനു പോയി.സുബ്ബയ്യന്‍
കൊടുങ്ങല്ലൂരും വില്ലിപുരത്തും പോയി ഭജനമിരുന്നു.

സുബ്ബയ്യന്‍റെ ഒരു മാതുലന്‍ ഓതുവാര്‍ ചിദംബരം പിള്ള
തിരുവനന്തപുരം രാജകൊട്ടാരത്തിലെ ഉദ്യോഗസ്ഥനായിരുന്നു.

സ്വാതി തിരുനാള്‍ മഹാരാജാവ് സുബ്ബയ്യനെ ഗുരുവായി വരിച്ചു.

ജയിലില്‍ കിടന്നിരുന്ന മുത്തുകുമരന്‍ എന്ന വൈകുണ്‌ഠ
സന്യാസിയെ, അയ്യാവിന്‍റെ ആവശ്യപ്രകാരം
സ്വാതിതിരുനാള്‍ മോചിപ്പിച്ചു. അയ്യാ ശിഷ്യനായിതീര്‍ന്ന
"അയ്യാ" വൈകുണ്‌ഠന്‍ അതോടെ ശിവഭക്തനായിമാറി.

തൈക്കാട്‌ വഴിയമ്പലത്തിനു സമീപം ദേവി പ്രത്യക്ഷപ്പെട്ടപ്പോള്‍
അയ്യാ ചൊല്ലിയതാണ് "ഉജ്ജൈന്‍ മഹാകാളിപഞ്ചരത്ന സ്തോത്രം".

മദ്രാസില്‍ നിന്നും 30 മെയില്‍ അകലെയുള്ള പൊന്നേരി
ഗ്രാമത്തിലെ കമലമ്മാളെന്ന ശൈവ വെള്ളാള യുവതിയെ
അയ്യാ വിവാഹം കഴിച്ചു. താമസ്സിയാതെ മലബാറില്‍
കോഴിക്കോട്ട്‌ മിലിട്ടറി സപ്പൈ്ളസ്‌ വകുപ്പില്‍
സെക്രട്ടറിയായി ജോലി കിട്ടി. സീനിയര്‍ ഓഫീസ്സറായിരുന്ന
മഗ്രിഗര്‍ സായിപ്പ്‌
അയ്യാവിന്‍റെ ശിഷ്യനാകയും അദ്ദേഹത്തില്‍ നിന്നും തമിഴ്‌ ഭാഷ
പഠിക്കയും ചെയ്തു.

മഗ്രിഗര്‍ മലബാര്‍ കളക്ടര്‍ ആയപ്പോഴും
തിരുവനന്തപുരത്ത്‌ റസിഡന്‍ഡ്‌ ആയപ്പോഴും,
അയ്യാ അദ്ദേഹത്തെ അനുഗമിച്ചു. തിരുവനന്തപുരത്ത്‌
അയ്യാ തൈക്കാട്‌ റസിഡന്‍സി മാനേജരായി നിയമിക്കപ്പെട്ടു.
തുടര്‍ന്നദ്ദേഹം
"തൈക്കാട്ട്‌ അയ്യാ"
എന്നറിയപ്പെട്ടു.

ശിവരാജ യോഗി തൈക്കാട് അയ്യാ സ്വാമിജി
അയിത്തം പാപമാണെന്നു പറയാറുണ്ടായിരുന്നു.
ഇദ്ദേഹത്തിന്‌ ബ്രാഹ്മണര്‍ മുതല്‍ പുലയര്‍ വരെയുള്ളവര്‍
ശിഷ്യരായുണ്ടായിരുന്നു.
തൈപ്പൂയം തുടങ്ങിയ വിശേഷദിവസങ്ങളില്‍ "പന്തിഭോജനം"
നടത്തി വന്നതില്‍ നാനാജാതിമതസ്ഥരും പങ്കെടുത്തിരുന്നു.
ഗാന്ധിജിയുടെ ഹരിജനോദ്ധാരണത്തിനു മുന്‍പ് തന്നെ
ശ്രീ അയ്യാ സ്വാമി മനുഷ്യനെ മനുഷ്യനായി കാണാന്‍
ലോകരെ പഠിപ്പിച്ചു. ജാതിയുടേയോ മതത്തിന്‍റേയോ
വര്‍ണ്ണവര്‍ഗ്ഗത്തിന്‍റേയോ പേരില്‍ നടന്ന എല്ലാ ചൂഷണങ്ങളേയും
അദ്ദേഹം വെല്ലു വിളിച്ചു. അന്നത്തെ ഭരണകാലത്ത്
സവര്‍ണ്ണരുടെ ജാതിഭ്രാന്ത് അതിഭയങ്കരമായിരുന്നു.
എന്തായാലും സ്വാമി സമാധിയാകുന്നതു വരെ അദ്ദേഹത്തെ
എതിര്‍ക്കാനാര്‍ക്കും കഴിഞ്ഞില്ല.

അയ്യാസ്വാമിയെ മേല്‍ജാതിക്കാര്‍ "പറയന്‍,പാണ്ടിപ്പറയന്‍"
എന്നെല്ലാം വിളിച്ച് ആക്ഷേപിക്കുകയും ഇതില്‍ വിഷമം
തോന്നിയ മൂത്ത പുത്രന്‍ ലോകനാഥപണിക്കര്‍ വിമര്‍ശിച്ചവരുടെ
പേരില്‍ കേസ്സു കോടുക്കുകയും മദ്രാസ്സില്‍ നിന്നും ചെമ്പുപട്ടയം
ഹാജരാക്കി തെളിവു നല്‍കി കോടതിയില്‍ നിന്നു "വെള്ളാളര്‍"
എന്നു വിധി വാങ്ങുകയും ചെയ്തു.എന്തായാലും എതിര്‍ത്ത
ഒരു കുഞ്ഞു പോലും അവരുടെ ഒരു പിടി ചാമ്പല്‍ പോലും
ഇന്നവശേഷിക്കുന്നില്ല.
"ഇന്ത ഉലകത്തിലേ ഒരേ ഒരു ജാതി താന്‍,
ഒരേ ഒരു മതം താന്‍,ഒരേ ഒരു കടവുള്‍ താന്‍"
എന്നു ശിഷ്യരോട് അദ്ദേഹം പറയുമായിരുന്നു.
സംസ്കൃതത്തിലെ വജ്രസൂചികോപനിഷത്തിന്‍റെ
വ്യാഖാനം എല്ലാ ശിഷ്യരേയും പഠിപ്പിച്ചിരുന്നു.

അദ്ദേഹം തന്‍റെ സിദ്ധാന്തം ശിഷ്യരില്‍ കൂടിയും ലോകത്തെ പഠിപ്പിച്ചു.
ശിഷ്യപ്രമുഖനായ ശ്രീ ചട്ടമ്പിസ്വാമികളുടെ "വേദാധികാര നിരൂപണം"
ഇതിനൊരുദാഹരണമാണ് .ശ്രീനാരയണഗുരു ആകട്ടെ അയിത്തത്തിനെതിരായി
പടപൊരുതി.കുളത്തൂര്‍ സ്വയം പ്രകാശയോഗിനിഅമ്മയും ഹരിജനോദ്ധാരണം
ചെയ്തു. മേല്‍ജാതിക്കാരില്‍ നിന്നും കഠിനമായ എതിര്‍പ്പുണ്ടായിട്ടും
അയ്യാ സ്വാമിയുടെ സിദ്ധാന്തം ശിഷ്യര്‍ ലോകരെ
പഠിപ്പിച്ചു.
പുലയ മഹാസഭയുടെ സംഘാടകനായ ശ്രീ വെങ്ങാലൂര്‍ അയ്യങ്കാളിയും
തൈക്കാട്ടെത്തി തൈപ്പൂയ സ്ദ്യയ്ക്കു ബ്രഹ്മണരോടൊപ്പം പങ്കെടുത്തിരുന്നു.
1960 ല്‍ പുറത്തിറക്കിയ "ശിവരാജയോഗി അയ്യാ സ്വാമി തിരുവടികള്‍"
എന്ന ഗ്രന്ഥത്തിലെ114-15 പേജുകള്‍. 1997 ലിറങ്ങിറങ്ങിയ
അടുത്ത പതിപ്പില്‍ ഈ അദ്ധ്യായം കാണുന്നില്ല.


അയ്യാസ്വാമികളുടെ പ്രവചങ്ങള്‍
ആയിരത്തി എണ്‍പത്തിനാല്‌ മിഥുനമാസത്തിലെ അവസാന
ചൊവ്വാഴ്ച (1909 ജൂലൈ 13) പതിവു പോലെ ശ്രീമൂലം
തിരുനാളിനെ മുഖം കാണിക്കാന്‍ അയ്യസ്വാമികള്‍ പോയി.
അടുത്ത ചൊവ്വാഴ്ച്ച താന്‍ സമാധി ആവാന്‍ തീരുന്മാനിച്ചു
എന്നറിയിച്ചു. "മാറ്റിവയ്ക്കാന്‍ പാടില്ലേ?"എന്നു ചോദിച്ചപ്പോള്‍
"ഇല്ല. നിശ്ചയിച്ചു പോയി" എന്നായിരുന്നു മരുപടി.
താന്‍ ആവശ്യപ്പെട്ട രണ്ടൂ കാര്യങ്ങള്‍ മറന്നു പോയിരിക്കാം
എന്നു മഹാരാജാവു പറഞ്ഞപ്പോള്‍ ഇളയ തമ്പുരാട്ടി
(സേതുപാര്വ്വതി ഭായ്) നാലു വര്‍ഷം കഴിഞ്ഞ് ഒരു
ആണ്‍കുട്ടിക്കു ജന്മം നല്‍കുമെന്നും ആ കുട്ടി നല്ല മഹാരാജാവാകുമെന്നും
എന്നാല്‍ "കടശ്ശിരാചാ" ആയിരിക്കുമെന്നും പ്രവചിച്ചു.
(അന്‍പതു കൊല്ലത്തിനു ശേഷം രാജാവില്ലാതാകുമെന്ന്‌
സ്വാമികള്‍ മുന്‍ കൂട്ടി കണ്ടു)ആ രാജകുമാരന്‍റെ
പന്ത്രണ്ടാം വയസ്സില്‍ കര്‍ക്കിടകത്തിലെ അമാവാസി
കഴിഞ്ഞ്‌ ഒരാഴ്ച ആലസ്യമായിക്കിടന്ന്‌ മഹാരാജാവ്
`നാടു നീങ്ങുമെന്നും സ്വാമികള്‍ പ്രവചിച്ചു.
തുടര്‍ന്നു താഴെപ്പറയുന്ന പാട്ട് ചൊല്ലി:

"ഭാരതത്തില്‍ കറ്റാഴനാര്‍ പട്ടെനെ‌വെ പരവുകാലം
കന്നിയര്‍കള്‍ വാസമില്ലാ കാട്ടുമലര്‍ ചൂടും കാലം
വന്മാരി പെയ്താലും മഴ കോപിക്ക
വന്‍ കൊലയും വഴി പറയും മികവുണ്ടാം
കട്ടത്തുണിക്കും കഞ്ചിക്കും മക്കള്‍ കൈയേന്തിനിര്‍പ്പാര്‍
വടനാട് വേറ്റുരിമൈയാകും തിട്ടംതാനെ"


(ഭാരതത്തില്‍ കറ്റാഴ നാര്‍ പട്ടെന്ന പേരില്‍ പ്രചരിക്കും.
കന്യകമാര്‍ വാസനയില്ലാത്ത കാട്ടുപൂക്കള്‍ ചൂടും.
വന്മാരി പെയ്താലും മണ്ണിനു പുഴ്ടിയുണ്ടാകില്ല.
മഴ കോപിക്കും. വലിയ തോതില്‍ കൊലപാതകങ്ങള്‍
നടക്കും. വഴികളില്‍ പിടിച്ചുപറി സാധാരണമാകും.
ഉടുതുണിക്കും എരിവയര്‍ കഞ്ഞിക്കും ജനങ്ങള്‍ യാചിക്കും.
ഉത്തര ഭാരതം വേര്‍പെട്ടു പോകും. ഇതു നിശ്ചയം).

കൊട്ടാരത്തില്‍ നിന്നും മടങ്ങുമ്പോള്‍ പുത്തരിക്കണ്ടം
വരമ്പില്‍ വച്ച്‌ അയ്യങ്കാളിയെ കണ്ടു."ഉന്നുടെയ ഫോട്ടൊ
രാജാക്കള്‍ വയ്ക്കിറേന്‍.. ശ്രീമൂലം സഭയിലും ഉനക്കു പോകലാം"
എന്നനുഗ്രഹിച്ചു. രണ്ടും ശരിയായി. അയ്യങ്കാളി പില്‍ക്കാലത്തു
ശ്രീമൂലം അസംബ്ലി മെംബറായി.അദ്ദേഹത്തിന്‍റെ പ്രതിമ അനാഛാദനം
ചെയ്തത്‌ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും.

അയ്യാ സ്വാമികളുടെ കൃതികള്‍

ബ്രഹ്മോത്തര കാണ്ഡം
പഴനി വൈഭവം,
രാമായണം പാട്ട്‌,
മഹാകാളി പഞ്ചരത്നം,
തിരുവാരൂര്‍ മുരുകന്‍,
കുമാര കോവില്‍ കുറവന്‍,
ഉള്ളൂരമര്‍ന്ന ഗുഹന്‍,
രാമായണം സുന്ദര കാണ്ഡം
ഹനുമാന്‍ പാമലൈ,
എന്‍റെ കാശി യാത്ര

അയ്യാ സ്വാമികളുടെ ശിഷ്യര്‍

സ്വാതി തിരുനാള്‍, അയ്യാ വൈകുണ്‌ഠന്‍,
ചട്ടമ്പി സ്വാമികള്‍, ശ്രീ നാരായണ ഗുരു,

കൊല്ലത്ത്‌ അമ്മ,അയ്യന്‍കാളി ,കേരള വര്‍മ്മ
കോയിത്തമ്പുരാന്‍, പേഷ്കാര്‍ മീനക്ഷി അയ്യര്‍ ,
ചാല സൂര്യ നാരായണ അയ്യര്‍,ചാല അറുമുഖ
വാധ്യാര്‍ ,ചാല മണിക്ക വാചകര്‍ ,കുമാരസ്വാമി
വാധ്യാര്‍,മുത്തുകുമാര സ്വാമിപ്പിള്ള, പേഷ്കാര്‍
പെരിയ പെരുമാള്‍ പിള്ള, അപ്പാവു വക്കീല്‍,
തൈക്കാട്ട്‌ ചിദംബരം പിള്ള,കൊട്ടരം ഡോക്ടര്‍
കൃഷ്ണപിള്ള, കമ്പൌണ്ടര്‍ പദ്മനാഭ പിള്ള,
അയ്യപ്പന്‍ പിള്ള വാധ്യാര്‍,തോട്ടത്തില്‍ രാമന്‍
കണിയാര്‍, കല്‍പട കണിയാര്‍ ,മണക്കാട്‌ ഭവാനി ,
പേട്ട ഫെര്‍ണാണ്ടസ്സ്‌, തക്കല പീര്‍ മുഹമ്മദ്‌,
ശങ്കരലിംഗം പിള്ള തുടങ്ങി 51 പേര്‍.

റഫറന്‍സ്

1.കാലടി പരമേശ്വരന്‍ പിള്ള,ശിവരാജയോഗി തൈക്കാട് അയ്യ സ്വാമി തിരുവടികള്‍,അയ്യാമിഷന്‍ 1960
2.ഡോ.രവികുമാര്‍, ബ്രഹ്മശ്രീ തൈക്കാട്ട് അയ്യസ്വാമികള്‍,അയ്യാമിഷന്‍ 1977
3.ഈ.കെ സുഗതന്‍, തൈക്കാട്ട് അയ്യഗുരുസ്വാമി,അയ്യാമിഷന്‍ 2005
4.അയ്യാഗുരു മഹാസമാധി വാര്‍ഷികസ്മരണിക, അയ്യാമിഷന്‍ 2003
4.ഫ്രൊഫ.ജെ ലളിത& രാജീവ് ഇരിങ്ങാലക്കുട,സച്ചിദാനന്ദസാഗരം,സ്വയം പ്രകാശ ആശ്രമം 2008
5.പറവൂര്‍ കെ.ഗോപാലപിള്ള,പരമഭട്ടാരക ചട്ടമ്പിസ്വാമി തിരുവടികള്‍ 1110
6.പി.കെ.പരമേശ്വരന്‍ നായര്‍, ചട്ടമ്പിസ്വാമി ശതാബ്ദി സ്മാരകഗ്രന്ഥം 1953
7.പ്രൊഫ.ജി.സുകുമാരന്‍ നായര്‍,നവഭാരതശില്‍പ്പികള്‍ 1982
8.മണക്കാടു സുകുമാരന്‍ നായര്‍,ശ്രീവിദ്യാധിരാജന്‍ 1986
9.എന്‍.ഗോപിനാഥന്‍ നായ,ര്‍ ചട്ടമ്പിസ്വാമികള്‍ 1983
10.സല്‍ക്കവി പി.കെ കേശവന്‍, ഉപഹാരമാലിക 1950
11.പി.പരമേശ്വരന്‍,ശ്രീനാരായണഗുരുസ്വാമികള്‍ 1971
12.കെ.സുരേന്ദരന്‍, ഗുരു(നോവല്‍) എന്‍.ബി.എസ്സ് 1996
13 .ശൂരനാടു കുഞ്ഞന്‍ പിള്ള, തിരുവിതാംകൂറിലെ മഹാന്‍മാര്‍ 1946
14.എം. കെ സാനു,നാരായണഗുരു(ഇംഗ്ലീഷ്) 1978
15. വി.ആര്‍. പരമേശ്വരന്‍ പിള്ള്‍ "ദ്രാവിഡ സംസ്കാരം സഹ്യാദ്രി സാനുക്കളില്‍"അഞ്ജലി
പബ്ളിക്കേഷന്‍സ്‌ പൊന്‍കുന്നം 1987