2009 മാർച്ച് 31, ചൊവ്വാഴ്ച

ചിത്തിര പിറന്നാല്‍......

(Mrs & Mr. Malkuzhiyil Arumukham Pillai-brother of Ayyappan Pillai

ചിത്തിര പിറന്നാല്‍......

1944 ജൂലൈ 27(1119 കര്‍ക്കിടകം12)
ചിത്തിരനക്ഷ്ത്രത്തിലായിരുന്നു
ജനനം.കാനത്തില്‍ കൊച്ചുകാഞ്ഞിരപ്പാറ എന്ന ഭവനത്തിലായിരുന്നു
ജനനം.ആഭവനം ഇന്നില്ല.പുരയിടവും അന്യാധീനപ്പെട്ടു.



ചിത്തിര പിറന്നാല്‍ അത്തറ തോണ്ടും എന്ന ചൊല്ല്
അങ്ങനെ അനുഭവത്തില്‍വന്നു.
ഇനിഷ്യലിലെ കെ എന്നതിലും തൊട്ടടുത്തു പിതൃസഹോദരന്‍
ഷണ്മുഖവിലാസം ആറുമുഖം പിള്ള തുടങ്ങിയ
എസ്.വി.എല്‍ പി സ്കൂള്‍ വക ഓമനപ്പേരായ
കൊച്ചുകാഞ്ഞിരപ്പാറയിലും
ജന്മഗൃഹസ്മരണ നിലനിന്നുപോരുന്നു.

അന്നത്തെ ഭരണാധികാരിയും
സാക്ഷാല്‍ പൊന്നു തമ്പുരാനുമായിരുന്ന(അക്കഥ പിന്നാലെ)
ചിത്തിര തിരുനാളിനു രാജ്യം തന്നെ പോയപ്പോള്‍ ജന്മഗൃഹം മാത്രം
നഷ്ടപ്പെട്ട ഞാനെതിനു ദുഖിക്കണം?

വാഴൂര്‍ ചൊള്ളാത്ത് ശങ്കുപ്പിള്ള അയ്യപ്പന്‍ പിള്ള,
ആനിക്കാട് ഇളമ്പള്ളി കല്ലൂര്‍ രാമന്‍പിള്ള തങ്കമ്മ
എന്ന ദമ്പതിമാരുടെ രണ്ടാമത്തെ സന്താനമായിട്ടായിരുന്നു ജനനം.
മൂത്തത്സഹോദരി പാറുക്കുട്ടി.
ഞങ്ങളുടെ കുടുംബത്തില്‍ ബിരുദധാരിണിയാകുന്ന
ആദ്യവനിത.പത്തനംതിട്ട നേതാജി ഹൈസ്കൂള്‍ ഹെഡ്മിസ്റ്റ്രസ്
ആയി റിട്ടയര്‍ചെയ്തു പ്രമാടത്തു സൗഭാഗ്യകരമായ വിശ്രമജീവിതം നയിക്കുന്നു.

അക്കാലത്തെ പതിവ് അമ്മമാര്‍ കുറഞ്ഞതു പത്തു തവണ എങ്കിലും
ഗര്‍ഭിണികള്‍ ആവുക എന്നതായിരുന്നു.പിത്രുസഹോദരര്‍ മൂന്നു പേരും
ഇക്കാര്യത്തില്‍ മല്‍സരിച്ചിരുന്നു.

മൂത്തപിതൃസഹോദരന്‍ കളപ്പുരയിടത്തില്‍ കുട്ടന്‍പിള്ള എന്ന ചിദമ്പരം
പിള്ളക്കു മാത്രമേ ഇക്കാര്യത്തില്‍ പൂര്‍ണ്ണ വിജയം കിട്ടിയുള്ളു.
പത്തു മക്കളെ കിട്ടി.ആഡ്വേക്കേറ്റ് കാനം ശിവന്‍പ്പിള്ള അവരില്‍
ഒരാളായിരുന്നു.മറ്റു സഹോദരര്‍ 6.7.8 എന്നിങ്ങനെ തൃപ്തരായി.

ഞങ്ങളുടെ മാതാവും ഒപ്പത്തിനൊപ്പം പത്തു തവണ ഗര്‍ഭിണി ആയെങ്കിലും
ഞങ്ങള്‍ നാലു പേരേ രക്ഷപെട്ടുള്ളു.
ആണ്‍ തരിയായി ഞാന്‍ മാത്രം.
ഇളയവരായി രണ്ടു സഹോദരികളുണ്ടായി.
കുടുംബിനികളായി കഴിയുന്ന
രാജമ്മയും സരോജിനിയും.
മണി എന്നായിരുന്നു വിളിപ്പേര്‍.
മുത്തഛ്ന്‍ പേര്‍ ശങ്കരപിള്ള സ്കൂള്‍ നാമവും

2009 മാർച്ച് 30, തിങ്കളാഴ്‌ച

കാനം ഈ.ജെ



നേത്രരോഗവിദഗ്ദ്ധനായിരുന്ന കാനം
പടിഞ്ഞാറ്റുപകുതിയിലെ
ഫീലിപ്പോസ്‌ ആശാന്റെ കൊച്ചു മകനായിരുന്നു പില്‍ക്കാലത്തു
" കാനം ഈ.ജെ" എന്നറിയയപ്പെട്ട ,ജനപ്രിയ നോവലിസ്റ്റ്‌,
ഇലവുങ്കല്‍ ജോസഫ്‌ ഫിലിപ്പ്‌. കങ്ങഴ ഹൈസ്കൂളില്‍ നിന്നും
മലയാളം ഹയ്യര്‍ പാസ്സായ ഫിലിപ്പ്‌ പട്ടാളത്തില്‍ ചെര്‍ന്നു.
തിരിച്ചു വരുമ്പോള്‍ ബി-ക്ളാസ്സ്‌ മെഡിക്കല്‍
പ്രാക്റ്റീഷണറാകാന്‍ യോഗ്യത നേടിയിരുന്നുവെങ്കിലും
സാഹിത്യ വാസന ഉണ്ടായിരുന്നതിനാല്‍,
ഈ .ജെ, കാനം സി.എം.എസ്സ്‌ മിഡില്‍സ്കൂളില്‍
അദ്ധ്യാപകനായി ചേര്‍ന്നു.
പിന്നീട്‌ മുണ്ടക്കയം,കുമ്പളാംപൊയ്‌ക, കോട്ടയം
എന്നിവിടങ്ങളിലെ സി.എം എസ്സ്‌. സ്കൂളുകളില്‍ ജോലി നോക്കി.

"ബാഷ്പോദകം" എന്ന കവിതാസമാഹാരം
ആയിരുന്നു ആദ്യ കൃതി.
അതിലെ "കുടിയിരക്ക്‌" എന്ന കവിത കഥാപ്രസംഗം
ആയും ടാബ്ളോ ആയും സ്കൂള്‍ വാര്‍ഷികങ്ങളില്‍ പേരെടുത്തു.
"ജീവിതം ആരംഭിക്കുന്നു" ആയിരുന്നു ആദ്യ നോവല്‍.
മനോരമ വാരികയില്‍ വന്ന "ഈ അരയേക്കര്‍ നിന്റേതാണ്‌",
" പമ്പാനദി പാഞ്ഞൊഴുകുന്നു" എന്നീ നീണ്ടകഥകളിലൂടെ പ്രസിദ്ധനായി.
തുടര്‍ന്നു മനോരമയില്‍ ചേര്‍ന്നു.1967 ല്‌ സ്വന്തമായി
"മനോരാജ്യം" എന്ന വാരിക തുടങ്ങി.

കാട്ടുമങ്ക, ഹൈറേഞ്ച്‌ തുടങ്ങിയവ ഏറെ വായനക്കാരെ നേടി.

അറുപതുകളിലെ കൌമരപ്രായക്കരായ മലയാളികളില്‍
വായനാശീലം വളര്‍ത്തിയത്‌
ഈ.ജെയും മോഹന്‍. ഡി .കങ്ങഴയും ഡിറ്റക്റ്റീവ്‌ നോവല്‍)
മുട്ടത്തു വര്‍ക്കിയുമായിരുന്നു.
വായനക്കാരെ അകര്‍ഷിക്കാനുള്ള മസാല ചേര്‍ത്തു ആദ്യമായി
" നീണ്ടകഥകള്‍" സൃഷ്ടിച്ചത്‌ ഈജെയാണ്‌.

പക്ഷേ "പൈങ്കിളി" എന്ന പേരു വീണതു
" പാടാത്ത പൈങ്കിളി"യുടെ കര്‍ത്താവ്‌
മുട്ടത്തു വര്‍ക്കിയ്ക്കാണ്‌.

തിരുവല്ലയിലെ അമ്മാളുകുട്ടി കൊലക്കേസ്സ്‌ ആധാരമാക്കി എഴുതിയ
" ഭാര്യ" ഏറെ പോപ്പുലറായി. ഉദയാ ഈ നോവലിനെ
അടിസ്ഥാനമാകി നിര്‍മ്മിച്ച അതേ പേരിലുള്ള ചലച്ചിത്രം വളറെ പ്രസിദ്ധം .
സത്യനും രാഗിണിയും ആയിരുന്നു താരങ്ങള്‍.

വയലാര്‍ ഈ ചിത്രത്തിനു വേണ്ടി എഴുതിയ " പെരിയാറേ",
"ഓമനക്കൈയ്യിലൊരൊലിവില കൊമ്പുമായ്‌ " എന്നിവ
ഇന്നും പോപ്പുലറാണ്‌ .7നാടകങ്ങളും 2 കവിതാസമാഹാരങ്ങളും
നൂറില്‍പ്പരം നോവലുകളും കാനത്തിന്റേതായിട്ടുണ്ട്‌.
൨൩ എണ്ണം ചലച്ചിത്രങ്ങളാക്കപ്പെട്ടു. എല്ലാത്തിനും തിരക്കഥ എഴുതി.
5ചിത്രങ്ങള്‍ക്കു ഗാനമെഴുതി

ഹര്‍ഷ ബാഷ്പത്തിലെ "തിരയും തീരവും ചുംബിച്ചുറങ്ങി" തുടങ്ങിയ
ചലച്ചിത്ര ഗാനങ്ങള്‍ പ്രസിദ്ധം.
അധ്യാപികയായിരുന്ന ശോശാമ്മയയിരുന്നു ഭാര്യ .
സോഫി,സാലി ,സാജന്‍, സൂസി,സേബ എന്നിവര്‍ മക്കള്‍
.1982 ജൂണ്‍ 13 ന്‍` അന്തരിച്ചു.

Class for Vanitha Samajam